Categories
Cricket Latest News

ആയ്യോ എന്നെ കൊല്ലാൻ വരുന്നേ ! ബാറ്റ് കൊണ്ട് അടിക്കാനൊരുങ്ങി ബാബർ; പേടിച്ചോടി ഹസൻ അലി.. വീഡിയോ കാണാം

ഐപിഎൽ മാതൃകയിൽ പാക്കിസ്ഥാനിൽ നടക്കുന്ന ട്വന്റി ട്വന്റി ടൂർണമെന്റായ പാക്കിസ്ഥാൻ സൂപ്പർ ലീഗിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് തുടക്കമായിരുന്നു. ലീഗിന്റെ എട്ടാം സീസണാണ് ഇത്തവണ നടക്കുന്നത്. ഇതിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പാക്ക് ദേശീയ ടീം നായകനായ ബാബർ അസം നയിക്കുന്ന പെഷവാർ സാൽമിയും ശദാബ് ഖാൻ നയിക്കുന്ന ഇസ്ലാമാബാദ് യുണൈറ്റഡും ഏറ്റുമുട്ടിയിരുന്നു. മത്സരത്തിൽ ഇസ്ലാമാബാദ് യുണൈറ്റഡ് 6 വിക്കറ്റ് വിജയം നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബാബറിന്റെ ടീമിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണർ മുഹമ്മദ് ഹാരിസ് 21 പന്തിൽ 40 റൺസ് എടുത്ത് പുറത്തായപ്പോൾ നായകൻ ബാബർ 58 പന്തിൽ 75 റൺസോടെ പുറത്താകാതെ നിന്നു. പിന്നീട് വന്നവരിൽ, 11 റൺസ് എടുത്ത ദാസുൻ ശനക ഒഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. പാക്ക് പേസർ ഹസൻ അലി മൂന്ന് വിക്കറ്റുമായി തിളങ്ങി. അലി തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മറുപടി ബാറ്റിങ്ങിൽ യുണൈറ്റഡ് താരങ്ങൾ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ചതോടെ വെറും 14.5 ഓവറിൽ, നാല് വിക്കറ്റ് നഷ്ടത്തിൽ അവർ വിജയലക്ഷ്യം മറികടന്നു. ഓപ്പണർ ഗുർബാസ് 31 പന്തിൽ 62 റൺസും റാസി വാൻ ഡേർ ദസ്സൻ 29 പന്തിൽ 42 റൺസും എടുത്ത് പുറത്തായപ്പോൾ ആസിഫ് അലി 13 പന്തിൽ 29 റൺസോടെയും പുറത്താകാതെ നിന്നു. ബാബർ അസമിന്റെ പെഷവാർ സാൽമിയുടെ നാലു കളികളിലെ രണ്ടാം തോൽവിയാണിത്. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനും വിക്കറ്റ് വേട്ടക്കാരനും അവരുടെ ടീമിലാണ്; ബാബർ അസമും വഹാബ് റിയാസും.

അതിനിടെ മത്സരത്തിൽ ബാബറും ഹസൻ അലിയും തമ്മിലുള്ള ഒരു രസകരമായ നിമിഷം അരങ്ങേറിയിരുന്നു. പെഷവാർ ടീമിന്റെ ബാറ്റിങ്ങിന് ഇടയിൽ ആയിരുന്നു സംഭവം. ഹസൻ അലി എറിഞ്ഞ ഒരോവറിൽ ബാബർ അസം സിംഗിൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ പന്തെറിഞ്ഞ ഹസൻ അലി നേരെ മുൻപിൽ വന്നുപെട്ടപ്പോൾ ബാബർ ചെയ്ത പ്രവർത്തിയാണ് ചിരിപടർത്തിയത്. ഓടുന്നതിനിടയിൽ ബാറ്റ് ഉയർത്തി അടിക്കാനോങ്ങിയ ബാബറിനെ കണ്ട് ഹസൻ അലി എഴുന്നേറ്റ് ഓടുകയായിരുന്നു. പാക്കിസ്ഥാൻ ടീം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

Categories
Cricket Latest News

ഇവിടെ വെച്ചാണ് നമുക്ക് എല്ലാം നഷ്ടമായത് ! റണ്ണൗട്ട് ആയി ക്യാപ്റ്റൻ , കലിപ്പ് മൂത്ത് ബാറ്റ് വലിച്ചെറിഞ്ഞു രോഷ പ്രകടനം ; വീഡിയോ കാണാം

ഇപ്പോൾ കുറച്ചു ഐ സി സി ടൂർണമെന്റുകളിയിലായി ഇന്ത്യ ക്രിക്കറ്റ്‌ ടീമിന്റെ സ്വഭാവമാണല്ലോ പടിക്കൽ കലം ഉടക്കൽ. ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീമാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ തവണ വിജയ പ്രതീക്ഷ നൽകിയ ശേഷം തോൽവിയിലേക്ക് കൂപ്പിക്കുത്തുന്നത്. ഇപ്പോൾ അവസാനിച്ച വനിതാ ട്വന്റി ട്വന്റി ലോകകപ്പ് സെമി ഫൈനലിലും കാര്യങ്ങൾ പഴയത് പോലെ തന്നെയാണ് സംഭവിച്ചിരിക്കുന്നത് .

