ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ സീസൺ ആവേശകരമാവുകയാണ്. ഇന്ന് രണ്ട് മത്സരങ്ങളാണ് ഉണ്ടായിരുന്നത്.വൈകിട്ട് നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ചെന്നൈ സൂപ്പർ കിങ്സിനെ നാല് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടുകയാണ്.ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.
പതിവ് പോലെ തന്നെ ജയ്സ്വാളും ജോസ് ബറ്റ്ലറും ആക്രമിച്ചു തുടങ്ങി. രാജസ്ഥാൻ റോയൽസ് ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവർ,ക്യാമറൺ ഗ്രീനാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി പന്ത് എറിയുന്നത്.ജോസ് ബറ്റ്ലറാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ബാറ്റ് ചെയ്യുന്നത്. ഓവറിലെ മൂന്നാമത്തെ പന്ത് ഗ്രീൻ എറിയുകയാണ്.ആദ്യ രണ്ട് പന്തുകളിലും ബറ്റ്ലർക്ക് റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല.
മൂന്നാമത്തെ പന്ത് ഗ്രീൻ വൈഡ് എറിയുന്നു. റീ എറിഞ്ഞ ബോൾ 143 കിലോമീറ്റർ വേഗതയിൽ വരുന്നു. ജോസ് ബറ്റ്ലറിന്റെ ലെഗ് സൈഡിലുടെ പന്ത് മുംബൈ ഇന്ത്യൻസ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലേക്ക്. മുംബൈ താരങ്ങൾ അപ്പീൽ ചെയ്യുന്നു. അമ്പയർ ഔട്ട് വിളിക്കുന്നു. എന്നാൽ ജോസ് ബറ്റ്ലർ റിവ്യൂ കൊടുക്കുന്നു.എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് റീ പ്ലേ എത്തുന്നു. ജോസ് ബറ്റ്ലറിന്റെ ബാറ്റിൽ ആ ബോൾ കൊണ്ടിട്ടില്ലെന്ന് റീ പ്ലേയിൽ വ്യക്തമാകുന്നു.തേർഡ് അമ്പയർ നോട്ട് ഔട്ടും ഒപ്പം വൈഡും നൽകുന്നു.വീണ്ടും ഒരിക്കൽ കൂടി അമ്പയർ ഇത്തരത്തിലുള്ള ഒരു തെറ്റ് ആവർത്തിച്ചു.പിയുഷ് ചവള എറിഞ്ഞ ഏഴാമത്തെ ഓവർ, സഞ്ജു സാംസൺ ഒരു കൂറ്റൻ ഷോട്ടിന് ശ്രമിക്കുന്നു. ഇഷാൻ കിഷൻ പന്ത് കൈപിടിയിൽ ഒതുക്കിയ ശേഷം അപീൽ ചെയ്യുന്നു. അമ്പയർ ഔട്ട് വിളിക്കുന്നു. എന്നാൽ സഞ്ജു റിവ്യൂ കൊടുക്കുന്നു. ഈ തവണയും ബാറ്റ് ബോളിൽ കൊണ്ടിട്ടിലെന്ന് വ്യക്തമാവുന്നു. തേർഡ് അമ്പയർ നോട്ട് ഔട്ട് വിളിക്കുന്നു.