ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ത്യൻ ബാറ്റർമാർ തങ്ങളുടെതാക്കി മാത്രം മാറ്റിയിരുക്കുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയ നായകൻ സ്മിത്ത് ബൗളിംഗ് തിരഞ്ഞെടുത്തു. എന്നാൽ റുതുരാജിനെ നേരത്തെ തന്നെ പുറത്താക്കി ഓസ്ട്രേലിയ ബൗളർമാർ പ്രതീക്ഷ നൽകി. എന്നാൽ പിന്നീട് അങ്ങോട്ട് ഇന്ത്യൻ ബാറ്റർമാർ അഴിഞ്ഞാടുന്ന കാഴ്ചയാണ് ഇൻഡോർ കണ്ടത്.സൂര്യ കുമാർ ആയിരുന്നു ഏറ്റവും അപകടകാരി.
ഗില്ലിന്റെയും അയ്യറിന്റെയും ക്ലാസ്സ് മാസ്സും അടങ്ങിയ രണ്ട് സെഞ്ച്വറികൾ. തുടർന്ന് അവർ നൽകിയ മോമെന്റും ഒട്ടും നഷ്ടപെടാതെ അടിച്ചു തകർത്ത ഇന്ത്യൻ നായകൻ രാഹുലിന്റെ ഫിഫ്റ്റി. ഒടുവിൽ സൂര്യയുടെ മാസ്സ് ഫിഫ്റ്റിയും. എന്നാൽ സൂര്യയും മാസ്സ് ഇന്നിങ്സിന് മുന്നേ കെ എൽ രാഹുൽ അടിച്ച ഒരു സിക്സ് എങ്ങും ചർച്ചയായിരുന്നു.ഗിൽ സെഞ്ച്വറി നേടി നിൽക്കുകയാണ്.
സ്കോറിങ് വേഗം നേരിയ രീതിയിൽ കുറഞ്ഞ തുടങ്ങിയ നിമിഷമായിരുന്നു അത്. ഗ്രീൻ എറിഞ്ഞ 35 മത്തെ ഓവറിലെ മൂന്നാമത്തെ പന്ത്, ഒരു ബാക്ക് ഓഫ് ലെങ്ത് ഡെലിവറി. എന്നാൽ ആ പന്ത് കെ എൽ രാഹുൽ താൻ കളിക്ക് മുന്നേ ഉദ്ഘാടനം ചെയ്ത ഗ്രൗണ്ടിന് ഏറ്റവും മുകളിൽ വെച്ചിരിക്കുന്ന സോളാർ പാനലിലേക്ക് അടിച്ചു കേറ്റുന്ന കാഴ്ചയാണ് ഗ്രീനും ഓസ്ട്രേലിയ ആരാധകരും കണ്ടത്.ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 399 റൺസും സ്വന്തമാക്കി.