Categories
Cricket Latest News

വയസ്സിനെ വെല്ലുന്ന ക്യാച്ച് ! ബൗണ്ടറി ലൈനിൽ നിന്ന് കൈഫിൻ്റെ ഞെട്ടിച്ച ക്യാച്ച് കാണാം

പ്രായം വെറും അക്കമാണ്.പല ഇതിഹാസ താരങ്ങളും തെളിയിച്ച കാര്യമാണ് ഇത്.പ്രായം കൂടുംതോറും വീര്യം കൂടുന്ന പല താരങ്ങളെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വിരമിച്ച ശേഷം ലെജൻഡ് ലീഗ് കളിക്കാൻ വന്ന മുഹമ്മദ് കൈഫ്‌ ക്രിക്കറ്റ്‌ ആരാധകരെ വിസ്മയപിക്കുകയാണ്. തന്റെ ക്രിക്കറ്റ്‌ കരിയറിൽ ഉടനീളം അവിശ്വസനീയ ക്യാച്ചുകൾ കൈപിടിയിൽ ഒതുക്കിയ കൈഫിന് ഇപ്പോഴും ഒരു മാറ്റമില്ല.

ഇന്ത്യൻ മഹാരാജസും ഏഷ്യൻ ലയൺസും ലെജൻഡ് ലീഗ് ക്രിക്കറ്റ്‌ ലീഗ് മത്സരം കളിക്കുകയാണ്.ഏഷ്യൻ ലയൺസ് ഇന്നിങ്സിന്റെ 16 മത്തെ ഓവർ.പ്രവീൺ താമ്പേയാണ് ഇന്ത്യൻ മഹാരാജാസിന് വേണ്ടി ബൗൾ ചെയ്യുകയാണ്.താമ്പേയേ സ്റ്റെപ് ഔട്ട്‌ ചെയ്ത ഹഫീസ് ബോൾ ബൗണ്ടറിയിലേക്ക് എന്ന് കരുതി നിൽകുമ്പോൾ ഒരിക്കൽ കൂടി കൈഫ്‌ അവതരിക്കുകയാണ്.ലോങ്ങ്‌ ഓഫിലേക്ക് പോയ പന്ത് മുമ്പോട്ട് ചാടി കൈഫ്‌ അസാമാന്യമായ രീതിയിൽ കൈപിടിയിൽ ഒതുക്കി.

മത്സരത്തിൽ കൈഫ്‌ സ്വന്തമാക്കുന്ന അവിശ്വസനീയമായ രണ്ടാമത്തെ ക്യാച്ച് ആണ് ഇത്.ലയൺസിന്റെ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ തരംഗയേ എക്സ്ട്രാ കവറിനുള്ളിൽ ഒരൊറ്റ കൈ കൊണ്ട് ക്യാച്ച് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ഏഷ്യ ലയൺസ് 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് സ്വന്തമാക്കിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം വേൾഡ് ജയന്റ്സുമായി ഫൈനലിൽ കളിക്കും.ടൂർണമെന്റിൽ കൈഫ്‌ സ്വന്തമാക്കുന്ന മൂന്നാമത്തെ കിടിലൻ ക്യാച്ച് ആണ് ഇത്. പഴകും തോറും വീര്യം കൂടിയ ആൾ തന്നെയാണ് താൻ എന്ന് കൈഫ്‌ ഒരിക്കൽ കൂടി തെളിയിക്കുകയാണ്.

Categories
Cricket Latest News

‘കൈഫ് പഴയ കൈഫ് തന്നെ ‘ ലെജൻഡ്സ് ലീഗിലെ ഏറ്റവും മികച്ച ക്യാച്ച് ഇനി കൈഫിൻ്റെ പേരിൽ ; വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് മുഹമ്മദ് കൈഫ്‌. ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളാണ് കോഹ്ലി.ഇന്ത്യൻ ഫീൽഡിങ്ങിനെ വേറെ തലങ്ങളിലേക്ക് എത്തിച്ചത് കൈഫ്‌ തന്നെയാണ്.ഒരു ക്യാച്ച് കൊണ്ട് തന്നെ ക്രിക്കറ്റ്‌ മത്സരങ്ങൾ മാറ്റി മറിക്കാൻ കൈഫിന് കഴിഞ്ഞിരുന്നു.