വിജയ പ്രതീക്ഷ നൽകിയ ശേഷം പരാജയത്തിലേക് ഇന്ത്യൻ ടീം കൂപ്പ് കുത്തുകയാണ് ചെയ്തത് . ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നിർഭാഗ്യകാര്യമായ റൺ ഔട്ട്‌ തന്നെയാണ് ഈ മത്സരത്തിൽ വഴി തിരിവായതും.ഇന്ത്യൻ ഇന്നിങ്സിന്റെ 15 മത്തെ ഓവർ. നാലാമത്തെ പന്ത്. സ്വീപ് ചെയ്തു കൗർ ഡബിളിന് വേണ്ടി ഓടുന്നു. എന്നാൽ നിർഭാഗ്യ വശാൽ ക്രീസിന് തൊട്ട് മുന്നിൽ വെച്ച് കൗറിന്റെ ബാറ്റ് സ്റ്റക്ക് ആവുന്നു.അവസരം മുതലെടുത്ത ഓസ്ട്രേലിയ കീപ്പർ അലിസ്സ ഹീലി സ്റ്റമ്പ് തെറിപ്പിക്കുന്നു.34 പന്തിൽ 52 റൺസാണ് കൗർ സ്വന്തമാക്കിയത്.

ഇത്തരത്തിൽ പുറത്തായത്തിന്റെ സകല വിഷമവും കൗറിൽ കാണാമായിരുന്നു. ബാറ്റ് വലിച്ചു എറിഞ്ഞു തന്നെ തന്റെ അരിശം കൗർ തീർത്തു.2019 ലോകക്കപ്പിൽ ധോണിയേ പുറത്താക്കിയ ഗുപ്റ്റിലിനെ പോലെ തന്നെയാണ് ഈ ഒരു സംഭവത്തെ ഇന്ത്യൻ ചരിത്രത്തിൽ രേഖപെടുത്തുക.മത്സരത്തിൽ ഇന്ത്യ 5 റൺസിന് തോറ്റു.നേരത്തെ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകയായിരുന്നു.ഓസ്ട്രേലിയ ബാറ്റർമാർ എല്ലാം അവസരത്തിന് ഒത്തു ഉയർന്നു. ഇന്ത്യയുടെ മോശം ഫീൽഡിങ് കൂടിയായതോടെ ഓസ്ട്രേലിയ 172 റൺസിലെത്തി. ജെമ്മിമയും കൗറും ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും ഓസ്ട്രേലിയുടെ മുന്നിൽ അതി മതിയാവാതെ വന്നു.5 റൺസ് അകലെ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങൾ സ്വപ്നമായി തന്നെ അവസാനിച്ചു.

Categories
Cricket Latest News

കേറി പോടി! ക്യാച്ച് എടുത്ത ശേഷം മൂണിയെ തെറി വിളിച്ചു ആഘോഷിച്ചു ഷഫാലി :വീഡിയോ

ഈ അടുത്ത കാലത്ത് വനിതാ ക്രിക്കറ്റ്‌ മത്സരങ്ങളിൽ ഏറ്റവും ആവേശമേറിയ മത്സരങ്ങളാണ് ഇന്ത്യയും ഓസ്ട്രേലിയും തമ്മിൽ. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വനിതാ ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിലും ആവേശത്തിന് ഒട്ടും കുറവില്ല. മികച്ച രീതിയിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യുമ്പോഴും ഇന്ത്യ തങ്ങളുടെതായ രീതിയിൽ മികച്ചു തന്നെ നിൽക്കുകയാണ്. എന്നാൽ ഇപ്പോൾ ഏറ്റവും അധികം ചർച്ചയാകുന്നത് ഷാഫലിവർമ എടുത്ത ഒരു ക്യാച്ചാണ്.

