Categories
Cricket Malayalam Video

ഇപ്പോൾ ഇന്ത്യയുടെ ഹർദിക് പാണ്ഡ്യ ഞാൻ തന്നെ; രസകരമായ മറുപടിയുമായി താരം :വിഡിയോ

ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിനിടെ പ്രശസ്ത മാധ്യമ പ്രവർത്തകൻ വിമൽ കുമാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുമായി ഒരു അഭിമുഖം നടത്തിയിരുന്നു. വളരെ രസകരമായാണ് ഹർദിക് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. എനിക്ക് ജാക് കാലിസ്സിനെ പോലെ ആകണം എന്ന ഹാർദിക്കിന്റെ ഒരു മുൻ പ്രസ്താവനയെ കുറിച്ച് ചോദിക്കുമ്പോൾ പാണ്ഡ്യയുടെ റിയാക്ഷൻ കാണാം.

വിലകൂടിയ വാച്ചുകളും ടാറ്റൂകളും മുന്തിയ ഇനം ഫാഷൻ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഒരു താരമാണ് ഹർദിക് പാണ്ഡ്യ. വളരെ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന പാണ്ഡ്യ സഹോദരന്മാരുടെ ഉയർച്ച വളരെ പെട്ടന്നായിരുന്നു. ഐപി‌എൽ ടീമായ മുംബൈ ഇന്ത്യൻസ് ലേലത്തിൽ എടുത്ത്തോടെ ബറോഡ ടീമിനായി ക്രിക്കറ്റ് കളിച്ചു നടന്നിരുന്ന ഇരുവരുടെയും തലവര മാറി.

ഇപ്പോൾ ഇന്ത്യൻ വൈറ്റ് ബോൾ ടീമിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ. വളരെ കാലത്തോളം പരിക്കിന്റെ പിടിയിലായി ടീമിലെ സ്ഥാനം നഷ്ടപ്പെട്ട ഹാർദിക് കഴിഞ്ഞ സീസണിലെ ഐപിഎൽ കിരീടം നേടിയാണ് മികച്ച ഒരു തിരിച്ചുവരവ് നടത്തിയത്. മെഗാ താര ലേലത്തിനു മന്നോടിയായി മുംബൈ ഇന്ത്യൻസ് താരത്തെ ടീമിൽ നിലനിർത്താതിരുന്നപ്പോൾ പുതുതായി രൂപീകരിച്ച ഗുജറാത്ത് ടൈറ്റെൻസ്‌ ടീമിന്റെ നായകനായി കളിക്കാൻ അവസരം ലഭിച്ചു. എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ ചാമ്പ്യൻമാരാക്കി. ബാറ്റുകൊണ്ടും ബോളുകൊണ്ടും നിർണായക സംഭാവനകൾ നൽകിയ അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാൻ ഇത് ധാരാളമായിരുന്നു.

ഐപിഎല്ലിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത പാണ്ഡ്യ അയർലൻഡ് പര്യടനത്തിനുള്ള ടീമിന്റെ നായകൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി താരതമ്യേന ഒരു യുവനിരയെയാണ്‌ ഇന്ത്യ അയച്ചത്. ഹർദിക്കിന്റെ നായകത്വത്തിൽ ഇരു മത്സരങ്ങളും ജയിച്ച ടീം പിന്നീട് ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോഴും ഹർദിക് തന്റെ മികവ് തുടർന്നു. ഏകദിന പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങിയ പാണ്ഡ്യയായിരുന്നു.

ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജാക് കാലിസ് എങ്ങനെയാണോ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തന്റെ ടീമിനെ ഒരുപാട് മത്സരങ്ങളിൽ വിജയിപ്പിച്ചത്, അതു പോലെ എനിക്ക് ഇന്ത്യയെയും വിജയിപ്പിക്കുന്ന താരമാകണം എന്ന് പണ്ട് ഒരു അഭിമുഖത്തിൽ ഹാർദിക് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് വിമൽ കുമാർ ചോദിക്കുകയാണ്, ഇപ്പൊൾ താങ്കൾ ഇന്ത്യയുടെ ഹർദിക് പാണ്ഡ്യയായോ എന്ന്. അപ്പോൾ ഒരു ചെറു പുഞ്ചിരി തൂകി ഹാർദ്ദിക് പറയുന്നു, അത് നിങ്ങൾക്ക് തീരുമാനിക്കാം, എനിക്കറിയില്ല, എന്റെ പേരാണ് ഹർദിക് പാണ്ഡ്യ, അതു കൊണ്ടുതന്നെ എനിക്ക് മറ്റൊരാളായി അറിയപ്പെടണ്ട.

