Categories
Cricket Latest News

പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ ഉള്ള മത്സരത്തിലെ ഈ രംഗം കണ്ട് ചിരിച്ചു ചത്താൽ ഞങൾ ഉത്തരവാദി അല്ല

ഈ നവംബർ മാസം തുടക്കത്തിൽ ബംഗ്ലാദേശ് അണ്ടർ 19 ടീം പാക്കിസ്ഥാനിലേക്ക് ഒരു പര്യടനം നടത്തിയിരുന്നു. പാക്ക് അണ്ടർ 19 ടീമുമായി ഒരു യൂത്ത് ടെസ്റ്റ്(ചതുർദിന മത്സരം), 3 ഏകദിനങ്ങൾ, 2 ട്വന്റി ട്വന്റി മത്സരങ്ങൾ എന്നിവയടങ്ങിയതായിരുന്നു ആ പര്യടനം. മുൾട്ടാനിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചായിരുന്നു എല്ലാ മത്സരങ്ങളും നടന്നത്. ഒരേയൊരു യൂത്ത് ടെസ്റ്റ് സമനിലയിൽ കലാശിച്ചു. ഏകദിന പരമ്പര 2-1ന് ബംഗ്ലാദേശ് അണ്ടർ 19 ടീം സ്വന്തമാക്കിയപ്പോൾ ട്വന്റി ട്വന്റി പരമ്പരയിൽ ഇരു ടീമുകളും 1-1ന് സമനിലപാലിക്കുകയാണ് ഉണ്ടായത്.

നവംബർ 4 മുതൽ 7 വരെയായി അരങ്ങേറിയ യൂത്ത് ടെസ്റ്റ് മത്സരമായിരുന്നു ആദ്യം നടന്നത്. മത്സരത്തിൽ ടോസ് നേടിയ പാക്ക് ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയാണുണ്ടായത്. ആദ്യ ഇന്നിംഗ്സിൽ അവർ 224 റൺസ് നേടിയിരുന്നു. മറുപടിയായി ബംഗ്ലാദേശ് വെറും 161 റൺസിൽ ഓൾഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ അതിലും മെച്ചപ്പെട്ട പ്രകടനം നടത്തിയ പാക്ക് ടീം, രണ്ട് മധ്യനിരതാരങ്ങൾ സെഞ്ചുറിനേട്ടം കൈവരിച്ചപ്പോൾ 347 റൺസിലെത്തി. എങ്കിലും 411 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാ കടുവകൾ മികച്ച പോരാട്ടവീര്യം കാഴ്ചവെച്ച് മത്സരം സമനിലയിലാക്കി. 92 ഓവറിൽ 357/6 എന്ന നിലയിൽ ആയിരുന്നു മത്സരം അവസാനിക്കുമ്പോൾ അവർ.

മത്സരം അവസാനിച്ച് ആഴ്ചകൾ കഴിഞ്ഞെങ്കിലും അതിലെ ഒരു രസകരമായ നിമിഷത്തിന്റെ വിഡിയോ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൻതരംഗമായി പറന്നുനടക്കുകയാണ്. പാക്കിസ്ഥാൻ ടീമിന്റെ ബാറ്റിങ്ങിന് ഇടയിലാണ് സംഭവം ഉണ്ടായത്. ഓഫ് സൈഡിലേക്ക് കളിച്ച് സിംഗിൾ നേടാനായിരുന്നു പാക്ക് താരത്തിന്റെ ശ്രമം. ക്രീസിൽ നിന്നും അൽപ്പം മുന്നോട്ട് കയറിവന്ന സ്ട്രൈക്കർ പിന്നീട് റൺസ് എടുക്കാൻ സാധ്യമല്ല എന്ന് മനസ്സിലാക്കിയതോടെ തിരിച്ച് ക്രീസിലെക്ക് മടങ്ങുന്നു. എന്നാൽ അപ്പോഴേക്കും നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന താരവും അവിടേക്ക് ഓടിയെത്തി, അതായത് രണ്ട് ബാറ്റർമാരും ഒരേ എൻഡിൽ. ഉടനെ വിക്കറ്റ് കീപ്പർ റൺഔട്ട് അവസരത്തിനായി ബോളറുടെ എൻഡിലേക്ക്‌ ഓടുന്നതും വീഡിയോയിൽ കാണാം. പക്ഷേ, ഫീൽഡർക്ക് പന്ത് കൃത്യമായി എടുത്ത് എറിയാൻ കഴിഞ്ഞില്ല. അതോടെ ബാറ്റിംഗ് എൻഡിലേക്ക് പോയ നോൺ സ്ട്രൈക്കർ തിരികെ ബോളിങ് എൻഡിലേക്ക് ഓടിയെത്തുന്നു. ഫീൽഡറൂടെ ലക്ഷ്യം പിഴച്ച ത്രോ കീപിങ് എൻഡിലേക്കും… ആകെ മൊത്തം കോമഡി!!!

