Categories
Cricket

അന്നു തൻ്റെ ഹോം ഗ്രൗണ്ടിൽ ഷോ ഇറക്കിയതിനു അവരുടെ ഹോം ഗ്രൗണ്ടിൽ തിരിച്ചു കൊടുത്തു കോഹ്ലി ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ലക്കനൗ സൂപ്പർ ജയന്റ്സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിനെ നേരിടുകയാണ്. ചിന്നസ്വാമിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നാണ് പിറന്നത്. അടിക്ക് തിരിച്ചടി കൊടുത്തു അവസാനിച്ച അന്നത്തെ മത്സരത്തിൽ ലക്ക്നൗ സൂപ്പർ ജയന്റ്സ് ആവേശകരമായി വിജയം സ്വന്തമാക്കിയിരുന്നു.

ലക്കനൗ സൂപ്പർ ജയന്റ്സ് താരങ്ങളും ടീമിന്റെ ഉപദേഷ്ടവ് ഗൗതം ഗംഭീറും ആവേശത്തോടെ തന്നെ ഈ വിജയം ആഘോഷിച്ച കാഴ്ച ക്രിക്കറ്റ്‌ പ്രേമികൾ മറന്നു കാണില്ല. തനിക്ക് നേരെ ലഭിച്ചത് എന്താണോ അത് തിരകെ കൊടുത്തിട്ടോളൂ കോഹ്ലിക്ക്‌ നേരെയായിരുന്നു ഇവരുടെ ഈ ആഘോഷം. ഇപ്പോൾ ലക്ക്നോവിന്റെ ഹോം ഗ്രൗണ്ടിൽ കാണുന്നതും ഇത്തരത്തിൽ ഒരു കാഴ്ചയാണ്.

ലക്കനൗവിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് 20 ഓവറിൽ 126 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്കനൗ സൂപ്പർ ജയന്റ്സിന് തുടക്കത്തിൽ തന്നെ മേയഴ്സിനെ നഷ്ടമായി.അടുത്ത ഓവറിൽ തുടരെ ഫോറുകൾ അടിച്ചു ക്രുനാൾ പാന്ധ്യ ലക്കനൗവിന് മത്സരം അനായാസമാക്കുമെന്ന് കരുതി. എന്നാൽ തൊട്ട് അടുത്ത ഓവറിൽ മാക്സ്വെൽ ക്രുനാളിനെ ലോങ്ങ്‌ ഓഫിൽ കോഹ്ലിയുടെ കൈകളിൽ എത്തിച്ചു. ക്യാച്ച് പിടിച്ച ശേഷം കോഹ്ലി ലക്ക്നോ ഗാലറിയോട് നിശബ്ദമാവൂ എന്നാ തരത്തിലുള്ള ആംഗ്യം കാണിക്കുകയുണ്ടായി.

Categories
Cricket

6,6,6 ,അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 17 റൺസ് ,മൂന്ന് സിക്സ് അടിച്ചു കളി തീർത്തു ; വീഡിയോ കാണാം

തന്റെ ക്യാപ്റ്റന്റെ ജന്മദിനവും ഇന്ത്യൻ പ്രീമിയർ ലീഗിലെ 1000 മത്തെ മത്സരവും ഒരുമിച്ചു ആഘോഷിച്ചു ടിം ഡേവിഡ്. താൻ എന്ത് കൊണ്ടാണ് നിലവിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ ട്വന്റി ട്വന്റി ബാറ്റർമാരിൽ ഒരാളായത് എന്ന് ടിം ഡേവിഡ് തെളിയിച്ച ഒരു മത്സരം കൂടിയായിരുന്നു ഇത്.വാങ്കടെയിൽ ഇത് ആദ്യമായിയാണ് ഒരു ടീം 200 ൽ കൂടുതൽ റൺസ് പിന്തുടർന്ന് വിജയിക്കുന്നത്.

214 റൺസ് പിന്തുടരുമ്പോൾ ഡേവിഡ് സ്വന്തമാക്കിയത് 14 പന്തിൽ പുറത്താകാതെ 45 റൺസാണ്.ഈ ഒരു കാമിയോ അദ്ദേഹം കളിച്ചത് 321.42 ബാറ്റിംഗ് പ്രഹരശേഷിയിലാണ്.അഞ്ചു സിക്സും രണ്ട് ഫോറും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.ഇതിൽ അവസാന ഓവറിൽ 17 റൺസ് ജയിക്കാൻ വേണ്ടേടത് അടിച്ചു കൂട്ടിയ തുടരെയുള്ള മൂന്നു സിക്സറുകളും പെടും.