വനിതാ ട്വന്റി ട്വന്റി ലോകക്കപ്പിന്റെ രണ്ടാം സെമി ഫൈനൽ. ഓസ്ട്രേലിയ ഇന്ത്യയെ നേരിടുകയാണ്.ഓസ്ട്രേലിയ ഇന്നിങ്സിന്റെ 12 മത്തെ ഓവർ. ഓവറിലെ അഞ്ചാമത്തെ പന്ത്.ശിഖ പാന്ധ്യ ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു ഓഫ്‌ കട്ടർ എറിയുന്നു. ബോൾ കട്ട്‌ ചെയ്തു മൂണിക്ക്‌ പിഴക്കുന്നു. ഫോർ പ്രതീക്ഷിച്ചുടേത് ഷാഫലിക്ക്‌ ക്യാച്ച് നൽകി മൂണി മടങ്ങുന്നു.ക്യാച്ച് എടുത്ത ഷാഫലി മൂണിക്ക്‌ നേരെ “Chal nikal behench*d” എന്ന് പ്രതികരിക്കുന്നു.

https://twitter.com/rcbianswomen/status/1628756479040970752?t=ZkS0xs8mjfsKG7kKSvebkw&s=19

രണ്ട് ഓവർ മുന്നേ മൂണിയുടെ ക്യാച്ച് ഷാഫലി വിട്ട് കളഞ്ഞിരുന്നു. മൂണി 32 റൺസിൽ നിൽകുമ്പോളാണ് ഈ സംഭവം.37 പന്തിൽ 54 റൺസാണ് മൂണി സ്വന്തമാക്കിയത്.ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു.ലഭിച്ച തുടക്കം മുതലാക്കിയ ഓസ്ട്രേലിയ മധ്യനിര താരങ്ങൾ കൂറ്റൻ സ്കോറിലേക്ക് ഓസ്ട്രേലിയയെ നീക്കുകയാണ്. ട്വന്റി ട്വന്റി ലോകക്കപ്പിൽ അവസാനമായി ഇരു ടീമുകളും നേരിട്ടത് കഴിഞ്ഞ ലോകക്കപ്പിന്റെ ഫൈനലിലാണ്. അന്ന് ഇന്ത്യ ഓസ്ട്രേലിയോട് തോൽവി രുചിച്ചിരുന്നു.

Categories
Cricket Latest News

ഇവർ വേൾഡ് കപ്പ് തന്നെ അല്ലേ കളിക്കുന്നത് ? സിമ്പിൾ ക്യാച്ച് വിട്ടു ബൗണ്ടറി ആക്കി മാറ്റി ഷഫാലി;വീഡിയോ കാണാം

ഏറ്റവും നന്നായി ബാറ്റ് ചെയ്താലോ നന്നായി ബൗൾ ചെയ്താലോ ചിലപ്പോൾ നാം ആ മത്സരം ജയിക്കണമെന്നില്ല. നന്നായി ബൗൾ ചെയ്ത ശേഷം ലഭിക്കുന്ന അവസരങ്ങൾ ഫീൽഡർമാർ പാഴാക്കിയാൽ എത്ര നന്നായി ബൗൾ ചെയ്ത് എന്ന് പറഞ്ഞിട്ടും കാര്യമില്ല.നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യൻ വനിതാ ഓസ്ട്രേലിയ വനിതാ ലോകകപ്പ് സെമി ഫൈനലിൽ സംഭവിക്കുന്നതും മറ്റൊന്നുമല്ല.

വനിതാ ട്വന്റി ലോകക്കപ്പിന്റെ ഒന്നാം സെമി ഫൈനൽ. കഴിഞ്ഞ തവണത്തെ ജേതാക്കളായ ഓസ്ട്രേലിയ അന്നത്തെ ഫൈനലിൽ തങ്ങൾ തോൽപിച്ച ഇന്ത്യയെ നേരിടുകയാണ്. തുടക്കം മുതൽ ഫീൽഡിങ്ങിൽ ഒരുപാട് തെറ്റുകൾ ഇന്ത്യ വരുത്തുകയാണ്.ഒരുപാട് അനാവശ്യ റണുകൾ ഇന്ത്യ നൽകി.എന്നാൽ ഇതിൽ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകളെ തച്ചു തകർക്കാൻ കെല്പുള്ള ഒരു ക്യാച്ച് കൂടി ഇന്ത്യ വിട്ട് കളഞ്ഞു എന്നത് ഇന്ത്യൻ ഫീൽഡിങ് എത്രത്തോളം മോശമെനതിന്റെ തെളിവ് തന്നെയാണ്.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ 10 മത്തെ ഓവർ. ഇന്ത്യക്ക് വേണ്ടി രാധ യാദവാണ് ബൗൾ ചെയ്യുന്നത്.ഓവറിലെ നാലാമത്തെ പന്ത്.ലെഗ് സ്റ്റമ്പിന് പുറത്ത് വന്ന പന്ത് ലോങ്ങ്‌ ഓണിലേക്ക് ഓസ്ട്രേലിയ ബാറ്റർ മൂണി ലോഫ്റ്റ് ചെയ്യുകയാണ്. പന്ത് ഷാഫലി വർമയുടെ കൈകളിലേക്ക്. അനായാസം ക്യാച്ച് സ്വന്തമാക്കുമെന്ന് കരുതിയേടത് നിന്ന് അവിശ്വസനീയമാവിധം ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നു.മൂണി 32 റൺസിൽ നിൽകുമ്പോളാണ് ഇന്ത്യക്ക് ഈ അവസരം കിട്ടിയത്. തുടർന്ന് ഫിഫ്റ്റി സ്വന്തമാക്കിയ മൂണിയേ ഷാഫലി തന്നെ ശിഖ പാന്ധ്യയുടെ പന്തിൽ പിടിച്ചു പുറത്താക്കി.

