Categories
Cricket Latest News

96ൽ നിൽക്കുമ്പോൾ അനാവശ്യ ഷോട്ടിനു ശ്രമിച്ചു ഔട്ടായി ,ഇമാം കലിപ്പ് തീർത്തത് കസാരയോടു,വീഡിയോ കാണാം

ന്യൂസിലൻഡ് ടീമിന്റെ പാക്ക് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ഇന്നലെ സമനിലയിൽ അവസാനിച്ചിരുന്നു. കറാച്ചിയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 438 റൺസ് എടുത്തു. ബാബർ അസം 161 റൺസ് നേടി ടോപ് സ്കോററായി. ഇരട്ടസെഞ്ചുറി നേട്ടം പൂർത്തിയാക്കി ന്യൂസിലൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ തിളങ്ങിയപ്പോൾ അവർ മറുപടിയായി 612/9 എന്ന നിലയിൽ 174 റൺസ് ലീഡോടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

അവസാന ദിനമായ ഇന്നലെ 77/2 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന് 100 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായി. എങ്കിലും ഓപ്പണർ ഇമാം ഉൾ ഹഖും മുൻ നായകനും വിക്കറ്റ് കീപ്പറുമായ സൾഫറാസ് അഹമ്മദും ചേർന്ന് മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ചു. അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ ഉടനെ സർഫറാസും സെഞ്ചുറിക്ക് നാല് റൺസ് അകലെ ഇമാമും പുറത്തായതോടെ പാക്ക് ടീം വീണ്ടും പരാജയം മണത്തു. എങ്കിലും എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന സൗദ് ശക്കീലും മുഹമ്മദ് വസീം ജൂനിയറും ചേർന്ന് ചെറുത്തുനിൽപ് നടത്തി മത്സരം രക്ഷിച്ചെടുക്കുകയായിരുന്നു.

വസീം ജൂനിയർ 43 റൺസ് എടുത്തപ്പോൾ സൗദ് ശക്കീൽ 55 റൺസ് നേടി പുറത്താകാതെ നിന്നു. തുടർന്ന് അപ്രതീക്ഷിതമായി പാക്ക് നായകൻ ബാബർ അസം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. പാക്ക് ടീം 311/8 എന്ന നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു അത്. 15 ഓവറിൽ 138 റൺസ് വിജയലക്ഷ്യം മുന്നിൽ വച്ചുകൊടുത്തുകൊണ്ട് ബാബർ അവരെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന് വിളിച്ചു. എങ്കിലും ന്യൂസിലൻഡ് ടീമും ഒട്ടും കുറച്ചില്ല. ട്വന്റി ട്വന്റി ശൈലിയിൽ തകർത്തടിച്ച അവർ ഒരു ഘട്ടത്തിൽ സ്കോർ മറികടക്കും എന്ന് തോന്നിപ്പിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം 7.3 ഓവറിൽ 61/1 എന്ന നിലയിൽ നിൽക്കെ മത്സരം നിർത്താൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.

അതിനിടെ പാക്ക് ടീമിന് നാണക്കേടായി ഓപ്പണർ ഇമാം ഉൾ ഹഖ് ചെയ്ത പ്രവർത്തിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ ടീമിന്റെ ടോപ് സ്കോററായ ഇമാം 96 റൺസിൽ നിൽക്കെ ക്രീസ് വിട്ടിറങ്ങി വൻ ഷോട്ട് കളിക്കാനുള്ള ശ്രമത്തിൽ മിസ് ആയി കീപ്പർ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയിരുന്നു. സെഞ്ചുറി നഷ്ടമായ നിരാശയിൽ ഡഗ് ഔട്ടിൽ മടങ്ങിയെത്തിയ ഇമാം അവിടെ കിടന്ന ഒരു കസേര അടിച്ചു തകർത്തശേഷം ബാറ്റ് നിലത്തേക്ക് വലിച്ച് എറിഞ്ഞ് പോകുകയായിരുന്നു.

https://twitter.com/cricket82182592/status/1609021201896312833?t=kRcqFBuMB8X3bXjYOagU5Q&s=19
Categories
Cricket Latest News

പതുക്കെ വണ്ടി ഓടിക്കണം , പന്തിന് ഉപദേശം നൽകി ശിഖർ ധവാൻ ,വൈറൽ ആയി വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സംഭവിച്ച കാറപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും നമ്മൾ. ഇന്ന് പുലർച്ചെ അഞ്ചരയ്ക്ക് ‍ഡൽഹി-ഹരിദ്വാർ ഹൈവേയിലാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ അപകടം നടന്നത്. ഡൽഹിയിൽ നിന്നും സ്വദേശമായ ഉത്തരാഖണ്ഡിലേക്കുള്ള യാത്രയിലാണ് സ്വയം കാറോടിച്ച് പോകുന്നതിനിടെ ഉറക്കത്തിൽപ്പെട്ടപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് തീപിടിക്കുന്നത്.

