Categories
Cricket Latest News

പിടിച്ചിരുന്നേൽ ഈ വർഷത്തെ ഏറ്റവും മികച്ച ക്യാച്ച് സഞ്ജുവിൻ്റെ പേരിൽ ആയേനെ ,സഞ്ജുവിൻ്റെ കിടിലൻ ശ്രമം കാണാം

ബാറ്റിങ്ങിൽ ദീപക് ഹൂഡയും ബോളിങ്ങിൽ ശിവം മാവിയും കസറിയ പുതുവർഷത്തിലെ ആദ്യ ട്വന്റി ട്വന്റി പോരാട്ടത്തിൽ ശ്രീലങ്കക്ക് എതിരെ ടീം ഇന്ത്യക്ക് വിജയത്തുടക്കം. ടീമിലെ സീനിയർ താരങ്ങൾ പരുക്കേറ്റും അവധിയെടുത്തും പോയതോടെ കിട്ടിയ അവസരങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകൊണ്ട് യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ച് തങ്ങളുടെ കഴിവ് തെളിയിച്ചു.

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഹൂഡ 23 പന്തിൽ 4 സിക്‌സും ഒരു ഫോറും അടക്കം 41 റൺസ് എടുത്ത് പുറത്താകാതെ നിന്നപ്പോൾ അരങ്ങേറ്റ മത്സരം കളിക്കുന്ന പേസർ ശിവം മാവി നാലോവറിൽ വെറും 22 റൺസ് വഴങ്ങി നാല് വിക്കറ്റും വീഴ്ത്തി. സ്കോർ: ഇന്ത്യ 20 ഓവറിൽ 162/5, ശ്രീലങ്ക 20 ഓവറിൽ 160 ഓൾഔട്ട്.

13 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ സ്പിന്നർ അക്ഷർ പട്ടേൽ ഒരു സിക്സ് വഴങ്ങിയെങ്കിലും രണ്ട് ഡോട്ട് ബോളും രണ്ട് റൺഔട്ടും മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. നേരത്തെ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 2 ഓവറിൽ 26 റൺസ് നേടി വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. എങ്കിലും ഗിൽ, സൂര്യകുമാർ, സഞ്ജു സാംസൺ എന്നിവരെ ഒറ്റയക്ക സ്കോറിന് നഷ്ടമായി.

ഓപ്പണർ ഇഷാൻ കിഷൻ 37 റൺസും നായകൻ പാണ്ഡ്യ 29 റൺസും എടുത്തു. ഇരുവരും പുറത്താകുമ്പോൾ 14 ഓവറിൽ 94/5 എന്ന നിലയിൽ ആയിരുന്നു ഇന്ത്യ. എങ്കിലും ഓൾറൗണ്ടർമാരായ ഹൂഡയും അക്ഷറും ചേർന്ന് അവസാന ആറോവറിൽ 68 റൺസ് നേടി പുറത്താകാതെ നിന്നു. അക്ഷർ 31* റൺസ് എടുത്തു.

ഇന്നലെ മത്സരത്തിൽ ഏറെ നാളുകൾക്കുശേഷം ട്വന്റി ട്വന്റി ടീമിൽ അവസരം ലഭിച്ച മലയാളി താരം സഞ്ജു വി സാംസൺ ശ്രീലങ്കൻ ബാറ്റിംഗ് തുടങ്ങി ആദ്യ ഓവറിൽ തന്നെ ഒരു മികച്ച ക്യാച്ച് എടുക്കാൻ ശ്രമിച്ചുവെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. നായകൻ ഹർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ പത്തും നിസ്സങ്കയുടെ ബാറ്റിൽ തട്ടി ലീഡിങ് എഡ്ജായി ഉയർന്നുവന്ന പന്തിനെ മിഡ് ഓഫിൽ നിൽക്കുകയായിരുന്ന സഞ്ജു ഒരു തകർപ്പൻ അക്രോബാറ്റിക് ഡൈവിലൂടെ കൈപ്പിടിയിൽ ഒതുക്കിയെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ കയ്യിൽനിന്നും തെറിച്ചുപോകുകയായിരുന്നു.

വീഡിയൊ :

അത് എടുക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഒരു അവിസ്മരണീയ ക്യാച്ച് ആകുമായിരുന്നു. എങ്കിലും സഞ്ജുവിന്റെ ഭാഗ്യത്തിന് തൊട്ടടുത്ത ഓവറിൽ തന്നെ നിസ്സങ്കയെ ശിവം മാവി ക്ലീൻ ബോൾഡാക്കി പറഞ്ഞയച്ചു. തുടർന്ന് മത്സരത്തിൽ വേറെ രണ്ട് ക്യാച്ച് എടുക്കാനും സഞ്ജുവിന് കഴിഞ്ഞു.

