Categories
Cricket Latest News

എന്താ ചിരി ! സെഞ്ചുറി അടിച്ചു ചിരിച്ചു രോഹിത് , നെഞ്ചില് തല ചായ്ച്ച് ജഡേജ ;മനോഹരമായ കാഴ്ച കാണാം

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഗംഭീര ഫോമിലാണ്. പലയാളുകൾ പലപ്പോഴായി രോഹിത് ശർമയുടെ ഫോമിനെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ശ്രീലങ്കൻ സീരീസിലും ന്യൂസിലാൻഡ് സീരീസിലും താൻ പഴയ രോഹിത് തന്നെയാണ് എന്ന് തെളിയിക്കുന്ന വിധം ആയിരുന്നു രോഹിത്തിന്റെ ബാറ്റിംഗ്. പതിവിൽ നിന്ന് വ്യത്യസ്തമായി തുടക്കത്തിൽ തന്നെ ഏകദിനത്തിൽ ആക്രമിച്ചു കളിക്കുന്ന രീതിയാണ് രോഹിത് ഈയടുത്ത കാലങ്ങളിൽ സ്വീകരിക്കുന്നത്.

ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ മുഴുവനും ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ പരാജയപ്പെട്ടപ്പോൾ രോഹിത് ശർമ തലയുയർത്തി നിന്നു. തുടക്കത്തിൽ അക്രമിച്ച് തുടങ്ങിയ രോഹിത് പിന്നീട് സമീപനം പാലിച്ചു കൃത്യമായ ബോളുകൾ നോക്കി റൺസ് കണ്ടെത്തി. രാഹുലിനെയും അശ്വിനെയും കൂട്ടുപിടിച്ച് രോഹിത് ശർമ ഇന്ത്യൻ ടോട്ടൽ ഉയർത്തി. പിന്നീട് പരിക്കിൽ നിന്ന് മുക്തനായി ടീമിൽ എത്തിയ ജഡേജയെ കൂട്ടുപിടിച്ച് ആയിരുന്നു രോഹിത്തിന്റെ ബാറ്റിങ്. വിരാട് കോലിയും, ചെതേശ്വർ പൂജാരയും സൂര്യകുമാർ യാദവും റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ രോഹിത് അനായാസം റൺസ് കണ്ടെത്തി.

അതിമനോഹരമായ രീതിയിലാണ് രോഹിത്തിന്റെ ബാറ്റിംഗ് എന്നാണ് ദിനേഷ് കാർത്തിക്കും, സഞ്ജയ് മഞ്ജരേക്കറും, സുനിൽ ഗവാസ്ക്കറും, മാത്യു ഹെഡനും കമന്ററി ബോക്സിൽ നിന്ന് അഭിപ്രായപ്പെട്ടത്. പരിക്കു കാരണം ടെസ്റ്റിൽ അടുത്തകാലത്തൊന്നും രോഹിത് കളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ടെസ്റ്റിലേക്കുള്ള രോഹിത്തിന്റെ തിരിച്ചുവരവായി 212 ബോൾ നേരിട്ട് നേടിയ 120 റൺസിനെ കണക്കാക്കാൻ സാധിക്കും. 15 ബൗണ്ടറിയും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു രോഹിത് ശർമയുടെ ഇന്നിംഗ്സ്.

രോഹിത്തിന്റെ മനോഹര സെഞ്ചുറി എല്ലാവരും എഴുന്നേറ്റ് നിന്ന് ആണ് ആഘോഷിച്ചത്. ഇന്ത്യൻ കോച്ചിംഗ് സ്റ്റാഫ്സും പ്ലയേഴ്സും ഉൾപ്പെടെയുള്ളവരും കാണികളും ഒരുപോലെ കൈയ്യടിച്ചു സ്വീകരിച്ച മനോഹര ഇന്നിംഗ്സ്. തൊട്ടപ്പുറം നിന്ന് രവീന്ദ്ര ജഡേജ രോഹിത്തിന്റെ ചുമലിൽ തലചായ്ച്ച് കെട്ടിപ്പിടിച്ചുകൊണ്ടാണ് രോഹിത്തിന്റെ സെഞ്ച്വറി പ്രകടനം ആഘോഷിച്ചത്. പാറ്റ് കമിൻസിന്റെ പന്തിൽ രോഹിത് പുറത്തായി എങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ച ശേഷമാണ് രോഹിത് പുറത്തായത്. രോഹിത്തിന്റെ സെഞ്ച്വറി നേടിയ ശേഷമുള്ള ആഹ്ലാദപ്രകടനവും മറ്റുള്ളവരുടെ ആഘോഷവും കാണാം.

