Categories
Cricket Latest News

ഇന്നാ പിടി റിവ്യൂ, ഔട്ട് വിളിച്ചു അമ്പയർ,ആഘോഷിച്ചു ഓസ്ട്രേലിയ,റിവ്യൂ കൊടുത്തു രോഹിത് ,ഒടുവിൽ സംഭവിച്ചത് ;വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. നാഗ്പൂരിലെ ബാറ്റിംഗ് പ്രകടനത്തിനെ അപേക്ഷിച്ചു താരതമ്യേന മികച്ച ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയ പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ഇന്നിംഗ്സ് തോൽവി വഴങ്ങിയിരുന്നു.

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ ഇന്ത്യക്ക് പരമ്പര ജയം അനിവാര്യമാണ്. മികച്ച തുടക്കമാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയിലേക്ക് ലഭിച്ചത്. 50 രണ്ടിന്റെ പാർട്ട്നർഷിപ്പ് ആണ് ഡേവിഡ് വാർണറും ഉസ്മാൻ ഖ്വാജയും ചേർന്നു നൽകിയത്. ഷമി ഡേവിഡ് വാർണറെ പുറത്താക്കിയ ശേഷം ഉസ്മാൻ ഖ്വാജ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഇന്ത്യൻ ബൗളേഴ്സിനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു ഉസ്മാൻ ഖ്വാജാ ബാറ്റ് ചെയ്തത്.

ഒരു ഓവറിൽ തന്നെ അശ്വിൻ മാർനസ് ലംമ്പുഷൈനിനെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി ഇന്ത്യയെ മത്സരത്തിൽ തിരിച്ചുകൊണ്ടുവന്നു. 81 റൺസ് എടുത്ത ഉസ്മാൻ ഖ്വാജയെ രവീന്ദ്ര ജഡേജ കെ എൽ രാഹുലിന്റെ കൈകളിൽ എത്തിച്ചു. പീറ്റർ ഹാൻസ്കോമ്പും ഓസ്ട്രേലിയ മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കൂട്ടുപിടിച്ച് സ്കോർ 200 നു മുകളിൽ എത്തിച്ചു. പാറ്റ് കമ്മിൻസ് രണ്ട് സിക്സ് നേടി ആക്രമിച്ചാണ് ബാറ്റ് ചെയ്തത്.

ഹാൻസ്കോംമ്പ് 72 റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് 33 റൺസും സ്വന്തമാക്കി. 263 റൺ ആണ് ഓസ്ട്രേലിയ നേടിയത്. ഇന്ത്യക്കായി വിക്കറ്റ് വേട്ട തുടങ്ങിവച്ച മുഹമ്മദ് ഷമി നാലു വിക്കറ്റ് നേടിയപ്പോൾ ഇന്ത്യയുടെ സ്പിൻ മാന്ത്രികരായ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. കെഎൽ രാഹുൽ സ്വന്തമാക്കിയ ഉസ്മാൻ ഖ്വാജയുടെ ക്യാച്ച് ഏറെ പ്രശംസ സോഷ്യൽ മീഡിയയിൽ പിടിച്ചുപറ്റി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മന്ദഗതിയിൽ ആയിരുന്നു. സൂക്ഷിച്ചാണ് ഇന്ത്യ തുടങ്ങിയത് എങ്കിലും സ്പിൻ ബോളർമാരുടെ ചില ബോളുകൾ രോഹിത്തിനെയും രാഹുലിനെയും വട്ടം കറക്കി. പക്ഷേ ഇന്ത്യ ആദ്യദിനം വിക്കറ്റ് നഷ്ടപ്പെടാതെ 21 റൺ നേടി. രോഹിത് 13 റൺ സ്വന്തമാക്കിയും രാഹുൽ നാല് റൺ സ്വന്തമാക്കിയും പുറത്താകാതെ ക്രീസിൽ നിൽപ്പുണ്ട്. ഇന്ത്യ ബാറ്റ് ചെയ്യാൻ എത്തിയപ്പോൾ ചില ബോളുകൾ നന്നായി ബൗൺസും ടേണും ചെയ്യുന്നുണ്ടായിരുന്നു.

