Categories
Malayalam

അത് അത്ര സിമ്പിൾ അല്ല !കളിയുടെ ഗതി മാറ്റിയ ധോണിയുടെ രണ്ടു നിർണായക ക്യാച്ചുകൾ ;വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ചെന്നൈ സൂപ്പർ കിംഗ്സ് മത്സരം ചെന്നൈ കൈപ്പിടിയിൽ ഒതുക്കിയത് അവസാന ഓവറിൽ ആയിരുന്നു. അവസാന ഓവർ വരെ ആത്യന്തം മുൾമുനയിൽ നിർത്തിയ മത്സരത്തിൽ മലിംഗയുടെ പകരക്കാരൻ എന്ന് ലോകം പറയുന്ന മതീഷ പതിരാനാ എറിഞ്ഞ പതിനെട്ടാമത്തെയും ഇരുപതാമത്തെയും ഓവർ മത്സരത്തിന്റെ ഗതി ചെന്നൈക്ക് നേരെ തിരിച്ചു. വളരെ മനോഹരമായ യോർക്കറുകളാണ് കളിയിൽ നിർണായകം ആയത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാംഗ്ലൂരിന് മുന്നിൽ ഉയർത്തിയത് 227 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യമാണ്. ചെന്നൈ സൂപ്പർ കിംഗ്സിനായി ഡെവന്‍ കോൺവെ 45 പന്തുകൾ നേരിട്ട് 83 റൺ സ്വന്തമാക്കി. കോൺവെയാണ് മത്സരത്തിലെ താരം ആയി തെരഞ്ഞെടുത്തത്. ചെന്നൈക്കായി അജിക്യ രഹാനെയും ശിവം ദൂപയും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ബാംഗ്ലൂരിനായി ബോൾ ചെയ്ത എല്ലാ ബോളർമാരും ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. വിരാട് കോഹ്ലിയുടെയും മഹിപാൽ ലോംറോളിന്റെയും വിക്കറ്റുകൾ ബാംഗ്ലൂരിന് പെട്ടെന്ന് നഷ്ടമായി എങ്കിലും ഡുപ്ലസിയും മാക്സ്വെലും തകർത്തടിച്ച് മത്സരം ബാംഗ്ലൂരിന്റെ വരുതിയിലാക്കി. ബാംഗ്ലൂർ വിജയത്തിലേക്ക് നീങ്ങുകയാണ് എന്ന് തോന്നിപ്പിച്ചുവെങ്കിലും നിർണായക ഘട്ടത്തിൽ ദിനേശ് കാർത്തിക് പുറത്തായത് ബാംഗ്ലൂരിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ ബാംഗ്ലൂർ ബാറ്റ്സ്മാൻമാർ റൺ കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ ചെന്നൈ എട്ടു റൺസിന് വിജയിച്ചു.

ചെന്നൈ സൂപ്പർ കിംഗ്സ് 4 ക്യാച്ചുകളാണ് മത്സരത്തിൽ പാഴാക്കിയത്. ഇതിനുപുറമേ ഒട്ടനവധി ഫീൽഡിങ് മിസ്റ്റേക്കുകളും ചെന്നെയുടെ ഭാഗത്തുനിന്ന് ഉണ്ടായി. പക്ഷേ മത്സരത്തിൽ വളരെയധികം നിർണായകമായി മാറിയത് ധോണി കൈപ്പിടിയിൽ ഒതുക്കിയ രണ്ടു ക്യാച്ചുകൾ ആണ്. അത്ര എളുപ്പമല്ലാതിരുന്ന രണ്ട് നിർണായക ക്യാച്ചുകൾ ആണ് ധോണി വളരെ എളുപ്പം നേടിയത്. ബാംഗ്ലൂരിനായി തകർത്തടിച്ച് ഡുപ്ലീസിയുടെയും മാക്സ്വെല്ലിന്റെയും ക്യാച്ചുകളാണ് ധോണി സ്വന്തമാക്കിയത്. ധോണിയുടെ നിർണായക ക്യാച്ചുകളുടെ വീഡിയോ ദൃശ്യം കാണാം.

Categories
Latest News Malayalam

കൊണ്ടിരുന്നേൽ സ്റ്റാറ്റസ് ഭരിക്കേണ്ട ഐറ്റം ആയിരുന്നു ! ധോണിയുടെ കിടിലൻ റൺ ഔട്ട് ശ്രമം പാളി ; വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മത്സരം അവസാന ഓവറിൽ ആണ് വിധി നിർണയിക്കപ്പെട്ടത്. അവസാന ഓവർ വരെ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ചെന്നൈ ബാംഗ്ലൂരിനെ പരാജയപ്പെടുത്തി. മത്സരത്തിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോലിക്കും എം എസ് ധോണിക്കും ബാറ്റ് കൊണ്ട് തിളങ്ങാൻ കഴിഞ്ഞില്ല എങ്കിലും മത്സരത്തിൽ ഇരു ടീമുകളും 200 നു മുകളിൽ റൺസ് നേടിയത് കാണികൾക്ക് ആവേശമായി.

