Categories
Latest News

6 4 4 4 6 3..!! ഇത് ടെസ്റ്റ് ആണെന്ന് അവനോടു ആരേലും ഒന്ന് പറ, സാഹിദ് മഹ്മൂദിനെതിരെ ബ്രൂകിന്റെ വെടിക്കെട്ട് ; വീഡിയോ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനവും ഒരു മാറ്റവുമില്ലാതെ അടി വാങ്ങിച്ചു കൂട്ടി പാകിസ്ഥാൻ ബൗളർമാർ.  4ന് 506 എന്ന നിലയിൽ ആരംഭിച്ച ഇംഗ്ലണ്ട് ഇതുവരെ എറിഞ്ഞ 10 ഓവറിൽ 71 റൺസ് നേടിയിട്ടുണ്ട്. ആക്രമണ ശൈലിയിൽ ബാറ്റ് വീശുന്നതിനിടെ 3 വിക്കറ്റ് കൂടി നഷ്ട്ടമായി. 85 ഓവറിൽ 7ന് 577 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

സാഹിദ് മഹമൂദ് എറിഞ്ഞ 83ആം ഓവറിൽ 27 റൺസ് നേടി ഹാരി ബ്രൂക്ക് റെക്കോർഡിട്ടിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഒരു ഇംഗ്ലണ്ട് താരം നേടുന്ന ഏറ്റവും കൂടിയ റൺസാണിത്. ആദ്യ പന്തിൽ സിക്‌സും പിന്നാലെ ഹാട്രിക്ക് ഫോറും ശേഷം സിക്സുമാണ് ബ്രൂക്ക് പറത്തിയത്. അവസാന പന്തിൽ 3 റൺസ് ഓടിയെടുത്തു.

ഇന്നലെ ഒരോവറിൽ 6 പന്തും ഫോർ നേടി ബ്രൂക്ക് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്റ്റോക്‌സ്, ലിവിങ്സ്റ്റൺ, ബ്രൂക്ക്‌സ് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ഇന്ന് നഷ്ട്ടമായത്. സ്റ്റോക്‌സ് 18 പന്തിൽ നിന്നും 41 റൺസും, ബ്രൂക്ക്‌സ് 153 റൺസും നേടിയാണ് പുറത്തായത്.

അരങ്ങേറ്റം കുറിച്ച ലിവിങ്സ്റ്റൺ 9 റൺസ് നേടി പുറത്തായി. പാകിസ്ഥാൻ വേണ്ടി നസീം ഷാ 3 വിക്കറ്റും മുഹമ്മദ് അലി 2 വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് 4 പേർ സെഞ്ചുറി നേടിയിട്ടുണ്ട്. സാക് ക്രോളി (122), ഡകറ്റ് (107), ഒലി പോപ്പ് (108).

Categories
Cricket Latest News

ചന്ദർപോൾ വീണ്ടും കളിക്കളത്തിൽ എത്തിയത് പോലെ!! ഓസ്‌ട്രേലിയയ്ക്കെതിരെ അരങ്ങേറ്റത്തിൽ ഫിഫ്റ്റി നേടി തഗെനരെയ്ൻ ; വീഡിയോ

ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ചന്ദർപോളിന്റെ മകൻ തഗെനരെയ്ൻ ഫിഫ്റ്റി നേടിയിരിക്കുകയാണ്. അച്ഛന്റെ അതേ ശൈലിയിൽ ബാറ്റ് ചെയ്യുന്ന തഗെനരെയ്ൻ നേരെത്തെ തന്നെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഓസ്‌ട്രേലിയയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 598ന് മറുപടിയായി ബാറ്റ് ചെയ്യുന്നതിനിടെയാണ് ആദ്യ ഇന്നിംഗ്‌സിൽ തന്നെ ഫിഫ്റ്റി നേടിയത്.

