Categories
Malayalam Uncategorized Video

6 6 6 6 4 6 ഒരോവറിൽ 34 റൺസ് ! ബംഗാളികളെ അടിച്ചു കൊന്ന് സിംബാവെ താരം റയാൻ ബേൾ : വിഡിയോ കാണാം

ബംഗ്ലാദേശ് സിംബാബ്‌വെ ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ സിംബാബ്‌വെ താരം റയാൻ ബെളിന്റെ ബാറ്റിംഗ് വെടിക്കെട്ട്. ഒരു ഓവറിൽ അഞ്ച് സിക്‌സും ഒരു ബൗണ്ടറിയും അടക്കം താരം അടിച്ച് കൂട്ടിയത് 34 റൺസ്!

നേരത്തെ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടോപ് ഓർഡർ വൻ പരാജയമായ മത്സരത്തിൽ 13 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന പരിതാപകരമായ അവസ്ഥയിൽ ആയിരുന്നു ആതിഥേയർ. എന്നാല്‍ പിന്നീട് കണ്ടത് റയാന്റെ ബാറ്റിംഗ് ക്ലാസ്സായിരുന്നു.

ഇടങ്കയ്യൻ സ്പിൻ ബോളർ നാസും അഹമ്മദ് എറിഞ്ഞ പതിനഞ്ചാം ഓവറിലാണ് അത്യന്തം നാടകീയ നിമിഷങ്ങൾ അരങ്ങേറിയത്. ആദ്യ നാലു പന്തുകളിലും സിക്സർ നേടിയ റയാൻ അഞ്ചാം പന്തും ഉയർത്തിയടിച്ചു എങ്കിലും അതിർത്തി വരയ്ക്ക്‌ തൊട്ട് മുന്നിൽ കുത്തി ബൗണ്ടറി കടന്നു. വെറും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ലോക റെക്കോർഡ് പ്രകടനത്തിന് ഒപ്പമെത്താൻ ലഭിച്ച അവസരം നഷ്ടമായത്. ആറാം പന്തിലും സിക്സ് തന്നെ ആയിരുന്നു. അങ്ങനെ ഒരു ഓവറിൽ ആകെ 34 റൺസ് പിറന്നു.

അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിൽ ആകെ രണ്ട് തവണയാണ് ഒരു ഓവറിലെ ആറ് പന്തും സിക്സ് പിറന്നിരിക്കുന്നത്. 2007 വർഷത്തിൽ ആദ്യമായി ഈ നേട്ടം കൈവരിച്ചത് ഇന്ത്യൻ താരം യുവരാജ് സിംഗ് ആയിരുന്നു. സ്റ്റുവർട്ട് ബ്രോഡ് ആയിരുന്നു അന്ന് ബോളർ. 2021ൽ കീറോൺ പൊള്ളർഡും ഈ റെക്കോർഡ് പ്രകടനത്തിന് ഒപ്പമെത്തിയിരുന്നു. അന്ന് അഖില ധനഞ്ജയ ആയിരുന്നു ബോളർ. ഏകദിന ക്രിക്കറ്റിൽ ഒരു തവണ ഈ പ്രകടനം ഉണ്ടായിട്ടുണ്ട്. ദക്ഷിണ ആഫ്രിക്കൻ താരം ഹേർഷേൽ ഗിബ്സ് നെതർലൻഡ്സ് ലെഗ് സ്പിന്നർ ഡാൻ വാൻ ബഞ്ചിന് എതിരെ.

6 6 6 6 4 6 Video :

157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന്‌ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 146 റൺസ് എടുക്കാ നേ കഴിഞ്ഞുള്ളൂ. ഇതോടെ 2-1 ന്‌ പരമ്പര സിംബാബ്‌വെ സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് സിംബാബ്‌വെ ബംഗ്ലാദേശിന് എതിരെ ഒരു ട്വന്റി ട്വന്റി പരമ്പര വിജയിക്കുന്നത്. റയാൻ ബൾ കളിയിലെ കേമനായി. മൂന്ന് മത്സരങ്ങളിലും ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങിയ സിക്കാന്ദർ റാസയാണ് പരമ്പരയുടെ താരം.

Categories
Cricket Latest News Video

ഇന്ത്യ ജയിക്കും എന്ന് തോന്നിയ ഓവർ !പത്തൊമ്പതാം ഓവറിൽ ആഞ്ഞടിച്ച് അർഷ്ദീപ് സിംഗ് :വിഡിയോ കാണാം

ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ കിടിലൻ ഡെത്ത് ബോളിങ് പ്രകടനവുമായി ഇന്ത്യയുടെ
അർഷ്ദീപ് സിംഗ്. തന്റെ മൂന്നാമത്തെ മാത്രം രാജ്യാന്തര മത്സരം കളിക്കുന്ന താരം അവസാന ഓവറുകളിൽ പ്രകടിപ്പിച്ച പോരാട്ടവീര്യത്തിന് കൈയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അർഷദീപ് സിംഗിന്റെ മികച്ച ബോളിങ് ശ്രദ്ധ നേടി.

