Categories
India Latest News

രോഹിതിനെ ഗോൾഡൻ ഡക്കിൽ വീഴ്ത്തി മേകൊയുടെ തകർപ്പൻ ഡെലിവറി ; വീഡിയോ

രണ്ടാം ടി20 മത്സരത്തിൽ ജയത്തോടെ വൻ തിരിച്ചുവരവുമായി വെസ്റ്റ്ഇൻഡീസ്. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രോഹിതും കൂട്ടരും ഉയർത്തിയ 139 വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് അവസാന ഓവറിൽ മറികടക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് പേസർ മേകൊയ് 6 വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ തകർത്താടിയപ്പോൾ ഇന്ത്യയ്ക്ക് 138 റൺസിൽ ഒതുങ്ങേണ്ടി വന്നു.

ചെയ്‌സിങ്ങിൽ വെസ്റ്റ് ഇൻഡീസിന്
അവസാന 2 ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്നപ്പോൾ 19ആം ഓവർ ചെയ്യാനെത്തിയ അർഷ്ദീപ് സിങ് വെറും 6 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി വെസ്റ്റ് ഇൻഡീസിനെ സമ്മർദ്ദത്തിലാക്കി. അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ എന്നായപ്പോൾ ആവേശ് ഖാനെയാണ് രോഹിത് പന്തേൽപ്പിച്ചത്. എന്നാൽ ആദ്യ പന്ത് തന്നെ നോ ബോൾ എറിഞ്ഞ് തോൽവിക്ക് വഴിയൊരുക്കി. തുടർന്നുള്ള ഫ്രീഹിറ്റിൽ സിക്സ് പറത്തി തോമസ് അവസരം മുതലാക്കി.

തൊട്ടടുത്ത പന്തിൽ ഫോറും അടിച്ച് തോമസ് വെസ്റ്റ് ഇൻഡീസിനെ ഈ സീരീസിലെ ആദ്യ ജയത്തിലേക്ക് നയിച്ചു. 52 പന്തിൽ 2 സിക്‌സും 8 ഫോറും ഉൾപ്പെടെ 68 റൺസ് നേടിയ ഓപ്പണർ ബ്രാൻഡൻ കിങ്ങാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ്പ് സ്‌കോറർ. 19 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ഡെവൊൻ തോമസും തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ ഒഴികെ പന്തെറിഞ്ഞവർ എല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരെത്തെ ആദ്യം ബാറ്റ് ചെയ്തത ഇന്ത്യയ്ക്ക് മികച്ച തുടക്കം അല്ലായിരുന്നു ലഭിച്ചത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ രോഹിത് ഗോൾഡൻ ഡക്കിൽ മടങ്ങിയതോടെ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമായിരുന്നു. അധികം വൈകാതെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ 11 റൺസ് നേടിയ സൂര്യകുമാർ യാദവും പുറത്തായി. 31പന്തിൽ 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യയാണ് ടോപ്പ് സ്‌കോറർ.

12 പന്തിൽ 24 റൺസ് നേടി റിഷഭ് പന്ത് വെടികെട്ടിന് ശ്രമം നടത്തിയെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഹൊസെയ്ന്റെ പന്തിൽ ക്യാച്ചിലൂടെ പുറത്തായി. 10 റൺസ് മാത്രം നേടി പുറത്തായി ശ്രേയയസ് അയ്യർ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. വെസ്റ്റ് ഇൻഡീസിന് വേണ്ടി മെകൊയ്‌ 6 വിക്കറ്റാണ് വീഴ്ത്തിയത്.

Categories
India Latest News

അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 10 റൺസ്!! ആവേശകരമായ മത്സരത്തിൽ ഇന്ത്യയെ തകർത്തെറിഞ്ഞ് വെസ്റ്റ് ഇൻഡീസ്

ഏറെ വൈകി ആരംഭിച്ച വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ പരാജയം. ഇതോടെ 5 മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പര 1-1 എന്ന നിലയിലായി. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രോഹിതും കൂട്ടരും ഉയർത്തിയ 139 വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് അവസാന ഓവറിൽ മറികടക്കുകയായിരുന്നു. അവസാന 2 ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്നപ്പോൾ 19ആം ഓവർ ചെയ്യാനെത്തിയ അർഷ്ദീപ് സിങ് വെറും 6 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി വെസ്റ്റ് ഇൻഡീസിനെ സമ്മർദ്ദത്തിലാക്കി.

അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ എന്നായപ്പോൾ ആവേശ് ഖാനെയാണ് രോഹിത് പന്തേൽപ്പിച്ചത്. എന്നാൽ ആദ്യ പന്ത് തന്നെ നോ ബോൾ എറിഞ്ഞ് തോൽവിക്ക് വഴിയൊരുക്കി. തുടർന്നുള്ള ഫ്രീഹിറ്റിൽ സിക്സ് പറത്തി തോമസ് അവസരം മുതലാക്കി. തൊട്ടടുത്ത പന്തിൽ ഫോറും അടിച്ച് തോമസ് വെസ്റ്റ് ഇൻഡീസിനെ ഈ സീരീസിലെ ആദ്യ ജയത്തിലേക്ക് നയിച്ചു.