ചെന്നൈ സൂപ്പർ കിംഗ്സ് ബാംഗ്ലൂരിന്റെ നാല് ക്യാച്ചുകൾ ആണ് പാഴാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സിനായി ശിവം ദുബേയും ഡെവൺ കോൺവെയും തകർത്തടിച്ചു. മറുപടി ബാറ്റിംഗ് ഇറങ്ങിയ ബാംഗ്ലൂർ വിജയത്തിലേക്ക് നീങ്ങുകയാണ് എന്ന് പല ആവർത്തി തോന്നിപ്പിച്ചു എങ്കിലും അവസാന ഓവറുകളിൽ ദിനേഷ് കാർത്തിക്കിന്റെ വിക്കറ്റ് വീണത് ബാംഗ്ലൂരിലെ തിരിച്ചടിയായത്.

ബാംഗ്ലൂരിനായി ഡ്യൂപ്ലസിയും ഗ്ലാൻ മാക്വെലും തകർത്തടിച്ചു. ഇരുവരും അർദ്ധ സെഞ്ച്വറി നേടിയ മത്സരത്തിൽ ബാംഗ്ലൂർ തോൽവി ഏറ്റുവാങ്ങിയത് വെറും എട്ടു റൺസിനാണ്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം അരങ്ങേറിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ധോണിയുടെ ആരാധകർ “ധോണി” എന്ന ആർപ്പുവിളിച്ച് തടിച്ചു കൂടിയിരുന്നു.

ഒരുപക്ഷേ കുറച്ചു കാലങ്ങൾക്ക് ശേഷമാണ് ഒരു ഐപിഎൽ മത്സരത്തിൽ കാണികൾ ഇരു സൂപ്പർതാരങ്ങൾക്കുമായി ആർപ്പു വിളിക്കുന്നത്. “കോഹ്ലി” എന്നുള്ള ആർപ്പുവിളികളും “ധോണി” എന്നുള്ള ആർപ്പുവിളികളും സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ടു. മത്സരത്തിൽ ഇപ്പോൾ ചർച്ചാവിഷയം ആകുന്നത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ മോശം ഫീൽഡിംഗ് പ്രകടനമാണ്. നിരവധി അവസരങ്ങളാണ് ചെന്നൈ പലപ്പോഴായി പാഴാക്കിയത്. അതിൽ പലതും വളരെ എളുപ്പമുള്ളതായിരുന്നു.

സാധാരണ ഗംഭീര കീപ്പിംഗ് പ്രകടനം നടത്തുന്ന എംഎസ് ധോണിക്കും ഇക്കുറി പല ആവർത്തി പിഴച്ചു. ആദ്യ ഓവറിൽ തന്നെ ഒരു ക്യാച്ച് ധോണി പാഴാക്കി. ഇതിന് പുറമെ മറ്റൊരു റൺഔട്ട് എം എസ് ധോണിയുടെ കയ്യിൽ നിന്നും പാളി. സാധാരണ ധോണി പുഷ്പം പോലെ ചെയ്യുന്ന റൺഔട്ട് അവസരമാണ് ഇത്തവണ പാളിപ്പോയത്. ഒരുപക്ഷേ വിക്കറ്റിനു കൊണ്ടിരുന്നെങ്കിൽ സ്റ്റാറ്റസ് ഭരിക്കേണ്ട പ്രകടനമായിരുന്നു അത്. പക്ഷേ നിർഭാഗ്യവശാൽ എം എസ് ധോണി തിരിഞ്ഞ് എറിഞ്ഞത് പന്ത് സാധാരണയിൽ നിന്നും വിപരീതമായി വിക്കറ്റിന് കൊള്ളാതെ പോയി. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Malayalam

ഈ ക്യാച്ച് വിട്ടതിനു ആണ് എല്ലാവരും ധോണിയെ ട്രോളുന്നത് ! ഫാഫിനെ പൂജ്യത്തിന് പുറത്താക്കാൻ ഉള്ള അവസരം കളഞ്ഞു ധോണി ; വീഡിയോ കാണാം

ഇന്നലെ രാത്രി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗളുരുവിനെതിരേ ചെന്നൈ 8 റൺസിന്റെ ആവേശവിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ, 83 റൺസെടുത്ത ഓപ്പണർ കോൺവെ, 52 റൺസെടുത്ത ശിവം ദുബെ, 37 റൺസെടുത്ത രഹാനെ എന്നിവരുടെ നേതൃത്വത്തിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന കൂറ്റൻ സ്കോർ കണ്ടെത്തി. മറുപടി ബാറ്റിങ്ങിൽ 62 റൺസെടുത്ത നായകൻ ഡു പ്ലെസ്സിയുടെയും 76 റൺസെടുത്ത മാക്സ്വെല്ലിന്റെയും മികവിൽ ബംഗളൂരു തിരിച്ചടിച്ചെങ്കിലും 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 218 റൺസിൽ പോരാട്ടം അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ മാക്സ്‌വെല്ലും ഡു പ്ലസ്സിയും ചെന്നൈ ബോളർമാരെ തലങ്ങും വിലങ്ങുമായി പ്രഹരിക്കുന്ന സമയത്ത് ബാംഗ്ലൂരിന്റെ അപ്പോഴത്തെ റൺനിരക്ക് ആവശ്യമായ റൺനിരക്കിനേക്കാൾ വളരെയധികം മുന്നിലായിരുന്നു. എങ്കിലും തന്ത്രപൂർവം സ്പിന്നർമാരെ പന്തെല്പിച്ച ധോണി ഇരുവരുടെയും വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. അവർ ഔട്ട് ആയില്ലായിരുന്നെങ്കിൽ ബംഗളൂരു അനായാസവിജയം നേടുമായിരുന്നു.

