Categories
Cricket Latest News

നൂറ്റാണ്ടിലെ ക്യാച്ച് !പറക്കും സ്മഡ്ജ്, ഹാർദിക്കിനെ സ്ലിപ്പിൽ പറന്നു പിടിച്ചു സ്റ്റീവ് സ്മിത്ത്

ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിനം ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളായിയാണ് സ്മിത്തും സംഘവും ഇറങ്ങിയത്. മാക്സ്വെലും ഇന്ഗ്ലീസിനും പകരം എല്ലിസും ക്യാരിയും ടീമിലേക്കെത്തി.ക്യാപ്റ്റൻ രോഹിത് ശർമ തിരിച്ചെത്തിയപ്പോൾ കിഷൻ ടീമിലെ സ്ഥാനം നഷ്ടമായി. താക്കൂറിന് പകരം അക്സറും ടീമിലേക്ക് എത്തി.

സ്മിത്തിന്റെ തീരുമാനം ശെരിവെക്കുന്ന രീതിയിൽ ഓസ്ട്രേലിയ ബൗളേർമാർ പന്ത് എറിഞ്ഞു. സ്റ്റാർക്കിന്റെ കൃത്യതയാർന്ന സ്വിങ് ബൗളിങ്ങിൽ ഇന്ത്യൻ ബാറ്റർമാർ പതറി. ഗില്ലും രോഹിത്തും രാഹുലും സൂര്യകുമാർ സ്റ്റാർക്കിന് മുമ്പിൽ വീണു. എന്നാൽ സ്റ്റാർക്കിന്റെ ഈ സ്പെല്ലിനെക്കാൾ ഉപരി ക്രിക്കറ്റ്‌ ലോകം ചർച്ച ചെയ്യുന്നത് ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ഒരു ക്യാച്ചാണ്.

ഇന്ത്യൻ ഇന്നിങ്സിന്റെ 10 മത്തെ ഓവറിലാണ് സംഭവം. ഹർദിക് പാന്ധ്യയാണ് ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത്. അബ്ബോട്ടാണ് ഓസ്ട്രേലിയക്ക്‌ വേണ്ടി പന്ത് എറിയുന്നത്. ഓവറിലെ രണ്ടാമത്തെ പന്ത് ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഗുഡ് ലെങ്ത്തിൽ കുത്തി വരുന്നു.ഹർദിക് ബാറ്റ് വെക്കുന്നു. എഡ്ജ് എടുത്ത ബോൾ ഫസ്റ്റ് സ്ലിപ്പിനെ മറികടന്നു ബൗണ്ടറിയിലേക്ക് പോകുമെന്ന് കരുതി. എന്നാൽ സ്മിത്ത് വിട്ട് കൊടുക്കാൻ ഒരുക്കമായിരുന്നില്ല. പന്തിന് വേണ്ടി ചാടുന്നു. ഒറ്റ കൈ കൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കുന്നു.

Categories
Cricket Latest News

പെണ്ണുങ്ങളെ കൊണ്ടും പറ്റും ഇതൊക്കെ ! WPL ലെ ഏറ്റവും വലിയ സിക്സ് അടിച്ചു സോഫി ; വീഡിയോ കാണാം

വനിതാ പ്രീമിയർ ലീഗിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിൽ ഒന്നായിമാറിയ മത്സരത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് വനിതകൾ ഗുജറാത്ത് ജയന്റ്സ്‌ ടീമിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ജയന്റ്സ് നിശ്ചിത ഇരുപത് ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന മികച്ച ടോട്ടൽ കണ്ടെത്തി. 68 റൺസെടുത്ത ഓപ്പണർ ലൗറ വോൾവർഡ്, 41 റൺസ് നേടിയ ഓൾറൗണ്ടർ ആഷ്‌ലി ഗാർഡ്നർ എന്നിവർ തിളങ്ങി.