വീഡിയോ:

Categories
Cricket Latest News

ബെൻ കട്ടിങ്ങിൻ്റെ 107 മീറ്റർ സിക്സ് കണ്ട് കിളി പോയി പാകിസ്ഥാൻ ആരാധകർ;വീഡിയോ കാണാം

ലോകത്തിലെ സകല ഫ്രാഞ്ചൈസി ട്വന്റി ട്വന്റി ടൂർണമെന്റുകളിൽ പങ്ക് എടുക്കുന്ന താരമാണ് ബെൻ കട്ടിങ്. ഇന്ത്യൻ പ്രീമിയർ ലീഗ് മുതൽ പാകിസ്ഥാൻ സൂപ്പർ ലീഗ് വരെ ഇതിൽ പെടും. സൺ റൈസേഴ്സ് ഹൈദരാബാദിന് ഒപ്പം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല അദ്ദേഹം മികച്ച ഒരു സിക്സ് ഹിറ്ററാണെന്ന് പല തവണ തെളിയിക്കപെട്ടിട്ടുള്ളതാണ്.

നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിലും അദ്ദേഹം തന്റെ സിക്സ് ഹിറ്റിങ് പുറത്ത് എടുത്തിരിക്കുകയാണ്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്‌സ് മുൾട്ടാൻ സുൽതാനസിനെ നേരിടുകയാണ്. അവസാന 5 പന്തിൽ കറാച്ചിക്ക്‌ ജയിക്കാൻ വേണ്ടത് 13 റൺസ്.അബ്ബാസ് ആഫ്രിദിയാണ് സുൽതാൻ വേണ്ടി ബൗൾ ചെയ്യുന്നത്.ആഫ്രിദി എറിഞ്ഞ രണ്ടാമത്തെ പന്ത് ബെൻ കട്ടിങ് സിക്സർ പറത്തി.107 മീറ്റർ അകലെയാണ് പന്ത് ചെന്ന് വീണത്.ഈ പാകിസ്ഥാൻ സൂപ്പർ ലീഗ് സീസണിലെ ഏറ്റവും നീളമേറിയ സിക്സ് ആണ് അദ്ദേഹം സ്വന്തമാക്കിയത്.

10 പന്തിൽ 12 റൺസ് കട്ടിങ് സ്വന്തമാക്കി. എന്നാൽ മൂന്നു റൺസിന് കിങ്‌സ് തോൽവി രുചിച്ചു. നേരത്തെ റിസ്‌വാൻ നേടിയ സെഞ്ച്വറി മികവിൽ സുൽതാൻസ് 193 റൺസ് സ്വന്തമാക്കുകയായിരുന്നു.മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ഇമാദ് വാസിമും വിൻസും തിരിച്ചു അടിച്ചെങ്കിലും മൂന്നു റൺസ് അകലെ കറാച്ചി വീണു. നിലവിൽ കറാച്ചി പോയിന്റ് ടേബിളിൽ നാലാമതും സുൽതാൻസ് ഒന്നാമതുമാണ്.

Categories
Cricket Latest News

പാകിസ്ഥാന് ഈ മണ്ടത്തരങ്ങൾ എല്ലാം സ്ഥിരം ആണല്ലോ ,പൊട്ടത്തരം കാണിച്ചു ഔട്ടായി പാകിസ്താൻ താരം ;വീഡിയോ കാണാം

പാക്കിസ്ഥാൻ ടീം ഫീൽഡിനിടയിൽ പണ്ടുമുതലേ ചെയ്തുവരുന്ന മണ്ടത്തരങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളതാണ്. ക്യാച്ച് എടുക്കാൻ ശ്രമിക്കുമ്പോൾ അബദ്ധം കാണിച്ച് ക്യാച്ച് കളയുന്നതും ഫീൽഡിങ്ങിൽ വരുത്തുന്ന പിഴവുകളും ഗ്രൗണ്ടിൽ ബാറ്റ്സ്മാൻമാർ ബാറ്റ് ചെയ്യുന്നതിനിടയ്ക്ക് വരുത്തുന്ന പിഴവുകളും ഒക്കെ പലതവണ ട്രോളർമാർ ട്രോളിയതാണ്. അത്തരത്തിൽ പാക്കിസ്ഥാൻ വുമൺ ടീമിന്റെ ബാറ്റർമാർ വരുത്തിയ പിഴവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

