Categories
Cricket Latest News Malayalam Video

ബുദ്ധി കൊണ്ട് കളിക്കുന്നവൻ ! റൺസ് സേവ് ചെയ്യാൻ ഫുട്ബാൾ സ്കിൽ പുറത്തെടുത്തു അശ്വിൻ ; വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം, ഇതോടെ ആദ്യ 2 മത്സരങ്ങളും ജയിച്ച് ഇന്ത്യ ഗ്രൂപ്പിൽ മുന്നിലെത്തി, നെതർലാൻഡിനെതിരെ 56 റൺസിനാണ് ഇന്ത്യ ജയിച്ച് കയറിയത്, ഇന്ത്യയുടെ അടുത്ത മത്സരം ഒക്ടോബർ 30 ഞായറാഴ്ച പെർത്തിൽ വെച്ച് കരുത്തരായ സൗത്ത് ആഫ്രിക്കക്കെതിരെയാണ്, സൗത്ത് ആഫ്രിക്കക്കെതിരെ കൂടി ജയിക്കാനായാൽ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ ഏറെക്കൂറെ ഉറപ്പിക്കാനാകും.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, കെ.എൽ രാഹുൽ (9) പെട്ടന്ന് തന്നെ മടങ്ങിയെങ്കിലും പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വിരാട് കോഹ്ലിയും രോഹിത് ശർമയും (53) മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ് അതി വേഗത്തിൽ ചലിച്ചു, ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി.

രോഹിത് ശർമ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് ഇന്ത്യൻ സ്കോറിംഗിന് വേഗത കൂട്ടി, 25 ബോളിലാണ് പുറത്താകാതെ സൂര്യകുമാർ 51* റൺസ് നേടിയത്, മറുവശത്ത് കോഹ്ലിയും മികച്ച ഫോമിൽ ആയിരുന്നു 3 ഫോറും 2 സിക്സും അടക്കം 62* റൺസ് നേടി കോഹ്ലിയും പുറത്താകാതെ നിന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ 179/2 എന്ന മികച്ച സ്കോറിൽ എത്തി.

കൂറ്റൻ ലക്ഷ്യം തേടി ഇറങ്ങിയ നെതർലാൻഡിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണ് കൊണ്ടിരുന്നപ്പോൾ അവരുടെ മുൻനിര തകർന്നു, 63/5 എന്ന നിലയിൽ തകർന്നടിഞ്ഞ നെതർലാൻഡിനെ 100 റൺസ് എങ്കിലും കടക്കാൻ സഹായിച്ചത് വാലറ്റക്കാർ കണ്ടെത്തിയ റൺസിലൂടെ ആയിരുന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ 129/9 എന്ന നിലയിൽ നെതർലാൻഡിന്റെ ഇന്നിംഗ്സ് അവസാനിച്ചു,
ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, അശ്വിൻ, അക്സർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ പതിനഞ്ചാമത്തെ ഓവർ ചെയ്യാനെത്തിയ അശ്വിൻ നെതർലാൻഡ് താരം ടിം പ്രിൻഗിൾ അടിച്ച ബോൾ തന്റെ കാല് ഉപയോഗിച്ച് തട്ടി സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ശർമയ്ക്ക് നൽകിയ “ഫുട്ബോൾ സ്കിൽ” ടച്ച്‌ ഉള്ള ഫീൽഡിങ് പ്രകടനം മികച്ചതായിരുന്നു, 4 ഓവർ എറിഞ്ഞ അശ്വിൻ വെറും 21 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

വീഡിയോ കാണാം :

Categories
Cricket

വിക്കറ്റ് നേട്ടം ബൗണ്ടറി ലൈനിൽ ഇരുന്ന് ആഘോഷിക്കുന്ന ബോളർ; ക്രിക്കറ്റിലെ അപൂർവ നിമിഷം.. വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിൽ തുടർച്ചയായ രണ്ടാം വിജയവുമായി ടീം ഇന്ത്യ. ഇന്ന് സിഡ്നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ടീം ദുർബലരായ നെതർലൻഡ്‌സിനെ 56 റൺസിന് പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ നാല് വിക്കറ്റിന് ടീം ഇന്ത്യ തോൽപ്പിച്ചിരുന്നു.

ഇതോടെ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ടീം ഇന്ത്യ, സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ പോയിന്റ് പട്ടികയിൽ നാല് പോയിന്റോടെ ഒന്നാം സ്ഥാനത്തേക്ക്‌ കയറി. ഇന്നത്തെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത ദക്ഷിണാഫ്രിക്കയാണ് പട്ടികയിൽ രണ്ടാമത് ഉള്ളത്. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട നെതർലാൻഡ്സ് അവസാന സ്ഥാനത്താണ്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുത്തു. രാഹുൽ 12 പന്തിൽ 9 റൺസെടുത്ത് തുടക്കത്തിലേ പുറത്തായെങ്കിലും രോഹിതും കോഹ്‌ലിയും സൂര്യകുമാറും ഇന്ത്യക്കായി അർദ്ധസെഞ്ചുറി നേടി തിളങ്ങി. നിശ്ചിത 20 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുത്തു. 25 പന്തിൽ നിന്നും 51 റൺസ് നേടി പുറത്താകാതെ നിന്ന സൂര്യയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലാൻഡ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഭുവനേശ്വർ കുമാർ, അർഷദീപ് സിംഗ്, അക്സർ പട്ടേൽ, അശ്വിൻ, എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് ഷമിയും സ്വന്തമാക്കി.

മത്സരത്തിനിടെ തന്റെ വിക്കറ്റ് നേട്ടം ബൗണ്ടറിലൈനിൽ ഇരുന്ന് ആഘോഷിക്കുന്ന അർഷദീപ് സിംഗിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. പതിനെട്ടാം ഓവറിൽ ആയിരുന്നു സംഭവം. അഞ്ചാം പന്തിൽ വാൻ ബീക്കിനെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കൈകളിൽ എത്തിച്ച അദ്ദേഹത്തിന് അവസാന പന്തിലും വിക്കറ്റ് ലഭിക്കുകയായിരുന്നു.

ഒരു മികച്ച യോർക്കർ എറിഞ്ഞ് സിംഗ്, ഫ്രെഡ് ക്ലാസ്സനേ വിക്കറ്റിന് മുന്നിൽ കുരുക്കിയെങ്കിലും അമ്പയർ നോട്ട്ഔട്ട് വിളിച്ചു. ഇന്ത്യ റിവ്യൂ കൊടുത്ത് അത് ഔട്ടായി ലഭിക്കുമ്പോൾ ഓവർ പൂർത്തിയാക്കിയ ശേഷം ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാനായി അർഷദീപ് പോയിരുന്നു. അവിടത്തന്നെ അദ്ദേഹം വിക്കറ്റ് നേട്ടം ആഘോഷമാക്കി. ഇരു കൈകളും വായുവിൽ ഉയർത്തി മുട്ടിന്മേൽ ഇരുന്ന അർഷദീപിന്റേ ഈ ആഘോഷം വേറെ ലെവൽ ആയിരിക്കുന്നുവെന്നാണ് ആരാധകരുടെ നിരീക്ഷണം.

Categories
Latest News

ഇതിനൊക്കെ 5 റൺസ് പിഴയോ?! ബംഗ്ലാദേശിനെതിരെ വിചിത്രമായ പിഴ വിധിച്ച് അമ്പയർ ; വീഡിയോ

ഈ ടി20 ലോകകപ്പ് അപൂർവമായ  പിഴകൾക്ക് വേദിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പന്ത് പിടിക്കുന്നതിനിടെ കൈയിൽ നിന്ന് വീണ ഗ്ലൗവിൽ കൊണ്ടത് കാരണം സൗത്താഫ്രിക്കയ്ക്ക് 5 റൺസ് വഴങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ  സൗത്താഫ്രിക്കയുമായുള്ള  മത്സരത്തിൽ മറ്റൊരു അപൂർവമായ രീതിയിൽ ബംഗ്ലാദേശിന് 5 റൺസ് പിഴ വഴങ്ങേണ്ടി വന്നിരിക്കുകയാണ്.

ശാഖിബുൽ ഹസൻ എറിഞ്ഞ 11ആം ഓവറിലാണ് സംഭവം. സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന റൂസ്സോയ്ക്ക് പന്തെറിയുന്നതിനിടെ വിക്കറ്റ് കീപ്പർ നൂറുൽ ഹസൻ നീങ്ങിയതാണ് പിഴ ലഭിക്കാൻ കാരണം. വിക്കറ്റിന് തൊട്ട് അരികിൽ ഉണ്ടായിരുന്ന ഹസൻ പന്ത് എത്തുന്നതിന് മുമ്പായി പിറകോട്ട് നീങ്ങുകയായിരുന്നു.

അമ്പയർ റോഡ് ടക്കർ ഇക്കാര്യം ശ്രദ്ധിക്കുകയും പിന്നാലെ മറ്റെ അമ്പയറുമായി ചർച്ച ചെയ്ത് 5 റൺസ് പിഴയായി നൽകുകയും ചെയ്തു.
ഐസിസി നിയമപ്രകാരം ബൗളര്‍ പന്തെറിയാന്‍ റണ്ണപ്പ് തുടങ്ങി കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍ അനങ്ങാൻ പാടില്ല. ഇത് ലംഘിച്ചതിനാണ് ബംഗ്ലാദേശിന് പണി കിട്ടിയത്. 

മത്സരത്തിൽ സൗത്താഫ്രിക്ക 104 റൺസിന്റെ കൂറ്റൻ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക റൂസ്സോയുടെ സെഞ്ചുറി കരുത്തിൽ 205 റൺസ് നേടിയിരുന്നു. 56 പന്തിൽ 8 സിക്‌സും 7 ഫോറും സഹിതം 109 റൺസാണ് റൂസ്സോ അടിച്ചു കൂട്ടിയത്. 38 പന്തിൽ 63 റൺസ് നേടി ഡികോകും മികച്ച പിന്തുണയാണ് രണ്ടാം വിക്കറ്റിൽ നൽകിയത്.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് 101 റൺസ് മാത്രമാണ് നേടാനായത്. സൗത്താഫ്രിക്കൻ ബൗളർമാർ 10 വിക്കറ്റും എറിഞ്ഞു വീഴ്ത്തി. നോർജെ 4 വിക്കറ്റും ശംസി 3 വിക്കറ്റും നേടി. 31 പന്തിൽ 34 റൺസ് നേടിയ ലിട്ടന് ദാസാണ് ടോപ്പ് സ്‌കോറർ.

Categories
Cricket

അയാൾ അയാളുടെ തന്നെ പോസ് റിക്രിയേറ്റ് ചെയ്യുകയാണ് ,മത്സരത്തിനിടെ തൻ്റെ സ്ഥിരം പോസ് പുറത്തെടുത്തു ചഹൽ; വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിൽ നെതർലാൻഡ്സിനെതിരെ ഇന്ത്യക്ക് 56 റൺസിന്റെ കൂറ്റൻ ജയം, ഇതോടെ ആദ്യ 2 മത്സരങ്ങളും ജയിച്ച് ഇന്ത്യ ഗ്രൂപ്പിൽ മുന്നിലെത്തി, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, കെ.എൽ രാഹുൽ (9) ഈ തവണയും പെട്ടന്ന് തന്നെ പുറത്തായി എന്നാൽ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വിരാട് കോഹ്ലിയും രോഹിത് ശർമയും (53) മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ് അതി വേഗത്തിൽ ചലിച്ചു, ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി.

രോഹിത് ശർമ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് ഇന്ത്യൻ സ്കോറിംഗിന് വേഗത കൂട്ടി, 25 ബോളിലാണ് പുറത്താകാതെ സൂര്യകുമാർ 51* റൺസ് നേടിയത്, മറുവശത്ത് കോഹ്ലിയും മികച്ച ഫോമിൽ ആയിരുന്നു 3 ഫോറും 2 സിക്സും അടക്കം 62* റൺസ് നേടി കോഹ്ലിയും പുറത്താകാതെ നിന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ 179/2 എന്ന മികച്ച സ്കോറിൽ എത്തി.