എങ്കിലും 36 പന്തിൽ നിന്നും 99 റൺസ് നേടിയ ഓപ്പണർ സോഫി ഡിവൈന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ മികവിൽ ബാംഗ്ലൂർ, 15.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ടൂർണമെന്റിൽ കളിച്ച ആദ്യ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട ബാംഗ്ലൂർ ടീം ഒടുവിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് നോക്കൗട്ട് പ്രതീക്ഷകൾ അണയാതെ സൂക്ഷിച്ചിരിക്കുകയാണ്. ബംഗളൂരുവിനായി നായിക സ്മൃതി മന്ഥാനയും ഡിവൈനും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 125 റൺസാണ് നേടിയത്. സ്മൃതി 37 റൺസ് നേടി പുറത്തായി. വെറും 8 ഓവറിൽ അവർ സ്കോർ 100 കടത്തി. ഇരുവരും പുറത്തായതോടെ എത്തിയ എല്ലിസ് പെറിയും (19) ഹീതർ നൈറ്റും (22) ചേർന്ന് അവരെ വിജയത്തിലെത്തിച്ചു.

മത്സരത്തിൽ അവിസ്മരണീയ ബാറ്റിംഗ് കാഴ്ച്ചവെച്ച ബംഗളുരു ഓപ്പണർ സോഫി ഡിവൈൻ സെഞ്ചുറിക്ക് ഒരു റൺസ് അകലെയാണ് പുറത്തായത്. ഇത് വനിതാ പ്രീമിയർ ലീഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയായി മാറി. ആകെ മൊത്തം 9 ഫോറും 8 സിക്സും അവർ പറത്തിയിരുന്നു. ടനുജ കന്വാർ എറിഞ്ഞ ഒൻപതാം ഓവറിൽ 25 റൺസാണ് പിറന്നത്.

ഓവറിലെ മൂന്നാം പന്തിൽ ഡിവൈൻ നേടിയ സിക്സ് ഗാലറിയുടെ മുകളിലെത്തി. 94 മീറ്റർ ദൂരത്തിൽ എത്തിയ ഈ ഷോട്ട് ടൂർണമെന്റിലെ ഏറ്റവും നീളം കൂടിയ സിക്സ് ആയിമാറുകയും ചെയ്തു. പുരുഷ ക്രിക്കറ്റിൽ തന്നെ വളരെ കുറച്ചുപേർക്ക് മാത്രമേ 90 മീറ്ററിൽ കൂടുതൽ ദൂരമുള്ള സിക്സ് നേടാൻ സാധിച്ചിട്ടുള്ളത്. നാലാം പന്തിൽ ഒരു ബൗണ്ടറി നേടിയ ഡിവൈൻ, അവസാന രണ്ട് പന്തുകളിൽ വീണ്ടും സിക്സുകൾ നേടിയിരുന്നു.

https://twitter.com/MAHARAJ96620593/status/1637132754100912133?t=uCi__l7via0eLWeGjifTOg&s=19
https://twitter.com/MAHARAJ96620593/status/1637132348113264641?t=tjo0SdV__7vkf_Ya9cW_rg&s=19
Categories
Cricket Latest News

വയസ്സിനെ വെല്ലുന്ന ക്യാച്ച് ! ബൗണ്ടറി ലൈനിൽ നിന്ന് കൈഫിൻ്റെ ഞെട്ടിച്ച ക്യാച്ച് കാണാം

പ്രായം വെറും അക്കമാണ്.പല ഇതിഹാസ താരങ്ങളും തെളിയിച്ച കാര്യമാണ് ഇത്.പ്രായം കൂടുംതോറും വീര്യം കൂടുന്ന പല താരങ്ങളെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വിരമിച്ച ശേഷം ലെജൻഡ് ലീഗ് കളിക്കാൻ വന്ന മുഹമ്മദ് കൈഫ്‌ ക്രിക്കറ്റ്‌ ആരാധകരെ വിസ്മയപിക്കുകയാണ്. തന്റെ ക്രിക്കറ്റ്‌ കരിയറിൽ ഉടനീളം അവിശ്വസനീയ ക്യാച്ചുകൾ കൈപിടിയിൽ ഒതുക്കിയ കൈഫിന് ഇപ്പോഴും ഒരു മാറ്റമില്ല.

