Categories
Cricket Latest News Video

W W, ശ്രീ തിരിച്ചു വന്നു ! ഒരോവറിൽ രണ്ടു വിക്കറ്റ് എടുത്തു ഞെട്ടിച്ചു ശ്രീ ശാന്ത് ; വീഡിയോ കാണാം

ലെജൻഡ്സ് ക്രിക്കറ്റ്‌ ലീഗിലെ ഗുജറാത്ത്‌ ജയന്റ്സും ഭിൽവാര കിംഗ്‌സും തമ്മിലുള്ള മത്സരത്തിൽ ഭിൽവാര കിംഗ്സിന് 57 റൺസിന്റെ കൂറ്റൻ ജയം, കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത്‌ ജയന്റ്സ് ക്യാപ്റ്റൻ വിരേന്ദർ സേവാഗ് ഭിൽവാര കിംഗ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഭിൽവാര കിംഗ്സിന്റെ ഓപ്പണർമാരായ സൗത്ത് ആഫ്രിക്കൻ താരം മോർണി വാൻ വയ്ക്കും(50) അയർലൻഡ് താരം വില്യം പോർട്ടർഫീൽഡും(64) മികച്ച തുടക്കമാണ് ടീമിന് നൽകിയത്, ഇരുവരും അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോൾ കിംഗ്സിന്റെ സ്കോർ അതിവേഗം 100 കടന്നു, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 117 റൺസിന്റെ കൂട്ട്കെട്ട് പണിതുയർത്തി, അവസാന ഓവറുകളിൽ ജസൽ കരിയയും (43) കത്തിക്കയറിയപ്പോൾ ഭിൽവാര കിംഗ്സ്  നിശ്ചിത 20 ഓവറിൽ 222/4 എന്ന മികച്ച സ്കോറിൽ എത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത്‌ ജയന്റ്സിന് മികച്ച ഫോമിൽ ആയിരുന്ന കെവിൻ ഒബ്രിയാനെ (2) തുടക്കത്തിൽ തന്നെ നഷ്ടമായി ഫിഡൽ എഡ്വാഡ്സിന്റെ ബോളിൽ ബൗൾഡ് ആവുകയായിരുന്നു, ക്യാപ്റ്റൻ സേവാഗ് 27 റൺസ് എടുത്തെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോൾ ഗുജറാത്ത്‌ ജയന്റ്സ് പരുങ്ങലിലായി, 96/8 എന്ന നിലയിൽ തകർന്നടിഞ്ഞ ഗുജറാത്ത്‌ ജയന്റ്സിനെ അർധ സെഞ്ച്വറി നേടിയ യശ്പാൽ സിംഗിന്റെ (57) ഇന്നിംഗ്സ് ആണ് 165 എന്ന സ്കോറിൽ എങ്കിലും എത്തിച്ചത്, മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച വില്യം പോർട്ടർഫീൽഡ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ മികച്ച ബോളിംഗ് പ്രകടനം നടത്തിയ ശ്രീശാന്തിന്റെ മികവാണ് ഗുജറാത്ത് ജയന്റ്സിനെ തകർക്കുന്നതിൽ നിർണായകമായത് 4 ഓവറിൽ 36 റൺസ് വഴങ്ങി ഏറെ അപകടകാരികളായ ലെൻഡൽ സിമൺസ് (1) എൽട്ടൺ ചിഗുബുര (2) തിസാര പെരേര (11) എന്നിവരെയാണ് ശ്രീശാന്ത് വീഴ്ത്തിയത്, സിമൺസിനെയും, തിസാര പെരേരയെയും വിക്കറ്റ് കീപ്പർ മോർണി വാൻ വയ്ക്കിന്റെ കൈകളിൽ എത്തിച്ചപ്പോൾ ചിഗുമ്പുരയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

Categories
Cricket Latest News Malayalam Video

ആരും പന്തിനെ തിരിഞ്ഞുനോക്കിയില്ല; സങ്കടം തോന്നുന്നു എന്ന് ആരാധകർ.. വീഡിയോ

ഞായറാഴ്ച നടന്ന മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ടീം ഇന്ത്യ ട്വന്റി ട്വന്റി പരമ്പര 2-1 ന് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ നാല് വിക്കറ്റിന് പരാജയപ്പെട്ട ശേഷമാണ് പരമ്പരയിൽ ഇന്ത്യയുടെ മടങ്ങിവരവ്. മഴമൂലം 8 ഓവർ വീതം നടത്തിയ രണ്ടാം മത്സരത്തിലും, ഞായറാഴ്ച നടന്ന മൂന്നാം മത്സരത്തിലും 6 വിക്കറ്റിനാണ് ഇന്ത്യ അവരെ പരാജയപ്പെടുത്തിയത്.

അർദ്ധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്‍റെയും വിരാട് കോഹ്‌ലിയുടെയും മികവിലാണ് ഇന്ത്യ വിജയം നേടിയത്. അക്സർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച സൂര്യകുമാർ യാദവ് കളിയിലെ താരമായും 3 മത്സരങ്ങളിൽ നിന്നും 8 വിക്കറ്റ് വീഴ്ത്തിയ അക്‌സർ പട്ടേൽ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ഇതിനുശേഷം സെപ്റ്റംബർ 28 ബുധനാഴ്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരക്കായി ടീം ഇന്ത്യ തിരുവനന്തപുരത്ത് എത്തി. പരമ്പരയിൽ മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങൾ ആണുള്ളത്. ഒക്ടോബർ മാസത്തിൽ ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിനുമുൻപ് ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണ് ഇത് എന്ന പ്രത്യേകത കൂടി ഉണ്ട്.

നേരത്തെ തന്നെ പ്രഖ്യാപിച്ച ലോകകപ്പ് ടീമിലും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക പര്യടനങ്ങൾക്ക്‌ ഉള്ള ടീമിലും വിക്കറ്റ് കീപ്പർമാരായി വേറ്ററൻ താരം ദിനേഷ് കാർത്തിക്, ഇടംകൈയ്യൻ ബാറ്റർ ഋഷഭ് പന്ത് എന്നിവരെയാണ് ഉൾപ്പെടുത്തിയത്. ഇഷാൻ കിഷൻ, മലയാളി താരം സഞ്ജു വി സാംസൺ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചിരുന്നില്ല.