കൂറ്റൻ ലക്ഷ്യം തേടി ഇറങ്ങിയ നെതർലാൻഡിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണ് കൊണ്ടിരുന്നപ്പോൾ അവരുടെ മുൻനിര തകർന്നു, 63/5 എന്ന നിലയിൽ തകർന്നടിഞ്ഞ നെതർലാൻഡിനെ 100 റൺസ് എങ്കിലും കടക്കാൻ സഹായിച്ചത് വാലറ്റക്കാർ കണ്ടെത്തിയ റൺസിലൂടെ ആയിരുന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ 129/9 എന്ന നിലയിൽ നെതർലാൻഡിന്റെ ഇന്നിംഗ്സ് അവസാനിച്ചു.

ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, അശ്വിൻ, അക്സർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി, മത്സരത്തിനിടയിൽ ഇന്നത്തെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടാതിരുന്ന യുസ്വേന്ദ്ര ചഹൽ ബൗണ്ടറി ലൈനിനരികെ ഇരിക്കുന്നുണ്ടായിരുന്നു, തന്റെ പ്രശസ്തമായ സിറ്റിംഗ് പോസിൽ ആയിരുന്നു താരം, ട്രോൾ മീമുകളിൽ വരെ ചഹലിന്റെ ഈ ഇരുത്തം ഏറെ പ്രശസ്തമാണ്.

വീഡിയോ ഇതാ :

https://twitter.com/cricket82182592/status/1585585516283822081?t=E-ilVdFKjY9rd5DhZSBp_g&s=19
Categories
Cricket

അതെ അവൾ യെസ് പറഞ്ഞു ! മത്സരത്തിനിടയിൽ പ്രോപോസ് ചെയ്തു ഇന്ത്യൻ ആരാധകൻ ; വൈറൽ വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ നെതർലാൻഡ്സിനെതിരെ ഇന്ത്യക്ക് 56 റൺസിന്റെ കൂറ്റൻ ജയം, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, കെ.എൽ രാഹുൽ (9) ഈ തവണയും പെട്ടന്ന് തന്നെ പുറത്തായി എന്നാൽ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വിരാട് കോഹ്ലിയും രോഹിത് ശർമയും (53) മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ് അതി വേഗത്തിൽ ചലിച്ചു, ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി.

രോഹിത് ശർമ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് ഇന്ത്യൻ സ്കോറിംഗിന് വേഗത കൂട്ടി, 25 ബോളിലാണ് പുറത്താകാതെ സൂര്യകുമാർ 51* റൺസ് നേടിയത്, മറുവശത്ത് കോഹ്ലിയും മികച്ച ഫോമിൽ ആയിരുന്നു 3 ഫോറും 2 സിക്സും അടക്കം 62* റൺസ് നേടി കോഹ്ലിയും പുറത്താകാതെ നിന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ 179/2 എന്ന മികച്ച സ്കോറിൽ എത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലാൻഡിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി, ഇതിനിടെ സ്റ്റേഡിത്തിലെ ഒരു പ്രൊപോസൽ രംഗം സോഷ്യൽ മീഡിയകളിൽ വൈറൽ ആയി, ഇന്ത്യക്കാരനായ യുവാവ് ആണ് കഥയിലെ നായകൻ, ക്യാമറക്കണ്ണുകൾ ഈ പ്രൊപോസൽ രംഗം ഒപ്പിയെടുക്കുകയും ചെയ്തു.

വിഡിയൊ കാണാം :

Categories
Cricket

സ്വന്തം സിക്സ് കണ്ട് സ്വയം കണ്ണ് തള്ളിപ്പോയി ,കോഹ്‌ലിയുടെ കിടിലൻ സിക്സ് വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ തങ്ങളുടെ രണ്ടാമത്തെ പോരാട്ടത്തിൽ നെതർലൻഡ്സിനെ നേരിടുന്ന ടീം ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഇരുപത് ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 179 റൺസ് എടുത്തു. ഇന്ത്യക്കായി അർദ്ധസെഞ്ചുറി നേടി നായകൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവർ തിളങ്ങി.

ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ നാല് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യൻ ടീം എത്തിയത്. നെതർലൻഡസ് ആകട്ടെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. വെറും 9 റൺസിനായിരുന്നു അന്ന് ബംഗ്ലാദേശിന്റെ വിജയം.

ഇന്ന് ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്നും ഇറക്കിയത്. എങ്കിലും 12 പന്തിൽ 9 റൺസ് എടുത്ത രാഹുലിനെ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും രോഹിതും 73 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു ഇന്ത്യൻ ഇന്നിങ്സ് പടുത്തുയർത്തി.

39 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 53 റൺസ് എടുത്ത രോഹിത് പന്ത്രണ്ടാം ഓവറിൽ ആയിരുന്നു പുറത്തായത്. പിന്നീട് സൂര്യകുമാർ യാദവുമൊത്ത് വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ 95 റൺസ് കൂട്ടുകെട്ടിലും കോഹ്‌ലി പങ്കാളിയായി. കോഹ്‌ലി 44 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 62 റൺസും സൂര്യ 25 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 51 റൺസും എടുത്തു പുറത്താകാതെ നിന്നു.

മത്സരത്തിന്റെ പതിനേഴാം ഓവറിൽ കോഹ്‌ലിയുടെ വക ഒരു തകർപ്പൻ സിക്സ് ഉണ്ടായിരുന്നു. ഫ്രെഡ് ക്ലാസ്സൻ എറിഞ്ഞ മൂന്നാം പന്തിൽ ആയിരുന്നു അത്. രണ്ടാം പന്തിൽ കോഹ്‌ലി ബൗണ്ടറി നേടിയ ശേഷം കാണികൾ കോഹ്‌ലി… കോഹ്‌ലി.. എന്ന് ആരവം മുഴക്കിയിരുന്നു. അവർക്കുള്ള മറുപടി എന്നോണം അടുത്ത പന്തിൽ ഡീപ് എക്സ്ട്രാ കവറിലേക്ക് ഒരു മികച്ച ഷോട്ട് കളിച്ച് സിക്സ് നേടി കോഹ്‌ലി. ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന പന്തിനെ തന്റെ പിൻകാൽ അൽപം മടക്കിനിന്ന് ബാറ്റിന്റെ ഒത്തനടുവിൽ കൊള്ളിച്ചുള്ള ഒരു മനോഹര ഷോട്ട്.. തൊട്ടടുത്ത പന്തിൽ സിംഗിൾ ഇട്ട് അർദ്ധസെഞ്ചുറി നേട്ടവും അദ്ദേഹം പൂർത്തിയാക്കി.

Categories
Latest News

ആഘോഷിക്കഡാ ആഘോഷിക്കൂ ..സിക്സ് അടിച്ചു ഫിഫ്റ്റി തികച്ച സൂര്യയോട് സെലിബ്രേഷൻ നടത്താൻ കോഹ്ലി ; വീഡിയോ

നെതർലൻഡിന് എതിരായ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ 179 റൺസ് നേടി. രാഹുൽ ഒഴികെ ബാറ്റ് ചെയ്തവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. രോഹിത് (39 പന്തിൽ 53), കോഹ്ലി (44 പന്തിൽ 62), സൂര്യകുമാർ യാദവ് (25 പന്തിൽ 51) മൂന്നുപേരും ഇന്ത്യയ്ക്കായി ഫിഫ്റ്റി നേടിയിട്ടുണ്ട്.

മൂന്നാം ഓവറിലെ നാലാം പന്തിൽ കെഎൽ രാഹുലിനെ എൽബിഡബ്ല്യൂവിലൂടെ പുറത്താക്കി പോൾ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയിരുന്നു. അമ്പയറിന്റെ വിധി റിവ്യു ചെയ്യാതെ മടങ്ങിയതാണ് രാഹുലിന് വിനയായത്. പിന്നീട് നടന്ന പരിശോധനയിൽ സ്റ്റംപിൽ പന്ത് കൊണ്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു.

ശേഷം ക്രീസിൽ എത്തിയ കോഹ്ലിയെയും കൂട്ടുപിടിച്ച് രോഹിത് രണ്ടാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. ഫിഫ്റ്റി നേടിയതിന് പിന്നാലെ രോഹിത് ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. നാലാമനായി എത്തിയ സൂര്യകുമാറും കോഹ്ലിയും ചേർന്നാണ് ഇന്ത്യൻ സ്‌കോർ പിന്നീട് 179ൽ എത്തിച്ചത്. 95 റൺസിന്റെ പാർട്ണർഷിപ്പാണ് ഇരുവരും കെട്ടിപടുത്തത്.

കോഹ്ലിയും രോഹിതും വലിയ സ്ട്രൈക് റേറ്റിൽ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ പിച്ചിൽ സൂര്യകുമാർ യാദവ് 204 സ്‌ട്രൈക് റേറ്റിൽ 1 സിക്‌സും 7 ഫോറും ഉൾപ്പെടെ 51 റൺസ് നേടി. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്.

അവസാന പന്തിൽ സിക്സ് നേടിയാണ് സൂര്യകുമാർ ഫിഫ്റ്റി പൂർത്തിയാക്കിയത്.
ബാക്ക്വാർഡ് സ്ക്വയർ ലെഗിലൂടെ ഫ്ലിക്ക് ചെയ്യുകയായിരുന്നു. മറുവശത്ത് ഉണ്ടായിരുന്ന കോഹ്ലി വലിയ ആവേശത്തോടെയാണ് സൂര്യകുമാർ യാദവിന്റെ ഫിഫ്റ്റി ആഘോഷമാക്കിയത്.

Categories
Latest News

രോഹിത് റിവ്യു എടുക്കാൻ പറഞ്ഞിട്ടും എടുക്കാതെ രാഹുൽ, റീപ്ലേ വന്നപ്പോൾ സംഭവിച്ചത് ഇങ്ങനെ ; വീഡിയോ

പാകിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ നെതർലൻഡിനെതിരെയും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി കെഎൽ രാഹുൽ. പാകിസ്ഥാനെതിരെ 4 റൺസ് മാത്രം നേടി പുറത്തായ രാഹുൽ വൻ വിമർശനത്തിന് ഇരയായിരുന്നു. വമ്പൻ മത്സരങ്ങളിൽ പരാജയമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

ഇന്ന് സിഡ്‌നിയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ നെതർലൻഡിനെതിരെ രാഹുൽ വലിയ സ്‌കോർ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും 9 റൺസിൽ പുറത്തായിരിക്കുകയാണ്. എന്നാൽ ഔട്ട് അല്ലാതിരുന്ന എൽബിഡബ്ല്യൂവിൽ അമ്പയരുടെ വിധി അനുസരിച്ച് ഗ്രൗണ്ട് വിട്ടതാണ് വിനയായത്. അമ്പയർ ഉടനെ ഔട്ട് വിളിച്ചതോടെ റിവ്യു നൽകാൻ കൂട്ടാക്കാതെ രാഹുൽ മടങ്ങുകയായിരുന്നു.

നോൺ സ്‌ട്രൈക് എൻഡിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ രോഹിത് റിവ്യു എടുക്കാൻ രാഹുലിനോട് പറഞ്ഞിരുന്നുവെങ്കിലും രാഹുൽ വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നാലെ ബോൾ ട്രാക്കിങ്ങിൽ പന്ത് സ്റ്റംപിൽ കൊള്ളാതെയാണ് കടന്ന് പോയതെന്ന് വ്യക്തമായത്.

അതേസമയം ഇന്ത്യൻ ഇന്നിംഗ്സ് 7 ഓവർ പിന്നിട്ടപ്പോൾ 38/1 എന്ന നിലയിലാണ് ഇന്ത്യ. രോഹിതും (20 പന്തിൽ 20) കോഹ്ലിയുമാണ് (10 പന്തിൽ 8) ക്രീസിൽ. പോൾ വൻ മീകറനാണ് രാഹുലിന്റെ വിക്കറ്റ് ലഭിച്ചത്. പാകിസ്ഥാനെതിരെ കളിച്ച അതേ ടീമുമായി തന്നെയാണ് ഇന്ത്യ ഇന്നിറങ്ങിയത്.

