ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നിശ്ചിത 20 ഓവറിൽ 106/8 എന്ന നിലയിൽ ഇന്നിങ്ങ്സ് അവസാനിപ്പിച്ചു, ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ ബോൾ ചെയ്തപ്പോൾ സൗത്ത് ആഫ്രിക്ക ചെറിയ ടോട്ടലിൽ ഒതുങ്ങുകയായിരുന്നു, തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്, പരിക്കേറ്റ ജസ്‌പ്രീത് ബുമ്ര ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഓപ്പണിങ്ങ് ബോളർമാരായ ദീപക് ചഹറും അർഷ്ദീപ് സിങ്ങും ബോൾ ചെയ്തപ്പോൾ സൗത്ത് ആഫ്രിക്കൻ മുൻനിര ബാറ്റർമാർ കൂട്ടത്തോടെ പവലിയനിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്, സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ തെമ്പ ബവൂമയെ (0) ക്ലീൻ ബൗൾഡ് ആക്കി കൊണ്ട് ദീപക് ചഹറാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, ചഹറിന്റെ മനോഹരമായ ഒരു ഇൻ സ്വിങ്ങർ ബവൂമയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.
പിന്നാലെ ഡി കോക്കിനെ (1) അർഷ്ദീപ് സിംഗ് ഔട്ടാക്കി, ആ ഓവറിൽ തന്നെ റിലെ റോസോയെയും, ഡേവിഡ് മില്ലറെയും പൂജ്യത്തിന് അർഷ്ദീപ് മടക്കി അയച്ചു, തുടർച്ചയായി വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോൾ 9/5 എന്ന നിലയിൽ സൗത്ത് ആഫ്രിക്കൻ മുൻനിര തകർന്നു, പിന്നീട് ഐഡൻ മർക്രാമും (25 ) വെയ്ൻ പാർണലും (24) ചെറുത്ത് നിൽപ് നടത്തിയെങ്കിലും തുടക്കത്തിലെ കൂട്ട തകർച്ചയിൽ നിന്ന് കരകയറാൻ അതൊന്നും മതിയാകുമായിരുന്നില്ല, അവസാന ഓവറുകളിൽ നന്നായി ബാറ്റ് ചെയ്ത കേശവ് മഹാരാജിന്റെ (41) ഇന്നിംഗ്സ് ആണ് സൗത്ത് ആഫ്രിക്കയെ 100 കടക്കാൻ സഹായിച്ചത്.
മൽസരത്തിലെ ഹർഷൽ പട്ടേൽ എറിഞ്ഞ എട്ടാമത്തെ ഓവറിലെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ മക്രാമിനെതിരെ ഹർഷൽ പട്ടേൽ അപ്പീൽ ചെയ്തെങ്കിലും അമ്പയർ നിതിൻ മേനോൻ ഔട്ട് അനുവദിച്ചില്ല, എന്നാൽ രോഹിത് ശർമ പെട്ടന്ന് തന്നെ ഫീൽഡ് അമ്പയറുടെ തീരുമാനം പുന പരിശോധിക്കാൻ റിവ്യൂ നൽകി, തേർഡ് അമ്പയറുടെ തീരുമാനം ഇന്ത്യക്ക് അനുകൂലമായിരുന്നു.വീഡിയോ കാണാം :