അവസാന നാല് ഓവറിൽ വെറും 31 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന വെസ്റ്റിൻഡീസിന്‌ ആർഷദീപ്‌ സിംഗിന്റെ ഓവറുകളിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സമചിത്തതയോടെ പന്തെറിഞ്ഞ പേസർ പതിനേഴാം ഓവറിൽ വെറും നാല് റൺസ് ആണ് വിട്ടുകൊടുത്തത്. പതിനെട്ടാം ഓവർ എറിഞ്ഞ ഹർദിക് പാണ്ഡ്യ 11 റൺസ് വിട്ടുകൊടുത്തതോടെ വിജയലക്ഷ്യം 2 ഓവറിൽ 16 റൺസായി ചുരുങ്ങി. അതോടെ നിർണായകമായ പത്തൊമ്പതാം ഓവർ എറിയാൻ രോഹിത് വീണ്ടും അർഷദീപിനെ വിളിച്ചു. പരിചയസമ്പന്നനായ ഭുവിക്ക്‌ രണ്ട് ഓവർ കൂടി ബാക്കി ഉണ്ടായിട്ടും ക്യാപ്റ്റൻ തന്നിൽ അർപ്പിച്ച വിശ്വാസം സിംഗ് കാത്തു.

ആദ്യ പന്തിൽ ഒരു ലോ ഫുൾ ടോസ്, ഡിവോൺ തോമസ് ലോങ് ഓഫിലേക്ക്‌ സിംഗിൾ കളിച്ച് പവലിന് സ്ട്രൈക്ക കൈമാറി. രണ്ടാം പന്തിൽ ഒരു ഹെലികോപ്റ്റർ ഷോട്ട് കളിച്ച് സിക്‌സർ നേടാൻ ശ്രമിച്ച പവൽ ഒരു കിടിലൻ യോർക്കറിൽ ക്ലീൻ ബോൾഡ്. അപകടകാരിയായ പവൽ പുറത്തായപ്പോൾ ഇന്ത്യ വീണ്ടും കളിയിലേക്ക്‌ തിരിച്ചുവന്നു. മൂന്നാം പന്തിൽ ‌‍ഡബിൾ, നാലാം പന്തിൽ വീണ്ടും ഡോട്ട് ബോൾ. അഞ്ചാം പന്തിൽ സിംഗിൾ. അവസാന പന്തിലും ഡബിൾ. അങ്ങനെ തന്റെ അവസാന രണ്ട് ഓവറുകളിൽ ഒരു ബൗണ്ടറി പോലും വഴങ്ങാതെ മികച്ച രീതിയിൽ പന്തെറിഞ്ഞ അദ്ദേഹത്തെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം.

ഐപിഎല്ലിൽ നിന്ന് നേടിയ പരിചയസമ്പത്ത് താരത്തിന് വളരെയധികം പ്രചോദനം നൽകിയിട്ടുണ്ടാവാം എന്ന് മത്സരശേഷം ഒരു അഭിമുഖത്തിൽ മുൻ ഇന്ത്യൻ താരം പാർത്തിവ് പട്ടേൽ പറയുകയുണ്ടായി. പഞ്ചാബ് കിംഗ്സ് ടീമിന്റെ താരമാണ് അർഷ്ദീപ്‌ സിംഗ്. ഐപിഎല്ലിൽ തുടർച്ചയായ യോർക്കറുകൾ എറിഞ്ഞ് തന്റെ കഴിവ് തെളിയിച്ച അദ്ദേഹം നാഷനൽ ടീമിലും അതേ മികവ് ആവർത്തിക്കുകയാണ്. ഒരു മികച്ച ഇടങ്കയ്യൻ പേസ് ബോളർക്കായി ഉള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം. ആദ്യ മത്സരത്തിലും മികച്ച രീതിയിൽ പന്തെറിഞ്ഞ അദ്ദേഹം നാല് ഓവറിൽ വെറും 24 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടിയിരുന്നു.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ രോഹിത് ശർമയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. മികച്ച രീതിയിൽ പന്തെറിഞ്ഞു രാജസ്ഥാൻ റോയൽസ് താരം ഒബെഡ് മക്കോയ് മത്സരത്തിൽ ആറ് വിക്കറ്റ് സ്വന്തമാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി ഇന്ത്യയെ അവർ 19.4 ഓവറിൽ 138 റൺസിൽ ഒതുക്കി. 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജഡേജ 27 റൺസ് നേടി.

