Categories
Cricket

ചതിയാണലോ പണ്ടേ മുതൽ ശീലം, ആ ക്യാച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞു ഗ്രീൻ

വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ അതിന്റെ അവസാന ദിവസത്തിലേക്ക് എത്തിയിരിക്കുന്നു. വിരാട് കോഹ്ലിയും അജിങ്ക്യ രഹനേയും ക്രീസിൽ നിൽക്കേ ഇന്ത്യക്ക് ജയിക്കാൻ ഇനി വേണ്ടത് ഏഴു വിക്കറ്റ് കയ്യിലിരിക്കെ 280 റൺസാണ് വേണ്ടത്. എന്നാൽ ഇന്നേ മുതൽ വിവാദമാകുന്നത് ക്യാമറൺ ഗ്രീൻ എടുത്തു ക്യാച്ചാണ്.ഇന്ത്യയുടെ രണ്ടാമത്തെ ഇന്നിങ്സിലായിരുന്നു സംഭവം.

ഇന്ത്യ 41 റൺസിൽ നിൽക്കുകയാണ്. 18 പന്തിൽ 18 റണുമായി ഗിൽ ക്രീസിൽ.ബോളണ്ട് എറിഞ്ഞ പന്തിൽ ഗില്ലിന്റെ എഡ്ജ് എടുക്കുന്നു.ഗ്രീൻ തന്റെ ഇടത് വശത്തേക്ക് ചാടി ഒരു കിടിലൻ ക്യാച്ച് സ്ലിപ്പിൽ കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ ക്യാച്ച് കൃത്യമായി എടുത്തോ എന്നറിയാൻ അമ്പയർ റിവ്യൂ കൊടുക്കുന്നു.തേർഡ് അമ്പയർ വിരൽ ക്യാച്ച് എടുക്കുമ്പോൾ ബോളിന് അടിയിൽ ഉണ്ടെന്ന് പറഞ്ഞു വിക്കറ്റ് കൊടുക്കുന്നു.എന്നാൽ കൃത്യമായ ക്യാമറ ആംഗിളുകളിൽ നിന്ന് പൂർണമായി അത് ഔട്ട്‌ ആയി ചിത്രീകരിക്കാൻ കഴിയില്ല.

ഇപ്പോൾ ഈ ക്യാച്ചിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ഗ്രീൻ.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. “ആ സമയത്ത് എല്ലാവരും വിചാരിച്ചു ഞാൻ അത് പിടിച്ചിട്ടുണ്ട്.ആ സമയത്ത് എനിക്ക് അത് പിടിച്ചതായി തന്നെയാണ് തോന്നിയത്.തേർഡ് അമ്പയറും ഞാൻ പിടിച്ചില്ല എന്നത് വ്യക്തമാക്കുന്ന യാതൊരു തെളിവും തന്നില്ല.അത് കൊണ്ട് തന്നെ ആ ക്യാച്ച് ഞാൻ എടുത്തത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Categories
Cricket

ചതിയൻ ചതിയൻ എന്ന് ഉറക്കെ വിളിച്ചു കാണികൾ, അത് ഔട്ടോ അതോ അല്ലയോ

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ്‌ മത്സരങ്ങൾ എന്നും വളരെ ആവേശം നൽകുന്ന ഒന്നാണ്. പല വിവാദങ്ങളും വാക്ക് പോരുകളും ഇത്തരം മത്സരങ്ങളിൽ വളരെ പ്രശസ്തമാണ്. മങ്കി ഗേറ്റ് വിവാദവും നിലത്തു കുത്തിയ പന്ത് ഔട്ട്‌ ആണെന്ന് പറഞ്ഞ ഓസ്ട്രേലിയ നായകൻ റിക്കി പോണ്ടിങ്ങുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലും സ്ഥിതി വിത്യാസത്തമല്ല.