ഋഷഭ് പന്തിന് ഞായറാഴ്ച നടന്ന മൂന്നാം മത്സരത്തിൽ ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഋഷഭ് പന്ത് ഫാൻസ് പുറത്തുവിട്ട ഒരു വീഡിയോയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ നിൽക്കുന്ന പന്തിന്റെ ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞു. മത്സരം കഴിഞ്ഞ ശേഷം ഇന്ത്യൻ ടീമിലെ താരങ്ങൾ എല്ലാവരും ഒത്തുകൂടിനിന്ന് പരസ്പരം സംസാരിക്കുകയും കളിതമാശകൾ പറയുകയും ചെയ്യുന്ന നേരത്ത് പന്ത് അലസനായി അവിടെയും ഇവിടെയും നോക്കി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു വീഡിയോ. ആരും അദ്ദേഹത്തെ മൈൻഡ് ചെയ്യാത്തതിൽ സങ്കടം തോന്നുന്നു എന്നായിരുന്നു ആരാധകരുടെ കമന്റ്.

അതിനുശേഷം നടന്ന പരമ്പര വിജയികൾക്ക് അനുമോദനം നൽകുന്ന സമയത്തും ടീം ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ ഒരു അറ്റത്ത് കൃത്രിമമായ ഒരു ചെറുപുഞ്ചിരിയോടെ നിൽക്കുന്ന പന്തിനെയും വീഡിയോയിൽ കാണാം. ആദ്യ മത്സരത്തിൽ പന്തിനുപകരം ദിനേശ് കാർത്തിക് ആണിറങ്ങിയത്. മഴമൂലം 8 ഓവർ വീതമാക്കി നടത്തിയ രണ്ടാം മത്സരത്തിൽ 4 ബോളർമാർ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് പേസർ ഭുവനേശ്വർ കുമാറിനു പകരം എക്സ്ട്രാ ബാറ്റർ ആയി പന്തിനെ ടീമിൽ എടുത്തുവെങ്കിലും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല.

Categories
Cricket Latest News Video

സഞ്ജു സഞ്ജു എന്ന് വിളിച്ചു മലയാളികൾ ,മൈൻഡ് ചെയ്യാതെ കോഹ്ലി ;വീഡിയോ കാണാം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യൻ ടീം ഇന്നലെ തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു. ഇന്നലെ വൈകീട്ട് നാലരക്കുള്ള ഫ്ലൈറ്റിലാണ് ടീം ഇന്ത്യ ഹൈദരാബാദിൽ നിന്നും എത്തിയത്. ഓസ്ട്രേലിയക്ക് എതിരായ പരമ്പരയിലെ 2-1 വിജയനേട്ടം കൈവരിച്ച ആത്മവിശ്വാസത്തോടെയാണ് ടീമിന്റെ വരവ്.

സെപ്റ്റംബർ 28 ബുധനാഴ്ച രാത്രി ഏഴ് മണിക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിനായി ദക്ഷിണാഫ്രിക്കൻ ടീം ഞായറാഴ്ച പുലർച്ചെ തന്നെ എത്തിയിരുന്നു. തിങ്കളാഴ്ച സ്റ്റേഡിയത്തിൽ എത്തി പരിശീലന സെഷനിൽ പങ്കെടുത്ത് മത്സരത്തിനായി അവർ ഒരുങ്ങുകയും ചെയ്തു.

ഇന്നലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്. ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷമാണ് തിരുവനന്തപുരത്ത് ഒരു അന്താരാഷ്ട്ര മത്സരം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ നാട്ടിലുള്ള മലയാളികൾ എല്ലാവരും വളരെ ആവേശത്തിലാണ്.

തങ്ങളുടെ പ്രിയ താരങ്ങളെ തൊട്ടടുത്ത് നിന്ന് കാണാനും ചിത്രങ്ങളും വീഡിയോകളും എടുക്കാനും കഴിയുന്നത് അവർക്ക് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. അതിനാൽ ഉച്ചയോടെ തന്നെ വിമാനത്താവള പരിസരത്ത് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. സഞ്ജു… സഞ്ജു… എന്നും ഇന്ത്യ… ഇന്ത്യ… എന്നുമൊക്കെ വിളിച്ച് വളരെ ബഹളമയമായിരുന്നു അവിടം.

എങ്കിലും എല്ലാവരുടെയും പ്രിയപ്പെട്ട സൂപ്പർതാരം വിരാട് കോഹ്‌ലിയുടെ മൗനം ആരാധകരെ നിരാശരാക്കി. ഒരു മാസ്കും ധരിച്ച് ഇയർഫോണും വച്ച് വളരെ ഗൗരവഭാവത്തിൽ ആയിരുന്നു കോഹ്‌ലി പുറത്തേക്ക് വന്നതും പിന്നീട് ടീം ബസിൽ കയറി ഇരുന്നതും. ബസിന് പുറത്ത്നിന്ന് കോഹ്‌ലിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആരാധകർ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും ഒരു കാര്യവും ഉണ്ടായില്ല. കോഹ്‌ലി ഒന്ന് അവരെ നോക്കി ഒന്ന് പുഞ്ചിരിക്കും, അല്ലെങ്കിൽ കൈവീശി കാണിക്കും എന്ന് കരുതിയെങ്കിലും അങ്ങനെ സംഭവിച്ചില്ല.