Categories
Cricket Latest News Malayalam

എന്നോട് ചൂടായിട്ട് എന്താ കാര്യം ! ഔട്ട് കൊടുത്തില്ല ,ഇന്ത്യൻ ആരാധകനോട് ചൂടായി ഓസ്ട്രേലിയൻ ആരാധകൻ ;വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി നാഗ്പൂരിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു എങ്കിലും ജഡേജയുടെ ഗംഭീര ബൗളിങ്ങിന് മുന്നിൽ 177 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. ജഡേജ അഞ്ചുവിക്കറ്റ് നേടിയപ്പോൾ രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി. മാർനസ് ലംബുഷൈൻ ഓസ്ട്രേലിയക്കായി 49 റൺസ് നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഇപ്പോൾ ഓസ്ട്രേലിയക്കെതിരെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയുടെ ഗംഭീര ബാറ്റിംഗ് ആണ് ഓസ്ട്രേലിയയുടെ ബോളിങ്ങിനു മുന്നിൽ ഇന്ത്യക്ക് മേൽക്കോയ്മ നേടിക്കൊടുത്തത്. രോഹിത് ശർമ സെഞ്ച്വറി നേടി അപരാജിതനായി ക്രീസിൽ ഉണ്ട്. രോഹിത് ശർമയ്ക്ക് പുറമെ മറ്റാരും തന്നെ ബാറ്റിംഗിൽ തിളങ്ങിയില്ല എങ്കിലും രവിചന്ദ്രൻ അശ്വിൻ നേടിയ 23 റൺസും കെഎൽ രാഹുൽ നേടിയ 20 റൺസും ഇന്ത്യയെ സംബന്ധിച്ചിടത്തോളം താരതമ്യേന ചെറിയ സ്കോറിൽ ഓസ്ട്രേലിയ പുറത്തായതിനാൽ വളരെ നിർണ്ണായകമാണ്.

അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിറങ്ങിയ സൂര്യകുമാർ യാദവ് 8 റൺസും പൂജാ 7 റൺസും നേടിയപ്പോൾ മുൻ ക്യാപ്റ്റൻ വിരാട് കോലി 12 റൺസ് മാത്രം സ്വന്തമാക്കി അനാവശ്യ ഷോട്ട് കളിച്ചു മടങ്ങി. ഓസ്ട്രേലിയക്കായി അരങ്ങേറ്റം മത്സരത്തിൽ ഇറങ്ങിയ ടോഡ് മർഫി ഇതിനോടകം തന്നെ നാല് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയ്ക്ക് നിർണായകം ആയിരിക്കുന്നത് രോഹിത് ശർമയുടെയും രവീന്ദ്ര ജഡേജയുടെയും പാർട്ണർഷിപ്പ് ആണ്. സൂര്യകുമാർ യാദവ് പുറത്തായ ശേഷം ക്രീസിൽ എത്തിയ രവീന്ദ്ര ജഡേജ മികച്ച രീതിയിൽ ആണ് ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഇതിനിടയിൽ മറ്റൊരു സംഭവം അരങ്ങേറി. ഫ്രണ്ട് ഫുട്ടിൽ ജഡേജ ഡിഫൻഡ് ചെയ്തപ്പോൾ ഓസ്ട്രേലിയൻ കളിക്കാർ അപ്പീലുമായി രംഗത്തെത്തി. അമ്പയർ നോട്ടൗട്ട് നൽകിയെങ്കിലും അത് എൽബിഡബ്ല്യു ആണ് എന്ന് വിശ്വസിച്ച ഓസ്ട്രേലിയൻ കളിക്കാർ റിവ്യൂ ചെയ്തു. റിവ്യൂവിൽ ആദ്യം പേഡിന് കൊള്ളുന്നുണ്ട് എന്ന് വ്യക്തമായി എങ്കിലും റീപ്ലേയിൽ അംപയേഴ്‌സ് കാൾ ആണ് എന്ന് വ്യക്തമായതിനെ തുടർന്ന് നോട്ടൗട്ട് നൽകി. ഇതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ ആരാധകൻ ഇന്ത്യൻ ആരാധകനോട് ചൂടാവുന്ന ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. തമാശ രൂപയാണ് രണ്ടുപേരും സംസാരിക്കുന്നത് എങ്കിലും പല ആളുകളും ഈ വീഡിയോ ദൃശ്യം ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ഓസ്ട്രേലിയൻ ആരാധകൻ ഇന്ത്യൻ ആരാധകനോട് ചൂടാവുന്ന ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

അപൂർവങ്ങളിൽ അപൂർവമായ നിമിഷം ! രോഹിതിന് ബോൾ ചെയ്തു കോഹ്ലി ,വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ പുരുഷന്മാരാണ് രോഹിത് ശർമയും വിരാട് കോഹ്ലിയും. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ തന്നെ ഇരുവരെയും ഉൾപ്പെടുത്താം.എന്നാൽ ഇരുവരും തമ്മിൽ സ്വരചേർച്ചയില്ലായ്‍മകൾ ഉണ്ടായിരുന്നുവെന്ന് പല തവണ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. പക്ഷെ ഇരുവരും ഇത് നിഷേധിച്ചിട്ടുള്ളത്. മാത്രമല്ല ഇരുവരും മികച്ച സുഹൃത്തക്കളാണ്. ഈ ഒരു സുഹൃത്ത് ബന്ധം ഒരിക്കൽ കൂടി മികച്ചതാകുന്ന ഒരു സംഭവം പുറത്ത് വന്നിരിക്കുകയാണ്.എന്താണ് സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