സിറാജും സ്മിത്തും തമ്മിൽ ഉണ്ടായ കാര്യങ്ങളും ലാബുഷാനെയോട് തർക്കിച്ച സിറാജും ഇതിന് ഉദാഹരണങ്ങൾ തന്നെ.മാത്രമല്ല പാകിസ്ഥാൻ മുൻ താരം ബാസിത് അലി പുറത്ത് വിട്ട പന്ത് ചുരുണ്ടൽ വിവാദവും കത്തിനിൽക്കേ മറ്റൊരു വിവാദത്തിലേക്ക് കൂടി വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ പോവുകയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം.444 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്. ബോളണ്ട് എറിഞ്ഞ ഇന്നിങ്സിലെ ഏട്ടാമത്തെ ഓവർ. ഇന്ത്യ 41 റൺസിൽ നിൽക്കുകയാണ്. 18 പന്തിൽ 18 റണുമായി ഗിൽ ക്രീസിൽ

.ബോളണ്ട് എറിഞ്ഞ പന്തിൽ ഗില്ലിന്റെ എഡ്ജ് എടുക്കുന്നു.ഗ്രീൻ തന്റെ ഇടത് വശത്തേക്ക് ചാടി ഒരു കിടിലൻ ക്യാച്ച് സ്ലിപ്പിൽ കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ ക്യാച്ച് കൃത്യമായി എടുത്തോ എന്നറിയാൻ അമ്പയർ റിവ്യൂ കൊടുക്കുന്നു.തേർഡ് അമ്പയർ വിരൽ ക്യാച്ച് എടുക്കുമ്പോൾ ബോളിന് അടിയിൽ ഉണ്ടെന്ന് പറഞ്ഞു വിക്കറ്റ് കൊടുക്കുന്നു.എന്നാൽ കൃത്യമായ ക്യാമറ ആംഗിളുകളിൽ നിന്ന് പൂർണമായി അത് ഔട്ട്‌ ആയി ചിത്രീകരിക്കാൻ കഴിയില്ല.

Categories
Uncategorized

കൊള്ളാം കിടിലൻ ഷോട്ട്സ്, വീട്ടിൽ വന്നിട്ട് കുറച്ചു ടെക്കിന്ക് കൂടി പഠിപ്പിക്കണം, വൈറലായി സ്റ്റാർക്കിന്റെ ഭാര്യയുടെ നോട്ട് എഴുതൽ വീഡിയോ കാണാം..

വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ അവസാന ദിവസങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.ഇന്ത്യക്ക് മുന്നിൽ 444 റൺസ് എന്നാ വിജയലക്ഷ്യമാണ് ഓസ്ട്രേലിയ വെച്ചിരിക്കുന്നത്. ഏട്ടമാനായി ബാറ്റിങ്ങിന് ഇറങ്ങി 41 റൺസ് നേടിയ സ്റ്റാർക്കിന്റെ ബാറ്റിംഗ് ഒരിക്കൽ പോലും ഇന്ത്യ പ്രതീക്ഷിച്ചത് അല്ല.

57 പന്തിൽ 41 റൺസാണ് സ്റ്റാർക് സ്വന്തമാക്കിയത്. ഏഴു കിടിലൻ ബൗണ്ടറി ഈ ഇന്നിങ്സിൽ പെടും. സ്റ്റാർക്കിന്റെ ഭാര്യയും ഓസ്ട്രേലിയ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളായ അലിസ്സ ഹീലിയും ഓവലിലെ ഗാലറിയിലുണ്ടായിരുന്നു. തന്റെ ഭർത്താവായ സ്റ്റാർക് ബാറ്റ് ചെയ്യുന്ന സമയത്താണ് അലിസ ഹീലി ഗാലറിയിൽ പ്രത്യക്ഷപെട്ടത്.സ്റ്റാർക്കിന്റെ ബാറ്റിംഗ് ആസ്വദിക്കുന്നതിന് ഇടയിൽ തന്റെ നോട്ട്സിൽ എന്തൊക്കെയോ എഴുതുന്ന ഹീലിയുടെ വീഡിയോ ഇപ്പോൾ തരംഗമാണ്.