Categories
Cricket Latest News

ഇന്ത്യക്ക് വേണ്ടി ഈസി അല്ല ,പക്ഷേ IPL ന് വേണ്ടി വിലപ്പെട്ടതാണ് ! തിരിച്ചു വരവിനെ കുറിച്ച് വീഡിയോ ഇട്ടു ബുംറ,പക്ഷേ പൊങ്കാല ഇട്ടു ഫാൻസ്

ഇന്ത്യയുടെ ഒന്നാം നമ്പർ പേസർ ജസ്പ്രീത് ബൂംറ ഏറെക്കാലമായി പരുക്കിന്റെ പിടിയിലായിരുന്നു. ബാക്ക് ഇൻജുറി മൂലം അദ്ദേഹത്തിന് യുഎഇയിൽ വച്ച് നടന്ന ഏഷ്യ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇന്ത്യൻ ബോളിങ് നിരയുടെ കുന്തമുനയായ ബൂംറ ഇല്ലാതെ ഇറങ്ങിയ ഇന്ത്യൻ ടീമിന്റെ ഏറ്റവും മോശം ഏഷ്യ കപ്പ് ടൂർണമെന്റുകളിൽ ഒന്നായിരുന്നു അത്. 7 തവണ ചാമ്പ്യൻമാരായ ടീം ഇന്ത്യ ഫൈനൽ പോലും കാണാതെ പുറത്താവുകയായിരുന്നു. ഫൈനലിൽ പാക്കിസ്ഥാനെ കീഴടക്കി ശ്രീലങ്കയാണ് ജേതാക്കളായത്.

പിന്നീട് എല്ലാവരുടെയും ശ്രദ്ധ അദ്ദേഹം ഒക്ടോബർ മാസത്തിൽ ഓസ്ട്രേലിയയിൽവെച്ച് നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിൽ പങ്കെടുക്കുമോ എന്നതായിരുന്നു. എങ്കിലും പരുക്ക് ഭേദമായി വന്നതോടെ ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. അതിനിടയിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ നടന്ന ട്വന്റി ട്വന്റി പരമ്പരയിൽ ടീമിൽ ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് വീണ്ടും ബാക്ക് ഇൻജുറി ഉണ്ടാവുകയും പകരം മുഹമ്മദ് സിറാജിനെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

എങ്കിലും ലോകകപ്പ് ടൂർണമെന്റിന് മുമ്പായി അദ്ദേഹം കായികക്ഷമത വീണ്ടെടുക്കും എന്ന് കരുതി സെലക്ടർമാർ കാത്തിരുന്നു. പക്ഷേ അത് സാധ്യമാകാതെ വരികയും ഒടുവിൽ അദ്ദേഹത്തിന് പകരം സീനിയർ താരം മുഹമ്മദ് ഷമിയെ ടീമിൽ പകരമായി ഉൾപ്പെടുത്തുകയും ചെയ്തു. ഷമി ലോകകപ്പിൽ മികച്ച പ്രകടനം തന്നെ നടത്തിയെങ്കിലും ടീം ഇന്ത്യ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്താവുകയാണ് ഉണ്ടായത്.

ഇപ്പോൾ താരം മത്സരക്രിക്കറ്റിലേക്ക് തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്ന് ബൂംറ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ അതിനെ സൂചിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പങ്കുവച്ചിരിക്കുകയാണ്. ഫിറ്റ്നെസ് ട്രെയിനിങ് നടത്തുന്നതിന്റെയും ഗ്രൗണ്ടിൽ ചുവടുകൾ വച്ച് ഓടുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ, ‘ഒരിക്കലും എളുപ്പമല്ല, എങ്കിലും വളരെ വിലപ്പെട്ടത്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. തന്റെ തിരിച്ചുവരവിൽ ആരാധകരുടെ ആവേശം ഉയർത്താനായി പോസ്റ്റ് ചെയ്തതാണെങ്കിലും നേർവിപരീതമായാണ് അവരുടെ പ്രതികരണങ്ങൾ. ‘കൃത്യമായി ഐപിഎല്ലിന്റെ സമയത്തേക്ക് പൂർണ്ണ ഫിറ്റ് ആയല്ലോ’, ‘രാജ്യത്തിന് കളിക്കുമ്പോൾ വിലയില്ല.. ഐപിഎൽ കളിക്കാൻ നേരമാകുമ്പോൾ വളരെ വിലപ്പെട്ടത്’ എന്നൊക്കെയാണ് കമന്റുകൾ നിറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ വെളുക്കാൻ തേച്ചത് പാണ്ടായിപ്പോയി എന്നു പറയുന്ന അവസ്ഥയിലായി കാര്യങ്ങൾ.

