Categories
Uncategorized

ഓസ്ട്രേലിയയെ കറക്കി വീഴ്ത്തി ! ജഡേജ എടുത്ത 7 വിക്കറ്റുകളുടെ വീഡിയോ കാണാം

ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരം ന്യൂഡൽഹിയിൽ പുരോഗമിക്കുകയാണ്. ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യം ഓസ്ട്രേലിയ ഇന്ത്യക്കെതിരെ 263 റൺസ് നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിന് അപേക്ഷിച്ച് മികച്ച രീതിയിലാണ് ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ ബാറ്റ് ചെയ്തത്.
ഓസ്ട്രേലിയക്കായി ഉസ്മാൻ ഖ്വാജാ ആദ്യ ഇന്നിങ്ൻസിൽ 81 റൺസ് നേടി. പീറ്റർ ഹാൻസ്കോമ്പ് 72 റൺസ് നേടി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യം ഇന്നിംഗ്സിൽ തകർച്ച നേരിട്ടുവെങ്കിലും അക്സർ പട്ടേലിന്റെയും രവിചന്ദ്രൻ അശ്വിന്റെയും മികച്ച ബാറ്റിംഗ് ഇന്ത്യയുടെ ടോട്ടൽ ഓസ്ട്രേലിയയുടെ അരികിൽ എത്തിച്ചു. വിരാട് കോഹ്ലിയും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഒരു റൺ ലീഡ് മാത്രമാണ് ഇന്ത്യ ഓസ്ട്രേലിയക്ക് സമ്മാനിച്ചത്. ഒരുതരത്തിലും ഇന്ത്യ ഓസ്ട്രേലിയൻ സ്കോറിന് അരികിലെത്തുമെന്ന് ടോപ്പ് ഓർഡർ ബാറ്റ്സ്മാൻമാരുടെ ബാറ്റിംഗ് കണ്ടപ്പോൾ തോന്നിച്ചില്ല.ആദ്യം ഇന്നിങ്സിൽ ഇന്ത്യ 262 റൺസ് നേടി.

ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ മികച്ച രീതിയിൽ ആണ് ബാറ്റിംഗ് ആരംഭിച്ചത്. ഇന്നലെ കളി അവസാനിപ്പിച്ചപ്പോൾ മികച്ച നിലയിൽ കളി നിർത്തിയ ഓസ്ട്രേലിയ ഇന്ന് ഇന്ത്യൻ സ്പിൻ ബോളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു. ആദ്യ ഓവറിൽ തന്നെ ഇന്നലെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റ് അശ്വിൻ ഇന്ന് നേടി.

പിന്നീടങ്ങോട്ട് ഓസ്ട്രേലിയക്ക് ഒരു തിരിച്ചുവരവ് ഉണ്ടായിരുന്നില്ല. മാർനസ് ലംമ്പുഷൈനും ഹെഡും ഒഴികെ മറ്റ് ഒരു ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ പോലും രണ്ടക്കം കടന്നില്ല. സ്റ്റീവ് സ്മിത്തും, അലക്സ് ക്യാരിയും, പീറ്റർ ഹാൻസ്കോമ്പും ഉൾപ്പെടെയുള്ള ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ പെട്ടെന്ന് തന്നെ കൂടാരം കയറി. മുഹമ്മദ് സിറാജിന് ഓരോ ഓവർ പോലും ബോൾ ചെയ്യാനായി ഇന്ന് ലഭിച്ചില്ല. അക്സർ പട്ടേൽ ഒരു ഓവർ മാത്രമാണ് പന്തെറിഞ്ഞത്.

ഇന്ന് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത് രവിചന്ദ്രൻ അശ്വിൻ ആയിരുന്നു. അശ്വിൻ മൂന്നു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ജഡേജ 7 വിക്കറ്റ് ആണ് നേടിയത്. ഓസ്ട്രേലിയയുടെ മിക്ക ബാറ്റ്സ്മാൻമാരും സ്വീപ്പിന് മുതിർന്ന ഔട്ട് ആവുകയായിരുന്നു. ഇന്ത്യൻ ബോളർമാരെ അക്രമിച്ച് കളിക്കാനാണ് ഓസ്ട്രേലിയൻ ബാറ്റർമാർ ശ്രമിച്ചത് എങ്കിലും പദ്ധതി പാളി.

അതിമനോഹരമായ രീതിയിലാണ് രവീന്ദ്ര ജഡേജ ഓസ്ട്രേലിയൻ ബാറ്റർമാരെ കുരുക്കിയത്. രവീന്ദ്ര ജഡേജ പന്തുകൾക്ക് മിക്ക ഓസ്ട്രേലിയൻ ബാറ്റർമാർക്കും മറുപടി ഉണ്ടായിരുന്നില്ല. രവീന്ദ്ര ജഡേജയുടെ അതിഗംഭീര ബോളിംഗ് പ്രകടനമാണ് മൂന്നാം ദിവസം ഡൽഹിയിലെ അരുൺ ജയ്‌റ്റ്ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഈ മികച്ച ബോളിംഗ് പ്രകടനതിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

ഇവനെ എത്ര പഠിച്ചിട്ടും ശരി ആവുന്നില്ലല്ലോ , വീണ്ടും സ്മിത്തിനെ കുരുക്കി അശ്വിൻ അണ്ണൻ ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരം ന്യൂഡൽഹിയിൽ പുരോഗമിക്കുകയാണ്. ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യം ഓസ്ട്രേലിയ ഇന്ത്യക്കെതിരെ 263 റൺസ് നേടിയിരുന്നു. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിന് അപേക്ഷിച്ചു മികച്ച രീതിയിലാണ് ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ ബാറ്റ് ചെയ്തത്.