പത്തൊമ്പതാം ഓവറിൽ ആഞ്ഞടിച്ച് അർഷ്ദീപ് സിംഗ് :വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1554363292377788416?t=dmX5uv1LWeoxV7skBQIQJQ&s=19
https://twitter.com/trollcricketmly/status/1554363445427900418?t=ECsCLwEeZ2nyMDA6pRt6eg&s=19

മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 68 റൺസ് എടുത്ത ബ്രണ്ടൻ കിങ്ങിന്റെ മികവിൽ 4 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഡെവോൺ തോമസ് 31 റൺസ് നേടി പുറത്താകാതെ നിന്നു. 6 വിക്കറ്റ് വീഴ്ത്തിയ മാക്കോയ് തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ച്. പരമ്പരയുടെ മൂന്നാം മത്സരം ഇന്ന് രാത്രി നടക്കും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാണ്.

Categories
Cricket Latest News Video

എന്ത് കൊണ്ട് ഭുവിക്ക് ലാസ്റ്റ് ഓവർ കൊടുത്തില്ല ,കാരണം തുറന്നു പറഞ്ഞു രോഹിത് ശർമ : വിഡിയോ കാണാം

ഇന്ത്യയും വെസ്റ്റ്ഇൻഡീസുമായുള്ള രണ്ടാം ട്വന്റി-20 മത്സരത്തിൽ വിൻഡീസിനു 5 വിക്കറ്റിന്റെ വിജയം, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 138 എന്ന ചെറിയ ടോട്ടലിൽ ഒതുക്കിയ വിൻഡീസ് അനായാസം ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ത്യൻ ബോളർമാരുടെ മികവ് കളി അവസാന ഓവർ വരെ എത്തിച്ചു, ഒരു പക്ഷെ 160 നു മുകളിൽ സ്കോർ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ,

അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് ആയിരുന്നു വിൻഡീസിനു വേണ്ടിയിരുന്നത് 19ആം ഓവർ എറിഞ്ഞ അർഷ്ദീപ് സിംഗ് 6 റൺസ് മാത്രം വഴങ്ങി റോവ്മാൻ പവലിന്റെ വിക്കറ്റും സ്വന്തമാക്കിയപ്പോൾ വിൻഡീസ് സമ്മർദ്ദത്തിലായി, അവസാന ഓവർ നായകൻ രോഹിത് ശർമ പരിചയ സമ്പന്നനായ ഭുവനേശ്വർ കുമാറിന് നൽകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്, 2 ഓവർ ബോൾ ചെയ്ത ഭുവനേശ്വർ 12 റൺസ് മാത്രമായിരുന്നു വിട്ട് നൽകിയത്, എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ബോൾ ചെയ്യാൻ എത്തിയത് പുതുമുഖ താരം ആവേശ് ഖാൻ ആയിരുന്നു,

പക്ഷെ ക്യാപ്റ്റൻ തന്നിൽ അർപ്പിച്ച പ്രതീക്ഷ നിറവേറ്റാൻ ആവേശിനു കഴിഞ്ഞില്ല ആദ്യ ബോൾ തന്നെ നോ ബോൾ ആയപ്പോൾ കാര്യങ്ങൾ വിൻഡീസിനു അനുകൂലമായി ഫ്രീ ഹിറ്റ്‌ ബോളിൽ സിക്സർ പറത്തിയ ഡെവൺ തോമസ് അടുത്ത പന്തിൽ ഫോർ അടിച്ച് വിൻഡീസിനെ വിജയത്തിലെത്തിച്ചു,

ഭുവനേശ്വർ കുമാറിന് ഓവർ ഉണ്ടായിട്ടും നിർണായക ഓവർ ആവേശ് ഖാന് നൽകിയതിന്റെ കാരണം മത്സര ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രോഹിത് നൽകി “ഭുവനേശ്വർ എന്താണെന്നും അദ്ദേഹത്തിന്റെ കഴിവ് എന്താണെന്നും നമുക്ക് അറിയാവുന്നതാണ് പക്ഷെ അർഷ്ദീപിനും ആവേശ് ഖാനും ഇത്തരം ഘട്ടങ്ങളിൽ അവസരം നൽകുക എന്നതും പ്രാധാന്യമേറിയ കാര്യമാണ് ഐ.പി.എൽ മത്സരങ്ങളിൽ ഇരുവരും ഡെത്ത് ഓവറുകളിൽ മികവ് കാണിച്ചിട്ടുള്ളതാണ് ” അത് കൊണ്ട് തന്നെ ഇത്തരം ഘട്ടങ്ങളിൽ അവർക്കും അവസരം നൽകുക എന്നത് ഭാവിയിയിൽ ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല,