കമ്മിൻസ്, സ്റ്റാർക്ക്, ഹെസ്ൽവുഡ് അടങ്ങുന്ന പേസ് നേരെ മികച്ച രീതിയിലാണ് തഗെനരെയ്ൻ കൈകാര്യം ചെയ്തത്. കമ്മിൻസിനെതിരെ സിക്‌സും ഫോറും നേടി തഗെനരെയ്ൻ കരുത്ത് കാണിച്ചിരുന്നു. 78 പന്തിൽ നിന്നാണ് ഫിഫ്റ്റി തികച്ചത്. തൊട്ടടുത്ത പന്തിൽ തന്നെ പുറത്താവുകയും ചെയ്തു.

ഹെസ്ൽവുഡിന്റെ ഡെലിവറിയിൽ സ്ലിപ്പിൽ നിൽക്കുകയായിരുന്ന വാർണർക്ക് ക്യാച്ച് നൽകുകയായിരുന്നു. മത്സരത്തിൽ വെസ്റ്റ് ഇന്നിംഗ്സ് 46 ഓവർ പിന്നിട്ടപ്പോൾ 1 വിക്കറ്റ് നഷ്ട്ടത്തിൽ 129 റൺസ് നേടിയിട്ടുണ്ട്. ഫിഫ്റ്റിയുമായി ബ്രാത്വൈറ്റും, 18 പന്തിൽ 1 റൺസുമായി ബ്ലാക്വുഡുമാണ് ക്രീസിൽ.

നേരെത്തെ ആദ്യ ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ ലെബുഷെയ്ൻ (204), സ്റ്റീവ് സ്മിത്ത് (200) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് 598 റൺസ് നേടിയത്. 4 വിക്കറ്റ് നഷ്ട്ടത്തിലാണ് ഓസ്‌ട്രേലിയയുടെ ഈ കൂറ്റൻ സ്‌കോർ. 95 പന്തിൽ 99 റൺസ് നേടി ഹെഡും തിളങ്ങിയിരുന്നു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ബ്രാത്വൈറ്റ് 2 വിക്കറ്റ് നേടിയിട്ടുണ്ട്.

വീഡിയോ കാണാം:

Categories
Latest News

അവിടെ പൊരിഞ്ഞ അടി, ഇവിടെ ഡാൻസ്!! പാകിസ്ഥാൻ-ഇംഗ്ലണ്ട് മത്സരത്തിനിടെ ചിരിപ്പടർത്തി യുവതിയുടെ ഡാൻസ് ; വീഡിയോ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിനം തന്നെ പൊതിരെ അടി വാങ്ങി കൂട്ടിയ പാകിസ്ഥാൻ ടീം സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ്. 4 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് 506 റൺസാണ് അടിച്ചു കൂട്ടിയത്. റാവൽപിൻഡിയിലെ ബാറ്റിങിന് അനുകൂലമായ പിച്ചിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ട് താരങ്ങൾ 75 ഓവറിൽ നിന്നാണ് ഇത്രയും സ്‌കോർ നേടിയത്. ഇംഗ്ലണ്ട് നിരയിൽ ഇതിനോടകം 4 പേർ സെഞ്ചുറി നേടി.

സാക് ക്രോളി (122), ഡകറ്റ് (107), ഒല്ലി പോപ്പ് (108), ഹാരി ബ്രൂക്ക് (101*) എന്നിവരാണ് സെഞ്ചുറി നേടിയത്. 15 പന്തിൽ 34 റൺസുമായി സ്റ്റോക്സ് ക്രീസിലുണ്ട്. 23 റൺസ്  നേടിയ റൂട്ട് മാത്രമാണ് തിളങ്ങാതെ പോയത്. പാകിസ്ഥാൻ വേണ്ടി സാഹിദ് മഹ്മൂദ് 2 വിക്കറ്റും, മുഹമ്മദ് അലി, ഹാരിസ് റൗഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

അതേസമയം ഈ മത്സരത്തിനിടെ സ്റ്റേഡിയത്തിന്റെ മുകളിൽ നിന്ന് ഡാൻസ് ചെയ്യുന്ന യുവതി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പാകിസ്ഥാന്റെ ശോകമായ ബൗളിങ്ങിനിടെ ആരാധകരെ രസിപ്പിച്ച് കൊണ്ടാണ് യുവതി ഡാൻസുമായി എത്തിയത്.

മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താൻ പാകിസ്ഥാൻ 36ആം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും ഓപ്പണർമാർ ചേർന്ന് 233 റൺസ് സ്‌കോർ ബോർഡിൽ ചേർത്തിരുന്നു. 107 റൺസ് നേടിയ ബെൻ ഡക്കറ്റിനെ പുറത്താക്കി കൊണ്ടാണ് സാഹിദ് മഹ്മൂദ് ആദ്യ വിക്കറ്റ് പാകിസ്ഥാൻ നേടി കൊടുത്തത്. തൊട്ടടുത്ത ഓവറിൽ മറ്റെ ഓപ്പണർ കൂടി കൂടാരം കയറി.

വീഡിയോ കാണാം:

111പന്തിൽ 122 റൺസ് നേടിയാണ് ക്രോളി പുറത്തായത്. അരങ്ങേറ്റകാരൻ ഹാരിസ് റൗഫാണ് വിക്കറ്റ് നേടിയത്. 23 റൺസ് നേടി പുറത്തായ റൂട്ട് ഒഴിച്ച് ബാക്കിയെല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. ഒലി പോപ്പ് 108 റൺസും, ഹാരി ബ്രുക് 101* റൺസും നേടിയിട്ടുണ്ട്.ക്യാപ്റ്റൻ സ്റ്റോക്‌സ് 15 പന്തിൽ 34 റൺസ് നേടി പുറത്താകാതെ നിൽക്കുന്നു.

Categories
Latest News

4 4 4 4 4 4..!! മക്കല്ലത്തിന്റെ ബാധ കയറിയതാണോ ; ഒരോവറിൽ ബ്രൂക്ക് അടിച്ചു കൂട്ടിയത് 6 ഫോറുകൾ ; വീഡിയോ

മക്കല്ലത്തിന്റെ  ബാസ്ബോൾ സ്ട്രേറ്റജി അതേപടി ഇംഗ്ലണ്ട് താരങ്ങൾ പ്രവർത്തികമാക്കിയപ്പോൾ റാവൽപിൻഡിയിൽ കണ്ടത് റൺസ് ഒഴുക്കായിരുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവമായ ആദ്യ ദിനമായിരുന്നു. 4 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് 506 റൺസാണ്.

ഇംഗ്ലണ്ട് നിരയിൽ 4 പേരാണ് സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണിങ്ങിൽ എത്തിയ സാക് ക്രോളിയും ഡക്കറ്റും മികച്ച തുടക്കം സമ്മാനിച്ചു. നിലവിലെ ഏറ്റവും മികച്ച ബൗളിങ് നിലകളിൽ ഒന്നായ പാകിസ്ഥാൻ ബൗളർമാരെ ഒരു ദാക്ഷണ്യവുമില്ലാതെയാണ് ഇംഗ്ലണ്ട് ബാറ്റർമാർ അടിച്ചു പറത്തിയത്.

15 പന്തിൽ 34 റൺസ് നേടി സ്റ്റോക്‌സ് ടി20 ശൈലിയിൽ ബാറ്റ് വീശിയപ്പോൾ, മറ്റ് ബാറ്റർമാർ ഏകദിന ശൈലിയിലാണ് റൺസ് അടിച്ചു കൂട്ടിയത്.68ആം ഓവറിൽ 6 പന്തും ഫോർ നേടി ഹാരി ബ്രുക്ക് പാകിസ്ഥാൻ ബൗളർമാരുടെ നിലയും പിച്ചിന്റെ അവസ്ഥയും കാണിച്ച് തന്നിരുന്നു. ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമായി ബ്രുക് മാറിയിരുന്നു.