ഓസ്ട്രേലിയക്കായി ഉസ്മാൻ ഖ്വാജാ ആദ്യ ഇന്നിങ്ൻസിൽ 81 റൺസ് നേടി. പീറ്റർ ഹാൻസ്കോമ്പ് 72 റൺസ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം നേടി. മികച്ച രീതിയിൽ ആയിരുന്നു ഇന്ത്യൻ സ്പിൻ ബോളർമാർ പന്തെറിഞ്ഞത്. ഓസ്ട്രേലിയക്കായി ഹാൻസ്കോമ്പ് – പാറ്റ് കമ്മിൻസ് കൂട്ടുകെട്ട് 200 റൺസ് നടക്കുന്നതിൽ നിർണായകമായി.

മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണർ രാഹുൽ പതിവുപോലെ പരാജയപ്പെട്ടു. ഓസ്ട്രേലിയ ഉയർത്തിയ സ്കോറിന് അടുത്ത് പോലും എത്തുമെന്ന് ഇന്ത്യൻ മുൻവിര ബാറ്റ്സ്മാൻമാരുടെ പ്രകടനം തോന്നിപ്പിച്ചില്ല എങ്കിലും അക്സർ പട്ടേലും രവിചന്ദ്രൻ അശ്വിനും ഇന്ത്യയെ കരകയറ്റി. ഇവർ രണ്ടുപേരും ചേർന്ന് ഇന്ത്യൻ ടോട്ടൽ 262 എത്തിച്ചു. അതുകൊണ്ടുതന്നെ ഒരു റൺ ലീഡ് മാത്രമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയും നന്നായി ബാറ്റ് ചെയ്തു.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഇന്നലെ മികച്ച രീതിയിൽ ബാറ്റ് ചെയ്തുവെങ്കിലും ഇന്ന് തകർന്നടിയുകയാണ്. ഇന്ത്യൻ സ്പിൻ ബോളർമാരായ അശ്വിനും ജഡേജയും ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ ഓവറിൽ തന്നെ ഇന്ന് ഓസ്ട്രേലിയയുടെ ബാറ്റ്സ്മാൻ ആയ ട്രാവിസ് ഹെഡ് പുറത്തായി. ഇന്നലെ മികച്ച രീതിയിൽ ആയിരുന്നു ഹെഡ് ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. പക്ഷേ ഇന്ന് മത്സരം തുടങ്ങിയ ഉടനെ തന്നെ അശ്വിൻ ഹെഡിനെ പുറത്താക്കി. ഇതോടെ ഓസ്ട്രേലിയൻ വിക്കറ്റുകൾ തുരുതുരാ വീണു തുടങ്ങി.

ഇന്ന് അശ്വിൻ ഓസ്ട്രേലിയയുടെ തുറുപ്പു ചീട്ടായ സ്റ്റീവ് സ്മിത്തിനെ അനായാസം പുറത്താക്കി. അശ്വിൻ എറിഞ്ഞ പന്ത് സ്മിത്ത് സ്വീപ്പിന് ശ്രമിക്കുകയായിരുന്നു. പക്ഷേ ബോള് ബാറ്റിൽ അടുത്ത് പോലും കിട്ടാതെ കാലിലു കൊണ്ടു. അമ്പയർ എൽ ബി ഡബ്ല്യു വിധിക്കുകയും ചെയ്തു. സ്മിത്ത് റിവ്യൂ ചെയ്തെങ്കിൽ ഔട്ടാണ് എന്ന് റീപ്ലേയിൽ വ്യക്തമായി. സ്മിത്തിന്റെ ഈ പുറത്താക്കലിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

ദേ വീണ്ടും ,ഇത്തവണ സ്മിത്തിനിനെ ! വീണ്ടും മങ്കാദിങ് ചെയ്യാൻ ശ്രമിച്ചു അശ്വിൻ ; വീഡിയോ കാണാം

വീറും വാശിയും നിറഞ്ഞ ബോർഡർ ഗവസ്കർ ട്രോഫി ആവേശകരമായി മുന്നേറുകയാണ്. ആദ്യ മത്സരത്തിൽ ഇന്നിങ്സ് തോൽവി രുചിച്ച ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ വിജയം നേടാൻ പൊരുതുകയാണ്. എന്നാൽ പതിവ് പോലെ തന്നെ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ ഓസ്ട്രേലിയ പതറുകയാണോ എന്ന് തോന്നൽ ഉണ്ടാവുകയാണ്.ബോർഡർ ഗവസ്കർ ട്രോഫിയിലെ മൂന്നാമത്തെ ദിവസമായ ഇന്നും പതിവ് പോലെ തന്നെ അശ്വിനും സ്മിത്തും തന്നെയാണ്.അശ്വിനെ കളിക്കാൻ വേണ്ടി പ്രത്യേക പരിശീലനമാണ് ഓസ്ട്രേലിയ നടത്തിയിരുന്നത്. എന്നാൽ പതിവ് പോലെ അശ്വിനും മങ്കാടിങ്ങും തന്നെയാണ് ഈ മണിക്കൂറിലെ ഏറ്റവും വലിയ വാർത്ത.

