ട്വന്റി ട്വന്റി ക്രിക്കറ്റ് എന്നും ആവേശം നിറഞ്ഞതാണ്. മത്സരത്തിലെ ഓരോ നിമിഷങ്ങളും വല്ലാതെ ആഘോഷിക്കും.ചില നിമിഷങ്ങൾ വേദനിപ്പിക്കും. ചില നിമിഷങ്ങൾ സന്തോഷിപ്പിക്കും. ചില നിമിഷങ്ങൾ നമ്മളെ അത്ഭുതപെടുത്തും. ഇന്ത്യൻ പ്രീമിയർ പതിനാറാം സീസണിലെ രണ്ടാമത്തെ മത്സരത്തിൽ ഇത്തരത്തിൽ ഒരു അത്ഭുത നിമിഷത്തിന് ക്രിക്കറ്റ് ആരാധകർ സാക്ഷ്യം വഹിച്ചിരിക്കുകയാണ്.
കൊൽക്കത്ത നൈറ്റ് റൈഡർസ് പഞ്ചാബ് കിങ്സിനെ നേരിടുകയാണ്.192 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡർസ് 6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്നാ നിലയിൽ നിൽക്കുകയാണ്.കൊൽക്കത്തയുടെ പ്രതീക്ഷയായിരുന്ന റസൽ തൊട്ട് മുന്നത്തെ പന്തിൽ പുറത്തായിയിരുന്നു.സാം കറനാണ് പഞ്ചാബിന് വേണ്ടി ബൗൾ ചെയ്യുന്നത്. ശർദുൽ താക്കൂർ ആദ്യത്തെ പന്ത് നേരിടാൻ ഒരുങ്ങുന്നു.
ഷോർട് ഓഫ് ലെങ്ത്തിൽ സാം കറൻ പന്ത് കുത്തിക്കുന്നു.തന്റെ ദേഹത്തേക്ക് വന്ന പന്ത് താക്കൂർ കോരി എടുത്തു ദീപ് സ്‌ക്വർ ലെഗിന് മുകളിലൂടെ ഗാലറിയിലേക്ക്.കണ്ട് നിന്ന ആരാധകരെയും മറ്റു താരങ്ങളെയും ഒരുപോലെ അത്ഭുതപെടുത്തിയ ഷോട്ട്.3 പന്തിൽ 8 റൺസ് എടുത്ത് താക്കൂർ നിൽക്കേ മഴ രസകൊല്ലിയായി കടന്നു വരുന്നു.ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം പഞ്ചാബ് കിങ്‌സ് മത്സരം ഏഴു റൺസിന് വിജയിക്കുന്നു.19 റൺസ് വിട്ട് കൊടുത്ത് കൊൽക്കത്തയുടെ മൂന്നു മുൻ നിര ബാറ്റർമാരുടെ വിക്കറ്റ് വീഴ്ത്തിയ അർഷാദീപാണ് മത്സരത്തിലെ താരം.