Categories
Cricket Video

എൻ്റമ്മോ എന്തൊരു കലിപ്പ് !ബൗണ്ടറി നേടാൻ ആയില്ല ,കലിപ്പ് മൂത്ത് ഗ്രൗണ്ടിൽ ഇടിച്ചു ഹൂഡ ,വൈറൽ വീഡിയോ കാണാം

ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ യുവതുർക്കികൾ ഇന്നലെ ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ആവേശവിജയം നേടി പുതുവർഷം ഗംഭീരമാക്കി. മുബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന പന്തുവരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 2 റൺസിനായിരുന്നു ഇന്ത്യൻ വിജയം.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തപ്പോൾ അവരുടെ മറുപടി 160 റൺസിൽ അവസാനിച്ചു. അരങ്ങേറ്റ മത്സരം കളിച്ച പേസർ ശിവം മാവി 4 വിക്കറ്റ് നേട്ടവുമായി രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ചു.

നേരത്തെ ഇന്ത്യയുടെ പുതിയ ഓപ്പണർമാരായ കിഷനും ഗില്ലും ആദ്യ 2 ഓവറിൽ 26 റൺസ് നേടിയാണ് തുടങ്ങിയത്. എങ്കിലും അരങ്ങേറ്റമത്സരം കളിക്കുന്ന ഗിൽ 7 റൺസ് മാത്രം എടുത്ത് പുറത്തായി. പിന്നീട് വന്ന സൂര്യകുമാർ യാദവും മലയാളി താരം സഞ്ജു സാംസണും പെട്ടെന്ന് തന്നെ മടങ്ങി. എങ്കിലും നായകൻ പാണ്ഡ്യയും കിഷനും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 37 റൺസ് എടുത്ത കിഷനും 29 റൺസ് നേടിയ പാണ്ഡ്യയും പുറത്തായതോടെ ഇന്ത്യ 94/5 എന്ന നിലയിൽ ആയിരുന്നു. എങ്കിലും അവസാന 6 ഓവറിൽ നിന്നും 68 റൺസ് അടിച്ചുകൂട്ടി ഹൂഡയും(41) അക്ഷർ പട്ടേലും(31) ചേർന്ന സഖ്യം ഇന്ത്യക്ക് മാന്യമായ ടോട്ടൽ സമ്മാനിച്ചു.

ഇന്നലെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് 41 റൺസ് എടുത്ത് പുറത്താകാതെ നിന്ന ദീപക് ഹൂഡയായിരുന്നു. എങ്കിലും ബാറ്റിങ്ങിന് ഇടയിൽ ഒന്നിലധികം തവണ അദ്ദേഹം വളരെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു. ആദ്യം പതിനെട്ടാം ഓവറിൽ അമ്പയർ വൈഡ് വിളിക്കാത്തതിൽ നീരസം പ്രകടിപ്പിച്ച ഹൂഡ അതിനുശേഷം അവസാന ഓവറിലും വളരെ ദേഷ്യഭാവത്തിൽ കാണപ്പെട്ടു.

കസൺ രജിത എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിൽ മികച്ചൊരു സ്ട്രൈറ്റ് സിക്സ് നേടിയ ഹൂഡ, നാലാം പന്തിലും വൻ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ ബാറ്റിൽ കൊള്ളാതെ പോകുകയാണ് ഉണ്ടായത്. തുടർന്ന് വളരെ ഉച്ചത്തിൽ അദ്ദേഹം തന്നോടുതന്നെ ദേഷ്യപ്പെടുന്നതും പിച്ചിൽ മുഷ്ടി ചുരുട്ടി ഇടിക്കുന്നതും കാണാമായിരുന്നു. എങ്കിലും അഞ്ചാം പന്തിൽ ഒരു ബൗണ്ടറി കൂടി നേടാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യ മത്സരം വെറും രണ്ടു റൺസിന് മാത്രമാണ് വിജയിച്ചത് എന്ന് നോക്കുമ്പോൾ ഈ അവസാന ഓവറിൽ അദ്ദേഹം നേടിയ ബൗണ്ടറികളുടെ വില മനസ്സിലാക്കാം.