ബോർഡർ ഗവസ്കർ ട്രോഫിയുടെ രണ്ടാം ദിവസം. ആദ്യത്തെ ദിവസത്തിൽ ഫിഫ്റ്റി നേടിയ രോഹിത് ശർമ രണ്ടാം ദിവസം മികച്ചതാക്കാൻ വേണ്ടി തന്നെ പരിശീലനത്തിന് ഇറങ്ങുന്നു.എന്നാൽ രാവിലെ നാഗപുറിൽ സ്റ്റേഡിയത്തിൽ എത്തിയ ആരാധകർ കാണുന്നത് ഒരു മികച്ച കാഴ്ചയാണ്.സ്റ്റേഡിയത്തിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന രോഹിത് ശർമക്ക്‌ പന്ത് എറിഞ്ഞു കൊടുക്കുന്നത് വിരാട് കോഹ്ലി.തങ്ങളുടെ പ്രിയ താരങ്ങളുടെ ഈ പ്രവർത്തി ആരാധകർ കൈയടിയോടെ ആഘോഷിച്ചു.

രണ്ടാം ദിവസം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഭേദപെട്ട നിലയിൽ മുന്നേറുകയാണ്. സെഞ്ച്വറി നേടി കൊണ്ട് ക്യാപ്റ്റൻ രോഹിത് തന്റെ മികവ് തെളിയിച്ചിരിക്കുകയാണ്. ക്രിക്കറ്റ്‌ ചരിത്രത്തിൽ മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ എന്നാ നേട്ടം അദ്ദേഹം സ്വന്തമാക്കി.മാത്രമല്ല മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ക്യാപ്റ്റനാണ് രോഹിത് ശർമ. ദിൽഷൻ, ഡ്യൂ പ്ലസ്സിസ്, ബാബർ അസം എന്നിവരാണ് ഈ നേട്ടം രോഹിത്തിന് മുന്നേ സ്വന്തമാക്കിയവർ.

Categories
Cricket Latest News

ഒന്ന് ക്യാച്ച് ചെയ്യാൻ നോക്കിയതാണ് ,പിന്നെ കാണുന്നത് സ്വിമ്മിങ് പൂളിൽ,രസകരമായ സംഭവം കാണാം

ഐപിഎൽ മാതൃകയിൽ ദക്ഷിണാഫ്രിക്കയിലും സൗത്താഫ്രിക്കൻ T20 ലീഗ് നടന്നുകൊണ്ടിരിക്കുകയാണ്. ആറ് ടീമുകളാണ് ഈ ലീഗ് മത്സരങ്ങൾക്കായി അണിനിരന്നത്. ഐപിഎൽ മാതൃകയിലാണ് ഇത്തരത്തിൽ ഒരു ടി ട്വന്റി ലീഗ് തുടങ്ങാം എന്നുള്ള ആശയത്തിലെ തുടക്കം. സൗത്താഫ്രിക്കയിലെ ട്വന്റി20 യുടെ നിലവാരം കൂട്ടുക എന്നുള്ള ലക്ഷ്യവും ഈ മത്സരങ്ങൾക്ക് പിന്നിലുണ്ട്.
പൂനെ സൂപ്പർ ജയൻറ്റ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ഐപിഎല്ലിൽ സുപരിചിതമായ ടീം ഉടമകൾ അവരുടെ സ്വന്തമായ ടീമുകളുമായി സൗത്ത് ആഫ്രിക്കൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നുണ്ട്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയാണ് ഇത്തരത്തിൽ പുതിയൊരു ഉദ്യമത്തിന് പിന്നിൽ. പ്രഥമ സൗത്താഫ്രിക്കൻ ലീഗ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കൻ ലീഗിൽ നടന്ന വ്യത്യസ്തമായ ഒരു സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. ജോബർഗ് സൂപ്പർ കിംഗ്സ് എന്നത് ചെന്നൈ സൂപ്പർ കിംഗ്സ് ടീം ഉടമകളുടെ ടീമാണ്. സൂപ്പർ കിംഗ്സ് താരമായ റീസ ഹെൻട്രിക്സ് ഉയർത്തി അടിച്ച ബോളിന് ഒരു കാണി നടത്തിയ പ്രതികരണമാണ് ഇപ്പോൾ വളരെ രസകരമായി സോഷ്യൽ മീഡിയ ഒന്നടങ്കം ചിരിച്ചുകൊണ്ട് ഏറ്റെടുത്തിരിക്കുന്നത്.