എങ്കിലും താരത്തിന് ഗുരുതരമായ പരുക്ക് പറ്റിയില്ലെന്നത് എല്ലാവർക്കും ആശ്വാസമായി. അപകടം നടന്നയുടനെ വാഹനത്തിന് തീപിടിക്കുന്നു എന്ന് മനസ്സിലാക്കിയ നാട്ടുകാർ അദ്ദേഹത്തെ ഗ്ലാസ്സ് തകർത്ത് പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ബിസിസിഐ ഇന്ന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം താരത്തിന് കാൽമുട്ടിനും നെറ്റിയിലും പുറംഭാഗത്തും പരുക്ക് പറ്റിയിട്ടുണ്ട്‌. കുറച്ച് മാസങ്ങൾ ഏതായാലും വിശ്രമം വേണ്ടിവരും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജനുവരിയിൽ നടക്കാൻ പോകുന്ന ഇന്ത്യ-ശ്രീലങ്ക വൈറ്റ് ബോൾ പരമ്പരയിൽ പന്തിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. 15 ദിവസം ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നെസ് ട്രെയിനിങ് നടത്താൻ ബിസിസിഐ നിർദേശം നൽകിയിരുന്നു. പിന്നീട് വരുന്ന ഓസ്ട്രേലിയക്ക് എതിരെയുള്ള നിർണായകമായ 4 മത്സര ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഒരുങ്ങാൻ ആയിരുന്നു അത്. ബംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പായി സ്വന്തം വീട്ടിൽ പുതുവർഷം ആഘോഷിക്കാനും കുടുംബത്തോടൊപ്പം അൽപദിവസങ്ങൾ ചിലവഴിക്കാനും വേണ്ടി പോകുകയായിരുന്നു അദ്ദേഹം എന്ന് പറയപ്പെടുന്നു. ആശുപത്രിയിൽ തുടരുന്ന അദ്ദേഹത്തിന് പൂർണ ആരോഗ്യവാനായി തിരിച്ചെത്താൻ പ്രമുഖ താരങ്ങളും ആരാധകരുമൊക്കെ പ്രാർത്ഥനകളും ആശിർവാദങ്ങളും നേരുന്നുണ്ട്.

അതിനിടെ അൽപം വർഷങ്ങൾക്ക് മുൻപുള്ള ഒരു വീഡിയോ ഈ അവസരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രസക്തമാകുന്നത് എല്ലാവരും ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. ഐപിഎല്ലിൽ ഇപ്പോൾ പഞ്ചാബ് കിംഗ്സ് താരമായ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ഇതിനുമുൻപ് ‍ഡൽഹി ക്യാപിറ്റൽസ് ടീമിൽ കളിക്കുമ്പോഴുള്ള സമയത്തെ ഒരു വീഡിയോ ആണിത്. ഡൽഹി ടീമിന്റെ ഇപ്പോഴത്തെ നായകനാണ് ഋഷഭ് പന്ത്. അന്ന് ഒരു ഇന്റർവ്യൂവിൽവെച്ച് സീനിയർ താരമായ ധവാനോട്, തനിക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത് എന്ന് പന്ത് ചോദിക്കുമ്പോൾ ശിഖർ ധവാൻ പറയുന്ന മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ‘നീ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിച്ചും പതുക്കെയും ഓടിക്കുക’ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ പന്ത്, അത് ഞാൻ ചെയ്യാം എന്ന് ഉറപ്പുനൽകുകയും ചെയ്യുന്നുണ്ട്. പണ്ടേതൊട്ടേ പന്ത് വളരെ പരുക്കനായ ഒരു ഡ്രൈവർ ആയിരുന്നു എന്നാണ് ഇപ്പോൾ ഇത് കണ്ട ആരാധകരുടെ കമന്റുകൾ നിറയുന്നത്. ഇന്ന് പുറത്തുവന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ കാർ അമിതവേഗത്തിൽ വരുന്നതും ഡിവൈഡറിൽ ഇടിച്ചു മറിയുന്നതും കാണാം.

https://twitter.com/kohlifanAmi/status/1608756142255263744?t=Q8UwN7U0E0LfesXGsWpd8g&s=08
Categories
Cricket Latest News

നെറ്റിയിൽ മുറിവുകൾ ,ലിഗമെൻ്റിന് പരിക്ക് ,ഋഷഭ് പന്തിന്റെ പരിക്കുകളെക്കുറിച്ചും ചികിത്സാ മാർഗരേഖയെക്കുറിച്ചും ബിസിസിഐ വിശദമായ പ്രസ്താവന പുറത്തിറക്കി

ഇന്ന് രാവിലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന വിവരമായിരുന്നു. ഋഷഭ് പന്തിന് ഉണ്ടായ അപകടത്തിന്റെത്. ഇന്ന് പുലർച്ചെ അഞ്ചു മുപ്പതോടെ ഉത്തരാഖണ്ഡിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. വീട്ടിൽ അമ്മയോടൊപ്പം പുതുവത്സരം ആഘോഷിക്കാനായി പോകുകയായിരുന്നു പന്ത്. റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

ഇപ്പോൾ പന്തിന്റെ അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. വലതു കാൽമുട്ടിന്റെ ലിഗമെന്റിന് കാര്യമായ പരിക്ക് സംഭവിച്ചിട്ടുണ്ട്. വലതു കൈമുട്ട്, കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവയ്ക്കും സാരമായ പരിക്ക് സംഭവിച്ചിട്ടുണ്ട്. നെറ്റിയിലും കാര്യമായ മുറിവ് സംഭവിച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

താരം അപകട നില തരണം ചെയ്തിട്ടുണ്ട് എന്നും എംആർഐ സ്കാനിന്റെ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൂടുതൽ പറയുവാൻ സാധിക്കുകയുള്ളൂ എന്ന് ബിസിസിഐ പുറത്തുവിട്ട വാർത്ത കുറിപ്പിൽ പറയുന്നു. ആന്തരിക അവയവങ്ങൾക്ക് പ്രശ്നം സംഭവിച്ചിട്ടുണ്ടോ എന്നും ആന്തരിക രക്തസ്രാവം ഉണ്ടോ എന്നും റിപ്പോർട്ട് വന്നശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.