എങ്കിലും ഡു പ്ലെസ്സിയെ പൂജ്യത്തിന് പുറത്താക്കാനുള്ള അവസരം പാഴാക്കി എന്നുപറഞ്ഞ് സമൂഹമാധ്യമങ്ങളിൽ ധോണി ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നു. അതൊരു ഡ്രോപ്പ് ക്യാച്ച് ആയി പരിഗണിക്കാൻ കഴിയാത്ത ഒന്നായിരുന്നു എന്നതാണ് വാസ്തവം. തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത് കളിക്കാൻ ശ്രമിച്ച ഡു പ്ലസിക്ക്‌ പിഴച്ചപ്പോൾ, പന്ത് എഡ്ജായി വിക്കറ്റിന് പിന്നിലേക്ക് പോയി. ധോണി തന്റെ വലതുവശത്തേക്ക് കൈ ഉയർത്തുമ്പോഴേക്കും പന്ത് അദ്ദേഹത്തെ കടന്നുപോയിരുന്നു. അതിനാൽതന്നെ ധോണി ക്യാച്ച് വിട്ടുകളഞ്ഞു എന്ന് വിമർശിക്കുന്നതിൽ കഴമ്പില്ല എന്നാണ് തോന്നുന്നത്.

Categories
Cricket Latest News Malayalam

ഇത് ആരാ ഡൽഹിയിൽ പുതിയൊരു വലം കൈയ്യൻ ബാറ്റർ ! ഹമ്മേ ഇത് നമ്മുടെ വാർണർ അല്ലേ? വീഡിയോ കാണാം

2023 ഐ.പി.എല്ലിൽ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്, അവസാന ബോൾ വരെ ആവേശം അലയടിച്ച മത്സരത്തിൽ ഡൽഹിക്കെതിരെ 6 വിക്കറ്റിനാണ് മുംബൈ ജയിച്ച് കയറിയത്, 4 മത്സരങ്ങളിൽ 4 ഉം തോറ്റ് പോയ്ന്റ്സ് ടേബിളിൽ അവസാന സ്ഥാനക്കാരായി തുടരുകയാണ് ഡേവിഡ് വാർണർ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ്,

പലപ്പോഴും വാർണർ ഒറ്റയാൾ പോരാട്ടത്തിലൂടെ ടീമിനെ വിജയ വഴിയിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ടീം അംഗങ്ങളിൽ നിന്ന് വേണ്ട വിധം പിന്തുണ ക്യാപ്റ്റന് കിട്ടുന്നില്ല, റിഷബ്‍ പന്തിന്റെ അഭാവം ഡൽഹി ടീമിന്റെ പ്രകടനത്തെ നന്നായി ബാധിച്ചിട്ടുണ്ട്, പ്രിത്വി ഷാ ഫോമിലല്ലാത്തതും മധ്യ നിരയിൽ നിന്ന് മികച്ച പ്രകടനങ്ങൾ ഇല്ലാത്തതും ടീമിന്റെ മോശം പ്രകടനത്തിന് ചില കാരണങ്ങൾ ആണ്.

മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ഡൽഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, അർധ സെഞ്ച്വറി നേടിയ വാർണറും (51) അക്സർ പട്ടേലും (54) ചേർന്ന് ഡൽഹിയെ 19.4 ഓവറിൽ 172/10 എന്ന ഭേദപ്പെട്ട നിലയിൽ എത്തിച്ചു, മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ (65) മുന്നിൽ നിന്ന് നയിച്ചപ്പോൾ ഈ സീസണിലെ ആദ്യ വിജയം മുംബൈ ഇന്ത്യൻസ് നേടുകയും ചെയ്തു.