ഇന്ത്യൻ മഹാരാജസും ഏഷ്യൻ ലയൺസും ലെജൻഡ് ലീഗ് ക്രിക്കറ്റ്‌ ലീഗ് മത്സരം കളിക്കുകയാണ്.ഏഷ്യൻ ലയൺസ് ഇന്നിങ്സിന്റെ 16 മത്തെ ഓവർ.പ്രവീൺ താമ്പേയാണ് ഇന്ത്യൻ മഹാരാജാസിന് വേണ്ടി ബൗൾ ചെയ്യുകയാണ്.താമ്പേയേ സ്റ്റെപ് ഔട്ട്‌ ചെയ്ത ഹഫീസ് ബോൾ ബൗണ്ടറിയിലേക്ക് എന്ന് കരുതി നിൽകുമ്പോൾ ഒരിക്കൽ കൂടി കൈഫ്‌ അവതരിക്കുകയാണ്.ലോങ്ങ്‌ ഓഫിലേക്ക് പോയ പന്ത് മുമ്പോട്ട് ചാടി കൈഫ്‌ അസാമാന്യമായ രീതിയിൽ കൈപിടിയിൽ ഒതുക്കി.

മത്സരത്തിൽ കൈഫ്‌ സ്വന്തമാക്കുന്ന അവിശ്വസനീയമായ രണ്ടാമത്തെ ക്യാച്ച് ആണ് ഇത്.ലയൺസിന്റെ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ തരംഗയേ എക്സ്ട്രാ കവറിനുള്ളിൽ ഒരൊറ്റ കൈ കൊണ്ട് ക്യാച്ച് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ഏഷ്യ ലയൺസ് 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് സ്വന്തമാക്കിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം വേൾഡ് ജയന്റ്സുമായി ഫൈനലിൽ കളിക്കും.ടൂർണമെന്റിൽ കൈഫ്‌ സ്വന്തമാക്കുന്ന മൂന്നാമത്തെ കിടിലൻ ക്യാച്ച് ആണ് ഇത്. പഴകും തോറും വീര്യം കൂടിയ ആൾ തന്നെയാണ് താൻ എന്ന് കൈഫ്‌ ഒരിക്കൽ കൂടി തെളിയിക്കുകയാണ്.

Categories
Cricket Latest News

‘കൈഫ് പഴയ കൈഫ് തന്നെ ‘ ലെജൻഡ്സ് ലീഗിലെ ഏറ്റവും മികച്ച ക്യാച്ച് ഇനി കൈഫിൻ്റെ പേരിൽ ; വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് മുഹമ്മദ് കൈഫ്‌. ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളാണ് കോഹ്ലി.ഇന്ത്യൻ ഫീൽഡിങ്ങിനെ വേറെ തലങ്ങളിലേക്ക് എത്തിച്ചത് കൈഫ്‌ തന്നെയാണ്.ഒരു ക്യാച്ച് കൊണ്ട് തന്നെ ക്രിക്കറ്റ്‌ മത്സരങ്ങൾ മാറ്റി മറിക്കാൻ കൈഫിന് കഴിഞ്ഞിരുന്നു.

വർഷങ്ങൾക്ക് ശേഷവും കൈഫിന് ഒരു മാറ്റവുമില്ല. കവറിലും പോയിന്റിലും പറന്നു ക്യാച്ച് പിടിച്ച കൈഫ്‌ ഇപ്പോഴും എങ്ങും പോയിട്ടില്ലെന്ന് അയാൾ തെളിയിച്ചു ഇരിക്കുകയാണ്.ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ലെജൻഡ് ലീഗ് ലീഗിലായിരുന്നു കൈഫിന്റെ ഈ അത്ഭുത ക്യാച്ച്.ഏഷ്യൻ ലയൺസ് ഇന്ത്യൻ മഹാരാജാസിനെ നേരിടുകയാണ്. ഏഷ്യൻ ലയൺസ് വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്.തരംഗയും ദിൽഷനും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്.