Categories
Latest News

ലോകകപ്പിൽ കളിക്കില്ല ! ഇന്ത്യക്ക് എതിരെ ഭീഷണിയുമായി പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന് ഭീഷണിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. അടുത്ത വർഷം നടക്കുന്ന ഏഷ്യാകപ്പിനായി പാകിസ്ഥാനിൽ ഇന്ത്യൻ ടീം വരില്ലെന്നും നിഷ്പക്ഷരാജ്യത്തായി മത്സരം നടത്തണമെന്നും ബിസിസിഐ സെക്രട്ടറി ജയ്ഷാ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് റമീസ് രാജ ഈ പ്രഖ്യാപനവുമായി എത്തിയത്.

2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാക്കിസ്ഥാനിലേക്ക് ഒരു മത്സരത്തിനായും പോയിട്ടില്ല. പാകിസ്ഥാനാകട്ടെ 2012ലാണ് അവസാനമായി ഇന്ത്യയിലേക്ക് പര്യടനം നടത്തിയത്. ഏഷ്യക്കപ്പിനായി പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീം വരില്ലെന്ന് പറഞ്ഞത് മുതൽ പ്രശ്നം രൂക്ഷമായിരിക്കുകയാണ്.

“ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുത്തിലെങ്കിൽ പിന്നെ ആര് ലോകകപ്പ് കാണാൻ ഉണ്ടാവുമെന്ന് നോക്കാം. ഞങ്ങൾക്ക് വ്യക്തമായ നിലപാടുണ്ട്. ഇന്ത്യൻ ടീം ഏഷ്യാകപ്പിനായി പാകിസ്ഥാനിലേക്ക് വന്നാൽ മാത്രം ഞങ്ങൾ ലോകകപ്പ് കളിക്കും. ഇല്ലെങ്കിൽ ഞങ്ങളില്ലാതെ അവർ ലോകകപ്പ് കളിക്കേണ്ടിവരും” റമീസ് രാജ പറഞ്ഞു.

ഏറെ നാളുകൾക്ക് ശേഷം പാകിസ്ഥാനിലേക്കുള്ള മറ്റ് രാജ്യങ്ങളുടെ പര്യടനം ആരംഭിച്ചിരിക്കുകയാണ്. അടുത്തിടെ വെസ്റ്റ് ഇൻഡീസും ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് പര്യടനം നടത്തിയിരുന്നു. അടുത്ത മാസം തുടക്കത്തിൽ ഇംഗ്ലണ്ടുമായി ടെസ്റ്റ് സീരീസും നടക്കും.
അതേസമയം സാമ്പത്തികമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പ്രശ്നങ്ങൾ ഉള്ളതിനാൽ ലോകക്കപ്പ് പോലുള്ള വലിയ ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതും പാകിസ്ഥാൻ തന്നെ തിരിച്ചടിയാണ്.

Categories
Cricket Latest News

ആശാൻ്റെ ശിഷ്യൻ തന്നെ ! വിക്കറ്റ് എടുത്ത ശേഷം സ്റ്റെയ്നിൻ്റെ രീതിയിൽ ആഘോഷിച്ചു ഉമ്രാൻ മാലിക്ക് ; വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കിവീസിന് 7 വിക്കറ്റ് ജയം, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ കിവീസ്‌ 1-0 ന് മുന്നിലെത്തി, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ശ്രേയസ്സ് അയ്യർ (80) ശിഖർ ധവാൻ (72) ഗിൽ (50) എന്നിവർ നേടിയ അർധ സെഞ്ച്വറികളുടെ മികവിൽ 306/7 എന്ന ടോട്ടൽ നേടാൻ സാധിച്ചു, മത്സരത്തിൽ ടോസ് നേടിയ കിവീസ്‌ ക്യാപ്റ്റൻ വില്യംസൺ ഇന്ത്യയെ ബാറ്റിംഗിനിന് അയക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ഓപ്പണർമാരായ ഗില്ലും ധവാനും ഇന്ത്യക്ക് സമ്മാനിച്ചത്, അർധ സെഞ്ച്വറികളുമായി ഇരുവരും നന്നായി കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിച്ചു, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി, ഗില്ലിനെ വീഴ്ത്തി ലോക്കി ഫെർഗുസൺ കിവീസിന് ആദ്യ ബ്രേക്ക്‌ ത്രു സമ്മാനിച്ചു, ഗില്ലിന് പിന്നാലെ ക്യാപ്റ്റൻ ശിഖർ ധവാനും മടങ്ങിയെങ്കിലും പിന്നീട് ശ്രേയസ്സ് അയ്യർ മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു, പതിവ് പോലെ റിഷഭ് പന്ത് ഇന്നത്തെ മത്സരത്തിലും നിരാശപ്പെടുത്തി.