മറ്റ് താരങ്ങൾ ഈ വലിയ ആരാധകപിന്തുണ ആസ്വദിക്കുകയും ഫാൻസിന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കുകയും അത് സ്റ്റാറ്റസ്, സ്റ്റോറി ഒക്കെ ആയി പങ്കുവെക്കുകയും ചെയ്തു. രോഹിത് ശർമ, സൂര്യകുമാർ യാദവ്, അശ്വിൻ, യൂസി ചഹാൽ എന്നിവർ ഉൾപ്പെടെ ആവേശത്തിൽ പങ്കുചേർന്നു ചിത്രങ്ങൾ എടുത്തു. അശ്വിൻ, ചഹാൽ എന്നിവർ സഞ്ജുവിനെ ടാഗ് ചെയ്താണ് ചിത്രങ്ങൾ പങ്കുവെച്ചത്. ബസിൽ ഇരുന്ന് തന്റെ ഫോണിൽ സഞ്ജുവിന്റെ ചിത്രം ഉയർത്തിക്കാട്ടിയ സൂര്യകുമാർ യാദവിനും മികച്ച കരഘോഷം മുഴങ്ങി.

Categories
Cricket Latest News Video

അനുഷ്ക കോഹ്ലിയെ ഗംഭീര ഡാൻസ് സ്റ്റെപ്പ് ഒക്കെ പഠിപ്പിച്ചിട്ടുണ്ടല്ലോ ! സഹ താരങ്ങളുടെ കൂടെ ഗ്രൗണ്ടിൽ ഡാൻസ് കളിച്ചു കോഹ്ലി : വൈറൽ വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി ആദ്യ മത്സരത്തിൽ 4 വിക്കറ്റിന് തോറ്റതിന് ശേഷം ഇന്ത്യ അതി ശക്തമായി തിരിച്ച് വരികയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ഓസീസ് ക്യാപ്റ്റൻ ഫിഞ്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തിയ കാമറൂൺ ഗ്രീൻ വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ച വെച്ചപ്പോൾ ഓസീസിന് മികച്ച തുടക്കം ലഭിച്ചു, ഫിഞ്ചിനെ (7) വീഴ്ത്തി അക്സർ പട്ടേൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ കാമറൂൺ ഗ്രീനിനെയും (51) വീഴ്ത്തി ഭുവനേശ്വർ കുമാർ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, വെറും 21 ബോളിൽ 7 ഫോറും 3 സിക്സും അടക്കമാണ് ഗ്രീൻ 51 റൺസ് നേടിയത്.

മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് അക്സർ പട്ടേൽ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഓസീസ് പരുങ്ങലിലായി, ജോഷ് ഇംഗ്ലീസിനെയും (24) മാത്യു വെയ്ഡിനെയും (1) വീഴ്ത്തി അക്‌സർ പട്ടേൽ ഇന്ത്യയെ മുന്നിലെത്തിച്ചു, 117/6 എന്ന നിലയിൽ തകർന്ന ഓസ്ട്രേലിയയെ കര കയറ്റിയത് ഡാനിയൽ സാംസും (28*) ടിം ഡേവിഡും (54) ആണ്, അവസാന ഓവറുകളിൽ ഇരുവരും തകർത്തടിച്ചത്തോടെ ഓസ്ട്രേലിയ 186/7 എന്ന മികച്ച നിലയിൽ എത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ രോഹിത് ശർമയെയും (17) കെ.എൽ രാഹുലിനെയും(1) നഷ്ടമായി, പിന്നീട് ക്രീസിൽ ഒത്തുചേർന്ന വിരാട് കോഹ്ലിയും, സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 104 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കി, ഇന്ത്യൻ വിജയത്തിൽ നട്ടെല്ല് ആയത് ഈ കൂട്ട്കെട്ട് ആണ്, ഇന്ത്യൻ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ 2 വിക്കറ്റ് വീണിട്ടും ക്രീസിൽ എത്തിയത് മുതൽ ആക്രമിച്ച് കളിച്ച സൂര്യകുമാറിന്റെ ഇന്നിംഗ്സ് ആണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്, 36 പന്തിൽ 5 ഫോറും 5 കൂറ്റൻ സിക്സും അടക്കം 69 റൺസ് നേടിയാണ് സൂര്യകുമാർ മടങ്ങിയത്.

മറു വശത്ത് കോഹ്ലിയുടെ മികച്ച ഇന്നിങ്ങ്സും ഇന്ത്യൻ വിജയത്തിൽ വലിയ പങ്ക് വഹിച്ചു, 48 ബോളിൽ 3 ഫോറും 4 സിക്സും അടക്കം കോഹ്ലി 63 റൺസ് നേടി, അവസാന ഓവറിൽ 11 റൺസ് വേണം എന്നിരിക്കെ ഡാനിയൽ സാംസിനെ ആദ്യ ബോളിൽ തന്നെ സിക്സ് അടിച്ച് കോഹ്ലി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി, ഒടുവിൽ 2 ബോളിൽ 4 റൺസ് വേണം എന്നിരിക്കെ ഹാർദിക്ക് പാണ്ഡ്യ  ഫോർ അടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു, സൂര്യകുമാർ യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 3 മത്സരങ്ങളിലും മികച്ച ബോളിങ്ങ് പ്രകടനം നടത്തിയ അക്സർ പട്ടേൽ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മൽസരം തുടങ്ങുന്നതിന് മുമ്പ് പരിശീലനത്തിന് സഹ താരങ്ങളോടൊപ്പം ഗ്രൗണ്ടിൽ ഇറങ്ങിയ വിരാട് കോഹ്ലിയുടെ ഡാൻസ് സ്റ്റെപ്പുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്, ചില ആരാധകർ ആ വീഡിയോയിൽ മ്യൂസിക് ഒക്കെ ചേർത്ത് ആ വീഡിയോ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റി, ഫോം നഷ്ടപ്പെട്ട് ഏറെ നാളായി 3 ഫോർമാറ്റിലും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന താരം ഇപ്പോൾ പതിയെ ഫോമിലേക്ക് തിരിച്ച് വരികയും തന്റെ പ്രതാപ കാലത്തെ ഇന്നിങ്ങ്സുകളെ അനുസ്മരിപ്പിക്കും വിധം മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ട്, ട്വന്റി-20 ലോകകപ്പ് അടുത്തിരിക്കെ കോഹ്ലിയുടെ ഈ തിരിച്ച് വരവ് ഇന്ത്യൻ ടീമിന് വലിയ ആശ്വാസം നൽകുന്ന കാര്യമാണ്.

