Categories
Cricket Malayalam

അനുഷ്‌കേ നീ കണ്ടോ വളരെ സ്നേഹമുള്ള മലയാളികളെ; ബസിന് ചുറ്റും തടിച്ചുകൂടിയ ആരാധകരെ അനുഷ്കക്ക് കാണിക്കുന്ന കോഹ്‌ലി.. വീഡിയോ

ഇന്നലെ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം ആധികാരിക വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

നല്ല രീതിയിൽ റൺസ് ഒഴുകുന്ന ഒരു ബാറ്റിംഗ് പിച്ചാണ് കാര്യവട്ടം സ്റ്റേഡിയത്തിലേത് എന്നാണ് എല്ലാവരും വിലയിരുത്തിയത്. എന്നാൽ എല്ലാ പ്രതീക്ഷകളെയും കാറ്റിൽപറത്തി ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് മത്സരം ആരംഭിച്ചപ്പോൾ കണ്ടത്. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് തകർപ്പൻ തുടക്കം സമ്മാനിച്ച യുവ പേസർ അർഷദീപ് സിംഗ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മറുപടി ബാറ്റിങ്ങിൽ 56 പന്തിൽ 2 ഫോറും 4 സിക്‌സും അടക്കം 51 റൺസ് നേടിയ രാഹുലും 33 പന്തിൽ 5 ഫോറും 3 സിക്‌സും അടക്കം 50 റൺസ് എടുത്ത സൂര്യകുമാറും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. സൂപ്പർ താരങ്ങളായ നായകൻ രോഹിത് ശർമ്മയുടേയും മുൻ നായകൻ വിരാട് കോഹ്‌ലിയുടെയും മാസ് ബാറ്റിംഗ് കാണാനായി എത്തിയ ആരാധകരെ നിരാശരാക്കി ഇരുവരും തുടക്കത്തിൽ തന്നെ പുറത്തായിരുന്നു. മത്സരത്തിൽ രോഹിത് പൂജ്യവും വിരാട് മൂന്നും റൺസ് മാത്രമേ നേടിയുള്ളു.

എങ്കിലും മത്സരശേഷം രാത്രി താരങ്ങൾ എല്ലാവരും ടീം ബസിൽ കയറി ഹോട്ടലിലേക്ക് മടക്കയാത്ര നടത്തുന്ന സമയത്തും വൻ ജനാവലി സാക്ഷിയായി നിൽക്കുന്നുണ്ടായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം, ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷമാണ് കാര്യവട്ടത്തെ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഒരു രാജ്യാന്തര മത്സരം നടക്കുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയ താരങ്ങളെ ഒന്നടുത്ത് കാണാനായി ഒരുപാട് പേരാണ് തടിച്ച് കൂടിയിരുന്നത്.

ബസിനുള്ളിൽ ഇരിക്കുന്ന വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും ഭാഗത്തായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ തടിച്ചുകൂടിയത്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും എടുക്കാനായി മത്സരമായിരുന്നു. അതിനിടെ വിരാട് കോഹ്‌ലി തന്റെ ഫോൺ എടുത്ത് ആരാധകരുടെ നേർക്ക് ഉയർത്തിക്കാട്ടി. മത്സരശേഷം തന്റെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയുമായി വീഡിയോ കോളിൽ ആയിരുന്നു അദ്ദേഹം.

ബസിന് ചുറ്റും തിങ്ങിക്കൂടി ആർപ്പുവിളികളുമായി തങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ മത്സരിക്കുന്ന കാണികളെ തന്റെ പ്രിയപത്നിക്ക്‌ ലൈവായി കാണിച്ച് കൊടുക്കുകയായിരുന്നു അദ്ദേഹം. ഏതാനും നിമിഷങ്ങൾ അത് തുടർന്ന കോഹ്‌ലി കാണികൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് അവസാനിപ്പിച്ച് മടങ്ങി. നേരത്തെ ഇന്ത്യൻ ടീമിന്റെ വിമാനത്താവളത്തിലെ ആഗമനസമയത്ത് കോഹ്‌ലി കാണികളെ ഒന്നും ശ്രദ്ധിക്കാതെ ബസിനുള്ളിൽ ഇരുന്നത് വൻ തരംഗമായി മാറിയിരുന്നു. എങ്കിലും ഇന്നലെ മടങ്ങും വഴി അതിന് പ്രായശ്ചിത്തം ചെയ്തുകൊണ്ട് കോഹ്‌ലി ജനമനസ്സുകളിൽ ഇടംനേടി.