വിഡിയോ കാണാം :

ഞാൻ എപ്പോഴും എന്റെ ടീമിനായി കഴിവിന്റേ പരമാവധി നൽകാൻ ശ്രമിക്കുന്നു. ഇപ്പോൾ ഞാൻ ചെയ്യുന്നതുപോലെ ടീമിലെ മറ്റൊരാളും ചെയ്യുന്നില്ല എങ്കിൽ നിങ്ങൾക്ക് തീരുമാനിക്കാം, ഞാൻ ഇന്ത്യയുടെ ഒരു ഓൾറൗണ്ടർ ആയെന്ന്, ഹാർദിക് കൂട്ടിച്ചേർത്തു. കെ എൽ രാഹുലിന് പരിക്ക് മൂലം പുറത്തായപ്പോൾ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ആണ് ബിസിസിഐ വൈസ് ക്യാപ്റ്റൻ ആയി നിയമിച്ചത്. എങ്കിലും സ്വന്തം ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെടുന്ന പന്തിനെ നീക്കി ഇപ്പോൾ നടക്കുന്ന വെസ്റ്റിൻഡീസ് പരമ്പരയിൽ ഹർദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. തുടർന്ന് വരുന്ന ഏഷ്യ കപ്പിലും ട്വന്റി ട്വന്റി ലോകകപ്പിലും ഒരുപക്ഷെ ഹാർദിക് തന്നെ വൈസ് ക്യാപ്റ്റൻ ആയി തുടരും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Categories
Cricket Malayalam Video

ഇതാരാ ഭുവിയുടെ അനിയത്തി ആണോ ! സ്വിങ് കൊണ്ട് കുറ്റി തെറിപ്പിച്ചു രേണുക താക്കൂർ : വിഡിയോ കാണാം

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ബോളിംഗ് സെൻസേഷൻ ആയിരിക്കുകയാണ് ഹിമാചൽ പ്രദേശുകാരി രേണുക സിംഗ് താക്കൂർ, ഇംഗ്ലണ്ടിൽ നടന്ന് കൊണ്ടിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനങ്ങൾ കാഴ്ച വെക്കുകയാണ് രേണുക സിംഗ്,

കരുത്തരായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ച്വറിയുടെ കരുത്തിൽ 154/8 എന്ന ടോട്ടൽ നേടി, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയൻ മുൻ നിരയെ രേണുക സിംഗ് തന്റെ തകർപ്പൻ സ്വിങ് ബോളിങ്ങിലൂടെ വിറപ്പിച്ചു,

വിക്കറ്റ് കീപ്പർ ബാറ്റർ ഹീലി ആയിരുന്നു ആദ്യ ഇര, ഹീലിയെ പൂജ്യത്തിന് ദീപ്തി ശർമയുടെ കൈകളിൽ എത്തിക്കുകയായിരുന്നു, അടുത്ത ഓവറിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ലാനിങ്ങിനെയും മൂണിയെയും പവലിയനിലേക്ക് മടക്കി അയച്ച താരം മൂന്നാമത്തെ ഓവറിൽ തന്നെ ഓസ്ട്രേലിയയുടെ 3 മുൻ നിര വിക്കറ്റുകൾ സ്വന്തമാക്കിക്കൊണ്ട് കളി ഇന്ത്യക്ക് അനുകൂലമാക്കി, പിന്നീട് മഗ്രാത്തിന്റെയും വീഴ്ത്തിയ താരം 4 ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റുകൾ വീഴ്ത്തിയത്.

https://youtu.be/_szb-s8gU00

പക്ഷെ അർധസെഞ്ച്വറി നേടിയ ഗാർഡ്ണർക്കൊപ്പം ഗ്രേസ് ഹാരിസ്സും ഒത്തു ചേർന്നപ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റിനു ജയിക്കുകയായിരുന്നു, മികച്ച പേസ് ബോളർമാർക്ക് ക്ഷാമം നേരിടുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ രേണുക സിംഗിന്റെ സാന്നിധ്യം ടീമിന് മുതൽക്കൂട്ടാണ്, പന്ത് നന്നായി സ്വിങ് ചെയ്യിച്ച് ബാറ്ററെ ആശയക്കുഴപ്പത്തിലാക്കുന്ന പന്തുകളാണ് താരത്തിന്റെ വജ്രായുധം,

https://youtu.be/dA5LEFhC4Ck

ഗ്രൂപ്പ്‌ സ്റ്റേജിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ ബാർബഡോസിനെതിരെയും താരത്തിനു മികവ് ആവർത്തിക്കാനായി 4 ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ നേടാൻ രേണുകയ്ക്ക് സാധിച്ചു, ഇന്ത്യ 100 റൺസിന്റെ ആധികാരിക ജയം നേടുകയും ചെയ്തു ഈ മത്സരത്തിൽ, ഇനിയും മികച്ച പ്രകടനങ്ങൾ താരത്തിൽ നിന്നും ഉണ്ടാകുമെന്നും അത് വഴി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ജേതാക്കളായി സ്വർണ മെഡൽ നേടുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

Written By: അഖിൽ വി. പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam

ക്രിക്കറ്റ്‌ പ്രേമികൾക്ക് സന്തോഷ വാർത്ത, 2028ലെ ഒളിമ്പിക്സിൽ ക്രിക്കറ്റും ഒരു മത്സര ഇനമായേക്കും

ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ നിർണായക നീക്കങ്ങളുമായി ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC), 2028 ലെ ലോസ് ആഞ്ചലസ്‌ ഒളിമ്പിക്സിൽ 28 കായിക ഇനങ്ങളാണ് ഉണ്ടാവുക എന്ന് ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരുന്നു, ഗെയിംസിനായി പരിഗണിക്കുന്ന 9 കായിക ഇനങ്ങളുടെ പട്ടികയിൽ ഇപ്പോൾ ക്രിക്കറ്റും ഇടം പിടിച്ചിരിക്കുകയാണ്,

ക്രിക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിനെ (I.C.C) ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ക്ഷണിച്ചതിന് തൊട്ടു പിന്നാലെയാണ് ക്രിക്കറ്റിനെയും പട്ടികയിൽ ഉൾപ്പെടുത്തിയത്, ഐ.ഒ.സി. യുടെ മാനദണ്ഡങ്ങൾ  പാലിച്ചെങ്കിൽ മാത്രമേ ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപെടുത്താൻ ആവുകയുള്ളു, അന്തിമ തീരുമാനം 2023 ൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ യോഗത്തിൽ ഉണ്ടാകും,

1900 ത്തിൽ നടന്ന പാരിസ് ഒളിമ്പിക്സിൽ മാത്രമാണ് ക്രിക്കറ്റ്‌ ഒരു കായിക ഇനമായി ഒളിമ്പിക്‌സിൽ അരങ്ങേറിയത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ്‌ ഏറെ കാലത്തിനു ശേഷം ഇടം പിടിച്ചിരുന്നു, ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ശ്രീലങ്ക, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ബാർബഡോസ്, എന്നീ 8 രാജ്യങ്ങളുടെ വനിതാ ക്രിക്കറ്റ്‌ ടീം ട്വന്റി-20 ഫോർമാറ്റിൽ ആണ് ഗെയിംസിൽ മാറ്റുരക്കുന്നത്, ഇംഗ്ലണ്ടിലെ ബിർമിങ്ങാമിൽ ഓഗസ്റ്റ് 7നാണ് ഫൈനൽ മത്സരം നടക്കുക.

Written By: അഖിൽ വി. പി. വള്ളിക്കാട്.

Categories
Cricket Malayalam Video

കളി കഴിഞ്ഞു ബസ്സ് പോയി ,പക്ഷേ സഞ്ജു മാത്രം ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുന്നു ; വിഡിയോ വൈറൽ

പരിശീലനം കഴിഞ്ഞ് ടീം അംഗങ്ങളെല്ലാം താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയിട്ടും ടീം സ്റ്റാഫിനൊപ്പം പരിശീലനം തുടരുന്ന സഞ്ജു സാംസന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്, ഒരു മാധ്യമ പ്രവർത്തകൻ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്,

വിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ കെ.എൽ രാഹുലിന് പകരക്കാൻ ആയിട്ട് അവസാന നിമിഷം ആണ് സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് പക്ഷെ 3 മത്സരങ്ങൾ പിന്നിട്ടപ്പോഴും പ്ലെയിങ് ഇലവനിൽ താരത്തിനു ഇത് വരെ അവസരം കിട്ടിയിട്ടില്ല, ഒട്ടും ഫോമിൽ അല്ലാത്ത ശ്രേയസ് അയ്യർക്ക് പകരം നാലാം ട്വന്റി-20 മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ,

0, 10, 24, എന്നിങ്ങനെയാണ് ആദ്യത്തെ 3 മത്സരങ്ങളിൽ ശ്രേയസ്സിന്റെ സ്കോർ, 100 നു താഴെയാണ് എല്ലാ മത്സരങ്ങളിലും താരത്തിന്റെ സ്ട്രൈക്ക് റേറ്റ്, വിൻഡീസ് ഫാസ്റ്റ് ബോളർമാരെ നേരിടാൻ നന്നായി ബുദ്ധിമുട്ടുന്നത് 3 മത്സരങ്ങളിലും പ്രകടമായതാണ്, ബൗൺസ് ഉള്ള വിദേശ പിച്ചുകളിൽ ശ്രേയസ്സ് അയ്യർ  ദൗർബല്യം  പ്രകടപ്പിക്കുന്നത് പല മത്സരങ്ങളിലും കണ്ടിട്ടുള്ളതാണ്, ഫോമിൽ അല്ലാത്ത താരത്തിനു പകരം ട്വന്റി-20 യിൽ സഞ്ജുവിനോ ഇഷാൻ കിഷനോ അവസരം നൽകണം എന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ വെങ്കിട്ടേഷ് പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.