വീഡിയോ :

Categories
Cricket Latest News

155 KMPH ! കളിയുടെ ഗതി മാറ്റിയ ഈ മത്സരത്തിലെ ഏറ്റവും വേഗതയേറിയ ഡെലിവറി,വിക്കറ്റ് വിഡിയോ കാണാം

ടീമിലെ സീനിയർ താരങ്ങൾ പരുക്കേറ്റും അവധിയെടുത്തും പോയതോടെ കിട്ടിയ അവസരങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകൊണ്ട് യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യക്ക് വിജയത്തുടക്കം. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നായകനായും സൂര്യകുമാർ യാദവ് വൈസ് ക്യാപ്റ്റൻ ആയും ഇറങ്ങിയ ഇന്ത്യ അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപോരാട്ടത്തിനൊടുവിൽ 2 റൺസിന്റെ വിജയം നേടിയെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് നേടിയത്. ഓപ്പണർ ഇഷാൻ കിഷൻ 37 റൺസ്, നായകൻ ഹാർദിക് പാണ്ഡ്യ 29 റൺസ്, ഓൾറൗണ്ടർമാരായ ദീപക് ഹൂഡ 41* റൺസ്, അക്ഷർ പട്ടേൽ 31* റൺസ് എന്നിങ്ങനെ നേടി ഇന്ത്യക്കായി തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്സ് 20 ഓവറിൽ 160 റൺസിൽ അവസാനിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിന് അവസരം ലഭിച്ച യുവപേസർ ശിവം മാവി 4 ഓവറിൽ വെറും 22 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ശ്രീലങ്കയെ തകർത്തു. ഹർഷൽ പട്ടേലും ഉമ്രാൻ മാലിക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി.

ജമ്മു കാശ്മീരിന്റെ താരമായ ഉമ്രാൻ മാലിക്ക് വേഗമേറിയ പന്തുകൾകൊണ്ട് പ്രസിദ്ധനായ താരമാണ്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെ മികച്ച പ്രകടനം അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറക്കുകയായിരുന്നു. ഇന്ന് എറിഞ്ഞ എല്ലാ പന്തുകളും 140 കിലോമീറ്റർ വേഗത പിന്നിട്ട് പായുകയായിരുന്നു. അതിൽ ഏറ്റവും വേഗതയേറിയ പന്ത് 155 കിലോമീറ്റർ വേഗത്തിൽ എറിഞ്ഞതായിരുന്നു. ആ പന്തിൽ, അതുവരെ തകർത്തുകളിച്ച ശ്രീലങ്കൻ നായകനായ ശനാകയെ 45 റൺസിൽ എക്സ്ട്രാ കവറിൽ ചഹലിന്റെ കൈകളിൽ എത്തിച്ചു ഇന്ത്യയെ മത്സരത്തിൽ തിരികെകൊണ്ടുവന്നു. ആകെ എറിഞ്ഞ 4 ഓവറിൽ വെറും 27 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റ് അദ്ദേഹം സ്വന്തമാക്കി.

വീഡിയൊ :

Categories
Cricket Latest News

അവസാന ബോളിൽ വേണ്ടത് 4 റൺസ് ,ഓരോ ബോളും ആവേശം നിറഞ്ഞ അവസാന ഓവറിൻ്റെ ഫുൾ വീഡിയോ കാണാം

2023ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ വിജയത്തുടക്കവുമായി പുതുവർഷം ആഘോഷിച്ച് ടീം ഇന്ത്യ. ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 2 റൺസ് വിജയം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന പന്ത്‌ വരെ ആവേശം നിറഞ്ഞുനിന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടിയപ്പോൾ ശ്രീലങ്കൻ ഇന്നിങ്സ് 20 ഓവറിൽ 160 റൺസിൽ എല്ലാവരും പുറത്തായി അവസാനിച്ചു.

ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന പേസർ ശിവം മാവി നാലോവറിൽ വെറും 22 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി ഗംഭീരമാക്കി. ഹർഷൽ പട്ടേലും ഉമ്രാൻ മാലിക്കും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 45 റൺസ് എടുത്ത നായകൻ ദസുൻ ശനാകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. നേരത്തെ 94/5 എന്ന നിലയിൽ തകർന്നുവെങ്കിലും ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഹൂഡയും അക്ഷറും കൂടി അവസാന ആറോവറിൽ 68 റൺസ് അടിച്ചുകൂട്ടിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഹൂഡ 41 റൺസോടെയും അക്ഷർ 31 റൺസോടെയും പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഓപ്പണർ കിഷൻ 37 റൺസും നായകൻ പാണ്ഡ്യ 29 റൺസും എടുത്തു പുറത്തായി. ലോക ഒന്നാം നമ്പർ ട്വന്റി ട്വന്റി ബാറ്റർ സൂര്യകുമാർ യാദവും മലയാളി താരം സഞ്ജു സാംസനും അരങ്ങേറ്റ മത്സരം കളിക്കുന്ന ഗില്ലും നിരാശപ്പെടുത്തി.