ഇതിനിടയിൽ മറ്റൊരു സംഭവം അരങ്ങേറി. രോഹിത് ബാറ്റ് ചെയ്യവേ രോഹിത്തിന്റെ കാലിന് തട്ടി ഉയർന്ന പന്ത് അമ്പയർ ക്യാച്ച് ഔട്ട് വിധിച്ചു. രോഹിത് ഉടനടി തന്നെ ഇത് റിവ്യൂ ചെയ്തു. നാഥാൻ ലിയോൺ എറിഞ്ഞ പന്തലാണ് ഈ സംഭവം അരങ്ങേറിയത്. വളരെ ആത്മവിശ്വാസത്തോടെയാണ് രോഹിത് റിവ്യൂ എടുത്തത്. ആഘോഷത്തിൽ ആയ ഓസ്ട്രേലിയൻ താരങ്ങളെയും അമ്പയേറെയും ഞെട്ടിച്ചുകൊണ്ട് രോഹിത്തിന്റെ ഔട്ട് വിധി ഇന്ത്യക്ക് അനുകൂലമായി നോട്ടൗട്ട് എന്ന വിധി തേർഡ് അംമ്പയർ നൽകി. ഈ വീഡിയോ കാണാം.

https://twitter.com/Anna24GhanteCh2/status/1626557196078317569?t=4H9iJttN4T2QpEXDBYCpwg&s=19
Categories
Cricket Latest News

എനിക്കും ഹിന്ദി അറിയാം ,കോഹ്‌ലിയുടെ ഹിന്ദിയിലുള്ള തന്ത്രം പാളി ,ശേഷം പൊട്ടിച്ചിരിച്ചു കോഹ്‌ലിയും ; വീഡിയോ കാണാം

ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യക്ക് മുൻതൂക്കം. ഡൽഹിയിലെ അരുൺ ജയിറ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇന്നിങ്സിനും 132 റൺസിനും പരാജയം സമ്മതിച്ച അവർ ഇത്തവണ കുറച്ചുകൂടി നല്ല ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. എങ്കിലും ഇന്നത്തെ അവസാന മണിക്കൂറിൽ അവരെ 263 റൺസിൽ ഓൾഔട്ടാക്കി ഇന്ത്യൻ ബോളർമാർ മത്സരം തങ്ങളുടെ വരുതിയിലാക്കി.

ആദ്യ ദിനം തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് നേടിയിട്ടുണ്ട്. നേരത്തെ ഒന്നാം ഇന്നിംഗ്സിൽ അർദ്ധസെഞ്ചുറി നേടിയ ഉസ്മാൻ ഖവാജയുടെയും പീറ്റർ ഹാൻഡ്സ്കോമ്പിന്റെയും 33 റൺസെടുത്ത നായകൻ പാറ്റ് കമിൻസിന്റെയും ഇന്നിങ്സുകളാണ്‌ ഓസീസിന് കരുത്തുപകർന്നത്. ഷമി നാലും അശ്വിൻ, ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി. അപകടകാരികളായ സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷേയ്ൻ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനാണ് ഓസീസ് സ്കോർ 300 കടക്കാതിരിക്കാൻ കാരണമായത്.

ഓസീസ് ബാറ്റിങ്ങിന് ഇടയിൽ അശ്വിൻ ബോൾ ചെയ്യുമ്പോൾ സ്ലിപ്പിൽ വിരാട് കോഹ്‌ലി ഹിന്ദിയിൽ നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇരുപത്തിയോൻപതാം ഓവറിന്റെ നാലാം പന്ത് എറിഞ്ഞതിന് ശേഷം ഒരു രസകരമായ സംഭവമുണ്ടായി. പതിവുപോലെ വിരാട് കോഹ്‌ലി ഹിന്ദിയിൽ അശ്വിനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അപ്പോൾ സ്ട്രൈക്കിൽ ഉണ്ടായിരുന്നത് ഓപ്പണർ ഉസ്മാൻ ഖവാജയായിരുന്നു.

പാക്കിസ്ഥാനിൽ ജനിച്ച് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഒരു താരമാണ് ഖവാജ. അതുകൊണ്ട് തന്നെ ഹിന്ദി അത്യാവശ്യം വശമുണ്ട്. കോഹ്‌ലി പറയുന്നത് കേട്ട് ഇതെല്ലാം തനിക്ക് മനസ്സിലായ മട്ടിൽ അദ്ദേഹം ചിരിക്കുകയായിരുന്നു. അത് കോഹ്‌ലി മനസ്സിലാക്കിയപ്പോൾ അദ്ദേഹവും പൊട്ടിച്ചിരിച്ചു. ഈ ദൃശ്യങ്ങൾ ക്യാമറകൾ ഒപ്പിയെടുത്തു. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിമാറിയിരിക്കുന്നത്.

വീഡിയോ :

https://twitter.com/SaddamAli7786/status/1626477068560273408?s=19
Categories
Cricket Latest News

കുറുമ്പ് ലേശം കൂടുന്നുണ്ട് ! ഷമിയുടെ ചെവി പിടിച്ചു തിരിച്ചു അശ്വിന് ; വീഡിയോ കാണാം

ഡൽഹിയിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യ ദിനത്തിലെ കളി അവസാനിക്കുമ്പോൾ ടീം ഇന്ത്യക്ക് മേൽക്കൈ. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ ഒന്നാം ഇന്നിംഗ്സിൽ 263 റൺസിൽ ഓൾഔട്ട് ആക്കിയ ഇന്ത്യ, ഇന്ന് കളി നിർത്തുമ്പോൾ ആദ്യ ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 9 ഓവറിൽ 21 റൺസ് നേടിയിട്ടുണ്ട്. 13 റൺസുമായി നായകൻ രോഹിത് ശർമയും 4 റൺസുമായി വൈസ് ക്യാപ്റ്റൻ രാഹുലുമാണ് ക്രീസിൽ.