Categories
Cricket Video

പ്രിയ താരങ്ങളെ കാണാൻ ഗ്രൗണ്ടിലെ വേലിക്കെട്ട് ചാടി കടന്ന് യുവാവിന്റെ സാഹസം, വീഡിയോ കാണാം

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 8 വിക്കറ്റ് ജയം, തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയെ 106 എന്ന ചെറിയ സ്കോറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ ഒതുക്കി, റൺ ഒഴുകുമെന്ന് പ്രവചിച്ച പിച്ചിൽ പക്ഷെ കണ്ടത് ഇടവേളകളിൽ വിക്കറ്റുകൾ വീഴുന്നതാണ്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഓപ്പണിങ്ങ് ബോളർമാരായ ദീപക് ചഹറും അർഷ്ദീപ് സിങ്ങും ബോൾ ചെയ്തപ്പോൾ സൗത്ത് ആഫ്രിക്കൻ മുൻനിര ബാറ്റർമാർ കൂട്ടത്തോടെ പവലിയനിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്, ആദ്യ 3 ഓവർ പിന്നിട്ടപ്പോൾ 9/5 എന്ന നിലയിൽ സൗത്ത് ആഫ്രിക്കൻ മുൻനിര തകർന്നു, മത്സരത്തിന്റെ ആദ്യ മണിക്കൂറിൽ ലഭിച്ച സ്വിങ്ങ് ഇന്ത്യൻ പേസ് ബോളർമാർ പരമാവധി ഉപയോഗിച്ചു.

സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ബവൂമയെ (0) ക്ലീൻ ബൗൾഡ് ആക്കി കൊണ്ട് ദീപക് ചഹറാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, ചഹറിന്റെ മനോഹരമായ ഒരു ഇൻ സ്വിങ്ങർ ബവൂമയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.പിന്നാലെ ഡി കോക്കിനെ (1) അർഷ്ദീപ് സിംഗ് ഔട്ടാക്കി, ആ ഓവറിൽ തന്നെ റോസോയെയും, ഡേവിഡ് മില്ലറെയും പൂജ്യത്തിന് അർഷ്ദീപ് മടക്കി അയച്ചു, പിന്നീട് ഐഡൻ മർക്രാമും (25 ) വെയ്ൻ പാർണലും (24) ചെറുത്ത് നിൽപ് നടത്തിയെങ്കിലും തുടക്കത്തിലെ കൂട്ട തകർച്ചയിൽ നിന്ന് കരകയറാൻ അതൊന്നും മതിയാകുമായിരുന്നില്ല, അവസാന ഓവറുകളിൽ ആക്രമിച്ച് കളിച്ച കേശവ് മഹാരാജിന്റെ (41) ഇന്നിങ്ങ്സ് ആണ് സൗത്ത് ആഫ്രിക്കയെ 100 കടക്കാൻ സഹായിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും തുടക്കത്തിൽ തന്നെ രോഹിത് ശർമയെ റൺ എടുക്കുന്നതിന് മുമ്പ് നഷ്ടമായി, റബാഡയുടെ ബോളിൽ വിക്കറ്റ് കീപ്പർ ഡി കോക്കിന്റെ കൈകളിൽ എത്തുകയായിരുന്നു, പിന്നാലെ മികച്ച ഫോമിലുള്ള കോഹ്ലിയെയും (3) ഇന്ത്യക്ക് നഷ്ടമായി, 17/2 എന്ന നിലയിൽ ആയ ഇന്ത്യയെ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന കെ.എൽ രാഹുലും (51) സൂര്യകുമാർ യാദവും (50) വിജയത്തിലെത്തിക്കുകയായിരുന്നു, മൂന്നാം വിക്കറ്റിൽ 93 റൺസിന്റെ അപരാജിത കൂട്ട്കെട്ട് ഉണ്ടാക്കി ഇരുവരും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു, മത്സരത്തിൽ 3വിക്കറ്റ് വീഴ്ത്തി മികച്ച ബോളിംഗ് പ്രകടനം നടത്തിയ അർഷ്ദീപ് സിംഗ് മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനായി.

താരങ്ങളോടുള്ള ആരാധന കൊണ്ട് പലപ്പോഴും ചില ക്രിക്കറ്റ്‌ പ്രേമികൾ ചില സാഹസങ്ങൾക്ക് മുതിരാറുണ്ട് അങ്ങനെ ഒരു സാഹസം ഇന്നലത്തെ മത്സരത്തിൽ ഒരു ആരാധകൻ കാണിച്ചു ഇഷ്ട താരങ്ങളെ അടുത്ത് കാണാനും ഫോട്ടോ എടുക്കാനുമായി ഗ്രൗണ്ടിലെ വേലിക്കെട്ട് ചാടി കടന്ന് ഗ്രൗണ്ടിലേക്ക് പ്രവേശിച്ച അയാൾ താരങ്ങളുടെ അടുത്തെത്തുകയും അത് ഷൂട്ട്‌ ചെയ്യുകയും ചെയ്തു, ഇത്തരം പ്രവർത്തികൾ ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ട കാര്യമല്ല കാരണം കനത്ത സുരക്ഷയുള്ള താരങ്ങളുടെ അടുത്തേക്ക് അനുവാദമില്ലാതെ പോകുന്നത് ചിലപ്പോൾ നിയമ നടപടികൾ നേരിടേണ്ടി വരുന്ന സ്ഥിതിയിൽ എത്താം.