സ്ത്രീകളുടെ T20 ലോകകപ്പ് മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരങ്ങൾ ഇപ്പോൾ അവസാന ലാപിലേക്ക് കടന്നിരിക്കുന്നു. ഇന്ത്യയും – ഓസ്ട്രേലിയയും, ഇംഗ്ലണ്ടും – സൗത്ത് ആഫ്രിക്കയും തമ്മിലാണ് സെമിഫൈനൽ മത്സരങ്ങൾ കളിക്കുക. മറ്റു ടീമുകൾ ഒക്കെ തന്നെ ഗ്രൂപ്പ് ലെവലിൽ പുറത്തായിരിക്കുന്നു. ഇതിൽ പാക്കിസ്ഥാൻ ടീമും സെമിഫൈനൽ കാണാതെ പുറത്തായി. കഴിഞ്ഞ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം അയർലണ്ടിനെ തോൽപ്പിച്ചതോടെ ഇന്ത്യ സെമിയിലേക്ക് കടന്നു.

ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്ന വീഡിയോ ഇംഗ്ലണ്ട് പാക്കിസ്ഥാൻ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ പാക്കിസ്ഥാനി ബാറ്ററുടെ ഭാഗത്തുനിന്നും വന്ന പിഴവാണ്. റൺ എടുക്കാനായി ഓടുന്നതിനിടെ പാക്കിസ്ഥാനി ബാറ്റർ കാണിച്ച മണ്ടത്തരം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
മത്സരത്തിന്റെ പത്തൊമ്പതാം ഓവറിൽ പാക്കിസ്ഥാൻ 90 നേടി നിൽക്കുമ്പോഴാണ് സംഭവം.

അനായാസം റൺ എടുക്കാൻ ആയി പാകിസ്താനി ബാറ്റർമാർ ഓടിയെങ്കിലും അത് ബൗണ്ടറി ആണെന്ന് കരുതി പാതിവഴിയിൽ അലസതയോടെ ഓടി. എന്നാൽ ഇംഗ്ലണ്ടിന്റെ ഫീൽഡർ വളരെ അനായാസം അത്ഭുതകരമായി ബോൾ ഫീൽഡ് ചെയ്ത് ബൗളിംഗ് എന്റിലേക്ക് നൽകിയതോടെ പാക്കിസ്ഥാനി ബാറ്റർ റൺഔട്ടായി. വളരെ കൂളായി ആണ് പാകിസ്താനി ബാറ്റർ ഓടിയത് എങ്കിലും എന്ന് കരുതിയില്ല. ഈ പിഴവിനെ സോഷ്യൽ മീഡിയ ഒന്നടങ്കം ഇപ്പോൾ ട്രോളുകയാണ്. പാക്കിസ്ഥാനി ബാറ്ററുടെ ഭാഗത്തുനിന്ന് വന്ന അബദ്ധത്തിന്റെ വീഡിയോ ദൃശ്യം കാണാം…

Categories
Uncategorized

തനി ഗാംഗുലി സ്റ്റൈൽ; സ്മൃതി മന്ഥാനയുടെ ബാറ്റിംഗ് കണ്ടോ.. വീഡിയോ കാണാം

ദക്ഷിണാഫ്രിക്കയിൽവച്ച് നടക്കുന്ന വനിതാ ട്വന്റി ട്വന്റി ലോകകപ്പ് ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ അയർലണ്ടിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ മഴനിയമപ്രകാരം 5 റൺസിനായിരുന്നു ഇന്ത്യൻ വനിതകളുടെ വിജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 87 റൺസെടുത്ത ഓപ്പണർ സ്മൃതി മന്ഥാനയുടെ മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുത്തു.

വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ പന്തിൽ തന്നെ ഡബിൾ ഓടാൻ ശ്രമിച്ച ഓപ്പണർ എമി ഹണ്ടറിനെ ജേമിമാ റോഡ്രിഗസിന്റെ ത്രോയിൽ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് റൺഔട്ടാക്കി മടക്കി. ഓവറിന്റെ അഞ്ചാം പന്തിൽ ഓർല പ്രണ്ടർഗാസ്റ്റിനെ രേണുക സിംഗ് താക്കൂർ ക്ലീൻ ബോൾഡ് ആക്കുകയും ചെയ്തു. എങ്കിലും നേരത്തെ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ നായിക ലൗറ ഡിലാനി, ഗാബി ലൂയിസിനെ കൂട്ടുപിടിച്ച് ഒരു അർദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചുകൊണ്ട് മത്സരത്തിലേക്ക് അവരെ തിരികെകൊണ്ടുവന്ന സമയത്താണ് രസംകൊല്ലിയായി മഴയെത്തിയത്.