വർഷങ്ങൾക്ക് ശേഷവും കൈഫിന് ഒരു മാറ്റവുമില്ല. കവറിലും പോയിന്റിലും പറന്നു ക്യാച്ച് പിടിച്ച കൈഫ്‌ ഇപ്പോഴും എങ്ങും പോയിട്ടില്ലെന്ന് അയാൾ തെളിയിച്ചു ഇരിക്കുകയാണ്.ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ലെജൻഡ് ലീഗ് ലീഗിലായിരുന്നു കൈഫിന്റെ ഈ അത്ഭുത ക്യാച്ച്.ഏഷ്യൻ ലയൺസ് ഇന്ത്യൻ മഹാരാജാസിനെ നേരിടുകയാണ്. ഏഷ്യൻ ലയൺസ് വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്.തരംഗയും ദിൽഷനും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്.

പത്തിന് മുകളിൽ റൺ റേറ്റിൽ ഏഷ്യൻ ലയൺസ് ബാറ്റ് ചെയ്യുകയാണ്. ഇന്നിങ്സിന്റെ 9 മത്തെ ഓവർ.ഓവറിലെ അഞ്ചാമത്തെ പന്ത്.പ്രഗ്യാൻ ഓജയുടെ പന്ത് ഫിഫ്റ്റി നേടി മുന്നേറുന്ന തരംഗ കട്ട്‌ ചെയ്യുന്നു.പന്ത് ബൗണ്ടറിയിൽ എത്തുമെന്ന് പ്രതീക്ഷച്ച തരംഗ കാണുന്നത് എക്സ്ട്രാ കവറിൽ ബോൾ കൈപിടിയിൽ ഒതുക്കിയ കൈഫിനെയാണ്.എക്സ്ട്രാ കവറിൽ ഒരു ഫുൾ ലെങ്ത് ഡൈവ്, അതിന് ശേഷം ഒരൊറ്റ കൈ കൊണ്ട് ബോൾ കൈപിടിയിൽ, ഈ വർഷത്തെ ഏറ്റവും മികച്ച ക്യാച്ച്.ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്രിക്കറ്റ്‌ ദർശിച്ച അതെ കൈഫ്‌..ക്യാച്ച് കൊണ്ട് മത്സരം വഴിതിരിക്കുന്ന കൈഫ്‌ ലെജൻഡ് ലീഗിലും ഒരിക്കൽ കൂടി അവതരിച്ചിരിക്കുന്നു.

Categories
Cricket Latest News

“ഇവൻ എന്താ ഈ കാണിക്കുന്നത്” ഫ്രീ ഹിറ്റ്‌ നഷ്ടമാക്കിയ ഹാർദിക്ക് പാണ്ഡ്യയുടെ പ്രവർത്തിയിൽ നിരാശനായി കോഹ്ലി, വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ മിന്നുന്ന ജയം, ജയത്തോടെ പരമ്പരയിൽ 1-0 ന് മുന്നിലെത്താൻ ഇന്ത്യക്ക് സാധിച്ചു, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു,

ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ മിച്ചൽ മാർഷ് (81) ഒഴികെ മറ്റ് ആർക്കും ഓസീസ് നിരയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, ഒടുവിൽ 188 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ട്‌ ആവുകയും ചെയ്തു, 3 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ്‌ ഷമിയും, മുഹമ്മദ്‌ സിറാജും, 2 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഇന്ത്യക്ക് വേണ്ടി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തു.

ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെയും തുടക്കം തകർച്ചയോടെ ആയിരുന്നു, മിച്ചൽ സ്റ്റാർക്ക് ഇന്ത്യൻ മുൻ നിരയെ തകർത്തപ്പോൾ 39/4 എന്ന നിലയിൽ ഇന്ത്യ തോൽവി മുന്നിൽ കണ്ടു, എന്നാൽ കെ.എൽ രാഹുൽ 75* ജഡേജയെ 45* കൂട്ട് പിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു,

