അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിലെ രണ്ടാം സെമിയിൽ തീർത്തും നാടകീയമായ രംഗങ്ങളാണ് കണ്ടു കൊണ്ടിരിക്കുന്നത്. കൂറ്റൻ അടികൾ കൊണ്ട് സ്കോർ ഉയർത്തുന്ന ദക്ഷിണ ആഫ്രിക്കയേ വലിഞ്ഞു മുറുക്കിയിരിക്കുകയാണ് ഓസ്ട്രേലിയ.
ആദ്യത്തെ 12 ഓവറുകളിൽ തന്നെ ദക്ഷിണ ആഫ്രിക്ക ടോപ് 4 തിരകെ ഡഗ് ഔട്ടിലേക്ക് എത്തി.സ്റ്റാർക്കിന്റെയും ഹേയ്സൽവുഡിന്റെയും തീ തുപ്പുന്ന പന്തുകളിൽ ദക്ഷിണ ആഫ്രിക്ക തകർന്നു. എന്നാൽ എടുത്ത പറയേണ്ട മറ്റൊരു കാര്യം ഓസ്ട്രേലിയുടെ ഫീൽഡിങ്ങാണ്. ഓസ്ട്രേലിയുടെ ഫീൽഡിങ് മുന്നിൽ നയിക്കുന്നത് സാക്ഷാൽ ഡേവിഡ് വാർണർ.
റാസി വാൻ ഡർ ദസ്സന്റെ വിക്കറ്റ് ലഭിക്കാൻ കാരണം ഒരു അർത്ഥത്തിൽ ഡേവിഡ് വാർണറാണ്.തന്റെ ഫീൽഡിങ് മികവ് കൊണ്ട് ഇതിനോടകം തന്നെ കുറഞ്ഞത് മൂന്നു ബൗണ്ടറി എങ്കിലും അദ്ദേഹം തടഞ്ഞിട്ടുണ്ട്. മാർക്രത്തെ പുറത്താക്കിയ ക്യാച്ചും വാർണർ തന്നെയാണ് എടുത്തത്.