Categories
Uncategorized

ഫൈനലിലെ താരമായ ശേഷം സിറാജിൻ്റെ ഈ പ്രഖ്യാപനം; കയ്യടിച്ച് ക്രിക്കറ്റ് ലോകം.. വീഡിയോ കാണാം

ഇന്ന് വൈകീട്ട് കൊളംബോയിൽ നടന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിലെ കലാശപോരാട്ടത്തിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ കിരീടം ചൂടി. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവരെ വെറും 50 റൺസിന് പുറത്താക്കിയ ഇന്ത്യൻ ബോളർമാർ ഞൊടിയിടയിൽ കളി തീർത്തു. ഒരോവറിൽ നാല് വിക്കറ്റ് അടക്കം ആകെ 6 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജായിരുന്നു കൂടുതൽ അപകടകാരി.

ഹർദിക് പാണ്ഡ്യ മൂന്നും ബൂംറ ഒരു വിക്കറ്റും വീഴ്ത്തി. വെറും 15.2 ഓവറിൽ അവരുടെ ഇന്നിങ്സ് അവസാനിച്ചു. കുശാൽ മെൻഡിസിനും(17) ദുഷൻ ഹേമന്തയ്ക്കും(13*) മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കാണാൻ കഴിഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 6.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. നായകൻ രോഹിത് ശർമയ്ക്ക് പകരം ഇശാൻ കിഷനാണ് ഗില്ലിനൊപ്പം ഓപ്പൺ ചെയ്തത്. കിഷൻ 18 പന്തിൽ 23 റൺസും ഗിൽ 19 പന്തിൽ 27 റൺസും എടുത്തു.

ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് ഈ വർഷത്തെ ഏഷ്യ കപ്പ് ടൂർണമെൻ്റിൻ്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ഏഴോവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അതിനിടെ തനിക്ക് പാരിതോഷികമായി ലഭിച്ച തുക ശ്രീലങ്കയിലെ ഗ്രൗണ്ട്സ്റ്റാഫിന് സമർപ്പിച്ച് സിറാജ് മാതൃകയായി.

ടൂർണമെൻ്റിൽ ഇടയ്ക്കിടെ കളികൾ മഴമൂലം തടസ്സപ്പെടുകയും, അവരുടെ ഉചിതമായ ഇടപെടലും കഠിനാധ്വാനവും പല മത്സരങ്ങളും പൂർത്തീകരിക്കാൻ  സഹായിക്കുകയും ചെയ്തിരുന്നു. സിറാജിൻ്റെ ഈ പ്രഖ്യാപനം കയ്യടികളോടെയാണ് ഇന്ത്യൻ ടീം സ്വാഗതം ചെയ്തത്.

വീഡിയോ..

Categories
Uncategorized

കന്നി അഞ്ച് വിക്കറ്റ് നേട്ടം; പുറകെ റൊണാൾഡോയുടെ സെലിബ്രേഷനും.. വീഡിയോ കാണാം

ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വൻ ബാറ്റിംഗ് തകർച്ച. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 5 ഓവറിൽ 12 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. ഏകദിനത്തിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച, പേസർ മുഹമ്മദ് സിറാജാണ് അവരെ തകർത്തത്. നാലാം ഓവറിൽ മാത്രം 4 വിക്കറ്റ് അദ്ദേഹം വീഴ്ത്തി.

ബംഗ്ലാദേശിന് എതിരെ നടന്ന സൂപ്പർ ഫോർ ഘട്ടത്തിലെ അവസാന മത്സരത്തിൽ വിശ്രമം അനുവദിച്ച പ്രമുഖ താരങ്ങളെല്ലാം ഇന്ന് ഫൈനലിൽ ടീമിൽ മടങ്ങിയെത്തി. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ഓൾറൗണ്ടർ അക്സർ പട്ടേലിന് പകരം ഇന്ത്യ ടീമിലേക്ക് വിളിപ്പിച്ച വാഷിങ്ടൺ സുന്ദർ, നേരിട്ട് പ്ലയിങ് ഇലവനിൽ ഇടം നേടി. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ കുശാൽ പേരേരയെ മടക്കിയ ബൂംറ വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കം കുറിച്ചു. രണ്ടാം ഓവർ എറിഞ്ഞ സിറാജ് മെയ്ഡൻ എറിഞ്ഞു സമ്മർദ്ദത്തിലാക്കി.