നേരത്തെ ആദ്യം ബാറ്റിങ്ങിൽ 81 റൺസെടുത്ത ഓപ്പണർ ഉസ്മാൻ ഖവാജയുടെയും 72 റൺസുമായി പുറത്താകാതെ നിന്ന പീറ്റർ ഹാൻഡ്‌സ്കോമ്പിന്റെയും മികവിലാണ് ഓസീസ് ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോർ നേടിയത്. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ വെറും 177 റൺസിന് പുറത്തായ ഓസീസ് ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്വത്തോടെ കളിച്ചപ്പോൾ ഇന്ത്യൻ ബോളർമാർ അൽപം വിയർത്തുവെങ്കിലും ഇന്നു കളി അവസാനിക്കുന്നതിന് മുന്നേത്തന്നെ അവരെ പുറത്താക്കാൻ സാധിച്ചു. ഓസീസ് നായകൻ പാറ്റ് കമിൻസ് 33 റൺസ് നേടി. ഇന്ത്യക്കായി പേസർ മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്പിന്നർമാരായ അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ഇന്ത്യൻ ബോളിങ്ങിന് ഇടയിൽ മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ സഹതാരം അശ്വിൻ ചെയ്ത ഒരു പ്രവർത്തി ആരാധകരിൽ ചിരിപടർത്തി. എഴുപത്തിയഞ്ചാം ഓവറിന്റെ രണ്ടാം പന്തിൽ ഷമി നതൻ ലയോണെ ക്ലീൻ ബോൾഡ് ആക്കിയിരുന്നു. അതിനുശേഷം സഹതാരങ്ങളുമൊത്ത് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടയിൽ പിന്നിൽനിന്ന് എത്തിയ അശ്വിൻ ഷമിയുടെ ഇരു ചെവികളിലും പിടിച്ച് തിരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഞെട്ടലിൽ ഷമി ഒന്ന് പേടിച്ചെങ്കിലും തിരിഞ്ഞുനോക്കിയപ്പോൾ അശ്വിനെ കണ്ടതോടെ ഒരു ചെറുപുഞ്ചിരിയോടെ അശ്വിന് കൈകൊടുത്തു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

വീഡിയോ :

https://twitter.com/KuchNahiUkhada/status/1626529270775549956?t=44zv_4AEMvY-jf8GRHwtyg&s=19
https://twitter.com/wpl2023/status/1626528084643151872?t=nEBHW7CnBkwIFORPS_CMJA&s=19
Categories
Cricket Latest News

ഗ്രൗണ്ടിൽ കയറിയ ആരാധകനെ വലിച്ചിഴച്ചു ഗ്രൗണ്ട് സ്റ്റാഫുകൾ,ഒന്നും ചെയ്യരുത് എന്ന് ഷമി ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡൽഹിയിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്ത മത്സരത്തിൽ താരതമ്യേന ഭേദപ്പെട്ട ഓപ്പണിങ് പാർട്ണർഷിപ്പ് ആണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിന് അപേക്ഷിച്ചു ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം പുറത്തെടുത്തു. അതുകൊണ്ടുതന്നെ ഇപ്പോൾ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിലാണ് കളി പുരോഗമിക്കുന്നത്. കഴിഞ്ഞ മത്സരത്തിന് അപേക്ഷിച്ച് കുറച്ചുകൂടി ബാറ്റ്സ്മാൻമാരെ തുണക്കുന്ന പിച്ചാണ് ഡൽഹിയിലേത്.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ-ഓസ്ട്രേലിയക്കെതിരെ ആധികാരികമായി ജയിച്ചിരുന്നു. ഉസ്മാൻ ഖ്വാജയുടെ മികച്ച മാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയയിലേക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ഉസ്മാൻ ഖ്വാജ 81 റൺസ് നേടി ജഡേജയുടെ പന്തിൽ പുറത്തായി. ഇന്ത്യക്കായി ഇതുവരെ രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി. ജഡേജയും രണ്ടു വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