റിസ ഹെൻഡ്രിക്സ് അതിമനോഹരമായ ഷോർട്ബോൾ പുൾ ചെയ്ത് സിക്സർ നേരുന്നു. ബോൾ സിക്സർ ആയതിനാൽ കാണികൾക്ക് നേരെയാണ് ചെന്ന് പതിക്കുന്നത്. കാണികളിൽ ഒരാൾ ആവേശപൂർവ്വം തന്റെ നേരെ വരുന്ന പന്ത് ക്യാച്ച് ചെയ്യാനായി മുന്നിലേക്ക് ചാടുന്നു. പക്ഷേ മുന്നിൽ പൂളാണ് എന്നുള്ള കാര്യം അദ്ദേഹം മറന്നതാണോ അല്ലയോ എന്ന് വ്യക്തമല്ല എങ്കിലും അദ്ദേഹത്തിന്റെ ചാട്ടം ചെന്ന് പതിക്കുന്നത് പൂളിലാണ്. കമന്റെറ്റർമാരും മറ്റ് സഹ കാണികളും ഉൾപ്പെടെ ഈ കാഴ്ച ചിരിയോടെയാണ് ഏറ്റെടുത്തത്. ഈ വീഡിയോ കാണാം…

Categories
Cricket Latest News

എന്താടാ ഇവൻ്റെ ബോൾ പ്രാക്ടീസ് ചെയ്തില്ലേ ? സ്മിത്തിൻ്റെ തോളിൽ കയ്യിട്ടു കോഹ്‌ലി ; രസകരമായ സംഭവം

ക്രിക്കറ്റിലെ 2 ഇതിഹാസ താരങ്ങളാണ് വിരാട് കോലിയും സ്റ്റീവ് സ്മിത്തും. വിവാദങ്ങൾ പലതുണ്ടായപ്പോഴും സ്മിത്തിനെ വിരാട് കോലി പിന്തുണച്ചിരുന്നു. കളിക്കളത്തിൽ ഇവർ തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങൾ വളരെ കുറവായിരുന്നു എങ്കിലും അത്തരത്തിൽ സംഭാഷണം ഉണ്ടായപ്പോഴൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. അഗ്രസീവ് ആയി എതിർ ടീമിനെ കളിക്കാരെ നേരിടുന്നതായിരുന്നു വിരാട് കോലിയുടെ രീതി. ക്യാപ്റ്റൻസി ഒഴിഞ്ഞ ശേഷം വിരാട് കോലി പൊതുവേ ഗ്രൗണ്ടിൽ ഒന്നു മയപ്പെട്ടിട്ടുണ്ട് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ബോർഡർ ഗവാസ്കർ ട്രോഫി എന്നത് ക്രിക്കറ്റിനപ്പുറം വാർത്താ പ്രാധാന്യം എപ്പോഴും ഒട്ടനവധി ലഭിക്കുന്ന ഒരു ടൂർണ്ണമെന്റ് ആണ്. ഇരു ടീമുകളും തമ്മിൽ അഗ്രസീവ് ആയി ക്രിക്കറ്റ് കളിക്കുന്ന രീതി വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അതുകൊണ്ടുതന്നെ ആഷസ് കഴിഞ്ഞാൽ എല്ലാവരും ഉറ്റുനോക്കുന്ന ടെസ്റ്റ് സീരീസുകളിൽ ഒന്നാണ് ബോർഡർ ഗവാസ്കർ ട്രോഫി. ബോർഡർ ഗവാസ്കർ ട്രോഫി തുടങ്ങിയിട്ട് വർഷങ്ങളായി. ഈ വർഷങ്ങളിലൊക്കെ തന്നെ എല്ലാ മത്സരങ്ങളിലും എന്തെങ്കിലും വാർത്ത പ്രാധാന്യമുള്ള സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്.

ഓസ്ട്രേലിയ ഇന്ത്യയെ നേരിടാനായി ഇന്ത്യയിൽ കാത്തിരിക്കുന്നത് സ്പിൻപിച്ചാണെന്ന് കരുതി പല രീതിയിലുള്ള പരിശീലന മുറകൾ ശീലിച്ചത് വാർത്തകളിൽ മത്സരം തുടങ്ങുന്നതിനു മുമ്പേ തന്നെ ഇടം പിടിച്ചിരുന്നു. രവിചന്ദ്രൻ അശ്വിനെ നേരിടാൻ രവിചന്ദ്രൻ അശ്വിന്റെ അപരനെ വരെ ഓസിസ് രംഗത്തിറക്കി. പക്ഷേ രവിചന്ദ്രൻ അശ്വിന് പകരം മത്സരത്തിൽ ആദ്യദിനം തിളങ്ങിയത് പരിക്കിൽ നിന്നും മുക്തനായി ടീമിൽ തിരിച്ചെത്തിയ ജഡേജയായിരുന്നു. അഞ്ചു വിക്കറ്റ് ആണ് രവീന്ദ്ര ജയരാജ ആദ്യദിവസം ആദ്യ ഇന്നിങ്സിൽ നേടിയത്.