രാജസ്ഥാൻ റോയൽസിന് വേണ്ടി അവസാന ഓവർ എറിയാൻ വരുന്നത് വിൻഡിസ് താരം ജയ്സൺ ഹോൾഡറാണ്. ഹോൾഡറിന്റെ ആദ്യ പന്ത് ഒരു ലോ ഫുൾ ടോസ്സായി പരിണമിക്കുന്നു. ടിം ഡേവിഡ് ലോങ്ങ്‌ ഓഫീലേക്ക് സിക്സർ പറത്തുന്നു.ഓവറിലെ രണ്ടാമത്തെ പന്ത് ഓഫ്‌ സ്റ്റമ്പിന് പുറത്ത് വീണ്ടും ഒരു ഫുൾ ടോസ്. ഈ തവണ മിഡ്‌ വിക്കറ്റിന് മുകളിലൂടെ വീണ്ടും സിക്സർ. മൂന്നാമത്തെ പന്ത്, വീണ്ടും ഒരു ഫുൾ ടോസ്, ഈ തവണ മിഡ്‌ വിക്കറ്റിന് മുകളിലൂടെ വീണ്ടും സിക്സർ പറത്തി 1000 മത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആവേശകരമായ വിജയം ടിം ഡേവിഡ് നേടി കൊടുത്തു.

Categories
Cricket

ധോണി റിവ്യൂ സിസ്റ്റം കേടായോ ? റിവ്യൂ കൊടുത്തു ധോണി ,പക്ഷേ എല്ലാവരെയും ഞെട്ടിച്ചു അമ്പയറുടെ വിധി ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ റിവ്യൂ കൊണ്ട് വന്നത് 2018 ഐ പി എൽ സീസൺ മുതലാണ്. അന്ന് മുതലേ തന്നെ ഏറ്റവും നന്നായി ഡിസിഷൻ റിവ്യൂ സിസ്റ്റം ഉപയോഗിച്ച ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ്. ധോണി റിവ്യൂ കൊടുത്തിട്ടുണ്ടെങ്കിൽ അത് ഔട്ട്‌ ആണെന്ന് ഉറപ്പാണ് എന്നാ രീതിയിൽ തന്നെയായിരുന്നു കാര്യങ്ങൾ. ഈ സീസണിലും ഇത്തരത്തിൽ ധോണിയുടെ റിവ്യൂ മാജിക്കുകൾ കാണാമായിരുന്നു.

ഈ ഒരു കാരണങ്ങൾ കൊണ്ട് തന്നെ ഡിസിഷൻ റിവ്യൂ സിസ്റ്റത്തെ ആരാധകർ ധോണി റിവ്യൂ സിസ്റ്റമെന്നാണ് വിളിച്ചിരുന്നത്. എന്നാൽ ധോണിയും മനുഷ്യനാണ്. എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശെരിയാകണമെന്നില്ല എന്ന് തെളിയിക്കുന്ന ഒരു സംഭവം ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്.എന്താണ് ഈ സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യൻ പ്രീമിയർ ലീഗിലെ 37 മത്തെ മത്സരം. ചെന്നൈ സൂപ്പർ കിങ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടുകയാണ്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബറ്റ്ലറും ജെയസ്വാളും പതിവ് പോലെ ആക്രമണ ബാറ്റിംഗ് പുറത്തെടുക്കയായിരുന്നു. ധോണി ഇന്നിങ്സിന്റെ നാലാമത്തെ ഓവർ തീക്ഷണയേ ഏല്പിച്ചു. തീക്ഷണ എറിഞ്ഞ ഓവറിലെ മൂന്നാമത്തെ പന്തിൽ ജയ്സ്വാൾ സ്വീപ്പിന് ശ്രമിക്കുന്നു. എന്നാൽ പന്തിന്റെ ലൈൻ മിസ്സ്‌ ആകുന്നു.ബോൾ കാലിൽ കൊള്ളുന്നു. ചെന്നൈ താരങ്ങൾ അപ്പീൽ ചെയ്യുന്നു. എന്നാൽ അമ്പയർ നോട്ട് ഔട്ട്‌ വിളിക്കുന്നു.ധോണി റിവ്യൂ കൊടുക്കുന്നു. എന്നാൽ ഈ തവണ ധോണിക്ക് പിഴക്കുന്നു. റിവ്യൂവിലും ജയ്സ്വാൾ നോട്ട് ഔട്ട്‌ എന്ന് വ്യക്തമാക്കുന്നു. ചെന്നൈക്ക് ഒരു റിവ്യൂ നഷ്ടമാകുന്നു.