ഡക്ക്വർത്ത് ലൂയിസ് സ്റ്റൺ മഴനിയമപ്രകാരം 8.2 ഓവർ കഴിയുമ്പോൾ അയർലൻഡ് എടുക്കേണ്ടിയിരുന്ന സ്കോർ 59 റൺസ് ആയിരുന്നു. എന്നാൽ അവർ 54/2 എന്ന നിലയിൽ ആയിരുന്നു. അതോടെയാണ് ടീം ഇന്ത്യക്ക് അഞ്ച് റൺസ് വിജയത്തോടെ സെമിയിൽ കടക്കാൻ സാധിച്ചത്. സ്മൃതി മന്ഥാന തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 56 പന്തിൽ നിന്നും 9 ഫോറും 3 സിക്‌സും അടക്കമാണ് സ്മൃതി 87 റൺസ് നേടിയത്.

മുൻ ഇന്ത്യൻ നായകനും ഇതിഹാസതാരവുമായ സൗരവ് ഗാംഗുലിയുടെ ഷോട്ടുകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ഇന്നലെ സ്മൃതിയുടെ ബാറ്റിംഗ്. മത്സരശേഷം ഐസിസി തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇരുവരുടെയും ബാറ്റിംഗ് വീഡിയോ ഒന്നിച്ചുചേർത്ത് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇത് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ്. പക്കാ ദാദാ സ്റ്റൈലിൽ കവർ ഡ്രൈവുകളും പുൾ ഷോട്ടുകളും ഒത്തുചേർന്ന ഒരു ഇന്നിങ്സ്. കഴിഞ്ഞയാഴ്ച നടന്ന പ്രഥമ വനിതാ ഐപിഎൽ താരലേലത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയത് സ്മൃതിയായിരുന്നു. 3.40 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് സ്മൃതിയെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ടീമിന്റെ നായികയായി അവരെത്തന്നെ ടീം മാനേജ്മെന്റ് പ്രഖ്യാപിക്കുകയും ചെയ്തു.

വീഡിയോ :

Categories
Cricket Latest News

RCB ഫാൻസിന് ആശങ്ക ,ക്യാച്ച് എടുക്കാനുള്ള ശ്രമത്തിൽ സൂപ്പർ താരത്തിന് പരിക്ക് ;വീഡിയോ കാണാം

ഓരോ ക്രിക്കറ്റ്‌ പ്രേമിയും ആവേശത്തോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടിയാണ്. കഴിഞ്ഞ സീസണിലെ മോശം ഫോം മറികടന്നു തങ്ങളുടെ പ്രതാപം തിരകെ പിടിക്കാൻ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ഇറങ്ങും. എന്നാൽ തങ്ങളുടെ ആദ്യത്തെ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബാംഗ്ലൂരും കൂടുമ്പോൾ ഐ പി എൽ പതിവ് പോലെ തീ പാറുമെന്ന് ഉറപ്പ്.

എന്നാൽ ബാംഗ്ലൂർ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നത്. കഴിഞ്ഞ സീസണുകളിലായി ബാംഗ്ലൂർ വളരെ മികവോടെയാണ് കളിക്കുന്നത്. ഈ മികവിന് കാരണം ഓസ്ട്രേലിയ സൂപ്പർ താരമായ ഗ്ലെൻ മാക്സ്വെലാണ്.ബാംഗ്ലൂറിന് വേണ്ടി ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ച് കൊണ്ടിരുന്നത്. പക്ഷെ കഴിഞ്ഞ ട്വന്റി ട്വന്റി ലോകക്കപ്പിന് ശേഷം അദ്ദേഹത്തിന് പരിക്ക് ഏറ്റിരുന്നു.