തുടർന്ന് നാലാം ഓവറിൽ സിറാജ്, W,0,W,W,4,W എന്നിങ്ങനെ തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഓവറാണ് എറിഞ്ഞത്. തുടർന്ന് തൻ്റെ അടുത്ത ഓവറിലെ നാലാം പന്തിൽ ശ്രീലങ്കൻ നായകൻ ശനാകയെ ക്ലീൻ ബോൾഡ് ആക്കി സിറാജ്, തൻ്റെ ഏകദിനത്തിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. തുടർന്ന് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ഫുട്ബോൾ താരമായ റൊണാൾഡോയുടെ പ്രശസ്തമായ ഗോൾ സെലിബ്രേഷനും പുറകെ വന്നു.

വീഡിയോ..

Categories
Uncategorized

അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടം; പാക്കിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ.. വീഡിയോ കാണാം

ഏഷ്യ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നാണ് ഇന്നലെ ശ്രീലങ്കയിലെ കൊളംബോയിൽ നടന്നത്. അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ രണ്ട് വിക്കറ്റിന് പാക്കിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ കടന്നു. ഒരു ഇന്ത്യ – പാക്കിസ്ഥാൻ ഫൈനൽ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ സമ്മാനിച്ച നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക, വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ടൂർണമെൻ്റിലും തങ്ങളെ ആരും എഴുതിതള്ളേണ്ടാ എന്നുള്ള മുന്നറിയിപ്പും നൽകിയിരിക്കുകയാണ്.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 42 ഓവറിൽ നേടിയത് 7 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ്. ഓപ്പണർ ഷഫീഖ്(52), ഇഫ്തികർ(47), വിക്കറ്റ് കീപ്പർ റിസ്വാൻ(86*) എന്നിവർ ടോപ് സ്കോറർമാരായി. മഴമൂലം കളി തടസ്സപ്പെട്ടിരുന്നതുകൊണ്ട് ഓവറുകൾ ചുരുക്കിയിരുന്നു. അതുകൊണ്ട് ശ്രീലങ്കയുടെ വിജയലക്ഷ്യം 253 റൺസിന് പകരം മഴനിയമപ്രകാരം 42 ഓവറിൽ 252 റൺസായി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണർമാരെ ചെറിയ സ്‌കോറിൽ നഷ്ടമായെങ്കിലും, മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് കുശാൽ മെൻഡിസും സമരവിക്രമയും അവരെ കരകയറ്റി.

91 റൺസ് എടുത്ത മെൻഡിസും 48 റൺസോടെ സമരവിക്രമയും പുറത്തായതോടെ പാക്കിസ്ഥാൻ മത്സരത്തിൽ പിടിമുറുക്കി. പിന്നീട് വിക്കറ്റുകൾ കൂട്ടത്തോടെ വീഴാൻ തുടങ്ങി. എങ്കിലും ഒരു വശത്ത് ശ്രദ്ധയോടെ ബാറ്റെന്തിയ ചരിത്ത് അസലങ്കയാണ് ശ്രീലങ്കയുടെ വിജയശിൽപി.

മറുവശത്ത് വന്നവരെല്ലാം സ്കോർ രണ്ടക്കം പോലും കാണാതെ പുറത്തകുമ്പോൾ അസലങ്കയുടെ ഒറ്റയാൾ പോരാട്ടം അവസാന പന്തിലേക്ക് മത്സരം നീട്ടിയെടുത്തു. രണ്ട് റൺസ് വേണ്ട അവസാന പന്തിൽ ലെഗ്സൈഡ് ബൗണ്ടറിയിലേക്ക് തട്ടിയിട്ട് ഡബിൾ ഓടിയ അസലങ്ക, തിങ്ങിനിറഞ്ഞ കൊളംബോ സ്റ്റേഡിയത്തിൽ ആവേശത്തിരമാലയ്ക്ക് തുടക്കമിട്ടു. 47 പന്തിൽ പുറത്താകാതെ 49 റൺസ് എടുത്ത അസലങ്കയ്ക്ക് ശ്രീലങ്കൻ ആരാധകരും ജയ് വിളിച്ചു.