Categories
Cricket Latest News Malayalam Video

ഇതെന്താ നേർച്ചക്ക് വാങ്ങിയ പാവയോ ? സിക്സ് മിസ്സായപ്പോൾ ഹെറ്റ്മെയർ കാണിച്ചത് കണ്ടോ;വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്നത്തെ ‌‍ഡബിൾ ഹെഡ്ഡർ പോരാട്ടങ്ങളിലെ ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ഗുവാഹത്തിയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയിരിക്കുന്നത്. തകർപ്പൻ അർദ്ധസെഞ്ചുറികൾ നേടിയ ഓപ്പണർമാരായ ബട്ട്‌ലറിന്റെയും ജൈസ്വാളിന്റെയും, മികച്ച ഫിനിഷിങ് കാഴ്ച്ചവെച്ച ഹെട്മേയറിന്റെയും മികവിലാണ് അവർ മുന്നേറിയത്.

മത്സരത്തിൽ ഖലീൽ അഹമ്മദിന്റെ ആദ്യ ഓവറിൽ തന്നെ അഞ്ച് ബൗണ്ടറി പായിച്ച യാശസ്വി ജൈസ്വാൾ നയം വ്യക്തമാക്കി. ബട്ട്‌ലർ മികച്ച പിന്തുണ നൽകിയതോടെ സ്കോർബോർഡ് കുതിച്ചു. 8 ഓവറിൽ 96 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. 31 പന്തിൽ 60 റൺസെടുത്ത ജൈസ്വലാണ് ആദ്യം പുറത്തായത്. പിന്നീടെത്തിയ നായകൻ സഞ്ജു സാംസൺ (0), റിയാൻ പരാഗ്‌ (7) എന്നിവർ നിരാശപ്പെടുത്തി. എങ്കിലും ഹേറ്റ്‌മയറെ കൂട്ടുപിടിച്ച് ബട്ട്‌ലർ സ്കോർ മുന്നോട്ട് നയിച്ചു. 79 റൺസെടുത്ത ബട്ട്‌ലർ പുറത്തായശേഷം എത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ ധ്രുവ് ജുരേൽ 3 പന്തിൽ 8 റൺസോടെയും ഹെട്ട്‌മേയർ 21 പന്തിൽ 39 റൺസോടെയും പുറത്താകാതെ നിന്നു.

തുടക്കത്തിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന് ശേഷം മധ്യനിര നിറംമങ്ങിയപ്പോൾ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട റോയൽസ് ഒന്നു പതറിയിരുന്നു. എങ്കിലും അവസാന ഓവറുകളിൽ ഹെട്ട്‌മെയേറുടെ മിന്നലടികളാണ് അവരെ ഇരുനൂറ് വരെ എത്തിച്ചത്. ഒരു ഫോറും നാല് കൂറ്റൻ സിക്സുകളുമാണ് അദ്ദേഹം നേടിയത്. ആൻറിച്ച് നോർക്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ പുൾ ഷോട്ട് കളിച്ച് 96 മീറ്ററിന്റെ സിക്സ് നേടിയിരുന്നു അദ്ദേഹം.

തുടർന്ന് രണ്ടാം പന്തിലും വൻ ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും മിസ്ഹിറ്റ് ആയി പന്ത് ലോങ് ഓണിലേക്ക്‌ സിംഗിൾ പോയി. അന്നേരം നോൺസ്ട്രൈക്കർ എൻഡിലേക്ക് ഓടുന്ന സമയത്തെ അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. കാരണം താൻ വിചാരിച്ച സാധനം ലഭിക്കാതെ വാശിപിടിക്കുന്ന ഒരു കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടിയായിരുന്നു അദ്ദേഹം പോയത്. വീണ്ടുമൊരു സിക്സ് നേടാൻ സാധിക്കാത്തതിന്റെ നിരാശ. തുടർന്ന് നാലാം പന്തിൽ സ്ട്രൈക്ക് കിട്ടിയപ്പോൾ ലോങ് ഓഫിലേക്ക് സിക്സ് പായിച്ച് അദ്ദേഹം സംതൃപ്തി നേടി.

Categories
Cricket Latest News Video

നോബോൾ ചോദിച്ചുവാങ്ങി വിരാട് കോഹ്‌ലി; നീരസത്തോടെ ഓടിയടുത്ത്‌ ഷക്കീബ്‌..വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ രണ്ടാം ഗ്രൂപ്പുകാരുടെ പോരാട്ടത്തിൽ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തു. ഓപ്പണർ കെ എൽ രാഹുലിന്റെയും സൂപ്പർ താരം വിരാട് കോഹ്‌ലിയുടെയും അർദ്ധസെഞ്ചുറികളാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഹൈലൈറ്റ്. സൂര്യകുമാർ യാദവ് 16 പന്തിൽ അതിവേഗം 30 റൺസും എടുത്തു.

8 പന്തിൽ രണ്ട് റൺസ് മാത്രം എടുത്ത നായകൻ രോഹിത് ശർമ്മയെ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. എങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും രാഹുലും 67 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 50 റൺസ് എടുത്ത രാഹുലിനെ ബംഗ്ലാ നായകൻ ഷക്കീബ് പുറത്താക്കി. പതിഞ്ഞ താളത്തിൽ തുടങ്ങിയ ഇന്ത്യ ഒന്നാം പവർപ്ലേയിൽ ആറോവറിൽ 37/1 എന്ന നിലയിൽ ആയിരുന്നു. പിന്നീട് സൂര്യ എത്തിയതോടെ സ്കോറിങ്ങിന് വേഗംവച്ചു.

5 റൺസ് എടുത്ത ഹാർദിക് പാണ്ഡ്യ ഒരിക്കൽകൂടി നിരാശപ്പെടുത്തി. 7 റൺസ് എടുത്ത ദിനേശ് കാർത്തിക് റൺഔട്ട് ആകുകയായിരുന്നു. അക്സർ പട്ടേലും 7 റൺസ് നേടി പുറത്തായി. 44 പന്തിൽ 64 റൺസ് എടുത്ത കോഹ്‌ലിയും 6 പന്തിൽ 13 റൺസ് എടുത്ത അശ്വിനും പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഹസൻ മഹമൂദ് 3 വിക്കറ്റും നായകൻ ഷക്കീബ് അൽ ഹസൻ രണ്ട് വിക്കറ്റും വീഴ്ത്തി.

മത്സരത്തിനിടെ വിരാട് കോഹ്‌ലിയും ഷക്കീബ് അൽ ഹസനും നേർക്കുനേർ വന്നിരുന്നു. ഹസൻ മഹമൂദ് എറിഞ്ഞ പതിനാറാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു സംഭവം. തന്റെ തലയുടെ ഉയരത്തിൽ വന്ന പന്ത് കോഹ്‌ലി ലോങ് ലെഗിലെക്ക് കളിക്കുകയും ഉടനെ തന്നെ സ്ക്വയർലെഗ് അമ്പയറോട് നോബോൾ സിഗ്നൽ നൽകാൻ പറയുകയും ചെയ്തു. ഓവറിലെ രണ്ടാമത്തെ ഷോർട്ട് ബോൾ എറിഞ്ഞാൽ അമ്പയർ നോബോൾ വിളിക്കണം എന്നാണ് നിയമം.

അതനുസരിച്ച് അമ്പയർ നോബോൾ വിളിക്കുകയും അടുത്ത പന്തിൽ ഫ്രീഹിറ്റ് സിഗ്നൽ നൽകുകയും ചെയ്തു. അപ്പോഴേക്കും അവിടേയടുത്ത് ഫീൽഡ് ചെയ്യുകയായിരുന്ന ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസൻ കോഹ്‌ലിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. അത് വളരെ ഉയരത്തിൽ ആയിരുന്നുവെന്ന് കോഹ്‌ലി പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എങ്കിലും അൽപ്പം കഴിഞ്ഞ് ഇരുവരും ചിരിച്ചുകൊണ്ട് തങ്ങളുടെ സ്ഥാനങ്ങളിലേക്ക് മടങ്ങുകയായിരുന്നു. ഫ്രീഹിറ്റ് ബോളിൽ ദിനേശ് കാർത്തികിന് ഫുൾ ടോസ് ബോൾ ലഭിച്ചെങ്കിലും ഒരു ലെഗ് ബൈ സിംഗിൾ എടുക്കാനെ കഴിഞ്ഞുള്ളൂ.