മത്സരത്തിൽ ഹൃതിക്ക് ഷോക്കീൻ എറിഞ്ഞ ഏട്ടാമത്തെ ഓവറിൽ ഡേവിഡ് വാർണർ വലം കൈയ്യൻ ബാറ്ററായി നിന്ന് ഷോട്ട് കളിച്ചത് കാണികളുടെ ശ്രദ്ധയാകർഷിച്ചു, ഫ്രീ ഹിറ്റ്‌ ബോളിലാണ് വാർണർ ഈ സാഹസികമായ ഷോട്ട് കളിച്ചത്, മുൻപും പലപ്പോഴായി ഇത്തരം ഷോട്ടുകൾ കളിച്ച് കൈയ്യടി നേടിയിട്ടുള്ള താരമാണ് ഡേവിഡ് വാർണർ, ഡൽഹിയുടെ അടുത്ത മത്സരം ഏപ്രിൽ 15 ന് ബാംഗ്ലൂരിനെതിരെയാണ്.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam

വാ അടക്കട ! ബാംഗ്ലൂർ ആരാധകരുടെ വാ അടപ്പിച്ചു ഗൗതം ഗംഭീർ ;വീഡിയോ കാണാം

ഐപിഎൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ത്രസിപ്പിക്കുന്ന മത്സരത്തിൽ അവസാന പന്തിൽ ലക്നൗ സൂപ്പർ ജയന്റസ് വിജയം സ്വന്തമാക്കിയിരുന്നു. പടുകൂറ്റൻ ലക്ഷ്യമാണ് ലക്നൗ ബാംഗ്ലൂരിനെതിരെ പിന്തുടർന്നത്. ഇതോടെ ബാംഗ്ലൂരിനെതിരായ ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിൽ ആവോളം നിറയുകയാണ്. ബാംഗ്ലൂർ ഉയർത്തിയ 212 റൺസ് എന്ന വിജയലക്ഷമാണ് അവസാന പന്തിൽ ലക്‌നൗ മറികടന്നത്.

ഫാഫ് ഡു പ്ലീസിസിന്റെയും മാക്സ്വെലിന്റെയും വിരാട് കോഹ്ലിയുടെയും ഗംഭീര ബാറ്റിംഗ് മികവിലാണ് പടുകൂറ്റൻ ലക്ഷ്യം ബാംഗ്ലൂർ ലക്നൗനെതിരെ പടുത്തുയർത്തിയത്. എന്നാൽ ബാംഗ്ലൂർ ബോളർമാർക്ക് പതിവിൽ നിന്ന് വിപരീതമായ മാറ്റം ഒന്നും പ്രകടമായില്ല. മികച്ച രീതിയിൽ ആണ് ബാംഗ്ലൂർ ലക്നൗവിനെതിരെ ബോൾ ചെയ്തു തുടങ്ങിയത് എങ്കിലും അധികം വൈകാതെ കാര്യങ്ങൾ പഴയ പടിയായി. ബാംഗ്ലൂർ സ്പിന്നർമാറും ഹർഷൽ പട്ടേലും നന്നായി അടി വാങ്ങി.

മാർക്കസ് സ്റ്റോയ്നിസിന്റെയും നിക്കോളാസ് പൂറാന്റെയും വെടിക്കെട്ട് ബാറ്റിംഗ് ലക്നൗവിന് കാര്യങ്ങൾ എളുപ്പമാക്കി. വെയ്ൻ പാർനെൽ മത്സരത്തിൽ ബാംഗ്ലൂരിനായി മൂന്ന് വിക്കറ്റ് നേടി. നിക്കോളാസ് പൂറാൻ തകർത്തടിച്ചതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്.19 പന്തിൽ 62 റൺസ് ആണ് നിക്കോളാസ് പൂരാൻ അടിച്ചുകൂട്ടിയത്. ഒരു ഘട്ടം വരെ മത്സരം കൈപ്പിടിയിൽ ഒതുങ്ങും എന്ന് ബാംഗ്ലൂർ തോന്നിപ്പിച്ചു എങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു.

അവസാന ഓവറിൽ ഹർഷൽ പട്ടേൽ മങ്കാൻഡിംഗ് ശ്രമിച്ചതും ട്രോളുകൾക്ക് വഴി വച്ചിട്ടുണ്ട്. മത്സര ഗതി പല ആവർത്തി മാറിമറിഞ്ഞ മത്സരമായിരുന്നു കഴിഞ്ഞദിവസം കടന്നുപോയത്. മത്സരത്തിനുശേഷം ഗൗതം ഗംഭീർ വളരെ അഗ്രസീവ് ആയി കാണികളുടെ അടുത്ത് പെരുമാറിയതും സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഐപിഎൽ മത്സരത്തിനിടെ ഗംഭീറും വിരാട് കോലിയും മുൻപ് പലതവണ കൊമ്പ് കോർത്തത് ചർച്ചാവിഷയമായിരുന്നു. കോഹ്ലിയുടെ ടീമിനെതിരെ നേടിയ ജയം ഗംഭീറിന് അത്രയധികം പ്രിയപ്പെട്ടതാണ് എന്ന് തെളിയിക്കുന്ന പെരുമാറ്റം ആയിരുന്നു ഗംഭീർ ഗ്രൗണ്ടിൽ കാഴ്ചവച്ചത്. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News Malayalam

ധോണി വരെ പുകഴ്ത്തിയ ഡെലിവറി ,രോഹിത്തിനെ പുറത്താക്കിയ ദേശ്പാണ്ഡെയുടെ കിടിലൻ ബോൾ; വീഡിയോ

ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 7 വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയിരുന്നു. ചിട്ടയോടെ പന്തെറിഞ്ഞ ബോളർമാരുടെയും തനിക്ക് ആദ്യമായി ലഭിച്ച അവസരം നൂറുശതമാനം പ്രയോജനപ്പെടുത്തിയ സീനിയർ താരം അജിൻക്യ രഹാനെയുടെയും മികവിലാണ് അവർ അനായാസം ലക്ഷ്യത്തിലെത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈയ്‌ക്ക്‌ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ വിജയലക്ഷ്യം മറികടന്നു.