ചേതശ്വർ പൂജാരയുടെ നൂറാം ടെസ്റ്റ് മത്സരമാണ് ഇത് എന്നുള്ള പ്രത്യേകതയും ഈ മത്സരത്തിലുണ്ട്. മത്സരത്തിനിടെ കാണികൾ ഗ്രൗണ്ടിലേക്ക് ഓടിവരുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. പലപ്പോഴും ഗ്രൗണ്ട് സ്റ്റാഫ് ഇടപെട്ട് ഇവരെ പുറത്താക്കുകയാണ് പതിവ്. ആരാധകരുടെ പ്രിയ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ കളിക്കാരെ കാണാൻ സെക്യൂരിറ്റി മറികടന്ന് കാണികൾ ഗ്രൗണ്ടിൽ എത്താറുണ്ട്.
ഇത്തരത്തിൽ ഒരു കാഴ്ചയാണ് ഇന്ന് ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഡ്രിങ്ക്സ് ബ്രേക്കിന്റെ സമയത്ത് കാണികളിൽ ഒരു വിരുതൻ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടു. ഇയാളെ ബലംപ്രയോഗിച്ച് പുറത്തുകൊണ്ടുപോകാൻ ഒരുങ്ങി. അപ്പോൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമി അയാളെ ഉപദ്രവിക്കരുത് എന്ന് സെക്യൂരിറ്റി ജീവനക്കാരുടെ അടുത്ത് പറയുന്നുണ്ടായിരുന്നു. കാണികളിൽ ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മുഹമ്മദ് ഷമിയുടെ ഈ നല്ല മനസ്സും സെക്യൂരിറ്റി ജീവനക്കാരുടെ ആരാധകന്റെയും വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

ഖവാജ വരെ അമ്പരന്നു ! അവിശ്വസനീയമായി രീതിയിൽ ഒറ്റ കൈ കൊണ്ട് പറന്നു ക്യാച്ച് എടുത്തു രാഹുൽ ; വീഡിയോ കാണാം

ഏതു ഒരു ക്രിക്കറ്റ്‌ മത്സരമാണെകിലും ക്രീസിൽ ഉറച്ചു നിന്ന് പൊരുതുന്ന ബാറ്ററേ പുറത്താക്കാൻ ഒരുപാട് പ്രയത്നിക്കേണ്ടതുണ്ട്. അങ്ങനെ ഒരു ബാറ്ററേ പുറത്താക്കണമെങ്കിൽ ബാറ്റർ അവിശ്വസനീയമായ രീതിയിൽ ഒരു തെറ്റ് വരുത്തണം. അല്ലാത്ത പക്ഷെ ബൗളിംഗ് ടീമിന് മികച്ച ഭാഗ്യം വേണം. അല്ലെങ്കിൽ അവിശ്വസനീയമായ തരത്തിൽ ഫീൽഡ് ചെയ്യണം.ഇപ്പോൾ ഇത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ്.

ബോർഡർ ഗവസ്കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റ്‌. ഡൽഹിയിൽ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുക്കുന്നു. ഓസ്ട്രേലിയക്ക്‌ വേണ്ടി കവാജ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നു. മറുവശത്ത് വാർണറും സ്മിത്തും ലാബുഷാനെയും ഹെഡും വീണിട്ടും മികച്ച രീതിയിൽ കവാജ ബാറ്റ് ചെയ്യുകയാണ്.ഹാൻഡ്‌സ്കൊമ്പിനെ കൂട്ടുപിടിച്ചു ഫിഫ്റ്റിയും നേടി കവാജ മുന്നേറുകയാണ്. ഒരു ക്യാച്ച് മത്സരത്തെ എങ്ങനെ മാറ്റി മറിക്കുമെന്നതാണ് പിന്നീട് ഡൽഹി കണ്ടത്.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ 46 മത്തെ ഓവർ. രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്. ഓവറിലെ അഞ്ചാമത്തെ പന്ത്, ഇന്നിങ്സിൽ ഉടനീളം മികച്ച രീതിയിൽ ഉപോയഗിച്ച ഷോട്ട് കവാജ വീണ്ടും പുറത്ത് എടുക്കുകയാണ്. റിവേഴ്‌സ് സ്വീപ്,എന്നാൽ ബൗണ്ടറി പ്രതീക്ഷ കവാജ കാണുന്നത് പറന്നു പന്ത് ഒറ്റ കൈ കൊണ്ട് തന്റെ കൈപിടിയിൽ ഒതുക്കുന്നു രാഹുലിനെയാണ്.81 റൺസുമായി കവാജ മടങ്ങി. ജഡേജ സ്വന്തമാക്കിയ 250 മത്തെ ടെസ്റ്റ്‌ വിക്കറ്റാണ് ഇത്. ഓസ്ട്രേലിയ നിലവിൽ പതറുകയാണ്. കവാജ തന്നെയാണ് ഓസ്ട്രേലിയുടെ ടോപ് സ്കോർർ.