സൂര്യകുമാർ യാദവ് (4) പുറത്തായത്തിന് പിന്നാലെ 160/4 എന്ന നിലയിൽ ആയ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ശ്രേയസ്സ് അയ്യറും സഞ്ജു സാംസണും ചേർന്ന് 94 റൺസിന്റെ കൂട്ട് കെട്ട് പടുത്തുയർത്തിക്കൊണ്ട് ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, മികച്ച രീതിയിൽ കളിച്ച സഞ്ജു സാംസൺ 38 ബോളിൽ 4 ഫോർ അടക്കം 36 റൺസ് എടുത്താണ് പുറത്തായത്, അവസാന ഓവറുകളിൽ തകർത്തടിച്ച വാഷിംഗ്ടൺ സുന്ദർ 37* ആണ് ഇന്ത്യയെ 300 കടക്കാൻ സഹായിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ്‌ 88/3 എന്ന നിലയിൽ പരുങ്ങിയെങ്കിലും നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ക്യാപ്റ്റൻ വില്യംസണും 94* വിക്കറ്റ് കീപ്പർ ടോം ലതാമും 145*  മത്സരം പതിയെ കിവീസിന്റെ വരുതിയിലാക്കുകയായിരുന്നു, നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 221 റൺസിന്റെ അപരാജിത കൂട്ട് കെട്ട് ഉണ്ടാക്കിയതോടെ മത്സരം ഇന്ത്യയുടെ കൈയിൽ നിന്ന് വഴുതി മാറി.

ഇന്ത്യക്കായി മത്സരത്തിൽ അരങ്ങേറ്റം കുറിച്ച പേസ് ബോളർ ഉമ്രാൻ മാലിക് തന്റെ കന്നി ഏകദിന മത്സരം മോശമാക്കിയില്ല 2 വിക്കറ്റുകൾ നേടാൻ താരത്തിന് സാധിച്ചു, വിക്കറ്റ് നേടിയ ശേഷം സൺ റൈസേർസ്‌ ഹൈദരാബാദിലെ തന്റെ ബോളിംഗ് കോച്ച് ആയ മുൻ ദക്ഷിണാഫ്രിക്കൻ താരം ഡെയിൽ സ്റ്റെയിനിന്റെ പ്രശസ്‌തമായ വിക്കറ്റ് സെലിബ്രേഷൻ ഉമ്രാൻ മാലിക് അനുകരിച്ചത് കൗതുകകരമായി, പരമ്പരയിലെ രണ്ടാം ഏകദിനം നവംബർ 27 ഞായറാഴ്ച ഹാമിൾട്ടണിൽ നടക്കും.

വീഡിയോ :

Categories
Latest News

6 4 4 4 4! അവനോടു ആരേലും പറ ഇത് ODI ആണെന്ന്! താക്കൂറിൻ്റെ ഓവറിൽ പിറന്നത് 25 റൺസ് ; വീഡിയോ

307 റൺസ് ചെയ്‌സിങ്ങിന് ഇറങ്ങിയ ന്യുസിലാൻഡിന് കരുത്തായി വില്യംസന്റെയും ലതാമിന്റെയും കൂട്ടുകെട്ട്. 3ന് 88 എന്ന നിലയിൽ ഉണ്ടായിരുന്ന ന്യുസിലാൻഡിനെ തകർപ്പൻ കൂട്ടുകെട്ടിലൂടെ 40 ഓവർ പിന്നിട്ടപ്പോൾ 241 റൺസിൽ എത്തിച്ചിരിക്കുകയാണ്. നാലാം വിക്കറ്റിൽ ഇരുവരും 153 റൺസ് കൂട്ടിച്ചേർത്തു.

76 പന്തിൽ 100 റൺസ് നേടി അതിവേഗത്തിൽ സ്‌കോർ ചെയ്യുന്ന ലതാമാണ് ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളിയായത്.
മറുവശത്ത് 82 പന്തിൽ 73 റൺസുമായി വില്യംസനും മികച്ച പിന്തുണ നൽകുന്നുണ്ട്. ജയിക്കാൻ ഇനി ന്യുസിലാൻഡിന് 10 ഓവറിൽ 66 റൺസ് നേടണം. 7 വിക്കറ്റ് കയ്യിലിരിക്കെ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ന്യുസിലാൻഡിന് അനായാസം ചെയ്‌സ് ചെയ്യാനാകും.

40 ഓവറിൽ താക്കൂറിനെതിരെ 23 റൺസ് അടിച്ചു കൂട്ടിയാണ് ലതാം സെഞ്ചുറി തികച്ചത്. ആദ്യം സിക്സ് പിന്നാലെ 4 ഫോറുകളായിരുന്നു ലതാമിന്റെ ബാറ്റിൽ നിന്ന് പിറന്നത്. താക്കൂറിനെ നോക്കു കുത്തിയാക്കിയായിരുന്നു ലതാം അനായാസം പുൾ ഷോട്ടിലൂടെയാണ് സ്‌കോർ ചെയ്തത്.