യുവതാരങ്ങൾക്ക് രോഹിത് ശർമ എന്ന ക്യാപ്റ്റൻ നൽകുന്ന ഈ പിന്തുണ തികച്ചും മാതൃകാപരമാണ്, ഒരു മത്സരം ജയിക്കുക എന്നതിനപ്പുറത്തേക്ക് ഭാവിയെ മുന്നിൽ കണ്ടാണ് രോഹിത് പല തീരുമാനങ്ങളും എടുക്കുന്നത്, മറ്റ് ക്യാപ്റ്റന്മാരിൽ നിന്നും അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നതും ഇത്തരം തീരുമാനങ്ങളാണ്, ഇത്തരം പരീക്ഷണങ്ങൾ ഭാവിയിൽ ഇന്ത്യൻ ടീമിനെ ശക്തിപ്പെടുത്തുന്നതിൽ സഹായകമാകും എന്നതിൽ തർക്കമില്ല.

https://twitter.com/trollcricketmly/status/1554359165912375296?t=4ZIVJAcnhsBhlIH0S-aCkQ&s=19

ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, രവി ബിഷ്ണോയിക്ക് പകരം ആവേശ് ഖാൻ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചപ്പോൾ ബ്രൂക്ക്‌സിനു പകരം ബ്രാൻഡൺ കിങ്ങും കീമോ പോളിന് പകരം ഡെവൺ തോമസും വിൻഡീസ് നിരയിൽ ഇടം പിടിച്ചു, മത്സരത്തിലെ ആദ്യ ബോളിൽ തന്നെ മക്കോയ് നായകൻ രോഹിത് ശർമയെ അക്കീൽ ഹുസൈന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു, പിന്നാലെ 11 റൺസ് എടുത്ത സൂര്യകുമാർ യാദവും 10 റൺസ് എടുത്ത ശ്രേയസ് അയ്യറും മടങ്ങിയപ്പോൾ ഇന്ത്യ പ്രതിരോധത്തിലായി, പിന്നാലെ വന്ന റിഷഭ് പന്തും ഹർദിക്കും വിൻഡീസ് ബോളർമാരെ ആക്രമിച്ച് കളിച്ചപ്പോൾ സ്കോർബോർഡ് ചലിച്ചു പക്ഷെ മികച്ച തുടക്കം കിട്ടിയെങ്കിലും ഇരുവർക്കും അത് വലിയ സ്കോറിലേക്ക് എത്തിക്കാൻ സാധിച്ചില്ല, ഇടവേളകളില്ലാതെ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ഇന്ത്യൻ സ്കോർ 138 ൽ അവസാനിച്ചു, 4 ഓവറിൽ 1 മെയ്ഡിൻ ഓവറടക്കം 17 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ മക്കോയ് ആണ് ഇന്ത്യയെ തകർത്തത്, ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് മക്കോയ്,

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനു ഓപ്പണർ ബ്രാൻഡൺ കിങ്ങ് മികച്ച തുടക്കമാണ് നൽകിയത് 52 ബോളിൽ 8 ഫോറും 2 സിക്സും അടക്കം 68 റൺസ് നേടിയാണ് താരം മടങ്ങിയത്, അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ പുറത്താകാതെ 31 റൺസ് നേടി ഡെവൺ തോമസ് വിൻഡീസിനെ വിജയത്തിലെത്തിച്ചു, ഇന്ത്യക്കായി അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ, ജഡേജ, ഹാർദിക്ക്‌, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി,  ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ ആണ്, 6 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തകർത്ത ഒബേദ് മക്കോയ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Written By: അഖിൽ വി.പി. വള്ളിക്കാട്

Categories
Cricket Latest News Malayalam Video

ഒരു മിന്നായം പോലെ കണ്ടൂ ! റോവ്‌മൻ പവലിനെ പുറത്താക്കി അർഷ്ദീപിന്റെ കിടിലൻ യോർക്കർ,വിഡിയോ കാണാം

ടോസ് നേടിയ ആതിഥേയർ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ രോഹിത് ശർമയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. മികച്ച രീതിയിൽ പന്തെറിഞ്ഞു രാജസ്ഥാൻ റോയൽസ് താരം ഒബെഡ് മക്കോയ് മത്സരത്തിൽ ആറ് വിക്കറ്റ് സ്വന്തമാക്കി. ആദ്യ പന്തിൽ ശർമയെയും തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ സൂര്യകുമാറിനെയും പുറത്താക്കിയ മക്കോയ്‌ ഇന്ത്യയുടെ തകർച്ചക്ക് തുടക്കമിട്ടു.