ഇപ്പോൾ വാർത്തകളിൽ നിറയുന്ന മറ്റൊരു സംഭവം മത്സരത്തിലൂടെ കോലിയും സ്മിത്തും തമ്മിൽ ഉണ്ടായ സൗഹൃദം സംഭാഷണമാണ്. മാർനസ് ലംമ്പുഷൈനും സ്മിത്തും ഒന്നിച്ച് ബാറ്റ് ചെയ്യുന്നതിനിടെയാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. അശ്വിനായി ഓസ്ട്രേലിയൻ ടീം തയ്യാറെടുപ്പ് നടത്തിയെങ്കിലും ജഡേജക്കായി തയ്യാറെടുപ്പ് നടത്തിയോ എന്നുള്ള രീതിയിലുള്ള സൗഹൃദ സംഭാഷണമാണ് വിരാട് കോലിയും സ്മിത്തും തമ്മിൽ നടന്നത് എന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും ഈ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വിരാട് കോലിയും സ്റ്റീവ് സ്മിത്തും തമ്മിലുള്ള ഈ സൗഹൃദ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

മുമ്പൊരിക്കലും ഇത് കണ്ടിട്ടില്ല ,ജഡേജ എന്താണ് വിരലില്‍ ചെയ്യുന്നത് ?മൈക്കല്‍ വോൺ രംഗത്ത്,വിവാദം ചൂടുപിടിക്കുന്നു

ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യ ദിനത്തിലെ പോരാട്ടം അവസാനിക്കുമ്പോൾ, ടീം ഇന്ത്യ മത്സരത്തിൽ പിടിമുറുക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇന്ന് നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ച മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഫീൽഡിംഗിനിറങ്ങിയ ഇന്ത്യ, ഓസീസിനെ ആദ്യ ഇന്നിംഗ്സിൽ വെറും 177 റൺസിൽ ഓൾഔട്ട് ആക്കുകയും മറുപടി ബാറ്റിങ്ങിൽ 24 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എടുക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഓസീസിനെ ഇന്ത്യൻ പേസർമാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേർന്ന് തുടക്കത്തിലേ പ്രതിരോധത്തിലാക്കി. മത്സരത്തിൽ താൻ എറിഞ്ഞ ആദ്യ പന്തിൽതന്നെ ഉസ്മാൻ ഖവാജയെ സിറാജ് വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കി. ഡേവിഡ് വാർണറെ ഷമി ക്ലീൻ ബോൾഡ് ആക്കുകയും ചെയ്തു. എങ്കിലും സ്മിത്തും ലബുഷൈനും ചേർന്ന കൂട്ടുകെട്ട് അവരെ കരകയറ്റി. 82 റൺസിന്റെ ഈ കൂട്ടുകെട്ട് പൊളിച്ചത് ജഡേജയായിരുന്നു. തുടർന്ന് അദ്ദേഹം 5 വിക്കറ്റ് നേട്ടം കൈവരിച്ചു. അശ്വിൻ 3 വിക്കറ്റും വീഴ്ത്തി.

ആദ്യ നാല് പന്തിൽ തന്നെ മൂന്ന് ബൗണ്ടറി നേടിയാണ് രോഹിത് ശർമ ഇന്ത്യൻ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ചത്. ഏകദിനശൈലിയിൽ ബാറ്റ് വീശിയ രോഹിത് അനായാസം അർദ്ധസെഞ്ചുറി നേടി. മത്സരം അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് 20 റൺസ് എടുത്ത രാഹുലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. എങ്കിലും നൈറ്റ് വാച്ച്മാനായി എത്തിയ അശ്വിൻ കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ ഇന്നത്തെ ദിവസം അവസാനിപ്പിച്ചു. രോഹിത് 56 റൺസോടെ പുറത്താകാതെ നിൽക്കുന്നു.

അതിനിടെ ആദ്യം ദിവസം തന്നെ പരമ്പരയിൽ ഒരു വിവാദ ആരോപണം ഉയർന്നിരിക്കുകയാണ്. ഓസീസ് 120-5 എന്ന നിലയിൽ നിൽക്കുന്ന സമയത്ത് ആയിരുന്നു സംഭവം. പന്ത് എറിയുകയായിരുന്ന ജഡേജയുടെ കയ്യിൽ പന്ത് കിട്ടിയ സമയത്ത് സിറാജും അവിടെ വന്നുചേർന്ന്, ജഡേജ തന്റെ ബോളിങ് വിരലിൽ എന്തോ ഉരയ്‌ക്കുന്ന ഒരു വീഡിയോ ആണ് ചില ഓസീസ് മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കയ്യിൽ ഇങ്ങനെ ജഡേജ ഇത്തരം പ്രവർത്തി ചെയ്യുന്നത് മുൻപൊരിക്കലും കണ്ടിട്ടില്ല എന്നാണ് മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്റർറുമായ മൈക്കൽ വോൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഇതിലെ സത്യാവസ്ഥ എന്താണെന്ന വിവരം ഇന്ത്യൻ ക്യാമ്പിൽ നിന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. അതുവരെ ഇത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കും എന്ന് തീർച്ച.

