ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലാണ് മത്സരം. ചെന്നൈക്ക് വേണ്ടി ആർപ്പുവിളിച്ചു കൊണ്ട് ആരാധകർ മഞ്ഞകടലാക്കിയ ചെപ്പോക്കിൽ വെച്ചായിരുന്നു മത്സരം. മത്സരത്തിൽ പഞ്ചാബ് നാല് വിക്കറ്റിന് ജയിച്ചു.20 ഓവറിലാണ് പഞ്ചാബ് 201 എന്നാ വിജയലക്ഷ്യം സ്വന്തമാക്കിയത്.
പഞ്ചാബിന് വേണ്ടി ഓരോ ബാറ്റർമാരും മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്തു.24 പന്തിൽ 42 റൺസ് നേടിയ യുവ താരം പ്രഭസിമ്രാനാണ് പഞ്ചാബിന്റെ ടോപ് സ്കോർർ. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പൺർ ഡെവൺ കോൺവെ സ്വന്തമാക്കിയ 92 റൺസിന്റെ മികവിലാണ് 200 ൽ എത്തിയത്.എന്നാൽ ഇപ്പോൾ ഈ ആവേശകരമായ മത്സരത്തേക്കാൾ ചർച്ചയാവുന്നത് മറ്റൊരു കാര്യമാണ്. എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
പഞ്ചാബ് കിങ്‌സ് ഇന്നിങ്സിന്റെ 19 മത്തെ ഓവർ.തുഷാർ ദേശ്പാണ്ടേയാണ് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ബൗൾ ചെയ്യുന്നത്. ഓവറിലെ നാലാമത്തെ പന്തിൽ പഞ്ചാബ് കിങ്‌സ് ബാറ്റർ ജിതേഷ് ശർമ ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന ഒരു സ്ലോവർ ബോൾ പൊക്കി അടിക്കുന്നു.ലോങ്ങ് ഓണിൽ സബ്സ്റ്റിട്ടു ഫീൽഡർ ഷെയ്ഖ് റാഷിദ് ബോൾ കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ ബോൾ കൈപിടിയിൽ ഒതുക്കിയ ശേഷം താരത്തിന്റെ ബാലൻസ് നഷ്ടപെടുകയും താരം ബൗണ്ടറിയിൽ കാൽ കുത്തി എന്ന് തോന്നിപ്പിക്കുന്നു. എന്നാൽ തുടരെയുള്ള പരിശോധനകൾക്ക് ശേഷം അമ്പയർ ഔട്ട് വിളിക്കുന്നു.