ഫിൻ അലൻ (22), കോണ്വെ (24), ഡാരിൽ മിച്ചൽ (11) എന്നിവരുടെ വിക്കറ്റുകളാണ് ന്യുസിലാൻഡിന് നഷ്ട്ടമായത്.  ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഉമ്രാൻ മാലിക്ക് 2 വിക്കറ്റും താക്കൂർ 1 വിക്കറ്റും നേടി. കോണ്വെ, മിച്ചൽ എന്നിവരുടെ വിക്കറ്റുകളാണ് ഉമ്രാൻ മാലിക്ക് വീഴ്ത്തിയത്. 16ആം ഓവറിലെ ആദ്യ പന്തിലാണ് അന്താരാഷ്ട്ര ഏകദിന കരിയറിലെ ആദ്യ വിക്കറ്റ് നേടിയത്. 20ആം ഓവറിലെ അഞ്ചാം പന്തിലാണ് ഉമ്രാനെ രണ്ടാം വിക്കറ്റ് തേടിയെത്തിയത്.

Categories
Latest News

വിക്കറ്റും, പിന്നാലെ ഈ ടൂർണമെന്റിലെ ഏറ്റവും വേഗമേറിയ പന്തുമായി ഉമ്രാൻ മാലിക്ക് ; വീഡിയോ

ഇന്ത്യ ഉയർത്തിയ 307 വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ന്യുസിലാൻഡ് 28 ഓവർ പിന്നിട്ടപ്പോൾ 3ന് 134 എന്ന നിലയിലാണ്. ക്യാപ്റ്റൻ വില്യംസനും (53 പന്തിൽ 46) ടോം ലതാമുമാണ് (33 പന്തിൽ 27) ക്രീസിൽ. ഫിൻ അലൻ (22), കോണ്വെ (24), ഡാരിൽ മിച്ചൽ (11) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്.

ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഉമ്രാൻ മാലിക്ക് 2 വിക്കറ്റും താക്കൂർ 1 വിക്കറ്റും നേടി. കോണ്വെ, മിച്ചൽ എന്നിവരുടെ വിക്കറ്റുകളാണ് ഉമ്രാൻ മാലിക്ക് വീഴ്ത്തിയത്. 16ആം ഓവറിലെ ആദ്യ പന്തിലാണ് അന്താരാഷ്ട്ര ഏകദിന കരിയറിലെ ആദ്യ വിക്കറ്റ് നേടിയത്. തൊട്ടടുത്ത പന്തിൽ 153 വേഗതയിൽ പന്തെറിഞ്ഞ് ഈ ടൂർണമെന്റിലെ വേഗതയേറിയ പന്തെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 20ആം ഓവറിലെ അഞ്ചാം പന്തിലാണ് ഉമ്രാനെ രണ്ടാം വിക്കറ്റ് തേടിയെത്തിയത്.

നേരെത്തെ ശ്രയസ് അയ്യർ (80), ധവാൻ (72), ഗിൽ (50) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് മികച്ച നേടികൊടുത്തത്. 7 വിക്കറ്റ് നഷ്ട്ടത്തിൽ 306 റൺസ് നേടിയിരുന്നു. അവസാന ഓവറുകളിൽ ആക്രമിച്ച് കളിച്ച വാഷിങ്ടൺ സുന്ദറാണ് ഇന്ത്യൻ 300 കടത്തിയത്. 16 പന്തിൽ 37 റൺസ് നേടിയിരുന്നു. മലയാളി താരം സഞ്ജു സാംസൺ 38 പന്തിൽ 36 റൺസ് അടിച്ചു കൂട്ടിയിരുന്നു.

ഓപ്പണിങ്ങിൽ എത്തിയ ധവാനും ഗിലും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസ് നേടി. 24ആം ഓവറിൽ ഫിഫ്റ്റി തികച്ച ശുബ്മാൻ ഗില്ലിനെ ഫെർഗൂസൻ പുറത്താക്കിയതോടെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായത്. തൊട്ടടുത്ത ഓവറിൽ 72 റൺസ് നേടിയ ക്യാപ്റ്റൻ ധവാനും പുറത്തായി. സൗത്തിയുടെ ഡെലിവറിയിൽ ഫിൻ അലൻ ക്യാച്ച് എടുക്കുകയായിരുന്നു.