2015 ൽ സിബാബ് വെക്കെതിരെ ഹരാരെയിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സഞ്ജുവിന് 7 വർഷത്തിനിടയിൽ 14 ട്വന്റി-20 മത്സരങ്ങളും 4 ഏകദിന മത്സരങ്ങളിലും മാത്രമാണ് കളിക്കാൻ അവസരം കിട്ടിയത്, പലപ്പോഴും സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടും പ്ലെയിങ് ഇലവനിൽ താരത്തിന് അവസരം നൽകിയില്ല ഫോമിൽ അല്ലാത്ത മറ്റ് പല താരങ്ങൾക്കും തുടർച്ചയായി കളിക്കാൻ അവസരം ലഭിക്കുന്നിടത്താണ് സഞ്ജുവിനോടുള്ള ഈ അവഗണന എന്നതാണ് വിരോധാഭാസം.

സഞ്ജു മാത്രം ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുന്നു ; വിഡിയോ

ഓസ്ട്രേലിയയിൽ നടക്കുന്ന വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ പേസും ബൗൺസുമുള്ള അവിടുത്തെ പിച്ചുകളിൽ മറ്റ് കളിക്കാരെക്കാൾ നന്നായി സഞ്ജുവിന് തിളങ്ങാൻ കഴിയുമെന്ന് മുൻ ഇന്ത്യൻ കോച്ചും കളിക്കാരനുമായ രവി ശാസ്ത്രി ഈയിടെ അഭിപ്രായപ്പെട്ടിരുന്നു, വലിപ്പമേറിയ ഓസ്ട്രേലിയൻ ഗ്രൗണ്ടുകളിൽ പേസും ബൗൺസും ഉള്ള അവിടുത്തെ പിച്ചുകളിൽ തുടർച്ചയായി ഇത്തരം സാഹചര്യങ്ങളിൽ പരാജയപ്പെടുന്ന ശ്രേയസ്സ് അയ്യറെക്കാൾ എന്ത് കൊണ്ടും സഞ്ജുവിന് ആണ് തിളങ്ങാനാവുക.

Written By: അഖിൽ വി. പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam Video

ഇത് നമ്മുടെ എബിഡി! വീണ്ടും 360° ഷോട്ടുകളുമായി സൂര്യ , എല്ലാ ഷോട്ടുകളുടെയും ഫുൾ വിഡിയോ ഒറ്റ നോട്ടത്തിൽ ,

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഉള്ള മൂന്നാം T20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം.ഓപ്പണിംഗ് ഇറങ്ങിയ സൂര്യ കുമാറിൻ്റെ 76 റൺസിൻ്റെ പിൻബലത്തിൽ ആണ് ഇന്ത്യ ഈ ജയം സ്വന്തമാക്കിയത്. ഇതോട് കൂടി 2-1 എന്ന നിലയിൽ ഇന്ത്യ ആണ് ഇപ്പൊൾ മുന്നിട്ട് നിൽക്കുന്നത്.

വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മികച്ച തുടക്കം ആയിരുന്നു രോഹിത് ശർമയും സൂര്യയും നൽകിയത്. ആദ്യ ഓവർ എറിഞ്ഞ ഒബെട്‌ മക്കോയ്‌ സൂര്യകുമാർ യാദവിനെതിരേ രണ്ട് ബൗണ്ടറി വഴങ്ങി. അൽസാരി ജോസഫ് ആണ് രണ്ടാം ഓവർ എറിയാൻ എത്തിയത്. ആദ്യ പന്തിൽ സിക്‌സറും മൂന്നാം പന്തിൽ ബൗണ്ടറിയും നേടിയാണ് രോഹിത് അൽസാരിയെ സ്വാഗതം ചെയ്തത്.

പിന്നീട് നാലാം പന്ത് ഏറിഞ്ഞതിന് ശേഷം എന്തോ അസ്വസ്ഥത തോന്നിയ രോഹിത് ഫിസിയോയെ സഹായത്തിനായി വിളിപ്പിച്ചു. ഒരുപാട് നേരത്തെ ചർച്ചകൾക്ക് ഒടുവിൽ താരം മൈതാനത്ത് നിന്ന് മടങ്ങാൻ തീരുമാനിച്ചു.

ശേഷം വന്ന ശ്രേയസ് അയ്യർ സൂര്യ കുമാറിന് കൂട്ടായി നിന്ന് 27 പന്തിൽ നിന്ന് 24 റൺസ് എടുത്തു .
ഹർധിക് പാണ്ട്യക്ക് വേണ്ട രീതിയിൽ തിളങ്ങാൻ ആയില്ല ,6 പന്തിൽ നിന്ന് 4 റൺസ് മാത്രം ആണ് താരത്തിന് നേടാൻ ആയത്.