Categories
Cricket Latest News

4,4,4,അണ്ണൻ ഹിറ്റ്മാൻ മൂഡില…എതിർ ടീം റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ പിച്ചിൽ ഇവിടെ ഒരാൾ T20 കളിക്കുന്നു :വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി നാഗ്പൂരിൽ പുരോഗമിക്കുകയാണ്. ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസമായ ഇന്ന് ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയുടെ തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. രണ്ടാം ഓവർ എറിയാനായി എത്തിയ മുഹമ്മദ് സിറാജ് തന്റെ ആദ്യ പന്തിൽ തന്നെ ഉസ്മാൻ ക്വാജയെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഷമി ഡേവിഡ് വാർണറെയും പുറത്താക്കി.

പിന്നീട് ക്രീസിൽ എത്തിയ സ്റ്റീംവ് സ്മിത്തും മാര്‍നസ് ലംമ്പുഷൈനും ഓസ്ട്രേലിയയെ കരകയറ്റുമെന്ന് തോന്നിപ്പിച്ചു. പക്ഷേ പരിക്കിൽ നിന്നും മുക്തനായി ടീമിലെത്തിയ രവീന്ദ്ര ജഡേജയുടെ ഗംഭീര ബോളിംഗ് പ്രകടനം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ജഡേജ 5 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റ് നേടി.

ഓസ്ട്രേലിയ 177 റൺസ് നേടുന്നതിനിടെ ഓൾ ഔട്ടായി. ഓസ്ട്രേലിയക്കായി മാർനസ് ലംമ്പുഷൈൻ 49 റൺസ് നേടിയപ്പോൾ സ്റ്റീവ് സ്മിത്ത് 37 ഉം അലക്സ് കാരി 36ഉം റൺസ് സ്വന്തമാക്കി. സ്പിന്നിനെ തുണക്കുന്ന പിച്ചാണ് ക്യൂറേറ്റർ നാഗ്പൂരിൽ ഒരുക്കിയത്. അക്സർ പട്ടേലിനൊഴികെ ബോള് ചെയ്യാൻ എത്തിയ മറ്റു എല്ലാവർക്കും വിക്കറ്റുകൾ ലഭിച്ചു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഗംഭീരമായ രീതിയിലാണ് തുടങ്ങിയത്. രോഹിത് ശർമ പാറ്റ് കമിൻസ് എറിഞ്ഞ് പന്തിൽ തുടർച്ചയായ ബൗണ്ടറികൾ നേടി കൊണ്ടാണ് ഇന്ത്യയുടെ സ്കോർബോർഡിൽ റണ്ണിന് തുടക്കം കുറിച്ചത്. ആദ്യപോളീൽ തന്നെ ക്യാപ്റ്റൻ ബൗണ്ടറി നേടി. ആദ്യം ഓവറിൽ 13 റൺസ് ആണ് പിറന്നത്. രോഹിത് ശർമയുടെ തകർപ്പൻ ബാറ്റിംഗിന്റെ വീഡിയോ ദൃശ്യം കാണാം…

Categories
Cricket Latest News

ആ തന്ത്രം അശ്വിൻ്റെ അടുത്ത് നടക്കില്ല , സ്പിന്നറെ നേരിടാൻ റിവേഴ്സ് സ്വീപ് ഷോട്ടുമായി ക്യാരി,പക്ഷേ അശ്വിൻ്റെ മുന്നിൽ കുരുങ്ങി ; വിക്കറ്റ് വിഡിയോ

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം നാഗ്പൂരിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. രണ്ട് റൺ എടുക്കുന്നതിനിടെ തന്നെ ഓസ്ട്രേലിയയിലേക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജ് തന്റെ ആദ്യ ഓവറിന്റെ ആദ്യ പന്തിത്തിൽ തന്നെ വിക്കറ്റ് സ്വന്തമാക്കി. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഷമി ഡേവിഡ് വാർണറേയും പുറത്താക്കി.

പിന്നീട് സ്റ്റീവ് സ്മിത്തും മാര്‍നസ് ലമ്പുഷൈനും ചേർന്ന് ഓസ്ട്രേലിയ കരകയറ്റുമെന്ന് തോന്നിച്ചു. ഇരുവരും മികച്ച രീതിയിൽ ആയിരുന്നു തുടക്കത്തിൽ സ്പിൻ ബോളർമാരെ നിയന്ത്രിച്ചുകൊണ്ട് കളിച്ചത്. 49 റണ്ണിൽ നിൽക്കെ ജഡേജയുടെ മാന്ത്രിക പന്ത് മാർനസ് ലംമ്പുഷയിനെ പുറത്താക്കി. സ്റ്റെപ്പ് ഔട്ട് ചെയ്ത് കളിക്കാൻ മുതിർന്ന മാർനസിന് ജഡേജയുടെ ടേൺ ചെയ്ത ബോൾ മിസ്സായി. തുടർന്ന് കീപ്പർ കെ എസ് ഭരത് അനായാസം സ്റ്റെമ്പ് ചെയ്ത് ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാനെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ തന്നെ ജഡേജ സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി അത്ഭുതം കാണിച്ചു.