പത്തിന് മുകളിൽ റൺ റേറ്റിൽ ഏഷ്യൻ ലയൺസ് ബാറ്റ് ചെയ്യുകയാണ്. ഇന്നിങ്സിന്റെ 9 മത്തെ ഓവർ.ഓവറിലെ അഞ്ചാമത്തെ പന്ത്.പ്രഗ്യാൻ ഓജയുടെ പന്ത് ഫിഫ്റ്റി നേടി മുന്നേറുന്ന തരംഗ കട്ട്‌ ചെയ്യുന്നു.പന്ത് ബൗണ്ടറിയിൽ എത്തുമെന്ന് പ്രതീക്ഷച്ച തരംഗ കാണുന്നത് എക്സ്ട്രാ കവറിൽ ബോൾ കൈപിടിയിൽ ഒതുക്കിയ കൈഫിനെയാണ്.എക്സ്ട്രാ കവറിൽ ഒരു ഫുൾ ലെങ്ത് ഡൈവ്, അതിന് ശേഷം ഒരൊറ്റ കൈ കൊണ്ട് ബോൾ കൈപിടിയിൽ, ഈ വർഷത്തെ ഏറ്റവും മികച്ച ക്യാച്ച്.ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്രിക്കറ്റ്‌ ദർശിച്ച അതെ കൈഫ്‌..ക്യാച്ച് കൊണ്ട് മത്സരം വഴിതിരിക്കുന്ന കൈഫ്‌ ലെജൻഡ് ലീഗിലും ഒരിക്കൽ കൂടി അവതരിച്ചിരിക്കുന്നു.

Categories
Cricket Latest News

“ഇവൻ എന്താ ഈ കാണിക്കുന്നത്” ഫ്രീ ഹിറ്റ്‌ നഷ്ടമാക്കിയ ഹാർദിക്ക് പാണ്ഡ്യയുടെ പ്രവർത്തിയിൽ നിരാശനായി കോഹ്ലി, വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ മിന്നുന്ന ജയം, ജയത്തോടെ പരമ്പരയിൽ 1-0 ന് മുന്നിലെത്താൻ ഇന്ത്യക്ക് സാധിച്ചു, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു,

ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ മിച്ചൽ മാർഷ് (81) ഒഴികെ മറ്റ് ആർക്കും ഓസീസ് നിരയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, ഒടുവിൽ 188 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ട്‌ ആവുകയും ചെയ്തു, 3 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ്‌ ഷമിയും, മുഹമ്മദ്‌ സിറാജും, 2 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഇന്ത്യക്ക് വേണ്ടി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തു.

ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെയും തുടക്കം തകർച്ചയോടെ ആയിരുന്നു, മിച്ചൽ സ്റ്റാർക്ക് ഇന്ത്യൻ മുൻ നിരയെ തകർത്തപ്പോൾ 39/4 എന്ന നിലയിൽ ഇന്ത്യ തോൽവി മുന്നിൽ കണ്ടു, എന്നാൽ കെ.എൽ രാഹുൽ 75* ജഡേജയെ 45* കൂട്ട് പിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു,