അതിന് ശേഷം അദ്ദേഹം ക്രിക്കറ്റിൽ മടങ്ങി വന്നിരുന്നില്ല. പക്ഷെ ബാംഗ്ലൂർ ആരാധകർക്ക് പ്രതീക്ഷ നൽകി കൊണ്ട് കഴിഞ്ഞ ദിവസമാണ് മാക്സ്വെൽ ക്രിക്കറ്റിലേക്ക് തിരകെ വന്നത്. എന്നാൽ ഇപ്പോൾ വീണ്ടും അദ്ദേഹത്തിന് പരിക്ക് പറ്റിയ വാർത്തയാണ് പുറത്ത് വരുന്നത്. ഓസ്ട്രേലിയ ആഭ്യന്തര മത്സരത്തിന് ഇടയിൽ സ്ലിപ്പിൽ ക്യാച്ച് എടുക്കാൻ ശ്രമിക്കുമ്പോൾ ആണ് വീണ്ടും മാക്സിയുടെ കൈക്ക് പരിക്ക് ഏൽക്കുന്നത്. എന്നാൽ ഈ പരിക്കിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.നിലവിൽ ബാംഗ്ലൂർ ആരാധകർ മാക്സ്വെലിന്റെ കാര്യത്തിൽ ആശങ്കയിലാണ്.

Categories
Uncategorized

ഇത് പഴയ രോഹിത് അല്ലേ? ലാബുഷാഗ്നെയുടെ വിക്കറ്റ് കിട്ടിയപ്പോൾ രോഹിത് ചെയ്തത് കണ്ടോ ? വീഡിയോ കാണാം

ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയെ 6 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഡൽഹിയിലെ അരുൺ ജയിറ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ആദ്യ ഇന്നിംഗ്സിൽ 263 റൺസ് നേടിയിരുന്നു. ഇന്ത്യയുടെ മറുപടി ആകട്ടെ 262 റൺസിൽ ഒതുങ്ങി. എന്നാൽ മൂന്നാം ദിനമായ ഇന്ന് രണ്ടാം ഇന്നിംഗ്സിൽ ഓസീസ് താരങ്ങൾ അശ്വിനും ജഡേജയ്ക്കും മുന്നിൽ ബാറ്റിംഗ് മറന്നപ്പോൾ 61/1 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ചശേഷം വെറും 113 റൺസിന് ഓൾഔട്ടായി. അശ്വിൻ മൂന്നും ജഡേജ ഏഴ് വിക്കറ്റും വീഴ്ത്തി.

115 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് പതിവുപോലെ ഓപ്പണർ രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. എങ്കിലും പൂജാര ഒരറ്റത്ത് ഉറച്ചുനിന്നപ്പോൾ നായകൻ രോഹിത് ശർമ ട്വന്റി ട്വന്റി ശൈലിയിൽ ബാറ്റ് വീശിയതോടെ ഇന്ത്യ നിമിഷനേരംകൊണ്ട് വിജയലക്ഷ്യം മറികടക്കും എന്ന് എല്ലാവരും കരുതി. 20 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 31 റൺസെടുത്ത രോഹിത് ഡബിളെടുക്കാനുള്ള ശ്രമത്തിൽ റൺഔട്ട് ആകുകയായിരുന്നു. തന്റെ ടെസ്റ്റ് കരിയറിൽ ആദ്യമായാണ് രോഹിത് റൺഔട്ടായി പുറത്താകുന്നത്. അതിനുശേഷം വന്ന വിരാട് കോഹ്‌ലി നന്നായി തുടങ്ങിയെങ്കിലും 31 പന്തിൽ 20 റൺസെടുത്ത് പുറത്തായി. തന്റെ ടെസ്റ്റ് കരിയറിൽ ആദ്യമായാണ് കോഹ്‌ലി വിക്കറ്റ് കീപ്പർ സ്റ്റമ്പ് ചെയ്ത് പുറത്താകുന്നത്.

അതിനുശേഷം എത്തിയ ശ്രേയസ് അയ്യർ 12 റൺസ് എടുത്ത് മടങ്ങി. എങ്കിലും പൂജാരയും വിക്കറ്റ് കീപ്പർ കെ എസ് ഭരത്തും ചേർന്ന് ചായക്ക് പിരിയുന്നതിനു മുന്നേതന്നേ ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. പൂജാര 74 പന്ത് നേരിട്ട് നാല് ബൗണ്ടറി അടക്കം 31 റൺസോടെയും ഭരത്ത് 22 പന്തിൽ 3 ഫോറും ഒരു സിക്‌സും അടക്കം 23 റൺസോടെയും പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്സിൽ മൂന്നും രണ്ടാം ഇന്നിംഗ്സിൽ ഏഴും അടക്കം 10 വിക്കറ്റും ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 66/4 എന്ന നിലയിൽ നിൽക്കെ കോഹ്‌ലിയുമൊത്ത് മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ച് ടീമിനെ കരകയറ്റുകയും ചെയ്ത ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ടെസ്റ്റിലും അദ്ദേഹം തന്നെയായിരുന്നു മാൻ ഓഫ് ദ് മാച്ച്.