ആറാം വിക്കറ്റിൽ രാഹുലും ജഡേജയും ചേർന്ന് 108 റൺസിന്റെ അപരാജിത കൂട്ട്കെട്ട് പടുത്തുയർത്തി, ഇന്ത്യൻ വിജയത്തിന്റെ അടിത്തറ ആയത് ഈ കൂട്ടുകെട്ട് ആയിരുന്നു, ബോൾ കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ജഡേജ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മത്സരത്തിൽ മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ പതിനെട്ടാം ഓവറിൽ നോ ബോൾ എറിഞ്ഞതിന് ഹാർദിക്കിന് ഫ്രീ ഹിറ്റ്‌ ലഭിക്കുന്നു, എന്നാൽ അത് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ ഹാർദിക്കിന് സാധിച്ചില്ല, പുൾ ഷോട്ടിന് ശ്രമിച്ച താരത്തിന് സ്റ്റോയിനിസ് എറിഞ്ഞ സ്ലോ ബോൾ വേണ്ട വിധത്തിൽ കണക്ട് ചെയ്യാൻ പറ്റാതെ ആ ഫ്രീ ഹിറ്റ്‌ വെറും സിംഗിംളിൽ കലാശിക്കുന്നു, ഡ്രസ്സിംഗ് റൂമിൽ ഇരിക്കുകയായിരുന്ന കോഹ്ലി ഈ ഫ്രീ ഹിറ്റ്‌ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സാധിക്കാത്തത്തിൽ ഏറെ നിരാശയോടെയാണ് കാണപ്പെട്ടത്.

Categories
Cricket Latest News

അശ്രദ്ധ!കൊണ്ടിരുന്നേൽ ജഡേജ ഔട്ടായിരുന്നു! പക്ഷേ അതും ഓടി ജഡേജ ; വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ തകർപ്പൻ ജയം, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ മിച്ചൽ മാർഷ് (81) ഒഴികെ മറ്റ് ആർക്കും ഓസീസ് നിരയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, ഒടുവിൽ 188 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ട്‌ ആയി, 3 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ്‌ ഷമിയും, മുഹമ്മദ്‌ സിറാജും, 2 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഇന്ത്യക്ക് വേണ്ടി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തു.

ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെയും തുടക്കം തകർച്ചയോടെ ആയിരുന്നു, മിച്ചൽ സ്റ്റാർക്ക് ഇന്ത്യൻ മുൻ നിരയെ തകർത്തപ്പോൾ 39/4 എന്ന നിലയിൽ ഇന്ത്യ തോൽവി മുന്നിൽ കണ്ടു, എന്നാൽ കെ.എൽ രാഹുൽ 75* ഹർദിക്കിനെയും(25) ജഡേജയെയും 45* കൂട്ട് പിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു, ആറാം വിക്കറ്റിൽ രാഹുലും ജഡേജയും ചേർന്ന് 108 റൺസിന്റെ അപരാജിത കൂട്ട്കെട്ട് പടുത്തുയർത്തി, ഇന്ത്യൻ വിജയത്തിന്റെ അടിത്തറ ആയത് ഈ കൂട്ടുകെട്ട് ആയിരുന്നു, ബോൾ കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ജഡേജ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മത്സരത്തിൽ സീൻ അബോട്ട് എറിഞ്ഞ മുപ്പത്തി ഏഴാം ഓവറിൽ ഓഫ്‌ സൈഡിലേക്ക് ബോൾ തട്ടിയിട്ട് സിംഗിളിന് ശ്രമിച്ച രവീന്ദ്ര ജഡേജ ബോൾ ലാബുഷെയിനിന്റെ കൈയിൽ ആയതോടെ തിരിച്ച് ക്രീസിലേക്ക് നടന്നു, എന്നാൽ ക്രീസിലേക്ക് ബോളുമായി ഓടി എത്തിയ ലാമ്പുഷെയിൻ ബെയിൽസ് തട്ടാതെ മുന്നോട്ടേക്ക് ഓടി, എന്നാൽ പിന്നീട് വീണ്ടും ക്രീസിന് വെളിയിലേക്ക് നടന്ന ജഡേജയെ റൺ ഔട്ട്‌ ആക്കാനായി ലാബുഷെയിൻ ബോൾ എറിഞ്ഞെങ്കിലും വിക്കറ്റിൽ കൊണ്ടില്ല, ഇന്ത്യക്ക് ഒരു റൺ ഓവർത്രോ ആയി ലഭിക്കുകയും ചെയ്തു.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

