Categories
Latest News

ഇതൊക്കെ ആരേലും റിവ്യൂ കൊടുക്കോ!ബോൾ ബാറ്റിൻ്റെ ഏഴകലത്ത്‌ പോലും ഇല്ല ; വീഡിയോ

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം പുരോഗമിക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടെസ്റ്റ് സീരീസ് ഇന്ത്യ 2-1ന് നേടിയിരുന്നു. ലോകകപ്പിന് മുന്നൊരുക്കം എന്നുള്ള രീതിയിലാണ് ഈ ഏകദിന പരമ്പരയെ എല്ലാവരും നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ പരമ്പര ജയിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് ടീമിൽ കാര്യമായ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ഓസ്ട്രേലിയക്കായി ഇന്ന് ഡേവിഡ് വാർണർ കളിക്കുന്നുണ്ട്. ആദ്യ ഏകദിനത്തിൽ ഇന്ത്യ-ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചു വന്നിരുന്നു. 10 വിക്കറ്റിനാണ് കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏകദിന ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും നേരത്തെ കയറിയിരുന്നു. ഇന്ത്യയിൽ വച്ചാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാൽ ഇരുടീമുകളും ഈ മത്സരം വളരെ നിർണായകമാണ്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ മികച്ച തുടക്കം ലഭിച്ചു എങ്കിലും പിന്നീട് ഇന്ത്യയുടെ ബോളർമാരുടെ മികച്ച പ്രകടനത്തിനാൽ വിചാരിച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ല. 269 റൺസിന് ഓസ്ട്രേലിയ പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയും ഗില്ലും ചേർന്ന് മികച്ച തുടക്കം നൽകി. രണ്ട് വിക്കറ്റ് നഷ്ടമായി എങ്കിലും ഇന്ത്യ മികച്ച നിലയിലാണ്.

മത്സരം ജയിച്ച് സീരീസ് സ്വന്തമാക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. മത്സരത്തിൽ ബാറ്റിംഗിന് എത്തിയ വിരാട് കോഹ്ലിയുടെ ബാറ്റിന് എഡ്ജ് ചെയ്തതായി ബോളർമാർ അപ്പീൽ ചെയ്തു. എന്നാൽ അമ്പയർ നിതിൻ മേനോൻ നോട്ട് ഔട്ട് നൽകി. പക്ഷേ അലക്സ് ക്യാരിയും ബോളർ ഷോൺ എബൗട്ടും അപ്പീൽ ചെയ്തു.

തുടർന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് തീരുമാനം റിവ്യൂനായി നൽകി. പക്ഷേ റിവ്യൂ ചെയ്തപ്പോൾ ബോളും ബാറ്റും തമ്മിൽ വലിയ ദൂരമുള്ളതായി കണ്ടു. തുടർന്ന് തേർഡ് അമ്പയർ നോട്ട് ഔട്ട് നൽകി. റിപ്ലൈ കാണുമ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ ഉൾപ്പെടെ താങ്കൾക്ക് പറ്റിയ അബദ്ധത്തിൽ ഓർത്തു ചിരിക്കുന്നുണ്ടായിരുന്നു. ഓസ്ട്രേലിയ റിവ്യൂ എടുത്ത ഈ വലിയ അബദ്ധത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Uncategorized

സ്റ്റാർക്കിന്റെ ഇൻസ്വിങ് ബോളിന് ഫ്ലിക്ക് ഷോട്ട് സിക്സുമായി ഗില്ലിന്റെ മറുപടി. ഷോട്ട് കണ്ട് അന്തം വിട്ട് സ്മിത്തും രോഹിത്തും

