ഓസ്ട്രേലിയ നെതർലാൻഡ്സ് ഏകദിന ലോകക്കപ്പിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. രണ്ട് ഓവറുകൾക് ഇടയിൽ രണ്ട് ക്യാച്ചുകൾ സ്വന്തമാക്കിയ റോളഫ് വാൻ ഡർ മെർവാണ് ഈ നാടകീയതയ്ക്ക് കാരണം. എന്താണ് സംഭവമെന്ന് പരിശോധിക്കാം.
ഓസ്ട്രേലിയ ഇന്നിങ്സിന്റെ 23 മത്തെ ഓവർ. ബാസ് ഡി ലീഡാണ് നെതർലാൻഡ്‌സിന് വേണ്ടി ബൗൾ ചെയ്യുന്നത്.ഓവറിലെ അഞ്ചാമത്തെ പന്ത്.ഷോർട്ട് എക്സ്ട്രാ കവറിലേക്ക് വാർണർ ഒരു പവർ ഷോർട്ട് അടിക്കുന്നു. എന്നാൽ 38 കാരൻ റോളഫ് വാൻ ഡർ മെർവ് പന്ത് കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ തേർഡ് അമ്പയർ നോട്ട് ഔട്ട് വിളിക്കുന്നു
.തൊട്ട് അടുത്ത ഓവർ ഈ തവണ സ്റ്റീവ് സ്മിത്താണ് ക്രീസിൽ. ആര്യൻ ദത്തിന്റെ ഓവറിലെ മൂന്നാമത്തെ പന്ത് സ്മിത്ത് കട്ട് ചെയ്യുന്നു.ബാക്ക്വാർഡ് പോയിന്റിൽ വാൻ ഡർ മെർവ് പന്ത് കൈപിടിയിൽ ഒതുക്കുന്നു. വീണ്ടും തേർഡ് അമ്പയർ ഇടപെടുന്നു. എന്നാൽ ഈ തവണ ഔട്ട് വിധിക്കപ്പെടുന്നു.