പരിക്കിൽ നിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ ജഡേജയുടെ ബോളിംഗ് മികവാണ് ഓസ്ട്രേലിയയുടെ തകർച്ചക്ക് കാരണമായത്. പക്ഷേ സ്മിത്തിന്റെ വിക്കറ്റ് നഷ്ടപ്പെട്ട ശേഷം ക്രീസിൽ എത്തിയ പീറ്റർ ഹാൻസ്കോമ്പും അലക്സ് കാരിയും മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ആദ്യദിനം തന്നെ ബോൾ ടേൺ ചെയ്തത് ഇന്ത്യൻ സ്പിന്നന്മാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമുളവാക്കുന്ന കാര്യമാണ്.

മികച്ച സ്കോർ ലക്ഷം വച്ചാണ് അലക്സ് കാരി ബാറ്റ് ചെയ്തത്. വളരെ പെട്ടെന്ന് അഗ്രസീവ് ആയി ആയിരുന്നു അലക്സിന്റെ ബാറ്റിംഗ്. അനായാസം അലക്സ് സ്വീപ്പും റിവേഴ്സ് സ്വീപ്പും കളിച്ചു. പക്ഷേ ഇന്ത്യയുടെ എക്സ്പീരിയൻസ്ഡ് ബോളറായ അശ്വിന്റെ മികവിൽ അലക്സ് കാരി പുറത്തായി. അശ്വിൻ അലക്സ് കാരി റിവേഴ്സ് സ്വീപ് കളിക്കുമെന്ന് മനസ്സിലാക്കി ബുദ്ധിപൂർവ്വം പന്തെറിഞ്ഞു. അശ്വിന്റെ മികവിൽ കാരിയുടെ ബാറ്റിന്റെ എഡ്ജിന് കൊണ്ട് ബോൾ വിക്കറ്റിൽ പതിച്ചു. റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചതായിരുന്നു അലക്സ് കാരി. രവിചന്ദ്രൻ അശ്വിന്റെ ഈ ബോളിങ് മികവ് കാണാം.

https://twitter.com/CSK_Kings07/status/1623596986690838528?t=XKbY8epZLKNRmrrTuRc0LQ&s=19
Categories
Latest News

വെൽക്കം ബാക്ക് ജഡ്ഡു! ഇതാണ് തിരിച്ചു വരവ്, 2 പന്തിൽ 2 വിക്കറ്റ്! ക്രീസിൽ നിലയുറപ്പിച്ച ലെബുഷെയ്നെയും റെൻഷോയെയും വീഴ്ത്തി ജഡേജയുടെ തകർപ്പൻ ഡെലിവറി

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം കരകയറിയ ഓസ്‌ട്രേലിയയ്ക്ക് ലഞ്ചിന് ശേഷം ഇരട്ട പ്രഹരം സമ്മാനിച്ച് ജഡേജ. തുടക്കത്തിൽ 2ന് 2 എന്ന നിലയിൽ ഉണ്ടായിരുന്ന ഓസ്‌ട്രേലിയയെ ലഞ്ചിന് പിരിയുമ്പോൾ 2ന് 76 എന്ന നിലയിൽ എത്തിച്ച് സ്മിത്തും ലെബുഷെയ്നും രക്ഷകരായിരുന്നു. എന്നാൽ ലഞ്ച് ബ്രെക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ഓസ്‌ട്രേലിയയുടെ 2 വിക്കറ്റാണ് തുടർച്ചയായി ജഡേജ വീഴ്ത്തിയത്.

36ആം ഓവർ ചെയ്യാനെത്തിയ ജഡേജ അഞ്ചാം പന്തിൽ സ്‌ട്രൈക്കിൽ 49 റൺസുമായി നിൽക്കുകയായിരുന്ന ലെബുഷെയ്നെ സ്റ്റംപിങ്ങിലൂടെ വീഴ്ത്തി. മുന്നോട്ട് സ്ട്രെച്ച് ചെയ്ത് കളിക്കാൻ നോക്കിയ ലെബുഷെയ്ന്റെ ബാറ്റ് മികച്ച ടെണിലൂടെ മറികടന്ന് പന്ത് വിക്കറ്റ് കീപ്പർ ഭരതിന്റെ കൈകളിൽ എത്തുകയായിരുന്നു. അരങ്ങേറ്റകാരൻ ഭരത് ലഭിച്ച അവസരം ഭാഗിയായി പൂർത്തിയാക്കി.

പിന്നാലെ ക്രീസിൽ എത്തിയ റെൻഷോയെ എൽബിഡബ്ല്യൂവിലൂടെയാണ് കുടുക്കിയത്. ഇന്ത്യൻ താരങ്ങളുടെ അപ്പീലിൽ അമ്പയർ ഔട്ട് നൽകി, എന്നാൽ റെൻഷോ റിവ്യു നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിധിയിൽ മാറ്റമുണ്ടായില്ല. ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതാണ് ജഡേജ.