അവസാന പന്ത് വീഡിയോ..

Categories
Uncategorized

മത്സരം കഴിഞ്ഞ് ഗാലറിയിൽ അടിപൊട്ടി; തമ്മിൽത്തല്ലി ശ്രീലങ്കൻ ആരാധകർ.. വീഡിയോ കാണാം

ഇന്നലെ നടന്ന ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ആവേശപോരാട്ടത്തിൽ ശ്രീലങ്കയെ 41 റൺസിന് കീഴടക്കിയ ടീം ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ 228 റൺസിൻ്റെ കൂറ്റൻ വിജയവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് സൂപ്പർ ഫോർ ഘട്ടത്തിൽ ഒരു മത്സരം ബാക്കിനിൽക്കെ ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഇതോടെ അപ്രസക്തമായ ഇന്ത്യ ബംഗ്ലാദേശ് മത്സരം വെള്ളിയാഴ്ച നടക്കും. ഞായറാഴ്ചയാണ് ഫൈനൽ മത്സരം അരങ്ങേറുക.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 213 റൺസിന് പുറത്തായപ്പോൾ, ശ്രീലങ്കയുടെ മറുപടി 41.3 ഓവറിൽ 172 റൺസിൽ അവസാനിച്ചു. 5 വിക്കറ്റ് വീഴ്ത്തുകയും 42 റൺസോടെ പുറത്താകാതെ നിന്നു പൊരുതുകയും ചെയ്ത ശ്രീലങ്കൻ യുവതാരം വെല്ലലാഗെയാണ് കളിയിലെ താരമായത്. നായകൻ രോഹിത്(53), രാഹുൽ(39), ഇഷാൻ(33), അക്‌സർ(26) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ 200 കടത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ പേസും സ്പിന്നും ഒന്നിച്ചുള്ള പ്രത്യാക്രമണത്തിലൂടെ ഇന്ത്യ കീഴ്പ്പെടുത്തി. കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ജഡേജയും ബൂംറയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അതിനിടെ മത്സരം കഴിഞ്ഞ് ഗാലറിയിൽ ശ്രീലങ്കൻ ആരാധകർ തമ്മിൽത്തല്ലുന്ന ഒരു വീഡിയോ ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിട്ടുണ്ട്. അടിപിടി ഉണ്ടാവാനുള്ള കാരണം അവ്യക്തമാണ്. ഇന്നലെ ശ്രീലങ്കയിലെ കൊളംബോ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടം അവരുടെ ടീമിന് മികച്ച പിന്തുണയും പ്രോത്സാഹനവും നൽകി. ഒരു ഘട്ടത്തിൽ ശ്രീലങ്ക വിജയത്തിലേക്ക് നീങ്ങുകയാണ് എന്ന തോന്നലും ഉണ്ടായിരുന്നു. ഒടുവിൽ ഇന്ത്യൻ ബോളർമാരുടെ സമ്മർദ്ദത്തിൽ അവരുടെ വിക്കറ്റുകൾ ഒന്നൊന്നായി നഷ്ടമാവുകയാണ് ഉണ്ടായത്. എന്തായാലും ഗാലറിയിൽ നടന്ന ഈ സംഭവം അവർക്ക് നാണക്കേടായി മാറിയിരിക്കുകയാണ്.

വീഡിയോ..