ഇന്ത്യന്‍ സ്കോര്‍ 135 ആയപ്പോഴാണ് സൂര്യകുമാര്‍ മടങ്ങിയത്. അപ്പോഴേക്കും ഇന്ത്യ വിജയ തീരം അടുത്തിരുന്നു. 26 ബോളിൽ നിന്ന് 33 റൺസ് എടുത്ത പന്ത് ആണ് ഇന്ത്യക്ക് വേണ്ടി ഫിനിഷർ റോൾ ഏറ്റെടുത്തത്.ഇന്ത്യക്ക് വേണ്ടി ഹൂഡ 7 ബോളിൽ 10 റൺസ് എടുത്തു.വെസ്റ്റ് ഇൻഡീസിന് വേണ്ടി ഡൊമിനിക് , ഹോൾഡർ, ഹോസൈൻ ,എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി .

44 പന്തിൽ എന്ന് 8 ഫോറുകളും 4 സിക്സുകളും ഉൾപ്പെടെ ആണ് സൂര്യ 76 റൺസ് നേടിയത്.ഇതിൽ മനോഹരമായ ഒരുപാട് ഷോട്ടുകളും ഉണ്ടായിരുന്നു.

ഇന്ത്യയുടെ ഡിവില്ലെയ്സ് എന്നാണ് ആരാധകര് സൂര്യയെ വിശേഷിപ്പിക്കുന്നത്. ഇതിനോട് 100 % നീതി പുലർത്തുന്ന രീതിയിൽ ഉള്ള ഷോട്ടുകൾ ആയിരുന്നു സൂര്യ കഴിഞ്ഞ കളിയിൽ കാഴ്ച വെച്ചത്. സൂര്യയുടെ എല്ലാ ഷോട്ടുകളുടെയും വിഡിയോ കാണാം.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ മികച്ചു നിന്നു. അർഷ്ദീപ്‌ സിംഗും ഹാർദിക് പണ്ട്യയും ഒരു വിക്കറ്റ് വീതം നേടി. 50 പന്തിൽ 73 റൺസ് നേടിയ കൈൽ മെയേഴ്സ് വിൻഡീസ് സ്കോർ 20 ഓവറിൽ 164 റൺസ് എടുക്കാൻ നിർണായകമായ സംഭാവന ചെയ്തു.

Categories
Cricket Malayalam Video

ഇതിനേക്കാൾ നല്ലത് സഞ്ജു ആയിരുന്നു ! സ്റ്റമ്പിന് പിറകിൽ മണ്ടൻ തീരുമാനവുമായി പന്ത് : വിഡിയോ കാണാം

വെസ്റ്റിൻഡീസും ഇന്ത്യയുമായുള്ള മൂന്നാം ട്വന്റി-20 മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, ഇന്ത്യൻ നിരയിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം ദീപക് ഹൂഡ ടീമിലെത്തി, ഒഡേൻ സ്മിത്തിനു പകരം ഡോമിനിക് ഡ്രാക്സ് വിൻഡീസ് നിരയിൽ ഇടം പിടിച്ചു, 5 മത്സരങ്ങളുള്ള പരമ്പരയിൽ 1-1 എന്ന നിലയിലാണ് ഇപ്പോൾ ഇരു ടീമും, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ ഇരു ടീമുകൾക്കും നിർണായകമാണ്,

നാലാം ഓവറിൽ ഭുവനേശ്വർ കുമാറിന്റെ ബോളിൽ കാൾ മേയേർസിനെതിരെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് DRS (Decision review system) കൊടുത്തത് ഇന്ത്യക്ക് നഷ്ടമായി, ബാറ്റിൽ ടച്ച്‌ ചെയ്‌തെന്ന് ഉറപ്പിച്ച റിഷഭ് പന്തിന്റെ അനുമാനത്തിന് മുന്നിൽ നായകൻ രോഹിത് ശർമയ്ക്ക് വേറെ വഴികൾ ഇല്ലായിരുന്നു, പക്ഷെ തേർഡ് അമ്പയറുടെ വിധി റിഷഭ് പന്തിന്റെ അനുമാനത്തിന് എതിരായിരുന്നു,

മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലിനു ശേഷം നല്ലൊരു വിക്കറ്റ് കീപ്പർക്ക്‌ വേണ്ടിയുള്ള ഇന്ത്യയുടെ അന്വേഷണം എത്തി നിന്നത് സാഹ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരിൽ ആയിരുന്നു, ഇവരെ മാറി  മാറി പരീക്ഷിച്ചതിൽ നിന്നും ഏറ്റവും നന്നായി വിക്കറ്റ് കീപ്പിങ് ജോലികൾ ചെയ്യാൻ പ്രാപ്തൻ ദിനേശ് കാർത്തിക്കും, സഞ്ജു സാംസണും ആണെന്ന് നിസംശയം പറയാനാകും, പല മത്സരങ്ങളിലും ഇരുവരും അത് തെളിയിച്ചിട്ടുള്ളതാണ്,