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യയെ അവർ 19.4 ഓവറിൽ 138 റൺസിൽ ഒതുക്കി. 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജഡേജ 27 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 68 റൺസ് എടുത്ത ബ്രണ്ടൻ കിങ്ങിന്റെ മികവിൽ 4 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഡെവോൺ തോമസ് 31 റൺസ് നേടി പുറത്താകാതെ നിന്നു. 6 വിക്കറ്റ് വീഴ്ത്തിയ മാക്കോയ് തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ച്.

വെസ്റ്റിൻഡീസ് T20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അർഷദീപ് സിംഗിന്റെ മികച്ച ബോളിങ് പ്രതീക്ഷ നൽകുന്നു. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ വെസ്റ്റിൻഡീസിന് മത്സരം എളുപ്പത്തിൽ വിജയിക്കാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ അർഷ്ദീപിന്റെ ബോളിങ് മികവിൽ ഇന്ത്യ മത്സരം അവസാന ഓവറിലേക്ക്‌ നീട്ടിയെടുത്തു.

മത്സരത്തിൽ ആകെ ഒരു വിക്കറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ എങ്കിലും റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടി അർഷദീപ്‌ മികച്ചുനിന്നു. നാല് ഓവറിൽ താരം ആകെ വഴങ്ങിയത് വെറും 26 റൺസ്. നേടിയതോ ഡെത്ത് ഓവറുകളിൽ അപകടകാരിയായ പവലിന്റെ വിക്കറ്റും. കുറഞ്ഞത് രണ്ടോ മൂന്നോ ഓവറുകൾ ബാക്കിനിൽക്കെ വിജയിക്കേണ്ട അവരെ മനോഹരമായ ബോളിങ്ങിലൂടെ സിംഗ് പിടിച്ചുകെട്ടി.

തുടർച്ചയായ യോർക്കറുകൾ എറിഞ്ഞുകൊണ്ട് അദ്ദേഹം ബാറ്റർമാരേ വെള്ളം കുടിപ്പിച്ചു. ഇന്ത്യയുടെ 17, 19 ഓവറുകൾ എറിഞ്ഞത് അർഷദീപ് സിംഗായിരുന്നു. പതിനേഴാം ഓവറിൽ വെറും നാല് റൺസും പത്തൊമ്പതാം ഓവറിൽ വെറും ആറ് റൺസും മാത്രമാണ് വിട്ടുകൊടുത്തത്. പത്തൊമ്പതാം ഓവറിന്റെ രണ്ടാം പന്തിൽ ഒരു മികച്ച യോർക്കർ എറിഞ്ഞ് നിർണായകമായ പവലിന്റെ വിക്കറ്റ് നേടി.

റോവ്‌മൻ പവലിനെ പുറത്താക്കി അർഷ്ദീപിന്റെ കിടിലൻ യോർക്കർ,വിഡിയോ കാണാം.

ഒരു മികച്ച ഇടങ്കയ്യൻ പേസ് ബോളർക്കായി ഉള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം. ആദ്യ മത്സരത്തിലും മികച്ച രീതിയിൽ പന്തെറിഞ്ഞ അദ്ദേഹം നാല് ഓവറിൽ വെറും 24 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടിയിരുന്നു. പരമ്പരയുടെ മൂന്നാം മത്സരം ഇന്ന് രാത്രി നടക്കും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാണ്.

Categories
Cricket Malayalam Video

ഹർധികിനെ കളിയാക്കി ഇന്ത്യൻ ആരാധകർ ! ഇവരെ പോലെ ഉള്ള ഇന്ത്യൻ ഫാൻസ് ആണ് ക്രിക്കറ്റിൻ്റെ വില കളയുന്നത് : വിഡിയോ കാണാം

ആവേശകരമായ രണ്ടാം T20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 5 വിക്കറ്റ് ജയം .
അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ എന്നായപ്പോൾ ആവേശ് ഖാനെയാണ് രോഹിത് പന്തേൽപ്പിച്ചത്. എന്നാൽ ആദ്യ പന്ത് തന്നെ നോ ബോൾ എറിഞ്ഞ് തോൽവിക്ക് വഴിയൊരുക്കി. തുടർന്നുള്ള ഫ്രീഹിറ്റിൽ സിക്സ് പറത്തി തോമസ് അവസരം മുതലാക്കി. തൊട്ടടുത്ത പന്തിൽ ഫോറും അടിച്ച് തോമസ് വെസ്റ്റ് ഇൻഡീസിനെ ഈ സീരീസിലെ ആദ്യ ജയത്തിലേക്ക് നയിച്ചു.