Categories
Uncategorized

സൂര്യയ്ക്ക് കൈ കൊടുക്കാതെ പാണ്ഡ്യ; ഞെട്ടി ഇന്ത്യൻ ആരാധകർ.. വീഡിയോ കാണാം

ശ്രീലങ്കയെ 41 റൺസിന് കീഴടക്കി ഏഷ്യ കപ്പ് ഫൈനലിലേക്ക് ഇന്ത്യ ഇന്നലെ യോഗ്യത നേടിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 213 റൺസിന് പുറത്തായപ്പോൾ, ശ്രീലങ്കയുടെ മറുപടി 41.3 ഓവറിൽ 172 റൺസിൽ അവസാനിച്ചു. ഇന്ത്യൻ ടോപ് ഓർഡർ താരങ്ങളുടെ 5 വിക്കറ്റ് വീഴ്ത്തുകയും 42 റൺസോടെ പുറത്താകാതെ നിന്നു അവസാനംവരെ പൊരുതുകയും ചെയ്ത ശ്രീലങ്കൻ യുവതാരം വെല്ലലാഗെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ നായകൻ രോഹിത് ശർമ (53), കെ എൽ രാഹുൽ(39), ഇഷാൻ കിഷൻ(33), അക്‌സർ പട്ടേൽ(26) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ 200 കടത്തിയത്. ഇന്ത്യയുടെ 10 വിക്കറ്റും വീഴ്ത്തിയത് ശ്രീലങ്കൻ സ്പിന്നർമാരാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ പേസും സ്പിന്നും ഒന്നിച്ചുള്ള പ്രത്യാക്രമണത്തിലൂടെ ഇന്ത്യ കീഴ്പ്പെടുത്തി. കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ജഡേജയും ബൂംറയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അതിനിടെ മത്സരത്തിൽ നിന്നുമുള്ള ഒരു നിമിഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ തീക്ഷണയെ സബ് ഫീൽഡറായ സൂര്യകുമാർ യാദവ് ഒരു മനോഹര ക്യാച്ച് വഴി പുറത്താക്കിയിരുന്നു. അതിനുശേഷം ടീം ഇന്ത്യ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വേളയിൽ സൂര്യയുടെ അടുത്തെത്തിയ പാണ്ഡ്യ, ആദ്യം കൈ നീട്ടുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിൽ. അതോടെ സൂര്യയുടെ മുഖം വിളറിയിരിക്കുന്നതും കാണാം.

വീഡിയോ..

Categories
Uncategorized

സബ് ആയിറങ്ങി സൂപ്പർമാൻ ക്യാച്ചുമായി സൂര്യ; വിജയത്തിൽ നിർണായകമായ നിമിഷം.. വീഡിയോ കാണാം

ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ കീഴടക്കിയ ടീം ഇന്ത്യ ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിലെ ലോ സ്കോറിഗ് പോരാട്ടത്തിൽ 41 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറിൽ 213 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 41.3 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. അവസാനംവരെ പൊരുതിയ വെല്ലാലഗെ 42 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ഇന്ത്യൻ ടോപ് ഓർഡർ ഒന്നടങ്കം വീഴ്ത്തിയ ഇടംകൈയ്യൻ സ്പിന്നർ വെല്ലാലഗെ തന്നെയാണ് ഇന്ത്യയെ ഞെട്ടിച്ചത്. കരിയറിലെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. 4 വിക്കറ്റ് വീഴ്ത്തിയ അസാലങ്കയും മികച്ച പിന്തുണ നൽകി. ഇന്ത്യൻ നിരയിൽ നായകൻ രോഹിത് 53 റൺസും രാഹുൽ 39 റൺസും കിഷൻ 33 റൺസും എടുത്തു. ശർദൂൾ താക്കൂറിന് പകരം ടീമിൽ ഇടംനേടിയ അക്സർ പട്ടേൽ, 26 റൺസെടുത്ത് ഇന്ത്യൻ സ്കോർ 200 കടത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ബുംറയും സിറാജും വെള്ളം കുടിപ്പിച്ചു. 25/3 എന്ന നിലയിൽ നിന്നും സദീരയും അസലാങ്കയും ചേർന്ന കൂട്ടുകെട്ട് കരകയറ്റി. എങ്കിലും കുൽദീപ് യാദവ് പന്തെടുത്തതോടെ അത് പൊളിച്ചു. നായകൻ ശനക പുറത്താകുമ്പോൾ സ്കോർ 99/6. ഇന്ത്യ വിജയം ഉറപ്പിച്ച ഘട്ടത്തിൽ ഏഴാം വിക്കറ്റിൽ ഡെസിൽവയും വെല്ലലാഗെയും അപ്രതീക്ഷിത പ്രകടനം കാഴ്ചവച്ചു. കൊളംബോയിൽ തിങ്ങിനിറഞ്ഞ ശ്രീലങ്കൻ ആരാധകരും അവർക്ക് ഉറച്ച പിന്തുണ നൽകി.