ധോണിയുടെ നിഴലിൽ ആയി പോയ താരമാണ് കാർത്തിക് പക്ഷെ പിന്നീട് കിട്ടിയ അവസരങ്ങളിലെല്ലാം താരം തന്റെ കഴിവ് ക്രിക്കറ്റ്‌ ലോകത്തിനു മുന്നിൽ കാഴ്ച വെച്ചിട്ടുള്ളതാണ്, വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ അത്ര മനോഹരമായാണ് വിക്കറ്റ് കീപ്പിങ് ചെയ്തത്, മത്സരത്തിന്റെ നിർണായക ഘട്ടങ്ങളിലെ സേവ് ഒക്കെ അത്രമേൽ പ്രാധാന്യമുള്ളതായിരുന്നു, ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പർ സ്ഥാനത്തുള്ള റിഷഭ് പന്തിന്റെ പ്രകടനം പലപ്പോഴും ഒട്ടും പ്രതീക്ഷ നൽകുന്നതല്ല, വിക്കറ്റ് കീപ്പർ എന്ന നിലയിലുള്ള താരത്തിന്റെ പ്രകടനം കാർത്തിക്കിനും സഞ്ജുവിനും എത്രയോ താഴെയാണ്,

അർധസെഞ്ച്വറി നേടിയ ഓപ്പണർ കാൾ മേയേഴ്‌സിന്റെ ഇന്നിങ്ങിസിന്റെ കരുത്തിൽ വിൻഡീസ് 20 ഓവറിൽ 164/5 എന്ന സ്കോറിൽ എത്തുകയായിരുന്നു, 50 പന്തിൽ 8 ഫോറും 4 സിക്സും അടക്കം 73 റൺസ് ആണ് മേയേർസ് നേടിയത്, 2 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാർ ഇന്ത്യൻ ബോളിങ് നിരയിൽ തിളങ്ങി.

റിവ്യൂ കളഞ്ഞു പന്ത് : വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1554512225838059520?t=VLFPoJSJ2hOgVSuJ8mOzwQ&s=19
Categories
Malayalam Uncategorized Video

6 6 6 6 4 6 ഒരോവറിൽ 34 റൺസ് ! ബംഗാളികളെ അടിച്ചു കൊന്ന് സിംബാവെ താരം റയാൻ ബേൾ : വിഡിയോ കാണാം

ബംഗ്ലാദേശ് സിംബാബ്‌വെ ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ സിംബാബ്‌വെ താരം റയാൻ ബെളിന്റെ ബാറ്റിംഗ് വെടിക്കെട്ട്. ഒരു ഓവറിൽ അഞ്ച് സിക്‌സും ഒരു ബൗണ്ടറിയും അടക്കം താരം അടിച്ച് കൂട്ടിയത് 34 റൺസ്!

നേരത്തെ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടോപ് ഓർഡർ വൻ പരാജയമായ മത്സരത്തിൽ 13 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന പരിതാപകരമായ അവസ്ഥയിൽ ആയിരുന്നു ആതിഥേയർ. എന്നാല്‍ പിന്നീട് കണ്ടത് റയാന്റെ ബാറ്റിംഗ് ക്ലാസ്സായിരുന്നു.

ഇടങ്കയ്യൻ സ്പിൻ ബോളർ നാസും അഹമ്മദ് എറിഞ്ഞ പതിനഞ്ചാം ഓവറിലാണ് അത്യന്തം നാടകീയ നിമിഷങ്ങൾ അരങ്ങേറിയത്. ആദ്യ നാലു പന്തുകളിലും സിക്സർ നേടിയ റയാൻ അഞ്ചാം പന്തും ഉയർത്തിയടിച്ചു എങ്കിലും അതിർത്തി വരയ്ക്ക്‌ തൊട്ട് മുന്നിൽ കുത്തി ബൗണ്ടറി കടന്നു. വെറും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ലോക റെക്കോർഡ് പ്രകടനത്തിന് ഒപ്പമെത്താൻ ലഭിച്ച അവസരം നഷ്ടമായത്. ആറാം പന്തിലും സിക്സ് തന്നെ ആയിരുന്നു. അങ്ങനെ ഒരു ഓവറിൽ ആകെ 34 റൺസ് പിറന്നു.

അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിൽ ആകെ രണ്ട് തവണയാണ് ഒരു ഓവറിലെ ആറ് പന്തും സിക്സ് പിറന്നിരിക്കുന്നത്. 2007 വർഷത്തിൽ ആദ്യമായി ഈ നേട്ടം കൈവരിച്ചത് ഇന്ത്യൻ താരം യുവരാജ് സിംഗ് ആയിരുന്നു. സ്റ്റുവർട്ട് ബ്രോഡ് ആയിരുന്നു അന്ന് ബോളർ. 2021ൽ കീറോൺ പൊള്ളർഡും ഈ റെക്കോർഡ് പ്രകടനത്തിന് ഒപ്പമെത്തിയിരുന്നു. അന്ന് അഖില ധനഞ്ജയ ആയിരുന്നു ബോളർ. ഏകദിന ക്രിക്കറ്റിൽ ഒരു തവണ ഈ പ്രകടനം ഉണ്ടായിട്ടുണ്ട്. ദക്ഷിണ ആഫ്രിക്കൻ താരം ഹേർഷേൽ ഗിബ്സ് നെതർലൻഡ്സ് ലെഗ് സ്പിന്നർ ഡാൻ വാൻ ബഞ്ചിന് എതിരെ.

