റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനപരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തോടെയാണ് ടീം ഇന്ത്യ എത്തുന്നത്. പരമ്പരയ്ക്ക് മുൻപ് ഏകദിന റാങ്കിംഗിൽ ഒന്നാമതായിരുന്ന കിവീസിനെ പിന്തളളി ഇന്ത്യ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ട്വന്റി ട്വന്റി റാങ്കിംഗിൽ നേരത്തെത്തന്നെ ഒന്നാമത് നിൽക്കുന്ന ടീം ഇന്ത്യ, അതിനൊത്ത പ്രകടനം ഈ പരമ്പരയിൽ കാഴ്ചവെക്കാൻ ശ്രമിക്കും.
ഏകദിന ലോകകപ്പ് വർഷമായതിനാലും ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പര ഉള്ളതുകൊണ്ടും സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി എന്നിവരൊന്നും ട്വന്റി ട്വന്റി പരമ്പരയിൽ കളിക്കുന്നില്ല. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ന്യൂസിലൻഡ് നിരയിലും പല പ്രമുഖ താരങ്ങളും കളിക്കുന്നില്ല. സ്പിന്നർ മിച്ചൽ സന്റ്നറാണ് അവരെ നയിക്കുന്നത്.
മത്സരത്തിൽ ഓഫ് സ്പിന്നർ വാഷിങ്ടൺ സുന്ദർ മികച്ചൊരു റിട്ടേൺ ക്യാച്ച് എടുത്തിരുന്നു. നാലോവറിൽ 37 റൺസുമായി ഭേദപ്പെട്ട തുടക്കം ലഭിച്ച അവരെ ഒരോവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ സുന്ദർ പ്രതിസന്ധിയിലാക്കി. അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ സിക്സ് നേടിയ ഫിൻ അലനെ(35), രണ്ടാം പന്തിൽ ഡീപ് മിഡ് വിക്കറ്റിൽ സൂര്യയുടെ കൈകളിൽ എത്തിച്ച അദ്ദേഹം അവസാന പന്തിലാണ് നാല് പന്ത് നേരിട്ട മാർക്ക് ചാപ്മാനെ സംപൂജ്യനായി മടക്കിയത്. തന്റെ വലത്തു വശത്തേക്ക് ഡൈവ് ചെയ്താണ് പന്ത് അദ്ദേഹം കൈപ്പിടിയിൽ ഒതുക്കിയത്.
വീഡിയോ :