ഒടുവിൽ ഏഴാം വിക്കറ്റിൽ 63 റൺസിൻ്റെ കൂട്ടുകെട്ട് ഡെസിൽവയെ പുറത്താക്കി ജഡേജ പൊളിച്ചു. വാലറ്റത്തെ കൂട്ടുപിടിച്ച് വിജയത്തിൽ എത്താമെന്ന വെല്ലലഗെയുടെ മോഹങ്ങൾക്ക് അധികം ആയുസ്സുണ്ടായില്ല. 14 പന്തുകൾ പ്രതിരോധിച്ച മഹീഷ് തീക്ഷണ ഒടുവിൽ സൂര്യകുമാർ യാദവിൻ്റെ കിടിലൻ ഡൈവിങ് ക്യാച്ചിൽ പുറത്തായി. സബ് ഫീൽഡറായി ഗ്രൗണ്ടിൽ എത്തിയ അദ്ദേഹം, മിഡ് ഓണിൽ തൻ്റെ വലതുവശത്തേക്ക് ഓടി, താഴ്ന്നുവന്ന പന്ത് പറന്നുപിടിക്കുകയായിരുന്നു.

വീഡിയോ..

Categories
Uncategorized

ഇതിലും മികച്ച ഒരു കാഴ്ച്ച ഇവിടെ അടുത്ത് കണ്ടിട്ടില്ല ,സ്ലിപ്പിൽ മാരക ക്യാച്ച് എടുത്തു രോഹിത് ,കെട്ടിപിടിച്ചു കോഹ്ലി ; വീഡിയോ കാണാം

ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിൽ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ നേരിടുന്ന ഇന്ത്യ, 49.1 ഓവറിൽ 213 റൺസിന് പുറത്തായി. ഇന്നലെ പാക്കിസ്ഥാനെ 228 റൺസിന് തകർത്തതിൻ്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങിയത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. എങ്കിലും വരണ്ട പിച്ചിൽ പത്തു വിക്കറ്റും പങ്കിട്ടെടുത്ത ശ്രീലങ്കൻ സ്പിന്നർമാർ ഇന്ത്യയെ വരിഞ്ഞുമുറുക്കി.

ഇടംകൈയ്യൻ സ്പിന്നർ വെല്ലാലഗെ കരിയറിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ പാർട്ട് ടൈം ഓഫ് സ്പിന്നർ ചരിത് അസലങ്കയും മികച്ച പിന്തുണ നൽകി. ഒരു ഘട്ടത്തിൽ 80/0 എന്ന നിലയിൽ നിന്നാണ് ഇന്ത്യ തകർന്നത്. ഇന്ത്യയുടെ ടോപ് ഓർഡർ അഞ്ച് വിക്കറ്റും വെല്ലലഗെ സ്വന്തമാക്കി. 53 റൺസെടുത്ത നായകൻ രോഹിത് ശർമയാണ് ടോപ് സ്കോറർ. രാഹുൽ 39 റൺസും കിഷൻ 33 റൺസും എടുത്ത് പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയും ഇന്ത്യൻ ബോളിങ്ങിൻ്റെ ചൂടറിഞ്ഞു. 25 ഓവറിൽ 99/6 എന്ന നിലയിലാണ് അവർ. ജഡേജയുടെ പന്തിൽ ശ്രീലങ്കൻ നായകൻ ദസുൻ ശനകയാണ് അവസാനമായി പുറത്തായത്. സ്ലിപ്പിൽ നായകൻ രോഹിത് ശർമയുടെ ഒരു കിടിലൻ റിഫ്ലക്സ് ക്യാച്ച് വഴിയാണ് പുറത്താകൽ. അതിനുശേഷമുള്ള നിമിഷവും മനോഹരമായി. വിരാട് കോഹ്‌ലി ഓടിയെത്തി രോഹിത്തിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

വീഡിയോ..