Categories
Cricket Latest News Video

എനർജെറ്റിക് പ്ലയർ അവാർഡ് കിട്ടിയത് കൊണ്ടാണോ ഇത്ര എനർജി ? അവാർഡ് കിട്ടിയതിനു ശേഷം കോഹ്ലി ചെയ്തത് കണ്ടോ ?വീഡിയോ കാണാം

ഇന്നലെ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ടീം ഇന്ത്യ ട്വന്റി ട്വന്റി പരമ്പര 2-1 ന് സ്വന്തമാക്കിയിരുന്നു. പന്തുകൊണ്ട് അക്‌സർ പട്ടേലും ബാറ്റുകൊണ്ട് സൂര്യകുമാർ യാദവ്, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ എന്നിവർ തിളങ്ങിയപ്പോൾ ഒരു പന്ത് ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ, 19 പന്തിൽ അർദ്ധ സെഞ്ചുറി നേടിയ ഓപ്പണർ കാമറൂൺ ഗ്രീൻ, ഓൾറൗണ്ടർ ടിം ഡേവിഡ് എന്നിവരുടെ മികവിലാണ് നിശ്ചിത ഇരുപത് ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ ഇരുപതാം ഓവറിന്റെ അഞ്ചാം പന്തിൽ വിജയലക്ഷ്യം മറികടന്നു.

രാഹുലും രോഹിതും പെട്ടെന്ന് മടങ്ങിയപ്പോൾ ഇന്ത്യക്കായി മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും സൂര്യയും സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. 36 പന്തിൽ അഞ്ചുവീതം ഫോറും സിക്‌സും പായിച്ച് 69 റൺസ് സൂര്യ നേടിയപ്പോൾ 48 പന്തിൽ നിന്നും 3 ഫോറൂം 4 സിക്സും അടക്കം 63 റൺസാണ് കോഹ്‌ലി എടുത്തത്. 16 പന്തിൽ 25 റൺസോടെ പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയറൺ നേടിയത്. അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടപ്പോൾ ആദ്യ പന്തിൽ തന്നെ സിക്സ് നേടിയ കോഹ്‌ലി ഇന്ത്യൻ ടീമിന്റെ വിജയപ്രതീക്ഷ ഉയർത്തിയ ശേഷമാണ് അടുത്ത പന്തിൽ എക്സ്ട്രാ കവറിൽ ഓസീസ് നായകൻ ആരോൺ ഫിഞ്ചിന് ക്യാച്ച് നൽകി പുറത്തായത്.

191.67 എന്ന സ്ട്രൈക്ക് റേറ്റിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച സൂര്യകുമാർ യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 3 മത്സരങ്ങളിൽ നിന്നും 8 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ അക്‌സർ പട്ടേൽ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. സൂപ്പർ താരം വിരാട് കോഹ്‌ലിക്കും മത്സരശേഷം ഒരു പ്രത്യേക അവാർഡ് ലഭിക്കുകയുണ്ടായി.

പരമ്പരയിലെ ഏറ്റവും ഊർജ്ജസ്വലനായ താരത്തിനുള്ള അവാർഡ് ആയിരുന്നു അത്. ആദ്യ മത്സരത്തിൽ വെറും 2 റൺസും രണ്ടാം മത്സരത്തിൽ വെറും 11 റൺസും മാത്രം നേടിയ കോഹ്‌ലി ഇന്നലെ മികച്ചൊരു അർദ്ധസെഞ്ചുറി നേട്ടം കുറിച്ച് ഫോമിലേക്ക് മടങ്ങിയെത്തി. മൂന്ന് മത്സരങ്ങളിലും ഗ്രൗണ്ടിൽ വളരെ ഉത്സാഹവാനായി കാണപ്പെട്ട കോഹ്‌ലി മികച്ച ചില ക്യാച്ചുകൾ എടുക്കുകയും റൺഔട്ട് അവസരങ്ങൾ ഒത്തിരി നേടുകയും ചെയ്തിരുന്നു.

അവാർഡ് സ്വീകരിച്ച ശേഷം മടങ്ങുംവഴി ഹാസ്യാത്മകമായി ഒരു ചെറിയ ഓട്ടവും താരം നടത്തിയിരുന്നു. കൊച്ചു കുട്ടികളെ പോലെ തുള്ളിച്ചാടി വരുന്ന കോഹ്‌ലിയുടെ എനർജെറ്റിക് വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇത് കണ്ടുനിന്ന ഇന്ത്യൻ ടീമിലെ സഹതാരങ്ങളും ഓസ്ട്രേലിയൻ താരങ്ങളും കോഹ്‌ലിയുടെ അപ്രതീക്ഷിത പ്രകടനത്തിൽ ചിരിച്ചുപോയി.

Categories
Cricket Malayalam Video

പതിവിനു വിപരീതമായി ഇത്തവണ ട്രോഫി ഉയർത്താൻ അവസരം കൊടുത്തത് ,ടീമിലെ മുതിർന്ന താരത്തിന് ; വീഡിയോ കാണാം

അവസാന ഓവർ വരെ ആവേശത്തിന്റെ കൊടുമുടിയിൽ നിർത്തിയ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 6 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി ആദ്യ മത്സരത്തിൽ 4 വിക്കറ്റിന് തോറ്റതിന് ശേഷം ഇന്ത്യ അതി ശക്തമായി തിരിച്ച് വരികയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തിയ കാമറൂൺ ഗ്രീൻ വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ച വെച്ചപ്പോൾ ഓസീസിന് മികച്ച തുടക്കം ലഭിച്ചു, ഫിഞ്ചിനെ (7) വീഴ്ത്തി അക്സർ പട്ടേൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ കാമറൂൺ ഗ്രീനിനെയും (51) വീഴ്ത്തി ഭുവനേശ്വർ കുമാർ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, വെറും 21 ബോളിൽ 7 ഫോറും 3 സിക്സും അടക്കമാണ് ഗ്രീൻ 51 റൺസ് നേടിയത്.