പന്തിന്റെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്ന് ഇതിനോടകം പറഞ്ഞിട്ടുണ്ട്. ബിസിസിഐ വൃത്തങ്ങൾ മെഡിക്കൽ ടീമുമായി നിരന്തരം സംസാരിക്കുന്നുണ്ട്. ഡോക്ടർ മാറുമായൊക്കെ സംസാരിക്കുന്നുണ്ട് എന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഋഷഭ് പന്തിന്റെ അപകടവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആദ്യം മറ്റൊരു കാർ വന്ന് അടിച്ച ശേഷം ഡിവൈഡറിൽ തട്ടി കാർ മറയുകയായിരുന്നു. ഉടൻതന്നെ കാറിന് തീപിടിക്കുകയും ചെയ്തു. അതി സാഹസികമായാണ് പന്ത് കാറിൽ നിന്നും രക്ഷപ്പെട്ടത്.

അപകടം സംഭവിച്ച ഉടനെ പന്തിനൊപ്പം ഡ്രൈവർ ഉണ്ടായിരുന്നു എന്നുള്ള വാർത്ത വന്നിരുന്നുവെങ്കിലും പന്ത് ഒറ്റയ്ക്കാണ് കാർ ഓടിച്ച് വന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പോലീസ് മൊഴിയെടുക്കാനായി വന്നപ്പോൾ ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് എന്നാണ് പന്ത് നൽകിയിരിക്കുന്ന മൊഴി. അപകടം സംഭവിച്ച ശേഷം തീ പടരുന്നതു കണ്ട് വാഹനത്തിന്റെ ചില്ലുകൾ സ്വയം പൊട്ടിച്ച ശേഷമാണ് പന്ത് കാറിനുള്ളിൽ നിന്നും പുറത്തു വന്നത്. ഉടൻതന്നെ നാട്ടുകാർ ഉൾപ്പെടെ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ചാണ് കാര്യങ്ങൾ എങ്കിൽ ഒരു വർഷത്തിനു മുകളിൽ പന്തിന് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല. പന്തിന് അപകടം സംഭവിച്ച ശേഷം പന്തിന്റെ തിരിച്ചുവരവിനായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഏതായാലും ഇക്കൊല്ലം ഡൽഹി ക്യാപിറ്റൽ കളിക്കാൻ കഴിയില്ല എന്നുള്ള കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്.

ഇന്ത്യ ശ്രീലങ്ക ഏകദിന ടീമിൽ നിന്നും ട്വന്റി20 ടീമിൽ നിന്നും ഋഷഭ് പന്തിനെ ഒഴിവാക്കിയിരുന്നു. കായിക ക്ഷമത വീണ്ടെടുക്കാൻ ബാംഗ്ലൂരിലുള്ള എൻസിഎയിൽ ചേരുവാൻ പന്തിന്റെ അടുത്ത് നിർദ്ദേശിച്ചിരുന്നു. ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിലുള്ള ഇന്ത്യയുടെ നിർണായക കളിക്കാരൻ ആകും പന്ത് എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു അപകടം പന്തിന് വന്നത്. പന്തിന്റെ തിരിച്ചുവരവിനായി ഒന്നടങ്കം പ്രാർത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം.

Categories
Cricket Latest News

പന്തിൻ്റെ കാർ ഇടിക്കുന്നതിൻ്റെയും കത്തുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്ത് ; വീഡിയോ കാണാം

ഇന്നലെ രാത്രി വൈകി ഫുട്ബോൾ ഇതിഹാസം പെലെയുടെ വിയോഗവാർത്തയിൽ സങ്കടപ്പെട്ടിരുന്ന കായികപ്രേമികൾ ഇന്ന് ഉണർന്നെഴുന്നേറ്റത് മറ്റൊരു ദുരന്തവാർത്തയോടെയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപെട്ട്‌ അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വാർത്ത! ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർക്ക്‌ തീർത്തും അപ്രതീക്ഷിതമായ ഒരു വാർത്തയായി ഇതുമാറി. ആദ്യം പലരും ഇത് വിശ്വസിക്കാൻ തയ്യാറായില്ല. പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം സത്യമാണ് എന്ന് വ്യക്തമായത്.

ഡൽഹി-ഹരിദ്വാർ ഹൈവേയിലൂടെയുള്ള യാത്രയിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം നടന്നത്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാർ നിയന്ത്രണംവിട്ടു ‌‍ഡിവൈഡറിൽ ചെന്നിടിച്ചു തീപിടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തലയിലും പുറത്തും കാൽമുട്ടിലും മുറിവേറ്റ അദ്ദേഹത്തെ ഓടിക്കൂടിയ നാട്ടുകാരാണ് ഡെറാഡൂണിലെ ആശുപത്രിയിലെത്തിച്ചത്. അവിടെ മൂടൽമഞ്ഞിന്റെ ലക്ഷണങ്ങൾ കണ്ടില്ലെന്നും ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് ലോക്കൽ പോലീസ് പറയുന്നത്.

