Categories
Cricket Latest News

കോഹ്ലിയെ കുടുക്കിയത് സ്മിത്തിൻ്റെ കെണി !കോഹ്‌ലിക്ക് വേണ്ടി വല വിരിച്ചത് കണ്ടോ ? വീഡിയോ കാണാം

അഹമ്മദാബാദ് ടെസ്റ്റിൽ നാലാം ദിനം പൂർത്തിയാകുമ്പോൾ മത്സരം ഒന്നുകൂടി മുറുകുകയാണ്‌. ഇന്ന് അതിമനോഹരമായ ഇന്നിങ്സ് കാഴ്ച്ചവെച്ച് 186 റൺസ് എടുത്ത വിരാട് കോഹ്‌ലിയുടെയും മികച്ച പിന്തുണ നൽകി കളിച്ച അക്ഷർ പട്ടേൽ (79), കീപ്പർ ഭരത് (44) എന്നിവരുടെയും മികവിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 571 റൺസ് നേടി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഓസീസിനേ 480 റൺസിൽ ഒതുക്കിയ ഇന്ത്യക്ക് ഇതോടെ മത്സരത്തിൽ 91 റൺസിന്റെ നിർണായക ലീഡ് സ്വന്തമായി. അവസാന നിമിഷങ്ങളിൽ രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 6 ഓവറിൽ 3 റൺസ് എടുത്തിട്ടുണ്ട്.

മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നേടാനായി ഓസീസ് താരങ്ങൾ പഠിച്ച പണി പതിനെട്ടും പയറ്റിനോക്കി. മറുവശത്ത് ഓരോ വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും വമ്പനടികളിലൂടെ തന്റെ ഇരട്ടസെഞ്ചുറി നേട്ടത്തിലേക്ക് അദ്ദേഹം അടുത്തുകൊണ്ടിരുന്നു. മാത്രമല്ല, ഇന്ന് വേഗത്തിൽ സ്കോർ ചെയ്ത് അവസാന മണിക്കൂറിൽ ഏതാനും ഓവറുകൾ ഓസീസ് ബാറ്റിങ്ങിന് നൽകണം എന്നുള്ള ലക്ഷ്യവും ഉണ്ടായിരുന്നു. മിക്ക ഫീൽഡർമാരും മുപ്പതുവാര വൃത്തത്തിന്റെ അകത്ത് നിന്നതുകൊണ്ട് കോഹ്‌ലി അനായാസം ഉയർത്തിയടിച്ച് റൺസ് കണ്ടെത്തിക്കൊണ്ടിരുന്നു.

ഒടുവിൽ സഹികെട്ട് നായകൻ സ്റ്റീവൻ സ്മിത്ത് എല്ലാ ഫീൽഡർമാരെയും ബൗണ്ടറിയിലേക്ക് നീക്കി വിന്യസിക്കേണ്ടിവന്നു. ഓഫ് സ്പിന്നർ ലയൺ 178ആം ഓവർ എറിയാൻ എത്തിയപ്പോൾ ആയിരുന്നു അത്. അതിന് ഫലം കാണുകയും ചെയ്തു എന്ന് പറയേണ്ടി വരും. ഓവറിലെ മൂന്നാം പന്തിൽ കോഹ്‌ലി ഉയർത്തിയടിച്ച പന്ത് ഡീപ് മിഡ് വിക്കറ്റിൽ പീറ്റർ ഹാൻഡ്സ്കോമ്പിൻെറ കൈകളിൽ വന്നെങ്കിലും ക്യാച്ച് പൂർത്തിയാക്കാൻ സാധിച്ചില്ല.

ജീവൻ കിട്ടിയെങ്കിലും കോഹ്‌ലി തട്ടിമുട്ടി 200 കടത്താൻ ശ്രമം നടത്തിയില്ല. ടോഡ്‌ മർഫി എറിഞ്ഞ അടുത്ത ഓവറിലും കോഹ്‌ലി വൻ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ ഇത്തവണ ഡീപ് മിഡ് വിക്കറ്റിൽ മാർണസ് ലഭുഷേയ്ൻ കൈപ്പിടിയിൽ ഒതുക്കി. അതോടെ 186 റൺസിൽ കോഹ്‌ലി പുറത്താകുകയും ഇന്ത്യൻ ഇന്നിങ്സിന് അന്ത്യം കുറിക്കുകയും ചെയ്തു.

Categories
Cricket Latest News

കൊല്ലുന്ന നോട്ടം ,റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടശേഷം ഭരതിനെ നോക്കിപ്പേടിപ്പിച്ച് കോലി;വീഡിയോ കാണാം

അഹമ്മദാബാദിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനമായ ഇന്ന് കളി നിർത്തുമ്പോൾ ഓസ്ട്രേലിയൻ ടീം രണ്ടാം ഇന്നിംഗ്സിൽ 6 ഓവറിൽ 3 റൺസ് എടുത്തുനിൽക്കുകയാണ്. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 571 റൺസ് നേടി 91 റൺസിന്റെ ലീഡ് നേടിയിരുന്നു. 186 റൺസെടുത്ത വിരാട് കോഹ്‌ലിയുടെയും 79 റൺസ് എടുത്ത അക്ഷർ പട്ടേലിന്റെയും 44 റൺസ് നേടിയ ഭരത്തിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യക്ക് കരുത്തായത്. ഇന്നലെ ഓപ്പണർ ഗില്ലും സെഞ്ചുറി നേടിയിരുന്നു.

289/3 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യ മണിക്കൂറിൽതന്നെ 28 റൺസ് എടുത്ത ജഡേജയുടെ വിക്കറ്റ് നഷ്ടമായി. എങ്കിലും വിക്കറ്റ് കീപ്പർ ഭരത്തിനെ കൂട്ടുപിടിച്ച് കോഹ്‌ലി തന്റെ സെഞ്ചുറി നേട്ടം പൂർത്തിയാക്കി. 2019 നവംബറിൽ ഇഡൻ ഗർഡൻസിൽ ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ ശേഷമുള്ള അടുത്ത ടെസ്റ്റ് സെഞ്ചുറിയാണിത്. രണ്ടാം സെഷനിൽ 44 റൺസെടുത്ത ഭരത് മടങ്ങിയ ശേഷം എത്തിയ അക്ഷർ പട്ടേൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.

ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 162 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 79 റൺസ് എടുത്ത പട്ടേൽ ചായയ്ക്ക് ശേഷമുള്ള സെഷനിൽ മടങ്ങി. വിരാട് കോഹ്‌ലി ഇരട്ടസെഞ്ചുറി നേട്ടത്തിനായി കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും 186 റൺസിൽ ടോഡ്‌ മർഫിയുടെ പന്തിൽ വൻ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ ക്യാച്ച് ഔട്ട് ആകുകയായിരുന്നു. ഇന്ത്യയുടെ അവസാന 4 വിക്കറ്റുകൾ 16 റൺസിനിടെ വീണിരുന്നു. പുറംവേദനയെ തുടർന്ന് ശ്രേയസ് അയ്യർ ബാറ്റിങ്ങിന് ഇറങ്ങിയതുമില്ല. എങ്കിലും 91 റൺസ് ലീഡ് നേടാനായതിൽ ഇന്ത്യക്ക് സമാധാനിക്കാം.

ഇന്ന് രാവിലെ ഇന്ത്യൻ ബാറ്റിങ്ങിന് ഇടയിൽ വിരാട് കോഹ്‌ലി സഹതാരം ഭരത്തിനോട് വളരെ പരുഷമായ രീതിയിൽ പ്രതികരിച്ചിരുന്നു. ഇന്ത്യ 310/4 എന്ന നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു അത്. ടോഡ്‌ മർഫി എറിഞ്ഞ ഓവറിനിടെ ലെഗ് സൈഡിലേക്ക് തട്ടിയിട്ട കോഹ്‌ലി സിംഗിൾ എടുക്കാനായി ഓടി. പിച്ചിന്റെ പകുതിയോളം ദൂരം പിന്നിട്ടപ്പോൾ ഭരത് ഓട്ടം നിർത്തിയത് കണ്ട് കോഹ്‌ലിക്ക് തിരികെ ബാറ്റിംഗ് എൻഡിലേക്ക് ഓടേണ്ടതായി വന്നു. ഭാഗ്യത്തിന് വിക്കറ്റ് കീപ്പർ പന്ത് കൈപ്പിടിയിൽ ഒതുക്കുന്നതിന് മുൻപേ ക്രീസിൽ എത്താൻ സാധിച്ചു. തുടർന്ന് പിന്തിരിഞ്ഞ് രൂക്ഷഭാവത്തിൽ ഒരു നോട്ടം വച്ചുകൊടുത്തപ്പോൾ ഭയന്നുപോയ ഭരത് കണ്ണുകൾ താഴേക്ക് നോക്കിക്കൊണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

Categories
Cricket Latest News

ചുമ്മാ ഒരു വിക്കറ്റ് നേട്ടം ആഘോഷിച്ചതാ; മഹാരാജ്‌ ഗ്രൗണ്ടിൽനിന്നും പോയത് സ്ട്രെച്ചറിൽ..വീഡിയോ കാണാം

ഇന്നലെ അവസാനിച്ച വെസ്റ്റിൻഡീസ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 2-0ന് സ്വന്തമാക്കിയിരുന്നു. സെഞ്ചുറിയനിൽ നടന്ന ആദ്യ മത്സരത്തിൽ 87 റൺസിന് വിജയിച്ച അവർ, ഇന്നലെ ജോഹാനസ്ബർഗിൽ 284 റൺസിന്റെ കൂറ്റൻ വിജയവും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ 172 റൺസ് ഉൾപ്പെടെ മത്സരത്തിലാകെ 200 റൺസ് എടുത്ത നായകൻ ടെംബാ ബാവുമായാണ്‌ കളിയിലെ താരം. ഓപ്പണർ ഐഡൻ മാർക്രം പരമ്പരയുടെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ ഇന്നിംഗ്സിൽ 320 റൺസ് എടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മറുപടിയായി വെസ്റ്റിൻഡീസിന് 251 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം ഇന്നിംഗ്സിൽ മുന്നിൽനിന്നും നയിച്ച നായകൻ ടെമ്പാ ബാവുമയുടെ മികവിൽ അവർ 321 റൺസ് എടുത്തു. എന്നാൽ 391 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കരീബിയൻ പടയ്ക്ക്‌ 106 റൺസ് എടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. സൈമൺ ഹാർമറും ജറാൾഡ് കോയിറ്റ്സിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ റബാടയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്നലെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടയിൽ കാലുതെറ്റി വീണ മഹാരാജിനെ ഒടുവിൽ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിൽ നിന്നും കൊണ്ടുപോയത്. കൈൽ മയേഴ്‌സിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല. ദക്ഷിണാഫ്രിക്ക റിവ്യൂ എടുക്കുകയും അത് ഔട്ടാണെന്ന് സ്ക്രീനിൽ തെളിയുകയും ചെയ്തു. ആ നിമിഷത്തിൽ ഗ്രൗണ്ടിൽ ചാടി വിക്കറ്റ് നേട്ടം ആഘോഷിക്കാൻ ശ്രമിച്ചപ്പോൾ ആണ് കേശവ് മഹാരാജ് തെന്നിവീണത്. നേരത്തെ മറ്റൊരു ബോളർ മുൾഡർ പരുക്കേറ്റ് മടങ്ങിയതോടെ 4 ബോളർമാരായി ചുരുങ്ങിയിരുന്നു. മഹാരാജും കൂടി പോയതോടെ മൂന്നു പേരായി അവർ ചുരുങ്ങി. എങ്കിലും വെസ്റ്റിൻഡീസ് താരങ്ങൾ ബാറ്റിംഗ് മറന്നതോടെ 3 വിക്കറ്റ് വീതം വീഴ്ത്തിയ സൈമൺ ഹാർമറും ജറാൾഡ് കോയിറ്റ്സിയും ചേർന്ന് അവരെ 106 റൺസിൽ ഓൾഔട്ടാക്കി.

Categories
Cricket Latest News

6,6,4 ഷോട്ട് ബോൾ എറിഞ്ഞു കുരുക്കാൻ നോക്കി ,പക്ഷേ 21 റൺസ് എടുത്തു അണ്ണാക്കിൽ കൊടുത്തു ;വീഡിയോ

ടെസ്റ്റ്‌ ക്രിക്കറ്റ്‌ എന്നത് ഒരു അതിജീവനമാണ്. ഏറ്റവും നന്നായി പരീക്ഷണങ്ങളെ നേരിടുന്നവർ വിജയിക്കുക തന്നെ ചെയ്യുന്നു.പ്രതിരോധവും ആക്രമണവും ഈ പരീക്ഷകൾ വിജയിക്കാൻ ഒരേ പോലെ ഉപയോഗപെടുത്താം. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ബോർഡർ ഗവസ്‌കർ ട്രോഫി ടെസ്റ്റ്‌ മത്സരത്തിലും സംഭവിക്കുന്നത് മറ്റൊന്നുമല്ല.ഷോർട്ട് ബോളുകൾ കൊണ്ട് പരീക്ഷിച്ച ഗ്രീനെ ആക്രമണം എന്നാ ആയുധം കൊണ്ട് ഭാരത് വിജയിച്ചിരിക്കുകയാണ്.

മത്സരത്തിന്റെ 134 മത്തെ ഓവറിലാണ് സംഭവം. കോഹ്ലിക്ക് ഒപ്പം ഭാരത് ചേർന്നതോടെ ഓസ്ട്രേലിയക്ക്‌ മത്സരത്തിലേക്ക് തിരകെ വരാനുള്ള ഏക വഴിയും നഷ്ടമാവുകയാണ്. ഒടുവിൽ ഷോർട് ബോളുകൾ കൊണ്ട് ഇന്ത്യൻ ബാറ്റർമാരെ പരീക്ഷിക്കാൻ സ്മിത്തും ഗ്രീനും തയ്യാറായി.എന്നാൽ ഓസ്ട്രേലിയ മനസ്സിൽ കണ്ടത് ഭരത് മാനത്ത് കാണുകയായിരുന്നു.

ഓവറിലെ ആദ്യത്തെ പന്ത് കോഹ്ലി നേരിടുന്നു. ഡോട്ട് ബോൾ . രണ്ടാമത്തെ പന്ത് ഷോർട് ബോൾ കോഹ്ലി സിംഗിൾ എടുക്കുന്നു. മൂന്നാമത്തെ പന്ത് ഭരത് നേരിടുന്നു.66 മീറ്റർ അകലെ ബൗണ്ടറിക്ക് അപ്പുറം ബോൾ എത്തുന്നു. വീണ്ടും ബൗൺസർ വീണ്ടും സിക്സർ. അടുത്ത പന്ത് കട്ട്‌ ചെയ്യുന്നു. ബൗണ്ടറി. ഒപ്പം നോ ബോളും, അടുത്ത പന്ത് വീണ്ടും നോ ബോൾ. അടുത്ത പന്ത് സിംഗിൾ. അവസാന പന്ത് കോഹ്ലി ഡിഫെൻഡ് ചെയ്യുന്നു. ഡോട്ട് ബോൾ. ഓവറിൽ 21 റൺസ്. അർഹിച്ച ഫിഫ്റ്റി സ്വന്തമാക്കാൻ കഴിയാതെ ഒടുവിൽ 44 റൺസ് സ്വന്തമാക്കിയ ഭരത് ലിയോണ് മുന്നിൽ വീഴുന്നു.

വീഡിയോ :

Categories
Cricket Latest News

എന്തൊരു കിടിലൻ നിമിഷം ! ശാന്തമായി സെഞ്ച്വറി ആഘോഷിച്ചു കോഹ്ലി ,ആദരവ് നൽകി കൊച്ചു ആരാധകൻ; വീഡിയോ കാണാം

നാല് കൊല്ലങ്ങൾക്ക് മുന്നേയാണ് അയാൾ ഇതിന് മുന്നേ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരു സെഞ്ച്വറി കുറിച്ചത്.2019 നവംബർ 22 ന്ന് ബംഗ്ലാദേശിനെതിരെ ഈഡൻ ഗാർഡൻസിൽ തന്റെ 27 മത്തെ ടെസ്റ്റ്‌ സെഞ്ച്വറി നേടുമ്പോൾ ഒരു ക്രിക്കറ്റ്‌ ആരാധകൻ പോലും കരുതിയിരുന്നില്ല കോഹ്ലിയുടെ അടുത്ത ടെസ്റ്റ്‌ സെഞ്ച്വറിക്ക്‌ വേണ്ടി ഇത്ര നാളുകൾ കാത്തിരിക്കേണ്ടി വരുമെന്ന്.സമകാലിക ക്രിക്കറ്റിലെ ഫാബ് ഫോറിൽ ആദ്യമായി 27 ടെസ്റ്റ്‌ സെഞ്ച്വറി നേടിയ കോഹ്ലി സ്മിത്തും റൂട്ടും 28 ൽ എത്തിയതിൻ നാളുകൾക്ക് അപ്പുറമാണ് കോഹ്ലി 28 ൽ എത്തിയത് എന്നത് വേദനകരമാണ്.

എന്നാൽ സെഞ്ച്വറി അടിക്കാൻ മറന്ന കോഹ്ലി കുട്ടി ക്രിക്കറ്റിലും ഏകദിനത്തിലും സെഞ്ച്വറികൾ അടിച്ചു കൂട്ടി തിരകെ വന്നു. ഏകദിനത്തിൽ തുടരെ തുടരെ സെഞ്ച്വറികൾ വീണ്ടും പിറന്നു.എന്നാൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ മാത്രം അയാൾക്ക് തന്റെ പഴയ മികവ് നിലനിർത്താൻ കഴിഞ്ഞില്ല.ഒടുവിൽ ടീമിന് ഏറ്റവും ആവശ്യമായ സാഹചര്യത്തിൽ ഒരിക്കൽ കൂടി രാജാവ് അവതരിച്ചിരിക്കുന്നു.ടെസ്റ്റ്‌ ക്രിക്കറ്റിൽ തന്റെ 28 മത്തെ സെഞ്ച്വറി അയാൾ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു.

ഈ സെഞ്ച്വറി നേടിയ ശേഷം വളരെ ശാന്തമായിയാണ് കോഹ്ലി ആഘോഷിച്ചത്. അഗ്രെഷൻ ഒന്നുമില്ലാതെ വളരെ ശാന്തമായി അദ്ദേഹം ഗാലറിയേ അഭിവാദ്യം ചെയ്തു.ഗാലറിയിൽ നിന്ന് കോഹ്ലിയേ വണങ്ങിയ ഒരു കൊച്ച് ആരാധകനെയും കാണാൻ കഴിഞ്ഞു.

Categories
Cricket India Latest News

എന്താണ് ജഡേജ കാണിച്ചത് , ഓവർ കോൺഫിഡൻസ് നല്ലതല്ല ,വിക്കറ്റ് വലിച്ചെറിഞ്ഞു ജഡേജ ;വീഡിയോ കാണാം

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്ക് നേരിട്ട് മുന്നേറാൻ ഇന്ത്യക്ക് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തിൽ തോൽവി ഒഴിവാക്കുക എന്നത് അനിവാര്യമാണ്. അല്ലാത്ത പക്ഷം ശ്രീ ലങ്ക ന്യൂസിലാൻഡ് പരമ്പരയിലെ ഫലം അനുസരിച്ചിരിക്കും ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ. ഈ ഒരു കാരണം കൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയാണ് ഇന്ത്യ ബോർഡർ ഗവസ്‌കർ ട്രോഫിയിലെ നാലാമത്തെ ടെസ്റ്റ്‌ മത്സരം കളിക്കുന്നത്.

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓസ്ട്രേലിയക്ക്‌ വേണ്ടി ഖവാജ നേടിയ കൂറ്റൻ സെഞ്ച്വറിയും തന്റെ ആദ്യത്തെ സെഞ്ച്വറി നേടിയ ഗ്രീനും കൂടി ചേർന്ന് 480 റൺസിലേക്കെത്തിച്ചു. ഇന്ത്യക്ക് വേണ്ടി അശ്വിൻ ആറു വിക്കറ്റുകൾ സ്വന്തമാക്കി.ഇന്ത്യയും അതെ നാണയത്തിൽ തിരിച്ചടിച്ചു.ഓരോ ബാറ്റർമാറും സാഹചര്യത്തിന് ഒത്തു ഉയർന്നു.

ഖവാജയുടെ സെഞ്ച്വറിക്ക്‌ ഗിൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയിൽ തന്റെ ആദ്യത്തെ സെഞ്ച്വറിയോടെ മറുപടി കൊടുത്തു. രോഹിത്തും പൂജാരയും സാഹചര്യം മനസിലാക്കി ബാറ്റ് വീശി. എന്നാൽ ഒരു വേള ബാറ്റിംഗ് തകർച്ച നേരിടുമെന്ന് കരുതിയപ്പോൾ കോഹ്ലിയും ജഡേജയും കൂട്ടുകെട്ട് ഉയർത്തി. എന്നാൽ വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ശേഷം ഇപ്പോൾ ജഡേജ തന്റെ വിക്കറ്റ് വലിച്ചു എറിഞ്ഞിരിക്കുകയാണ്. മർഫിയുടെ ഓവറിൽ രണ്ട് തവണ കൂറ്റൻ ഷോട്ടിന് ശ്രമിച്ചപ്പോൾ ജഡേജക്ക്‌ പിഴച്ചു. എന്നാൽ വീണ്ടും ഒരു തവണ കൂടി കൂറ്റൻ ഷോട്ട് അടിക്കാൻ നോക്കിയ ജഡേജ ഖവാജയുടെ കയ്യിൽ വിശ്രമിച്ചു. വിക്കറ്റ് വിഡിയോ കാണാം ;

Categories
Cricket Latest News

ഞാൻ കണ്ടഡോ ആ പഴയ കൈഫിനെ!പറവയെ പോലെ പറന്നു കിടിലൻ ക്യാച്ച് എടുത്തു കൈഫ് ; വീഡിയോ കാണാം

ഇന്നത്തെ തലമുറയോട് ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഫീൽഡർ ആരാണ് എന്ന് ചോദിച്ചാൽ ചിലപ്പോൾ സുരേഷ് റെയ്ന എന്നോ രവീന്ദ്രൻ ജഡേജ എന്നോ ആയിരിക്കാം ഉത്തരം. പക്ഷേ പണ്ടുമുതലേ കളി കണ്ടു വന്ന ആളുകൾക്ക് മുഹമ്മദ് കൈഫ് എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാകാൻ ഒരു സാധ്യത വളരെ കുറവാണ്. ഒരു സമയത്ത് ചോരുന്ന കൈകൾ നിറഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരതയാർന്ന, പറന്നു പിടിക്കുന്ന ഫീൽഡർ ആയിരുന്നു മുഹമ്മദ് കൈഫ്‌.

പലപ്പോഴും കൈഫ് തന്നെ ഫീൽഡിങ്ങ് മികവ് കൊണ്ടുമാത്രം ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു സമയത്ത് കൈഫ് – യുവരാജ് ഫീൽഡിങ് കോംബോ ആയിരുന്നു കരുത്ത്. ഇംഗ്ലണ്ടില്‍ നാറ്റ്വെസ്റ്റ് പരമ്പര ജയിക്കാൻ നിർണായകമായതും കൈഫ് യുവരാജ് കൂട്ടുകെട്ടിന്റെ ഫീൽഡിംഗ് മികവ് തന്നെയായിരുന്നു. ആ സീരീസിൽ കൈഫ് ബാറ്റ് കൊണ്ടും തിളങ്ങി. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ നിർണായകമായ ഒരു സീരിയസ് ആയിരുന്നു അത്.

വർഷങ്ങൾക്കിപ്പുറവും തന്റെ ഫീൽഡിങ് മികവിന് യാതൊരു കുറവും വന്നിട്ടില്ല എന്ന് തെളിയിക്കുകയാണ് മുഹമ്മദ് കൈഫ്. ഇപ്പോൾ വയസ്സ് 42 ആയി എങ്കിലും ഫീൽഡിങ്ങിൽ അതൊന്നും പ്രകടമല്ല. വേൾഡ് ലെജൻഡ് ലീഗ് വിരമിച്ച പ്രശസ്തരായ ക്രിക്കറ്റ് താരങ്ങളെ മുൻനിർത്തി നടന്നുകൊണ്ടിരിക്കുകയാണ്. വേൾഡ് ഗെയ്ന്റ്സിനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യൻ മഹാരാജാസ് തോറ്റു എങ്കിലും കൈഫിന്റെ ക്യാച്ച് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്.

ഗൗതം ഗംഭീർ ആണ് ഇന്ത്യൻ മഹാരാജാസിനെ നയിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ മുൻ അയർലൻഡ് ക്രിക്കറ്റ് താരമായ കെവിൻ ഒബ്രായിനിനെ പുറത്താക്കുവാനായിരുന്നു മുഹമ്മദ് കൈഫിന്റെ മാസ്മരിക ക്യാച്ച്. ഹർഭജന്‍ സിംഗ് എറിഞ്ഞ പന്തിൽ ആയിരുന്നു കൈഫിന്റെ പ്രകടനം. കൈഫിന്റെ ഫീൽഡിങ് മികവിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News Video

ക്രീസിൽ പത്താൻ ,അവസാന ബോളിൽ ജയിക്കാൻ വേണ്ടത് 5 റൺസ് ,ആവേശം നിറഞ്ഞ നിമിഷം :വീഡിയോ കാണാം

ഇന്നലെ നടന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യ മഹാരാജാസ് ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരുന്നു. വെള്ളിയാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ ഏഷ്യ ലയൺസ് ടീമിനോട് 9 റൺസിന് പരാജയപ്പെട്ട ഇന്ത്യ, ഇന്നലെ വേൾഡ് ജയന്റ്സ്‌ ടീമിനെതിരെ 2 റൺസിന്റെ തോൽവിയും ഏറ്റുവാങ്ങി. മത്സരത്തിൽ ആരോൺ ഫിഞ്ച് നയിച്ച ജയന്റ്സ് ടീം ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങി നിശ്ചിത 20 ഓവറിൽ 166/8 എന്ന ഭേദപ്പെട്ട ടോട്ടൽ കണ്ടെത്തി. അർദ്ധസെഞ്ചുറികൾ നേടിയ നായകൻ ഫിഞ്ചിന്റെയും വാട്സന്റെയും ഇന്നിംഗ്സുകളാണ് അവർക്ക് കരുത്തായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് റോബിൻ ഉത്തപ്പയും നായകൻ ഗൗതം ഗംഭീറും ചേർന്ന് സമ്മാനിച്ചത് വെടിക്കെട്ട് തുടക്കമാണ്. 6 ഓവറിൽ 65 റൺസ് കൂട്ടിച്ചേർത്തശേഷമാണ് 29 റൺസ് എടുത്ത ഉത്തപ്പ പുറത്തായത്. എങ്കിലും തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ചുറി കുറിച്ച നായകൻ ഗംഭീറിന്റെ മികവിൽ ഇന്ത്യ വിജയലക്ഷ്യം മറികടക്കും എന്ന് തോന്നിപ്പിച്ചു. 68 റൺസെടുത്ത അദ്ദേഹം മടങ്ങിയശേഷം പിന്നീട് വന്നവർക്ക് വിജയം ഉറപ്പിക്കാൻ കഴിഞ്ഞില്ല. 11 റൺസ് എടുത്ത മുരളി വിജയ് റിട്ടയേർഡ് ഹർട്ട് ആയി മടങ്ങുകയും ചെയ്തു.

