Categories
Uncategorized

രോഹിത് ശർമ്മയ്ക്ക് പരിക്ക്.പരിശോധന റിപ്പോർട്ട്‌ പുറത്ത്.ഐപിഎൽ, ട്വിന്റി – 20 ലോകകപ്പ് നഷ്ടമാകുമെന്ന് ആശങ്ക.

ധർമ്മശാലയിൽ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്തു പരമ്പര 4-1 നു് സ്വന്തമാക്കിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ പരിക്ക് ഇരുട്ടടിയായി.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ രോഹിത് ശർമ ഇതുവരെ ഫീൽഡിങ്ങിന് ഇറങ്ങിയില്ല. വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ആണ് മൂന്നാം ദിവസം ടീമിനെ നയിച്ചത്.പരിക്ക് കൂടുതൽ വഷളാവേണ്ട എന്ന് കരുതിയാണ് ശർമ്മയ്ക്ക് ഇന്ത്യൻ ടീം മാനേജ്മെൻറ് വിശ്രമം അനുവദിച്ചത്.ആദ്യ ഇനനിംഗ്സിൽ ഇന്ത്യക്ക് വേണ്ടി 162 പന്തിൽ 13 ഫോറും മൂന്ന് സിക്സറുകളും അടക്കം 103 റൺസ് എടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്ത രോഹിത് ശർമയ്ക്ക് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നംഗ്സിൻ്റെ തുടക്കത്തിലാണ് പരിക്കേറ്റത്.കടുത്ത പുറം വേദന അനുഭവപ്പെട്ട താരം പരിശോധനകൾക്ക് വിധേയമായി.പരമ്പരയിൽ മൊത്തം 400 റൺസിൽ അധികം ഇന്ത്യൻ ക്യാപ്റ്റൻ നേടിയിരുന്നു.

മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎല്ലില്ലിലും ഇതോടെ രോഹിത് ശർമ കളിക്കുമോ എന്ന കാര്യം സംശയത്തിലായി. മുംബൈ ഇന്ത്യൻസിന്റെ നെടുംതൂണായേ രോഹിത് ശർമയുടെ പരിക്ക് മുംബൈ ഇന്ത്യൻസിനും തലവേദനയാണ്.പരിക്ക് ഗുരുതരം ആണെങ്കിൽ ഐപിഎല്ലും ജൂണിൽ ആരംഭിക്കുന്ന ട്വൻറി20 ലോകകപ്പും താരത്തിന് നഷ്ടമാകുമോ എന്ന ഭീതിയിലാണ് ആരാധകർ.ആദ്യ ഘട്ട പരിശോധനകളിൽ വലിയ കുഴപ്പം കാണുന്നില്ല എന്നും എന്നാൽ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകൂ എന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *