ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മലയാളി താരമാണ് ശ്രീശാന്ത്. കേരളത്തിന് വേണ്ടി രഞ്ജിയിൽ ആദ്യമായി ഹാട്ട്രിക്ക് നേടിയ താരം 2007 ട്വന്റി ട്വന്റി ലോകക്കപ്പും 2011 ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗവുമായിരുന്നു. ഇതിൽ 2007 ട്വന്റി ട്വന്റി ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ എറിഞ്ഞ സ്പെൽ തന്റെ കരിയറിലെ ഏറ്റവും മികച്ച സ്പെല്ലുകളിൽ ഒന്നായിരുന്നു.ഇപ്പോഴും ഒരു ട്വന്റി ട്വന്റി ലോകക്കപ്പിന്റെ സെമിയിലും ഫൈനലിലും മൈഡൻ എറിഞ്ഞ ഒരേ ഒരു ബൗളേർ ശ്രീശാന്ത് തന്നെയാണ്. കുട്ടി ക്രിക്കറ്റിലെ തന്റെ അക്രമൽസ്വകാത്ത ഒട്ടും തന്നെ വിട്ട് കൊടുക്കാൻ ശ്രീ ഇപ്പോഴും ഒരുക്കമല്ല.
തന്റെ ബൗളിംഗ് മികവിൽ അഫ്രോ ഏഷ്യൻ t10 ടൂർണമെന്റിലും അദ്ദേഹം പുറത്തേടത്തിരിക്കുകയാണ്.ഹരാരെ ഹരിക്കൻസും കേപ്പ് ടൌൺ സാമ്പ് ആർമിസും തമ്മിലായിരുന്നു മത്സരം.10 ഓവറിൽ 116 റൺസ് പിന്തുടരാൻ ഇറങ്ങിയ കേപ്പ് ടൌൺ അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 8 റൺസ്. ഹരിക്കൻസിന് വേണ്ടി പന്ത് എറിയാൻ ശ്രീശാന്ത് എത്തി.
ആദ്യ പന്തിൽ കരിം ജനറ്റ് ബൗളേഡ്.രണ്ടാം പന്തിൽ വില്യംസ് സിംഗിൾ നേടുന്നു. മൂന്നാമത്തെ പന്തിൽ ബ്രീറ്റ്സ്കെ ബൗണ്ടറി സ്വന്തമാക്കി. ഇനി 3 പന്തിൽ ജയിക്കാൻ വേണ്ടത് 3 റൺസ്.അടുത്ത ബോൾ ലെഗ് ബൈ,1 റൺസ്. തൊട്ട് അടുത്ത പന്തിൽ വില്യംസ് റൺ ഔട്ട്. അവസാന പന്ത് വീണ്ടും ലെഗ് ബൈ. മത്സരം സൂപ്പർ ഓവറിലേക്ക്.സൂപ്പർ ഓവറിൽ ഹരിക്കൻസിന് വിജയം.