റൈന (19), മുഹമ്മദ് കൈഫ് (21) എന്നിവർ ചെറിയ സംഭാവനകൾ നൽകിയെങ്കിലും അത് മതിയായിരുന്നില്ല. യുസഫ് പഠാൻ 10 പന്തിൽ 7 റൺസോടെ നിരാശപ്പെടുത്തി. എങ്കിലും അവസാന പന്തുവരെ ഇന്ത്യക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നു. ബ്രെറ്റ് ലീ വെറും അഞ്ചു റൺസ് മാത്രമാണ് ഇരുപതാം ഓവറിൽ വിട്ടുകൊടുത്തത്. ഓവറിലെ മൂന്നാം പന്തിൽ സ്റ്റുവർട്ട് ബിന്നിയുടെ വിക്കറ്റും വീഴ്ത്തി. അടുത്ത രണ്ട് പന്തുകളിൽ സിംഗിൾ മാത്രം വഴങ്ങി. ഒടുവിൽ അവസാന പന്തിൽ അഞ്ച് റൺസ് വേണ്ടപ്പോൾ ഇർഫാൻ പഠാൻ ഓഫ് സൈഡ് ബൗണ്ടറിയിലേക്ക് ഷോട്ട് പായിച്ചെങ്കിലും റോസ് ടെയ്‌ലർ അത് പറന്നുപിടിച്ച് രണ്ടു റൺസിൽ ഒതുക്കി. അത് ബൗണ്ടറി കടന്നിരുന്നുവെങ്കിൽ മത്സരം ടൈയാകുകയും സൂപ്പർ ഓവറിലേക്ക് നീങ്ങുകയും ചെയ്തേനെ.

ഹൈലൈറ്റ് വീഡിയോ കാണാം :

Categories
Cricket Latest News Malayalam

ഇങ്ങനെ ഒരു ക്യാപ്റ്റനെ കണ്ടിട്ടില്ല !റിവ്യൂ എടുക്കാൻ വേണ്ടി കീപ്പറെയും ബോളറെയും നിർബന്ധിച്ചു സ്മിത്ത് ,ശേഷം സംഭവിച്ചത് രസകരമായ സംഭവം

അഹമ്മദാബാദിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഓസീസ് ഒന്നാം ഇന്നിംഗ്സ് സ്കോർ 480 റൺസ് പിന്തുടരുന്ന ടീം ഇന്ത്യ, മൂന്നാം ദിനമായ ഇന്ന് കളി നിർത്തുമ്പോൾ 289/3 എന്ന നിലയിലാണ്. സെഞ്ചുറി(128) നേടിയ ശുഭ്മൻ ഗിൽ, 42 റൺസ് എടുത്ത പൂജാര, 35 റൺസ് എടുത്ത നായകൻ രോഹിത് ശർമ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

ഇനി 191 റൺസ് കൂടി നേടിയാൽ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യംവയ്ക്കാൻ കഴിയും. 59 റൺസുമായി വിരാട് കോഹ്‌ലിയും 16 റൺസോടെ രവീന്ദ്ര ജഡേജയുമാണ്‌ ക്രീസിൽ. മത്സരം ജയിക്കാനായാൽ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേരിട്ട് പ്രവേശനം ലഭിക്കും. മറിച്ച് തോൽവിയോ സമനിലയോ ആണ് ഫലമെങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്ക ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം. ശ്രീലങ്ക 2-0ന് പരമ്പര സ്വന്തമാക്കിയാൽ അവർ ഓസ്ട്രേലിയയുമായി ഫൈനൽ കളിക്കും.