ഇന്ത്യയും വെസ്റ്റ്ഇൻഡീസുമായുള്ള രണ്ടാം ട്വന്റി-20 മത്സരം നിശ്ചയിച്ച സമയത്തിൽ നിന്നും 3 മണിക്കൂർ വൈകിയാണ് തുടങ്ങാനായത്, ആദ്യ മത്സരം നടന്ന ട്രിനിഡാഡിൽ നിന്നും ഇന്നത്തെ മത്സരം നടക്കുന്ന സെന്റ്-കിറ്റ്സിലേക്ക് ഇരു ടീമുകളുടെയും ലഗേജ് എത്താൻ വൈകിയതാണ് അസാധാരണമായ വൈകലിനു വഴി വെച്ചത്,

ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, രവി ബിഷ്ണോയിക്ക് പകരം ആവേശ് ഖാൻ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചപ്പോൾ ബ്രൂക്ക്‌സിനു പകരം ബ്രാൻഡൺ കിങ്ങും കീമോ പോളിന് പകരം ഡെവൺ തോമസും വിൻഡീസ് നിരയിൽ ഇടം പിടിച്ചു,

മത്സരത്തിലെ ആദ്യ ബോളിൽ തന്നെ മക്കോയ് നായകൻ രോഹിത് ശർമയെ അക്കീൽ ഹുസൈന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു, പിന്നാലെ 11 റൺസ് എടുത്ത സൂര്യകുമാർ യാദവും 10 റൺസ് എടുത്ത ശ്രേയസ് അയ്യറും മടങ്ങിയപ്പോൾ ഇന്ത്യ പ്രതിരോധത്തിലായി,

പിന്നാലെ വന്ന റിഷഭ് പന്തും ഹർദിക്കും വിൻഡീസ് ബോളർമാരെ ആക്രമിച്ച് കളിച്ചപ്പോൾ സ്കോർബോർഡ് ചലിച്ചു പക്ഷെ മികച്ച തുടക്കം കിട്ടിയെങ്കിലും ഇരുവർക്കും അത് വലിയ സ്കോറിലേക്ക് എത്തിക്കാൻ സാധിച്ചില്ല, ഇടവേളകളില്ലാതെ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ഇന്ത്യൻ സ്കോർ 138 ൽ അവസാനിച്ചു,

4 ഓവറിൽ 1 മെയ്ഡിൻ ഓവറടക്കം 17 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ മക്കോയ് ആണ് ഇന്ത്യയെ തകർത്തത്, ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് മക്കോയ്,

ഹർധികിനെ കളിയാക്കി ഇന്ത്യൻ ആരാധകർ ! വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1554189031776272384?t=GJo7Bsk9TmkHknGO513u-Q&s=19

ചില കാണികളുടെ അനവസരത്തിലുള്ള ഔചിത്യമില്ലാത്ത പെരുമാറ്റം ഇടയ്ക്കൊക്കെ ക്രിക്കറ്റ്‌ മൈതാനങ്ങളിൽ കളിക്കാർക്കും മറ്റ് കാണികൾക്കും അലോസരം സൃഷ്ടിക്കാറുണ്ട്, മത്സരത്തിന്റെ ആദ്യ ഓവറിലാണ് കാണികളിൽ ഏതോ ഒരാൾ ഹർദിക്കിനെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്.

Categories
India Latest News

രോഹിതിനെ ഗോൾഡൻ ഡക്കിൽ വീഴ്ത്തി മേകൊയുടെ തകർപ്പൻ ഡെലിവറി ; വീഡിയോ

രണ്ടാം ടി20 മത്സരത്തിൽ ജയത്തോടെ വൻ തിരിച്ചുവരവുമായി വെസ്റ്റ്ഇൻഡീസ്. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രോഹിതും കൂട്ടരും ഉയർത്തിയ 139 വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് അവസാന ഓവറിൽ മറികടക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് പേസർ മേകൊയ് 6 വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ തകർത്താടിയപ്പോൾ ഇന്ത്യയ്ക്ക് 138 റൺസിൽ ഒതുങ്ങേണ്ടി വന്നു.