Categories
India Latest News

ഇന്ത്യയ്ക്ക് വമ്പൻ തിരിച്ചടി, ടി20 ലോകകപ്പിൽ നിന്ന് സൂപ്പർതാരം പുറത്ത്

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയുടെ പ്രധാന പേസ് ബൗളർ ജസ്പ്രിത് ബുംറ അടുത്ത മാസം നടക്കുന്ന ലോകകപ്പിൽ കളിച്ചേക്കില്ല. ഇന്നലെ നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിലും ബുംറ കളിച്ചിരുന്നില്ല. ടീമിനൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നില്ല. ഗുരുതരമായ ബാക്ക് സ്ട്രെസ് ഫ്രാക്ചർ പരിക്ക് കാരണമാണ് ബുംറ ഒഴിവാകുന്നത്. റിപ്പോർട്ട് പ്രകാരം ശസ്‌ത്രക്രിയ ആവശ്യമില്ലെങ്കിലും പരിക്ക് ഭേദമാകാൻ 4-6 മാസത്തേക്ക് വിശ്രമം ആവശ്യമാണ്.

നേരെത്തെ പരിക്ക് കാരണം ഏഷ്യാകപ്പിലും ബുംറ ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയ്ക്കെതിരായ സീരിസിലാണ് തിരിച്ചെത്തിയത്. ബുംറയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ബിസിസിഐ ഇതുവരെയും ഒരു അപ്‌ഡേറ്റ് നൽകിയിട്ടില്ല.  ബുംറയ്ക്ക് ഒന്നാം ടി20 മത്സരം നഷ്ടമാകുമെന്ന് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.  “ചൊവ്വാഴ്‌ച ഇന്ത്യയുടെ പരിശീലന സെഷനിൽ ജസ്‌പ്രീത് ബുംറ നടുവേദനയെക്കുറിച്ച് പരാതിപ്പെട്ടുവെന്നാണ് ട്വീറ്റിൽ ഉണ്ടായിരുന്നത്.

ഏഷ്യാകപ്പിൽ ബുംറയുടെ അഭാവത്തിൽ ഡെത്ത് ഓവറിൽ ഇന്ത്യൻ ബൗളർമാർ ദയനീയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഈ സാഹചര്യത്തിൽ ടി20 ലോകകപ്പ് പോലുള്ള വലിയൊരു ടൂർണമെന്റിൽ ബുംറയുടെ അഭാവം വൻ തിരിച്ചടിയാകുമെന്നതിൽ സംശയമില്ല. ഓസ്‌ട്രേലിയയ്ക്കെതിരെ കളിച്ച 2 മത്സരത്തിലും പ്രശ്നമുള്ളതായി കാണപ്പെട്ടിരുന്നില്ല.

Categories
Cricket

കിട്ടി ,പോയി,കിട്ടി !ഇപ്പോ പോയേനെ.. ഭാഗ്യം കറക്ട് കയ്യിൽ തന്നെ ഇരുന്നു; സൂര്യ കുമാർ യാദവിന്റെ കിടിലൻ ക്യാച്ച്.. വീഡിയോ

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ തകർപ്പൻ വിജയം. കളിയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ ടീമിന് വൻ ബാറ്റിംഗ് തകർച്ചയാണ് സംഭവിച്ചത്. നിശ്ചിത ഇരുപത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വെറും 106 റൺസ് മാത്രമേ അവർക്ക് നേടാൻ സാധിച്ചുള്ളൂ.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. നായകൻ രോഹിത് ശർമ പൂജ്യത്തിനും വിരാട് കോഹ്‌ലി 3 റൺസിനും തുടക്കത്തിലേ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചുവെങ്കിലും അർദ്ധ സെഞ്ചുറി നേടിയ കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ കൂടുതൽ അപകടങ്ങൾ ഇല്ലാതെ രക്ഷപ്പെടുത്തി. മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷദീപ് സിംഗ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

2.3 ഓവറിൽ 9 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ നിന്നും നൂറു റൺസ് കടക്കാൻ കഴിഞ്ഞത് തന്നെ ദക്ഷിണാഫ്രിക്കൻ ടീമിന് വലിയ കാര്യം. ഇന്ത്യക്കായി അർഷദീപ് സിംഗ് മൂന്ന് വിക്കറ്റും അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തിയപ്പോൾ ദീപക് ചഹാർ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ദക്ഷിണാഫ്രിക്കൻ ടീമിലെ നാല് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. നായകൻ ടെമ്പാ ഭവുമ നാല് പന്ത് നേരിട്ടാണ് പൂജ്യത്തിന് പുറത്തായത് എങ്കിൽ മറ്റുള്ള മൂന്ന് പേരായ റൂസ്സോ, മില്ലർ, സ്റ്റബ്‌സ്‌ എന്നിവർ ഗോൾഡൺ ഡക്കായി. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷദീപ് സിംഗ് ആണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത്.