Categories
Latest News

മത്സരത്തിനിടെ ഓസ്കാർ നേടിയ’ നാട്ടു.. നാട്ടു ‘ പാട്ടിന് ഡാൻസ് കളിച്ച് കോഹ്ലി;വൈറൽ വീഡിയോ

ഫീൽഡിന് അകത്തും പുറത്തും ഒരേപോലെ ആസ്വദിക്കുന്ന താരമാണ് വിരാട് കോഹ്ലി.തന്റെ സഹകളികാർക്ക് ഊർജം നൽകുന്ന കോഹ്ലിയെയും നമുക്ക് എല്ലാർക്കും പരിചയമുള്ളത്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മത്സരങ്ങളും വിരാട് കോഹ്ലി തന്റെതായ രീതികളിൽ ആസ്വദിക്കുകയാണ്.ഇന്ത്യയുടെ ഫീൽഡിങ്ങിന് ഇടയായിരുന്നു സംഭവം.

ഫീൽഡിങ്ങിന് ഇറങ്ങിയ ഇന്ത്യൻ ടീമിന് ഒപ്പം സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്നു കോഹ്ലി.ഓസ്ട്രേലിയ താരങ്ങൾ ബാറ്റ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഫീൽഡർമാർ എല്ലാം തങ്ങളുടെ പൊസിഷനിലേക്ക് ബൗളേർ ബൗൾ ചെയ്യാൻ പോവുകയാണ്. ഈ സമയത്ത് ഓസ്കാർ വിജയിച്ച ഗാനമായ നാട്ടു നാട്ടു പാട്ടിന്റെ ഡാൻസ് കളിക്കുകയാണ്. ഈ ഒരു രംഗം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

നേരത്തെ ടോസ് ലഭിച്ച ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുകകായിരുന്നു. ഇന്ത്യൻ ബൗളേർമാർ ക്യാപ്റ്റന്റെ വിശ്വാസം കാത്തതോടെ ഓസ്ട്രേലിയ 188 റൺസിന് പുറത്തായി.ഇന്ത്യക്ക് വേണ്ടി ഷമിയും സിറാജും മൂന്നു വിക്കറ്റ് സ്വന്തമാക്കി.81 റൺസ് നേടിയ മാർഷാണ് ഓസ്ട്രേലിയ ടോപ് സ്കോർർ..

Categories
Cricket Latest News

ഡിഫൻസ് കളിക്കാൻ നോക്കിയ ഗ്രീനിന്റെ ഓഫ് സ്റ്റമ്പും കൊണ്ട് പോകുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 189 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് 35.4 ഓവറിൽ വെറും 188 റൺസിൽ ഓൾഔട്ടാകുകയായിരുന്നു. ഇന്ത്യക്കായി പേസർമാരായ ഷമിയും സിറാജും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. കുടുംബത്തിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ട് അവധിയെടുത്ത രോഹിത് ശർമ്മക്ക് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ ഒന്നാം ഏകദിനത്തിൽ നയിക്കുന്നത്.

മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ട്രാവിസ് ഹെഡിനെ ക്ലീൻ ബോൾഡ് ആക്കിയാണ് സിറാജ് തുടക്കമിട്ടത്. എങ്കിലും രണ്ടാം വിക്കറ്റിൽ 72 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചുകൊണ്ട് ഒത്തുചേർന്ന സ്മിത്തും ഓപ്പണർ മിച്ചൽ മാർഷും സ്കോർ അതിവേഗം മുന്നോട്ട് നീക്കി. സ്മിത്ത് നങ്കൂരമിട്ട്‌ കളിച്ചപ്പോൾ മാർഷ് ട്വന്റി ട്വന്റി ശൈലിയിൽ കടന്നാക്രമിച്ച് 65 പന്തിൽ 10 ഫോറും 5 സിക്സും ഉൾപ്പെടെ 81 റൺസ് നേടി. സ്മിത്ത് 22 റൺസും വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസ്‌ 26 റൺസും എടുത്തു പുറത്തായി. ഒരു ഘട്ടത്തിൽ 128/2 എന്ന നിലയിൽ ആയിരുന്ന അവർ അവസാന 8 വിക്കറ്റുകൾ 59 റൺസ് എടുക്കുന്നതിനിടെയാണ് നഷ്ടപ്പെടുത്തിയത്.

