ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് മത്സരത്തിൽ സംഭവിച്ചിരിക്കുന്നത്. രാജസ്ഥാന്റെ യുവ താരം യഷ്സ്വവി ജെയ്സവാളിന്റെയാണ് ഈ ഇന്നിങ്സ്.62 പന്തിൽ 124 റൺസാണ് ഈ യുവ താരം സ്വന്തമാക്കിയത്.16 ഫോറും എട്ട് സിക്സുമാണ് അദ്ദേഹം സ്വന്തമാക്കിയത്.
ജോഫ്രേ അർച്ചർ അടക്കുമുള്ള മുംബൈ ഇന്ത്യൻസിന്റെ ലോകോത്തര ബൗളേർക്ക് പോലും ഈ യുവ താരത്തിന് മുന്നിൽ ഉത്തരങ്ങൾ ഉണ്ടായില്ല. ഒരു അൺ ക്യാപ്പ്ഡ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് അദ്ദേഹം ഇന്ന് സ്വന്തമാക്കിയത്.120 റൺസ് നേടിയ പോൾ വലതാറ്റിയുടെ റെക്കോർഡാണ് ജെയ്സ്വാൾ സ്വന്തം പേരിൽ കുറിച്ചത്.എന്നാൽ ഈ നേട്ടങ്ങൾക്ക് എല്ലാം ഉപരി ചർച്ചയാകുന്നത് ജെയ്സവാൾ പുറത്തായ രീതിയാണ്.
രാജസ്ഥാൻ റോയൽസ് ഇന്നിങ്സിന്റെ അവസാന ഓവറിലാണ് സംഭവം. മുംബൈ ഇന്ത്യൻസിന് വേണ്ടി അർഷാദാണ് പന്ത് എറിയുന്നത്.ഓവറിലെ നാലാമത്തെ പന്തിൽ അർഷാദ് ഖാൻ ഒരു ഫുൾ ടോസ് എറിയുന്നു.144 കിലോമീറ്റർ വേഗതയിൽ വന്ന ഈ പന്ത് ജെയ്സവാലിന് കൃത്യമായ രീതിയിൽ ബാറ്റിൽ കൊള്ളിക്കാൻ സാധിക്കുന്നില്ല. നേരെ പൊങ്ങുന്ന ബോൾ അർഷാദ് ഖാൻ തന്നെ ഓടി എത്തി തന്റെ കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ അമ്പയർ ഇത് നോ ബോൾ ആണോ എന്ന് പരിശോധിക്കുന്നു. ഒടുവിൽ നോ ബോൾ അല്ലെന്ന് രീതിയിൽ അമ്പയറിന്റെ വിധി വരുന്നു. ജെയ്സവാൾ പുറത്താകുന്നു.