ഓസ്ട്രേലിയക്ക് വേണ്ടി ഏകദിന ലോകക്കപ്പും ട്വന്റി ലോകക്കപ്പുകളും കോമൺ വെൽത് ഗെയിംസ് സ്വർണ മെഡലും ഹീലി സ്വന്തമാക്കിട്ടുണ്ട്. ക്യാരിയുടെ ഫിഫ്റ്റിയും സ്റ്റാർക്കിന്റെ അതിവേഗ ഇന്നിങ്സുമാണ് ഓസ്ട്രേലിയേ കൂറ്റൻ ലേഡിലേക്ക് നയിച്ചത്.ഇന്ത്യക്ക് വേണ്ടി ജഡേജ മൂന്നും ഷമിയും ഉമേഷും രണ്ട് വിക്കറ്റും സ്വന്തമാക്കി.444 റൺസ് എന്ന വിജയലക്ഷ്യത്തിൽ എത്തിയാൽ ഇന്ത്യക്ക് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് സ്വന്തമാക്കാൻ കഴിയും.

Categories
Uncategorized

‘ഉറങ്ങാനും സമ്മതിക്കില്ല ‘ വിശ്രമിക്കുന്നതിന് ഇടയിൽ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു ലാബുഷാഗ്നെ : വീഡിയോ കാണാം

വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് അതിന്റെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ്. രണ്ട് ഇന്നിങ്സുകൾക്ക് ശേഷം ഓസ്ട്രേലിയ നിലവിൽ മത്സരത്തിൽ മുൻ കൈ എടുത്തിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ബൗളേർമാർ തുടക്കം മികച്ചതാക്കി.

എന്നാൽ ഹെഡും സ്മിത്തും ഓസ്ട്രേലിയേ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചു. രണ്ട് പേരും സെഞ്ച്വറി സ്വന്തമാക്കി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ തകർന്നു. രഹനേയുടെയും താക്കൂറിന്റെയും ഫിഫ്റ്റി ഇന്ത്യയെ ഭേദപെട്ട നിലയിൽ എത്തിച്ചു. ഓസ്ട്രേലിയ 173 റൺസിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ വാർണറേ നഷ്ടമായി.എന്നാൽ വാർണർ പുറത്തായ ശേഷം ഓസ്ട്രേലിയ താരം ലാബുഷനെയുടെ എക്സ്പ്രഷൻ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

ഓസ്ട്രേലിയക്ക് വേണ്ടി മൂന്നാമതാണ് ലാബുഷാനെ ബാറ്റ് ചെയ്യുന്നത്.വാർണറും ഖവാജയുമാണ് ഓസ്ട്രേലിയ ഓപ്പൺർമാർ. അത് കൊണ്ട് തന്നെ ലാബുഷനെ ഒന്ന് ഉറങ്ങിയേക്കാം എന്ന് കരുതുന്നു. എന്നാൽ സിറാജിന്റെ നാലാമത്തെ ഓവറിലെ നാലാമത്തെ പന്തിൽ വാർണർ പുറത്താകുന്നു. ലാബുഷാനെ പെട്ടെന്നു ഞെട്ടി എഴുനേൽക്കുന്നു.ബാറ്റ് ചെയ്യാൻ വേണ്ടി വേഗം ഗ്രൗണ്ടിലേക്ക് പോകുന്നു.

Categories
Cricket

ഓൾ ഔട്ടായെന്ന് കരുതി ഗ്രൗണ്ട് വിട്ടു താരങ്ങൾ ,ശേഷം തിരിച്ചു വരേണ്ടി വന്നു : വീഡിയോ കാണാം

വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ ആവേശകരമായി മുന്നേറുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്മിത്തിന്റെയും ഹെഡിന്റെയും സെഞ്ച്വറി മികവിൽ 469 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 296 റൺസിന് ഓൾ ഔട്ട്‌ ആയി. ഇന്ത്യക്ക് വേണ്ടി രഹനേയും താക്കൂറും ഫിഫ്റ്റി സ്വന്തമാക്കി.89 റൺസ് നേടിയ രഹനേയാണ് ഇന്ത്യൻ ടോപ് സ്കോർർ.