മികച്ച ഫോമിലായിരുന്നു ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് വരുമ്പോൾ ഗിൽ. എന്നാൽ ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും താരത്തിന് തിളങ്ങാനായില്ല. മാത്രമല്ല ഈ രണ്ട് മത്സരങ്ങളിലും ഒരേ രീതിയിൽ തന്നെ ഒരു ബൗളേർക്ക് മുന്നിലാണ് ഗിൽ പുറത്തായത്.സ്റ്റാർക്കിന് മുന്നിലാണ് ഈ രണ്ട് തവണയും ഗിൽ പുറത്തായത്. ഈ ഒരു കാരണം കൊണ്ട് തന്നെ ഗില്ലിന് എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇപ്പോൾ ഈ വിമർശനങ്ങൾ എല്ലാം ഇപ്പോൾ കാറ്റിൽ പറത്തിയിരിക്കുകയാണ് ഗിൽ. നിലവിൽ സ്റ്റാർക്കിനെതിരെ മികച്ച രീതിയിൽ താരം ബാറ്റ് ചെയ്യുകയാണ്.സ്റ്റാർക് എറിഞ്ഞ രണ്ടാമത്തെ ഓവറിൽ അടിച്ച സിക്സ് എത്രത്തോളമാണ് തന്റെ പ്രതിഭ എന്നതിന്റെ തെളിവാണെന്ന് ഗിൽ അടിവരയിടുന്നു.തുടർന്ന് വന്ന ഓവറിലും തുടർച്ചയായ ബൗണ്ടറികൾ ഗിൽ നേടി. എന്നാൽ ആ സിക്സ് വന്ന വഴി നമുക്ക് ഒന്ന് പരിശോധിക്കാം.

ഓസ്ട്രേലിയ ഉയർത്തിയ 270 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ മികച്ച രീതിയിൽ തുടങ്ങി.ഇന്നിങ്സിലെ മൂന്നാമത്തെ ഓവർ.ഓവറിലെ നാലാമത്തെ പന്ത്. സ്റ്റാർക്കിന്റെ ഒരു ഇൻ സ്വിങർ.മിഡിൽ സ്റ്റമ്പിൽ വന്ന പന്ത് ഗിൽ ഫ്ലിക്ക് ചെയ്യുന്നു.പന്ത് നിലം തൊടാതെ ഗാലറിയിലേക്ക്.ഗില്ലിന്റെ ഈ ഷോട്ട് കണ്ട ഇന്ത്യൻ നായകനും ഓസ്ട്രേലിയ നായകനും അഭിനന്ദിക്കാൻ മറന്നില്ല.താരത്തിന്റെ ഷോട്ട് കണ്ട് അന്തം വിട്ട ഇരുവരുടെയും ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

Categories
Cricket

എത്ര പെട്ടന്നാണ് റിയാക്ഷൻ മാറിയത് , നിർബന്ധിച്ചു റിവ്യൂ എടുപ്പിച്ച കുൽദീപിനോടുള്ള രോഹിത് ശർമയുടെ റിയാക്ഷൻ കാണാം

ചെന്നൈയിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടീം ഇന്ത്യക്ക് 270 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 49 ഓവറിൽ 269 റൺസിൽ ഓൾഔട്ടായി. ഇന്ത്യക്കായി ഹാർദ്ദിക്‌ പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 47 റൺസ് എടുത്ത ഓപ്പണർ മിച്ചൽ മാർഷാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. സഹഓപ്പണർ ട്രാവിസ് ഹെഡ് 33 റൺസും വിക്കറ്റ് കീപ്പർ അലക്സ് കാരി 38 റൺസും എടുത്തു പുറത്തായി. പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ വിജയം വീതമാണുള്ളത്‌.

മത്സരത്തിൽ കുൽദീപ് യാദവ് എറിഞ്ഞ 39ആം ഓവറിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ശാന്തത നഷ്ടപ്പെടുന്നത് കാണാനിടയായി. ഓവറിന്റെ അവസാന പന്തിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്ന ഇടംകൈയ്യൻ ബാറ്റർ ആഷ്ടൺ അഗറിന്റെ പാഡിൽ പന്ത് കൊണ്ടതോടെ ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അമ്പയർ നിതിൻ മേനോൻ ഔട്ട് വിളിച്ചില്ല. കമന്റേറ്റർമാർ അത് ഇംപാക്ട് ഔട്‌സൈഡ് ഓഫ് സ്റ്റമ്പ് ആണെന്ന് പറയുന്നുണ്ടായിരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമയും സഹതാരങ്ങളും കൂടിയാലോചിച്ച് റിവ്യൂ എടുക്കേണ്ടതില്ല എന്ന് തീരുമാനിച്ച് തിരികെ മടങ്ങാൻ തുടങ്ങുകയും ചെയ്തു.