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര ജഡേജ നാലോവറിൽ വെറും 20 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി. അദ്ദേഹത്തിന് മികച്ച പിന്തുണയോടെ സാന്റ്‌നറും ദേശ്പാണ്ഡെയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 21 റൺസ് എടുത്ത നായകൻ രോഹിത് ശർമയും 32 റൺസെടുത്ത കിഷനും ചേർന്ന് മുംബൈയ്‌ക്ക് മികച്ച തുടക്കം നൽകിയതാണ്. പക്ഷേ ഗ്രീൻ, സൂര്യകുമാർ യാദവ് എന്നിവരൊക്കെ നിരാശപ്പെടുത്തി. മധ്യനിരയിൽ ടിം ഡേവിഡ് 31 റൺസും തിലക് വർമ 22 റൺസും ഹൃതിക് ഷോക്കീൻ പുറത്താകാതെ 18 റൺസും നേടി അവരെ 150 കടത്തി.

മറുപടി ബാറ്റിങ്ങിൽ ചെന്നൈയ്ക്ക് ഓപ്പണർ കോൺവേയെ പൂജ്യത്തിന് നഷ്ടമായി. എങ്കിലും അജിൻക്യ രഹാനെ പുതിയൊരു അവതാരത്തിലാണ് എത്തിയത്. വന്നപാടെ തലങ്ങും വിലങ്ങുമായി ഷോട്ടുകൾ പായിച്ച അദ്ദേഹം മുംബൈ ബോളർമാരെ സമ്മർദ്ദത്തിലാക്കി. 19 പന്തിൽ അർദ്ധസെഞ്ചുറി തികച്ച്, ഈ സീസണിലെ വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടവും സ്വന്തം പേരിലാക്കി. ഒടുവിൽ 27 പന്തിൽ 61 റൺസെടുത്ത് ചെന്നൈയുടെ വിജയം ഉറപ്പിച്ചായിരുന്നു മടക്കം. പിന്നീടെത്തിയ ശിവം ധുബെ 28 റൺസെടുത്ത് പുറത്തായി. ഓപ്പണർ ഋതുരാജ്(40), ഇംപാക്ട് പ്ലെയർ അമ്പാട്ടി റായിഡു(20) എന്നിവർ പുറത്താകാതെ നിന്നു.

ആദ്യ രണ്ട് മത്സരങ്ങളിലും നിറംമങ്ങിയിട്ടും വീണ്ടുമൊരു അവസരം പേസർ തുഷാർ ദേശ്പാണ്ഡെയ്ക്കു നൽകിയതിൽ ആരാധകർ നിരാശരായിരുന്നു. എങ്കിലും ഇന്നലത്തെ മത്സരത്തിൽ നിർണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം, നായകൻ ധോണിയുടെയും ടീം മാനേജ്മെന്റിന്റെയും വിശ്വാസം കാത്തു. പവർപ്ലേ ഓവറുകളിൽ അപകടകാരിയായ നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നേടിയത് ദേശ്പാണ്ഡെയായിരുന്നു. 13 പന്തിൽ 3 ഫോറും ഒരു സിക്സുമടക്കം 21 റൺസോടെ നന്നായി തുടങ്ങിയ രോഹിത്തിനെ അദ്ദേഹം ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു. നാലാം ഓവറിലെ അവസാന പന്തിൽ മികച്ചൊരു ബാക്ക് ഓഫ് ലെങ്ങ്‌ത് പന്ത്, രോഹിത് മിസ് ചെയ്തതും മിഡിൽ സ്റ്റമ്പ് തെറിച്ചതും ഒന്നിച്ചായിരുന്നു. പിന്നീട് 31 റൺസെടുത്ത ടിം ഡേവിഡിന്റെ വിക്കറ്റും വീഴ്ത്തി.

English കമൻ്ററി:

Categories
Cricket Latest News Malayalam Video

ഇതെന്താ നേർച്ചക്ക് വാങ്ങിയ പാവയോ ? സിക്സ് മിസ്സായപ്പോൾ ഹെറ്റ്മെയർ കാണിച്ചത് കണ്ടോ;വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്നത്തെ ‌‍ഡബിൾ ഹെഡ്ഡർ പോരാട്ടങ്ങളിലെ ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ഗുവാഹത്തിയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയിരിക്കുന്നത്. തകർപ്പൻ അർദ്ധസെഞ്ചുറികൾ നേടിയ ഓപ്പണർമാരായ ബട്ട്‌ലറിന്റെയും ജൈസ്വാളിന്റെയും, മികച്ച ഫിനിഷിങ് കാഴ്ച്ചവെച്ച ഹെട്മേയറിന്റെയും മികവിലാണ് അവർ മുന്നേറിയത്.