എന്നിരുന്നാലും അദ്ദേഹം ഇപ്പോൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തെ കൂടുതൽ വിദഗ്ദചികിത്സക്കായി വേറെ ആശുപത്രിയിലേക്ക് മാറ്റുമെന്നും പ്ലാസ്റ്റിക് സർജറി ചെയ്യുമെന്നുമൊക്കെ വാർത്തകൾ വരുന്നുണ്ട്. ജനുവരിയിൽ നടക്കാൻ പോകുന്ന ഇന്ത്യ-ശ്രീലങ്ക വൈറ്റ് ബോൾ പരമ്പരയിൽ പന്തിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. 15 ദിവസം ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നെസ് ട്രെയിനിങ് നടത്താൻ ബിസിസിഐ നിർദേശം നൽകിയിരുന്നു. പിന്നീട് വരുന്ന ഓസ്ട്രേലിയക്ക് എതിരെയുള്ള നിർണായകമായ 4 മത്സര ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഒരുങ്ങാൻ ആയിരുന്നു അത്.

ഇപ്പോൾ സംഭവത്തിന്റെ കൂടുതൽ വ്യക്തമായ ദൃശ്യങ്ങൾ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. സംഭവം കണ്ട ദൃക്സാക്ഷികൾ പകർത്തിയ ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന അപകടസമയത്തെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. ഡിവൈഡറിൽ ഇടിച്ചുതകർന്ന കാർ പൂർണമായി കത്തിയമരുന്നതും സമീപം റോഡിൽ നാട്ടുകാർ പന്തിനെ രക്ഷിച്ച് കിടത്തിയിരിക്കുന്നതും കാണാം. മറ്റൊരു വീഡിയോയിൽ മുഖം മുഴുവൻ ചോരയോലിപ്പിച്ച് നിൽക്കുന്ന പന്തിന്റെ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിക്കുന്ന വ്യക്തിയോട് അത് ചെയ്യരുത് എന്ന് അപേക്ഷിക്കുന്ന പന്തിന്റെ ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്.

https://twitter.com/cricket82182592/status/1608712577328254978?t=Ao4kGzhJRVw85QvML68cAg&s=19
Categories
Cricket Latest News

അവർ വീണ്ടും ചരിത്രം ആവർത്തിക്കുകയാണല്ലോ; വൈറലായി പാക്ക് താരങ്ങൾ ക്യാച്ച് കൈവിട്ടത്.. വീഡിയോ കാണാം

പാക്കിസ്ഥാനിലെ കറാച്ചിയിൽ ന്യൂസിലൻഡ് ടീമുമായുള്ള പരമ്പരയിലെ ഒന്നാം ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ പാക്ക് നായകൻ ബാബർ അസം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 161 റൺസ് എടുത്ത് മുന്നിൽ നിന്ന് നയിച്ച ബാബറിന്റെയും കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ ആഗ സൽമാന്റെയും ഫോമൗട്ട്‌ ആയ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാന് പകരം ടീമിലെത്തി 86 റൺസ് എടുത്ത മുൻ നായകൻ സർഫറാസ് അഹമ്മദിന്റെയും മികവിൽ അവർ ഒന്നാം ഇന്നിംഗ്സിൽ 438 എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. ന്യൂസിലൻഡിനായി നായകൻ ടിം സൗത്തി 3 വിക്കറ്റും ഇഷ് സോദി, ബ്രയ്സ്വൽ, അജാസ് പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ന്യൂസിലൻഡ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 612/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തിട്ടുണ്ട്. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി നായകസ്ഥാനം ഒഴിഞ്ഞ കെയ്ൻ വില്യംസൺ ഇരട്ടസെഞ്ചുറി നേട്ടം പൂർത്തിയാക്കിയ ഉടനെത്തന്നെ ‌‌‌‌നായകൻ ടിം സൗത്തി ചായക്ക് പിരിയുന്നതിന് മുമ്പായി അവരെ തിരികെവിളിച്ചു. ഇപ്പോൾ അവർക്ക് 174 റൺസിന്റെ ലീഡുണ്ട്. ഓപ്പണർമാരായ ടോം ലതം 113 റൺസും ഡിവോൺ കോൺവേ 92 റൺസും എടുത്തപ്പോൾ കിവീസിന്‌ മികച്ച തുടക്കം ലഭിക്കുകയായിരുന്നു. സ്പിന്നർ ഇഷ് സോദി 63 റൺസ് നേടി വില്യംസന്റെ കൂടെ മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ചു. പാക്കിസ്ഥാന് വേണ്ടി അബ്രാർ അഹമ്മദ് 5 വിക്കറ്റും‌ നൗമാൻ അലി 3 വിക്കറ്റും വീഴ്ത്തി.