13 റൺസ് വേണ്ടിയിരിക്കെ നിർണായകമായ അവസാന ഓവർ എറിയാൻ ഇന്ത്യൻ നായകൻ ഹാർദിക്‌ പാണ്ഡ്യ പന്ത് ഏൽപ്പിച്ചത് സ്‌പിന്നറായ അക്ഷർ പട്ടേലിനെ ആയിരുന്നു. ആദ്യ പന്തിൽ വൈഡ്. അതോടെ 6 പന്തിൽ 12 റൺസ് ആയി വിജയലക്ഷ്യം. പിന്നെ കസുൻ രജിത സിംഗിൾ എടുത്ത് സ്ട്രക്ക് ചമിക കരുണരത്‌നേക്ക്‌ കൈമാറി. രണ്ടാം പന്ത് ഡോട്ട് ബോൾ ആയെങ്കിലും മൂന്നാം പന്തിൽ അദ്ദേഹം മികച്ചൊരു സിക്സ് നേടിയതോടെ ഇന്ത്യൻ ആരാധകരുടെ ആരവങ്ങൾ നിലച്ചു. നാലാം പന്തിൽ വീണ്ടുമൊരു ഡോട്ട് ബോൾ. തുടർന്ന് അഞ്ചാം പന്തിൽ ഡബിളെടുക്കാൻ ശ്രമിച്ചപ്പോൾ രജിത റൺഔട്ട് ആയി. എങ്കിലും ഒരു പന്തിൽ 4 റൺസ് എന്നിരിക്കെ സ്ട്രൈക്കിൽ കരുണരത്‌നെ തന്നെ വന്നതോടെ ഇന്ത്യ ഭയന്നുവെങ്കിലും അവസാന പന്തിൽ സിംഗിൾ മാത്രമേ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞുള്ളൂ. ഡബിൾ എടുക്കാൻ ഓടിയ ദിൽഷൻ മധുഷങ്ക റൺഔട്ട് ആകുകയും ചെയ്തു. അതോടെ ഇന്ത്യക്ക് രണ്ട് റൺസിന്റെ ആവേശവിജയം.

ലാസ്റ്റ് ഓവർ ഫുൾ വീഡിയോ:

Categories
Cricket Latest News

ബൗണ്ടറി ലൈൻ വരെ ഓടിയെത്തി ക്യാച്ച് എടുത്ത് കീപ്പർ കിഷൻ; കാഴ്ചക്കാരനായി ഹർഷൽ..വീഡിയോ കാണാം

2023ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ വിജയത്തുടക്കവുമായി പുതുവർഷം ആഘോഷിച്ച് ടീം ഇന്ത്യ. ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 2 റൺസ് വിജയം.

ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന പേസർ ശിവം മാവി നാലോവറിൽ വെറും 22 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി ഗംഭീരമാക്കി. ഹർഷൽ പട്ടേലും ഉമ്രാൻ മാലിക്കും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നല്ല രീതിയിൽ തുടങ്ങിയെങ്കിലും പിന്നീട് തകർച്ച നേരിട്ടു. ഒടുവിൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഹൂഡയും അക്ഷറും കൂടി അവസാന ആറോവറിൽ 68 റൺസ് അടിച്ചുകൂട്ടിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഹൂഡ 41 റൺസോടെയും അക്ഷർ 31 റൺസോടെയും പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഓപ്പണർ കിഷൻ 37 റൺസും നായകൻ പാണ്ഡ്യ 29 റൺസും എടുത്തു പുറത്തായി. ലോക ഒന്നാം നമ്പർ ട്വന്റി ട്വന്റി ബാറ്റർ സൂര്യകുമാർ യാദവും മലയാളി താരം സഞ്ജു സാംസനും അരങ്ങേറ്റ മത്സരം കളിക്കുന്ന ഗില്ലും നിരാശപ്പെടുത്തി.

മത്സരത്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു ക്യാച്ച് എടുക്കുകയുണ്ടായി. ഉമ്രാൻ മാലിക് എറിഞ്ഞ എട്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ശ്രീലങ്കൻ ടീമിലെ മികച്ചൊരു ടോപ് ഓർഡർ താരമായ ചരിത്ത്‌ അസലങ്കയെ പുറത്താക്കാൻ അദ്ദേഹം വിക്കറ്റിന് പിന്നിൽനിന്ന് ഫൈൻ ലെഗ് ബൗണ്ടറിയുടെ അടുത്തു വരെ ഓടിച്ചെന്നാണ് ഒരു മികച്ച ഡൈവിങ് ക്യാച്ചിലൂടെ പുറത്തേക്കുള്ള വഴി കാണിച്ചത്. ഫൈൻ ലെഗ് ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഹർശൽ പട്ടേലിന് അനായാസം കൈപ്പിടിയിൽ ഒതുക്കാൻ കഴിയുമായിരുന്ന ക്യാച്ച് കയ്യിൽ ഗ്ലൗ ഉള്ളതുകൊണ്ട് കിഷൻ ഓടിച്ചെന്ന് സ്വയം വിളിച്ച് എടുക്കുകയായിരുന്നു.