മത്സരത്തിൽ സൂര്യകുമാർ യാദവ് എടുത്ത ഒരു ക്യാച്ച് ആകാംഷ നിറഞ്ഞതായിരുന്നു. ദക്ഷിണാഫ്രിക്കൻ ടീം 15 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എടുത്ത് നിൽക്കെ അടുത്ത ഓവർ എറിയാൻ എത്തിയത് ഇടംകൈയ്യൻ സ്പിന്നർ അക്സർ പട്ടേൽ. ആദ്യത്തെ മൂന്ന് പന്തുകളിലും റൺ നേടാൻ സ്ട്രെയിക്കിൽ ഉണ്ടായിരുന്ന വെയ്‌ൻ പാർണല്ലിന് കഴിഞ്ഞില്ല, എങ്കിലും നാലാം പന്തിൽ ഒരു ബൗണ്ടറി അദ്ദേഹം നേടിയിരുന്നു.

അടുത്ത പന്തിൽ ഒരു വൈഡ് പോയി. എങ്കിലും അഞ്ചാം പന്തിലും വൻ ഷോട്ട് കളിക്കാൻ ശ്രമിച്ച പാർണല്ലിന്‌ പിഴച്ചു. ഡീപ് മിഡ് വിക്കറ്റിലേക്ക് ബൗണ്ടറി നേടാൻ ശ്രമിച്ച് സൂര്യകുമാർ യാദവിന് ക്യാച്ച് നൽകി മടങ്ങി. ഒരു നിമിഷം ക്യാച്ച് കൈവിട്ടുപോയി എന്ന് തോന്നിപ്പിച്ചുവെങ്കിലും സൂര്യ തന്റെ മനസ്സാന്നിധ്യം കൈവിടാതെ രണ്ട് മൂന്ന് ശ്രമങ്ങൾക്ക് ശേഷം പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ പ്ലേയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട സ്പിന്നർ പട്ടേലിന്റെ ഇന്നത്തെ മത്സരത്തിലെ ഏക വിക്കറ്റ് നേട്ടം. ഇന്ന് നാല് ഓവറിൽ വെറും 16 റൺസ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. മറ്റൊരു സ്പിന്നർ ആയ രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ വിക്കറ്റ് ഒന്നും നേടിയെങ്കിലും ഒരു മൈഡൻ അടക്കം വെറും 8 റൺസ് മാത്രമാണ് വഴങ്ങിയത്.

Categories
Cricket

ഇവൻ ആള് കേമൻ തന്നെ..; ചാഹറിന്റെ ഇൻസ്വിങ്ങർ വിക്കറ്റ് കണ്ട് ഞെട്ടി രോഹിത്.. വീഡിയോ

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യക്ക് തകർപ്പൻ വിജയം. തിങ്ങിനിറഞ്ഞ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ കാണികൾക്ക് മുന്നിൽ മികച്ച ബോളിങ് പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ താരങ്ങളുടെ പന്തുകൾക്ക് ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അവർക്ക് 2.3 ഓവറിൽ 9 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ആഘാതത്തിൽ നിന്നും കരകയറാൻ സാധിച്ചില്ല.

എങ്കിലും വാലറ്റക്കാർ തട്ടിമുട്ടി നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് വരെ എത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. നായകൻ രോഹിത് ശർമ പൂജ്യത്തിനും വിരാട് കോഹ്‌ലി 3 റൺസിനും തുടക്കത്തിലേ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. 56 പന്തിൽ 2 ഫോറും 4 സിക്‌സും അടക്കം 51 റൺസ് നേടിയ രാഹുലും 33 പന്തിൽ 5 ഫോറും 3 സിക്‌സും അടക്കം 50 റൺസ് എടുത്ത സൂര്യകുമാറും ചേർന്ന കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു.

മികച്ച നിരക്കിൽ റൺ ഒഴുകുന്ന ഒരു ബാറ്റിംഗ് പിച്ച് ആണെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല എന്നായിരുന്നു എല്ലാവരും വിലയിരുത്തൽ നടത്തിയത്. എന്നാൽ നേരെ തിരിച്ചാണ് സംഭവിച്ചത്. വളരെ അധികം പൈസ മുടക്കി മത്സരം കാണാൻ എത്തിയ ആരാധകർ മത്സരം പെട്ടെന്ന് തീർന്നതിൽ പരിഭവം പ്രകടിപ്പിക്കുന്നത് കാണാൻ സാധിച്ചു. എങ്കിലും അടുത്ത മാസം നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് മുന്നിൽക്കണ്ട് മത്സരിക്കുന്ന ടീം ഇന്ത്യക്ക് എല്ലാ ബോളർമാർക്കും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിൽ തൃപ്തിയുണ്ട്.

മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബാ ബാവുമായെ പുറത്താക്കി ദീപക് ചഹാർ ആണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. മികച്ച സ്വിങ്ങാണ് പിച്ചിൽ നിന്നും ഇന്ത്യൻ ബോളർമാർക്ക് ലഭിച്ചത്. ആദ്യ പന്തുകളിൽ ഔട്ട് സ്വിങ്ങിലൂടെ ഭാവുമയെ കുഴപ്പിച്ച ദീപക് ചാഹാർ അവസാന പന്തിൽ പെട്ടെന്നൊരു ഇൻസ്വിംഗർ എറിഞ്ഞ് ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു. ഭുവനേശ്വർ കുമാർ ഫിറ്റ്നെസ് ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കാൻ ബാംഗ്ലൂരിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ പോയതും ജസ്‌പ്രീത് ബൂംറക്ക് മത്സരത്തിന് മുൻപ് പുറംവേദന അനുഭവപ്പെട്ടതുംകൊണ്ടാണ് ഇന്ന് ദീപക്കിന് പ്ലയിങ് ഇലവനിൽ അവസരം ലഭിച്ചത്.

ആദ്യ ഓവറിൽ തന്നെ വിക്കറ്റ് ലഭിച്ചത് അദ്ദേഹത്തിന് വളരെയധികം ആത്മവിശ്വാസം പകർന്നു. സ്ലിപ്പിൽ നിൽക്കുകയായിരുന്ന നായകൻ രോഹിത് ശർമയും വിക്കറ്റ് കീപ്പർ പന്തും താരത്തെ അഭിനന്ദിക്കാനായി വരുന്ന സമയത്തെ രോഹിതിന്റെ മുഖഭാവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ദീപക് ചഹറിനെപറ്റി പന്തിനോട് ഇവൻ ആളൊരു കേമൻ തന്നെ എന്ന മട്ടിൽ ഉള്ളൊരു എക്സ്പ്രഷൻ ആണ് രോഹിത്തിൽ കാണാൻ കഴിഞ്ഞത്.

മത്സരത്തിൽ രണ്ടാം ഓവറിൽ മാത്രം മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷദീപ് സിംഗ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അക്സർ പട്ടേൽ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപക് ചഹാർ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. സ്പിന്നർ ആയ രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ വിക്കറ്റ് ഒന്നും നേടിയെങ്കിലും ഒരു മൈഡൻ അടക്കം വെറും 8 റൺസ് മാത്രമാണ് വഴങ്ങിയത്. പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബർ 2 ഞായറാഴ്ച ഗാന്ധി ജയന്തി ദിനത്തിൽ ഗുവാഹത്തിയിൽവെച്ച് നടക്കും.

Categories
Cricket Latest News Malayalam Video

അതാ അങ്ങോട്ട് നോക്കൂ.. ഒരു പറവ; ഫീൽഡിൽ ഡൈവിങ് ക്യാച്ചുമായി റൈന.. വീഡിയോ

റോഡ് സേഫ്റ്റി വേൾഡ് സീരിസിന്റെ സെമിഫൈനലിൽ ഓസ്ട്രേലിയൻ ലജൻഡ്സ് ടീമിനെ നേരിടുന്ന ഇന്ത്യ ലജൻഡ്സ് ടീമിന്റെ മിന്നുംതാരമായ സുരേഷ് റെയ്നയുടെ വക പറക്കും ക്യാച്ച്. മത്സരം മഴ മൂലം ഇപ്പോൾ തടസ്സപ്പെട്ടിരിക്കുകയാണ്. റയ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സച്ചിൻ തെണ്ടുൽക്കർ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓസ്ട്രേലിയൻ ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്ത് ഷൈൻ വാട്സണും അലക്സ് ഡൂലനും ചേർന്ന സഖ്യം. 30 റൺസ് എടുത്ത വാട്സണെ രാഹുൽ ശർമയും 35 റൺസ് എടുത്ത അലക്‌സിനെ യൂസഫ് പഠാനും പുറത്താക്കി.

മൂന്നാമതായി ഇറങ്ങിയ ബെൻ ഡങ്ക്‌ പിന്നീട് വെടിക്കെട്ട് ബാറ്റിംഗ് ആണ് കാഴ്ചവച്ചത്. ഇന്ത്യൻ ലജൻഡ്സ് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് സമ്മർദ്ദത്തിലാക്കിയ ശേഷമാണ് അദ്ദേഹം മികച്ച ഒരു ഫീൽഡിംഗ് പ്രകടനത്തിലൂടെ പുറത്തായത്. 26 പന്തിൽ നിന്നും 5 ഫോറും 2 സിക്സും അടക്കം 46 റൺസ് നേടി അർദ്ധസെഞ്ചുറി നേട്ടത്തിന് തൊട്ടരികിൽ വച്ചാണ് ഔട്ട് ആയത്.

അഭിമന്യു മിഥുൻ എറിഞ്ഞ പതിനാറാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു സുരേഷ് റെയ്നയുടെ മികച്ച ക്യാച്ചിലൂടെ അദ്ദേഹം പുറത്തായത്. ഓഫ് സ്റ്റമ്പിന് വെളിയിൽ കൂടെ വന്ന പന്ത് കട്ട് ഷോട്ട് കളിച്ച് ബൗണ്ടറി നേടാൻ ആയിരുന്നു ശ്രമം. എന്നാൽ പോയിന്റിൽ നിൽക്കുന്നത് ഇന്ത്യയുടെ വിശ്വസ്തനായ ഫീൽഡർ ആണെന്ന് അദ്ദേഹത്തിന് ഇപ്പോൾ മനസ്സിലായി കാണും.