ആറാം വിക്കറ്റിൽ രാഹുലും ജഡേജയും ചേർന്ന് 108 റൺസിന്റെ അപരാജിത കൂട്ട്കെട്ട് പടുത്തുയർത്തി, ഇന്ത്യൻ വിജയത്തിന്റെ അടിത്തറ ആയത് ഈ കൂട്ടുകെട്ട് ആയിരുന്നു, ബോൾ കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ജഡേജ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മത്സരത്തിൽ മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ പതിനെട്ടാം ഓവറിൽ നോ ബോൾ എറിഞ്ഞതിന് ഹാർദിക്കിന് ഫ്രീ ഹിറ്റ്‌ ലഭിക്കുന്നു, എന്നാൽ അത് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ ഹാർദിക്കിന് സാധിച്ചില്ല, പുൾ ഷോട്ടിന് ശ്രമിച്ച താരത്തിന് സ്റ്റോയിനിസ് എറിഞ്ഞ സ്ലോ ബോൾ വേണ്ട വിധത്തിൽ കണക്ട് ചെയ്യാൻ പറ്റാതെ ആ ഫ്രീ ഹിറ്റ്‌ വെറും സിംഗിംളിൽ കലാശിക്കുന്നു, ഡ്രസ്സിംഗ് റൂമിൽ ഇരിക്കുകയായിരുന്ന കോഹ്ലി ഈ ഫ്രീ ഹിറ്റ്‌ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സാധിക്കാത്തത്തിൽ ഏറെ നിരാശയോടെയാണ് കാണപ്പെട്ടത്.

Categories
Cricket

യുവതാരങ്ങൾക്ക് കണ്ട് പഠിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഈ മനുഷ്യനിൽ, കോഹ്ലിക്ക് ടീമിനോടുള്ള കമ്മിറ്റ്മെന്റ് മനസ്സിലാക്കാൻ ഈ വീഡിയോ കണ്ടാൽ മതി

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ തകർപ്പൻ ജയം, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ മിച്ചൽ മാർഷ് (81) ഒഴികെ മറ്റ് ആർക്കും ഓസീസ് നിരയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, ഒടുവിൽ 188 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ട്‌ ആവുകയും ചെയ്തു, 3 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ്‌ ഷമിയും, മുഹമ്മദ്‌ സിറാജും, 2 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഇന്ത്യക്ക് വേണ്ടി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തു.

ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെയും തുടക്കം തകർച്ചയോടെ ആയിരുന്നു, മിച്ചൽ സ്റ്റാർക്ക് ഇന്ത്യൻ മുൻ നിരയെ തകർത്തപ്പോൾ 39/4 എന്ന നിലയിൽ ഇന്ത്യ തോൽവി മുന്നിൽ കണ്ടു, എന്നാൽ കെ.എൽ രാഹുൽ 75* ഹർദിക്കിനെയും(25) ജഡേജയെയും 45* കൂട്ട് പിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു, ആറാം വിക്കറ്റിൽ രാഹുലും ജഡേജയും ചേർന്ന് 108 റൺസിന്റെ അപരാജിത കൂട്ട്കെട്ട് പടുത്തുയർത്തി, ഇന്ത്യൻ വിജയത്തിന്റെ അടിത്തറ ആയത് ഈ കൂട്ടുകെട്ട് ആയിരുന്നു, ബോൾ കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ജഡേജ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മത്സരത്തിൽ ഹാർദിക്ക് പാണ്ഡ്യ എറിഞ്ഞ പതിനൊന്നാം ഓവറിൽ മിച്ചൽ മാർഷ് മിഡ്‌ വിക്കറ്റിലേക്ക് തട്ടിയിട്ട് റൺസിന് ശ്രമിക്കുന്നു, ഈ സമയം ഷോർട്ട് കവറിൽ ഫീൽഡ് ചെയ്യുകയായിരുന്ന കോഹ്ലി ഓസീസ് താരങ്ങൾ രണ്ടാം റണ്ണിനായി ശ്രമിക്കുമെന്ന് മനസ്സിലാക്കിയതോടെ ഷോർട്ട് കവറിൽ നിന്ന് പിച്ച് ക്രോസ്സ് ചെയ്ത് അതിവേഗം ഓടി ബോൾ കൈപ്പിടിയിൽ ഒതുക്കി പെട്ടന്ന് തന്നെ വിക്കറ്റ് കീപ്പർക്ക് നൽകി, അപ്പോഴേക്കും ഓസ്ട്രേലിയൻ താരങ്ങൾ രണ്ടാം റൺ പൂർത്തിയാക്കിയെങ്കിലും കോഹ്ലിയുടെ ഈ പ്രവർത്തി ഏറെ കൈയ്യടി നേടി.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

https://twitter.com/coverdrve/status/1636658311436324864?t=bdAj_YkERUms_vjTk3DJfQ&s=19
Categories
Cricket Latest News

