അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ നീലക്കടലിനെ സാക്ഷിയാക്കി, ഈ വർഷത്തെ ഏകദിനലോകകപ്പിൻ്റെ കലാശപ്പോരാട്ടത്തിന് തുടക്കമായിരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ഓസീസ് നായകൻ പാറ്റ് കമിൻസ്, ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇരുടീമുകളും സെമിഫൈനൽ കളിച്ച അതേ ടീമിനെ തന്നെയാണ് ഫൈനലിനും അണിനിരത്തിയിരിക്കുന്നത്.
മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ പതിവുപോലെ ഇത്തവണയും മികച്ച തുടക്കമാണ് നൽകിയത്. എങ്കിലും 31 പന്തിൽ 47 റൺസ് നേടി അദ്ദേഹം പുറത്തായി. ടീം ഇന്ത്യ 10 ഓവറിൽ 81 റൺസ് നേടിയെങ്കിലും 3 മുൻനിര വിക്കറ്റ് നഷ്ടമാക്കി. ഗിൽ, ശ്രേയസ് എന്നിവർ 4 വീതം റൺസ് മാത്രം നേടിയാണ് പുറത്തായിരിക്കുന്നത്.
അഞ്ചാം ഓവറിൽ ഗില്ലിനെ മടക്കിയ മിച്ചൽ സ്റ്റാർക്ക് തുടർന്ന് ഏഴാം ഓവർ എറിയാൻ എത്തിയപ്പോൾ കോഹ്‌ലിയുടെ ബാറ്റിൻ്റെ ചൂടറിഞ്ഞു. ആദ്യ മൂന്ന് പന്തുകളിൽ ഹാട്രിക് ഫോർ നേടി കോഹ്‌ലി നയം വ്യക്തമാക്കി. ആദ്യ പന്തിൽ മിഡ് ഓണിന് മുകളിലൂടെ ബൗണ്ടറി. രണ്ടാം പന്തിൽ മനോഹരമായ ഒരു ഷോട്ടിലൂടെ പോയിൻ്റ് ബൗണ്ടറി കടന്നു. തുടർന്ന് മൂന്നാം പന്തിൽ തൻ്റെ ഏറ്റവും പേരുകേട്ട കവർ ഡ്രൈവിലൂടെ മറ്റൊരു ബൗണ്ടറി.
വീഡിയോ..