വീഡിയോ :

Categories
Cricket Latest News

വൈഡ് വിളിച്ചില്ല , അമ്പയറെ തെറി വിളിച്ചു ഹൂഡ ,നാടകീയ രംഗങ്ങൾ ; വീഡിയോ കാണാം

യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യക്ക് വിജയത്തുടക്കം. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നായകനായും സൂര്യകുമാർ യാദവ് വൈസ് ക്യാപ്റ്റൻ ആയും ഇറങ്ങിയ ഇന്ത്യ അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപോരാട്ടത്തിനൊടുവിൽ 2 റൺസിന്റെ വിജയം നേടിയെടുക്കുകയായിരുന്നു.

ടോപ് ഓർഡർ പരാജയപ്പെട്ട മത്സരത്തിൽ ഓൾറൗണ്ടർമാരായ ദീപക് ഹൂഡയും അക്‌സർ പട്ടേലും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. വേർപിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് അവസാന 6 ഓവറിൽ നേടിയത് 68 റൺസാണ്. ഹൂഡ 41 ഉം അക്‌സർ 31 ഉം റൺസ് എടുത്തു.

നേരത്തെ ഇന്ത്യയുടെ യുവ ഒപ്പനിംഗ് ജോഡിയായ കിഷനും ഗില്ലും ആദ്യ 2 ഓവറിൽ 26 റൺസ് നേടിയാണ് തുടങ്ങിയത്. എങ്കിലും അരങ്ങേറ്റ മത്സരം കളിക്കുന്ന ഗിൽ 7 റൺസ് മാത്രം എടുത്ത് പുറത്തായി. പിന്നീട് വന്ന സൂര്യകുമാർ യാദവും മലയാളി താരം സഞ്ജു സാംസണും യഥാക്രമം 7, 5 എന്നിങ്ങനെ മാത്രം എടുത്ത് പുറത്തായി. എങ്കിലും നായകൻ പാണ്ഡ്യയും കിഷനും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 37 റൺസ് എടുത്ത കിഷനും 29 റൺസ് നേടിയ പാണ്ഡ്യയും പുറത്തായതോടെ ഇന്ത്യ വൻ തകർച്ചയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും അക്സറും ഹൂഡയും രക്ഷയ്ക്കെത്തി.

അതിനിടെ ഇന്ത്യൻ ബാറ്റിങ്ങിന് ഇടയിൽ ദീപക് ഹൂഡ അമ്പയറെ തെറിവിളിക്കുന്ന സംഭവവും അരങ്ങേറി. കസുൻ രജിത എറിഞ്ഞ പതിനെട്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു അത്. ഓഫ് സ്റ്റ്മ്പിന് വെളിയിലൂടെ വന്ന പന്ത് ഹൂഡ ലീവ് ചെയ്യുകയായിരുന്നു. അമ്പയർ മലയാളിയും മുൻ കേരള ക്രിക്കറ്റ് താരവുമായ കെ എൻ അനന്തപത്മനാഭൻ ആയിരുന്നു അപ്പോൾ ബോളിങ് എൻഡിൽ. ഹൂഡ അൽപം വിക്കറ്റിന് അപ്പുറത്തേക്ക് നീങ്ങിനിന്നത് കൊണ്ടാവാം അദ്ദേഹം വൈഡ് വിളിച്ചില്ല. തുടർന്നാണ് ഹിന്ദിയിൽ മോശം ഭാഷയിൽ ഹൂഡ അമ്പയറോട് എന്നോണം എന്തൊക്കെയോ പറഞ്ഞത്. ഓവർ അവസാനിച്ച ശേഷം ഹൂഡ അദ്ദേഹത്തോട് സംസാരിക്കാൻ ചെന്നെങ്കിലും ഒന്നും മിണ്ടാതെ നീങ്ങിപോകുകയായിരുന്നു അമ്പയർ അനന്തപത്മനാഭൻ.

വീഡിയോ :

https://twitter.com/cricket82182592/status/1610293935808872450?t=TwuWE7-FMX4YmNornNTt-g&s=19
Categories
Cricket Latest News

അടി തെറ്റിയാൽ ഹാർദിക്കും വീഴും ! സ്പിന്നറുടെ യോർക്കറിന് മുന്നിൽ തെന്നിവീണ് പാണ്ഡ്യ; വീഡിയോ കാണാം

ഈ വർഷത്തെ ആദ്യത്തെ മത്സരത്തിൽ തന്നെ വിജയത്തുടക്കം സ്വന്തമാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ടീം ഇന്ത്യ. ഇന്നലെ ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 2 റൺസിന്റെ ആവേശവിജയം നേടുകയായിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തപ്പോൾ അവരുടെ മറുപടി 160 റൺസിൽ അവസാനിച്ചു. അരങ്ങേറ്റ മത്സരം കളിച്ച പേസർ ശിവം മാവി 4 വിക്കറ്റ് നേട്ടവുമായി തിളങ്ങി.

