ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വിവാദത്തിലാണ്. ഇന്ത്യ വനിതാ ബംഗ്ലാദേശ് വനിതാ ഏകദിന പരമ്പരക്ക് ശേഷമാണ് കൗർ വിവാദത്തിലായത്. കൗറിന്റെ അതിര് വിട്ട പെരുമാറ്റമാണ് താരത്തിനെ വിവാദങ്ങളിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്. എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
മൂന്നാമത്തെ ഏകദിനത്തിന്റെ 34 മത്തെ ഓവറിലാണ് വിവാദങ്ങളുടെ തുടക്കം.കൗറിനെ അമ്പയർ ഔട്ട് വിളിച്ചതിനെ തുടർന്ന് താരം സ്റ്റമ്പ് തല്ലി തെറിപ്പിക്കുകയും അമ്പയർ ആയിട്ട് ചൂടൻ വാഗ്വാദത്തിൽ ഏർപെടുകയും ചെയ്തു.മത്സരം ശേഷം ഇതേ അമ്പയർമാരെ രൂക്ഷമായി താരം വിമർശിക്കുകയും ചെയ്തു.എന്നാൽ ഏറ്റവും ചൂടൻ രംഗം നടന്നത് പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ ട്രോഫി കൊടുക്കുമ്പോളായിരുന്നു.
അവസാന ഏകദിനം ടൈയായതോടെ ഇരു ടീമുകളും ട്രോഫി പങ്കിടുകയായിരുന്നു.കിരീടം നൽകുന്ന സമയത്ത് ബംഗ്ലാദേശ് നായകയുടെ അടുത്ത് നിങ്ങളുടെ ടീം മേറ്റ് അമ്പയർ എവിടെ എന്ന് ചോദിക്കുന്ന കൗറും തുടർന്ന് തന്റെ ടീമിനെ ഫോട്ടോക്ക് നില്കാതെ ഡ്രസ്സിങ് റൂമിലേക്കെ തിരകെ വിളിച്ച ബംഗ്ലാദേശ് നായിക നിഗർ സുൽത്താനയുമാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ഇടയിലെ പ്രധാന ചർച്ച വിഷയം.