ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസൺ ആവേശത്തോടെ പുരോഗമിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസും ഗുജറാത്ത് ടൈറ്റാൻസും തമ്മിലാണ് ഇന്നത്തെ ഒരേ ഒരു മത്സരം. ഗുജറാത്ത് ആദ്യത്തെ മത്സരം ചെന്നൈയെ തോൽപിച്ചാണ് ഈ മത്സരത്തിന് എത്തിയത്. ഡൽഹി ക്യാപിറ്റൽസ് ലക്ക്നൗ സൂപ്പർ ജയന്റ്സിനോട് തോൽവി രുചിച്ചു കൊണ്ടാണ് ഗുജറാത്തിനെ നേരിടാൻ ഇറങ്ങിയത്.
ടോസ് ലഭിച്ച ഗുജറാത്ത് ക്യാപ്റ്റൻ ഹർദിക് പാന്ധ്യ ബൗളിംഗ് തെരെഞ്ഞെടുക്കകായിരിന്നു. ക്യാപ്റ്റന്റെ തീരുമാനം ശെരിയാണെന്ന് ഷമി തന്റെ ന്യൂ ബോൾ സ്പെല്ലിലൂടെ തെളിയിച്ചു. ഷായും മാർഷും പുറത്ത്. തുടർന്ന് അലിസാരി ജോസഫിന്റെ തകർപ്പൻ സ്പെല്ല് കൂടിയായതോടെ ഡൽഹി ക്യാപിറ്റൽസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്.റാഷിദ് ഖാനും ഷമിയും മൂന്നും അലിസാരി രണ്ട് വിക്കറ്റും സ്വന്തമാക്കി. എന്നാൽ മത്സരത്തിന് ഇടയിൽ ഉണ്ടായ ഒരു കൂട്ടയിടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
റാഷിദ് ഖാനാണ് ഗുജറാത്ത് ടൈറ്റാൻസിന് വേണ്ടി ബൗൾ ചെയ്യുന്നത്.ഡൽഹി ബാറ്റർ സർഫാസ് ബൗൾ സ്വീപ് ചെയ്യുന്നു. ബോൾ ബൗണ്ടറി പോകുമെന്ന് കരുതിയെങ്കിലും ലിറ്റിൽ മികച്ച രീതിയിൽ ബൗണ്ടറി സേവ് ചെയ്യുന്നു.ഈ ബോൾ നോക്കി ഓടുകയാണ് സർഫാസ്. റാഷിദ് ഖാനും ബൗൾ തന്നെ നോക്കി നിൽക്കുകയാണ്. സർഫാസ് റാഷിദ് നില്കുന്നത് കാണാതെ റാഷിദുമായി കൂട്ടിയിടിക്കുന്നു.റാഷിദ് നിലത്ത് വീഴുന്നു. സർഫാസ് 34 പന്തിൽ 30 റൺസ് സ്വന്തമാക്കിയപ്പോൾ റാഷിദ് മൂന്നു വിക്കറ്റും നേടി.