അക്സർ പട്ടേൽ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഓസീസ് പരുങ്ങലിലായി, ജോഷ് ഇംഗ്ലീസിനെയും (24) മാത്യു വെയ്ഡിനെയും (1) വീഴ്ത്തി അക്‌സർ പട്ടേൽ ഇന്ത്യയെ മുന്നിലെത്തിച്ചു, 117/6 എന്ന നിലയിൽ തകർന്ന ഓസ്ട്രേലിയയെ ഡാനിയേൽ സാംസും (28*) അവസാന ഓവറുകളിൽ തകർത്തടിച്ച് അർധ സെഞ്ച്വറിയുമായി (54) ടിം ഡേവിഡും ചേർന്ന് 186/7 എന്ന മികച്ച നിലയിൽ എത്തിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ രോഹിത് ശർമയെയും (17) കെ.എൽ രാഹുലിനെയും(1) നഷ്ടമായി, പിന്നീട് ക്രീസിൽ ഒത്തുചേർന്ന വിരാട് കോഹ്ലിയും, സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു ഇരുവരും ചേർന്ന് 3 ആം വിക്കറ്റിൽ 104 റൺസിന്റെ കൂട്ട് കെട്ട് ഉണ്ടാക്കി ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകി, ഇന്ത്യൻ വിജയത്തിൽ നട്ടെല്ല് ആയത് ഈ കൂട്ട് കെട്ട് ആണ്, ഇന്ത്യൻ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ 2 വിക്കറ്റ് വീണിട്ടും ക്രീസിൽ എത്തിയത് മുതൽ ആക്രമിച്ച് കളിച്ച സൂര്യകുമാറിന്റെ ഇന്നിംഗ്സ് ആണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്, 36 പന്തിൽ 5 ഫോറും 5 കൂറ്റൻ സിക്സും അടക്കം 69 റൺസ് നേടിയാണ് സൂര്യകുമാർ മടങ്ങിയത്.

മറു വശത്ത് കോഹ്ലിയുടെ മികച്ച ഇന്നിങ്ങ്സും ഇന്ത്യൻ വിജയത്തിൽ വലിയ പങ്ക് വഹിച്ചു, 48 ബോളിൽ 3 ഫോറും 4 സിക്സും അടക്കം കോഹ്ലി 63 റൺസ് നേടി, അവസാന ഓവറിൽ 11 റൺസ് വേണം എന്നിരിക്കെ ഡാനിയൽ സാംസിനെ ആദ്യ ബോളിൽ തന്നെ സിക്സ് അടിച്ച് കോഹ്ലി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി, ഒടുവിൽ ഹാർദിക്ക് പാണ്ഡ്യ  ഫോർ അടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

മൽസര ശേഷം സമ്മാനദാന ചടങ്ങിൽ കപ്പ് ഏറ്റു വാങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ അത് കൊടുത്തത് ടീമിലെ ഏറ്റവും മുതിർന്ന താരമായ ദിനേഷ് കാർത്തിക്കിന് ആയിരുന്നു, പൊതുവെ യുവ താരങ്ങൾക്ക് ആണ് ക്യാപ്റ്റൻ ട്രോഫി കൈമാറാറുള്ളത്, എന്നാൽ ഇത്തവണ പതിവിന് വിപരീതമായി ദിനേഷ് കാർത്തിക്ക് കപ്പ് ഉയർത്തി, രണ്ടാം മത്സരത്തിൽ ഡാനിയൽ സാംസ് എറിഞ്ഞ അവസാന ഓവറിൽ 9 റൺസ് വേണ്ടപ്പോൾ സിക്സും പിന്നാലെ ഫോറും അടിച്ച് വിജയ റൺ നേടിയത് കാർത്തിക്ക്‌ ആയിരുന്നു.

Categories
Cricket India Latest News Malayalam Video

ഇതാണ് കോൺഫിഡൻസ് ! DK ഭായ് റെസ്റ്റ് എടുത്തോളൂ, ഇത് ഞാൻ ഏറ്റു; കാർത്തികിനോട് ഹാർദിക്, വീഡിയോ

അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ടീം ഇന്ത്യ ട്വന്റി ട്വന്റി പരമ്പര 2-1ന് സ്വന്തമാക്കി. ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചതോടെ പരമ്പരയിലെ ഇന്നത്തെ അവസാന മത്സരം തീപാറി. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ഇന്ത്യ വിജയം നേടിയതെന്ന്‌ ഓർക്കണം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ഓപ്പണർ ഗ്രീൻ സമ്മാനിച്ചത് അവിസ്മരണീയ തുടക്കം. വെറും പത്തൊമ്പത് പന്തിൽ തന്റെ അർദ്ധ സെഞ്ചുറി പൂർത്തിയാക്കി അദ്ദേഹം മടങ്ങി, ഏഴ് ഫോറും മൂന്ന് സിക്സും നിറം ചാർത്തിയ ഇന്നിങ്സ്. പിന്നീട് ഓൾറൗണ്ടർ ടിം ഡേവിഡ് കൂടി അർദ്ധ സെഞ്ചുറി നേടിയപ്പോൾ ജോഷ് ഇംഗ്ലിസും ഡാനിയൽ സാംസും മികച്ച പിന്തുണ നൽകി സ്കോർ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ എത്തിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്‌സർ പട്ടേൽ ബോളർമാരിൽ മികച്ചുനിന്നു.

രാഹുലും രോഹിതും പെട്ടെന്ന് മടങ്ങിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക്, മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും സൂര്യയും സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. 36 പന്തിൽ അഞ്ചുവീതം ഫോറും സിക്‌സും പായിച്ച് 69 റൺസ് സൂര്യ നേടിയപ്പോൾ 48 പന്തിൽ നിന്നും 3 ഫോറൂം 4 സിക്സും അടക്കം 63 റൺസാണ് കോഹ്‌ലി എടുത്തത്. 16 പന്തിൽ 25 റൺസോടെ പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയറൺ നേടിയത്.

