വിജയ് ഹസാരെ ട്രോഫിയിൽ രണ്ടാം ക്വാർട്ടർ ഫൈനലിൽ ഉത്തർ പ്രദേശിനെതിരെ മഹാരാഷ്ട്രയ്ക്ക് റിതുരാജ് ഗെയ്ക്ക്വാദ് നേടിയ ഇരട്ട സെഞ്ച്വറിയുടെ പിൻ ബലത്തിൽ കൂറ്റൻ സ്കോർ, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്ക്വാദ് പുറത്താകാതെ നേടിയ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ 330/5 എന്ന നിലയിൽ എത്തി.
ഓപ്പണറായി ഇറങ്ങിയ റിതുരാജ് ഗെയ്ക്ക്വാദ് വെറും 159 ബോളിൽ 10 ഫോറും 16 സിക്സും അടക്കമാണ് 220* റൺസ് അടിച്ച് കൂട്ടിയത്, മത്സരത്തിൽ നാൽപത്തി ഒമ്പതാം ഓവർ ചെയ്യാനെത്തിയ ശിവ സിങ്ങിനെ ആ ഓവറിൽ 7 സിക്സ് അടിച്ചാണ് റിതുരാജ് വരവേറ്റത്, ഒരു നോ ബോളിൽ അടക്കമാണ് 7 സിക്സ് അടിച്ച് താരം റെക്കോർഡ് ഇട്ടത്.