ബോർഡർ ഗവസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ്‌, ഡൽഹിയിലെ മൂന്നാമത്തെ ദിവസം. ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം പോരാടുകയാണ്.ഓസ്ട്രേലിയുടെ രണ്ടാം ഇന്നിങ്സ്. അശ്വിൻ പന്ത് എറിയുകയാണ്.എന്നാൽ അശ്വിൻ ബൗൾ എറിയുന്നതിന് മുന്നേ സ്മിത്ത് ക്രീസ് വിട്ട് ഇറങ്ങാൻ ശ്രമിക്കുന്നു. അശ്വിൻ പതിവ് പോലെ തന്നെ മങ്കാടിങ്ങിന് ശ്രമിക്കുന്നു.19 പന്തിൽ 9 റൺസ് എടുത്ത സ്മിത്തിനെ അശ്വിൻ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കി.

ഡൽഹി ടെസ്റ്റിലെ ആദ്യത്തെ ദിവസവും ഇത്തരത്തിൽ ഒരു സംഭവം നടന്നിരുന്നു. അശ്വിൻ ബൗൾ എറിയുന്നതിന് മുന്നേ ലാബുഷാനെ ക്രീസ് വിട്ട് ഇറങ്ങാൻ ശ്രമം നടത്തുന്നു. അശ്വിൻ പതിവ് പോലെ മങ്കാടിങ് ചെയ്യാൻ ശ്രമിക്കുന്നു.എന്നാൽ തൊട്ട് അടുത്ത ബോളിൽ ലാബുഷാനെ സ്റ്റമ്പിന് പുറകിൽ പോയി ഓടാൻ നിൽക്കുന്നു. നിലവിൽ ഓസ്ട്രേലിയ ഇന്ത്യൻ സ്പിന്നർക്ക്‌ മുന്നിൽ പതറുകയാണ്.

Categories
Cricket

ഇന്ത്യയുടെ തകർച്ചയിൽ ഗാലറിയിൽ മുഴുകിയത് അവൻ്റെ പേര് !ചെക്കൻ്റെ പ്രാധാന്യം മനസിലായില്ലേ :വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങുന്നു. ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ 263 പിന്തുടർന്ന ഇന്ത്യ 262 റൺസിൽ ഓൾഔട്ടായി. ഒരു റൺ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിംഗ് തുടങ്ങിയ അവർ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ഇന്നിംഗ്സിൽ ടോപ് സ്കോററായ ഉസ്മാൻ ഖവാജയുടെ വിക്കറ്റാണ് അവർക്ക് നഷ്ടമായത്. 6 റൺസ് എടുത്ത അദ്ദേഹത്തെ ജഡേജയുടെ പന്തിൽ ശ്രേയസ് അയ്യർ മികച്ചൊരു ക്യാച്ച് എടുത്താണ് പുറത്താക്കിയത്.

വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് സ്കോർബോർഡിൽ 66 റൺസ് ആയപ്പോഴേക്കും 4 മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നീട് വൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുന്നതിൽനിന്നും ഇന്ത്യയെ രക്ഷിച്ചത് രണ്ട് കൂട്ടുകെട്ടുകളാണ്. ആദ്യത്തേത് അഞ്ചാം വിക്കറ്റിൽ കോഹ്‌ലിയുടെയും ജഡേജയുടെയും 59 റൺസ് കൂട്ടുകെട്ട്. കോഹ്‌ലി 44 റൺസും ജഡേജ 26 റൺസും എടുത്തു പുറത്തായ ശേഷം 139/7 എന്ന നിലയിലായ ഇന്ത്യ, വീണ്ടും ഒരിക്കൽകൂടി പ്രതിസന്ധി നേരിട്ടു. അപ്പോഴാണ് ഓൾറൗണ്ടർമാരായ അശ്വിന്റെയും അക്ഷർ പട്ടേലിന്റെയും 114 റൺസ് കൂട്ടുകെട്ട്. അശ്വിൻ 37 റൺസും പട്ടേൽ 74 റൺസും എടുത്തു മടങ്ങി.

മത്സരത്തിൽ ഇന്ത്യൻ ടോപ് ഓർഡർ തകർന്ന സമയത്ത് ഗാലറിയിൽ നിന്നും മുഴങ്ങിക്കേട്ട ഒരു ശബ്ദമുണ്ടായിരുന്നു. ഋഷഭ്… ഋഷഭ്… ഋഷഭ്… എന്നുള്ള വിളികൾ! അതേ, ഇത്തരമൊരു അവസ്ഥയിൽ ആരാധകർ ഒരുപാട് മിസ് ചെയ്തത് പന്തിന്റെ പോലെയുള്ള കൗണ്ടർ അറ്റാക്കിങ് ഇന്നിങ്സുകൾ ആയിരുന്നു. ഇന്ത്യൻ ടീമിലെത്തി ചുരുങ്ങിയ കാലയളവിൽ തന്നെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ആയിമാറിയ പന്തിന്റെ, ആ ബാറ്റിംഗ് ശൈലി തന്നെയാണ് ഇന്ത്യയെ ഒരുപാട് വിജയങ്ങളിലേക്ക്‌ നയിച്ചിട്ടുള്ളത്.

ടീം പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോഴും യാതൊരു വിധ ഭയവും ടെൻഷനും കൂടാതെ തകർത്തടിച്ച് എതിരാളികളെ വിറപ്പിക്കുന്ന ഇന്നിങ്സുകളുടെ അസാന്നിധ്യം ഇന്ത്യ ഈ സമയങ്ങളിൽ വളരെയധികം അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ നടന്ന ഒരു വാഹനാപകടത്തിൽ പരുക്കേറ്റ അദ്ദേഹത്തിന് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ ഇനിയും ഒരുപാട് മാസങ്ങൾ നീണ്ട വ്യായാമങ്ങളും കഠിനാധ്വാനവും വേണ്ടിവരും. അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കാം.

