ലഖ്നൗവിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലണ്ടിന് ബാറ്റിംഗ്. റാഞ്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ 21 റൺസിന് പരാജയപ്പെട്ട ടീം ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. മാത്രമല്ല, ഐസിസി ട്വന്റി ട്വന്റി റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് അതിനൊത്ത പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്.
കണക്കുകൾ നോക്കിയാൽ ഇവിടെ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകളാണ് കൂടുതലും പരാജയപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്‌നർ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം വിജയിച്ച ടീമിൽ അവർ മാറ്റങ്ങളൊന്നും വരുത്തിയില്ല. സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ആയതുകൊണ്ട് ഇന്ത്യൻ ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പേസർ ഉമ്രാൻ മാലിക്കിന് പകരം സ്പിന്നർ ചഹലിനെ ടീമിൽ ഉൾപ്പെടുത്തി.
തന്റെ ടീമിലേക്കുള്ള മടങ്ങിവരവ് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് മെയ്ഡൻ നേടിയാണ് അദ്ദേഹം ആഘോഷിച്ചത്. ന്യൂസിലൻഡ് 3 ഓവറിൽ 21 റൺസ് എടുത്തുനിൽക്കെയാണ് നായകൻ ഹാർദിക് ചഹാലിനെ പന്തേൽപ്പിച്ചത്. ആദ്യ പന്തിൽ തന്നെ അദ്ദേഹം മികച്ചൊരു പന്ത് എറിഞ്ഞ് ഫിൻ അലനെ ഞെട്ടിച്ചു. ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത ശേഷം കിടിലൻ ടേണോടെ പന്ത് ബാറ്റിനെ കടന്ന് ഓഫ് സ്റ്റമ്പിനെ തൊട്ടു തൊട്ടില്ല എന്നമട്ടിൽ കടന്നുപോയി. അതോടെ അടുത്ത പന്തിൽ അലൻ പ്രതിരോധത്തിലേക്ക് വലിഞ്ഞു.
മൂന്നാം പന്തിലാണ് അദ്ദേഹം ക്ലീൻ ബോൾഡായത്. ചാഹലിനെ നേരിടാനായി റിവേഴ്സ് സ്വീപ്പ് ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ട അദ്ദേഹത്തിന്റെ ദേഹത്ത് പന്ത് തട്ടിയ ശേഷം വിക്കറ്റിൽ പതിക്കുകയായിരുന്നു. പിന്നീട് എത്തിയത് ഇടംകയ്യനായ മാർക് ചാപ്മാൻ. ഓവറിലെ അവസാന മൂന്നു പന്തിലും അദ്ദേഹത്തെ വരച്ച വരയിൽ നിർത്തിയ ചഹാൽ ഇന്ത്യക്ക് സമ്മാനിച്ചത് മികച്ച പവർപ്ലെ ബോളിങ് പ്രകടനം.
വീഡിയൊ കാണാം :