പക്ഷേ പന്തെറിഞ്ഞ കുൽദീപ് യാദവ് മടങ്ങാൻ തയ്യാറായില്ല. തുടക്കം മുതലേ റിവ്യൂ എടുക്കാനായി സമ്മർദ്ദം ചെലുത്തുന്നത് കാണാമായിരുന്നു. സഹതാരങ്ങൾ മടങ്ങിയിട്ടും കുൽദീപ് അത് തുടർന്നു. ഒടുവിൽ സഹികെട്ട് രോഹിത് ഒന്നുരണ്ട് സെക്കൻഡ് ബാക്കിനിൽക്കെ റിവ്യൂ സിഗ്നൽ നൽകി. എങ്കിലും തേർഡ് അമ്പയർ പരിശോധിച്ചപ്പോൾ നേരത്തെ കമന്റേറ്റർമാർ പറഞ്ഞതുപോലെ ഇംപാക്ട് ഔട്‌സൈഡ്‌ ഓഫ് സ്റ്റാമ്പ് ആയിരുന്നു. അതോടെ പെട്ടെന്ന് രോഹിതിന്റെ മുഖഭാവം മാറി. അനാവശ്യമായി ഒരു റിവ്യൂ അവസരം നഷ്ടപ്പെടുത്തിയതിന്റെ നീരസം പ്രകടിപ്പിച്ച അദ്ദേഹം കുൽദീപിനെ നോക്കി, നിനക്ക് കണ്ണ് കണ്ടുകൂടെ എന്നുള്ള തരത്തിലുള്ള വാക്കുകൾ പറയുകയായിരുന്നു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

Categories
Cricket India Latest News

എക്സ്ട്രാ ഫീൽഡർ ആണോ ! ഗ്രൗണ്ടിൽ പട്ടിസർ,ചിരി അടക്കാൻ ആവാതെ താരങ്ങൾ ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം പുരോഗമിക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടെസ്റ്റ് സീരീസ് ഇന്ത്യ 2-1ന് നേടിയിരുന്നു. ലോകകപ്പിന് മുന്നൊരുക്കം എന്നുള്ള രീതിയിലാണ് ഈ ഏകദിന പരമ്പരയെ എല്ലാവരും നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ പരമ്പര ജയിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് ടീമിൽ കാര്യമായ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ഓസ്ട്രേലിയക്കായി ഇന്ന് ഡേവിഡ് വാർണർ കളിക്കുന്നുണ്ട്. ആദ്യ ഏകദിനത്തിൽ ഇന്ത്യ-ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചു വന്നിരുന്നു. 10 വിക്കറ്റിനാണ് കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏകദിന ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും നേരത്തെ കയറിയിരുന്നു. ഇന്ത്യയിൽ വച്ചാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാൽ ഇരുടീമുകളും ഈ മത്സരം വളരെ നിർണായകമാണ്.

ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. മത്സരത്തിൽ ശക്തമായ നിലയിലേക്ക് പോകുകയായിരുന്ന ഓസ്ട്രേലിയയെ ഇന്ത്യൻ സ്പിന്നർമാരുടെയും ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയുടെയും മികവിൽ തളച്ചിടാൻ ആയി. ആദ്യത്തെ 10 ഓവറിനു ശേഷം മികച്ച രീതിയിലാണ് ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞത്.

മത്സരത്തിൽ മറ്റൊരു കൗതുക കാഴ്ച കൂടി അരങ്ങേറി. മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിൽ ഒരു പട്ടി എത്തി. അപ്രതീക്ഷിതമായി ആയിരുന്നു പട്ടിയുടെ റോയൽ എൻട്രി. പട്ടിയുടെ വരവ് കണ്ട് ചിരി അടക്കാൻ ആകാതെ താരങ്ങൾ ഗ്രൗണ്ടിൽ നിന്നു. അപ്രതീക്ഷിതമായി ഗ്രൗണ്ടിൽ എത്തിയ പട്ടിയുടെയും ചിരി അടക്കാൻ കഴിയാത്ത താരങ്ങളുടെയും വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

‘എന്തൊരു ഡെലിവറി,ആർക്കും തൊടാൻ പറ്റാത്ത മാന്ത്രിക ബോളുമായി കുൽദീപ്; വീഡിയോ കാണാം

ഇന്ത്യ ഓസ്ട്രേലിയ മൂന്നാമത്തെ ഏകദിനം ആവേശകരമായ രീതിയിൽ പുരോഗമിക്കുകയാണ്. മത്സരം ജയിക്കുന്നവർ പരമ്പര സ്വന്തമാക്കുമെന്ന് ഉള്ളത് കൊണ്ട് മത്സരം നാടകീയമായി മുന്നോട്ടു പോവുകയാണ്.ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു.ഇന്ത്യ മാറ്റങ്ങൾ ഒന്നുമില്ലാതെ കളത്തിലേക്ക് ഇറങ്ങിയപ്പോൾ ഡേവിഡ് വാർണറേ ഓസ്ട്രേലിയ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി.