വീഡിയോ :

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസൻ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ്‌ ഇരു ടീമുകളും ഇന്ന് ഇറങ്ങിയിരിക്കുന്നത്. ദീപക് ഹൂഡക്ക് പകരം അക്സർ പട്ടേൽ ഇന്ത്യയിലും സൗമ്യ സർക്കാരിന് പകരം ഷോറിഫുൾ ഇസ്ലാം ബംഗ്ലാദേശ് ടീമിലും ഇടംപിടിച്ചു.

Categories
Cricket Latest News Malayalam Video

ബുദ്ധി കൊണ്ട് കളിക്കുന്നവൻ ! റൺസ് സേവ് ചെയ്യാൻ ഫുട്ബാൾ സ്കിൽ പുറത്തെടുത്തു അശ്വിൻ ; വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം, ഇതോടെ ആദ്യ 2 മത്സരങ്ങളും ജയിച്ച് ഇന്ത്യ ഗ്രൂപ്പിൽ മുന്നിലെത്തി, നെതർലാൻഡിനെതിരെ 56 റൺസിനാണ് ഇന്ത്യ ജയിച്ച് കയറിയത്, ഇന്ത്യയുടെ അടുത്ത മത്സരം ഒക്ടോബർ 30 ഞായറാഴ്ച പെർത്തിൽ വെച്ച് കരുത്തരായ സൗത്ത് ആഫ്രിക്കക്കെതിരെയാണ്, സൗത്ത് ആഫ്രിക്കക്കെതിരെ കൂടി ജയിക്കാനായാൽ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ ഏറെക്കൂറെ ഉറപ്പിക്കാനാകും.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, കെ.എൽ രാഹുൽ (9) പെട്ടന്ന് തന്നെ മടങ്ങിയെങ്കിലും പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വിരാട് കോഹ്ലിയും രോഹിത് ശർമയും (53) മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ് അതി വേഗത്തിൽ ചലിച്ചു, ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി.

രോഹിത് ശർമ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് ഇന്ത്യൻ സ്കോറിംഗിന് വേഗത കൂട്ടി, 25 ബോളിലാണ് പുറത്താകാതെ സൂര്യകുമാർ 51* റൺസ് നേടിയത്, മറുവശത്ത് കോഹ്ലിയും മികച്ച ഫോമിൽ ആയിരുന്നു 3 ഫോറും 2 സിക്സും അടക്കം 62* റൺസ് നേടി കോഹ്ലിയും പുറത്താകാതെ നിന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ 179/2 എന്ന മികച്ച സ്കോറിൽ എത്തി.

കൂറ്റൻ ലക്ഷ്യം തേടി ഇറങ്ങിയ നെതർലാൻഡിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണ് കൊണ്ടിരുന്നപ്പോൾ അവരുടെ മുൻനിര തകർന്നു, 63/5 എന്ന നിലയിൽ തകർന്നടിഞ്ഞ നെതർലാൻഡിനെ 100 റൺസ് എങ്കിലും കടക്കാൻ സഹായിച്ചത് വാലറ്റക്കാർ കണ്ടെത്തിയ റൺസിലൂടെ ആയിരുന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ 129/9 എന്ന നിലയിൽ നെതർലാൻഡിന്റെ ഇന്നിംഗ്സ് അവസാനിച്ചു,
ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, അശ്വിൻ, അക്സർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ പതിനഞ്ചാമത്തെ ഓവർ ചെയ്യാനെത്തിയ അശ്വിൻ നെതർലാൻഡ് താരം ടിം പ്രിൻഗിൾ അടിച്ച ബോൾ തന്റെ കാല് ഉപയോഗിച്ച് തട്ടി സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ശർമയ്ക്ക് നൽകിയ “ഫുട്ബോൾ സ്കിൽ” ടച്ച്‌ ഉള്ള ഫീൽഡിങ് പ്രകടനം മികച്ചതായിരുന്നു, 4 ഓവർ എറിഞ്ഞ അശ്വിൻ വെറും 21 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

വീഡിയോ കാണാം :