തന്റെ ഇടതു വശത്ത് കൂടി പാഞ്ഞു പോകേണ്ട പന്ത് ഞൊടിയിടയിൽ വായുവിൽ ഉയർന്ന് കൈപ്പിടിയിൽ ഒതുക്കാൻ റൈനക്ക്‌ കഴിഞ്ഞു. ഇതോടെ വൻ സ്കോറിലേക്ക്‌ കുതിക്കുകയായിരുന്ന അവരുടെ ബാറ്റിങ്ങിന് തടയിടാൻ ഇന്ത്യക്ക് സാധിച്ചു. ക്യാച്ച് എടുത്ത ശേഷം സച്ചിൻ അടക്കമുള്ള ടീമിലെ സഹതാരങ്ങൾ ഓടിയെത്തി റയ്‌നയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.

ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർ എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന താരമായ അദ്ദേഹം സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷവും തന്റെ മികച്ച പ്രകടനം കൊണ്ട് ആരാധകരെ ആവേശം കൊള്ളിക്കുന്ന കാഴ്ചയാണ് ഈ റോഡ് സേഫ്റ്റി സീരീസിൽ ഉടനീളം കാണാൻ കഴിഞ്ഞത്. മഴ മൂലം കളി തടസ്സപ്പെടുമ്പോൾ 17 ഓവറിൽ 136/5 എന്ന നിലയിൽ ആണ് ഓസ്ട്രേലിയ.

Categories
Cricket Latest News Malayalam Video

W, 6 ,6 , ഞങ്ങളുടെ കോഹ്‌ലിയെ തൊടുന്നോടാ! നോർട്ട്ജെയെ സിക്സർ പറത്തി സൂര്യ ; വീഡിയോ കാണാം

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 8 വിക്കറ്റ് ജയം, ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 106 എന്ന ചെറിയ ടോട്ടലിൽ ഒതുങ്ങുകയായിരുന്നു, തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മൽസരം നടന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഓപ്പണിങ്ങ് ബോളർമാരായ ദീപക് ചഹറും അർഷ്ദീപ് സിങ്ങും ബോൾ ചെയ്തപ്പോൾ സൗത്ത് ആഫ്രിക്കൻ മുൻനിര ബാറ്റർമാർ കൂട്ടത്തോടെ പവലിയനിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്, സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ തെമ്പ ബവൂമയെ (0) ക്ലീൻ ബൗൾഡ് ആക്കി കൊണ്ട് ദീപക് ചഹറാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, ചഹറിന്റെ മനോഹരമായ ഒരു ഇൻ സ്വിങ്ങർ ബവൂമയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

പിന്നാലെ ഡി കോക്കിനെ (1) അർഷ്ദീപ് സിംഗ് ഔട്ടാക്കി, ആ ഓവറിൽ തന്നെ റിലെ റോസോയെയും, ഡേവിഡ് മില്ലറെയും പൂജ്യത്തിന് അർഷ്ദീപ് മടക്കി അയച്ചു, തുടർച്ചയായി വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോൾ 9/5 എന്ന നിലയിൽ സൗത്ത് ആഫ്രിക്കൻ മുൻനിര തകർന്നു, പിന്നീട് ഐഡൻ മർക്രാമും (25 ) വെയ്ൻ പാർണലും (24) ചെറുത്ത് നിൽപ് നടത്തിയെങ്കിലും തുടക്കത്തിലെ കൂട്ട തകർച്ചയിൽ നിന്ന് കരകയറാൻ അതൊന്നും മതിയാകുമായിരുന്നില്ല, അവസാന ഓവറുകളിൽ നന്നായി ബാറ്റ് ചെയ്ത കേശവ് മഹാരാജിന്റെ (41) ഇന്നിംഗ്സ് ആണ് സൗത്ത് ആഫ്രിക്കയെ 100 കടക്കാൻ സഹായിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും തുടക്കത്തിൽ തന്നെ രോഹിത് ശർമയെ റൺ എടുക്കുന്നതിന് മുമ്പ് നഷ്ടമായി, റബാഡയുടെ ബോളിൽ വിക്കറ്റ് കീപ്പർ ഡി കോക്കിന്റെ കൈകളിൽ എത്തുകയായിരുന്നു, പിന്നാലെ മികച്ച ഫോമിലുള്ള കോഹ്ലിയെയും (3) ഇന്ത്യക്ക് നഷ്ടമായി, 17/2 എന്ന നിലയിൽ ആയ ഇന്ത്യയെ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന കെ.എൽ രാഹുലും (51) സൂര്യകുമാർ യാദവും (50) വിജയത്തിലെത്തിക്കുകയായിരുന്നു, മൂന്നാം വിക്കറ്റിൽ 93 റൺസിന്റെ അപരാജിത കൂട്ട്കെട്ട് ഉണ്ടാക്കി ഇരുവരും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

ഏഴാം ഓവറിൽ നോർട്ജെ എറിഞ്ഞ ആദ്യ ബോളിൽ കോഹ്ലി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് സ്ക്വയർ ലെഗിലേക്ക് 2 കൂറ്റൻ സിക്സ് അടിച്ചാണ് ക്രീസിലേക്കുള്ള തന്റെ വരവറിയിച്ചത്, സമ്മർദ്ദ ഘട്ടത്തിൽ ക്രീസിൽ എത്തിയിട്ടും തെല്ലും ഭയമില്ലാതെ ആ ഓവറിൽ തന്നെ സിക്സ് അടിച്ച് കളി പതിയെ ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ട് വരാൻ സൂര്യകുമാറിന് സാധിച്ചു.

