ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസണിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് ഒള്ളത്. ഗുജറാത്ത് ടൈറ്റാൻസും കൊൽക്കത്ത നൈറ്റ് റൈഡർസും തമ്മിലാണ് ആദ്യത്തെ മത്സരം. രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് സൺ രൈസേഴ്സ് ഹൈദരാബാദിനേ നേരിടും. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡർസ് ഗുജറാത്ത് ടൈറ്റാൻസ് മത്സരം പുരോഗമിക്കുകയാണ്.ഗുജറാത്ത് ടൈറ്റാൻസിനെ ഹർദിക്കിന്റെ അഭാവത്തിൽ നയിക്കുന്നത് റാഷിദ് ഖാനാണ്.
ടോസ് നേടിയ റാഷിദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഹർദിക്കിന് പകരം വിജയ് ശങ്കറാണ് ടീമിലേക്ക് എത്തിയത്.തുടക്കത്തിൽ തന്നെ ഗില്ലും സാഹയും മികച്ച രീതിയിൽ തന്നെ തുടങ്ങി. ഗില്ലിനെയും സാഹയെയും നരേൻ വീഴ്ത്തി.പക്ഷെ സൈ സുദർശന്റെ ഫിഫ്റ്റി ഗുജറാത്തിനെ മികച്ച സ്കോറിലേക്ക് നയിക്കുകയാണ്. എങ്കിലും ഇപ്പോൾ ചർച്ചയാകുന്നത് ലോക്കി ഫെർഗുസൺ എറിഞ്ഞ ഒരു പന്താണ്.വേഗതയാണ് ലോക്കി ഫെർഗുസന്റെ ഏറ്റവും വലിയ ആയുധമെന്ന് നമുക്ക് അറിയാവുന്നതാണ്.
കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റാൻസിന് ഒപ്പം ഉണ്ടായിരുന്ന അദ്ദേഹം ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡർസിന്റെ കൂടെയാണ്.കഴിഞ്ഞ സീസണിലെ ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞ താരം ഈ സീസണിലെ ഇത് വരെയുള്ള ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞതും.ഗുജറാത്ത് ടൈറ്റാൻസിന്റെ ഇന്നിങ്സിലെ നാലാമത്തെ ഓവറിലാണ് സംഭവം. ഓവറിലെ രണ്ടാമത്തെ പന്തിൽ ഗില്ലിനെതിരെ 154 കിലോമീറ്റർ വേഗതയിലാണ് താരം പന്ത് എറിഞ്ഞത്.