അതിനിടെ ന്യൂസിലൻഡ് ടീമിന്റെ ബാറ്റിങ്ങിന് ഇടയിലെ പാക്കിസ്ഥാൻ താരങ്ങളുടെ ഫീൽഡിംഗ് പിഴവ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. എല്ലാകാലത്തും ഫീൽഡിംഗിലെ അശ്രദ്ധനിറഞ്ഞ നിമിഷങ്ങൾക്ക് പേരുകേട്ട ഒരു ടീമാണ് പാക്കിസ്ഥാൻ. പാക്ക് താരങ്ങളുടെ ഇത്തരം അമളികൾ ട്രോളൻമാർക്ക്‌ ചാകരയാണ്. ഒരു ഏകദിന മത്സരത്തിൽ ശോഐബ് മാലിക്കും സഈദ് അജ്മലും ചേർന്ന് ഒരു ക്യാച്ച് പാഴാക്കുന്ന വീഡിയോ ഇന്നും ട്രോളുകളിലും മീമുകളിലും കാണാം.

https://twitter.com/tanveerspeaks_/status/1608058987412426759?t=0toHQHvX_ZT8yD7YqYPIfw&s=08

അതുപോലെ ഒരു നിമിഷമാണ് ഇന്ന് ന്യൂസിലൻഡ് താരം ടോം ബ്ലണ്ടൽ നൽകിയ ക്യാച്ച് അവസരത്തിലും കണ്ടത്. അദ്ദേഹം ഉയർത്തിയടിച്ച പന്തിൽ ക്യാച്ച് എടുക്കാനായി ഇമാം ഉൾ ഹഖ്, അബ്രാർ അഹമ്മദ് എന്നീ താരങ്ങൾ ഒരുമിച്ച് ഓടിയെങ്കിലും രണ്ടുപേരും ക്യാച്ചിനു ശ്രമിച്ചില്ല. പന്ത് ഇരുവർക്കും ഇടയിൽ വീഴുകയും ചെയ്തു. ഇതുകണ്ട നായകൻ ബാബർ അസം വളരെ ദേഷ്യഭാവത്തിൽ കാണപ്പെട്ടു. ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് കുതിക്കുന്ന ഘട്ടത്തിൽ അവർക്ക് അവിടെയൊരു വിക്കറ്റ് അനിവാര്യമായിരുന്നു. ടോം ബ്ലണ്ടൽ 39 റൺസ് എടുത്തുനിൽക്കെയായിരുന്നു അത്. എങ്കിലും തനിക്ക് ലഭിച്ച പുതുജീവൻ ശരിക്ക് മുതലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 47 റൺസിൽ അദ്ദേഹം മുഹമ്മദ് വാസീമിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു.

https://twitter.com/minibus2022/status/1608061806102327296?t=xau1MLZJokp1ZuETQqQNsg&s=08
Categories
Cricket Latest News

ബോളിങ് എൻഡിൽ റൺഔട്ട് ആക്കിയ താരത്തെ മടക്കിവിളിച്ച് ടീം ഇന്ത്യ; വിക്കറ്റ് വിഡിയോ കാണാം

16 ടീമുകൾ മാറ്റുരയ്ക്കുന്ന പ്രഥമ വനിതാ അണ്ടർ-19 ട്വന്റി ട്വന്റി ലോകകപ്പ് ടൂർണമെന്റിന് ഈ വരുന്ന ജനുവരി 14ന് ദക്ഷിണാഫ്രിക്കയിൽ തുടക്കമാകുകയാണ്. ഇതിനുള്ള മുന്നൊരുക്കമായി ഇന്ത്യയുടെ അണ്ടർ-19 വനിതാ ടീം അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ഒരു T-20 പരമ്പരയ്ക്കായി അവിടെ എത്തിയിട്ടുണ്ട്. ഇന്ത്യൻ സീനിയർ ടീമിലെ ഓപ്പണർ ഷഫലി വർമ നയിക്കുന്ന ടീമിൽ, സീനിയർ ടീമിലെ വിക്കറ്റ് കീപ്പർ റിച്ച ഘോഷും ഉൾപ്പെട്ടിട്ടുണ്ട്. ലോകകപ്പിനുള്ള സ്ക്വാഡിൽ റിസർവ് താരമായി മലയാളി താരം നാജില സിഎംസിയും ഉൾപ്പെട്ടിട്ടുണ്ട്.

ഇന്ന് നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾ 54 റൺസിന് വിജയിച്ചിരുന്നു. പ്രെട്ടോറിയയിലെ ടുക്സ് ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് നേടിയത്. നായികയും ഓപ്പണറുമായ ശഫാലി വർമ ഗോൾഡൺ ഡക്കായി. 40 റൺസ് വീതം എടുത്ത ശ്വേത സെഹ്രാവത്തും സൗമ്യ തിവാരിയും ചേർന്നാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് മത്സരത്തിൽ 11 പന്തിൽ 15 റൺസാണ് നേടിയത്.

ഇന്ത്യയുടെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 83 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ടീമിലെ ഒരാൾക്ക് പോലും 20 റൺസിന് മുകളിൽ സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബോളർമാർ മത്സരത്തിൽ പിടിമുറുക്കി. 3 വിക്കറ്റ് വീതം വീഴ്ത്തിയ ശബ്‌നവും അർച്ചന ദേവിയും ഇന്ത്യക്കായി തിളങ്ങി.