സൂര്യകുമാർ യാദവ് പുറത്തായപ്പോഴാണ് പാണ്ഡ്യ ക്രീസിൽ എത്തിയത്. വിരാട് കോഹ്‌ലിയുടെ കൂടെ 48 റൺസിന്റെ കൂട്ടുകെട്ടിൽ പാണ്ഡ്യ പങ്കാളിയായി. അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടപ്പോൾ ആദ്യ പന്തിൽ തന്നെ സിക്സ് നേടിയ കോഹ്‌ലി ഇന്ത്യൻ ടീമിന്റെ വിജയപ്രതീക്ഷ ഉയർത്തിയ ശേഷമാണ് അടുത്ത പന്തിൽ എക്സ്ട്രാ കവറിൽ ഓസീസ് നായകൻ ആരോൺ ഫിഞ്ചിന് ക്യാച്ച് നൽകി പുറത്തായത്.

പിന്നെ ക്രീസിലേക്ക് വന്ന ദിനേശ് കാർത്തികിനെ ആരാധകർ “DK…DK…” വിളികളോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞ മത്സരത്തിൽ വെറും രണ്ട് പന്തിൽ നിന്നും 10 റൺസ് എടുത്ത് ഇന്ത്യയുടെ വിജയറൺ നേടിയത് അദ്ദേഹമായിരുന്നു. ഇന്ന് നാല് പന്തിൽ അഞ്ച് റൺസ് വിജയലക്ഷ്യം മുന്നിൽ ഉള്ളപ്പോൾ അദ്ദേഹം മത്സരം വിജയിപ്പിക്കും എന്ന് ആരാധകരും കരുതി. എന്നാൽ മൂന്നാം പന്തിൽ ഒരു സിംഗിൾ ഇടാൻ മാത്രമേ അവസരം ലഭിച്ചുള്ളൂ.

നാലാം പന്തിൽ ഹാർധിക്കിന് പന്ത് ബാറ്റിൽ കൊള്ളിക്കാനായില്ല. ഓഫ് സ്റ്റമ്പിന്‌ വെളിയിൽകൂടെ പോയ പന്ത് ഒരു വൈഡ് ആണെന്ന് കമന്റേറ്റർമാർ പറയുകയുണ്ടായി. എങ്കിലും അമ്പയർ നിതിൻ മേനോൻ, പാണ്ഡ്യ ഓഫ് സ്റ്റമ്പിന്റെ പുറത്തേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു എന്ന കാരണത്താൽ വൈഡ് നൽകിയില്ല. അതോടെ രണ്ട് പന്തിൽ നാല് റൺസ് വിജയലക്ഷ്യം മുന്നിൽ. ആരാധകരുടെ ചങ്കിടിപ്പ് കൂടിക്കൂടി വന്നു. പാണ്ഡ്യക്ക് നിർദ്ദേശം നൽകാനായി നോൺ സ്ട്രൈക്കർ എൻഡിൽ നിന്നും കാർത്തിക് ചെന്നപ്പോൾ എല്ലാം എനിക്ക് വിട്ടേക്കൂ എന്ന മട്ടിലുള്ള ഒരു ആക്ഷൻ പാണ്ഡ്യയുടെ വക. അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർക്കും മുപ്പതുവാര വൃതത്തിന് ഉള്ളിൽ നിൽക്കുകയായിരുന്ന തേർഡ്മാനും ഇടയിലൂടെ പന്തിനെ ചെത്തിവിട്ട് പാണ്ഡ്യയുടെ ബൗണ്ടറി, ഇന്ത്യക്ക് പരമ്പര വിജയം!

Categories
Cricket Latest News Malayalam Video

വല്ലാത്തൊരു സന്തോഷം ആണ് ഇതൊക്കെ കാണുമ്പോൾ, ജയത്തിന് ശേഷം കെട്ടിപ്പിടിച്ച് വിജയം ആഘോഷിച്ച് രോഹിത്തും കോഹ്ലിയും, വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി ആദ്യ മത്സരത്തിൽ തോറ്റതിന് ശേഷം ഇന്ത്യ ഗംഭീരമായി തിരിച്ച് വരികയായിരുന്നു, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തിയ കാമറൂൺ ഗ്രീൻ വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ച വെച്ചപ്പോൾ അവർക്ക് മികച്ച തുടക്കം ലഭിച്ചു, ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ഫോറുകളും സിക്സറുകളും പ്രവഹിച്ചപ്പോൾ ഓസ്ട്രേലിയൻ സ്കോർബോർഡ്‌ അതി വേഗത്തിൽ ചലിച്ചു, ഫിഞ്ചിനെ (7) വീഴ്ത്തി അക്സർ പട്ടേൽ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രു സമ്മാനിച്ചു, പിന്നാലെ കാമറൂൺ ഗ്രീനിനെയും (51) വീഴ്ത്തി ഭുവനേശ്വർ കുമാർ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, വെറും 21 ബോളിൽ 7 ഫോറും 3 സിക്സും അടക്കമാണ് ഗ്രീൻ 51 റൺസ് നേടിയത്.

അക്സർ പട്ടേൽ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഓസീസിന് ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി ജോഷ് ഇംഗ്ലീസിനെയും (24) മാത്യു വെയ്ഡിനെയും (1) വീഴ്ത്തി അക്‌സർ പട്ടേൽ ഇന്ത്യയെ മുന്നിലെത്തിച്ചു, 117/6 എന്ന നിലയിൽ തകർന്ന ഓസ്ട്രേലിയയെ ഡാനിയേൽ സാംസും (28*) അവസാന ഓവറുകളിൽ തകർത്തടിച്ച് അർധ സെഞ്ച്വറിയുമായി (54) ടിം ഡേവിഡും ചേർന്ന് 186/7 എന്ന മികച്ച നിലയിൽ എത്തിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ രോഹിത് ശർമയെയും (17) കെ.എൽ രാഹുലിനെയും(1) നഷ്ടമായി, പിന്നീട് ക്രീസിൽ ഒത്തുചേർന്ന വിരാട് കോഹ്ലിയും, സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു ഇരുവരും ചേർന്ന് 3ആം വിക്കറ്റിൽ 104 റൺസിന്റെ കൂട്ട് കെട്ട് ഉണ്ടാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു, ഇന്ത്യൻ വിജയത്തിൽ നട്ടെല്ല് ആയത് ഈ കൂട്ട് കെട്ട് ആണ്, ഇന്ത്യൻ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ 2 വിക്കറ്റ് വീണിട്ടും ക്രീസിൽ എത്തിയത് മുതൽ ആക്രമിച്ച് കളിച്ച സൂര്യകുമാറിന്റെ ഇന്നിംഗ്സ് ആണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്, 36 പന്തിൽ 5 ഫോറും 5 കൂറ്റൻ സിക്സും അടക്കം 69 റൺസ് നേടിയാണ് സൂര്യകുമാർ മടങ്ങിയത്.