വിഡിയോ:

Categories
Cricket Latest News Malayalam Video

നോട്ട് ഔട്ട് വിളിച്ചു അമ്പയർ ,റിവ്യൂ കൊടുത്തു ക്യാപ്റ്റൻ,ഒടുവിൽ വിധി വന്നപ്പോൾ സംഭവിച്ചത് ; വീഡിയോ

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നിശ്ചിത 20 ഓവറിൽ 106/8 എന്ന നിലയിൽ ഇന്നിങ്ങ്സ് അവസാനിപ്പിച്ചു, ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ ബോൾ ചെയ്തപ്പോൾ സൗത്ത് ആഫ്രിക്ക ചെറിയ ടോട്ടലിൽ ഒതുങ്ങുകയായിരുന്നു, തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്, പരിക്കേറ്റ ജസ്‌പ്രീത് ബുമ്ര ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഓപ്പണിങ്ങ് ബോളർമാരായ ദീപക് ചഹറും അർഷ്ദീപ് സിങ്ങും ബോൾ ചെയ്തപ്പോൾ സൗത്ത് ആഫ്രിക്കൻ മുൻനിര ബാറ്റർമാർ കൂട്ടത്തോടെ പവലിയനിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്, സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ തെമ്പ ബവൂമയെ (0) ക്ലീൻ ബൗൾഡ് ആക്കി കൊണ്ട് ദീപക് ചഹറാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, ചഹറിന്റെ മനോഹരമായ ഒരു ഇൻ സ്വിങ്ങർ ബവൂമയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

പിന്നാലെ ഡി കോക്കിനെ (1) അർഷ്ദീപ് സിംഗ് ഔട്ടാക്കി, ആ ഓവറിൽ തന്നെ റിലെ റോസോയെയും, ഡേവിഡ് മില്ലറെയും പൂജ്യത്തിന് അർഷ്ദീപ് മടക്കി അയച്ചു, തുടർച്ചയായി വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോൾ 9/5 എന്ന നിലയിൽ സൗത്ത് ആഫ്രിക്കൻ മുൻനിര തകർന്നു, പിന്നീട് ഐഡൻ മർക്രാമും (25 ) വെയ്ൻ പാർണലും (24) ചെറുത്ത് നിൽപ് നടത്തിയെങ്കിലും തുടക്കത്തിലെ കൂട്ട തകർച്ചയിൽ നിന്ന് കരകയറാൻ അതൊന്നും മതിയാകുമായിരുന്നില്ല, അവസാന ഓവറുകളിൽ നന്നായി ബാറ്റ് ചെയ്ത കേശവ് മഹാരാജിന്റെ (41) ഇന്നിംഗ്സ് ആണ് സൗത്ത് ആഫ്രിക്കയെ 100 കടക്കാൻ സഹായിച്ചത്.

മൽസരത്തിലെ ഹർഷൽ പട്ടേൽ എറിഞ്ഞ എട്ടാമത്തെ ഓവറിലെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ മക്രാമിനെതിരെ ഹർഷൽ പട്ടേൽ അപ്പീൽ ചെയ്തെങ്കിലും അമ്പയർ നിതിൻ മേനോൻ ഔട്ട്‌ അനുവദിച്ചില്ല, എന്നാൽ രോഹിത് ശർമ പെട്ടന്ന് തന്നെ ഫീൽഡ് അമ്പയറുടെ തീരുമാനം പുന പരിശോധിക്കാൻ റിവ്യൂ നൽകി, തേർഡ് അമ്പയറുടെ തീരുമാനം ഇന്ത്യക്ക് അനുകൂലമായിരുന്നു.വീഡിയോ കാണാം :

Categories
Cricket India Latest News Video

W W W ! രണ്ടാമത്തെ ഓവറിൽ തന്നെ എല്ലാവരെയും ഞെട്ടിച്ചു അർശ്ദീപ് : വിക്കറ്റുകളുടെ വീഡിയോ കാണാം

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ ടീം ഇന്ത്യയുടെ തകർപ്പൻ ബോളിങ് പ്രകടനത്തോടെ ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയ്ക്ക് തുടക്കം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓസ്ട്രേലിയൻ പരമ്പരയിൽ കളിച്ച ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ബാംഗ്ലൂരിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് പരിശീലനത്തിന് പോയതോടെ ഋഷഭ് പന്ത്, അർഷദീപ് സിംഗ് എന്നിവർ ടീമിൽ തിരിച്ചെത്തി. സ്പിന്നർ ചഹാലിനും ഇന്നത്തെ മത്സരത്തിന് പൂർണ കായികക്ഷമത കൈവരിക്കാത്ത ബൂമ്രക്കും പകരം അശ്വിനും ദീപക് ചഹാറും ടീമിൽ ഇടംപിടിച്ചു.