വീഡിയോ :

Categories
Cricket Video

ഒന്നാം നമ്പറെയും രണ്ടാം നമ്പർ ബാറ്ററെയും ഒരോവറിൽ പുറത്താക്കി അശ്വിൻ്റെ മാജിക് ബോൾ ; വീഡിയോ കാണാം

ബോർഡർ ഗവസ്‌കർ ട്രോഫിക്ക്‌ മുന്നേ ഓസ്ട്രേലിയ താരങ്ങൾ ഏറ്റവും അധികം തയ്യാർ എടുത്തത് ഇന്ത്യൻ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ എങ്ങനെ നേരിടുമെന്നതാണ് . എന്നാൽ ആദ്യത്തെ ടെസ്റ്റ്‌ മത്സരത്തിൽ തന്നെ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത് കൊണ്ട് അശ്വിൻ തകർപ്പൻ പ്രകടനം നടത്തിയിരുന്നു.ഇന്ത്യയുടെ ഇന്നിങ്സ് വിജയത്തിൽ ഏറ്റവും ആവേശകരമായത് അശ്വിന്റെ പ്രകടനമായിരുന്നു.

എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ബോർഡർ ഗവസ്കർ ട്രോഫിയിൽ കാര്യങ്ങൾ വ്യത്യസ്തമല്ല.ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ ഇറങ്ങിയത്. ഹെഡ് റെൻഷാക്ക്‌ പകരവും കുന്ഹെമാൻ ബോളണ്ടിന് പകരവും ടീമിലേക്കെത്തി.ഇന്ത്യ സൂര്യകുമാറിന് പകരം ശ്രെയസിനെയും ഉൾപ്പെടുത്തി. ഇന്നിങ്സിന്റെ തുടക്കത്തിൽ പതിവ് പോലെ വാർണർ നിരാശപെടുത്തി.

കവാജക്ക്‌ ഒപ്പം ലാബുഷാനെ ചേർന്നതോടെ ഓസ്ട്രേലിയ പിടിമുറക്കി എന്ന് തോന്നിപ്പിച്ചു. എന്നാൽ പതിവ് പോലെ തന്നെ അശ്വിൻ അവതരിച്ചു.ഇന്നിങ്സിലെ 23 മത്തെ ഓവർ.അശ്വിന്റെ ആദ്യ പന്തിൽ കവാജ സിംഗിൾ നേടുന്നു.രണ്ടാമത്തെ പന്തിൽ സ്വീപ് ചെയ്തു ലാബുഷാനെ രണ്ട് റൺ ഓടി എടുക്കുന്നു.മൂന്നാമത്തെ പന്ത് ഡോട്ട് ബോൾ. നാലാമത്തെ പന്ത് ഓഫ്‌ സ്റ്റമ്പിന് പുറത്ത് കുത്തി തിരിഞ്ഞു കേറുന്നു. ലാബുഷാനെക്ക്‌ പിഴക്കുന്നു. പന്ത് അദ്ദേഹത്തിന്റെ കാലിൽ കൊള്ളുന്നു.അമ്പയർ നോട്ട് ഔട്ട്‌ വിളിക്കുന്നു.റിവ്യൂ എടുത്ത ഇന്ത്യക്ക്‌ അനുകൂലമായി വിധി വരുന്നു. തൊട്ട് അടുത്ത പന്തിൽ സ്മിത്ത്, ആദ്യ ബോൾ ഡോട്ട്. എന്നാൽ രണ്ടാം ബോൾ ഭാരതിന് ക്യാച്ച് നൽകി സ്മിത്തും മടങ്ങുന്നു. ഒരു ഓവറിൽ തന്നെ ലോക ഒന്നാം നമ്പർ ബാറ്ററയും രണ്ടാം നമ്പർ ബാറ്ററേയും അശ്വിൻ പുറത്താക്കിയിരിക്കുന്നു.

Categories
Cricket Latest News

അപ്പോ പേടി ഉണ്ടല്ലേ ?മങ്കാദിങ് ചെയ്യാൻ ശ്രമിച്ചു അശ്വിൻ , സ്റ്റമ്പിൻ്റെ പിറകിൽ പോയി നിന്നു ലാബുഷാഗ്നെ ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡൽഹിയിൽ പുരോഗമിക്കുകയാണ്. വീണ്ടും ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച രീതിയിലാണ് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ ഇന്ത്യൻ ബൗളർമാർക്ക് എതിരെ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ഇന്നിങ്സ് വിജയം സ്വന്തമാക്കിയിരുന്നു.

ഓപ്പണർമാരായ ഡേവിഡ് വാർണറും ഉസ്മാൻ ഖ്വാജയും മികച്ചു തുടക്കമാണ് ഓസ്ട്രേലിയക്ക് നൽകിയത്. ആദ്യം ബോൾ ഫാസ്റ്റ് ബോളർമാരെ തുണച്ചിരുന്നുവെങ്കിലും ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ തുടക്കത്തിൽ ശ്രദ്ധയോടെ ബാറ്റ് ചെയ്തു. പക്ഷേ രണ്ടാം സ്പെല്ലിലെത്തിയ മുഹമ്മദ് ഷമിയുടെ ഗംഭീര പന്ത് ഡേവിഡ് വാർണറുടെ ബാറ്റിന് എഡ്ജ് ചെയ്ത് കീപ്പർ ഭരത്തിന്റെ കയ്യിൽ എത്തിച്ചു.