മത്സരത്തിൽ ഖലീൽ അഹമ്മദിന്റെ ആദ്യ ഓവറിൽ തന്നെ അഞ്ച് ബൗണ്ടറി പായിച്ച യാശസ്വി ജൈസ്വാൾ നയം വ്യക്തമാക്കി. ബട്ട്‌ലർ മികച്ച പിന്തുണ നൽകിയതോടെ സ്കോർബോർഡ് കുതിച്ചു. 8 ഓവറിൽ 96 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. 31 പന്തിൽ 60 റൺസെടുത്ത ജൈസ്വലാണ് ആദ്യം പുറത്തായത്. പിന്നീടെത്തിയ നായകൻ സഞ്ജു സാംസൺ (0), റിയാൻ പരാഗ്‌ (7) എന്നിവർ നിരാശപ്പെടുത്തി. എങ്കിലും ഹേറ്റ്‌മയറെ കൂട്ടുപിടിച്ച് ബട്ട്‌ലർ സ്കോർ മുന്നോട്ട് നയിച്ചു. 79 റൺസെടുത്ത ബട്ട്‌ലർ പുറത്തായശേഷം എത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ ധ്രുവ് ജുരേൽ 3 പന്തിൽ 8 റൺസോടെയും ഹെട്ട്‌മേയർ 21 പന്തിൽ 39 റൺസോടെയും പുറത്താകാതെ നിന്നു.

തുടക്കത്തിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന് ശേഷം മധ്യനിര നിറംമങ്ങിയപ്പോൾ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട റോയൽസ് ഒന്നു പതറിയിരുന്നു. എങ്കിലും അവസാന ഓവറുകളിൽ ഹെട്ട്‌മെയേറുടെ മിന്നലടികളാണ് അവരെ ഇരുനൂറ് വരെ എത്തിച്ചത്. ഒരു ഫോറും നാല് കൂറ്റൻ സിക്സുകളുമാണ് അദ്ദേഹം നേടിയത്. ആൻറിച്ച് നോർക്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ പുൾ ഷോട്ട് കളിച്ച് 96 മീറ്ററിന്റെ സിക്സ് നേടിയിരുന്നു അദ്ദേഹം.

തുടർന്ന് രണ്ടാം പന്തിലും വൻ ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും മിസ്ഹിറ്റ് ആയി പന്ത് ലോങ് ഓണിലേക്ക്‌ സിംഗിൾ പോയി. അന്നേരം നോൺസ്ട്രൈക്കർ എൻഡിലേക്ക് ഓടുന്ന സമയത്തെ അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. കാരണം താൻ വിചാരിച്ച സാധനം ലഭിക്കാതെ വാശിപിടിക്കുന്ന ഒരു കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടിയായിരുന്നു അദ്ദേഹം പോയത്. വീണ്ടുമൊരു സിക്സ് നേടാൻ സാധിക്കാത്തതിന്റെ നിരാശ. തുടർന്ന് നാലാം പന്തിൽ സ്ട്രൈക്ക് കിട്ടിയപ്പോൾ ലോങ് ഓഫിലേക്ക് സിക്സ് പായിച്ച് അദ്ദേഹം സംതൃപ്തി നേടി.

Categories
Cricket Latest News Malayalam

ഈ സീസണിലെ ഏറ്റവും നീളം കൂടിയ സിക്സ് ഇനി ശിവം ദുബെയുടെ പേരിൽ ! നീളം കൂടിയ സിക്സ് കാണാം