Categories
Cricket Latest News

നിന്നോട് ഞാൻ ചായ ചോദിച്ചോ ഡാ കുഞ്ഞിരാമാ ! കോഹ്ലിയെഫുഡ് കഴിക്കാൻ വിളിച്ചപ്പോൾ ഉള്ള രംഗം വൈറൽ ആകുന്നു ;വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ് ട്രോഫിയിലെ രണ്ടാം മത്സരം ഡൽഹിയിൽ പുരോഗമിക്കുകയാണ്. മികച്ച രീതിയിലാണ് ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ-ഓസ്ട്രേലിയ ഉയർത്തിയ റണ്ണിന് തൊട്ടടുത്തുപോലും എത്തുമെന്ന് തോന്നിച്ചില്ല എങ്കിലും കോഹ്ലിയും, അശ്വിനും, അക്സർ പട്ടേലും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഒരു റൺ മാത്രമാണ് ഓസ്ട്രേലിയ നേടിയ ലീഡ്.

മത്സരത്തിൽ വിരാട് കോടി നല്ല രീതിയിൽ ബാറ്റ് ചെയ്തു വരികയായിരുന്നു. ബൗൺസ് നന്നേ കുറഞ്ഞ പന്തുകളും പെട്ടെന്ന് കുത്തി പൊങ്ങി വരുന്ന പന്തുകളും വിരാട് കോഹ്ലി നന്നായി സൂക്ഷ്മതയോടെ കളിച്ചു. ഒരുതരത്തിലും വിരാട് കോലിക്ക് വെല്ലുവിളിയാകാൻ ഓസ്ട്രേലിയൻ സ്പിന്നർമാരെ കൊണ്ട് കഴിഞ്ഞില്ല. ഏറെക്കാലത്തിനു ശേഷമാണ് വിരാട് കോഹ്ലി ഒരു ടെസ്റ്റ് മത്സരത്തിൽ ഇത്ര നന്നായി ബാറ്റ് ചെയ്യുന്നത് എന്നായിരുന്നു ഹർഷാ ബോഗ്ലെ പറഞ്ഞ കമന്റ്.

പക്ഷേ അപ്രതീക്ഷിതമായി വിരാട് കോഹ്ലി 44ഇൽ എത്തി നിൽക്കവേ അരങ്ങേറ്റ ബോളർ മാത്യു കുന്നമ്മൻ എറിഞ്ഞ ബോളിൽ വിരാട് കോഹ്ലി പുറത്തായി. സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നടങ്കം കോഹ്ലിയുടെ പുറത്താകലിന് അമ്പയർക്ക് തെറ്റ് പറ്റി എന്നുള്ള വിമർശനം ഉയർന്നിട്ടുണ്ട്. മാത്യു എറിഞ്ഞ പന്തിൽ അമ്പയർ നിതിൻ മേനോൻ എൽ ബി ഡബ്ലിയു നൽകിയതാണ് വൻ വിവാദമായിരിക്കുന്ന സംഭവം.

ഔട്ട് കൊടുത്ത ഉടനെ കോഹ്ലി റിവ്യൂ ചെയ്തു. റിവ്യൂവിൽ കോഹ്ലിയുടെ ബാറ്റിനും പാഡിനും ഒരേ സമയം ബോൾ തട്ടുന്നത് ആയാണ് കണ്ടത്. പക്ഷേ ഓൺഫീൽഡ് അമ്പയർ ഔട്ട് നൽകിയതിനാൽ തേർഡ് അമ്പയർ നിതിൻ മേനോൻ നൽകിയ തീരുമാനം മാറ്റിയില്ല. പക്ഷേ നിയമപ്രകാരം ഒരേ സമയത്ത് ബാറ്റിനും പന്ത് കൊള്ളുന്നുണ്ട് എങ്കിൽ അത് ബാറ്റ്സ്മാൻ അനുകൂലമായ വിധി നൽകണം എന്നാണ് നിയമത്തിൽ പറയുന്നത്.

ഈ വിധിയിൽ വിരാട് കോഹ്ലിയും ഇന്ത്യൻ ഡഗ്ഔട്ടും നിരാശരാണ് എന്നത് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. ഔട്ട് ആയ ശേഷം വിരാട് കോഹ്ലി ഡ്രസ്സിംഗ് റൂമിൽ എത്തിയപ്പോഴാണ് വളരെ കൗതുകം നിറഞ്ഞ സംഭവം അരങേയേറിയത്. ഔട്ട് ആയ ശേഷം റിപ്ലൈ ഡ്രസ്സിംഗ് റൂമിൽ ഇരുന്ന് കോഹ്ലി കാണുകയായിരുന്നു. തൊട്ടടുത്തിരുന്ന ഇന്ത്യൻ കോച്ചിംഗ് സ്റ്റാഫുമായി അത് ഔട്ട് അല്ല എന്നുള്ള സംവാദത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു വിരാട് കോഹ്ലി.