ഡാനിയൽ സാംസ് എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ് ആയിരുന്നു ആദ്യ ബോളിൽ തന്നെ ലോങ്ങ്‌ ഓണിലേക്ക് കൂറ്റൻ സിക്സ് അടിച്ച് കോഹ്ലി കളി ഇന്ത്യക്ക് അനുകൂലമാക്കി എന്നാൽ തൊട്ടടുത്ത പന്തിൽ ഫോറിനു ശ്രമിച്ച കോഹ്ലിയെ ഫിഞ്ച് കൈയിലൊതുക്കി, അവസാന 2 ബോളിൽ 4 റൺസ് വേണം എന്നിരിക്കെ മത്സരം ആര് വേണമെങ്കിലും ജയിക്കാം എന്ന സമ്മർദ്ദ ഘട്ടത്തിൽ ഫോർ അടിച്ച് ഹാർദിക്ക് ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു,

https://twitter.com/crickaddict45/status/1574084397069762561?t=ZWou8yiyh4VTQYc-odlU8g&s=19

മത്സരത്തിന്റെ ഏറെ നിർണായകമായ അവസാന ബോളുകൾ ഡ്രസ്സിംഗ് റൂമിൽ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന സ്റ്റെപ്പിൽ ഇരുന്നാണ് കോഹ്ലിയും രോഹിത്തും കണ്ടത്, കളി ജയിച്ചതോടെ ഇരുവരും സന്തോഷത്തോടെ കെട്ടിപ്പിടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയി.

Categories
India Malayalam Video

Wow ! കണ്ടവർ എല്ലാം ഒരേ സ്വരത്തിൽ പറയുന്നു അതൊരു കിടിലൻ സിക്സ് ആയിരുന്നു ; കോഹ്‌ലിയുടെ സിക്സിൻ്റെ വീഡിയോ കാണാം

ഓസ്ട്രേലിയൻ ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ അവസാന ട്വന്റി ട്വന്റി മത്സരത്തിൽ തകർപ്പൻ വിജയം നേടിയ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി. ആദ്യ മത്സരത്തിൽ നാല് വിക്കറ്റിന് പരാജയപ്പെട്ട ശേഷമാണ് പരമ്പരയിൽ ഇന്ത്യയുടെ മടങ്ങിവരവ്. മഴമൂലം 8 ഓവർ വീതം നടത്തിയ രണ്ടാം മത്സരത്തിലും, ഇന്നിതാ മൂന്നാം മത്സരത്തിലും 6 വിക്കറ്റിനാണ് ഇന്ത്യ അവരെ പരാജയപ്പെടുത്തിയത്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടന്നത്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എങ്കിലും ഓപ്പണർ കാമറൂൺ ഗ്രീനിന്റെ വെടിക്കെട്ടിനാണ് പിന്നീട് എല്ലാവരും സാക്ഷ്യം വഹിച്ചത്. വെറും 19 പന്തിൽ തന്റെ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കി ഇന്ത്യക്ക് എതിരെ ട്വന്റി ട്വന്റിയിൽ ഒരു വിദേശ താരത്തിന്റെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടത്തിനുള്ള റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. 21 പന്തിൽ 7 ബൗണ്ടറിയും 3 സിക്സും അടക്കം 52 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്.

പിന്നീട് ഇന്ത്യൻ സ്പിന്നർമാർ റൺസ് വഴങ്ങുന്നതിൽ പിശുക്കുകാട്ടി പന്തെറിഞ്ഞതോടെ ഓസ്ട്രേലിയൻ സ്‌കോറിങ് മന്ദഗതിയിലായി. എങ്കിലും അവസാന ഓവറുകളിൽ ടിം ഡേവിഡ്, ഡാനിയൽ സാംസ്‌ എന്നിവരുടെ ബാറ്റിംഗ് മികവാണ് അവരെ 20 ഓവറിൽ 186/7 എന്ന നിലയിലേക്ക് എത്തിച്ചത്. ഡേവിഡ് 27 പന്തിൽ 54 റൺസും ഡാനിയൽ സംസ് 20 പന്തിൽ 28 റൺസും എടുത്തു. സ്പിന്നർ അക്സർ പട്ടേൽ മൂന്ന് വിക്കറ്റും ചാഹൽ, ഹർഷൽ, ഭുവനേശ്വർ എന്നിവർ ഒരു വിക്കറ്റുവീതവും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തകർച്ചയോടെയായിരുന്നു തുടക്കം. കെ എൽ രാഹുൽ 1 റണ്ണും നായകൻ രോഹിത് ശർമ 17 റൺസും എടുത്തു പുറത്തായി. എങ്കിലും വിരാട് കോഹ്‌ലിയും സൂര്യകുമാർ യാദവും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി. മൂന്നാം വിക്കറ്റിൽ സെഞ്ചുറി പാർട്ട്നർഷിപ്പ്‌ സൃഷ്ടിച്ച ഇവരിൽ കൂടുതൽ അപകടകാരി സൂര്യയായിരുന്നു. 36 പന്തിൽ അഞ്ചുവീതം ഫോറും സിക്‌സും പായിച്ച് 69 റൺസ് എടുത്ത അദ്ദേഹമാണ് ആദ്യം പുറത്തായത്. ശ്രദ്ധയോടെ കളിച്ച കോഹ്‌ലി പിന്നീട് ഹാർദിക് പാണ്ഡ്യയുമായി ചേർന്ന് മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.

അവസാന ഓവറിലെ രണ്ടാം പന്തിലാണ് കോഹ്‌ലി പുറത്തായത്. 48 പന്തിൽ നിന്നും 3 ഫോറൂം 4 സിക്സും അടക്കം 63 റൺസാണ് കോഹ്‌ലി എടുത്തത്. അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടപ്പോൾ ആദ്യ പന്തിൽ തന്നെ സിക്സ് നേടിയ കോഹ്‌ലി ഇന്ത്യൻ ടീമിന്റെ വിജയപ്രതീക്ഷ ഉയർത്തിയ ശേഷമാണ് പുറത്തായത്. അഞ്ചാം പന്തിൽ ബൗണ്ടറി നേടി ഹാർദിക് ഇന്ത്യയുടെ വിജയറൺ സ്വന്തമാക്കി.

ഇന്നിംഗ്സിന്റെ തുടക്ക സമയത്ത് രണ്ട് കൂറ്റൻ സിക്‌സുകൾ കോഹ്‌ലി നേടിയിരുന്നു. ഒന്നാമത്തേത് ആറാം ഓവറിന്റെ മൂന്നാം പന്തിൽ ഹസെൽവുഡിന് എതിരെ. വേഗം കുറഞ്ഞ ഷോർട്ട് പിച്ച് ബോൾ ഫ്രണ്ട് ഫുട്ടിൽ കാത്തുനിന്നു ഡീപ് മിഡ് വിക്കറ്റിലേക്ക് കിടിലൻ പുൾ ഷോട്ട്. അതിനേക്കാൾ മികച്ച ഒരെണ്ണം ഒൻപതാം ഓവറിന്റെ മൂന്നാം പന്തിൽ സ്പിന്നർ ആദം സാംബക്കെതിരെ. ക്രീസിൽ നിന്നും മുന്നോട്ട് സ്റ്റെപ്പൗട്ട്‌ ചെയ്ത് കയറിവന്നു ലോങ് ഓണിലേക്ക് ഒരു പടുകൂറ്റൻ സിക്സ്!

Categories
Cricket Latest News Video

6 6 ! ഈ ഷോട്ടിനൊക്കെ എന്തു പേരിട്ടു വിളിക്കും ? സാമ്പയുടെ ഓവറിലെ സൂര്യയുടെ വെടിക്കെട്ട് വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി ആദ്യ മത്സരത്തിൽ തോറ്റതിന് ശേഷം ഇന്ത്യ ഗംഭീരമായി തിരിച്ച് വരികയായിരുന്നു, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, റിഷഭ് പന്തിന് പകരം ഇന്ത്യൻ ടീമിൽ ഭുവനേശ്വർ കുമാർ മടങ്ങി എത്തിയപ്പോൾ, സീൻ അബോട്ടിന് പകരം ജോഷ് ഇംഗ്ലീസ് ഓസീസ് നിരയിൽ ഇടം പിടിച്ചു.

ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തിയ കാമറൂൺ ഗ്രീൻ വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ച വെച്ചപ്പോൾ അവർക്ക് മികച്ച തുടക്കം ലഭിച്ചു, ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ഫോറുകളും സിക്സറുകളും പ്രവഹിച്ചപ്പോൾ ഓസ്ട്രേലിയൻ സ്കോർബോർഡ്‌ അതി വേഗത്തിൽ ചലിച്ചു, ഫിഞ്ചിനെ (7) വീഴ്ത്തി അക്സർ പട്ടേൽ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രു സമ്മാനിച്ചു, പിന്നാലെ കാമറൂൺ ഗ്രീനിനെയും (51) വീഴ്ത്തി ഭുവനേശ്വർ കുമാർ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, വെറും 21 ബോളിൽ 7 ഫോറും 3 സിക്സും അടക്കമാണ് ഗ്രീൻ 51 റൺസ് നേടിയത്.

അക്സർ പട്ടേൽ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഓസീസിന് ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി ജോഷ് ഇംഗ്ലീസിനെയും (24) മാത്യു വെയ്ഡിനെയും (1) വീഴ്ത്തി അക്‌സർ പട്ടേൽ ഇന്ത്യയെ മുന്നിലെത്തിച്ചു, 117/6 എന്ന നിലയിൽ തകർന്ന ഓസ്ട്രേലിയയെ ഡാനിയേൽ സാംസും (28*) അവസാന ഓവറുകളിൽ തകർത്തടിച്ച് അർധ സെഞ്ച്വറിയുമായി (54) ടിം ഡേവിഡും ചേർന്ന് 186/7 എന്ന മികച്ച നിലയിൽ എത്തിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ രോഹിത് ശർമയെയും (17) കെ.എൽ രാഹുലിനെയും(1) നഷ്ടമായി, പിന്നീട് ക്രീസിൽ ഒത്തുചേർന്ന വിരാട് കോഹ്ലിയും, സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു ഇരുവരും ചേർന്ന് 3ആം വിക്കറ്റിൽ 104 റൺസിന്റെ കൂട്ട് കെട്ട് ഉണ്ടാക്കി ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു, ഇന്ത്യൻ വിജയത്തിൽ നട്ടെല്ല് ആയത് ഈ കൂട്ട് കെട്ട് ആണ്.

ഇന്ത്യൻ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ 2 വിക്കറ്റ് വീണിട്ടും ക്രീസിൽ എത്തിയത് മുതൽ ആക്രമിച്ച് കളിച്ച സൂര്യകുമാറിന്റെ ഇന്നിംഗ്സ് ആണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്, 36 പന്തിൽ 5 ഫോറും 5 കൂറ്റൻ സിക്സും അടക്കം 69 റൺസ് നേടിയാണ് സൂര്യകുമാർ മടങ്ങിയത്, 13 ആം ഓവറിൽ ആദം സാമ്പയെ ലോങ്ങ്‌ ഓണിലേക്ക്‌ മനോഹരമായ ഒരു സിക്സ് പറത്തിയാണ് സൂര്യകുമാർ തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്, കളിയിലെ താരമായും സൂര്യകുമാർ തിരഞ്ഞെടുക്കപ്പെട്ടു.