ഇന്ന് മത്സരത്തിനിടെ ഓസ്ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്ത് സഹതാരങ്ങളുടെ മുന്നിൽ അപഹാസ്യനായിപ്പോയ ഒരു നിമിഷമുണ്ടായിരുന്നു. ടോഡ്സ് മർഫി എറിഞ്ഞ 64ആം ഓവറിനിടെ ആയിരുന്നു സംഭവം. അദ്ദേഹത്തിന്റെ ഒരു പന്ത് കോഹ്‌ലിയുടെ ബാറ്റിൽ തൊട്ടുതൊട്ടില്ല എന്നമട്ടിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിൽ എത്തിയിരുന്നു. അവർ ക്യാച്ച് അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല.

https://twitter.com/WMaharastra/status/1634482710738620416?t=KV_qWMMIJF7rEo3FbXdAyA&s=19
https://twitter.com/WMaharastra/status/1634483112431239168?t=LEK95HSbNNpKCbPBtSmA2Q&s=19

തുടർന്ന് നായകൻ സ്മിത്ത്, കീപ്പർ കാരി, ബോളർ മർഫി എന്നിവർ ചെറിയൊരു കൂടിയാലോചന നടത്തി. റിവ്യൂ എടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു സ്മിത്ത് നിന്നെങ്കിലും മാർഫിയും കാരിയും അത് ഔട്ടല്ല എന്നുപറഞ്ഞ് പിച്ചിന് നടുവിൽ സ്മിത്തിനെ ഒറ്റയ്ക്കാക്കി നടന്നുപോയി. നിസ്സഹായനായി അരയിൽ ഇരുകൈകളും വച്ച് നിന്ന സ്മിത്തിന്റെ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ഭാവിയിൽ ഒരുപാട് ട്രോൾ മീമുകളിൽ ഇത് പ്രത്യക്ഷപ്പെടുമെന്ന് തീർച്ച.

Categories
Cricket Latest News

രാജാവും രാജകുമാരനും! ബാറ്റിന് വന്ന ഉടനെ ഗില്ലിനെ അഭിനന്ദനിക്കുന്ന കോഹ്‌ലിയുടെ വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് എത്തുവാൻ ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയിച്ചാൽ ഏറെ സഹായകരമാകും. മറിച്ച് ഇന്ത്യ തോൽക്കുകയാണ് എങ്കിലോ മത്സരം സമനിലയിൽ അവസാനിക്കുകയാണ് എങ്കിലോ ഇന്ത്യയുടെ സാധ്യത ശ്രീലങ്ക ന്യൂസിലാൻഡ് ടെസ്റ്റ് സീരീസിന്റെ വിധിയെ അനുസരിച്ചാകും തീരുമാനമാകുക.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യക്കെതിരെ കൂറ്റൻ സ്കോറാണ് ആദ്യ ഇന്നിങ്സിൽ നേടിയത്. സെഞ്ചുറി നേടിയ ക്രിസ് ഗ്രീനിന്റെയും ഉസ്മാൻ ഖ്വാജയുടെയും ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ നേടാൻ സഹായകരമായത്. ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിൻ ആറു വിക്കറ്റും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും നേടി. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ സ്പിൻ ബോളർമാരെ തുണയ്ക്കുന്ന പിച്ച് ആയിരുന്നുവെങ്കിൽ താരതമ്യേന ബാറ്റിംഗ് പിച്ചാണ് ക്യൂറേറ്റർ ഈ മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ശുബ്മാൻ ഗില്ലിന്റെ സെഞ്ച്വറിയുടെ മികവിൽ ശക്തമായ നിലയിലാണ്. രണ്ട് വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് ഇതുവരെ നഷ്ടമായിരിക്കുന്നത്. 35 റൺ നേടിയ രോഹിത് ശർമയെ മാത്യു കുന്ഹമാൻ പുറത്താക്കി. ചേതേശ്വർ പൂജാര 41 റൺസ് നേടി ടോഡ് മർഫിയുടെ പന്തിൽ എൽ ബിഡബ്ല്യു പുറത്തായി.

പൂജാര പുറത്തായ ശേഷം ക്രീസിൽ വന്നത് വിരാട് കോഹ്ലിയാണ്. ആരാധകർ ഒന്നടങ്കം കൈയ്യടിച്ചാണ് കോഹ്ലിയെ ഗ്രൗണ്ടിലേക്ക് സ്വീകരിച്ചത്. സെഞ്ചുറി നേടി ക്രീസിൽ നിൽക്കുന്ന ഗില്ലിനെ കോഹ്ലി ക്രീസിൽ എത്തിയ ഉടനെ അഭിനന്ദിക്കാൻ മറന്നില്ല. രാജാവും രാജകുമാരനും ഒരേസമയം ക്രീസിൽ എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഇതിനെപ്പറ്റി പറയുന്നത്. കോഹ്ലി ഗില്ലിനെ അഭിനന്ദിക്കുന്ന വീഡിയോ ദൃശ്യം കാണാം.