ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ആവേശകരമായി തന്നെ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് പുറത്തായി. പാക്കിസ്ഥാൻ പേസ് നിര തന്നെയാണ് ഇന്ത്യയെ തകർത്തത്.ഷഹീൻ നാലും നസീം മൂന്നും റോഫും മൂന്നു വിക്കറ്റും സ്വന്തമാക്കി.രോഹിത്തും കോഹ്ലിയും ഷഹീൻ മുന്നിൽ വീണു.
കിഷനും ഹാർദിക്കും സാഹചര്യത്തിന് ഒത്തു ഉയർന്നു. കിഷൻ 82 ഉം ഹാർദിക് 87 റൺസും സ്വന്തമാക്കി. എന്നാൽ ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോർർ ജസ്‌പ്രിത് ബുമ്രയാണ്.14 പന്തിൽ 16 റൺസാണ് ബുമ്ര അടിച്ചു കൂട്ടിയത്.ഇതിൽ മൂന്നു ബൗണ്ടറികളും പെടും.ഈ മൂന്നു ബൗണ്ടറിയും ബുമ്ര സ്വന്തമാക്കിയത് പാകിസ്ഥാൻ പേസ് ത്രയത്തിനെതിരെയാണ്.
റൗഫിനെതിരെ ഒരു ഫോറും ഷഹീനെതിരെ ഒരു ഫോറും നസീമിനെതിരെ ഒരു ഫോറും ബുമ്ര സ്വന്തമാക്കി. ഷഹീനെ മിഡ് ഓണിന് മുകളിലൂടെ പൊക്കി അടിച്ചാണ് ബുമ്ര ബൗണ്ടറി നേടിയത്.നസീമിനെ മിഡ് ഓഫിലുടെയും ബൗണ്ടറി കടത്തി.ഹാരിസ് മിഡ് ഓഫീലൂടെ തന്നെയാണ് ബൗണ്ടറി കടത്തിയതും. ഷഹീനെതിരെ നേടിയ ബൗണ്ടറി താഴെ കൊടുക്കുന്നു