6 6 6 6 4 6 Video :

157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന്‌ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 146 റൺസ് എടുക്കാ നേ കഴിഞ്ഞുള്ളൂ. ഇതോടെ 2-1 ന്‌ പരമ്പര സിംബാബ്‌വെ സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് സിംബാബ്‌വെ ബംഗ്ലാദേശിന് എതിരെ ഒരു ട്വന്റി ട്വന്റി പരമ്പര വിജയിക്കുന്നത്. റയാൻ ബൾ കളിയിലെ കേമനായി. മൂന്ന് മത്സരങ്ങളിലും ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങിയ സിക്കാന്ദർ റാസയാണ് പരമ്പരയുടെ താരം.

Categories
Cricket Latest News Malayalam Video

ഒരു മിന്നായം പോലെ കണ്ടൂ ! റോവ്‌മൻ പവലിനെ പുറത്താക്കി അർഷ്ദീപിന്റെ കിടിലൻ യോർക്കർ,വിഡിയോ കാണാം

ടോസ് നേടിയ ആതിഥേയർ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ രോഹിത് ശർമയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. മികച്ച രീതിയിൽ പന്തെറിഞ്ഞു രാജസ്ഥാൻ റോയൽസ് താരം ഒബെഡ് മക്കോയ് മത്സരത്തിൽ ആറ് വിക്കറ്റ് സ്വന്തമാക്കി. ആദ്യ പന്തിൽ ശർമയെയും തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ സൂര്യകുമാറിനെയും പുറത്താക്കിയ മക്കോയ്‌ ഇന്ത്യയുടെ തകർച്ചക്ക് തുടക്കമിട്ടു.

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യയെ അവർ 19.4 ഓവറിൽ 138 റൺസിൽ ഒതുക്കി. 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജഡേജ 27 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 68 റൺസ് എടുത്ത ബ്രണ്ടൻ കിങ്ങിന്റെ മികവിൽ 4 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഡെവോൺ തോമസ് 31 റൺസ് നേടി പുറത്താകാതെ നിന്നു. 6 വിക്കറ്റ് വീഴ്ത്തിയ മാക്കോയ് തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ച്.

വെസ്റ്റിൻഡീസ് T20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അർഷദീപ് സിംഗിന്റെ മികച്ച ബോളിങ് പ്രതീക്ഷ നൽകുന്നു. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ വെസ്റ്റിൻഡീസിന് മത്സരം എളുപ്പത്തിൽ വിജയിക്കാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ അർഷ്ദീപിന്റെ ബോളിങ് മികവിൽ ഇന്ത്യ മത്സരം അവസാന ഓവറിലേക്ക്‌ നീട്ടിയെടുത്തു.

മത്സരത്തിൽ ആകെ ഒരു വിക്കറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ എങ്കിലും റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടി അർഷദീപ്‌ മികച്ചുനിന്നു. നാല് ഓവറിൽ താരം ആകെ വഴങ്ങിയത് വെറും 26 റൺസ്. നേടിയതോ ഡെത്ത് ഓവറുകളിൽ അപകടകാരിയായ പവലിന്റെ വിക്കറ്റും. കുറഞ്ഞത് രണ്ടോ മൂന്നോ ഓവറുകൾ ബാക്കിനിൽക്കെ വിജയിക്കേണ്ട അവരെ മനോഹരമായ ബോളിങ്ങിലൂടെ സിംഗ് പിടിച്ചുകെട്ടി.

തുടർച്ചയായ യോർക്കറുകൾ എറിഞ്ഞുകൊണ്ട് അദ്ദേഹം ബാറ്റർമാരേ വെള്ളം കുടിപ്പിച്ചു. ഇന്ത്യയുടെ 17, 19 ഓവറുകൾ എറിഞ്ഞത് അർഷദീപ് സിംഗായിരുന്നു. പതിനേഴാം ഓവറിൽ വെറും നാല് റൺസും പത്തൊമ്പതാം ഓവറിൽ വെറും ആറ് റൺസും മാത്രമാണ് വിട്ടുകൊടുത്തത്. പത്തൊമ്പതാം ഓവറിന്റെ രണ്ടാം പന്തിൽ ഒരു മികച്ച യോർക്കർ എറിഞ്ഞ് നിർണായകമായ പവലിന്റെ വിക്കറ്റ് നേടി.

റോവ്‌മൻ പവലിനെ പുറത്താക്കി അർഷ്ദീപിന്റെ കിടിലൻ യോർക്കർ,വിഡിയോ കാണാം.