മത്സരത്തിൽ ഇന്ത്യയുടെ ബോളർമാരിൽ ഏറ്റവും മികച്ചുനിന്നത് പേസർ മുഹമ്മദ് ഷമി ആയിരുന്നു. ആദ്യ സ്പെല്ലിൽ 3 ഓവറിൽ 9 റൺസ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റ് ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും രണ്ടാം സ്‌പെല്ലിൽ മൂന്ന് ഓവറിൽ 8 റൺസ് വഴങ്ങി രണ്ട് മെയ്ഡൻ ഉൾപ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ഓസീസ് ടീമിന്റെ അന്തകനായി. ഓസീസ് ഓൾറൗണ്ടർ കാമറോൺ ഗ്രീനിനെ ഷമി ക്ലീൻ ബോൾഡ് ആക്കിയിരുന്നു. ടെസ്റ്റ് മാച്ച് ലൈനിൽ തുടർച്ചയായ പന്തുകൾ എറിഞ്ഞ അദ്ദേഹം ബാറ്റർമാരെ വെള്ളം കുടിപ്പിച്ചു. ഷമിയുടെ സ്ട്രൈറ്റ് പന്ത്, ഡിഫൻസ് കളിക്കാൻ നോക്കിയ ഗ്രീനിന്റെ ഓഫ് സ്റ്റമ്പും കൊണ്ട് പോകുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്.

.

Categories
Cricket Latest News

ക്യാപ്റ്റന് ഇത്ര ജാഡ പാടില്ല ! കോഹ്ലി പറയുന്നത് മൈൻഡ് ആക്കാതെ ക്യാപ്റ്റൻ പാണ്ഡ്യ ,വൈറൽ ആയി വീഡിയോ

ബോർഡർ ഗവസ്കർ ട്രോഫിയുടെ ആവേശത്തിന് ശേഷം ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരക്ക്‌ ഇന്ന് തുടക്കമായി. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു.രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചത് ഹർദിക് പാന്ധ്യയായിരുന്നു. കമ്മിൻസിന്റെ അഭാവത്തിൽ ഓസ്ട്രേലിയേ നയിക്കുന്നത് സ്റ്റീവ് സ്മിത്തുമാണ്.

ഹർദിക്കിന്റെ തീരുമാനം ശെരി വെക്കുന്നാ രീതിയിൽ തന്നെ ഇന്ത്യൻ ബൗളേർമാർ പന്ത് എറിഞ്ഞു. മിച്ചൽ മാർഷ് അടിച്ചു തകർത്തുവെങ്കിലും ഓസ്ട്രേലിയേ വലിയ സ്കോറിലേക്ക് എത്തിക്കാൻ സാധിച്ചില്ല. ഇന്ത്യക്ക് വേണ്ടി ഷമിയും സിറാജും മൂന്നു വിക്കറ്റ് വീഴ്ത്തി.ജഡേജ രണ്ടും കുൽദീപും പാന്ധ്യയും ഒരു വിക്കറ്റും വീഴ്ത്തി. ഓസ്ട്രേലിയ 188 റൺസിന് ഓൾ ഔട്ടായി.81 റൺസ് നേടിയ മാർഷ് തന്നെയാണ് ടോപ് സ്കോർർ.എന്നാൽ തന്റെ മികച്ച ക്യാപ്റ്റൻസിയിലും ഹർദിക്കിന്റെ താരങ്ങളോടുള്ള മോശം പെരുമാറ്റം ഒരിക്കൽ കൂടി പുറത്ത് വന്നിരിക്കുകയാണ്.

https://twitter.com/adityar4jput/status/1636715654542770176?t=cBejVDrrmLgX2Hpb4mk60Q&s=19

കുൽദീപ് യാദവ് പന്ത് എറിയാൻ എത്തിയപ്പോൾ ആയിരുന്നു സംഭവം. കുൽദീപിന് നിർദേശം നൽകാൻ ക്യാപ്റ്റൻ ഹാർദിക് അടുത്തേക്കെത്തി.വിരാട് കോഹ്ലിയും കുൽദീപിന്റെ അടുത്ത് എത്തി. മുതിർന്ന താരങ്ങൾ ഇത്തരത്തിൽ നിർദേശങ്ങൾ നൽകുന്നത് ക്രിക്കറ്റിൽ പതിവാണലോ . എന്നാൽ കോഹ്ലി പറയുന്നത് കേൾക്കാൻ നിൽക്കാതെ ഹാർദിക് തന്റെ ഫീൽഡിങ് പൊസിഷനിലേക്ക് തിരകെ മടങ്ങി.

Categories
Cricket Latest News

ബൗണ്ടറി ആകും എന്ന് വിചാരിച്ചിരുന്നവരെ അമ്പരപ്പിച്ച് ജഡേജയുടെ പറക്കും ക്യാച്ച് ;വീഡിയോ കാണാം

ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ വിജയത്തിനുശേഷം ടീം ഇന്ത്യ, ഓസ്ട്രേലിയയുമായി കളിക്കുന്ന മൂന്ന് മത്സര ഏകദിനപരമ്പരയ്ക്ക് ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുകയാണ്‌. കുടുംബത്തിലെ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ അദ്ദേഹം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബോളിങ് പ്രകടനം കാഴ്ചവെച്ച ടീം ഇന്ത്യ അവരെ 35.4 ഓവറിൽ വെറും 188 റൺസിൽ ഓൾഔട്ടാക്കി.

65 പന്തിൽ 81 റൺസെടുത്ത ഓപ്പണർ മിച്ചൽ മാർഷിന്റെ പ്രകടനം ഒഴിച്ചുനിർത്തിയാൽ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. നായകൻ സ്റ്റീവൻ സ്മിത്ത് 22 റൺസും വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസ് 26 റൺസും എടുത്തു പുറത്തായി. 3 വിക്കറ്റ് വീതം വീഴ്ത്തിയ പേസർമാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേർന്നാണ് അവരെ തകർത്തത്.

രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നായകൻ ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 20 ഓവർ പിന്നിട്ടപ്പോൾ 130 റൺസ് എടുത്തിരുന്ന ഓസീസ്, 300 റൺസ് കടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന 8 വിക്കറ്റുകൾ 59 റൺസിനിടെ നഷ്ടമാക്കി.

ഓൾറൗണ്ടർ രവീന്ദ്ര ജഡേജ മത്സരത്തിൽ മികച്ചുനിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന മാർഷിന്റെ വിക്കറ്റ് ഉൾപ്പെടെ രണ്ട് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ഒരു പറക്കും ക്യാച്ചും സ്വന്തമാക്കിയിരുന്നു. കുൽദീപ് യാദവിന്റെ പന്തിൽ 15 റൺസ് നേടിയിരുന്ന മാർണസ് ലഭുഷേയ്‌നിന്റെ ക്യാച്ചാണ് അദ്ദേഹം എടുത്തത്. കട്ട് ഷോട്ട് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ഔട്ട്‌സൈഡ് എഡ്ജ് ആയിപ്പോയ പന്ത് ഷോർട്ട് തേർഡ് മാനിൽ നിന്നിരുന്ന ജഡ്ഡൂ തന്റെ വലത്തുവശത്തേക്ക് ചാടി വായുവിൽ ഇരുകൈയ്യും നീട്ടി പിടിച്ചെടുക്കുകയായിരുന്നു.

https://twitter.com/abhishe92065110/status/1636668463665274880?t=hsCQxd-nzx0vqg-CtCIyJg&s=19
Categories
Cricket Latest News

6 ,6 ,6 പഴയതിനേക്കാൾ വീര്യം കൂടി ഉത്തപ്പ ! ഹഫീസിനെ ഒരോവറിൽ ഹാട്രിക് സിക്സ് പറത്തി ഉത്തപ്പ ; വീഡിയോ കാണാം

ഇന്നലെ രാത്രി നടന്ന ലജൻഡ്സ് ലീഗിലെ പോരാട്ടത്തിൽ ഇന്ത്യ മഹാരാജാസ് ടീം ടൂർണമെന്റിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. രണ്ട് മത്സരങ്ങളും വിജയിച്ചെത്തിയ ഏഷ്യ ലയൺസ് ടീമിനെ 10 വിക്കറ്റിനാണ് ഇന്ത്യ മഹാരാജാസ് പരാജയപ്പെടുത്തിയത്. റോബിൻ ഉത്തപ്പ 88 റൺസോടെയും നായകൻ ഗൗതം ഗംഭീർ 61 റൺസോടെയും പുറത്താകാതെ നിന്നു. ഉദ്ഘാടന മത്സരത്തിൽ ഏഷ്യ ലയൺസ് ടീമിനോട് 9 റൺസിന് പരാജയപ്പെട്ട ഇന്ത്യ, വേൾഡ് ജയന്റ്സ്‌ ടീമിനെതിരെ 2 റൺസിന്റെ തോൽവിയും ഏറ്റുവാങ്ങിയിരുന്നു.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസ്, ഓപ്പണർ ഉപുൽ തരംഗയുടെ തകർപ്പൻ അർദ്ധസെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് നേടിയത്. സഹ ഓപ്പണർ ദിൽഷൻ 32 റൺസും അബ്ദുൽ റസാഖ് പുറത്താകാതെ 27 റൺസും എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഉത്തപ്പയും ഗംഭീറും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. വമ്പനടികളിലൂടെ സ്കോർ മുന്നോട്ടുനീക്കിയ ഇരുവരും ചേർന്ന് വെറും 12.3 ഓവറിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. നായകൻ ഗംഭീറിന്റെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ചുറി നേട്ടമാണിത്.

ഇന്നലെ പക്ഷേ കൂടുതൽ അപകടകാരിയായിരുന്നത് റോബിൻ ഉത്തപ്പയായിരുന്നു. വെറും 39 പന്ത് നേരിട്ട് 11 ഫോറും 5 സിക്‌സും അടക്കമാണ് അദ്ദേഹം 88 റൺസ് എടുത്തത്. മത്സരത്തിൽ ഒരു ഹാട്രിക് സിക്സ് നേട്ടവും അദ്ദേഹം കൈവരിച്ചിരുന്നു. ഏഷ്യ ലയൺസ് ടീമിലെ പാക്ക് സ്പിന്നർ മുഹമ്മദ് ഹഫീസ് എറിഞ്ഞ ഒൻപതാം ഓവറിൽ ആയിരുന്നു അത്. ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ തുടർച്ചയായി ഡീപ് മിഡ് വിക്കറ്റിലേക്ക് സിക്സ് പായിച്ചാണ് ഉത്തപ്പ തന്റെ അർദ്ധസെഞ്ചുറി കുറിക്കുകയും ഇന്ത്യയുടെ സ്കോർ നൂറ് കടത്തുകയും ചെയ്തത്.

നാലാം പന്തിൽ ഒരു ബൗണ്ടറിയും അഞ്ചാം പന്തിൽ ഒരു സിംഗിളും ഉൾപ്പെടെ 23 റൺസാണ് ആ ഒരോവറിൽ നിന്നും അദ്ദേഹം അടിച്ചെടുത്തത്. അതോടെ 8 ഓവറിൽ 87 റൺസ് നേടിയിരുന്ന ഇന്ത്യ മഹാരാജാസ്, 9 ഓവറിൽ 110 എന്ന നിലയിലെത്തി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ സഹതാരങ്ങളായിരുന്ന ഉത്തപ്പയും ഗംഭീറും വീണ്ടുമൊരിക്കൽ കൂടി നിറഞ്ഞാടിയ മത്സരം കാണികൾക്ക് വിരുന്നായി. ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു ഇരുവരുടെയും.

Categories
Cricket Latest News

ഞാൻ വിമാനം പറത്താൻ പോകുകയാണ്; കോഹ്‌ലിയുടെ വാക്കുകൾ കേട്ട് ഞെട്ടി ആരാധകർ..വീഡിയോ കാണാം

ഇന്നലെ അവസാനിച്ച ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് ജേതാക്കളായിരുന്നു. അഹമ്മദാബാദിൽ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതോടെയാണ് ഇത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയിരുന്നു.