ഇന്നലെ ചെന്നൈ ചെപ്പോക്കിൽ നടന്ന അത്യന്തം ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ്, 12 റൺസിന് ലഖ്നൗ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തി ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടിയപ്പോൾ ലഖ്നൗവിന്റെ മറുപടി 20 ഓവറിൽ 7 വിക്കറ്റിന് 205 റൺസിൽ ഒതുങ്ങി. ബോളർമാർ നിരന്തരം പ്രഹരം ഏറ്റുവാങ്ങിയപ്പോൾ 4 ഓവറിൽ വെറും 26 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ മൊയീൻ അലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഓപ്പണർമാരായ കോൺവെയുടെയും ഋതുരാജിന്റെയും വെടിക്കെട്ട് ബാറ്റിംഗ് മികവിൽ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 9 ഓവറിൽ 110 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഋതുരാജ് 57 റൺസും കോൺവേ 47 റൺസും എടുത്തു പുറത്തായി. പിന്നീട് ഇത്രയും മികച്ച പ്രകടനം ഉണ്ടായില്ലെങ്കിലും എല്ലാവരും ചെറിയ ചെറിയ സംഭാവനകൾ നൽകിയിരുന്നു. ശിവം ദുബെ 16 പന്തിൽ 27 റൺസും, മൊയീൻ അലി 13 പന്തിൽ 19 റൺസും, റായുടു 14 പന്തിൽ 27* റൺസും നായകൻ ധോണി 3 പന്തിൽ 12 റൺസും എടുത്തു. 8 റൺസെടുത്ത ബെൻ സ്റ്റോക്സ്, 3 റൺസെടുത്ത ജഡേജ എന്നിവർ നിരാശപ്പെടുത്തി. ലഖ്നൗവിനായി മാർക് വുഡ്, രവി ബിഷ്‌നോയി എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിനും വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. നായകൻ രാഹുലിനെ ഒരറ്റത്ത് കാഴ്ചക്കാരനായി നിർത്തി കൈൽ മയേഴ്‌സ്‌ തകർത്തടിച്ചതോടെ ചെന്നൈ ബോളർമാർ പ്രതിരോധത്തിലായി. ഒടുവിൽ സ്പിന്നർ മൊയീൻ അലി പന്തെടുത്തതോടെയാണ് കളിമാറിയത്. 22 പന്തിൽ 53 റൺസെടുത്ത മയേഴ്‌സിനെയും 18 പന്തിൽ 20 റൺസ് എടുത്ത രാഹുലിനെയും അലി അടുത്തടുത്ത ഓവറുകളിൽ മടക്കി. പിന്നീട് എറിഞ്ഞ രണ്ട് ഓവറുകളിലായി ക്രുണൽ പാണ്ഡ്യയെയും സ്റ്റോയിനിസിനെയും അലിതന്നെ മടക്കിയതോടെ ചെന്നൈ വിജയത്തിലേക്കടുത്തു. 18 പന്തിൽ 32 റൺസെടുത്ത നികോളസ് പുരൻ പൊരുതിനോക്കിയെങ്കിലും പതിനാറാം ഓവറിൽ പുറത്തായതോടെ ലഖ്നൗവിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.

അതിനിടെ മത്സരത്തിൽ ചെന്നൈ താരം ശിവം ദുബേ അടിച്ച ഒരു സിക്സ് 102 മീറ്ററാണ് പോയത്. ഇതോടെ ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും നീളമേറിയ സിക്സ് ആയി ഇതുമാറി. രവി ബിഷ്‌നോയ്‌ എറിഞ്ഞ പതിനാലാം ഓവറിന്റെ രണ്ടാം പന്തിൽ ആയിരുന്നു ഈ തകർപ്പൻ ഷോട്ട്.

ഇന്നിംഗ്സിന്റെ തുടക്കത്തിൽ സെറ്റാവാൻ അൽപം പാടുപെട്ട അദ്ദേഹം കുറച്ച് ഡോട്ട് ബോളുകൾ കളിച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. എങ്കിലും അദ്ദേഹം കളിച്ച അവസാന നാല് പന്തുകളിൽ നിന്നും 22 റൺസ് എടുത്താണ് പുറത്തായത്. 16 പന്ത് നേരിട്ട അദ്ദേഹം 3 സിക്സും ഒരു ഫോറും അടക്കം 27 റൺസാണ് നേടിയത്

Categories
Cricket India IPL 2022 Latest News Malayalam

101 മീറ്റർ സിക്സ് !ബോൾ ചെന്ന് വീണത് സ്റ്റേഡിയത്തിൻ്റെ മേൽക്കൂരയിൽ ;സ്കിസ് വീഡിയോ കാണാം

ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ എട്ടുവിക്കറ്റിന് ബാംഗ്ലൂർ മുംബൈയെ തകർത്തിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന്റെ തീരുമാനം ശരിയാക്കുന്ന വിധം ആയിരുന്നു ബാംഗ്ലൂരിന്റെ ഓപ്പണിങ് ബോളർമാരുടെ പ്രകടനം. മുഹമ്മദ് സിറാജും ടോപ്ലിയും മുംബൈ ഇന്ത്യൻസിന്റെ മുൻനിര ബാറ്റ്സ്മാൻമാരെ തകർത്തു. മികച്ച രീതിയിലാണ് ഇരുവരും പന്തെറിഞ്ഞത്.

ടോപ്ലിക്ക് പരിക്കേറ്റത് ബാംഗ്ലൂരിന് തിരിച്ചടിയായി. കൈക്ക് ഏറ്റ പരിക്ക് ഗുരുതരമാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മുംബൈയുടെ സൂപ്പർ ബാറ്റ്സ്മാൻമാരായ രോഹിത് ശർമയും ഇഷാനും സൂര്യകുമാർ യാദവും ചെറിയ റൺ എടുക്കുന്നതിനിടയിൽ തന്നെ കൂടാരം കയറി. വലിയ തുകയ്ക്ക് സ്വന്തമാക്കിയ ക്യാമറൂൺ ഗ്രീനിനും മത്സരത്തിൽ തിളങ്ങാനായില്ല.