ആദ്യദിനം കാര്യമായ രീതിയിൽ ബോൾ ടെൺ ചെയ്യുന്നില്ല എന്നത് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർക്ക് ബാറ്റ് ചെയ്യാൻ സുഖകരമാണ്. ശ്രദ്ധയോടെയാണ് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ തുടങ്ങിയത് എങ്കിലും പിന്നീട് ആക്രമിച്ചു കളിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഉസ്മാൻ ഖ്വാജാ ആക്രമിച്ചാണ് ഇന്ത്യൻ ബോളർമാരെ നേരിട്ടത്. രണ്ടാം ദിനത്തിന്റെ മൂന്നാം സെഷൻ ഓടുകൂടി ബോൾ നല്ല രീതിയിൽ ടേൺ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മങ്കാദിങ് എന്നത് ഐപിഎല്ലിൽ അശ്വിന് പേര് ദോഷം ഉണ്ടാക്കിക്കൊടുത്ത ഒന്നാണ്. ഇത് നല്ലതാണെന്നും മോശമാണ് എന്നും പല കോണുകളിൽ നിന്ന് വിവിധ അഭിപ്രായങ്ങൾ വന്നിരുന്നു. അശ്വിൻ ബോൾ ചെയ്യാനായി ആക്ഷൻ എടുത്തപ്പോൾ മാറനസ് ലംമ്പുഷൈൻ ക്രീസിന് പുറത്തായിരുന്നു. ബാറ്റ്സ്മാൻ എന്ത് ചെയ്യും എന്ന് അറിയാനാണ് അശ്വിൻ ബോൾ ആക്ഷൻ ചെയ്തിട്ട് നിർത്തിയത് എങ്കിലും നോൺ സ്ട്രൈക്കർ എൻഡിലുള്ള മാർനസ് തിരിച്ച് ക്രീസിലേക്ക് എത്തി. ഈ ദൃശ്യമാണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket India Latest News

എന്ത് അത് വൈഡ് അല്ല നൊബോൾ ആണെന്നോ ? വിചിത്രമായ നോബോൾ എറിഞ്ഞു ഷമി :വീഡിയോ

ബോർഡർ ഗവസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരം ആവേശകരമായ രീതിയിൽ ഡൽഹിയിൽ പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തിൽ വമ്പൻ പരാജയം ഓസ്ട്രേലിയ നേരിട്ടിരുന്നു.ഇന്നിങ്സിനും 132 റൺസിനുമായിരുന്നു കാങ്കരൂകളുടെ തോൽവി. ഇന്ന് ഓസ്ട്രേലിയ ടോസ് ലഭിച്ച ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ ഇറങ്ങിയത്. ഇന്ത്യയും ഒരു മാറ്റം വരുത്തിയിരുന്നു.

പരിക്ക് മാറി തിരിച്ചെത്തിയ ശ്രെയസ് അയ്യർക്ക്‌ മുന്നിൽ സൂര്യകുമാർ യാദവ് വഴി മാറി. ഓസ്ട്രേലിയ റെൻഷാക്ക്‌ പകരം ട്രാവിസ് ഹെഡിനെ ഉൾപ്പെടുത്തി. കൂടാതെ മാത്യു കുന്ഹെമാന് ബോളണ്ടിന് പകരം അരങ്ങേറ്റം നൽകി. ഇന്ത്യൻ താരം ചേതെശ്വർ പൂജാരയുടെ 100 മത്തെ ടെസ്റ്റാണ് ഇന്നത്തേത്. അത് കൊണ്ട് തന്നെ താരത്തെ മത്സരത്തിന് മുമ്പ് ആദരിക്കുന്ന ചടങ്ങുമുണ്ടായിരുന്നു. എന്നാൽ ഇത് ഒന്നുമല്ല ഇപ്പോൾ മത്സരത്തിലെ ചർച്ചവിഷയം. പിന്നെ എന്താണെന്ന് നമുക്ക് പരിശോധിക്കാം.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവർ. ഷമിയാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്. കവാജയാണ് ഓസ്ട്രേലിയ ബാറ്റർ. ഷമി ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു പന്ത് എറിയാൻ ഉദ്ദേശിക്കുന്നു. എന്നാൽ തന്റെ കയ്യിൽ നിന്ന് തെറിച്ച പന്ത് ചെന്ന് വീണത് വൈഡ് ലൈൻ അപ്പുറമാണ്.പക്ഷെ അമ്പയർ നോ ബോൾ വിധിക്കുന്നു.ഷമി ഒരിക്കലും ആ പന്ത് വാർണറുടെ അരക്ക് മീതെയല്ല എറിഞ്ഞത് പന്ത് എറിഞ്ഞപ്പോൾ ക്രീസിന് പുറത്തും കടന്നിട്ടില്ല. എന്നിട്ടും അത് എങ്ങനെ നോ ബോൾ വിധിച്ചത് എങ്ങനെയെന്ന് നമുക്ക് പരിശോധിക്കാം.

15 തരത്തിലുള്ള നോ ബോളുകളാണ് ക്രിക്കറ്റിലുള്ളത്. അതിൽ ഏറ്റവും പൊതുവായ രണ്ട് നോ ബോളുകളാണ് നേരത്തെ മുകളിൽ പറഞ്ഞത്.എന്നാൽ ഷമിയുടെ ഡെലിവറി നോ ബോൾ വിളിക്കാൻ കാരണം പ്ലെയിങ് ഏരിയക്ക്‌ പുറത്ത് കുത്തിയെന്ന് പറഞ്ഞു കൊണ്ടാണ്. വൈഡ് ലൈൻ സമാന്തരമായി വരുന്ന വരക്ക് അപ്പുറം കുത്തുന്ന പന്താണെങ്കിൽ അമ്പയർക്ക്‌ നോ ബോൾ വിളിക്കാം. ഷമിയുടെ ഈ ഡെലിവറി ഇങ്ങനെ പുറത്താണ് കുത്തിയതെന്ന് കാണാം.ഈ ഒരു കാരണം കൊണ്ടാണ് അമ്പയർ ഈ ഡെലിവറി നോ ബോൾ വിധിച്ചതും.

വീഡിയോ :

Categories
Cricket Latest News

ദേ കയ്യിൽ ചോര ! വാർണറിന്റെ ഉറച്ച ബൗണ്ടറി തടുത്തിട്ട്‌ സിറാജ്; വിരലിൽ ചോര പൊടിഞ്ഞിട്ടും ബോളിങ് തുടർന്നു;വീഡിയോ കാണാം

ഡൽഹിയിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ ഒരു ഇന്നിങ്സിനും 132 റൺസിനും നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഓസീസ്, ഇത്തവണ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താനാണ് ശ്രമിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കാണുന്ന ഇന്ത്യക്ക് പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ എങ്കിലും വിജയം നേടണം.

ഓസീസ് നിരയിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാറ്റ് റൻഷോക്ക് പകരം ട്രവിസ് ഹെഡിന് അവസരം ലഭിച്ചപ്പോൾ പേസർ സ്കോട്ട് ബോളണ്ടിന് പകരം അരങ്ങേറ്റമത്സരം കളിക്കുന്ന ഇടംകൈയ്യൻ സ്പിന്നർ മാത്യൂ കൻഹെമാന് ടീമിലിടം ലഭിച്ചു. ഇന്ത്യൻ നിരയിൽ കായികക്ഷമത തെളിയിച്ച ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവിനുപകരം ടീമിലെത്തി. ടെസ്റ്റിൽ വർഷങ്ങളായി ഇന്ത്യയുടെ മൂന്നാം നമ്പറിലെ വിശ്വസ്ത ബാറ്റർ ചേതേശ്വർ പൂജാരയുടെ നൂറാം ടെസ്റ്റ് മത്സരം എന്ന പ്രത്യേകത കൂടിയുണ്ട് ഈ മത്സരത്തിന്.

അതിനിടെ മത്സരത്തിന്റെ നാലാം ഓവറിൽ തന്നെ ഇന്ത്യയുടെ യുവപേസർ മുഹമ്മദ് സിറാജിന്റെ വിരലിന് പരുക്കേൽക്കുന്ന സംഭവമുണ്ടായി. ഓവറിന്റെ മൂന്നാം പന്തിൽ ഡേവിഡ് വാർണർ കിടിലൻ സ്‌ട്രൈറ്റ്‌ ഡ്രൈവ് കളിച്ചപ്പോൾ തന്റെ വലത്തുവശത്തേക്ക് ചാടി ഉറച്ച ബൗണ്ടറി സേവ് ചെയ്യുകയായിരുന്നു സിറാജ്. പന്ത് തടുത്തിട്ട ശേഷം വലത്തെ തള്ളവിരലിൽ മുറിവേറ്റ് ചോര വന്ന അദ്ദേഹത്തെ ടീം ഫിസിയോ എത്തി പരിശോധിച്ചശേഷം ഒരു ബാൻഡേജ്‌ ഇട്ടു നൽകി. അൽപസമയം മത്സരം തടസപ്പെട്ടുവെങ്കിലും സിറാജ് ബാക്കി മൂന്ന് പന്തുകൾ കൂടി എറിഞ്ഞ് മെയ്ഡൻ ഓവറാക്കിയ ശേഷമാണ് മടങ്ങിയത്. അതിനുശേഷം ഉസ്മാൻ ഖവാജക്കെതിരെ ആറാം ഓവറും സിറാജ് മെയ്ഡനാക്കി. താരത്തിന്റെ പരുക്ക് ഗുരുതരമല്ല എന്നുവേണം കരുതാൻ.