Categories
Cricket Latest News

ഇത്രയും കാലം ആയിട്ട് സിമ്പിൾ ക്യാച്ച് വരെ പിടിക്കാൻ പഠിച്ചില്ലേ ? ക്യാച്ച് വിട്ടു ചഹൽ,പക്ഷേ ഭാഗ്യം ചഹലിൻ്റെ കൂടെ ആയിരുന്നു ;വീഡിയോ

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ശ്രേയസ്സ് അയ്യർ (80) ശിഖർ ധവാൻ (72) ഗിൽ (50) എന്നിവർ നേടിയ അർധ സെഞ്ച്വറികളുടെ മികവിൽ 306/7 എന്ന മികച്ച സ്കോർ നേടാൻ സാധിച്ചു, മത്സരത്തിൽ ടോസ് നേടിയ കിവീസ്‌ ക്യാപ്റ്റൻ വില്യംസൺ ഇന്ത്യയെ ബാറ്റിംഗിനിന് അയക്കുകയായിരുന്നു, ട്വന്റി-20 പരമ്പരയിലെ സ്‌ക്വാഡിൽ ഉണ്ടായിരുന്നിട്ടും പ്ലെയിങ് ഇലവനിൽ ഉൾപ്പെടാതിരുന്ന സഞ്ജു സാംസണും ഗില്ലും ഇന്നത്തെ മത്സരത്തിൽ ടീമിൽ ഇടം നേടി.

മികച്ച തുടക്കമാണ് ഓപ്പണർമാരായ ഗില്ലും ധവാനും ഇന്ത്യക്ക് സമ്മാനിച്ചത്, അർധ സെഞ്ച്വറികളുമായി ഇരുവരും നന്നായി കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിച്ചു, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി, ഗില്ലിനെ വീഴ്ത്തി ലോക്കി ഫെർഗുസൺ കിവീസിന് ആദ്യ ബ്രേക്ക്‌ ത്രു സമ്മാനിച്ചു, ഗില്ലിന് പിന്നാലെ ക്യാപ്റ്റൻ ശിഖർ ധവാനും മടങ്ങിയെങ്കിലും പിന്നീട് ശ്രേയസ്സ് അയ്യർ മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു, പതിവ് പോലെ റിഷഭ് പന്ത് ഇന്നത്തെ മത്സരത്തിലും നിരാശപ്പെടുത്തി.

സൂര്യകുമാർ യാദവ് (4) പുറത്തായത്തിന് പിന്നാലെ 160/4 എന്ന നിലയിൽ ആയ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ശ്രേയസ്സ് അയ്യറും സഞ്ജു സാംസണും ചേർന്ന് 94 റൺസിന്റെ കൂട്ട് കെട്ട് പടുത്തുയർത്തിക്കൊണ്ട് ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, മികച്ച രീതിയിൽ കളിച്ച സഞ്ജു സാംസൺ 38 ബോളിൽ 4 ഫോർ അടക്കം 36 റൺസ് എടുത്താണ് പുറത്തായത്, അവസാന ഓവറുകളിൽ തകർത്തടിച്ച വാഷിംഗ്ടൺ സുന്ദർ 37* ആണ് ഇന്ത്യയെ 300 കടക്കാൻ സഹായിച്ചത്.

ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് ബാറ്റർമാർ റൺസ് എടുക്കാൻ ബുദ്ധിമുട്ടി, എട്ടാം ഓവർ ചെയ്യാനെത്തിയ ശാർദുൾ താക്കൂറിന്റെ ആദ്യ ബോളിൽ ഫിൻ അലനെ ഔട്ട്‌ ആക്കാനുള്ള സുവർണാവസരം ഷോർട്ട് മിഡ്‌ വിക്കറ്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന ചഹൽ നഷ്ടപ്പെടുത്തി, അനായാസ ക്യാച്ച് ആണ് താരം നഷ്ടപ്പെടുത്തിയത്, എന്നാൽ ആ ഓവറിൽ തന്നെ ഫിൻ അലനെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിൽ എത്തിച്ച് താക്കൂർ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.

Categories
Latest News

എന്റെ അടുത്താണോ നിന്റെ അടവ്!! കബളിപ്പിക്കാൻ നോക്കിയ അയ്യർക്ക് തിരിച്ച് പണി കൊടുത്ത് മില്നെ ; വീഡിയോ

ന്യുസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 7 വിക്കറ്റ് നഷ്ട്ടത്തിൽ 306 റൺസ്. ശ്രയസ് അയ്യർ (80), ധവാൻ (72), ഗിൽ (50) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് മികച്ച നേടികൊടുത്തത്. അവസാന ഓവറുകളിൽ ആക്രമിച്ച് കളിച്ച വാഷിങ്ടൺ സുന്ദറാണ് ഇന്ത്യൻ 300 കടത്തിയത്. 16 പന്തിൽ 37 റൺസ് നേടിയിരുന്നു.