അതേസമയം ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താൻ പാകിസ്ഥാൻ 36ആം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും ഇരുവരും ചേർന്ന് 233 റൺസ് സ്‌കോർ ബോർഡിൽ ചേർത്തിരുന്നു. 107 റൺസ് നേടിയ ബെൻ ഡക്കറ്റിനെ പുറത്താക്കി കൊണ്ടാണ് സാഹിദ് മഹ്മൂദ് ആദ്യ വിക്കറ്റ് പാകിസ്ഥാൻ നേടി കൊടുത്തത്. തൊട്ടടുത്ത ഓവറിൽ മറ്റെ ഓപ്പണർ കൂടി കൂടാരം കയറി.

111പന്തിൽ 122 റൺസ് നേടിയാണ് ക്രോളി പുറത്തായത്. അരങ്ങേറ്റകാരൻ ഹാരിസ് റൗഫാണ് വിക്കറ്റ് നേടിയത്. 23 റൺസ് നേടി പുറത്തായ റൂട്ട് ഒഴിച്ച് ബാക്കിയെല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. ഒലി പോപ്പ് 108 റൺസും, ഹാരി ബ്രുക് 101* റൺസും നേടിയിട്ടുണ്ട്.ക്യാപ്റ്റൻ സ്റ്റോക്‌സ് 15 പന്തിൽ 34 റൺസ് നേടി പുറത്താകാതെ നിൽക്കുന്നു.

Categories
Latest News

പാകിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റിലെ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്

പാകിസ്ഥാൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിനം 500 റൺസ് കടന്ന് ഇംഗ്ലണ്ട്. റാവൽപിൻഡിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ 4 പേരാണ് സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണിങ്ങിൽ എത്തിയ സാക് ക്രോളിയും ഡക്കറ്റും മികച്ച തുടക്കം സമ്മാനിച്ചു.

ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താൻ പാകിസ്ഥാൻ 36ആം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും ഇരുവരും ചേർന്ന് 233 റൺസ് സ്‌കോർ ബോർഡിൽ ചേർത്തിരുന്നു. 107 റൺസ് നേടിയ ബെൻ ഡക്കറ്റിനെ പുറത്താക്കി കൊണ്ടാണ് സാഹിദ് മഹ്മൂദ് ആദ്യ വിക്കറ്റ് പാകിസ്ഥാൻ നേടി കൊടുത്തത്. തൊട്ടടുത്ത ഓവറിൽ മറ്റെ ഓപ്പണർ കൂടി കൂടാരം കയറി.

111പന്തിൽ 122 റൺസ് നേടിയാണ് ക്രോളി പുറത്തായത്. അരങ്ങേറ്റകാരൻ ഹാരിസ് റൗഫാണ് വിക്കറ്റ് നേടിയത്. 23 റൺസ് നേടി പുറത്തായ റൂട്ട് ഒഴിച്ച് ബാക്കിയെല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. ഒലി പോപ്പ് 108 റൺസും, ഹാരി ബ്രുക് 101* റൺസും നേടിയിട്ടുണ്ട്.ക്യാപ്റ്റൻ സ്റ്റോക്‌സ് 15 പന്തിൽ 34 റൺസ് നേടി പുറത്താകാതെ നിൽക്കുന്നു.

അതേസമയം കൂട്ടനടിയിൽ ഇംഗ്ലണ്ട് വമ്പൻ റെക്കോർഡാണ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ആദ്യ ദിനം 75 ഓവറിൽ നിർത്തിയപ്പോൾ 4 വിക്കറ്റിൽ 506 റൺസ് നേടിയിട്ടുണ്ട്. സൗത്താഫ്രിക്കയ്ക്കെതിരെ സിഡ്‌നിയുൾ വെച്ച് 494 റൺസ് നേടിയ ഓസ്‌ട്രേലിയയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ഇതാണ് ഇംഗ്ലണ്ട് തകർത്തത്.