നല്ല രീതിയിൽ റൺസ് ഒഴുകുന്ന ഒരു ബാറ്റിംഗ് പിച്ചാണ് കാര്യവട്ടം സ്റ്റേഡിയത്തിലേത് എന്നാണ് എല്ലാവരും വിലയിരുത്തിയത്. എന്നാൽ എല്ലാ പ്രതീക്ഷകളെയും കാറ്റിൽപറത്തി ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ഇന്ത്യക്കായി ആദ്യ ഓവർ എറിയാൻ എത്തിയത് ദീപക് ചഹാർ. ഓവറിലെ അവസാന പന്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ടെമ്പ ബാവുമയെ ക്ലീൻ ബോൾഡ് ആക്കി അദ്ദേഹം ഇന്ത്യൻ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു. നാല് പന്ത് നേരിട്ട് റൺ ഒന്നും എടുക്കാതെയാണ് ബാവുമ പുറത്തായത്.

രണ്ടാം ഓവർ എറിഞ്ഞത് ഇടംകൈയ്യൻ പേസർ അർഷദീപ് സിംഗ്. മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച ഓവറിൽ താരം മൂന്ന് ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ ആണ് വീഴ്ത്തിയത്. കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ സിംഗ് ടീമിൽ കളിച്ചിരുന്നില്ല. ബാംഗ്ലൂരിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നെസ് ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.

രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ അപകടകാരിയായ ബാറ്റർ ഡീ കോക്കിനെ ക്ലീൻ ബോൾഡ് ആക്കി അദ്ദേഹം വരവറിയിച്ചു. അഞ്ചാം പന്തിൽ റൂസോ വിക്കറ്റ് കീപ്പർക്ക് എഡ്ജ് ചെയ്ത് പുറത്തായി. അവസാന പന്തിൽ പരിചയസമ്പന്നനായ ബാറ്റർ ഡേവിഡ് മില്ലറിനെ നേരിട്ട ആദ്യ പന്തിൽ തന്നെ ക്ലീൻ ബോൾഡ് ആക്കി അർഷദീപ് സിംഗ്. ഇതോടെ അവരുടെ നില പരുങ്ങലിൽ ആയിരിക്കുകയാണ്.

രണ്ടാമത്തെ ഓവറിൽ തന്നെ എല്ലാവരെയും ഞെട്ടിച്ചു അർശ്ദീപ് : വിക്കറ്റുകളുടെ വീഡിയോ കാണാം

Categories
Cricket Latest News Malayalam Video

ഔട്ട്,എന്തൊരു കിടിലൻ ഇൻ സ്വിങ്ങർ ! ആദ്യ ഓവറിൽ തന്നെ ബവുമയുടെ കുറ്റി തെറിപ്പിച്ച ചഹറിൻ്റെ ബൗളിംഗ് വീഡിയോ കാണാം

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്, പരിക്കേറ്റ ജസ്‌പ്രീത് ബുമ്ര ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല, ട്വന്റി-20 ലോകകപ്പ് അടുത്ത് നിൽക്കെ ബുമ്ര വീണ്ടും പരിക്കിന്റെ പിടിയിൽ ആയത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്.

ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഓപ്പണിങ്ങ് ബോളർമാരായ ദീപക് ചഹറും അർഷ്ദീപ് സിങ്ങും ബോൾ ചെയ്തപ്പോൾ സൗത്ത് ആഫ്രിക്കൻ മുൻനിര ബാറ്റർമാർ പവലിയനിലേക്ക് ഘോഷയാത്ര നടത്തി, സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ തെമ്പ ബവൂമയെ (0) ക്ലീൻ ബൗൾഡ് ആക്കി കൊണ്ട് ദീപക് ചഹറാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, ചഹറിന്റെ മനോഹരമായ ഒരു ഇൻ സ്വിങ്ങർ ബവൂമയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

പിന്നാലെ ഡി കോക്കിനെ (1) അർഷ്ദീപ് സിംഗ് ഔട്ടാക്കി, ആ ഓവറിൽ തന്നെ റിലെ റോസോയെയും, ഡേവിഡ് മില്ലറെയും പൂജ്യത്തിന് അർഷ്ദീപ് മടക്കി അയച്ചു, തുടർച്ചയായി വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോൾ 9/5 എന്ന നിലയിൽ സൗത്ത് ആഫ്രിക്കൻ മുൻനിര തകർന്നു.

ആദ്യ ഓവറിൽ തന്നെ ബവുമയുടെ കുറ്റി തെറിപ്പിച്ച ചഹറിൻ്റെ ബൗളിംഗ് വീഡിയോ കാണാം.