ഓപ്പണിങ്ങിൽ എത്തിയ ധവാനും ഗിലും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസ് നേടി. 24ആം ഓവറിൽ ഫിഫ്റ്റി തികച്ച ശുബ്മാൻ ഗില്ലിനെ ഫെർഗൂസൻ പുറത്താക്കിയതോടെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായത്. തൊട്ടടുത്ത ഓവറിൽ 72 റൺസ് നേടിയ ക്യാപ്റ്റൻ ധവാനും പുറത്തായി. സൗത്തിയുടെ ഡെലിവറിയിൽ ഫിൻ അലൻ ക്യാച്ച് എടുക്കുകയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയത് റിഷഭ് പന്തും ശ്രയസ് അയ്യറുമായിരുന്നു. മോശം ഫോമിൽ തുടരുന്ന റിഷഭ് പന്ത് ഇത്തവണയും ദയനീയമായി മടങ്ങി. 23 പന്തിൽ 15 റൺസുമായി നിൽക്കെ ഫെർഗൂസൻ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. അതെ ഓവറിൽ തന്നെ ക്രീസിൽ എത്തിയ സൂര്യകുമാർ യാദവിനെയും ഫെർഗൂസൻ മടക്കി. 3 പന്തിൽ 4 റൺസ് നേടിയിരുന്നു.

മത്സരത്തിനിടെ സാമര്‍ത്ഥ്യത്തോടെ മാറി നിന്ന് ഓഫ് സൈഡിലൂടെ ഷോട്ട് കളിക്കാൻ ശ്രമിച്ച അയ്യറിനെ പന്തെറിയുകയായിരുന്ന മില്നെ തിരിച്ച് പണി കൊടുത്തിരുന്നു. അയ്യറിന്റെ ഇന്നിംഗ്സിലെ പതിവ് ഷോട്ടുകളിൽ ഒന്നാണിത്. അയ്യറിന്റെ നീക്കം മനസ്സിലാക്കിയ മില്നെ  നീങ്ങുന്നതിനിടെ അനുസരിച്ച് ദേഹം ലക്ഷ്യമാക്കി ഫുൾ ലെങ്ത്തിൽ പന്തെറിഞ്ഞു. പന്ത് ആകട്ടെ കാലിന്റെ വിടവിലൂടെ നീങ്ങുകയും ചെയ്തു. ഇതോടെ ഒന്നും ചെയ്യാനാകത്തെ നോക്കി നിൽക്കേണ്ടി വന്നു. പിന്നാലെ ചിരിയോടെയാണ് അയ്യർ പ്രതികരിച്ചത്.

Categories
Cricket Latest News

മലയാളികളുടെ നെഞ്ച് തകർത്തു ഫിലിപ്സ് ,സഞ്ജുവിനെ മാരക ക്യാച്ചിലൂടെ പുറത്താക്കി ; വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ശ്രേയസ്സ് അയ്യർ (80) ശിഖർ ധവാൻ (72) ഗിൽ (50) എന്നിവർ നേടിയ അർധ സെഞ്ച്വറികളുടെ മികവിൽ 306/7 എന്ന മികച്ച സ്കോർ നേടാൻ സാധിച്ചു, മത്സരത്തിൽ ടോസ് നേടിയ കിവീസ്‌ ക്യാപ്റ്റൻ വില്യംസൺ ഇന്ത്യയെ ബാറ്റിംഗിനിന് അയക്കുകയായിരുന്നു, ട്വന്റി-20 പരമ്പരയിലെ സ്‌ക്വാഡിൽ ഉണ്ടായിരുന്നിട്ടും പ്ലെയിങ് ഇലവനിൽ ഉൾപ്പെടാതിരുന്ന സഞ്ജു സാംസണും ഗില്ലും ഇന്നത്തെ മത്സരത്തിൽ ടീമിൽ ഇടം നേടി.

മികച്ച തുടക്കമാണ് ഓപ്പണർമാരായ ഗില്ലും ധവാനും ഇന്ത്യക്ക് സമ്മാനിച്ചത്, അർധ സെഞ്ച്വറികളുമായി ഇരുവരും നന്നായി കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിച്ചു, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി, ഗില്ലിനെ വീഴ്ത്തി ലോക്കി ഫെർഗുസൺ കിവീസിന് ആദ്യ ബ്രേക്ക്‌ ത്രു സമ്മാനിച്ചു, ഗില്ലിന് പിന്നാലെ ക്യാപ്റ്റൻ ശിഖർ ധവാനും മടങ്ങിയെങ്കിലും പിന്നീട് ശ്രേയസ്സ് അയ്യർ മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു, പതിവ് പോലെ റിഷഭ് പന്ത് ഇന്നത്തെ മത്സരത്തിലും നിരാശപ്പെടുത്തി.