ചെയ്‌സിങ്ങിൽ വെസ്റ്റ് ഇൻഡീസിന്
അവസാന 2 ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്നപ്പോൾ 19ആം ഓവർ ചെയ്യാനെത്തിയ അർഷ്ദീപ് സിങ് വെറും 6 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി വെസ്റ്റ് ഇൻഡീസിനെ സമ്മർദ്ദത്തിലാക്കി. അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ എന്നായപ്പോൾ ആവേശ് ഖാനെയാണ് രോഹിത് പന്തേൽപ്പിച്ചത്. എന്നാൽ ആദ്യ പന്ത് തന്നെ നോ ബോൾ എറിഞ്ഞ് തോൽവിക്ക് വഴിയൊരുക്കി. തുടർന്നുള്ള ഫ്രീഹിറ്റിൽ സിക്സ് പറത്തി തോമസ് അവസരം മുതലാക്കി.

തൊട്ടടുത്ത പന്തിൽ ഫോറും അടിച്ച് തോമസ് വെസ്റ്റ് ഇൻഡീസിനെ ഈ സീരീസിലെ ആദ്യ ജയത്തിലേക്ക് നയിച്ചു. 52 പന്തിൽ 2 സിക്‌സും 8 ഫോറും ഉൾപ്പെടെ 68 റൺസ് നേടിയ ഓപ്പണർ ബ്രാൻഡൻ കിങ്ങാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ്പ് സ്‌കോറർ. 19 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ഡെവൊൻ തോമസും തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ ഒഴികെ പന്തെറിഞ്ഞവർ എല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരെത്തെ ആദ്യം ബാറ്റ് ചെയ്തത ഇന്ത്യയ്ക്ക് മികച്ച തുടക്കം അല്ലായിരുന്നു ലഭിച്ചത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ രോഹിത് ഗോൾഡൻ ഡക്കിൽ മടങ്ങിയതോടെ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമായിരുന്നു. അധികം വൈകാതെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ 11 റൺസ് നേടിയ സൂര്യകുമാർ യാദവും പുറത്തായി. 31പന്തിൽ 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യയാണ് ടോപ്പ് സ്‌കോറർ.

12 പന്തിൽ 24 റൺസ് നേടി റിഷഭ് പന്ത് വെടികെട്ടിന് ശ്രമം നടത്തിയെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഹൊസെയ്ന്റെ പന്തിൽ ക്യാച്ചിലൂടെ പുറത്തായി. 10 റൺസ് മാത്രം നേടി പുറത്തായി ശ്രേയയസ് അയ്യർ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. വെസ്റ്റ് ഇൻഡീസിന് വേണ്ടി മെകൊയ്‌ 6 വിക്കറ്റാണ് വീഴ്ത്തിയത്.

Categories
India Latest News

അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 10 റൺസ്!! ആവേശകരമായ മത്സരത്തിൽ ഇന്ത്യയെ തകർത്തെറിഞ്ഞ് വെസ്റ്റ് ഇൻഡീസ്

ഏറെ വൈകി ആരംഭിച്ച വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ പരാജയം. ഇതോടെ 5 മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പര 1-1 എന്ന നിലയിലായി. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രോഹിതും കൂട്ടരും ഉയർത്തിയ 139 വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് അവസാന ഓവറിൽ മറികടക്കുകയായിരുന്നു. അവസാന 2 ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്നപ്പോൾ 19ആം ഓവർ ചെയ്യാനെത്തിയ അർഷ്ദീപ് സിങ് വെറും 6 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി വെസ്റ്റ് ഇൻഡീസിനെ സമ്മർദ്ദത്തിലാക്കി.

അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ എന്നായപ്പോൾ ആവേശ് ഖാനെയാണ് രോഹിത് പന്തേൽപ്പിച്ചത്. എന്നാൽ ആദ്യ പന്ത് തന്നെ നോ ബോൾ എറിഞ്ഞ് തോൽവിക്ക് വഴിയൊരുക്കി. തുടർന്നുള്ള ഫ്രീഹിറ്റിൽ സിക്സ് പറത്തി തോമസ് അവസരം മുതലാക്കി. തൊട്ടടുത്ത പന്തിൽ ഫോറും അടിച്ച് തോമസ് വെസ്റ്റ് ഇൻഡീസിനെ ഈ സീരീസിലെ ആദ്യ ജയത്തിലേക്ക് നയിച്ചു.

52 പന്തിൽ 2 സിക്‌സും 8 ഫോറും ഉൾപ്പെടെ 68 റൺസ് നേടിയ ഓപ്പണർ ബ്രാൻഡൻ കിങ്ങാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ്പ് സ്‌കോറർ. 19 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ഡെവൊൻ തോമസും തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ ഒഴികെ പന്തെറിഞ്ഞവർ എല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരെത്തെ ആദ്യം ബാറ്റ് ചെയ്തത ഇന്ത്യയ്ക്ക് മികച്ച തുടക്കം അല്ലായിരുന്നു ലഭിച്ചത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ രോഹിത് ഗോൾഡൻ ഡക്കിൽ മടങ്ങിയതോടെ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമായിരുന്നു. അധികം വൈകാതെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ 11 റൺസ് നേടിയ സൂര്യകുമാർ യാദവും പുറത്തായി. 31പന്തിൽ 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യയാണ് ടോപ്പ് സ്‌കോറർ.