അതിനിടെ മത്സരത്തിൽ ഇന്ത്യയുടെ ബോളിങ്ങിനിടെ ഒരു സംഭവമുണ്ടായി. ഇടംകൈ സ്പിന്നർ മന്നത്ത് കശ്യപ് എറിഞ്ഞ പതിനേഴാം ഓവറിന്റെ നാലാം പന്തിൽ ആയിരുന്നു അത്. ബോളിങ് പൂർത്തിയാക്കുന്നതിന് മുൻപേ ക്രീസിൽ നിന്നും മുന്നോട്ട് കയറിയ ബാറ്റർ ജെന്ന ഇവൻസിനെ നോൺ സ്ട്രൈക്കർ എൻഡിൽ റൺഔട്ട് ആക്കുകയായിരുന്നു. ബോളർ അപ്പീൽ ചെയ്തയുടനെ അമ്പയർ ഔട്ട് വിളിക്കുകയും ചെയ്തു. നിരാശയോടെ ഇവാൻസ് മടങ്ങുന്നതും വീഡിയോയിൽ കാണാം. എങ്കിലും ഇന്ത്യൻ ടീം അപ്പീൽ പിൻവലിച്ച് താരത്തെ തിരികെ വിളിക്കുകയായിരുന്നു. ‘മങ്കാദിങ്’ എന്ന് വിളിക്കപ്പെട്ടിരുന്ന ഇത്തരം പുറത്താക്കൽ രീതി ഇനി മുതൽ റൺഔട്ട് ആയി കണക്കാക്കും എന്ന് കഴിഞ്ഞ ഒക്ടോബറിൽ നിലവിൽവന്ന ഐസിസി നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും എന്തുകൊണ്ടോ ഇന്ന് ഇന്ത്യൻ ടീം പുറത്താക്കിയ താരത്തെ മടക്കിവിളിക്കുകയാണ് ഉണ്ടായത്.

Categories
Cricket Latest News

ദേ വീണ്ടും പരിക്ക് ! ബോൾ കൊണ്ട് ഗ്രീനിൻ്റെ വിരലിൽ നിന്നും ചോര വന്നു ,ഒടുവിൽ സംഭവിച്ചത് ; വീഡിയോ കാണാം

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസീസിന് മേൽക്കൈ. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ അവരെ 189 റൺസിൽ ഓൾഔട്ടാക്കിയിരുന്നു. ഇന്ന് രണ്ടാം ദിനം കളി നിർത്തുമ്പോൾ ഓസീസ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 7 വിക്കറ്റ് ശേഷിക്കെ 197 റൺസിന്റെ കൂറ്റൻ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. 3 വിക്കറ്റിന് 386 എന്ന നിലയിലാണ് അവർ. നേരത്തെ ബ്രിസ്ബൈനിലെ ഗാബയിൽവച്ച് നടന്ന ആദ്യ ടെസ്റ്റിൽ 6 വിക്കറ്റിന് വിജയിച്ച ഓസീസ് പരമ്പരയിൽ മുന്നിലാണ്.

1 റൺ എടുത്ത ഓപ്പണർ ഉസ്മാൻ ഖവാജയെയും 14 റൺസ് എടുത്ത മർനസ് ലഭുഷെയ്നിനെയും നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഓപ്പണർ ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും 239 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. അർഹിച്ച സെഞ്ചുറിക്ക് അടുത്തുവച്ച് 85 റൺസിൽ സ്മിത്ത് പുറത്തായി. എങ്കിലും തന്റെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന വാർണർ ദക്ഷിണാഫ്രിക്കൻ ബോളർമാരെ തലങ്ങും വിലങ്ങുമായി പ്രഹരിച്ച് ഇരട്ടസെഞ്ചുറി നേട്ടം പൂർത്തിയാക്കി. തൊട്ടുപിന്നാലെ പേശിവലിവ്‌ മൂലം ബുദ്ധിമുട്ടിയ അദ്ദേഹം ഒടുവിൽ പവലിയനിലേക്ക് മടങ്ങി.

വാർണർ റിട്ടയേർഡ് ഹേർട്ട്‌ ആയിമടങ്ങിയ ശേഷം എത്തിയ ഓൾറൗണ്ടർ കാമറൂൺ ഗ്രീനും പരുക്കേറ്റ് ക്രീസ്‌ വിട്ടത് മെൽബണിൽ തിങ്ങിനിറഞ്ഞ ഓസീസ് ആരാധകരെ ആശങ്കയിലാഴ്ത്തി. പേസർ ആൻറിച്ച് നോർക്യയുടെ ഒരു ബൌൺസർ പിച്ചിൽ കുത്തിയുയർന്നു ഗ്ലവിൽ തട്ടി വലതുകൈയിലെ ചൂണ്ടുവിരലിൽ നിന്നും രക്തം വാർന്നാണ് മടക്കം. 85 ആം ഓവറിന്റെ നാലാം പന്തിൽ ആയിരുന്നു അത്. നേരത്തെ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഗ്രീൻ രണ്ടാം ഇന്നിങ്സിലും ടീമിന്റെ ബോളിങ് നെടുംതൂൺ ആകേണ്ടതായിരുന്നു. കാരണം നേരത്തെതന്നെ ടീമിന്റെ സീനിയർ പേസർ മിച്ചൽ സ്‌റ്റാർക്കിന് ഫീൽഡിംഗിനിടെ വിരലിന്‌ പരിക്കേറ്റ് പുറത്തായിരുന്നു. വാർണർ, ഗ്രീൻ, സ്റ്റാർക്ക് എന്നിവർ ഇനി നാളെ മത്സരത്തിൽ ബാറ്റിങ്ങിന് ഇറങ്ങുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

വീഡിയോ :

Categories
Uncategorized

ആരാടാ എൻ്റെ തലക്ക് അടിച്ചത്,ഹമ്മേ ക്യാമറ ആയിരുന്നോ ? സ്പൈഡർ ക്യാമറ കൊണ്ട് നിലത്ത് വീണു നോർക്യ ; വീഡിയോ

മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്‌ നീങ്ങുന്നു. ക്രിസ്മസ് പിറ്റേന്ന് ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുത്ത്‌, 5 വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ കാമറോൺ ഗ്രീനിന്റെ മികവിൽ അവരെ 189 റൺസില്‍‌ ഒതുക്കിയിരുന്നു. ഇന്ന് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഓസീസ് 386/3 എന്ന നിലയിലാണ്, 197 റൺസിന്റെ ലീഡ്.