Categories
Uncategorized

ചോരവാർന്ന് നിന്ന പാക്ക് താരത്തിന് രാഹുലിൻ്റെ കരുതൽ; കളിക്കളത്തിലെ മികച്ചൊരു മുഹൂർത്തം.. വീഡിയോ കാണാം

ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിലെ ആവേശ പോരാട്ടത്തിൽ ഇന്നലെ, ടീം ഇന്ത്യ പാക്കിസ്ഥാനെ 228 റൺസിന് കീഴടക്കിയിരുന്നു. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന്, 32 ഓവറിൽ 128 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഫീൽഡിംഗ് സമയത്ത് പരുക്കേറ്റ രണ്ട് താരങ്ങൾക്ക് ബാറ്റിങ്ങിന് ഇറങ്ങാനും കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് പാക്ക് നിരയെ ചുരുട്ടിക്കൂട്ടി. 122 റൺസോടെ പുറത്താകാതെ നിന്ന വിരാട് കോഹ്‌ലി കളിയിലെ താരമായി.

ഞായറാഴ്ച ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അർദ്ധസെഞ്ചുറികൾ നേടിയ നായകൻ രോഹിത് ശർമയും ഗില്ലും മികച്ച തുടക്കം നൽകി. 24.1 ഓവറിൽ 147/2 എന്ന നിലയിൽ മഴമൂലം മത്സരം തടസ്സപ്പെട്ടു. തുടർന്ന് റിസർവ് ദിനമായ ഇന്നലെ കളി അതേ സ്കോറിൽ പുനരാരംഭിച്ചു. രാഹുലും കോഹ്‌ലിയും വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ 233 റൺസ് നേടി. ഏറെ നാളത്തെ പരിക്കിനും ചികിത്സയ്ക്കും ഒടുവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ രാഹുൽ 111 റൺസോടെ പുറത്താകാതെ നിന്നു.

ഇന്നലെ പാക്ക് ബാറ്റിംഗ് സമയത്ത് ഒരു നിർഭാഗ്യകരമായ സംഭവമുണ്ടായി. സ്‌പിന്നറായ ജഡേജയുടെ പന്തിൽ ഹെൽമെറ്റ് വയ്ക്കാതെ ബാറ്റ് ചെയ്ത പാക്ക് താരം ആഗാ സൽമാൻ്റെ മുഖത്ത്, ബാറ്റിൽ തട്ടി വന്ന പന്ത് പതിക്കുകയായിരുന്നു. പൊടുന്നനെ ചോര വരാനും തുടങ്ങി. ആ നിമിഷം തന്നെ വിക്കറ്റ് കീപ്പർ രാഹുൽ, ഓടിയെത്തി മുറിവ് പരിശോധിക്കുകയും അദ്ദേഹത്തിന് എങ്ങനെയുണ്ട് എന്ന് ആരായുകയും ചെയ്തിരുന്നു. രാഹുലിൻ്റെ ഈ കരുതൽ ഇൻ്റർനെറ്റിൽ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വീഡിയോ കാണാം..

Categories
Uncategorized

ആദ്യം ബാറ്റുകൊണ്ട് പൂണ്ടുവിളയാട്ടം; ശേഷം പന്തുകൊണ്ട് സംഹാരതാണ്ഡവം.. മാച്ച് ഹൈലൈറ്റ്സ് വീഡിയോ കാണാം

രണ്ട് ദിവസം നീണ്ടുനിന്ന ഒരു ഇന്ത്യ പാക്കിസ്ഥാൻ ഏകദിന പോരാട്ടത്തിന് ഒടുവിൽ പരിസമാപ്തി. ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുന്ന ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ മത്സരത്തിൽ, 228 റൺസിൻ്റെ കൂറ്റൻ വിജയവുമായി ടീം ഇന്ത്യ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 32 ഓവറിൽ 128 റൺസ് നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ. കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ഫീൽഡിൽ പരുക്കേറ്റ നസീം ഷായും ഹാരിസ് റൗഫും ബാറ്റിങ്ങിന് ഇറങ്ങിയില്ല.

നേരത്തെ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെയും കെ എൽ രാഹുലിൻ്റെയും ഇന്നിങ്സ്, ഇന്ത്യയെ 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് എടുക്കാൻ സഹായിച്ചു. ഇന്ത്യക്കായി ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും തലേന്ന് അർദ്ധസെഞ്ചുറി നേടിയിരുന്നു. ഇന്ത്യ 24.1 ഓവറിൽ 147/2 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തി കളി തടസ്സപ്പെട്ടത്. അതോടെയാണ് മത്സരം റിസർവ് ദിനമായ തിങ്കളാഴ്ച തുടരാൻ തീരുമാനിച്ചത്.