ഒരു മികച്ച ഇടങ്കയ്യൻ പേസ് ബോളർക്കായി ഉള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം. ആദ്യ മത്സരത്തിലും മികച്ച രീതിയിൽ പന്തെറിഞ്ഞ അദ്ദേഹം നാല് ഓവറിൽ വെറും 24 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടിയിരുന്നു. പരമ്പരയുടെ മൂന്നാം മത്സരം ഇന്ന് രാത്രി നടക്കും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാണ്.

Categories
Cricket Malayalam Video

ഹർധികിനെ കളിയാക്കി ഇന്ത്യൻ ആരാധകർ ! ഇവരെ പോലെ ഉള്ള ഇന്ത്യൻ ഫാൻസ് ആണ് ക്രിക്കറ്റിൻ്റെ വില കളയുന്നത് : വിഡിയോ കാണാം

ആവേശകരമായ രണ്ടാം T20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 5 വിക്കറ്റ് ജയം .
അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ എന്നായപ്പോൾ ആവേശ് ഖാനെയാണ് രോഹിത് പന്തേൽപ്പിച്ചത്. എന്നാൽ ആദ്യ പന്ത് തന്നെ നോ ബോൾ എറിഞ്ഞ് തോൽവിക്ക് വഴിയൊരുക്കി. തുടർന്നുള്ള ഫ്രീഹിറ്റിൽ സിക്സ് പറത്തി തോമസ് അവസരം മുതലാക്കി. തൊട്ടടുത്ത പന്തിൽ ഫോറും അടിച്ച് തോമസ് വെസ്റ്റ് ഇൻഡീസിനെ ഈ സീരീസിലെ ആദ്യ ജയത്തിലേക്ക് നയിച്ചു.

ഇന്ത്യയും വെസ്റ്റ്ഇൻഡീസുമായുള്ള രണ്ടാം ട്വന്റി-20 മത്സരം നിശ്ചയിച്ച സമയത്തിൽ നിന്നും 3 മണിക്കൂർ വൈകിയാണ് തുടങ്ങാനായത്, ആദ്യ മത്സരം നടന്ന ട്രിനിഡാഡിൽ നിന്നും ഇന്നത്തെ മത്സരം നടക്കുന്ന സെന്റ്-കിറ്റ്സിലേക്ക് ഇരു ടീമുകളുടെയും ലഗേജ് എത്താൻ വൈകിയതാണ് അസാധാരണമായ വൈകലിനു വഴി വെച്ചത്,

ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, രവി ബിഷ്ണോയിക്ക് പകരം ആവേശ് ഖാൻ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചപ്പോൾ ബ്രൂക്ക്‌സിനു പകരം ബ്രാൻഡൺ കിങ്ങും കീമോ പോളിന് പകരം ഡെവൺ തോമസും വിൻഡീസ് നിരയിൽ ഇടം പിടിച്ചു,

മത്സരത്തിലെ ആദ്യ ബോളിൽ തന്നെ മക്കോയ് നായകൻ രോഹിത് ശർമയെ അക്കീൽ ഹുസൈന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു, പിന്നാലെ 11 റൺസ് എടുത്ത സൂര്യകുമാർ യാദവും 10 റൺസ് എടുത്ത ശ്രേയസ് അയ്യറും മടങ്ങിയപ്പോൾ ഇന്ത്യ പ്രതിരോധത്തിലായി,

പിന്നാലെ വന്ന റിഷഭ് പന്തും ഹർദിക്കും വിൻഡീസ് ബോളർമാരെ ആക്രമിച്ച് കളിച്ചപ്പോൾ സ്കോർബോർഡ് ചലിച്ചു പക്ഷെ മികച്ച തുടക്കം കിട്ടിയെങ്കിലും ഇരുവർക്കും അത് വലിയ സ്കോറിലേക്ക് എത്തിക്കാൻ സാധിച്ചില്ല, ഇടവേളകളില്ലാതെ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ഇന്ത്യൻ സ്കോർ 138 ൽ അവസാനിച്ചു,

4 ഓവറിൽ 1 മെയ്ഡിൻ ഓവറടക്കം 17 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ മക്കോയ് ആണ് ഇന്ത്യയെ തകർത്തത്, ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് മക്കോയ്,

ഹർധികിനെ കളിയാക്കി ഇന്ത്യൻ ആരാധകർ ! വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1554189031776272384?t=GJo7Bsk9TmkHknGO513u-Q&s=19

ചില കാണികളുടെ അനവസരത്തിലുള്ള ഔചിത്യമില്ലാത്ത പെരുമാറ്റം ഇടയ്ക്കൊക്കെ ക്രിക്കറ്റ്‌ മൈതാനങ്ങളിൽ കളിക്കാർക്കും മറ്റ് കാണികൾക്കും അലോസരം സൃഷ്ടിക്കാറുണ്ട്, മത്സരത്തിന്റെ ആദ്യ ഓവറിലാണ് കാണികളിൽ ഏതോ ഒരാൾ ഹർദിക്കിനെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്.