ആദ്യ രണ്ടോവറിൽ 26 റൺസ് നേടി വെടിക്കെട്ട് തുടക്കമാണ് ഇഷാൻ കിശാനും അരങ്ങേറ്റ മത്സരം കളിക്കുന്ന ഗില്ലും ചേർന്ന് നൽകിയത്. എങ്കിലും ഗിൽ 7 റൺസ് എടുത്ത് വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയും പിന്നീട് വന്ന ട്വന്റി ട്വന്റി ഒന്നാം റാങ്ക് ബാറ്റർ സൂര്യകുമാർ യാദവും 7 റൺസ് എടുത്ത് മടങ്ങുകയും ചെയ്തു. അതിനുശേഷം എത്തിയ മലയാളി താരം സഞ്ജു വി സാംസൺ നിരാശപ്പെടുത്തി. വെറും 5 റൺസ് മാത്രം എടുത്താണ് വൻ ഷോട്ട് കളിക്കാനുള്ള ശ്രമത്തിൽ സഞ്ജു പുറത്തായത്.

മത്സരത്തിൽ മറ്റൊരു രസകരമായ നിമിഷവും അരങ്ങേറിയിരുന്നു. സാധാരണ ബാറ്റർമാർ പേസർമാരുടെ യോർക്കർ പ്രതിരോധിക്കാനുള്ള ശ്രമത്തിൽ ചില സമയങ്ങളിൽ ഗ്രൗണ്ടിൽ തെന്നിവീഴുന്നത് കണ്ടിട്ടുണ്ട്. എന്നാലിന്ന് ഒരു സ്പിന്നർ എറിഞ്ഞ യോർക്കർ പന്തിൽ ഇന്ത്യൻ നായകൻ ഹാർധിക് പാണ്ഡ്യ തെന്നിവീഴുന്ന കാഴ്ച കാണാൻ കഴിഞ്ഞു. മഹീഷ് തീക്ഷ്ണ എറിഞ്ഞ പതിമൂന്നാം ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു അത്. അപ്രതീക്ഷിതമായി പന്ത് യോർക്കറായി വന്നപ്പോൾ പാണ്ഡ്യ ബാറ്റ് വെച്ച് തടുത്തുവെങ്കിലും ബാലൻസ് കിട്ടാതെ പിച്ചിൽ വീണുപോകുകയായിരുന്നു.

Categories
Cricket Latest News

ഭാഗ്യം ഒരു വട്ടം തുണച്ചു,പക്ഷേ വീണ്ടും അനാവശ്യ ഷോട്ട് അടിച്ചു അതേ ഓവറിൽ പുറത്തായി സഞ്ജു സാംസൺ ; വീഡിയോ കാണാം

ഇന്ത്യാ ശ്രീലങ്ക സീരീസിന് മുംബൈ വാങ്കഡേയിൽ തുടക്കമായി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്നത്തെ മത്സരത്തിൽ അർഷ്ദീപ് സിംഗ് കളിക്കുന്നില്ല. ഏകദിന ടീമിൽ ഇന്ന് പ്രഖ്യാപിച്ചത് പ്രകാരം ബുമ്പ്രയെ കൂടി ഉൾപെടുത്തിയെങ്കിലും T20 പരമ്പരയ്ക്കുള്ള ടീമിൽ പരിഗണിച്ചില്ല. പരിക്കേറ്റ ജഡേജയും ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മറ്റു മുതിർന്ന താരങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെയുള്ള ടി20 പരമ്പരക്കിറങ്ങിയത്.

ഹാർദിക് പാണ്ഡ്യ ആണ് ഇന്ത്യയിലെ നയിക്കുന്നത്. സൂര്യകുമാർ യാദവാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ശുഭ്മാൻ ഗില്ലും ശിവം മാവിയും ഇന്ന് ആദ്യ ട്വന്റി20 മത്സരം കളിക്കാനായി ഇന്ത്യൻ ടീമിൽ ഉണ്ട്. 2014ലുള്ള ട്വന്റി ട്വന്റി ലോകകപ്പിന് മുന്നോടി എന്നോണം ഇന്ത്യ തയ്യാറെടുപ്പ് തുടങ്ങുകയാണ് ഈ സീരീസിലൂടെ. മുതിർന്ന താരങ്ങൾ ഇനി 20 ടീമിൽ ഇടം പിടിക്കുമോ എന്നുള്ള ചോദ്യവും പല കോണിൽ നിന്നും ഉയർന്നുവരുന്നുണ്ട്.