52 പന്തിൽ 2 സിക്‌സും 8 ഫോറും ഉൾപ്പെടെ 68 റൺസ് നേടിയ ഓപ്പണർ ബ്രാൻഡൻ കിങ്ങാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ്പ് സ്‌കോറർ. 19 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ഡെവൊൻ തോമസും തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ ഒഴികെ പന്തെറിഞ്ഞവർ എല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരെത്തെ ആദ്യം ബാറ്റ് ചെയ്തത ഇന്ത്യയ്ക്ക് മികച്ച തുടക്കം അല്ലായിരുന്നു ലഭിച്ചത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ രോഹിത് ഗോൾഡൻ ഡക്കിൽ മടങ്ങിയതോടെ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമായിരുന്നു. അധികം വൈകാതെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ 11 റൺസ് നേടിയ സൂര്യകുമാർ യാദവും പുറത്തായി. 31പന്തിൽ 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യയാണ് ടോപ്പ് സ്‌കോറർ.

12 പന്തിൽ 24 റൺസ് നേടി റിഷഭ് പന്ത് വെടികെട്ടിന് ശ്രമം നടത്തിയെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഹൊസെയ്ന്റെ പന്തിൽ ക്യാച്ചിലൂടെ പുറത്തായി. 10 റൺസ് മാത്രം നേടി പുറത്തായി ശ്രേയയസ് അയ്യർ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. വെസ്റ്റ് ഇൻഡീസിന് വേണ്ടി മെകൊയ്‌ 6 വിക്കറ്റാണ് വീഴ്ത്തിയത്.

Categories
Latest News

എക്കാലത്തെയും മികച്ച ക്യാച്ചുകളിൽ ഒന്നോ?! മൊയീൻ അലിയെ പുറത്താക്കാൻ സാഹസിക ക്യാച്ചുമായി സൗത്ത്ആഫ്രിക്കൻ താരം ; വീഡിയോ

ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിൽ 90 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി പരമ്പര നേടി സൗത്ത് ആഫ്രിക്ക. ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തിൽ ജയം നേടിയതോടെ 2-1 പരമ്പര നേടുകയായിരുന്നു. നിർണായക മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ സൗത്ത്‌ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹെൻഡ്രിക്സിന്റെയും (50 പന്തിൽ 70) മാർക്രമിന്റെയും (36 പന്തിൽ 51) ഇന്നിംഗ്സ് മികവിൽ 191 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 101 റൺസ് നേടിയപ്പോഴേക്കും മുഴുവൻ താരങ്ങളും കൂടാരം കയറി. 16.4 ഓവറിൽ ഇംഗ്ലണ്ടിനെ സൗത്താഫ്രിക്കൻ സ്പിന്നർമാരുടെ കരുത്തിൽ എറിഞ്ഞിടുകയായിരുന്നു. മുന്നിൽ നിന്ന് നയിച്ച ശംസി 4 ഓവറിൽ 24 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. 3.4 ഓവറിൽ 21 റൺസ് വിട്ട് കൊടുത്ത് കേശവ് മഹാരാജും 2 വിക്കറ്റ് നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട് നിരയിൽ 30 പന്തിൽ 27 റൺസ് നേടിയ ബെയ്‌ർസ്റ്റോയാണ് ടോപ്പ് സ്‌കോറർ. ഓപ്പണിങ്ങിൽ എത്തിയ ക്യാപ്റ്റൻ ബട്ട്ലർ 10 പന്തിൽ 14 റൺസ് നേടി നിരാശപ്പെടുത്തി. മധ്യനിരയിൽ മൊയീൻ അലി (3), ലിവിങ്സ്റ്റൺ (3), സാം കരൻ (9) എന്നിവരും നിരാശപ്പെടുത്തി.

മത്സരത്തിനിടെ മൊയീൻ അലിയെ പുറത്താക്കാൻ സൗത്താഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്‌സ് എടുത്ത അവിശ്വസനീയ ക്യാച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. 10ആം ഓവറിലെ അവസാന പന്തിൽ  മൊയീൻ അലി സിംഗിൾ ലക്ഷ്യമാക്കി കളിച്ച ഷോട്ടാണ് സ്റ്റബ്‌സ് തകർപ്പൻ ഡൈവിലൂടെ ഒറ്റ കയ്യിൽ പിടികൂടിയത്. വലത് ഭാഗത്തേക്ക് ഫുൾ ഡൈവ് ചെയ്താണ് ഈ സാഹസിക ക്യാച്ച് കൈപിടിയിൽ ഒതുക്കിയത്.

അതേസമയം സീരീസിലെ ആദ്യ മത്സരം ജയിച്ച മുന്നിൽ ഉണ്ടായിരുന്ന ഇംഗ്ലണ്ടിനെ സൗത്താഫ്രിക്ക തുടർന്നുള്ള 2 മത്സരവും ജയിച്ച് കീഴടക്കുകയായിരുന്നു. നേരെത്തെ ഏകദിന പരമ്പരയിലെ  അവസാന മത്സരം മഴകാരണം ഉപേക്ഷിച്ചതിനാൽ 1-1 ന് സമനിലയിൽ ആയിരുന്നു. സൗത്ത്ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇനി ശേഷിക്കുന്നത് 3 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ്. ഓഗസ്റ്റ് 17ന് തുടക്കമാകും.