ഈ സമയത്ത് ചായയുമായി ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് കോഹ്ലിയുടെ അടുത്തെത്തി. കോഹ്ലി വേണ്ട എന്നു പറഞ്ഞു മടക്കി അയച്ചു. പലയാളുകളും ഈ രംഗം നാടോടിക്കാറ്റ് സിനിമയിലെ രംഗവുമായി താരതമ്യപ്പെടുത്തുന്നുണ്ട്. തിലകനും ചായയുമായി വരുന്ന ആളും തമ്മിലുള്ള രംഗവുമായാണ് പലയാളുകളും ഈ സംഭവത്തെ താരതമ്യപ്പെടുത്തുന്നത്. സോഷ്യൽ മീഡിയ ഒന്നടങ്കം ചിരിയോടെയാണ് ഈ വീഡിയോ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നാടോടിക്കാറ്റ് സിനിമയിലെ രംഗം ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം കാണാം.

https://twitter.com/KanavEdits/status/1626882658528636928?t=eEe0C-OaBnbzVMHVAH0t4g&s=19
Categories
Cricket Latest News

അയ്യർ ദി ഗ്രേറ്റ്! ബോൾ വന്നതിനേക്കൾ സ്പീഡിൽ ക്യാച്ച് എടുത്തു അയ്യർ ; കിടിലൻ ക്യാച്ച് വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ട്രോഫിയിലെ രണ്ടാം മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ നേരിയ മുൻതൂക്കം നേടിയെടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 263 റൺസാണ് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്. ഉസ്മാൻ ഖ്വാജയുടെ മികച്ച ബാറ്റിംഗ് ആയിരുന്നു ആദ്യം ഇന്നിങ്സിൽ ഓസ്ട്രേലിയയെ മികച്ച സ്കോറിൽ എത്തിച്ചത്. 81 റൺസ് ആണ് ഖ്വാജ നേടിയത്.

ഓസ്ട്രേലിയക്കായി പീറ്റർ ഹാൻസ്കോമ്പും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഹാൻസ്കോമ്പ് 72 റൺ നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 33 റൺസ് നേടി. ഹാൻസ്കോമ്പ് പാറ്റ് കമ്മിൻസ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 200 കടത്തിയത്. മുഹമ്മദ് ഷമി നാലു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ രവീന്ദ്ര ജഡേജയും അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ തകർന്നടിഞ്ഞു.

ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ വീണ്ടും നിരാശപ്പെടുത്തി. 17 റൺസ് ആണ് രാഹുലിന്റെ സമ്പാദ്യം. വളരെ മനോഹരമായ രീതിയിൽ ബാറ്റ് ചെയ്ത രോഹിത് ശർമയെ 32 റൺസ് നേടി നിൽക്കവേ ലിയോൺ ബൗൾഡ് ചെയ്തു. തന്റെ നൂറാം മത്സരത്തിനായി ഇറങ്ങിയ ചെതേശ്വർ പൂജാര പൂർണ്ണമായും നിരാശപ്പെടുത്തി. പുജാര റൺസ് ഒന്നും നേടിയില്ല. ശ്രേയസ് അയ്യർ നാലു റൺസ് മാത്രം നേടി പുറത്തായി.

വിരാട് കോലിയും രവീന്ദ്ര ജഡേജയും ഇന്ത്യയെ കരകയറ്റാനായി ശ്രമിച്ചു എങ്കിലും 26 റൺസിൽ നിൽക്കവേ ജഡേജ എൽ ബി ഡബ്ല്യു ആയി മടങ്ങി. ബോളർമാർക്ക് ഒരു പഴുതുപോലും നൽകാതെ ബാറ്റ് ചെയ്ത വിരാട് കോലി അപ്രതീക്ഷിതമായി 44 റൺസിൽ നിൽക്കവേ പുറത്തായി. വരുംദിവസങ്ങളിൽ വലിയ വിവാദമാകാൻ സാധ്യതയുള്ള പുറത്താക്കാൻ ആയിരുന്നു വിരാട് കോലിയുടെത്.

കെ എസ് ഭരത്തും പെട്ടെന്ന് തന്നെ പുറത്തായി. പക്ഷേ പിന്നീട് കണ്ടത് ഇന്ത്യയുടെ വാലറ്റത്തിന്റെ ചെറുത്തുനിൽപ്പായിരുന്നു. ഓൾ റൗണ്ടർമാരായ അശ്വിനും അക്സർ പട്ടേലും ചേർന്ന് ഇന്ത്യയെ കര കയറ്റി. മികച്ച രീതിയിൽ ആയിരുന്നു ഇരുവരും ബാറ്റ് ചെയ്തത്. ഓസ്ട്രേലിയയുടെ സ്കോറിന്റെ അടുത്തെത്തുമെന്ന് ഒരുതരത്തിലും തോന്നാത്ത സ്ഥലത്ത് നിന്നും ഇന്ത്യ അതിവേഗം മുന്നോട്ട് നീങ്ങി. അക്സർ പട്ടേൽ 74ഉം രവിചന്ദ്രൻ അശ്വിൻ 37 ഉം റൺസ് നേടി.

ഇന്ത്യ 262 റൺസ് നേടി പുറത്തായി എങ്കിലും ഓസ്ട്രേലിയക്ക് ഒരു റണ്ണിന്റെ ലീഡ് മാത്രമാണ് ഇന്ത്യ നൽകിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ തകർത്ത് അടിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ 12 ഓവർ ആണ് ഇന്ന് ബോൾ ചെയ്തത് എങ്കിലും ഓസ്ട്രേലിയ 61 റൺസ് നേടി നിൽക്കുകയാണ്. ഉസ്മാൻ ഖ്വാജയുടെ വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. രവീന്ദ്ര ജഡേജയാണ് ഈ വിക്കറ്റ് സ്വന്തമാക്കിയത്. 200 നു മുകളിൽ ഓസ്ട്രേലിയ ലീഡ് സ്വന്തമാക്കിയാൽ ഇന്ത്യക്ക് പിന്തുടരുക എന്നത് ചിലപ്പോൾ അപ്രാപ്യമായേക്കാം.