അശ്രദ്ധ!കൊണ്ടിരുന്നേൽ ജഡേജ ഔട്ടായിരുന്നു! പക്ഷേ അതും ഓടി ജഡേജ ; വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ തകർപ്പൻ ജയം, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ മിച്ചൽ മാർഷ് (81) ഒഴികെ മറ്റ് ആർക്കും ഓസീസ് നിരയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, ഒടുവിൽ 188 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ട്‌ ആയി, 3 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ്‌ ഷമിയും, മുഹമ്മദ്‌ സിറാജും, 2 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഇന്ത്യക്ക് വേണ്ടി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തു.

ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെയും തുടക്കം തകർച്ചയോടെ ആയിരുന്നു, മിച്ചൽ സ്റ്റാർക്ക് ഇന്ത്യൻ മുൻ നിരയെ തകർത്തപ്പോൾ 39/4 എന്ന നിലയിൽ ഇന്ത്യ തോൽവി മുന്നിൽ കണ്ടു, എന്നാൽ കെ.എൽ രാഹുൽ 75* ഹർദിക്കിനെയും(25) ജഡേജയെയും 45* കൂട്ട് പിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു, ആറാം വിക്കറ്റിൽ രാഹുലും ജഡേജയും ചേർന്ന് 108 റൺസിന്റെ അപരാജിത കൂട്ട്കെട്ട് പടുത്തുയർത്തി, ഇന്ത്യൻ വിജയത്തിന്റെ അടിത്തറ ആയത് ഈ കൂട്ടുകെട്ട് ആയിരുന്നു, ബോൾ കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ജഡേജ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മത്സരത്തിൽ സീൻ അബോട്ട് എറിഞ്ഞ മുപ്പത്തി ഏഴാം ഓവറിൽ ഓഫ്‌ സൈഡിലേക്ക് ബോൾ തട്ടിയിട്ട് സിംഗിളിന് ശ്രമിച്ച രവീന്ദ്ര ജഡേജ ബോൾ ലാബുഷെയിനിന്റെ കൈയിൽ ആയതോടെ തിരിച്ച് ക്രീസിലേക്ക് നടന്നു, എന്നാൽ ക്രീസിലേക്ക് ബോളുമായി ഓടി എത്തിയ ലാമ്പുഷെയിൻ ബെയിൽസ് തട്ടാതെ മുന്നോട്ടേക്ക് ഓടി, എന്നാൽ പിന്നീട് വീണ്ടും ക്രീസിന് വെളിയിലേക്ക് നടന്ന ജഡേജയെ റൺ ഔട്ട്‌ ആക്കാനായി ലാബുഷെയിൻ ബോൾ എറിഞ്ഞെങ്കിലും വിക്കറ്റിൽ കൊണ്ടില്ല, ഇന്ത്യക്ക് ഒരു റൺ ഓവർത്രോ ആയി ലഭിക്കുകയും ചെയ്തു.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

Categories
Latest News

മത്സരത്തിനിടെ ഓസ്കാർ നേടിയ’ നാട്ടു.. നാട്ടു ‘ പാട്ടിന് ഡാൻസ് കളിച്ച് കോഹ്ലി;വൈറൽ വീഡിയോ

ഫീൽഡിന് അകത്തും പുറത്തും ഒരേപോലെ ആസ്വദിക്കുന്ന താരമാണ് വിരാട് കോഹ്ലി.തന്റെ സഹകളികാർക്ക് ഊർജം നൽകുന്ന കോഹ്ലിയെയും നമുക്ക് എല്ലാർക്കും പരിചയമുള്ളത്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മത്സരങ്ങളും വിരാട് കോഹ്ലി തന്റെതായ രീതികളിൽ ആസ്വദിക്കുകയാണ്.ഇന്ത്യയുടെ ഫീൽഡിങ്ങിന് ഇടയായിരുന്നു സംഭവം.

ഫീൽഡിങ്ങിന് ഇറങ്ങിയ ഇന്ത്യൻ ടീമിന് ഒപ്പം സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്നു കോഹ്ലി.ഓസ്ട്രേലിയ താരങ്ങൾ ബാറ്റ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഫീൽഡർമാർ എല്ലാം തങ്ങളുടെ പൊസിഷനിലേക്ക് ബൗളേർ ബൗൾ ചെയ്യാൻ പോവുകയാണ്. ഈ സമയത്ത് ഓസ്കാർ വിജയിച്ച ഗാനമായ നാട്ടു നാട്ടു പാട്ടിന്റെ ഡാൻസ് കളിക്കുകയാണ്. ഈ ഒരു രംഗം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

നേരത്തെ ടോസ് ലഭിച്ച ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുകകായിരുന്നു. ഇന്ത്യൻ ബൗളേർമാർ ക്യാപ്റ്റന്റെ വിശ്വാസം കാത്തതോടെ ഓസ്ട്രേലിയ 188 റൺസിന് പുറത്തായി.ഇന്ത്യക്ക് വേണ്ടി ഷമിയും സിറാജും മൂന്നു വിക്കറ്റ് സ്വന്തമാക്കി.81 റൺസ് നേടിയ മാർഷാണ് ഓസ്ട്രേലിയ ടോപ് സ്കോർർ..

Categories
Cricket Latest News

ഡിഫൻസ് കളിക്കാൻ നോക്കിയ ഗ്രീനിന്റെ ഓഫ് സ്റ്റമ്പും കൊണ്ട് പോകുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 189 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് 35.4 ഓവറിൽ വെറും 188 റൺസിൽ ഓൾഔട്ടാകുകയായിരുന്നു. ഇന്ത്യക്കായി പേസർമാരായ ഷമിയും സിറാജും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. കുടുംബത്തിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ട് അവധിയെടുത്ത രോഹിത് ശർമ്മക്ക് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ ഒന്നാം ഏകദിനത്തിൽ നയിക്കുന്നത്.

മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ട്രാവിസ് ഹെഡിനെ ക്ലീൻ ബോൾഡ് ആക്കിയാണ് സിറാജ് തുടക്കമിട്ടത്. എങ്കിലും രണ്ടാം വിക്കറ്റിൽ 72 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചുകൊണ്ട് ഒത്തുചേർന്ന സ്മിത്തും ഓപ്പണർ മിച്ചൽ മാർഷും സ്കോർ അതിവേഗം മുന്നോട്ട് നീക്കി. സ്മിത്ത് നങ്കൂരമിട്ട്‌ കളിച്ചപ്പോൾ മാർഷ് ട്വന്റി ട്വന്റി ശൈലിയിൽ കടന്നാക്രമിച്ച് 65 പന്തിൽ 10 ഫോറും 5 സിക്സും ഉൾപ്പെടെ 81 റൺസ് നേടി. സ്മിത്ത് 22 റൺസും വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസ്‌ 26 റൺസും എടുത്തു പുറത്തായി. ഒരു ഘട്ടത്തിൽ 128/2 എന്ന നിലയിൽ ആയിരുന്ന അവർ അവസാന 8 വിക്കറ്റുകൾ 59 റൺസ് എടുക്കുന്നതിനിടെയാണ് നഷ്ടപ്പെടുത്തിയത്.