ക്യാപ്റ്റന്റെ വിശ്വാസം കാത്ത് ഓസ്ട്രേലിയ ഓപ്പൺർമാർ ബാറ്റ് വീശി. എന്നാൽ പാന്ധ്യ ഇരു ഓപ്പൺർമാരെയും മടക്കി.ക്യാപ്റ്റൻ സ്മിത്തും പാന്ധ്യക്ക്‌ മുമ്പിൽ വീണു. പിന്നീട് ചെന്നൈ കണ്ടത് കുൽദീപ് യാദവിന്റെ അതിമനോഹരമായ പന്തുകളാണ്.ആദ്യം വാർണർ വീണു. പിന്നീട് കുൽദീപിന്റെ പന്തിൽ തന്നെ ഗില്ലിന് ക്യാച്ച് നൽകി ലാബുഷാനെയും മടങ്ങി.എന്നാൽ ഓസ്ട്രേലിയ വിക്കറ്റ് കീപ്പർ ബാറ്റർ ക്യാരിയേ ബൗൾഡ് ചെയ്ത കുൽദീപിന്റെ ഡെലിവറിയാണ് ക്രിക്കറ്റ്‌ ലോകത്ത് ചർച്ച വിഷയം.

മത്സരത്തിന്റെ 39 മത്തെ കവർ.ഓവറിലെ ആദ്യത്തെ പന്ത്.45 പന്തിൽ 38 റൺസുമായി ക്യാരി ഓസ്ട്രേലിയക്ക്‌ വേണ്ടി രക്ഷപ്രവർത്തനം നടത്തുന്നു.ബോൾ ലെഗ് സ്റ്റമ്പിന് പുറത്ത് കുത്തുന്നു.എന്നിട്ട് ആ ബോൾ അവിശ്വസനീയമായ വിധം തിരിഞ്ഞു ക്യാരിയുടെ ഓഫ്‌ സ്റ്റമ്പ് എടുക്കുന്നു.ആ ഡെലിവറി കണ്ട ഏവരും അത്ഭുതപെടുന്നു.കുൽദീപ് ഇതിനോടകം തന്നെ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു.

Categories
Cricket India Latest News Video

‘ഇതെന്താ ചീറ്റപ്പുലി ആണോ ‘ ഫീൽഡിംഗിൽ കോഹ്‌ലിയുടെ വേഗത കണ്ടോ ? ; വീഡിയോ കാണാം

ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ചെന്നൈയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസ്ട്രേലിയൻ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌. കാമറൂൺ ഗ്രീൻ, നതാൻ എല്ലിസ് എന്നിവർക്ക് പകരം ഡേവിഡ് വാർണർ, അഷ്ടൺ അഗർ എന്നിവർ ടീമിലെത്തി. ഇന്ത്യൻ നിരയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ വിജയം വീതമാണുള്ളത്.

ഓസീസ് ഇന്നിങ്സ് പകുതി ദൂരം പിന്നിട്ടപ്പോൾ അവർ 25 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായി ഇറങ്ങിയ മിച്ചൽ മാർഷും ട്രവിസ് ഹെഡും ഒന്നാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് അവർക്ക് സമ്മാനിച്ചത്. എങ്കിലും 33 റൺസ് എടുത്ത ഹെഡിനെയും 47 റൺസ് എടുത്ത മാർഷിനെയും പിന്നീടെത്തിയ നായകൻ സ്‌മിത്തിനെ പൂജ്യത്തിലും പുറത്താക്കിയ ഓൾറൗണ്ടർ ഹാർദിക്‌ പാണ്ഡ്യ ഇന്ത്യയെ മത്സരത്തിൽ തിരികെയെത്തിച്ചു. 23 റൺസ് എടുത്ത ഡേവിഡ് വാർണർ കുൽദീപ് യാദവ് എറിഞ്ഞ പന്തിൽ പുറത്താവുകയും ചെയ്തു.