ഇന്ന് ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന്‌ ഇടയിൽ ഏറെക്കാലത്തിനു ശേഷം നായകൻ രോഹിത് ശർമയുടെ ഒരു വീറും വാശിയും നിറഞ്ഞ നിമിഷം അരങ്ങേറിയിരുന്നു. ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരവും ലോക ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ബാറ്ററുമായ മാർണസ് ലബുഷേയ്‌നിന്റെ വിക്കറ്റ് ജഡേജ നേടിയപ്പോൾ ആയിരുന്നു അത്. ഓസ്ട്രേലിയ 95/3 എന്ന നിലയിൽ നിൽക്കെയാണ് ജഡേജ അദ്ദേഹത്തെ ക്ലീൻ ബോൾഡ് ആക്കിയത്.

മുൻ നായകൻ വിരാട് കോഹ്‌ലിയുടെപോലെ ഗ്രൗണ്ടിൽ വളരെയധികം വൈകാരിക ആവേശപ്രകടനങ്ങൾ നടത്തുന്ന ഒരു താരമല്ല രോഹിത്. വളരെ കൂളായാണ് അദ്ദേഹത്തെ എപ്പോഴും കാണാൻ കഴിയുന്നത്. ഇന്ന് ആ സമയത്ത് വളരെ ആഹ്ലാദത്തോടെ വായുവിൽ മുഷ്ടി ചുരുട്ടിയാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഈ വിക്കറ്റ് ഓസീസ് ഇന്നിംഗ്സിൽ വഴിത്തിരിവായി. ഇവിടെനിന്നും 95/7 എന്ന നിലയിലേക്ക് കൂപ്പൂകുത്തിയ അവർക്ക് പിന്നീട് കരകയറാൻ കഴിഞ്ഞില്ല.

വീഡിയോ :.

Categories
Cricket Latest News

നൂറാം ടെസ്റ്റ് കളിക്കുന്ന പുജാരക്ക് വേണ്ടി തൻ്റെ വിക്കറ്റ് ത്യാഗം ചെയ്തു രോഹിത് ; വീഡിയൊ

രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയക്ക്‌ രക്ഷയില്ല.മൂന്നാമത്തെ ദിവസം ശക്തമായ നിലയിൽ നിന്ന് ഓസ്ട്രേലിയ തകരുകയായിരുന്നു. ഇന്ത്യയുടെ ഇതിഹാസിക സ്പിൻ ജോഡിയായ അശ്വിനും ജഡേജയും കൂടി ഓസ്ട്രേലിയ തകർക്കുകയായിരുന്നു. ജഡേജ ഏഴും അശ്വിൻ മൂന്നു വിക്കറ്റും സ്വന്തമാക്കി. ജഡേജയുടെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായിരുന്നു ഇത്.

115 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രാഹുലിനെ നഷ്ടമായി. പൂജാരയും രോഹിത്തും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്. പൂജാര തന്റെ പതിവ് ശൈലിയിലും രോഹിത് ട്വന്റി ട്വന്റി മോഡിലുമാണ് ബാറ്റ് ചെയ്യുന്നത്. കുനേമാനെ സിക്സ് അടിച്ച രോഹിത് തൊട്ട് അടുത്ത ബോളിൽ സിംഗിൾ ഓടുകയാണ്. എന്നാൽ ഡബിൾ ഓടാൻ രോഹിത് കാൾ ചെയ്യുന്നു. പക്ഷെ രോഹിത്തിന്റെ മനസ്സ് മാറുന്നു.പൂജാര കാൾ കണ്ട് ക്രീസിൽ നിന്ന് ഇറങ്ങി ഓടുന്നു. ഒടുവിൽ 100 ആം ടെസ്റ്റ്‌ കളിക്കുന്ന പൂജാരക്ക് വേണ്ടി രോഹിത് തന്റെ വിക്കറ്റ് ദാനം നൽകി ഡഗ് ഔട്ടിലേക്ക് തിരകെ മടങ്ങുന്നു.

വീഡിയോ :

നേരത്തെ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു. ഹാൻഡ്‌സ്കോമ്പിന്റെ കവാജയുടെ മികവിൽ ഓസ്ട്രേലിയ ഭേദപെട്ട നിലയിൽ എത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ലിയോണിന്റെ മികവിൽ തകർന്നുവെങ്കിലും അശ്വിനും അക്സറും ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു. ഒടുവിൽ മത്സരം വിജയക്കണമെന്ന ആഗ്രഹത്തോടെ മൂന്നാമത്തെ ദിവസം ആരംഭിച്ച ഓസ്ട്രേലിയ ഇന്ത്യൻ സ്പിൻ ദ്വയമായ ജഡേജക്കും അശ്വിനും മുന്നിൽ തകരുകയാണ്. നിലവിൽ ഇന്ത്യ വിജയത്തിലേക്ക് നീങ്ങുകയാണ്.