ജഡേജയുടെ പന്തിൽ ഉസ്മാൻ ഖ്വാജ സ്വീപ്പ് കളിക്കാൻ ശ്രമിച്ചാണ് പുറത്തായത്. ആ ഓവറിൽ ഒരു ബൗണ്ടറിൽ നേടി നിൽക്കെയാണ് ഉസ്മാൻ ഖ്വാജ അനാവശ്യ ഷോട്ടിന് മുതിർന്നത്. ശ്രേയസ് അയ്യർ മികച്ച ക്യാച്ച് ആണ് ഇന്ത്യക്കായി ഉസ്മാൻ ഖ്വാജയുടെ വിക്കറ്റ് നേടാനായി കൈക്കൂള്ളിൽ ആക്കിയത്. ശ്രേയസ് അയ്യറിന്റെ ഈ ഗംഭീര ഫീൽഡിങ് പ്രകടനത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News Malayalam Video

ഇവനെ ഒക്കെ ആരാ അമ്പയർ ആക്കിയത്?തൻ്റെ വിക്കറ്റിൻ്റെ റിപ്ലേ കണ്ട് ഡ്രസ്സിംഗ് റൂമിൽ കലിപ്പോടെ കോഹ്‌ലി ; വീഡിയോ കാണാം

ഡൽഹി ടെസ്റ്റിൽ രണ്ടാം ദിനമായ ഇന്ന് ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റൺസ് പിന്തുടരുന്ന ടീം ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായി പൊരുതുന്നു. ചായക്ക് പിരിയുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന നിലയിലാണ്. ഓൾറൗണ്ടർമാരായ രവിച്ചന്ദ്രൻ അശ്വിനും അക്ഷർ പട്ടേലുമാണ്‌ ക്രീസിൽ. കോഹ്‌ലി 44 റൺസും നായകൻ രോഹിത് ശർമ 32 റൺസും ജഡേജ 26 റൺസും എടുത്ത് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ നതാൻ ലയനാണ് ഇന്ത്യയെ തകർത്തത്.

മത്സരത്തിൽ ഇന്ത്യ 66/4 എന്ന നിലയിൽ പ്രതിസന്ധിയിൽ നിൽക്കെ ജഡേജയെ കൂട്ടുപിടിച്ച് ടീമിനെ കരകയറ്റി അർഹിച്ച അർദ്ധസെഞ്ചുറി നേട്ടം കൈവരിക്കാൻ നിൽക്കെയാണ് ഒരു ദൗർഭാഗ്യകരമായ രീതിയിലൂടെ കോഹ്‌ലി 44 റൺസിൽ പുറത്താകുന്നത്. അരങ്ങേറ്റമത്സരം കളിക്കുന്ന മാത്യൂ കൻഹെമാനിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് കോഹ്‌ലി ഔട്ടായത്. എന്നാൽ അദ്ദേഹം റിവ്യൂ നൽകിയിരുന്നു. പന്ത് ഒരേസമയം ബാറ്റിനും പാഡിനും ഇടയിൽ ഇരുന്ന സമയത്താണ് അമ്പയർ നിതിൻ മേനോൻ ഔട്ട് വിളിക്കുന്നത്. ആദ്യം ബാറ്റാണോ അതോ പാഡ് ആണോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതോടെ തേർഡ് അമ്പയർ ഓൺഫീൽഡ് അമ്പയറുടെ തീരുമാനത്തിൽ തുടരുകയായിരുന്നു.

മൈതാനത്ത് നിന്നും മടങ്ങിയശേഷം ഡ്രസ്സിംഗ് റൂമിൽ സഹതാരങ്ങൾക്കും പരിശീലകർക്കും അരികിൽ നിന്നുകൊണ്ട് തന്റെ വിക്കറ്റ് വീഡിയോ റീപ്ലേ കാണുന്ന വിരാട് കോഹ്‌ലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വളരെ അക്ഷമനായി വീഡിയോ കണ്ടുകൊണ്ടിരുന്ന കോഹ്‌ലി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനോട് അതൊരിക്കലും ഔട്ട് അല്ല എന്നു പറഞ്ഞുകൊണ്ടാണ് നിരാശനായി അകത്തേക്ക് കയറിപ്പോകുന്നത്. ഇതിനുമുൻപും പല സന്ദർഭങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് നിൽക്കുന്നതിനിടയിൽ ഇത്തരം ദൗർഭാഗ്യകരമായ പുറത്താകൽ ഒരുപാട് തവണ സംഭവിച്ചിട്ടുള്ള ഒരു താരമാണ് വിരാട് കോഹ്‌ലി.

വിക്കറ്റ് വിഡിയോ :

Categories
Cricket Latest News

അതെങ്ങനെ ഔട്ടായി ,ബാറ്റിൽ ടച്ച് ഉണ്ടല്ലോ ! കോഹ്ലിയുടെ വിക്കറ്റ് വിളിച്ച അമ്പയർ എയറിൽ ; വീഡിയോ കാണാം

ഡൽഹി സ്റ്റേഡിയത്തിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 150 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ഓപ്പണർമാരായ നായകൻ രോഹിത് ശർമ 32 റൺസും രാഹുൽ 17 റൺസും എടുത്ത് പുറത്തായപ്പോൾ പൂജാര പൂജ്യനായും ശ്രേയസ് അയ്യർ നാല് റൺസ് എടുത്തും മടങ്ങി. 66/4 എന്ന നിലയിൽ ആയിരുന്ന ഇന്ത്യയെ ജഡേജയും കോഹ്‌ലിയും ചേർന്ന 59 റൺസ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. അൽപം പ്രതീക്ഷ നൽകിയെങ്കിലും ഈ കൂട്ടുകെട്ടും ഒടുവിൽ തകർന്നു. ജഡേജ 26 റൺസും കോഹ്‌ലി 44 റൺസും എടുത്ത് പുറത്തായി.