സൂര്യകുമാർ യാദവ് (4) പുറത്തായത്തിന് പിന്നാലെ 160/4 എന്ന നിലയിൽ ആയ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ശ്രേയസ്സ് അയ്യറും സഞ്ജു സാംസണും ചേർന്ന് 94 റൺസിന്റെ കൂട്ട് കെട്ട് പടുത്തുയർത്തിക്കൊണ്ട് ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, മികച്ച രീതിയിൽ കളിച്ച സഞ്ജു സാംസൺ 38 ബോളിൽ 4 ഫോർ അടക്കം 36 റൺസ് എടുത്താണ് പുറത്തായത്, ആദം മിൽനെയുടെ ബോളിൽ ഗ്ലെൻ ഫിലിപ്പ്സ് മികച്ച ഒരു ഡൈവിംഗ് ക്യാച്ചിലൂടെ സഞ്ജുവിനെ പുറത്താക്കുകയായിരുന്നു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam

4 4 6 ഇതെന്താ ടി20 ആണോ ! ഹെൻറിയെ പഞ്ഞിക്കിട്ട് വാഷിങ്ടൺ സുന്ദർ ; വീഡിയോ കാണാം

ഓക്ക്‌ലാൻഡിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എടുത്തിട്ടുണ്ട്. അർദ്ധസെഞ്ചുറി നേടിയ ശ്രേയസ് അയ്യരും ഓപ്പണർമാരായ നായകൻ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ഇന്ത്യക്കായി തിളങ്ങി. മലയാളി താരം സഞ്ജു സാംസൺ 38 പന്തിൽ 36 റൺസ് എടുത്ത് പുറത്തായി. വാഷിങ്ടൺ സുന്ദർ 16 പന്തിൽ മൂന്നു വീതം ഫോറും സിക്സും അടക്കം 37 റൺസ് എടുത്ത് പുറത്താകാതെ നിന്നു.

പതിഞ്ഞ താളത്തിൽ ആയിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന്റെ തുടക്കം. ഗില്ലും ധവാനും ശ്രദ്ധയോടെ ബാറ്റ് വീശി തങ്ങളുടെ അർദ്ധസെഞ്ചുറി പൂർത്തിയാക്കി. 50 റൺസ് എടുത്ത ഗിൽ ആണ് ആദ്യം പുറത്തായത്. ഒന്നാം വിക്കറ്റിൽ 124 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഉടനെത്തന്നെ 72 റൺസ് എടുത്ത ധവാനെയും ഇന്ത്യക്ക് നഷ്ടമായി. പിന്നീട് വന്ന സൂര്യകുമാർ യാദവും റിഷഭ് പന്തും പെട്ടെന്നുതന്നെ മടങ്ങിയപ്പോൾ 160-4 എന്ന നിലയിൽ പ്രതിസന്ധിയിലായ ഇന്ത്യയെ സഞ്ജുവും അയ്യരും ചേർന്ന 94 റൺസിന്റെ കൂട്ടുകെട്ടാണ് കരകയറ്റിയത്. സഞ്ജു പുറത്തായശേഷവും തന്റെ ഇന്നിങ്സ് തുടർന്ന അയ്യർ 80 റൺസുമായി അവസാന ഓവറിലെ രണ്ടാം പന്തിലാണ് പുറത്തായത്. ന്യൂസിലൻഡിനായി ടിം സൗത്തിയും ലോക്കീ ഫെർഗൂസനും 3 വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. മാറ്റ് ഹെൻറി എറിഞ്ഞ നാൽപ്പത്തിയൊമ്പതാം ഓവറിലെ അവസാന മൂന്ന് പന്തുകളിൽ 4, 4, 6 എന്നിങ്ങനെ നേടി അദ്ദേഹം ഇന്ത്യൻ സ്കോർ 300 കടത്താൻ സഹായിച്ചു. നാലാം പന്തിൽ പുൾ ഷോട്ട് കളിച്ച് ഡീപ് മിഡ് വിക്കറ്റിലേക്ക് ബൗണ്ടറി നേടിയ സുന്ദർ, അഞ്ചാം പന്തിൽ പിച്ചിൽ വീണുകിടന്നുകൊണ്ട് ഒരു മനോഹര സ്കൂപ്പ് ഷോട്ടിലൂടെ ലോ ഫുൾ ടോസ് ബോൾ, ഷോർട്ട് ഫൈൻ ലെഗിന് മുകളിലൂടെ കോരിയിട്ട് ബൗണ്ടറി കടത്തി. അവസാന പന്തിൽ വീണ്ടുമൊരു തകർപ്പൻ പുൾ ഷോട്ട് സിക്സ്!!

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സീനിയർ താരങ്ങളായ മാർട്ടിൻ ഗപ്ട്ടിൽ, ട്രെന്റ് ബോൾട്ട്, ഇഷ് സോദി എന്നിവരാരും പരമ്പരയിൽ കളിക്കുന്നില്ല. ശിഖർ ധവാൻ നായകനായി എത്തുന്ന ഇന്ത്യൻ ടീമിൽ പേസർമാരായ ഉമ്രാൻ മാലിക്കിനും അർഷദീപ് സിംഗിനും ഇന്ന് തങ്ങളുടെ ഏകദിനഅരങ്ങേറ്റം സാധ്യമായി. വിക്കറ്റ് കീപ്പർമാരായ മലയാളി താരം സഞ്ജു വി സാംസണും റഷഭ് പന്തും ഒരുമിച്ച് ടീമിൽ ഇടം നേടിയതും ശ്രദ്ധേയമായി.