മത്സരത്തിൽ കനത്ത ചൂടിൽ താരങ്ങൾ പലർക്കും ക്ഷീണം നേരിടേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യൻ താരങ്ങളിൽ ചിലർ സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളെ ഇറക്കി അൽപസമയം ഗ്രൗണ്ടിൽ നിന്നും വിട്ടുനിൽക്കുന്ന കാഴ്ച കാണാൻ കഴിഞ്ഞു. ഇതിനിടയിലും സൂപ്പർ താരം വിരാട് കോഹ്‌ലി ഗ്രൗണ്ടിൽ വളരെ സജീവമാണ്. അക്ഷർ പട്ടേൽ എറിഞ്ഞ പന്ത്രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ ഓസീസ് ഓപ്പണർ മിച്ചൽ മാർഷ് ഓഫ് സൈഡിലൂടെ കളിച്ച് ബൗണ്ടറി നേടാൻ ശ്രമിച്ചിരുന്നു. എങ്കിലും ഷോർട്ട് കവറിൽ നിൽക്കുകയായിരുന്ന കോഹ്‌ലി ഒരു ചീറ്റപ്പുലിയെപ്പോലെ, തന്റെ ഇടതുവശത്തുകൂടി പോകുകയായിരുന്ന പന്തിനെ പറന്നുപിടിക്കുകയായിരുന്നു. കാണികൾ വൻ ആർപ്പുവിളികളുമായാണ് ഈ മികച്ച ശ്രമത്തെ പ്രോത്സാഹിപ്പിച്ചത്.

Categories
Uncategorized

യാ മോനേ,സഹ താരങ്ങളെ അടിച്ചു പരത്തിയവൻ്റെ നടുകുറ്റി തെറിപ്പിച്ച് ഒരു നോട്ടം ഉണ്ട് ; വീഡിയോ

ചെന്നൈയിൽ ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം പുരോഗമിക്കുകയാണ്. ടെസ്റ്റ് സീരീസ് ഇന്ത്യ 2-1ന് നേടിയിരുന്നു. ലോകകപ്പിന് മുന്നൊരുക്കം എന്നുള്ള രീതിയിലാണ് ഈ ഏകദിന പരമ്പരയെ എല്ലാവരും നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ പരമ്പര ജയിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് ടീമിൽ കാര്യമായ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ആദ്യ ഏകദിനത്തിൽ ഇന്ത്യ-ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചു വന്നിരുന്നു. 10 വിക്കറ്റിനാണ് കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏകദിന ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും നേരത്തെ കയറിയിരുന്നു. ഇന്ത്യയിൽ വച്ചാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാൽ ഇരുടീമുകളും ഈ മത്സരം വളരെ നിർണായകമാണ്.

ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണർ മാറിനിന്നും മികച്ച തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. ഇന്ത്യൻ ബോളർമാരെ അടിച്ച തകർത്ത് ഓസ്ട്രേലിയ മുന്നേറുന്ന സമയത്താണ് ഹാർദിക് പാണ്ഡ്യ ഓസ്ട്രേലിയൻ ടോപ് ഓർഡർ തകർത്തത്. മിച്ചൽ മാർഷാണ് ഓസ്ട്രേലിയൻ അക്രമണത്തിന് നേതൃത്വം വഹിച്ചത്.

എന്നാൽ ഹാർദിക് പാണ്ടി വന്നതോടെ ഓസ്ട്രേലിയയുടെ മുന്നേറ്റം ഒരു പരിധിവരെ ചെറുത്തുനിൽക്കാൻ കഴിഞ്ഞു. ഓസ്ട്രേലിയയുടെ പ്രധാന വിക്കറ്റുകൾ ഹാർദിക് അനായാസം നേടി. ട്രാവിസ് ഹെഡും സ്മിത്തും മിച്ചൽ മാർഷും ഹാർദ്ദിക്കിന്റെ പന്തിൽ വീണു. ഇതിൽ മാർഷിന്റെ വിക്കറ്റ് ഹാർദിക് ബോൾഡ് ചെയ്താണ് സ്വന്തമാക്കിയത്. മാർഷിന്റെ വിക്കറ്റ് പിഴുത ഹാർദ്ദിക്കിന്റെ മികച്ച ബോളിംഗ് പ്രകടനം കാണാം.