പാക്ക് ബോളർമാർക്ക് യാതൊരു പ്രതീക്ഷയും നൽകാതെ മികച്ച ബാറ്റിംഗ് പ്രകടനമാണ് കോഹ്‌ലിയും രാഹുലും കാഴ്ചവെച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പരുക്കുമാറി തിരിച്ചെത്തിയ രാഹുൽ ഒരു സെഞ്ചുറിയോടെ ത്തന്നെ തിരിച്ചുവരവ് ഗംഭീരമാക്കി. ലോകകപ്പ് മുന്നിൽനിൽക്കെ ടീം ഇന്ത്യക്ക് ഇത് മികച്ച കാര്യമാണ്. മാത്രമല്ല, അദ്ദേഹം വിക്കറ്റ് കീപ്പറായി നിൽക്കുകയും ചെയ്തു. 122 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഏകദിന ക്രിക്കറ്റിൽ അതിവേഗം 13000 റൺസ് പിന്നിടുന്ന താരവുമായി അദ്ദേഹം.

മാച്ച് ഹൈലൈറ്റ്സ് വീഡിയോ..

Categories
Uncategorized

ഇത് ചോരക്കളി; ഹെൽമെറ്റ് വയ്ക്കാതെ ബാറ്റ് ചെയ്ത താരത്തിന് സംഭവിച്ചത്.. വീഡിയോ കാണാം

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 357 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം. വിരാട് കോഹ്‌ലി(122*), കെ എൽ രാഹുൽ(111*) എന്നിവർ തകർപ്പൻ സെഞ്ചുറികൾ നേടി പുറത്താകാതെ നിന്നപ്പോൾ പാക്ക് ബോളർമാർ നിരാശരായി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 24.1 ഓവറിൽ 147/2 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തി കളി തടസ്സപ്പെട്ടത്. അതോടെ കളി അതേ സ്കോറിൽ റിസർവ് ദിനമായ ഇന്ന് പുനരാരംഭിക്കുകയായിരുന്നു. 

ഇന്ത്യക്കായി നേരത്തെ ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും അർധസെഞ്ചുറി നേടിയിരുന്നു. ഇന്ന് കോഹ്‌ലി 8 റൺസിലും രാഹുൽ 17 റൺസിലുമാണ് ബാറ്റിംഗ് തുടങ്ങിയത്. വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റിൽ 13000 റൺസ് തികച്ചു. വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ 233 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ഏഷ്യ കപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും രാഹുലും കോഹ്‌ലിയും സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനെ മികച്ച പേസ് ബൗളിംഗ് കൊണ്ട് വരിഞ്ഞുമുറുക്കി മത്സരത്തിൽ ഇന്ത്യ മുൻതൂക്കം നേടിയിരിക്കുകയാണ്.

അതിനിടെ മത്സരത്തിൽ ഒരു ദാരുണമായ സംഭവം അരങ്ങേറി. ഇന്ത്യൻ സ്പിന്നറായ കുൽദീപ് യാദവിനെ സ്വീപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ച പാക്ക് താരം ആഗ സൽമാൻ്റെ മുഖത്ത് പന്ത് കൊണ്ട് ചോര പൊടിയുകയുണ്ടായി. ഹെൽമെറ്റ് ഇല്ലാതെയാണ് താരം ബാറ്റ് ചെയ്തിരുന്നത്. സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിൽ ടോപ് എഡ്ജ് ആയ പന്ത് നേരേ വലത്തെ കണ്ണിന് താഴെ ചെന്നിടിച്ചു. അപ്പോൾ തന്നെ ചോര വരാനും തുടങ്ങി. അൽപനേരം കളി തടസ്സപ്പെട്ടു. തുടർന്ന് ചികിത്സ ഏറ്റുവാങ്ങിയ ശേഷം താരം ബാറ്റിംഗ് ആരംഭിച്ചു.

വീഡിയോ..