തന്റെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടിയ ഡേവിഡ് വാർണർ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ കണ്ടെത്താൻ സഹായിച്ചു. ഇതിനുമുൻപ് ഇംഗ്ലണ്ട് താരം ജോ റൂട്ട് മാത്രമാണ് നൂറാം ടെസ്റ്റ് മത്സരത്തിൽ ഇരട്ടസെഞ്ചുറി നേട്ടം കൈവരിച്ചിട്ടുള്ളത്. ഇന്ന് ബാറ്റിങ്ങിന് ഇടയിൽ ഒരുപാട് തവണ പേശിവലിവ് നേരിട്ട വാർണർ ഒടുവിൽ ഇരട്ടസെഞ്ചുറി നേട്ടം പൂർത്തിയാക്കി തുള്ളിച്ചാടി ആഘോഷിച്ചപ്പോൾ വേദന കൂടുകയും റിട്ടയേർഡ് ഹർട്ട് ആയി മടങ്ങുകയും ചെയ്തു. അതിനുശേഷം എത്തിയ ഗ്രീനും റിട്ടയേർഡ് ഹർട്ട് ആയിരുന്നു. നോർക്യയുടെ ബൗൺസർകൊണ്ട് വിരലിൽ ചോര വന്നതോടെയാണത്. നേരത്തെ സ്റ്റീവൻ സ്മിത്ത് 85 റൺസ് എടുത്ത് പുറത്തായി. 48 റൺസ് എടുത്ത ഹെഡ് ക്രീസിലുണ്ട്.

അതിനിടെ മത്സരത്തിൽ മറ്റൊരു രസകരമായ നിമിഷവും അരങ്ങേറിയിരുന്നു. 47 ഓവറിന് ശേഷം ഓസ്ട്രേലിയ 176/2 എന്ന നിലയിൽ നിൽക്കെ ആയിരുന്നു അത്. മത്സരം സംപ്രേഷണം ചെയ്യുന്ന ഫോക്സ് ക്രിക്കറ്റ് ചാനലിന്റെ സ്പൈഡർ കാം അഥവാ ഫ്ലയിങ് ഫോക്സ് താഴ്ന്നുപറന്നപ്പോൾ ഗ്രൗണ്ടിൽ ഫീൽഡ് ചെയ്യുകയായിരുന്ന പേസർ നോർക്യയെ ഇടിച്ചിടുകയായിരുന്നു. മത്സരത്തിന്റെ 360° ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ ഉപയോഗിക്കുന്ന 315 കിലോ തൂക്കം വരുന്ന ഇത്തരം ക്യാമറ ഗ്രൗണ്ടിന് മുകളിലൂടെ കുറുകെ വലിച്ചുകെട്ടിയ വയറുകളിലൂടെയാണ് നീങ്ങുക. പക്ഷേ പതിവിന് വിപരീതമായി വളരെ താഴെ എത്തിയ ക്യാമറ ബാക്വർഡ് സ്ക്വയർ ലെഗ് ഏരിയയിൽവച്ച് അദ്ദേഹത്തെ പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തി. എങ്കിലും വലിയ പരുക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. ലഞ്ചിനു ശേഷമുള്ള സെഷനിൽ തുടർച്ചയായി 150+ കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ അദ്ദേഹം ഓസീസ് ബാറ്റർമാരെ വെള്ളം കുടിപ്പിച്ചിരുന്നു. സ്റ്റീവൻ സ്മിത്ത് സെഞ്ചുറിക്ക് 15 റൺസ് അകലെ പുറത്തായത് നോർക്യയുടെ പന്തിൽ ആയിരുന്നു.

വീഡിയോ :

Categories
Cricket Latest News

വേദന കടിച്ചു പിടിച്ച് ഡബിൾ സെഞ്ചുറി, പിന്നാലെ കളംവിട്ട് ഡേവിഡ് വാർണർ ; വീഡിയോ

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിൽ ഡബിൾ സെഞ്ചുറിയുമായി ഡേവിഡ് വാർണർ. മോശം ഫോമിലൂടെ കടന്ന് പോവുകയായിരുന്ന വാർണറിന്റെ ടീമിലെ സ്ഥാനം വരെ ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് തന്റെ നൂറാം ടെസ്റ്റ് മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി എത്തിയത്.

254 പന്തിൽ നിന്ന് 2 സിക്‌സും 16 ഫോറും ഉൾപ്പെടെ 200 റൺസാണ് അടിച്ചു കൂട്ടിയത്. പേശിവലിവ് കാരണം വേദനയോടെയാണ് ഡബിൾ സെഞ്ചുറിക്ക് അടുത്ത് ബാറ്റ് ചെയ്തത്. 77ആം ഓവറിലെ അവസാന പന്തിൽ ഫോർ നേടി ഡബിൾ സെഞ്ചുറി പൂർത്തിയാക്കി തുള്ളിച്ചാടി ആഘോഷിക്കുന്നതിനിടെ  പേശിവലിവ് കൂടി, തുടർന്ന്  റിട്ടയേർഡ് ആയി മടങ്ങുകയായിരുന്നു.