മൂന്നാം ടെസ്റ്റിൽ വിജയം നേടിയ ഓസീസ് പരമ്പരയിൽ തിരിച്ചടിക്കുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടംനേടുകയും ചെയ്തു. നാലാം ടെസ്റ്റ് വിജയിക്കാൻ കഴിഞ്ഞാൽ നേരിട്ട് ഫൈനൽ പ്രവേശനം നേടാം എന്ന ലക്ഷ്യവുമായി എത്തിയ ഇന്ത്യക്ക് പക്ഷേ സമനിലയോടെ മടങ്ങേണ്ടിവന്നു. എങ്കിലും ന്യൂസിലൻഡ് ശ്രീലങ്കയെ ഒന്നാം ടെസ്റ്റിൽ പരാജയപ്പെടുത്തിയതോടെ ഇന്ത്യക്ക് ഫൈനൽ പ്രവേശനം സാധ്യമായി.

നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്നലെ 88 റൺസ് കടവുമായി ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയൻ ടീമിന് നൈറ്റ് വാച്ച്മാൻ മാത്യൂ കാഹ്നേമാന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. അശ്വിനാണ് വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കിയത്. എങ്കിലും രണ്ടാം വിക്കറ്റിൽ 139 റൺസ് കൂട്ടിച്ചേർത്ത് ട്രാവിസ് ഹെഡ് – മർണസ് ലഭുഷെയ്ൻ സഖ്യം കളി സമനിലയിലേക്ക് നീട്ടി. ഉച്ചക്ക് ശേഷം സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഹെഡിനെ 90 റൺസിൽ അക്ഷർ പട്ടേൽ ക്ലീൻ ബോൾഡാക്കി.

ഒടുവിൽ മൂന്നാം സെഷനിൽ ഇരുനായകരും സമനിലയ്ക്ക്‌ കൈകൊടുത്തു പിരിയുകയായിരുന്നു. ഇന്ത്യൻ ബോളർമാർ എറിഞ്ഞ് തളർന്നതോടെ നായകൻ രോഹിത് ശർമ, പൂജാരയ്ക്കും ഗില്ലിനും വരെ ഓവർ നൽകിയിരുന്നു. ഗില്ലിന്റെ രണ്ടാം ഓവറിനിടയിൽവെച്ച് ഓസീസ് മത്സരം അവസാനിപ്പിക്കാൻ സമ്മതിക്കുകയായിരുന്നു.

അങ്ങനെ രണ്ടാം ഇന്നിംഗ്സിൽ 175/2 എന്ന നിലയിൽ കളി നിർത്തി. ലഭുഷെയ്ൻ 63 റൺസോടെയും സ്മിത്ത് 10 റൺസോടെയും പുറത്താകാതെ നിന്നു. മത്സരത്തിൽ 186 റൺസ് എടുത്ത വിരാട് കോഹ്‌ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. സ്പിന്നർമാരായ അശ്വിനും ജഡേജയും പരമ്പരയുടെ താരങ്ങളായി സംയുക്തമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ വിക്കറ്റ് ലക്ഷ്യമിട്ട് കിണഞ്ഞു പരിശ്രമിച്ചു തളർന്ന് നിൽക്കുന്ന നിമിഷത്തിൽ വിരാട് കോഹ്‌ലിയുടെ ചില തമാശകൾ ഉണ്ടായിരുന്നു. മർണാസ് ലബുഷേയ്‌ൻ ബാറ്റിങ്ങിന് വന്നപ്പോൾ ആയിരുന്നു അത്. “ഇന്ന് വിമാനത്തിൽ ഞാനാണ് ആദ്യം കയറി ഇരിക്കാൻ പോകുന്നത്.. ഞാൻ ഇന്ന് പറ്റുമെങ്കിൽ വിമാനം പറത്തുകയും ചെയ്യും..” എന്നൊക്കെയാണ് കോഹ്‌ലി തട്ടിവിട്ടത്. എന്തായാലും ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. സഹതാരങ്ങളെ കയ്യിലെടുക്കാൻ ഇത്തരം പൊടിക്കൈകൾ കോഹ്‌ലി മുൻപും പ്രയോഗിക്കാറുണ്ട്.