വീഡിയോ :

Categories
Cricket Latest News

നൂറാം ടെസ്റ്റ് കളിക്കുന്ന പുജാരക്ക് ഗാർഡ് ഓഫ് ഓണർ നൽകി രോഹിതും ടീമും ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരം ഡൽഹിയിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത എന്താണ് എന്നാൽ ചേതശ്വർ പൂജാരയുടെ നൂറാം ടെസ്റ്റ് മത്സരം ആണിത്. ഇന്ത്യയുടെ വൺ ഡൗണിലെ വർഷങ്ങളായുള്ള വിശ്വസ്ത ബാറ്റ്സ്മാൻ ആണ് പൂജാര.

രാഹുൽ ദ്രാവിഡ് വിരമിച്ച ശേഷം ആ സ്ഥാനത്തേക്ക് ബാറ്റ് ചെയ്യാൻ എത്തി ഇന്ത്യയുടെ വൻമതിൽ എന്ന പേര് സ്വന്തമാക്കിയ കളിക്കാരനാണ് പുജാര. മറ്റുള്ള കളിക്കാർ എല്ലാവരും ഏകദിനത്തിലും ടെസ്റ്റിലും T20യിലും ഒരുപോലെ ശ്രദ്ധ ചെലുത്തിയപ്പോൾ പൂജാരയുടെ ശ്രദ്ധ ടെസ്റ്റ് മത്സരങ്ങളിൽ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ എന്ന പേരിൽ പൂജാര അറിയപ്പെട്ടു.

ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയുടെ താരമാണ് പൂജാര. 35 കാരനായ പുജാര ആദ്യ മത്സരം കളിച്ചത് 2010ലാണ്. 13 വർഷമായി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖമായി മാറിയ കളിക്കാരൻ ആണ് പൂജാര. പലപ്പോഴും സ്ലോ സ്ട്രൈക്ക് റേറ്റിന്റെ പേരിൽ പഴി കേട്ടിട്ടുണ്ട് എങ്കിലും പൂജാര ആ കളി തന്റെ ഐഡന്റിറ്റിയായി മാറ്റി. തന്റെ ആദ്യ ടെസ്റ്റ് മത്സരം ഓസ്ട്രേലിയക്കെതിരെയാണ് കളിച്ചത്. ഈയിടെ ഫോം ഔട്ടിന്റെ പേരിൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടുവെങ്കിലും പൂർവാധികം ശക്തിയോടെ കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനം രേഖപ്പെടുത്തി ടീമിൽ തിരിച്ചെത്തി.

ആദ്യ മത്സരം കളിച്ച ടീമിനെതിരെ തന്നെ നൂറാം മത്സരം കളിക്കുന്നു എന്ന പ്രത്യേകതയും പൂജാരയുടെ ഇന്നത്തെ മത്സരത്തിനുണ്ട്. ചേതെശ്വർ അരവിന്ദ് പൂജാര എന്നാണ് മുഴുവൻ പേര്.
ഇന്ത്യക്കായി 99 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് പൂജാര 44.16 ആവറേജിൽ 7021 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഇന്ത്യക്കായി അഞ്ച് മത്സരങ്ങൾ കളിച്ചു എങ്കിലും സ്ഥിരം താരമായി മാറാൻ കഴിഞ്ഞില്ല. പിന്നീട് ടെസ്റ്റിൽ മാത്രം ഫോക്കസ് ചെയ്തു.

ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയാണ് പൂജാര. ഇന്ന് നൂറാം മത്സരം കളിക്കാനായി പൂജാര ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ ഇന്ത്യൻ താരങ്ങൾ ഗാർഡ് ഓഫ് ഓർഡർ നൽകിയാണ് പൂജാരയെ ഗ്രൗണ്ടിലേക്ക് വരവേറ്റത്. ഓസ്ട്രേലിയൻ ഓപ്പണർമാരായ ഡേവിഡ് വാർണറും ഉസ്മാൻ ക്വാജയും പുജാരയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു സുവർണ്ണ നിമിഷം ആണിത്. ഗാർഡ് ഓഫ് ഓർഡർ സ്വീകരിച്ച് പൂജാര ഗ്രൗണ്ടിലെത്തുന്ന വീഡിയോ ദൃശ്യം കാണാം.