വരും ദിവസങ്ങളിൽ വൻ വിവാദങ്ങൾക്ക് വഴിവയ്ക്കുന്ന രീതിയിൽ ഉള്ള ഒരു പുറത്താകൽ ആയിരുന്നു ഇന്ന് വിരാട് കോഹ്‌ലിയുടെ വിക്കറ്റ്. അരങ്ങേറ്റമത്സരം കളിക്കുന്ന ഇടംകൈയ്യൻ സ്പിന്നർ മാത്യൂ കൻഹെമാനാണ് തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയത്. എന്നാൽ അതൊരു പൂർണമായി അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സംഭവിച്ചത്. വിക്കറ്റിന് മുന്നിൽ കുരുങ്ങി കോഹ്‌ലി പുറത്താകുമ്പോൾ പന്ത് ഒരേസമയം ബാറ്റിനും പാഡിനും ഇടയിൽ ആയിരുന്നു.

https://twitter.com/SportyVishaI/status/1626850471658016768?t=JRbEmWLWCoS6huIGVT7Stw&s=19

അമ്പയർ നിതിൻ മേനോൻ ആദ്യം ഔട്ട് വിളിച്ചിരുന്നു. അതുകൊണ്ട് തന്നെ അമ്പയേഴ്സ് കോളിൽ അത് ഔട്ട് തന്നെയായി തേർഡ് അമ്പയർ വിധിച്ചു. ആദ്യം പന്ത് ബാറ്റിൽ ആണോ അതോ പാഡിൽ ആണോ കൊണ്ടത് എന്നത് കണ്ടെത്തുക വളരെ പ്രയാസമായിരുന്നു. ഒരുപാട് തവണ കണ്ടതിനുശേഷമാണ് തേർഡ് അമ്പയർ ഔട്ട് വിളിച്ചത്. മാത്രമല്ല, എൽബിഡബ്ലിയൂ സ്റ്റമ്പിന്റെ തൊട്ടു എഡ്ജിൽ ആയിരുന്നു കൊള്ളുമായിരുന്നത് എന്ന് റീപ്ലേകളിൽ തെളിഞ്ഞു. അമ്പയർ നിതിൻ മേനോൻ അത് നോട്ട്ഔട്ട് വിളിച്ചിരുന്നു എങ്കിൽ ആ തീരുമാനം നിലനിൽക്കുമായിരുന്നു. വളരെ നിരാശനായാണ് കോഹ്‌ലി മൈതാനം വിട്ടത്.

വീഡിയോ :

Categories
Cricket Latest News Malayalam

കെട്ടിപുടി കെട്ടിപുടി ഡാ !തമ്മിൽ കൂട്ടിയിടിച്ച് സ്മിത്തും ജഡേജയും ,ശേഷം പരസ്പരം കെട്ടിപിടിച്ചു താരങ്ങൾ ; വീഡിയോ കാണാം

ഡൽഹിയിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റൺസ് പിന്തുടർന്ന് ഇന്നലെ 9 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 21 റൺസ് നേടിയിരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഇന്ന് വൈസ് ക്യാപ്റ്റൻ രാഹുലിന്റെയും വിക്കറ്റാണ്‌ ആദ്യം നഷ്ടമായത്. പതിനെട്ടാം ഓവറിൽ നതാൻ ലയൺ അദ്ദേഹത്തെ വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കി. തുടർന്ന് ഇരുപതാം ഓവറിലെ രണ്ടാം പന്തിൽ നായകൻ രോഹിത് ശർമ്മയെ ക്ലീൻ ബോൾഡ് ചെയ്ത ലയൺ, നാലാം പന്തിൽ തന്റെ നൂറാം ടെസ്റ്റ് കളിക്കുന്ന പൂജാരയെ പൂജ്യത്തിലും പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചു. തുടർന്ന് ലയാണിന്റെ തന്നെ പന്തിൽ പീറ്റർ ഹാൻഡ്‌സ്‌കോമ്പിന്റെ കിടിലൻ റിഫ്ലക്സ് ക്യാച്ചിലൂടെ ശ്രേയസ് അയ്യരും കൂടാരം കയറിയപ്പോൾ ഇന്ത്യൻ സ്കോർ 66/4.

വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും ചേർന്ന കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ ബാറ്റ് ചെയ്ത് ലഞ്ചിന് പിരിഞ്ഞു. മത്സരം പുനരാരംഭിച്ച സമയത്ത് ജഡേജയും സ്റ്റീവൻ സ്മിത്തും പരസ്പരം കൂട്ടിയിടിക്കുന്ന നിമിഷമുണ്ടായി. നതൻ ലയൺ എറിഞ്ഞ നാല്പതാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു അത്. കവറിലേക്ക് തട്ടിയിട്ട് സിംഗിൾ എടുക്കാൻ താൽപര്യം കാണിച്ച ജഡേജ പിച്ചിന്റെ പകുതിയോളം ദൂരം പിന്നിട്ടിരുന്നു. എന്നാൽ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന വിരാട് കോഹ്‌ലി അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു.

