ഇന്ത്യൻ പ്രീമിയർ ലീഗിൽ റിവ്യൂ കൊണ്ട് വന്നത് 2018 ഐ പി എൽ സീസൺ മുതലാണ്. അന്ന് മുതലേ തന്നെ ഏറ്റവും നന്നായി ഡിസിഷൻ റിവ്യൂ സിസ്റ്റം ഉപയോഗിച്ച ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ്. ധോണി റിവ്യൂ കൊടുത്തിട്ടുണ്ടെങ്കിൽ അത് ഔട്ട് ആണെന്ന് ഉറപ്പാണ് എന്നാ രീതിയിൽ തന്നെയായിരുന്നു കാര്യങ്ങൾ. ഈ സീസണിലും ഇത്തരത്തിൽ ധോണിയുടെ റിവ്യൂ മാജിക്കുകൾ കാണാമായിരുന്നു.
ഈ ഒരു കാരണങ്ങൾ കൊണ്ട് തന്നെ ഡിസിഷൻ റിവ്യൂ സിസ്റ്റത്തെ ആരാധകർ ധോണി റിവ്യൂ സിസ്റ്റമെന്നാണ് വിളിച്ചിരുന്നത്. എന്നാൽ ധോണിയും മനുഷ്യനാണ്. എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശെരിയാകണമെന്നില്ല എന്ന് തെളിയിക്കുന്ന ഒരു സംഭവം ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്.എന്താണ് ഈ സംഭവമെന്ന് നമുക്ക് പരിശോധിക്കാം.
ഇന്ത്യൻ പ്രീമിയർ ലീഗിലെ 37 മത്തെ മത്സരം. ചെന്നൈ സൂപ്പർ കിങ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടുകയാണ്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബറ്റ്ലറും ജെയസ്വാളും പതിവ് പോലെ ആക്രമണ ബാറ്റിംഗ് പുറത്തെടുക്കയായിരുന്നു. ധോണി ഇന്നിങ്സിന്റെ നാലാമത്തെ ഓവർ തീക്ഷണയേ ഏല്പിച്ചു. തീക്ഷണ എറിഞ്ഞ ഓവറിലെ മൂന്നാമത്തെ പന്തിൽ ജയ്സ്വാൾ സ്വീപ്പിന് ശ്രമിക്കുന്നു. എന്നാൽ പന്തിന്റെ ലൈൻ മിസ്സ് ആകുന്നു.ബോൾ കാലിൽ കൊള്ളുന്നു. ചെന്നൈ താരങ്ങൾ അപ്പീൽ ചെയ്യുന്നു. എന്നാൽ അമ്പയർ നോട്ട് ഔട്ട് വിളിക്കുന്നു.ധോണി റിവ്യൂ കൊടുക്കുന്നു. എന്നാൽ ഈ തവണ ധോണിക്ക് പിഴക്കുന്നു. റിവ്യൂവിലും ജയ്സ്വാൾ നോട്ട് ഔട്ട് എന്ന് വ്യക്തമാക്കുന്നു. ചെന്നൈക്ക് ഒരു റിവ്യൂ നഷ്ടമാകുന്നു.