വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ ഏറ്റവും മികച്ച പങ്ക് വഹിച്ച താരമാണ് റിഷബ്‍ പന്ത്. എന്നാൽ കഴിഞ്ഞ വർഷം അവസാനം പന്തിന് കാർ അപകടത്തിൽ ഗുരുതരമായി പരിക്കെറ്റ് തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുകയാണ്. പന്തിന് പകരം ഇന്ത്യ ടീമിൽ എടുത്ത താരമാണ് കെ എസ് ഭരത്.
തുടർച്ചയായി അവസരങ്ങൾ ലഭിച്ചിട്ടും ഭരതിന് ഒരിക്കൽ പോലും മികവിലേക്ക് ഉയരാൻ സാധിച്ചില്ല. ലഭിക്കുന്ന അവസരങ്ങൾ അദ്ദേഹം മത്സരിച്ചു പാഴാക്കുന്ന അവസ്ഥയുമാണ് ക്രിക്കറ്റ് ആരാധകർ കാണുന്നത്.വേർഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും സ്ഥിതി വിത്യാസത്തമല്ല.ഈ തവണ 15 പന്തിൽ 5 റൺസ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്.അദ്ദേഹം എങ്ങനെയാണ് പുറത്തായത് എന്ന് നമുക്ക് പരിശോധിക്കാം
ഇന്ത്യ തകർച്ചയിലേക്ക് കൂപ്പ്ക്കുത്തുകയാണെന്ന് തോന്നിക്കുന്ന നിമിഷം. ഇന്ത്യൻ സ്കോർ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 152 റൺസ്. രഹനേ രക്ഷപ്രവർത്തനം നടത്തുന്നു.എന്നാൽ മറുവശത്ത് ഭരത് ബാറ്റ് ചെയ്യുകയാണ്.ബോളണ്ടാണ് ഓസ്ട്രേലിയക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.38 മത്തെ ഓവറിലെ രണ്ടാമത്തെ പന്ത്. ഗുഡ് ലെങ്ത്തിൽ കുത്തി വരുന്ന ഒരു ബോൾ സ്റ്റമ്പ് ലൈനിലേക്ക് വരുകയാണ്. എന്നാൽ ഭരതിന്റെ പ്രതിരോധം തകർത്തു കൊണ്ട് സ്റ്റമ്പ് തെറിക്കുന്നു. വീണ്ടും ഒരിക്കൽ കൂടി ഒരു പരാജയം ഭരത് ഏറ്റുവാങ്ങുന്നു.