Categories
Cricket Latest News

‘ഇയാൾക്ക് എന്തോരു എനർജിയാണ് ‘ ഫീൽഡിംഗിന് ഇറങ്ങുന്നതിനു മുൻപ് കോഹ്‌ലി ചെയ്യുന്നത് കണ്ടോ ;വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ചെന്നൈയിൽ പുരോഗമിക്കുകയാണ്. ടെസ്റ്റ് സീരീസ് ഇന്ത്യ 2-1ന് നേടിയിരുന്നു. ലോകകപ്പിന് മുന്നൊരുക്കം എന്നുള്ള രീതിയിലാണ് ഈ ഏകദിന പരമ്പരയെ എല്ലാവരും നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ പരമ്പര ജയിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ആദ്യ ഏകദിനത്തിൽ ഇന്ത്യ-ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചു വന്നിരുന്നു. 10 വിക്കറ്റിനാണ് കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏകദിന ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും നേരത്തെ കയറിയിരുന്നു. ഇന്ത്യയിൽ വച്ചാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാൽ ഇരുടീമുകളും ഈ മത്സരം വളരെ നിർണായകമാണ്.

https://twitter.com/SportyVishaI/status/1638465985194905600?t=z_n45DxIa4e4kyg20WUDOQ&s=19

മൂന്നാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ മികച്ച തുടക്കത്തിന്റെ പിൻബലത്തിൽ നല്ല നിലയിലാണ് ഇപ്പോൾ. പക്ഷേ ഇപ്പോൾ പുറത്തുവരുന്നത് മറ്റൊരു വീഡിയോ ആണ്. വളരെ അഗ്രസീവ് ആയിരുന്ന കോഹ്ലി ഇപ്പോൾ വളരെ കൂളായി മാറിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

സഹതാരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ നൃത്തം ചെയ്യുന്ന കോഹ്ലിയുടെ വീഡിയോസോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. തൊട്ടടുത്തായി ജഡേജയെയും ഗില്ലിനെയും കാണാം. വളരെ എനർജിയോടെയാണ് ഫീൽഡിൽ ഇറങ്ങുന്നതിന് മുൻപേ കോഹ്ലി നൃത്തം ചെയ്തത്. വിരാട് കോലിയുടെ എനർജി മനസ്സിലാക്കി തരുന്ന, അതിമനോഹരമായ രീതിയിൽ നൃത്തം ചെയ്യുന്നതിന്റെ ഈ വീഡിയോ ദൃശ്യം കാണാം.

https://twitter.com/RiteshLock/status/1638464084139188226?t=AnY2vOQyRovW2zvrUsW39A&s=19
https://twitter.com/javedan00643948/status/1638450716565024771?t=EQXrvQqFzbCorJzTddqthw&s=19
Categories
Cricket Latest News

ഈ സഞ്ജുവിനാണോ നിങ്ങൾ പരിക്കുണ്ടെന്ന് പറഞ്ഞത്, രാജസ്ഥാൻ നെറ്റ്സിൽ കൂറ്റൻ സിക്സറുകളുമായി സഞ്ജു

നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിൽ ഏറ്റവും മോശം രീതിയിലാണ് സൂര്യ കുമാർ യാദവ് ബാറ്റ് ചെയ്യുന്നത്.തുടർച്ചയായി രണ്ട് മത്സരങ്ങളിൽ താരം ഗോൾഡൻ ഡക്കിനും പുറത്തായിരുന്നു. ശ്രെയസ് അയ്യരിന് പരിക്ക് ഏറ്റതിനാലാണ് സൂര്യ പ്ലെയിങ് ഇലവനിലേക്കെത്തിയത്.ഏകദിനത്തിൽ കിടിലൻ ഫോമിൽ കളിച്ചു കൊണ്ടിരുന്നു സഞ്ജുവിനെ ടീമിലേക്ക് പരിഗണികാതെയാണ് സൂര്യയേ ടീമിലെക്കെടുത്തത്.

