കഴിഞ്ഞദിവസം നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മത്സരം അവസാന ഓവറിൽ വളരെ ത്രില്ലിംഗ് ആയാണ് അവസാനിച്ചത്. അവസാന ഓവർ വരെ ആരാണ് വിജയ് എന്ന് കാണികൾക്ക് പോലും മനസ്സിലാകാത്ത തരത്തിൽ ആയിരുന്നു മത്സരം നടന്നത്. മത്സരത്തിൽ ഇരു ടീമുകളും 200 നു മുകളിൽ റൺസ് നേടി. മത്സരത്തിൽ ഏറെ നിർണായകമായി മാറിയത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവസാനത്തെ ഓവറിൽ ചെന്നൈ ബോളർമാരുടെ പ്രകടനമാണ്.
ഗ്ലെൻ മാക്സിലും ഫാഫ് ഡുപ്ലസിയും ബാംഗ്ലൂരിനായി മികച്ച രീതിയിൽ ബാറ്റ് ചെയ്തുവെങ്കിലും അവസാനത്തെ ഓവറുകളിൽ റൺ കണ്ടെത്താനായി ബാംഗ്ലൂർ ബാറ്റ്സ്മാൻമാർ നന്നായി ബുദ്ധിമുട്ടി. അവസാന ഓവറുകളിലേക്ക് അടുക്കുന്ന വേളയിൽ ബാംഗ്ലൂരിന്റെ ഫിനിഷർ ആയി അറിയപ്പെടുന്ന ദിനേഷ് കാർത്തിക്കിന്റെ വിക്കറ്റ് ലഭിച്ചതും ചെന്നൈയ്ക്ക് ഏറെ ഗുണകരമായി ഭവിച്ചു. ബാറ്റിംഗിന് ഏറെ തുണക്കുന്ന പിച്ചായ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ മത്സരം അരങ്ങേറിയത്.
കഴിഞ്ഞദിവസം നടന്ന ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ അരങ്ങേറിയ മറ്റൊരു കൗതുകകരമായ കാര്യം എന്താണ് എന്നാൽ എല്ലാവരും വാഴ്ത്തി പാടുന്ന ഒന്ന് പാളിപ്പോയി എന്നതാണ്. സാധാരണഗതിയിൽ ധോണിയുടെ റിവ്യൂ സിസ്റ്റം എല്ലാവരും ഒരേപോലെ അഭിനന്ദിക്കുന്ന ഒന്നാണ്. അമ്പയറുടെ തീരുമാനത്തിൽ എന്തെങ്കിലും അതൃപ്തി വന്നാൽ ധോണി സാധാരണ റിവ്യൂ എടുക്കാറുണ്ട്. ധോണിയെടുക്കുന്ന മിക്ക റിവ്യൂകളും ധോണിക്ക് അനുകൂലമായാണ് വിധി വരാറ്. പക്ഷേ കഴിഞ്ഞ മത്സരത്തിൽ ഇത് നടന്നില്ല.
ബാംഗ്ലൂരിന്റെ ബാറ്റ്സ്മാൻ ഷഹബാസ് ചെന്നൈയുടെ സ്പിന്നറായ തീക്ഷണ എറിഞ്ഞ സ്പിൻ ബോളിന് റിവേഴ്സ് സ്വീപ്പ് കളിക്കുന്നു. ബോൾ ബാംഗ്ലൂർ ബാറ്റ്സ്മാൻ ഷഹബാസ് മിസ്സ് ചെയ്തപ്പോൾ എൽ ബി ഡബ്ലിയു ആണെന്ന് കരുതി എല്ലാവരും അപ്പീൽ ചെയ്യുന്നു. പക്ഷേ അമ്പയർ അത് നോട്ട് വിധിച്ചപ്പോൾ എം എസ് ധോണി തേർഡ് അംബയറിന് റിവ്യൂവിനായി ഡിസിഷൻ കൈമാറി. പക്ഷേ എം എസ് ധോണിയുടെ തീരുമാനം തെറ്റായിരുന്നു. ഇത്തരത്തിൽ അപൂർവമായി നടക്കാറുള്ള ഒരു കാര്യം കഴിഞ്ഞദിവസം നടന്നു. ധോണിയുടെ റിവ്യൂ സിസ്റ്റം പാളി എന്നതാണ് ഈ കാര്യം. ധോണിയും വെറും ഒരു മനുഷ്യൻ മാത്രമാണ് എന്ന് തെളിയിക്കുന്ന തെറ്റായിപ്പോയ റിവ്യൂ കാണാം.