നിലയിൽ സ്മിത്തും (25) ഹാൻഡ്സ്കോമ്പുമാണ് (0) ക്രീസിൽ. സിറാജ്, ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. റിഷഭ് പന്തിന്റെ അഭാവത്തിലാണ് കെഎസ് ഭരത് ടീമിലെത്തിയത്. ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയ 3 ടെസ്റ്റ് സീരീസിൽ ഇന്ത്യയ്ക്ക്  ഒപ്പമായിരുന്നു 3 തവണയും വിജയം. ഇതിൽ 2 തവണ ഓസ്‌ട്രേലിയ മണ്ണിൽ വെച്ചായിരുന്നു.

ഇന്ത്യ പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റ്വ), കെ എൽ രാഹുൽ, ചേതേശ്വര് പൂജാര, വിരാടു കോലി, കെ എസ് ഭരത്, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, അക്‌സർ പട്ടേൽ, മുഹമ്മദ് സിരാജ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ പ്ലെയിംഗ് ഇലവൻ: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷാഗ്നെ, സ്റ്റീവ് സ്മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), നഥാൻ ലിയോൺ, ടോഡ് മർഫി, സ്‌കോട്ട് ബോളണ്ട്.

Categories
Cricket Latest News Malayalam

പന്ത് എങ്ങനെ സ്പിൻ ചെയ്തുവെന്ന് അങ്ങോട്ട് ഇങ്ങോട്ടും കാണിച്ചു കൊടുത്ത് അശ്വിനും ലാബുഷാനെ യും. രസകരമായ വീഡിയോ ഇതാ

ബോർഡർ ഗവസ്‌കർ ട്രോഫി ആവേശകരമായി പുരോഗമിക്കുകയാണ്.വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്ക് ഇരു ടീമുകളും കണ്ണ് നട്ടിരിക്കുകയാണ്. മൂന്നു മത്സരങ്ങൾ വിജയിച്ചാൽ ഇന്ത്യക്ക് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാം. എന്നാൽ അങ്ങനെ വിട്ട് നൽകാൻ ഓസ്ട്രേലിയ ഒരുക്കമായിരിക്കില്ല.

നിലവിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകയായിരുന്നു.ഓസ്ട്രേലിയ സ്പിന്നറായ ടോഡ് മർഫിക്ക് അരങ്ങേറ്റം നൽകി.ഇന്ത്യ സൂര്യകുമാറിനും ഭരതിനും അരങ്ങേറ്റം നൽകി.ഉഗ്രൻ ഫോമിലുള്ള ഗില്ലിനെ പരിഗണിച്ചില്ല.തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായ ഓസ്ട്രേലിയ നിലവിൽ സ്മിത്തിന്റെയും ലാബുഷാനെയുടെ മികവിൽ പൊരുതുകയാണ്.എന്നാൽ ഇപ്പോൾ മത്സരത്തിന് ഇടയിൽ രസകരമായ സംഭവം ഉണ്ടായിരിക്കുകയാണ്.

സ്ലഡ്ജിങ്ങുകൾ പ്രതീക്ഷിച്ച ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലേക്കാണ് ഈ സംഭവം.അശ്വിൻ ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുകയാണ്. ലാബുഷാനെയാണ് ഇന്ത്യൻ ബാറ്റർ.ഓസ്ട്രേലിയ ബാറ്റർമാർ ഏറ്റവും കൂടുതൽ പഠിച്ചു വന്നത് അശ്വിനെ നേരിടുകയാണ്. അശ്വിന്റെ ഒരു പന്ത് മിഡിൽ സ്റ്റമ്പിൽ കുത്തി ലെഗ് സ്റ്റമ്പിലേക്ക് തിരിഞ്ഞു കേറുന്നു.ലാബുഷാനെക്ക്‌ ആ പന്ത് പിക്ക് ചെയ്യാൻ സാധിക്കുന്നില്ല. തുടർന്ന് അശ്വിൻ ലാബുഷാനെയേ എങ്ങനെയാണ് ആ പന്ത് താൻ സ്പിൻ ചെയ്യിപ്പിച്ചത് എന്ന് തന്റെ വിരലുകൾ കൊണ്ട് ആംഗ്യം കാണിക്കുന്നു.ലാബുഷാനെയും തിരിച്ചു തന്റെ വിരലുകൾ കൊണ്ട് അശ്വിൻ ആ ബോൾ എങ്ങനെ സ്പിൻ ചെയ്തു എന്ന് കാണിക്കുന്നു.നിലവിൽ തുടക്കത്തിലേ പതർച്ചക്ക്‌ ശേഷം ഓസ്ട്രേലിയ സ്മിത്തിലൂടെയും ലാബുഷാനെയിലൂടെ പൊരുതുകയാണ്.

വീഡിയോ :