സഞ്ജു സാംസൺ ഇന്ന് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. പക്ഷേ ലഭിച്ച അവസരം സഞ്ജുവിന് കൃത്യമായ രീതിയിൽ വിനിയോഗിക്കാൻ കഴിഞ്ഞില്ല. ആദ്യം ഒരു അവസരം ലഭിച്ച ഫീൽഡർ ക്യാച്ച് കളഞ്ഞു എങ്കിലും രണ്ടു ബോളുകൾക്കിപ്പുറം ക്യാച്ച് നൽകി സഞ്ജു മടങ്ങി. സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ശ്രീലങ്കരായി ഏകദിന ടീമിൽ സഞ്ജു ഇല്ല. അതിനാൽ തന്നെ ഈ ട്വന്റി20 സീരീസിൽ അവസരം മുതലെടുക്കുക എന്നത് സഞ്ജുവിന് നിർണ്ണായകമാണ്.

അഞ്ചു റൺസ് മാത്രമാണ് സഞ്ജുവിന്റെ ഇന്നത്തെ സമ്പാദ്യം. അരങ്ങേറ്റം മത്സരത്തിനായി ഇറങ്ങിയ ഗില്ലും ബാറ്റിംഗിൽ പരാജയപ്പെട്ടു. ആറു പന്തുകളിൽ നിന്നായി അഞ്ചു റൺ സഞ്ജു നേടി. ഡി സിൽവ ആയിരുന്നു സഞ്ജുവിന്റെ വിക്കറ്റ് നേടിയത്. ഡി സിൽവ എറിഞ്ഞ പന്തിൽ അസലങ്ക ക്യാച്ച് വിട്ടു കളഞ്ഞിരുന്നു. പക്ഷേ അനാവശ്യ ഷോട്ടിനു മുതിർന്ന സഞ്ജു അതേ ഓവറിൽ തന്നെ പുറത്താവുകയായിരുന്നു. സഞ്ജു പുറത്തായ ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

ഇതാരാ വീരു ആണോ ? ആദ്യ ഓവറിൽ തന്നെ 17 റൺസ് എടുത്തു ഇശാൻ കിശാൻ്റെ വെടിക്കെട്ട് ; വീഡിയോ കാണാം

ഈ വർഷത്തെ ആദ്യത്തെ മത്സരത്തിൽ തന്നെ വിജയത്തുടക്കം സ്വന്തമാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ടീം ഇന്ത്യ. ഇന്നലെ ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 2 റൺസിന്റെ ആവേശവിജയം നേടുകയായിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തപ്പോൾ അവരുടെ മറുപടി 160 റൺസിൽ അവസാനിച്ചു. അരങ്ങേറ്റ മത്സരം കളിച്ച പേസർ ശിവം മാവി 4 വിക്കറ്റ് നേട്ടവുമായി തിളങ്ങി.

ഇന്ത്യ ശ്രീലങ്ക ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യക്ക് മികച്ച തുടക്കമാണ് ഇഷാൻ നൽകിയത്. രോഹിത് ശർമയുടെയും രാഹുലിന്റെയും അഭാവത്തിൽ ഇന്ത്യക്ക് പുതിയ ഓപ്പണിങ് ജോടിയാണ്‌ ഇഷാൻ കിശാനും ശുഭമൻ ഗില്ലും. ബംഗ്ലാദേശിന് എതിരായ പരമ്പരയിൽ അടുത്തിടെ ഏകദിന ചരിത്രത്തിലെ വേഗമേറിയ ഇരട്ട സെഞ്ചുറി നേടി റെക്കോർഡ് ഇട്ട കിഷൻ അതേ മികവ് ട്വന്റി ട്വന്റി പരമ്പരയിലും തുടരുകയാണ്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദാസുൻ ശനാക ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വാങ്കഡെയിലെ റണ്ണോഴുകുന്ന പിച്ചിൽ രാത്രിയിൽ മഞ്ഞ് പെയ്തുതുടങ്ങുന്നതോടെ രണ്ടാമത് ബോളിങ് ദുഷ്കരമാണ്. അത് മുന്നിൽക്കണ്ട് ടോസ് നേടുന്ന ടീമുകൾ ആദ്യം ബോളിങ് എടുക്കുകയാണ് പതിവ്. ഇന്ത്യൻ നിരയിൽ ഓപ്പണർ ഷുഭ്മാൻ ഗില്ലിനും പേസർ ശിവം മാവിക്കും അരങ്ങേറ്റമത്സരം ലഭിച്ചു. രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഹാർദിക് പാണ്ഡ്യയാണ്. മലയാളി താരം സഞ്ജു വി സാംസനും ടീമിൽ ഇടംനേടി.

മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ 17 റൺസ് എടുത്ത് ഇഷാൻ കിഷൻ നയം വ്യക്തമാക്കി. കസുൻ രജിത എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ഡബിൾ നേടി തുടങ്ങിയ അദ്ദേഹം മൂന്നാം പന്തിൽ ഡീപ് സ്ക്വയർ ലെഗ്ഗിലേക്ക്‌ പടുകൂറ്റൻ സിക്സ് നേടുകയായിരുന്നു. തുടർന്ന് അഞ്ചാം പന്തിൽ ഒരു മനോഹരമായ സ്ട്രൈറ്റ് ഡ്രൈവ് ബൗണ്ടറി. വീണ്ടും ആറാം പന്തിലും ഒരു പുൾ ഷോട്ട് കളിച്ച് ബൗണ്ടറി നേടി താൻ വെടിക്കെട്ട് ഇന്നിങ്സ് കളിക്കാൻ തയ്യാറായി തന്നെയാണ് എത്തിയിരിക്കുന്നത് എന്ന് തെളിയിക്കുകയാണ്. അതും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ കിഷൻ തന്റെ ഹോം ഗ്രൗണ്ടിൽ..

വീഡിയോ :

Categories
Cricket Latest News

മങ്കാദ് ചെയ്തു ഔട്ട്‌ ആക്കി സാമ്പ, ബാറ്റസ്മാൻ ക്രീസിന് പുറത്തായിരുന്നിട്ടും നോട്ട് ഔട്ട്‌ വിളിച്ചു അമ്പയർ..

ക്രിക്കറ്റിൽ പല തരത്തിലുള്ള പുറത്താക്കൽ നമ്മൾ കണ്ടിട്ടിട്ടുണ്ട്.മങ്കാദിങ് ഇത്തരത്തിൽ ബാറ്റസ്മാൻ പുറത്താക്കാൻ ബൗളേർമാർ ഉപോയഗിക്കുന്ന ഒരു രീതിയാണ്. കഴിഞ്ഞ കുറെ കാലങ്ങളായി ഇതിന്റെ പേരിൽ വിവാദങ്ങൾ നടക്കുന്നതായി നമുക്ക് അറിയാം.കഴിഞ്ഞ ഇന്ത്യ ഇംഗ്ലണ്ട് വനിതാ പരമ്പരയും ഇന്ത്യൻ വനിതാ അണ്ടർ -19 ടീമും മങ്കാദിങ് വഴി ബാറ്റസ്മാന്മാരെ പുറത്താക്കിയത് കൊണ്ട് വിവാദത്തിൽ ഏർപ്പെട്ടതാണ്.ഐ പി എല്ലിൽ അശ്വിൻ ഇതേ രീതി പിന്തുടരുന്നത് നാം കണ്ടിട്ടുള്ളതാണ്.

ഇപ്പോൾ ബിഗ് ബാഷ് ലീഗിലും ഇത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ്.മെൽബൺ സ്റ്റാർസും മെൽബൺ റെനിഗെയഡസും തമ്മിൽ നടന്ന മത്സരത്തിലാണ് സംഭവം. സ്റ്റാർസ് താരം സാമ്പ റെനിഗെയ്ഡസ് താരം റോജയെര്സിനെ മങ്കാട് ചെയ്യുകയായിരുന്നു. എന്നാൽ ബാറ്റസ്മാൻ ക്രീസിൽ ഇല്ലാതെ ഇരിന്നിട്ടും അമ്പയർ നോട്ട് ഔട്ട്‌ വിളിക്കുകയായിരുന്നു. അതിനുള്ള യഥാർത്ഥ കാരണം എന്താണെന്ന് നമുക്ക് പരിശോധിക്കാം.

ഈ ഒരു ബോളിൽ സാമ്പ തന്റെ ബൌളിംഗ് ആക്ഷൻ വേർട്ടിക്കൽ ആംഗിൾ കടന്നു പോയിരുന്നു. അത് കൊണ്ട് തന്നെ നിയമ പ്രകാരം സാമ്പക്ക്‌ ബാറ്ററേ പുറത്താക്കാൻ സാധിക്കില്ല.ബൌളിംഗ് ആക്ഷൻ അദ്ദേഹം പൂർത്തിയാക്കിരുന്നു. അത് കൊണ്ട് തന്നെ ബൗൾ റിലീസ് ചെയ്യാതെ അദ്ദേഹത്തിന് മങ്കാട് ചെയ്യാൻ സാധിക്കില്ല.ഈ ഒരു കാരണത്താലാണ് ബാറ്റർ നോട്ട് ഔട്ട്‌ ആയത്.ഇത്തരത്തിൽ ഒരു സംഭവം ഒരു പക്ഷെ ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും.