ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ എട്ടുവിക്കറ്റിന് ബാംഗ്ലൂർ മുംബൈയെ തകർത്തിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന്റെ തീരുമാനം ശരിയാക്കുന്ന വിധം ആയിരുന്നു ബാംഗ്ലൂരിന്റെ ഓപ്പണിങ് ബോളർമാരുടെ പ്രകടനം. മുഹമ്മദ് സിറാജും ടോപ്ലിയും മുംബൈ ഇന്ത്യൻസിന്റെ മുൻനിര ബാറ്റ്സ്മാൻമാരെ തകർത്തു. മികച്ച രീതിയിലാണ് ഇരുവരും പന്തെറിഞ്ഞത്.
ടോപ്ലിക്ക് പരിക്കേറ്റത് ബാംഗ്ലൂരിന് തിരിച്ചടിയായി. കൈക്ക് ഏറ്റ പരിക്ക് ഗുരുതരമാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മുംബൈയുടെ സൂപ്പർ ബാറ്റ്സ്മാൻമാരായ രോഹിത് ശർമയും ഇഷാനും സൂര്യകുമാർ യാദവും ചെറിയ റൺ എടുക്കുന്നതിനിടയിൽ തന്നെ കൂടാരം കയറി. വലിയ തുകയ്ക്ക് സ്വന്തമാക്കിയ ക്യാമറൂൺ ഗ്രീനിനും മത്സരത്തിൽ തിളങ്ങാനായില്ല.
മുംബൈയ്ക്ക് ആശ്വാസമായതും മുംബൈയെ മികച്ച ടോട്ടലിലേക്ക് എത്തിച്ചതും തിലക് വർമ്മയുടെ ഗംഭീര ബാറ്റിംഗ് പ്രകടനമാണ്. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് തിലക് എന്നാണ് ഹർഷ ബോഗ്ലെ പ്രതികരിച്ചത്. ഇതിനിടയിൽ ബാറ്റ് ചെയ്യാൻ എത്തിയ നേഹൽ വധേരയും തിളങ്ങി. വിരാട് കോലിയും ഫാഫ് ഡു പ്ലീസിയും അർദ്ധ സെഞ്ച്വറി നേടിയത് ബാംഗ്ലൂരിന്റെ വിജയം എളുപ്പമാക്കി.
കരൺ ശർമ എറിഞ്ഞ പന്തിൽ നേഹൽ നേടിയത് 101 മീറ്റർ നീളമുള്ള സിക്സ് ആണ്. നേഹലിന്റെ ബാറ്റിംഗ് മുംബൈയ്ക്ക് വരും മത്സരങ്ങളിൽ പ്രതീക്ഷ നൽകുന്ന ഒന്നാണ്. അതേ ഓവറിൽ തന്നെ കരൺ ശർമ നേഹലിനെ പുറത്താക്കിയെങ്കിലും നേഹലിന്റെ ബാറ്റിംഗ് ട്വിറ്ററിൽ പ്രശംസ നേടുകയാണ്. കരൺ ശർമ്മയ്ക്കെതിരെ നേഹൽ വദേര നേടിയ 101 മീറ്റർ സിക്സിന്റെ വീഡിയോ ദൃശ്യം കാണാം.