ടെസ്റ്റ്‌ ക്രിക്കറ്റിന്റെ വീറും വാശിയും നിറഞ്ഞ മത്സരത്തിന് ഇടയിൽ വളരെ രസകരമായ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്. ഒരു പക്ഷെ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇത്രയും രസകരവും വിചിത്രവുമായ സംഭവം ഇത് ആദ്യമായിട്ടായിരിക്കും.എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യ ഒൻപത് വിക്കറ്റ് നിലയിൽ 294 എന്നാ നിലയിൽ നിൽക്കുകയാണ്. അവസാനം ബാറ്ററായി സിറാജ് ഇന്ത്യക്ക് വേണ്ടി ക്രീസിലേക്ക് വരുകയാണ്.നേരിട്ട രണ്ടാമത്തെ പന്തിൽ തന്നെ ഗ്രീൻ സിറാജിനെ വിക്കറ്റിന് മുന്നിൽ കുടുക്കുന്നു. എന്നാൽ സിറാജ് ഉടനെ തന്നെ റിവ്യൂ കൊടുക്കുന്നു. അമ്പയറുടെ തീരുമാനത്തിന് വേണ്ടി കാത്തു നിൽക്കാതെ ഓസ്ട്രേലിയ താരങ്ങൾ ഡഗ് ഔട്ടിലേക്ക് തിരകെ നടക്കുന്നു. എന്നാൽ റിവ്യൂയിൽ തീരുമാനം സിറാജിന് അനൂകലമാകുന്നു. ഓസ്ട്രേലിയ താരങ്ങൾ എല്ലാം തിരകെ ഫീൽഡിങ് പൊസിഷനിലേക്ക് എത്തുന്നു.തൊട്ട് അടുത്ത ഓവറിൽ തന്നെ ഷമിയേ ക്യാരിയുടെ കൈയിൽ എത്തിച്ചു സ്റ്റാർക് ഇന്ത്യയെ ഓൾ ഔട്ട്‌ ആക്കുന്നു.

Categories
Cricket

വീണ്ടും പന്ത് ചുരുണ്ടലോ!ആരും ശ്രദ്ധിക്കാതെ പോയ കാര്യം ഇന്ത്യക്ക് വേണ്ടി ചൂണ്ടി കാണിച്ചത് പാകിസ്ഥാൻ മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഏറ്റവും മികച്ച താരങ്ങളാണ് വിരാട് കോഹ്ലിയും ചെതേഷ്വാർ പൂജാരയും. എന്നാൽ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇരുവർക്കും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇരുവരുടെയും വിക്കറ്റ് ഓസ്ട്രേലിയ എടുത്തതിന്റെ പിന്നിൽ പന്ത് ചുരുണ്ടൽ ഉണ്ടായതാണ് മുൻ പാകിസ്ഥാൻ താരം ബാസിത് അലിയുടെ ആരോപണം.

എന്താണ് ബാസിത് അലിയുടെ ആരോപണം എന്ന് നമുക്ക് പരിശോധിക്കാം.‘‘18–ാം ഓവറില്‍ പന്തിന്റെ രൂപം മാറിയെന്നു പറഞ്ഞ അംപയർ പുതിയ പന്ത് ഉപയോഗിക്കാൻ നിർദേശിച്ചിരുന്നു.ആ സമയം ആയപ്പോൾ ഇന്ത്യൻ നിര തകർന്നിരുന്നു.15-20 ഓവറിലുള്ളിൽ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യുനത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ.അത് കൊണ്ട് തന്നെ 13 മുതൽ 18 വരെയുള്ള ഓവറുകളിലെ തെളിവുകൾ പരിശോദിച്ചാൽ പന്ത് ചുരുണ്ടൽ നടന്നിട്ടുണ്ടെന്ന് വ്യക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂജാര 13 ഓവറിന്റെ അഞ്ചാമത്തെ പന്തിൽ ഗ്രീനിൻ മുന്നിൽ ബൗളേഡായി. കോഹ്ലിയാകട്ടെ 19 മത്തെ ഓവറിന്റെ രണ്ടാമത്തെ പന്തിൽ സ്റ്റീവ് സ്മിത്തിന് സ്റ്റാർക്കിന്റെ പന്തിൽ ക്യാച്ച് നൽകി മടങ്ങി.കോഹ്ലിയും പൂജാരയും 14 റൺസ് സ്വന്തമാക്കി.ഈ കാരണങ്ങൾ കൊണ്ട് എല്ലാം തന്നെ ബാസിത് അലിയുടെ സംശയം ഒരു പക്ഷെ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളെയും സംശയത്തിലാക്കിയേക്കാം.

