അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിലെ ജീവൻ മരണ പോരാട്ടത്തിൽ ഇംഗ്ലണ്ട് ശ്രീലങ്കയേ നേരിടുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബറ്റ്ലർ ബാറ്റിംഗ് തിരഞ്ഞെടുത്തു. ശ്രീലങ്ക എയ്ഞ്ചലോ മാത്യുസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി.
ബാംഗ്ലൂറിൽ കൂറ്റൻ സ്കോർ സ്വന്തമാക്കാൻ ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ മത്സരത്തിന്റെ ആദ്യത്തെ പന്തിൽ തന്നെ വിക്കറ്റ് സ്വന്തമാക്കാനുള്ള സുവർണവസരമാണ് ശ്രീലങ്ക പാഴാക്കിയത്. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ ആദ്യത്തെ പന്ത്.ദിൽഷൻ മധുഷനകയാണ് ശ്രീലങ്കക്ക് വേണ്ടി പന്ത് എറിയുന്നത്.
ജോണി ബെയർസ്റ്റൊയാണ് ഇംഗ്ലണ്ടിന് വേണ്ടി സ്ട്രൈക്ക് ചെയ്യുന്നത്.ഇടകയ്യൻ ബൗളേർമാർ ബെയർസ്റ്റോക്ക് വെല്ലുവിളിയാകുമെന്ന് ചിന്തിച്ചാണ് കുശാൽ മെൻഡിസ് മധുശങ്കക്ക് ബൗളിംഗ് കൊടുത്തത്. ആദ്യത്തെ ബോൾ തന്നെ യോർക്കർ. പാഡിൽ തട്ടി പന്ത് ബൈർസ്റ്റൊടെ ബാറ്റിൽ തട്ടി പോവുന്നു.എന്നാൽ ദീർഘ നേരത്തെ ചർച്ചകൾക്ക് ഒടുവിൽ ശ്രീലങ്ക റിവ്യൂ കൊടുക്കാതെയിരിക്കുന്നു. റിപ്ലേകളിൽ ഔട്ട് ആണെന്ന് വ്യക്തമാകുന്നു.