ഫീൽഡർ പന്ത് വിക്കറ്റ് കീപ്പർക്ക് നൽകുന്നതിന് മുന്നേതന്നെ ജഡേജ തിരികെയോടി ക്രീസിൽ എത്തിയെങ്കിലും, അവിടെ സ്ലിപ്പിൽ നിൽക്കുകയായിരുന്ന സ്റ്റീവൻ സ്മിത്ത്, ഓവർ പൂർത്തിയായശേഷം മറ്റേ എൻഡിലേക്ക്‌ നീങ്ങുന്ന അവസ്ഥയിൽ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. എങ്കിലും ഇരുവരും ചേർന്ന് കെട്ടിപ്പിടിച്ച് നിന്നതുകൊണ്ട് രണ്ടാളും വീഴാതെ രക്ഷപ്പെട്ടു. തുടർന്ന് പരസ്പരം പുഞ്ചിരി സമ്മാനിച്ച് ഒരു ചെറിയ ഹസ്തദാനവും നൽകി ഇരുവരും മടങ്ങിയപ്പോൾ ഗാലറിയിൽ നിന്നും ആർപ്പുവിളികൾ ഉയർന്നു.

Categories
Cricket Latest News

അപകടം നിറഞ്ഞ ബോൾ ,വാർണൻ ടെസ്റ്റിൽ നിന്നും പുറത്ത് ,കാരണം സിറാജിൻ്റെ ഈ ഡെലിവറി ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ഡൽഹിയിൽ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ മത്സരത്തിന് അപേക്ഷിച്ചു താരതമ്യേന മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്. ഉസ്മാൻ ഖ്വാജ 81 റൺസ് നേടി ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോററായി. ആക്രമിച്ചാണ് ഉസ്മാൻ ഖ്വാജാ ഇന്ത്യൻ ബോളർമാരെ നേരിട്ടത്.

ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ആദ്യ ഇന്നിംഗ്സിൽ 263 റൺസ് നേടി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലു വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജിയും രവിചന്ദ്രൻ അശ്വിനും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി. ഓസ്ട്രേലിയക്കായി പീറ്റർ ഹാൻസ്കോംമ്പ് 72 റൺസ് സ്വന്തമാക്കി പുറത്താകാതെ നിന്നു. ഹാൻസ്കോംമ്പ് – പാറ്റ് കമ്മിൻസ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയക്ക് 200 നു മുകളിലുള്ള സ്കോർ സമ്മാനിച്ചത്. പാറ്റ് കമ്മിൻസ് 33 റൺസ് സ്വന്തമാക്കി.

മികച്ച ഓപ്പണിങ് പാർട്ണർഷിപ്പ് ആണ് ഡേവിഡ് വാർണറും ഉസ്മാൻ ഖ്വാജയും ഓസ്ട്രേലിയക്ക് നൽകിയത്. കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയൻ ഓപ്പണർമാർ പരാജയപ്പെട്ടത് വിമർശനങ്ങൾ ഉയർത്തിയിരുന്നു. പക്ഷേ കഴിഞ്ഞ മത്സരത്തിൽ നിന്നും വ്യത്യസ്തമായി 50 റൺസ് പാർട്ണർഷിപ്പ് ഇരുവരും ഓസ്ട്രേലിയയിലേക്ക് സമ്മാനിച്ചു. ഇതിൽ വാർണർ 15 റൺസ് മാത്രമേ നേടിയുള്ളൂ എങ്കിലും തീരെ ഫോം ഔട്ട് ആയ വാർണറിന് 15 റൺസ് ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.

ബാറ്റ് ചെയ്യുന്നതിനിടെ വാർണർ 44 പന്തുകൾ നേരിട്ടു. ഇതിൽ ഇന്ത്യയുടെ ഫാസ്റ്റ് ബോളർമാർ നന്നായി വാർണറെ വെള്ളം കുടിപ്പിച്ചു. പലതവണയാണ് ഓസ്ട്രേലിയയുടെ മെഡിക്കൽ സ്റ്റാഫ് ഗ്രൗണ്ടിലെത്തിയത്. കയ്യിലും തലയിലും ഒക്കെ വാർണർ നിരവധി തവണ ബോളുകൾ സ്വീകരിച്ചു. അതിൽ സിറാജ് എറിഞ്ഞ ബൗൺസർ വാർണറുടെ തലയിൽ കൊണ്ടു. 9.5 ഓവറിലെ പന്താണ് വാർണറിന് പരിക്ക് സമ്മാനിച്ചത്.

സിറാജ് എറിഞ്ഞ മുന്നിലത്തെ ബോൾ വാർണറുടെ കയ്യിൽ കൊണ്ടുവെങ്കിൽ തൊട്ടടുത്ത ബോൾ കൊണ്ടത് വാർണറുടെ തലയിൽ ആയിരുന്നു. ഇപ്പോൾ പുറത്തുവരുന്ന വാർത്ത വാർണർ കൺകഷൻ ബാധിച്ച് ഇനിയുള്ള ദിവസങ്ങളിൽ ഈ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കില്ല എന്നാണ്. വാർണർക്ക് പകരം കഴിഞ്ഞ മത്സരത്തിൽ കളിച്ച മാറ്റ് റെൻഷോ കൺകഷൻ സബ്‌സിട്യൂട്ടായി ഓസ്ട്രേലിയൻ ടീമിൽ എത്തിയിട്ടുണ്ട്. വർണർക്ക് പരിക്ക് പറ്റിയ ഈ സിറാജിന്റെ ബോൾ കാണാം.