മത്സരത്തിൽ ഇന്ത്യയുടെ ബോളർമാരിൽ ഏറ്റവും മികച്ചുനിന്നത് പേസർ മുഹമ്മദ് ഷമി ആയിരുന്നു. ആദ്യ സ്പെല്ലിൽ 3 ഓവറിൽ 9 റൺസ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റ് ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും രണ്ടാം സ്‌പെല്ലിൽ മൂന്ന് ഓവറിൽ 8 റൺസ് വഴങ്ങി രണ്ട് മെയ്ഡൻ ഉൾപ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ഓസീസ് ടീമിന്റെ അന്തകനായി. ഓസീസ് ഓൾറൗണ്ടർ കാമറോൺ ഗ്രീനിനെ ഷമി ക്ലീൻ ബോൾഡ് ആക്കിയിരുന്നു. ടെസ്റ്റ് മാച്ച് ലൈനിൽ തുടർച്ചയായ പന്തുകൾ എറിഞ്ഞ അദ്ദേഹം ബാറ്റർമാരെ വെള്ളം കുടിപ്പിച്ചു. ഷമിയുടെ സ്ട്രൈറ്റ് പന്ത്, ഡിഫൻസ് കളിക്കാൻ നോക്കിയ ഗ്രീനിന്റെ ഓഫ് സ്റ്റമ്പും കൊണ്ട് പോകുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്.

.

Categories
Cricket Latest News

ക്യാപ്റ്റന് ഇത്ര ജാഡ പാടില്ല ! കോഹ്ലി പറയുന്നത് മൈൻഡ് ആക്കാതെ ക്യാപ്റ്റൻ പാണ്ഡ്യ ,വൈറൽ ആയി വീഡിയോ

ബോർഡർ ഗവസ്കർ ട്രോഫിയുടെ ആവേശത്തിന് ശേഷം ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരക്ക്‌ ഇന്ന് തുടക്കമായി. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു.രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചത് ഹർദിക് പാന്ധ്യയായിരുന്നു. കമ്മിൻസിന്റെ അഭാവത്തിൽ ഓസ്ട്രേലിയേ നയിക്കുന്നത് സ്റ്റീവ് സ്മിത്തുമാണ്.

ഹർദിക്കിന്റെ തീരുമാനം ശെരി വെക്കുന്നാ രീതിയിൽ തന്നെ ഇന്ത്യൻ ബൗളേർമാർ പന്ത് എറിഞ്ഞു. മിച്ചൽ മാർഷ് അടിച്ചു തകർത്തുവെങ്കിലും ഓസ്ട്രേലിയേ വലിയ സ്കോറിലേക്ക് എത്തിക്കാൻ സാധിച്ചില്ല. ഇന്ത്യക്ക് വേണ്ടി ഷമിയും സിറാജും മൂന്നു വിക്കറ്റ് വീഴ്ത്തി.ജഡേജ രണ്ടും കുൽദീപും പാന്ധ്യയും ഒരു വിക്കറ്റും വീഴ്ത്തി. ഓസ്ട്രേലിയ 188 റൺസിന് ഓൾ ഔട്ടായി.81 റൺസ് നേടിയ മാർഷ് തന്നെയാണ് ടോപ് സ്കോർർ.എന്നാൽ തന്റെ മികച്ച ക്യാപ്റ്റൻസിയിലും ഹർദിക്കിന്റെ താരങ്ങളോടുള്ള മോശം പെരുമാറ്റം ഒരിക്കൽ കൂടി പുറത്ത് വന്നിരിക്കുകയാണ്.

https://twitter.com/adityar4jput/status/1636715654542770176?t=cBejVDrrmLgX2Hpb4mk60Q&s=19

കുൽദീപ് യാദവ് പന്ത് എറിയാൻ എത്തിയപ്പോൾ ആയിരുന്നു സംഭവം. കുൽദീപിന് നിർദേശം നൽകാൻ ക്യാപ്റ്റൻ ഹാർദിക് അടുത്തേക്കെത്തി.വിരാട് കോഹ്ലിയും കുൽദീപിന്റെ അടുത്ത് എത്തി. മുതിർന്ന താരങ്ങൾ ഇത്തരത്തിൽ നിർദേശങ്ങൾ നൽകുന്നത് ക്രിക്കറ്റിൽ പതിവാണലോ . എന്നാൽ കോഹ്ലി പറയുന്നത് കേൾക്കാൻ നിൽക്കാതെ ഹാർദിക് തന്റെ ഫീൽഡിങ് പൊസിഷനിലേക്ക് തിരകെ മടങ്ങി.