ടെസ്റ്റ് കരിയറിലെ മൂന്നാം ഡബിൾ സെഞ്ചുറിയാണ് മെൽബണിൽ വെച്ച് നേടിയത്. മത്സരത്തിൽ ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്സ് 81 ഓവർ പിന്നിട്ടപ്പോൾ 3 വിക്കറ്റ് നഷ്ട്ടത്തിൽ 345 റൺസ് നേടിയിട്ടുണ്ട്. 23 പന്തിൽ 23 റൺസുമായി ട്രാവിസ് ഹെഡും, പൂജ്യം റൺസുമായി ഗ്രീസിനുമാണ് ക്രീസിൽ.

ഖവാജ, ലെബുഷെയ്ൻസ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ട്ടമായത്. 161 പന്തിൽ 85 റൺസ് നേടിയ സ്മിത്തിനെ നോർജെ പുറത്താക്കുകയായിരുന്നു. 14 റൺസ് നേടിയ ലെബുഷെയ്ൻ റൺഔട്ടിൽ അവസാനിച്ചു.  1 റൺസ് നേടിയ ഖവാജയുടെ വിക്കറ്റ്  റബഡയാണ് നേടിയത്.

https://twitter.com/cric24time/status/1607621151827857408?t=3l3w-FtpeV90uzQLSrtDNg&s=19
https://twitter.com/cric24time/status/1607622819990622209?t=EJRiK32SQZMnRX_5ZvAYKw&s=19
Categories
Latest News

6, 4, 4..! ഒരോവറിൽ 16 റൺസ് അടിച്ചു കൂട്ടി ഇന്ത്യയ്ക്ക് ജയം സമ്മാനിച്ച് അശ്വിൻ – വീഡിയോ

ഒരു ഘട്ടത്തിൽ ഇന്ത്യ പരാജയപ്പെടുമെന്ന് കരുതിയയിടത്ത് നിന്ന് അയ്യറിന്റെയും അശ്വിന്റെയു കൂട്ടുകെട്ടിൽ ഇന്ത്യയ്ക്ക് ജയം. 29.3 ഓവറിൽ 34 റൺസ് നേടിയ അക്‌സർ പട്ടേൽ പുറത്തായതോടെ ഇന്ത്യ 7ന് 74 എന്ന നിലയിലായിരുന്നു. പരാജയം മുന്നിൽ കണ്ട ഇന്ത്യയെ അയ്യറും അശ്വിനും ചേർന്ന് 71 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി ജയവും സമ്മാനിച്ചു. ഇതോടെ 2-0 ന് ഇന്ത്യ പരമ്പര നേടി.

നാലാം ദിനം ആരംഭിക്കുമ്പോൾ ഇന്ത്യ 4ന് 45 നിലയിലായിരുന്നു. മൂന്നാം ദിനം 145 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക് രാഹുൽ (2), ഗിൽ (7), പൂജാര (6), കോഹ്ലി (1) എന്നിവരുടെ വിക്കറ്റ് നഷ്ട്ടമായിരുന്നു. നാലാം ദിനം തുടങ്ങി രണ്ടാം ഓവറിൽ തന്നെ ഉനദ്ഘടിനെ പുറത്താക്കി വിക്കറ്റ് വേട്ടയ്ക് തുടക്കമിട്ടു.

പിന്നാലെ 9 റൺസ് നേടിയ പന്തും പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. 46 പന്തിൽ ശ്രയസ് അയ്യർ 29 റൺസും, അശ്വിൻ 62 പന്തിൽ 42 റൺസും നേടി. 5 വിക്കറ്റ് വീഴ്ത്തിയ മെഹിദി ഹസനാണ് ഇന്ത്യൻ താരങ്ങളെ സമ്മർദ്ദത്തിലാക്കിയത്. ശാഖിബ് 2 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. രോഹിതിന്റെ അഭാവത്തിൽ 2 മത്സരത്തിലും രാഹുലാണ് ടീമിനെ നയിച്ചത്.

നേരെത്തെ രണ്ടാം ഇന്നിങ്സിൽ 87 റൺസ് പിറകിൽ ഉണ്ടായിരുന്ന ബംഗ്ലാദേശ് 231 റൺസ് നേടിയ ഇന്ത്യയ്ക്ക് മുന്നിൽ 145 വിജയലക്ഷ്യം വെച്ചത്. 51 റൺസ് നേടിയ സാക്കിറും, 73 റൺസ് നേടിയ ലിറ്റണ് ദാസുമാണ് തിളങ്ങിയത്.ഇന്ത്യയ്ക്ക് വേണ്ടി അക്‌സർ 3 വിക്കറ്റും അശ്വിൻ സിറാജ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 314 റൺസിന് പുറത്തായി. ഇന്ത്യക്കായി റിഷബ് പന്ത് 93ഉം ശ്രേയസ് അയ്യർ 87ഉം റൺസ് നേടി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. ബംഗ്ലാദേശിനായി മോമിനുൾ ഹഖ് 84 റൺസ് നേടി. മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാർക്ക് ഒക്കെ മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. മോമിനുൽ ഒഴികെയുള്ള മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാരിൽ ആരും അർദ്ധ സെഞ്ച്വറി നേടിയില്ല.