മുംബൈയ്ക്ക് ആശ്വാസമായതും മുംബൈയെ മികച്ച ടോട്ടലിലേക്ക് എത്തിച്ചതും തിലക് വർമ്മയുടെ ഗംഭീര ബാറ്റിംഗ് പ്രകടനമാണ്. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് തിലക് എന്നാണ് ഹർഷ ബോഗ്ലെ പ്രതികരിച്ചത്. ഇതിനിടയിൽ ബാറ്റ് ചെയ്യാൻ എത്തിയ നേഹൽ വധേരയും തിളങ്ങി. വിരാട് കോലിയും ഫാഫ് ഡു പ്ലീസിയും അർദ്ധ സെഞ്ച്വറി നേടിയത് ബാംഗ്ലൂരിന്റെ വിജയം എളുപ്പമാക്കി.

കരൺ ശർമ എറിഞ്ഞ പന്തിൽ നേഹൽ നേടിയത് 101 മീറ്റർ നീളമുള്ള സിക്സ് ആണ്. നേഹലിന്റെ ബാറ്റിംഗ് മുംബൈയ്ക്ക് വരും മത്സരങ്ങളിൽ പ്രതീക്ഷ നൽകുന്ന ഒന്നാണ്. അതേ ഓവറിൽ തന്നെ കരൺ ശർമ നേഹലിനെ പുറത്താക്കിയെങ്കിലും നേഹലിന്റെ ബാറ്റിംഗ് ട്വിറ്ററിൽ പ്രശംസ നേടുകയാണ്. കരൺ ശർമ്മയ്ക്കെതിരെ നേഹൽ വദേര നേടിയ 101 മീറ്റർ സിക്സിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News Malayalam Video

‘ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ച് പിറന്നു ‘ പ്രയാസമായ ക്യാച്ച് സിമ്പിളായി എടുത്തു ഫാഫ്; വീഡിയോ കാണാം

ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്കോർ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. 84 റൺസോടെ പുറത്താകാതെ നിന്ന യുവതാരം തിലക് വർമയുടെ ഇന്നിങ്സിന്റെ മികവിലാണ് അവർ മുന്നേറിയത്. ശക്തമായ ടോപ് ഓർഡർ അവകാശപ്പെടാവുന്ന ടീമായിരുന്നിട്ടും അവരുടെ താരങ്ങൾ ബാറ്റിംഗ് മറന്നപ്പോൾ തിലക് വർമയും അരങ്ങേറ്റമത്സരം കളിക്കുന്ന യുവതാരങ്ങളായ നേഹാൽ വധേരയും അർഷദ് ഖാനും ചേർന്നാണ് അവരെ പൊരുതാവുന്ന ടോട്ടലിൽ എത്തിച്ചത്.

നായകൻ രോഹിത് ശർമ്മ 10 പന്ത് നേരിട്ട് വെറും ഒരു റൺ മാത്രം എടുത്ത് പുറത്താവുകയായിരുന്നു. ഇഷാൻ കിഷൻ പത്തും ഗ്രീൻ അഞ്ചും സൂര്യകുമാർ യാദവ് പതിനഞ്ചും റൺസോടെ മടങ്ങിയപ്പോൾ മുംബൈ 9 ഓവറിൽ 48/4 എന്ന നിലയിൽ പരുങ്ങലിലായി. എങ്കിലും അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന വർമയും വധേരയും 50 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. വധേര 13 പന്തിൽ 21 റൺസ് എടുത്തു പുറത്തായി. പിന്നീടെത്തിയ ടിം ഡേവിഡ് നാലും ഹൃതിക് ഷോക്കീൻ അഞ്ചും റൺസെടുത്തു മടങ്ങിയെങ്കിലും 9 പന്തിൽ 15 റൺസ് നേടി പുറത്താകാതെ നിന്ന അർഷദ് ഖാൻ വർമയ്ക്ക് കൂട്ടായി.

മത്സരത്തിൽ ബാംഗ്ലൂർ നായകൻ ഫാഫ് ഡു പ്ലസി അതിമനോഹരമായ ഒരു ക്യാച്ച് എടുത്തിരുന്നു. ഹർഷൽ പട്ടേൽ എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തിൽ ഹൃതിക് ശോക്കീനെ പുറത്താക്കാൻ വേണ്ടിയായിരുന്നു അത്. ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന പന്ത് ഉയർത്തിയടിക്കാൻ ശ്രമിച്ച ശോക്കീൻ വരെ അമ്പരന്നുപോയ നിമിഷം. മിഡ് ഓഫിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഫാഫ്‌, തന്റെ മുകളിലൂടെ പോകേണ്ടിയിരുന്ന പന്തിനെ മുൻകൂട്ടികണ്ട്, കൃത്യസമയത്ത് വായുവിൽ ഉയർന്നുകൊണ്ട് ഇരുകൈകളുംവച്ച് പിടിച്ചെടുക്കുകയായിരുന്നു. അത്യന്തം പ്രയാസകരമായ ഒരു ക്യാച്ച് ആയിരുന്നിട്ടും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് തന്റെ 38ആം വയസ്സിലും കഴിയുന്നു എന്നതാണ് അത്ഭുതം.

ക്യാച്ച് വിഡിയോ: