Categories
Cricket Latest News

വാ അടക്കടാ ബൗണ്ടറി അടിച്ച ശേഷം സിറാജിനെ സ്ലെഡ്ജ് ചെയ്തു ലബൂഷെയ്‌ൻ,വാ അടക്കാൻ പറഞ്ഞു സിറാജ് ,വീഡിയോ

ബോർഡർ ഗവസ്കർ ട്രോഫി,ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച വൈരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ആഷേസിനെക്കാൾ മികച്ച മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്ന പരമ്പര. പരമ്പര ആവേശകരമായത് കൊണ്ട് തന്നെ ബോർഡർ ഗവസ്കർ ട്രോഫികളിൽ സ്ലഡ്ജിങ്ങും കുറവല്ല. ജോൺസൻ കോഹ്ലി, ഹർഭജൻ- സൈമണ്ട്സ് എന്നിവർ തമ്മിൽ നടന്ന തർക്കങ്ങൾ എല്ലാം ഇതിന് ഉദാഹരണം.ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ബോർഡർ ഗവസ്കർ ട്രോഫിയിലും കാര്യങ്ങൾ വിത്യാസതമല്ല.

ഇന്ത്യ ഓസ്ട്രേലിയ ആദ്യത്തെ ടെസ്റ്റ്‌ മത്സരം.മത്സരത്തിലെ നാലാമത്തെ ഓവർ.ആദ്യ രണ്ട് വിക്കറ്റുകൾ വീഴ്ത്തി സിറാജും ഷമിയും ഓസ്ട്രേലിയ ബാറ്റർമാരെ വട്ടം കറക്കുകയാണ്. ലാബുഷാനെ ഓസ്ട്രേലിയക്ക്‌ വേണ്ടി ബാറ്റ് ചെയ്യുകയാണ്.സിറാജാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.ഓവറിലെ മൂന്നാമത്തെ പന്ത് സിറാജിന്റെ എഡ്ജ് ചെയ്ത ലാബുഷാനെ ഫോർ അടിക്കുന്നു.ഫോർ അടിച്ച ശേഷമാണ് സീരിയസിലെ ആദ്യത്തെ സ്ലഡ്ജിങ് സംഭവിക്കുന്നത്. സിറാജിന്റെ നേരെ ലാബുഷാനെ തിരിയുന്നു. സിറാജിന് നേരെ പ്രതികരിക്കുന്നു.സിറാജും തന്റെ പതിവ് രീതിയിൽ തന്നെ പ്രതികരിച്ചു ബൗൾ ചെയ്യാൻ പോകുന്നു.

നേരത്തെ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുക്കകയായിരുന്നു.വമ്പൻ ഫോമിലുള്ള ഗില്ലിനെ ഇന്ത്യ ആദ്യ ഇലവനിലേക്ക് തിരഞ്ഞെടുത്തില്ല. സൂര്യ കുമാറും ഭരതും ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു.ഓസ്ട്രേലിയ സ്പിന്നറായ ടോഡ് മർഫിക്ക്‌ അരങ്ങേറ്റം നൽകി.ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയേ ആദ്യ ഓവറുകളിൽ തന്നെ ഷമിയും സിറാജും ചേർന്ന് വട്ടം കറക്കുകയാണ്. നിലവിൽ ഇരുവരും ഓരോ വിക്കറ്റ് സ്വന്തമാക്കിട്ടുണ്ട്.

Categories
Latest News

ഷമ്മി ഹീറോ ആടാ! സ്റ്റമ്പ് പോകുന്ന പോക്ക് കണ്ടോ , വാറുണ്ണിയെ വിറപ്പിച്ച ഡെലിവറി കാണാം

വാശിയേറിയ ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസിന് ഇന്ന് നാഗ്പൂറിൽ വെച്ച് തുടക്കമായി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 2 വിക്കറ്റ് നഷ്ട്ടമായിട്ടുണ്ട്. ഓപ്പണർമാരായ ഖവാജ (1), വാർണർ (1) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഓവർ ചെയ്യാനെത്തിയ സിറാജ് ആദ്യ പന്തിൽ തന്നെ ഖവാജയെ എൽബിഡബ്ല്യൂവിൽ കുടുക്കിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

അമ്പയർ ഇന്ത്യൻ താരങ്ങളുടെ അപ്പീലിൽ ഔട്ട് വിധിച്ചിരുന്നില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മ അവസാന നിമിഷം റിവ്യുവിന് നൽകുകയായിരുന്നു. തേർഡ് അമ്പയറുടെ പരിശോധനയിൽ ഔട്ട് ആണെന്ന് തെളിഞ്ഞു. പിന്നാലെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ വാർണരുടെ സ്റ്റംപ് പിഴുതെറിഞ്ഞ് വിക്കറ്റുമായി ശമിയും രംഗത്തെത്തി.

മത്സരം 5 ഓവർ പിന്നിട്ടപ്പോൾ 2ന് 20 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. സ്റ്റീവ് സ്മിത്ത് (6), ലെബുഷൈൻ (8) എന്നിവർ ക്രീസിലുണ്ട്. മികച്ച ഫോമിലുള്ള ഇരുവരും ഇന്ത്യയ്ക്ക് ഭീഷണിയാണെന്നതിൽ സംശയമില്ല. 2 പേസർമാരുമായാണ് ഇന്ത്യ ഇറങ്ങിയിട്ടുള്ളത്. അതേസമയം സൂര്യകുമാർ യാദവും കെഎസ് ഭരതും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

റിഷഭ് പന്തിന്റെ അഭാവത്തിലാണ് കെഎസ് ഭരത് ടീമിലെത്തിയത്.
ഏറെ നാളുകളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന ജഡേജ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയ 3 ടെസ്റ്റ് സീരീസിൽ ഇന്ത്യയ്ക്ക്  ഒപ്പമായിരുന്നു 3 തവണയും വിജയം. ഇതിൽ 2 തവണ ഓസ്‌ട്രേലിയ മണ്ണിൽ വെച്ചായിരുന്നു.

https://twitter.com/sexycricketshot/status/1623538392612089856?t=vc4qRSFpIJSDzcEOpwtMFA&s=19

ഇന്ത്യ പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റ്വ), കെ എൽ രാഹുൽ, ചേതേശ്വര് പൂജാര, വിരാടു കോലി, കെ എസ് ഭരത്, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, അക്‌സർ പട്ടേൽ, മുഹമ്മദ് സിരാജ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ പ്ലെയിംഗ് ഇലവൻ: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷാഗ്നെ, സ്റ്റീവ് സ്മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), നഥാൻ ലിയോൺ, ടോഡ് മർഫി, സ്‌കോട്ട് ബോളണ്ട്.

Categories
Cricket Latest News

ആദ്യ ബോളിൽ തന്നെ സിറാജ് മാജിക് ! നോട്ട് ഔട്ട് വിളിച്ചു അമ്പയർ,റിവ്യൂ കൊടുത്തു ഇന്ത്യ ,വിധി വന്നപ്പോൾ സംഭവിച്ചത് ;വീഡിയോ കാണാം

ബോർഡർ ഗവാസ്ക്കർ ട്രോഫിക്ക് ഇന്ന് തുടക്കമായി. ഇന്ത്യ-ഓസ്ട്രേലിയ ആദ്യ മത്സരം നാഗ്പൂരിൽ തുടങ്ങി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ കളിക്കുവാനായി ഇന്ത്യയ്ക്ക് സീരിസ് വിജയം അനിവാര്യമാണ്. ഇന്ത്യയുടെ എതിരാളികളായ ഓസ്ട്രേലിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. ഇനി ഒരു സ്ഥാനം മാത്രമാണ് ബാക്കി. അതിനുള്ള പോരാട്ടം എന്നുള്ള രീതിയിലും ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് എന്നുള്ള രീതിയിലും ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന സീരിസിന് ആണ് ഇന്ന് തുടക്കം ആയിരിക്കുന്നത്.

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ സമീപകാല ടെസ്റ്റുകളിൽ ഗംഭീര ഫോമിലുള്ള റിഷാബ്‌ പന്ത് ടീമിൽ ഇല്ലാത്ത ഇന്ത്യക്ക് തിരിച്ചടിയാണ്. ഇന്ത്യയുടെ വിക്കറ്റിന് പിന്നിൽ ഇന്ന് കെ എസ് ഭരത് ആണ്. ഓസ്ട്രേലിയക്കായി ടോഡ് മർഫി ഇന്ന് അരങ്ങേറ്റം കുറിക്കുന്നുണ്ട്. ടോഡിനെ കൂടാതെ നദാൻ ലിയോൺ ആണ് ടീമിലുള്ള മറ്റു സ്പിന്നർ. ഓസ്ട്രേലിയയുടെ സ്റ്റാർ ബൗളർമാരായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെസൽവുഡ് എന്നിവർ പരിക്കു കാരണം കളിക്കുന്നില്ല.

കെ.എസ് ഭരത്തിനു പുറമേ ഇന്ത്യക്കായി സൂര്യകുമാർ യാദവും ഇന്ന് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നു. മൂന്നു സ്പിന്നർമാർ ആണ് ഇന്ത്യൻ ടീമിൽ ഉള്ളത്. പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനായി രവീന്ദ്ര ജഡേജ ഇന്ത്യയ്ക്കായി ഇന്ന് കളിക്കാൻ ഇറങ്ങിയിട്ടുണ്ട്. ജഡേജ ടീമിൽ ഉള്ളത് ഇന്ത്യയ്ക്ക് വലിയ കരുത്തേക്കും എന്നാണ് പ്രതീക്ഷ. രവിചന്ദ്രൻ അശ്വിനും അക്സർ പട്ടേലുമാണ് ടീമിലുള്ള മറ്റ് സ്പിന്നർമാർ. ശുഭ്മാൻ ഗില്ലും കുൽദീപ് യാദവും കളിക്കുന്നില്ല. കെ എൽ രാഹുലും രോഹിത് ശർമയും ഇന്ത്യക്കായി ഓപ്പണിങ്ങിന് ഇറങ്ങും.

ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയക്ക് തുടക്കം തന്നെ തകർച്ചയോടെയാണ്. രണ്ടാം ഓവറിൽ തന്നെ ഓസ്ട്രേലിയയുടെ മികച്ച ഫോമിലുള്ള ബാറ്റ്സ്മാൻ ആയ ഉസ്മാൻ ക്വാജയെ ഓസ്ട്രേലിയക്ക് നഷ്ടമായി. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഉസ്മാൻ എൽ ബി ഡബ്ല്യു ആവുകയായിരുന്നു. ആദ്യം നിതിൻ മേനോൻ നോട്ട് ഔട്ട് വിധിച്ചു എങ്കിലും രോഹിത് ശർമ റിവ്യൂ എടുത്തു. തുടർന്ന് പന്ത് കൃത്യമായി വിക്കറ്റിൽ തട്ടുന്നുണ്ട് എന്ന് മനസ്സിലായതിനാൽ തീരുമാനം മാറ്റി ഔട്ട് നൽകി. ഈ വിക്കറ്റ് വീഴ്ചയുടെ വീഡിയോ ദൃശ്യം കാണാം…

Categories
Latest News

ടെസ്റ്റ് കരിയറിലെ അഞ്ചാം ഇന്നിംഗ്‌സിൽ തന്നെ ഡബിൾ സെഞ്ചുറി! ആരാധകരെ ഞെട്ടിച്ച് ചന്ദർപോളിന്റെ മകൻ

ടെസ്റ്റ് കരിയറിലെ അഞ്ചാം ഇന്നിംഗ്‌സിൽ തന്നെ ആദ്യ ഡബിൾ സെഞ്ചുറി നേടി ആരാധകരെ ഞെട്ടിച്ച് ചന്ദർപോളിന്റെ മകൻ ടാഗെനരൈൻ. ഇന്ന് ആരംഭിച്ച സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സംഭവം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിനായി ഓപ്പണിങ്ങിൽ എത്തിയ ടാഗെനരൈൻ 465ആം പന്തിൽ സിക്സിലൂടെയാണ് ഡബിൾ സെഞ്ചുറി പിന്നിട്ടത്.

അതേ ഓവറിൽ തന്നെ വെസ്റ്റ് ഇൻഡീസ് 6ന് 447 എന്ന നിലയിൽ ഡിക്ലയർ ചെയ്തപ്പോൾ ടാഗെനരൈൻ 207 റൺസുമായി പുറത്താകാതെ നിന്നു. 3 സിക്‌സും 16 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. ഓപ്പണിങ്ങിൽ ക്രൈഗ് ബ്രാത്വൈറ്റിനോടൊപ്പം 336 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.

വെസ്റ്റ് ഇന്ത്യൻസിന്റെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 11 വർഷം മുമ്പ്  ന്യൂസിലൻഡിനെതിരെ ക്രിസ് ഗെയ്‌ലും കീറൻ പവലും ചേർന്ന് നേടിയ 254 റൺസാണ് മറികടന്നത്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ അരങ്ങേറ്റം കുറിച്ച ജൂനിയർ ചന്ദർപോൾ ഇതിനോടകം 5 ഇന്നിംഗ്‌സിൽ നിന്നായി 367 റൺസ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്കെതിരെ ഒരു ഫിഫ്റ്റി നേടിയിട്ടുണ്ട്.

മത്സരത്തിൽ 312 പന്തിൽ നിന്ന് 182 റൺസ് നേടി ബ്രാത്വൈറ്റും മികച്ച പ്രകടനം നടത്തിയിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് അവസാനിച്ചതിന് പിന്നാലെ വെസ്റ്റ് ഇൻഡീസ് നിര അതിവേഗം തകരുന്ന കാഴ്ച്ചയാണ് കണ്ടത്. 1ന് 336 എന്ന നിലയിൽ ഉണ്ടായിരുന്ന വെസ്റ്റ് ഇൻഡീസിന് അവസാന 111 റൺസ് ചേർക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ട്ടമായി. 5 വിക്കറ്റ് നേടി ബ്രാൻഡൻ മവുറ്റ സിംബാബ്‌വെയ്ക്കായി മികച്ച ബൗളിങ് പ്രകടനം നടത്തി. 

Categories
Cricket Latest News

ഇവൻക്ക് ഒന്നും വെളിവു വന്നില്ലേ ? സഹതാരത്തെ ബോഡി ഷെയിമിങ് ചെയ്തു പാകിസ്താൻ താരം നസീം ഷാ ;വീഡിയോ കാണാം

സ്പോർട്സിൽ നാം പല തവണ കാണുന്നതാണ് വംശീയ അധിഷേപവും ബോഡി ഷെയ്മിങ്ങും.ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സംഭവം പുറത്ത് വന്നിരിക്കുകയാണ്. ബംഗ്ലാദേശ് പ്രീമിയർ ലീഗ് മത്സരത്തിലാണ് സംഭവം നടന്നത്.എന്താണ് സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ മത്സരം.കുൽന ടൈഗേഴ്സും കോമില വിക്ടോറിയൻസും തമ്മിൽ നടന്ന മത്സരത്തിലാണ് സംഭവം.ആദ്യ ഇന്നിങ്സിൽ പത്തൊമ്പതാം ഓവറിലാണ് സംഭവം. നസീം ഷായും അസം ഖാനുമാണ് വിവാദമായ ഈ സംഭവത്തിന് തിരികൊളുത്തിയത്.പത്തൊമ്പതാം ഓവറിൽ ബാറ്റ് ചെയ്യാൻ അസം ഖാൻ ക്രീസിലേക്ക് വരുകയായിരുന്നു. അസം ഖാനെ കണ്ടേ ഉടനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച നസീം ഷായേ അസം ഖാൻ തട്ടി മാറ്റി. എന്നാൽ പിന്നീട് നസീം ഷാ അസം ഖാനെ കളിയാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഒരിക്കൽ കൂടി അസം ഖാനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച നസീം ഷായേ വീണ്ടും അദ്ദേഹം തട്ടിമാറ്റുന്നു.തുടർന്ന് ക്രീസിലേക്ക് നടന്ന അസം ഖാനെ അതെ രീതിയിൽ തന്നെ പിന്തുടർന്ന്.നസീം ഷായുടെ ഈ പ്രവർത്തി അസം ഖാനും ആരാധകർക്ക് അത്ര പിടിച്ചിട്ടില്ല. നസീം ഖാൻ രസകരമായി ചെയ്ത ഈ പ്രവർത്തി ബോഡി ഷെയ്മിങാണെന്ന് രീതിയിൽ ആരാധകർ പ്രതികരിച്ചു. ഇത് ആദ്യമായിയല്ല തന്റെ ശരീരഭാരത്തിന്റെ പേരിൽ അസം ഖാൻ അവഗണന നേരിടുന്നത്.മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മോയിൻ ഖാൻ്റെ മകനാണ് അസം ഖാൻ. ടി20 ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള താരം പാകിസ്താന് വേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

വീഡിയൊ :

Categories
Cricket Latest News Malayalam Video

ഹമ്മെ ഇതെന്താ ഹനുമാന്റെ ഗദയാണോ; ഹാർദിക്കിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്ന പൃഥ്വി ഷാ.. വീഡിയോ കാണാം

ഇന്നലെ ന്യൂസിലൻഡിനെ 168 റൺസിന് തകർത്ത് ട്വന്റി ട്വന്റി പരമ്പര വിജയം നേടിയതിന്റെ ആഘോഷത്തിലാണ് ഇന്ത്യൻ ആരാധകർ. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ ഗിൽ പുറത്താകാതെ നേടിയ 126 റൺസിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുത്തിരുന്നു. ന്യൂസിലൻഡിന്റെ മറുപടി 12.1 ഓവറിൽ വെറും 66 റൺസിൽ ഒതുങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ നായകൻ പാണ്ഡ്യ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തകർപ്പൻ സെഞ്ചുറി നേടിയ ഗിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഓപ്പണർ ഇഷാൻ കിഷൻ രണ്ടാം ഓവറിൽ മടങ്ങിയെങ്കിലും ഗിൽ, ത്രിപാഠിയുമൊത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 80 റൺസ് ചേർത്തു. 22 പന്തിൽ 44 റൺസ് എടുത്ത ത്രിപാഠി മടങ്ങിയശേഷം 23 റൺസ് എടുത്ത സൂര്യകുമാർ യാദവിനൊപ്പം 38 റൺസ് കൂട്ടുകെട്ടിലും അതിനുശേഷം എത്തിയ 30 റൺസ് എടുത്ത നായകൻ പാണ്ഡ്യക്കൊപ്പം 103 റൺസ് കൂട്ടുകെട്ടിലും ഗിൽ പങ്കുചേർന്നിരുന്നു. ആദ്യം പതിഞ്ഞ താളത്തിൽ തുടങ്ങിയശേഷം അവസാന ഓവറുകളിൽ കത്തിക്കയറിയ ഇന്നിങ്സ് ആയിരുന്നു ഗിൽ കളിച്ചത്. സെഞ്ചുറി നേടിയശേഷവും വമ്പനടികൾ തുടർന്ന ഗിൽ, ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുള്ള റെക്കോർഡും സ്വന്തം പേരിലാക്കി.

ഇന്നലെ മത്സരം കഴിഞ്ഞ് കിരീടം ഏറ്റുവാങ്ങിയ ശേഷം നായകൻ ഹാർദിക് പാണ്ഡ്യ തന്റെ മുൻ നായകരെപ്പോലെ ടീമിലെ യുവതാരത്തിന് ട്രോഫി ഉയർത്താനായി നൽകുന്ന പതിവ് തുടർന്നിരുന്നു. ഇത്തവണ ഇന്ത്യൻ സ്ക്വാഡിലെ ഏറ്റവും ചെറുപ്പമായ പൃഥ്വി ഷായ്ക്കാണ് അവസരം ലഭിച്ചത്. പാണ്ഡ്യയുടെ കയ്യിൽനിന്നും അത് ഏറ്റുവാങ്ങുന്ന സമയത്തെ പൃഥ്വിയുടെ റിയാക്ഷനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. താൻ വിചാരിച്ചതിലും അധികം ഭാരം ഉണ്ടായപ്പോൾ അദ്ദേഹം ഒരു അമ്പരപ്പോടെ നിൽക്കുന്ന ദൃശ്യങ്ങളാണ് അത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന അദ്ദേഹം പക്ഷേ ഡഗ് ഔട്ടിൽ വളരെ ഉന്മേഷവാനായി കാണപ്പെട്ടിരുന്നു.

Categories
Cricket Latest News

44(22) ഗില്ലിൻ്റെ വെടിക്കെട്ടിൽ മുങ്ങി പോയ മറ്റൊരു വെടിക്കെട്ട്!ഇന്ത്യയുടെ പുതിയ 360°യുടെ വെടിക്കെട്ട് ഇന്നിംഗ്സ് വീഡിയോ കാണാം

ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ഇന്നലെ നടന്ന അവസാന പോരാട്ടത്തിൽ, ടീം ഇന്ത്യ 168 റൺസിന്റെ ഏകപക്ഷീയ വിജയം നേടി പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. 126 റൺസ് എടുത്ത് പുറത്താകാതെ നിന്ന ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ ഇന്നിംഗ്സിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുത്തു. ത്രിപാഠി (44), പാണ്ഡ്യ (30), സൂര്യകുമാർ (23) എന്നിവരും തിളങ്ങി. ന്യൂസിലൻഡ് താരങ്ങൾ ബാറ്റിംഗ് മറന്നപ്പോൾ, അവർ 12.1 ഓവറിൽ വെറും 66 റൺസിൽ ഓൾഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ നായകൻ പാണ്ഡ്യ മുന്നിൽ നിന്നും നയിച്ചു.

അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ ഇഷാൻ കിഷനെ നഷ്ടമായെങ്കിലും പതിഞ്ഞ താളത്തിൽ തുടങ്ങിയ ശുഭ്മൻ ഗില്ലിന്‌ ആത്മവിശ്വാസത്തോടെ ഇന്നിങ്സ് കെട്ടിപ്പടുക്കാൻ കരുത്തുനൽകിയത് മൂന്നാം നമ്പറിൽ എത്തിയ രാഹുൽ ത്രിപാഠിയുടെ നിസ്വാർത്ഥമായ ഒരു ബാറ്റിംഗ് പ്രകടനമായിരുന്നു. സ്വന്തം നേട്ടങ്ങൾക്ക് പ്രാധാന്യം നൽകാതെ ടീമിന്റെ സ്കോർബോർഡിൽ പെട്ടെന്ന് റൺസ് എത്തിക്കാനുള്ള ഒരു വിലപ്പെട്ട ഇന്നിങ്സ്. ഗില്ലിന് അതിവേഗം റൺസ് എടുക്കേണ്ട സമ്മർദ്ദവും അകറ്റിയത് ഈ ഇന്നിങ്സ് ആയിരുന്നു.

ആദ്യ മത്സരത്തിൽ പൂജ്യത്തിനും രണ്ടാം മത്സരത്തിൽ 13 റൺസിനും പുറത്തായിരുന്ന അദ്ദേഹത്തിന് വേണമെങ്കിൽ അല്പം സമയമെടുത്ത്, ടീമിലെ തന്റെ സ്ഥാനം നിലനിർത്താൻ പാകത്തിലുള്ള ഒരു ദീർഘ ഇന്നിങ്സ് കളിക്കാമായിരുന്നു. എങ്കിലും അതിനു മുതിരാതിരുന്ന ത്രിപാഠി, വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ചത് ഇന്ത്യക്കും ഗില്ലിനും ഒരുപോലെ ഗുണമായി. രണ്ടാം വിക്കറ്റിൽ ചുരുങ്ങിയ പന്തുകളിൽ 80 റൺസാണ് ഇരുവരും ചേർന്ന കൂട്ടുകെട്ട് സമ്മാനിച്ചത്. 22 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 44 റൺസ് നേടിയ ത്രിപാഠി ഒൻപതാം ഓവറിന്റെ രണ്ടാം പന്തിലാണ് പുറത്തായത്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് ആകട്ടെ 200!

വീഡിയൊ:

Categories
Cricket Latest News Video

ബെയ്ൽസ് അല്ലേ ആ പോകുന്നത് ? 150 KPH വന്ന ബോളിൽ ബെയ്ൽസ് ചെന്ന് വീണത് ബൗണ്ടറി ലൈനിൻ്റെ അടുത്ത് : വീഡിയോ കാണാം

അഹമ്മദാബാദിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ അവസാനമത്സരത്തിൽ 168 റൺസിന് കിവീസിനെ തകർത്ത ടീം ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, സെഞ്ചുറി(126*) നേടി പുറത്താകാതെ നിന്ന ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ ഇന്നിംഗ്സിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റിന് 234 റൺസ് കണ്ടെത്തി. അവരുടെ മറുപടി 12.1 ഓവറിൽ വെറും 66 റൺസിൽ ഓൾഔട്ടായി അവസാനിക്കുകയായിരുന്നു. നായകൻ ഹാർദിക് പാണ്ഡ്യ 4 വിക്കറ്റ് വീഴ്ത്തി.

1 റൺ മാത്രം എടുത്ത ഓപ്പണർ ഇഷാൻ കിഷനെ മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് നഷ്ടമായെങ്കിലും, ശുഭ്മൻ ഗിൽ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ട് നീക്കി. 22 പന്തിൽ നിന്നും 4 ഫോറും 3 സിക്സും ഉൾപ്പെടെ 44 റൺസ് നേടിയാണ് ത്രിപാഠി പുറത്തായത്. അതിനുശേഷം എത്തിയ സൂര്യകുമാർ യാദവ് 13 പന്തിൽ 24 റൺസോടെ മടങ്ങി. പിന്നീട് എത്തിയ നായകൻ ഹാർദ്ദിക് പാണ്ഡ്യയോടൊത്ത് സെഞ്ചുറി കൂട്ടുകെട്ടിലും ഗിൽ പങ്കാളിയായി. 17 പന്തിൽ 30 റൺസെടുത്ത പാണ്ഡ്യ അവസാന ഓവറിലെ ആദ്യ പന്തിലാണ് പുറത്തായത്. ദീപക് ഹൂഡ 2 റൺസോടെ പുറത്താകാതെ നിന്നു. 63 പന്തിൽ 12 ഫോറും 7 സിക്സും അടക്കമാണ്‌ ഗിൽ 126 റൺസ് നേടിയത്. ഇത് ഒരു ഇന്ത്യൻ താരത്തിന്റെ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്‌.

മത്സരത്തിൽ ന്യൂസിലൻഡ് ടീമിലെ വെടിക്കെട്ട് ബാറ്റർ മൈക്കൽ ബ്രൈസ്വെല്ലിനെ ക്ലീൻ ബോൾഡാക്കി പുറത്താക്കിയത് പേസർ ഉമ്രാൻ മാലിക്കായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച സ്പിന്നർ ചഹലിന് പകരം ടീമിൽ എത്തിയതായിരുന്നു ഉമ്രാൻ. ഈ വിക്കറ്റോടെയാണ് അഞ്ചോവറിനുള്ളിൽ അഞ്ച് വിക്കറ്റ് നഷ്ടമായ അവർ വൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. അഞ്ചാം ഓവറിന്റെ മൂന്നാം പന്തിൽ ഒരു ക്രോസ് ബാറ്റഡ് ഷോട്ട് കളിക്കാൻ ശ്രമിച്ച ബ്രൈസ്വെല്ലിന് പിഴച്ചപ്പോൾ പന്ത് മിഡിൽ സ്റ്റമ്പിന്റെ മുകൾഭാഗത്ത് പതിച്ചു.

അന്നേരം ബൈൽസ് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പറന്ന്, മുപ്പതുവാര വൃത്തവും കടന്ന് തെറിച്ചുപോകുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ എറിഞ്ഞ പന്ത് അതിൽ ഏൽപ്പിച്ച ആഘാതം അത്ര വലുതായിരുന്നു. തന്റെ വേഗതകൊണ്ട് ഉമ്രാൻ എതിർ ടീമിലെ ബാറ്റർമാരെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തിൽ 2.1 ഓവറിൽ 9 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം തന്നെയാണ് ന്യൂസിലൻഡ് നിരയിലെ ടോപ് സ്കോറർ ഡാരിൽ മിച്ചലിനെ(35) പുറത്താക്കി ഇന്ത്യക്ക് വിജയം സമ്മാനിച്ചതും.

https://twitter.com/minibus2022/status/1620815590419234816?s=20&t=XOfKnrlXv8Rvu6-R81FNzQ
Categories
Cricket Latest News

63 ബോളിൽ 126 റൺസ് ,7 സിക്സ് 12 ഫോർ ! വിരോധികളുടെ അണ്ണാക്കിൽ അടിച്ച ഗില്ലിൻ്റെ വെടിക്കെട്ട് കാണാം

അഹമ്മദാബാദിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരത്തിൽ 168 റൺസിന്റെ കൂറ്റൻ വിജയം നേടിയ ടീം ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ റൺ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത് എന്ന പ്രത്യേകത കൂടിയുണ്ട്. പരമ്പരയിലെ ആദ്യ മത്സരം തോറ്റ ശേഷം തിരിച്ചടിച്ച് നേടിയ പരമ്പരവിജയം ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. നിർണായക മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മൻ ഗില്ലാണ് ഇന്ത്യയുടെ വിജയശില്ലി.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുത്തപ്പോൾ മറുപടിയായി ന്യൂസിലാന്റിന്റെ ഇന്നിങ്സ് 12.1 ഓവറിൽ വെറും 66 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി ഗിൽ 126 റൺസോടെ പുറത്താകാതെ നിന്നു. രാഹുൽ ത്രിപാഠി 44(22), സൂര്യകുമാർ യാദവ് 24(13), നായകൻ ഹാർദിക് പാണ്ഡ്യ 30(17) എന്നിവരും മികച്ച സംഭാവന നൽകി. കിവീസ് നിരയിൽ ഓൾറൗണ്ടർ ദാരിൽ മിച്ചൽ 35(25), നായകൻ മിച്ചൽ സാന്റ്നർ 13(13) എന്നിവർ ഒഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. നായകൻ പാണ്ഡ്യ നാല് വിക്കറ്റുമായി മുന്നിൽ നിന്നും നയിച്ചപ്പോൾ പേസർമാരായ അർഷദീപ് സിംഗ്, ഉമ്രാൻ മാലിക്ക്, ശിവം മാവി എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്ത് മികച്ച പിന്തുണ നൽകി.

ആദ്യ മത്സരത്തിൽ 7, രണ്ടാം മത്സരത്തിൽ 11 എന്നിങ്ങനെ നേടിയതോടെ ടീമിലെ സ്ഥാനം സംശയത്തിലായിരുന്ന ഗിൽ, ഇന്ന് ഫോമിലേക്ക് മടങ്ങിയെത്തി വെടിക്കെട്ട് സെഞ്ചുറി നേടി, താൻ ഒരു ഓൾ ഫോർമാറ്റ് താരമാണെന്ന് തെളിയിക്കുകയാണ്. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ സഹ ഓപ്പണർ കിഷനേ നഷ്ടമായതോടെ ശ്രദ്ധയോടെ ബാറ്റ് വീശിയ അദ്ദേഹം, ഒരറ്റത്ത് വിക്കറ്റ് പോകാതെ കാത്തുകൊണ്ട് അപ്പുറത്ത് കളിക്കുന്നവർക്ക്‌ ആഞ്ഞടിക്കാനുള്ള ലൈസൻസ് നൽകി, പിന്നീട് സെറ്റായ ശേഷം കത്തിക്കയറുകയായിരുന്നു. ആദ്യ 50 റൺസ് എടുക്കാൻ 35 പന്ത് നേരിട്ട അദ്ദേഹത്തിന് അടുത്ത 50 തികയ്ക്കാൻ വേണ്ടിവന്നത് വെറും 19 പന്തുകൾ മാത്രം!

ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറി നേടിയിട്ടുള്ള ഈ 23 വയസുകാരൻ ട്വന്റി ട്വന്റി ക്രിക്കറ്റിലും സെഞ്ചുറി നേടിക്കൊണ്ട് ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി. കഴിഞ്ഞ വർഷം ദുബായിൽ അഫ്ഗാനിസ്ഥാനെതിരെ 122* റൺസ് എടുത്ത വിരാട് കോഹ്‌ലിയുടെ പേരിലുണ്ടായിരുന്ന ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന്റെ റെക്കോർഡ്, 126* റൺസെടുത്ത ഗിൽ സ്വന്തം പേരിലാക്കി. മത്സരത്തിൽ 12 ഫോറുകളും 7 സിക്‌സുകളും ഗിൽ പായിച്ചു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെയാണ്.

വീഡിയൊ :

Categories
Cricket Latest News Malayalam

ഞാൻ സ്പൈഡർ മാൻ ആയോ ? ബൗണ്ടറി ലൈനിൽ നിന്ന് ഒറ്റക്കാലിൽ ക്യാച്ച് എടുത്ത ശേഷം തൻ്റെ കൈകൾ നോക്കി സൂര്യ ; വീഡിയോ കാണാം

ബൈ ലാറ്ററൽ പരമ്പരകളിലെ ഇന്ത്യൻ അപ്രമാദിത്യം തുടർന്ന് ഇന്ത്യ. മൂന്നു മത്സരങ്ങളുടെ ട്വന്റി ട്വന്റി പരമ്പര ഇന്ത്യ 2-1 ന്ന് സ്വന്തമാക്കി.പരമ്പരയിലെ ആദ്യത്തെ മത്സരം ന്യൂസിലാൻഡ് ജയിച്ചു. എന്നാൽ തൊട്ട് അടുത്ത മത്സരം ജയിച്ചു ഇന്ത്യ തിരകെ വന്നു. ഒടുവിൽ പരമ്പരയിലെ അവസാന മത്സരത്തിൽ ന്യൂസിലാണ്ടിനെ റൺസിന് തകർത്ത്.

ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബാറ്റിംഗ് തെരെഞ്ഞെടുകകയായിരുന്നു. ക്യാപ്റ്റന്റെ വിശ്വാസം കാത്ത ഗിൽ സെഞ്ച്വറി നേടി. ട്വന്റി ട്വന്റി തനിക്ക് ചേരില്ല എന്ന് വിമർശിച്ചവരുടെ വാ അടിപിക്കുന്നതാണ് ഇന്നത്തെ പ്രകടനം.63 പന്തിൽ 126 റൺസാണ് ഗിൽ നേടിയത്.ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ ഹാർദിക്കും സൂര്യയും ട്രിപാഠിയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിയതോടെ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ്.

235 റൺസ് പിന്തുടരാൻ ഇറങ്ങിയ കിവിസിന് പിഴച്ചു. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ഈ ഒരു തകർച്ചയിൽ പിന്നീട് കരകയറാൻ കിവിസിന് കഴിഞ്ഞില്ല. എന്നാൽ ഇന്ത്യൻ ബൗളിങ്ങും ഗില്ലിന്റെ സെഞ്ച്വറിയോടൊപ്പം ഈ മത്സരത്തെ ഗംഭീരമാക്കിയത് സൂര്യ കുമാറിന്റെ മികച്ച ഫീൽഡിങ്ങാണ്.മത്സരത്തിൽ മൂന്നു ക്യാച്ചുകളാണ് സൂര്യ സ്വന്തമാക്കിയത്.സ്ലിപ്പിൽ കിടിലൻ രണ്ട് ക്യാച്ചുകൾ സ്വന്തമാക്കിയത്.മാത്രമല്ല ബൗണ്ടറിയിൽ സാന്റനറേ ഗംഭീര രീതിയിൽ ബൗണ്ടറിയിൽ സൂര്യ കൈപിടിയിൽ ഒതുക്കിയിരുന്നു.ഇന്ത്യ ന്യൂസിലാൻഡിനെ 168 റൺസിന് തോൽപിച്ചതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഒരു ഫുൾ മെമ്പർ ടീമിനെതിരെ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇത്. ശുഭമാൻ ഗില്ലാണ് മത്സരത്തിലെ താരം.

സൂര്യയുടെ ഒറ്റക്കാലിൽ ഉള്ള ക്യാച്ച് :