Categories
Cricket

‘ഇവനൊക്കെ എന്തിനാ കളിക്കുന്നത് ‘ പന്തിന് പകരം വന്നവൻ്റെ വിക്കറ്റ് കണ്ടോ ,വീഡിയോ കാണാം

വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ ഏറ്റവും മികച്ച പങ്ക് വഹിച്ച താരമാണ് റിഷബ്‍ പന്ത്. എന്നാൽ കഴിഞ്ഞ വർഷം അവസാനം പന്തിന് കാർ അപകടത്തിൽ ഗുരുതരമായി പരിക്കെറ്റ് തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുകയാണ്. പന്തിന് പകരം ഇന്ത്യ ടീമിൽ എടുത്ത താരമാണ് കെ എസ് ഭരത്.

തുടർച്ചയായി അവസരങ്ങൾ ലഭിച്ചിട്ടും ഭരതിന് ഒരിക്കൽ പോലും മികവിലേക്ക് ഉയരാൻ സാധിച്ചില്ല. ലഭിക്കുന്ന അവസരങ്ങൾ അദ്ദേഹം മത്സരിച്ചു പാഴാക്കുന്ന അവസ്ഥയുമാണ് ക്രിക്കറ്റ്‌ ആരാധകർ കാണുന്നത്.വേർഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലും സ്ഥിതി വിത്യാസത്തമല്ല.ഈ തവണ 15 പന്തിൽ 5 റൺസ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്.അദ്ദേഹം എങ്ങനെയാണ് പുറത്തായത് എന്ന് നമുക്ക് പരിശോധിക്കാം

ഇന്ത്യ തകർച്ചയിലേക്ക് കൂപ്പ്ക്കുത്തുകയാണെന്ന് തോന്നിക്കുന്ന നിമിഷം. ഇന്ത്യൻ സ്കോർ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 152 റൺസ്. രഹനേ രക്ഷപ്രവർത്തനം നടത്തുന്നു.എന്നാൽ മറുവശത്ത് ഭരത് ബാറ്റ് ചെയ്യുകയാണ്.ബോളണ്ടാണ് ഓസ്ട്രേലിയക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.38 മത്തെ ഓവറിലെ രണ്ടാമത്തെ പന്ത്. ഗുഡ് ലെങ്ത്തിൽ കുത്തി വരുന്ന ഒരു ബോൾ സ്റ്റമ്പ് ലൈനിലേക്ക് വരുകയാണ്. എന്നാൽ ഭരതിന്റെ പ്രതിരോധം തകർത്തു കൊണ്ട് സ്റ്റമ്പ് തെറിക്കുന്നു. വീണ്ടും ഒരിക്കൽ കൂടി ഒരു പരാജയം ഭരത് ഏറ്റുവാങ്ങുന്നു.

Categories
Uncategorized

ദേ വീണ്ടും ഭാഗ്യം ഇന്ത്യയുടെ കൂടെ ,വിക്കറ്റ് ആഘോഷിച്ചു ഓസ്ട്രേലിയ ,പക്ഷേ വീണ്ടും കാല് ചതിച്ചു ; വീഡിയോ കാണാം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ, ഓസീസ് നേടിയ 469 റൺസ് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടരുന്ന ടീം ഇന്ത്യ മത്സരത്തിലേക്ക് തിരികെവരുന്നു. രണ്ടാം ദിനം 151/5 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ച ടീം ഇന്ത്യ, മൂന്നാം ദിനമായ ഇന്ന്, ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 260/6 എന്ന നിലയിലാണ്. ഇന്നത്തെ രണ്ടാം പന്തിൽതന്നെ ഭരത്തിനെ നഷ്ടമായ ഇന്ത്യക്ക്, വേർപിരിയാത്ത ഏഴാം വിക്കറ്റിൽ രഹാനെയും(89*) താക്കൂറും(36*) സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു.

ലഞ്ചിന്‌ പിരിയുന്നതിനു തൊട്ടുമുമ്പുള്ള ഓവറിൽ ശാർദുൽ താക്കൂർ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താകുന്നതിൽ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ടിരുന്നു. ഓസീസ് നായകൻ പാറ്റ് കമിൻസ് ആയിരുന്നു അവസാന ഓവർ എറിഞ്ഞത്. നാലാം പന്തിൽ അവർ എൽബിഡബ്ല്യൂ അപ്പീൽ ചെയ്തപ്പോൾ, അമ്പയർ പെട്ടെന്നുതന്നെ വിരലുയർത്തി. എങ്കിലും താക്കൂർ റിവ്യൂ നൽകുകയായിരുന്നു.

അതോടെ തേർഡ് അമ്പയർ റീപ്ലേ പരിശോധിച്ചപ്പോൾ കണ്ടത്, കമിൻസിന്റെ പന്ത് ഒരു മുൻകാൽ നോബോൾ ആയിരുന്നു എന്നാണ്. അതോടെ ഗാലറിയിൽ ഇന്ത്യൻ ആരാധകരുടെ ആർപ്പുവിളികളും കയ്യടിയും ഉയർന്നു. ഇന്നലെയും ഇതേ രീതിയിൽതന്നെ കമിൻസ് രഹാനെയെ വിക്കറ്റിന് മുന്നിൽ കുരുക്കുകയും, തുടർന്ന് ഇന്ത്യ റിവ്യൂ നൽകിയ സമയത്ത് അതൊരു മുൻകാൽ നോബോൾ ആണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

വീഡിയോ..

Categories
Uncategorized

അലസരായി നിന്ന് ഇന്ത്യൻ താരങ്ങൾ; തെറിവിളിയുമായി നായകൻ രോഹിത് ശർമ.. വീഡിയോ കാണാം

ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, മത്സരം എങ്ങോട്ടാണ് നീങ്ങുന്നത് എന്ന കാര്യത്തിൽ ഇന്ന് കൂടുതൽ വ്യക്തത വരും. ഓസ്ട്രേലിയയുടെ 469 റൺസെന്ന കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടരുന്ന ടീം ഇന്ത്യ, രണ്ടാം ദിനം കളി നിർത്തുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിലാണ്. ഓസ്ട്രേലിയൻ സ്കോറിന് ഒപ്പമെത്താൻ ഇന്ത്യക്ക് ഇനിയും 318 റൺസ് കൂടി വേണം.

ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 71/4 എന്ന നിലയിൽ തകർന്നപ്പോൾ, രഹാനെയും ജഡേജയും ചേർന്ന് അർദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. 48 റൺസുമായി മടങ്ങിയ ജഡേജ, ഇന്ത്യൻ നിരയിൽ ടോപ് സ്കോററായി. 29 റൺസോടെ രഹാനെയും 5 റൺസോടെ ഭരത്തുമാണ് ക്രീസിൽ. നേരത്തെ ഒന്നാം ഇന്നിംഗ്സിൽ 163 റൺസെടുത്ത ട്രവിസ് ഹെഡ്, 121 റൺസെടുത്ത സ്മിത്ത്, 48 റൺസെടുത്ത അലക്സ് കാരി എന്നിവരുടെ പ്രകടനമാണ് ഓസീസിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി സിറാജ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഷമിയും താക്കൂറും 2 വിക്കറ്റ് വീതവും വീഴ്ത്തി.

അതിനിടെ മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ സഹതാരങ്ങളെ മോശം ഭാഷയിൽ അഭിസംബോധന ചെയ്ത പ്രവർത്തി, സമൂഹമാധ്യമങ്ങളിൽ വൻ വിവാദമായിരിക്കുകയാണ്. ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് സമയത്ത്, തുടക്കത്തിൽ 3 വിക്കറ്റുകൾ നഷ്ടപ്പെട്ടശേഷം, സ്മിത്തും ഹെഡും ചേർന്ന കൂട്ടുകെട്ട് ഇന്ത്യക്ക് നിരാശയാണ് സമ്മാനിച്ചത്. എത്ര പരിശ്രമിച്ചിട്ടും ഇരുവരെയും പുറത്താക്കാൻ കഴിയാത്തതിൽ നായകൻ രോഹിത് ശർമ അസ്വസ്ഥനായിരുന്നു. ബോളർമാർ എറിഞ്ഞ് തളരുകയും ഫീൽഡർമാർ അലസരായി നിൽക്കുകയും ചെയ്തു. അന്നേരമാണ് ജഡേജ എറിഞ്ഞ ഒരു ഓവറിനിടെ രോഹിത്, ഹിന്ദിയിൽ മോശം പദപ്രയോഗങ്ങൾകൊണ്ട് ഗില്ലിനെയും പൂജാരയെയുമൊക്കെ വിളിക്കുന്നത്.

