വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ആവേശകരമായി മുന്നേറുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്മിത്തിന്റെയും ഹെഡിന്റെയും സെഞ്ച്വറി മികവിൽ 469 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 296 റൺസിന് ഓൾ ഔട്ട് ആയി. ഇന്ത്യക്ക് വേണ്ടി രഹനേയും താക്കൂറും ഫിഫ്റ്റി സ്വന്തമാക്കി.89 റൺസ് നേടിയ രഹനേയാണ് ഇന്ത്യൻ ടോപ് സ്കോർർ.
ടെസ്റ്റ് ക്രിക്കറ്റിന്റെ വീറും വാശിയും നിറഞ്ഞ മത്സരത്തിന് ഇടയിൽ വളരെ രസകരമായ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്. ഒരു പക്ഷെ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇത്രയും രസകരവും വിചിത്രവുമായ സംഭവം ഇത് ആദ്യമായിട്ടായിരിക്കും.എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
ഇന്ത്യ ഒൻപത് വിക്കറ്റ് നിലയിൽ 294 എന്നാ നിലയിൽ നിൽക്കുകയാണ്. അവസാനം ബാറ്ററായി സിറാജ് ഇന്ത്യക്ക് വേണ്ടി ക്രീസിലേക്ക് വരുകയാണ്.നേരിട്ട രണ്ടാമത്തെ പന്തിൽ തന്നെ ഗ്രീൻ സിറാജിനെ വിക്കറ്റിന് മുന്നിൽ കുടുക്കുന്നു. എന്നാൽ സിറാജ് ഉടനെ തന്നെ റിവ്യൂ കൊടുക്കുന്നു. അമ്പയറുടെ തീരുമാനത്തിന് വേണ്ടി കാത്തു നിൽക്കാതെ ഓസ്ട്രേലിയ താരങ്ങൾ ഡഗ് ഔട്ടിലേക്ക് തിരകെ നടക്കുന്നു. എന്നാൽ റിവ്യൂയിൽ തീരുമാനം സിറാജിന് അനൂകലമാകുന്നു. ഓസ്ട്രേലിയ താരങ്ങൾ എല്ലാം തിരകെ ഫീൽഡിങ് പൊസിഷനിലേക്ക് എത്തുന്നു.തൊട്ട് അടുത്ത ഓവറിൽ തന്നെ ഷമിയേ ക്യാരിയുടെ കൈയിൽ എത്തിച്ചു സ്റ്റാർക് ഇന്ത്യയെ ഓൾ ഔട്ട് ആക്കുന്നു.