12 പന്തിൽ 24 റൺസ് നേടി റിഷഭ് പന്ത് വെടികെട്ടിന് ശ്രമം നടത്തിയെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഹൊസെയ്ന്റെ പന്തിൽ ക്യാച്ചിലൂടെ പുറത്തായി. 10 റൺസ് മാത്രം നേടി പുറത്തായി ശ്രേയയസ് അയ്യർ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. വെസ്റ്റ് ഇൻഡീസിന് വേണ്ടി മെകൊയ്‌ 6 വിക്കറ്റാണ് വീഴ്ത്തിയത്.

Categories
Latest News

എക്കാലത്തെയും മികച്ച ക്യാച്ചുകളിൽ ഒന്നോ?! മൊയീൻ അലിയെ പുറത്താക്കാൻ സാഹസിക ക്യാച്ചുമായി സൗത്ത്ആഫ്രിക്കൻ താരം ; വീഡിയോ

ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിൽ 90 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി പരമ്പര നേടി സൗത്ത് ആഫ്രിക്ക. ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തിൽ ജയം നേടിയതോടെ 2-1 പരമ്പര നേടുകയായിരുന്നു. നിർണായക മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ സൗത്ത്‌ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹെൻഡ്രിക്സിന്റെയും (50 പന്തിൽ 70) മാർക്രമിന്റെയും (36 പന്തിൽ 51) ഇന്നിംഗ്സ് മികവിൽ 191 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 101 റൺസ് നേടിയപ്പോഴേക്കും മുഴുവൻ താരങ്ങളും കൂടാരം കയറി. 16.4 ഓവറിൽ ഇംഗ്ലണ്ടിനെ സൗത്താഫ്രിക്കൻ സ്പിന്നർമാരുടെ കരുത്തിൽ എറിഞ്ഞിടുകയായിരുന്നു. മുന്നിൽ നിന്ന് നയിച്ച ശംസി 4 ഓവറിൽ 24 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. 3.4 ഓവറിൽ 21 റൺസ് വിട്ട് കൊടുത്ത് കേശവ് മഹാരാജും 2 വിക്കറ്റ് നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട് നിരയിൽ 30 പന്തിൽ 27 റൺസ് നേടിയ ബെയ്‌ർസ്റ്റോയാണ് ടോപ്പ് സ്‌കോറർ. ഓപ്പണിങ്ങിൽ എത്തിയ ക്യാപ്റ്റൻ ബട്ട്ലർ 10 പന്തിൽ 14 റൺസ് നേടി നിരാശപ്പെടുത്തി. മധ്യനിരയിൽ മൊയീൻ അലി (3), ലിവിങ്സ്റ്റൺ (3), സാം കരൻ (9) എന്നിവരും നിരാശപ്പെടുത്തി.

മത്സരത്തിനിടെ മൊയീൻ അലിയെ പുറത്താക്കാൻ സൗത്താഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്‌സ് എടുത്ത അവിശ്വസനീയ ക്യാച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. 10ആം ഓവറിലെ അവസാന പന്തിൽ  മൊയീൻ അലി സിംഗിൾ ലക്ഷ്യമാക്കി കളിച്ച ഷോട്ടാണ് സ്റ്റബ്‌സ് തകർപ്പൻ ഡൈവിലൂടെ ഒറ്റ കയ്യിൽ പിടികൂടിയത്. വലത് ഭാഗത്തേക്ക് ഫുൾ ഡൈവ് ചെയ്താണ് ഈ സാഹസിക ക്യാച്ച് കൈപിടിയിൽ ഒതുക്കിയത്.

അതേസമയം സീരീസിലെ ആദ്യ മത്സരം ജയിച്ച മുന്നിൽ ഉണ്ടായിരുന്ന ഇംഗ്ലണ്ടിനെ സൗത്താഫ്രിക്ക തുടർന്നുള്ള 2 മത്സരവും ജയിച്ച് കീഴടക്കുകയായിരുന്നു. നേരെത്തെ ഏകദിന പരമ്പരയിലെ  അവസാന മത്സരം മഴകാരണം ഉപേക്ഷിച്ചതിനാൽ 1-1 ന് സമനിലയിൽ ആയിരുന്നു. സൗത്ത്ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇനി ശേഷിക്കുന്നത് 3 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ്. ഓഗസ്റ്റ് 17ന് തുടക്കമാകും.