വീഡിയോ..

Categories
Uncategorized

വിരാട് കോഹ്‌ലിയുടെ സമയത്ത് ഇന്ത്യൻ ടീം ഇങ്ങനെ ആയിരുന്നില്ല; ദിനേശ് കാർത്തിക് പറഞ്ഞത് കേട്ടോ.. വീഡിയോ കാണാം

ലണ്ടനിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ, ഓസീസ് മത്സരത്തിൽ കൂടുതൽ പിടിമുറുക്കിയിരിക്കുകയാണ്. ഒന്നാം ഇന്നിംഗ്സിൽ 469 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തിയ അവർ, ഇന്ത്യയുടെ ടോപ് ഓർഡർ തകർത്ത് 151/5 എന്ന നിലയിലാക്കുകയും ചെയ്തു. ടീം ഇന്ത്യ ഇപ്പോൾ 318 റൺസ് പുറകിലാണ്. 

163 റൺസെടുത്ത ട്രവിസ് ഹെഡ്, 121 റൺസെടുത്ത സ്മിത്ത്, 48 റൺസെടുത്ത അലക്സ് കാരി എന്നിവരുടെ പ്രകടനമാണ് ഓസീസിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി സിറാജ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഷമിയും താക്കൂറും 2 വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 71/4 എന്ന നിലയിൽ തകർന്നപ്പോൾ, രഹാനെയും ജഡേജയും ചേർന്ന് അർദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. 48 റൺസുമായി മടങ്ങിയ ജഡേജ, ഇന്ത്യൻ നിരയിൽ ടോപ് സ്കോററായി. 29 റൺസോടെ രഹാനെയും 5 റൺസോടെ ഭരത്തും ക്രീസിൽ.

ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് 76 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായെങ്കിലും, സ്മിത്തും ഹെഡും ചേർന്ന കൂട്ടുകെട്ട് അവരെ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ സഹായിക്കുകയായിരുന്നു. അതുവരെ വളരെ ഊർജ്ജസ്വലരായി പന്തെറിയുകയും ഫീൽഡ് ചെയ്യുകയും ചെയ്തിരുന്ന ഇന്ത്യൻ ടീം, പിന്നീട് ഇരുവരും പിടിമുറുക്കിയതോടെ ഉന്മേഷം നഷ്ടപ്പെട്ടവരായി കാണപ്പെട്ടു. ബോളർമാർ എറിഞ്ഞ് തളരുകയും, ഫീൽഡർമാരുടെ ഉത്സാഹം ഇല്ലാതെയാകുകയും ചെയ്‌തു.

അന്നേരം കമന്ററി ബോക്സിൽ ഉണ്ടായിരുന്ന ദിനേശ് കാർത്തിക്, ഒരു ശ്രദ്ധേയമായ നിരീക്ഷണം നടത്തിയിരുന്നു. ഇന്ത്യൻ ടീമിന്റെ ഈ അവസ്ഥ കാണുമ്പോൾ തനിക്ക്, വിരാട് കോഹ്‌ലി നായകനായിരുന്ന സമയത്തെ ടീമിന്റെ ഓർമകളാണ് മനസ്സിലേക്ക് കടന്നുവരുന്നത്. ഇതുപോലുള്ള സന്ദർഭങ്ങളിൽ ടീമിന് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത്, ഫീൽഡിലുള്ള നായകൻ കോഹ്‌ലിയുടെ എനർജിയും ആറ്റിട്യൂടും ടീമിനെ ഉണർത്തിയിരുന്നു. ടീമിനെ മാത്രമല്ല, കാണികളെ വരെ കയ്യിലെടുക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞിരുന്നുവെന്നും കാർത്തിക് പറയുന്നു.

വീഡിയോ കാണാം…