ഈ വർഷം ആദ്യം ശ്രീ ലങ്കക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരക്ക് ഇടയിൽ സഞ്ജു സാംസൺ പരിക്ക് ഏറ്റിരുന്നു. തുടർന്ന് താരത്തെ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിലേക്ക് മാറ്റിയിരുന്നു.താരം ഇപ്പോഴും നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിൽ തുടരുന്നതിനാലാണ് താരത്തെ ടീമിൽ എടുക്കാത്തത് എന്നായിരുന്നു ബി സി സി ഐ യുടെ വൃത്തങ്ങൾ സൂചിപ്പിച്ചത്.

എന്നാൽ സഞ്ജു സാംസൺ ഇപ്പോൾ പുതിയ ഐ പി എൽ സീസൺ വേണ്ടിയുള്ള പരിശീലനത്തിലാണെന്നാണ് പുറത്ത് വന്നിരിക്കുന്ന ഒരു വീഡിയോ സൂചിപ്പിക്കുന്നത്.വീഡിയോയിൽ ബൗളേർമാരെ നിഷ്കരുണം സിക്സറുകൾ പറത്തുന്ന സഞ്ജുവിനെ കാണാൻ കഴിയും.

കഴിഞ്ഞ ഐ പി എൽ സീസണിൽ ഗുജറാത്ത്‌ ടൈറ്റാൻസിനോട് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടം തിരകെ പിടിക്കാൻ തന്നെയാണ് സഞ്ജുവിന്റെ രാജസ്ഥാൻ കച്ചകെട്ടുന്നത്.കഴിഞ്ഞ സീസണിൽ 135 പ്രഹരശേഷിയിൽ 458 റൺസ് നേടിയ സഞ്ജുവും തന്റെ മികവ് നിലനിർത്താൻ തന്നെയാവും ശ്രമിക്കുക. രാജസ്ഥാന്റെ ആദ്യ മത്സരം ഏപ്രിൽ രണ്ടിന് സൺ രൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്.

Categories
Uncategorized

ഇത് കഴിഞ്ഞ കളിയുടെ റിപ്ലേ അല്ല ,രണ്ടാം മത്സരത്തിലും ഡക്കായി സൂര്യ ; വീഡിയോ കാണാം

വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയ ഓസ്ട്രേലിയ പരമ്പരയിൽ 1-1ന് ഒപ്പമെത്തി. ഇതോടെ ബുധനാഴ്ച നടക്കുന്ന ചെന്നൈയിലെ മൂന്നാം ഏകദിനം ഇരുടീമുകൾക്കും നിർണായകമായി മാറി. ഇന്ന് മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, ഓസീസ് പേസർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. വെറും 26 ഓവറിൽ ടീം ഇന്ത്യ 117 റൺസിൽ ഓൾഔട്ടായി.

https://twitter.com/MediaTopTrend/status/1637437835082080258?t=OaB4N10xxeU6KaECJ8LN_w&s=19

അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഷോൺ അബട്ട്‌ മൂന്നും നഥൻ എല്ലിസ് രണ്ടും വിക്കറ്റ് വീഴ്ത്തി. 31 റൺസ് എടുത്ത വിരാട് കോഹ്‌ലിയും 29 റൺസോടെ പുറത്താകാതെ നിന്ന അക്ഷർ പട്ടേലുമാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർമാർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ട്വന്റി ട്വന്റി ശൈലിയിൽ ബാറ്റ് ചെയ്തപ്പോൾ വെറും 11 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഓപ്പണർമാരായ ട്രാവിസ് ഹെഡ് 30 പന്തിൽ 51 റൺസും മിച്ചൽ മാർഷ്‌ 36 പന്തിൽ 66 റൺസും എടുത്തു പുറത്താകാതെ നിന്നു.

മത്സരത്തിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൺ ഡക്കായാണ് പുറത്തായത്. മുംബൈയിൽ നടന്ന ആദ്യ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ സ്റ്റാർക്കിന്റെ ബോളിഗിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു. ഇന്ന് വിശാഖപട്ടണത്ത് അതിന്റെ തനിയാവർത്തനം തന്നെയാണ് കാണാൻ കഴിഞ്ഞത്. അഞ്ചാം ഓവറിന്റെ നാലാം പന്തിൽ നായകൻ രോഹിത് ശർമ പുറത്തായശേഷം എത്തിയ സൂര്യ തൊട്ടടുത്ത പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയും ചെയ്തു. ഇതോടെ സൂര്യകുമാർ യാദവിന്റെ ഏകദിനഫോമിനെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരികയാണ്.