വീഡിയോ കാണാം:

Categories
Latest News

ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയർലൻഡ്‌!! 5 റൺസിന്റെ തകർപ്പൻ ജയം

ടി20 ലോകക്കപ്പിൽ ഇംഗ്ലണ്ടിനെ 5 റൺസിന് പരാജയപ്പെടുത്തി അയർലൻഡ്. മഴ വില്ലനായി എത്തിയതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 5 റൺസിന്റെ ജയം അയർലൻഡിനെ തേടിയെത്തുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 10 വിക്കറ്റ് നഷ്ട്ടത്തിൽ 157 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം തകർച്ചയോടെയായിരുന്നു.

ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ ജോസ് ബട്ട്ലറെ പൂജ്യത്തിൽ മടക്കി. ജോഷുവ ലിറ്റ്ലിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകുകയായിരുന്നു. പിന്നാലെ മൂന്നാം ഓവറിലെ നാലാം പന്തിൽ ഹെയ്ൽസ് മടങ്ങി. 5 പന്തിൽ 7 റൺസ് നേടിയിരുന്നു. ആറാം ഓവറിലെ ആദ്യ പന്തിൽ 6 റൺസ് നേടിയ സ്റ്റോക്സും ബൗൾഡ് ആയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. 3ന് 29 എന്ന നിലയിലായി ഇംഗ്ലണ്ട്. 

നാലാം വിക്കറ്റിൽ മലാനും ബ്രുകും ചേർന്ന് ഇംഗ്ലണ്ട് സ്‌കോർ 67ൽ എത്തിച്ചു. ബ്രുക്കിനെ ക്യാച്ചിൽ കുടുക്കി അയർലൻഡ് ആ കൂട്ടുകെട്ടിന് അന്ത്യം കുറിച്ചു. ഇംഗ്ലണ്ട് സ്‌കോർ 86ൽ വെച്ച് മലാനും മടങ്ങി. 14.3 ഓവറിൽ 5ന് 105 എന്ന നിലയിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യവെയാണ് മഴ വില്ലനായി എത്തിയത്. നേരെത്തെ മഴക്കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. ഇനിയും കളി മുമ്പോട്ട്  കൊണ്ട് പോകാൻ കഴിയില്ലെന്ന് ഉറപ്പിച്ചതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 5 റൺസിന് അയർലൻഡ് ജയം നേടുകയായിരുന്നു.

നേരെത്തെ അയർലൻഡിന് വേണ്ടി ക്യാപ്റ്റൻ ബൽബിർനി 47 പന്തിൽ 62 റൺസ് നേടിയിരുന്നു. 27 പന്തിൽ 34 റൺസ് നേടിയ ടകറും മികച്ച് നിന്നു. ഇരുവരുടെയും രണ്ടാം വിക്കറ്റിലെ 82 റൺസ് കൂട്ടുകെട്ടാണ് അയർലൻഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡും ലിവിങ്സ്റ്റനും 3 വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.

Categories
Cricket

കോഹ്ലി തന്നെ രാജാവ് ! പാകിസ്താൻ ആരാധകർ പോലും അത് സമ്മതിച്ചു, മത്സര ശേഷം കോഹ്ലിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തുന്ന പാകിസ്താൻ ആരാധകർ, വീഡിയോ കാണാം

ഇന്ത്യ പാകിസ്താൻ മത്സരത്തിന്റെ എല്ലാ ആവേശവും പിരിമുറുക്കവും അവസാന ബോൾ വരെ ഉണ്ടായിരുന്ന ട്വന്റി-20 ലോകകപ്പിലെ മത്സരത്തിൽ വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിങ്ങ്സിന്റെ പിൻ ബലത്തിൽ ഇന്ത്യ 4 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു, മെൽബണിലെ നിറഞ്ഞ സ്റ്റേഡിയത്തിൽ 90000 ൽ അധികം കാണികളെ സാക്ഷി നിർത്തി ആയിരുന്നു ഇന്ത്യയുടെ ഈ മിന്നുന്ന ജയം.

സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ മത്സര ശേഷം കോഹ്ലിയുടെ മികച്ച പ്രകടനത്തെ പുകഴ്ത്തുന്ന പാകിസ്താൻ ആരാധകരുടെ വീഡിയോ ആണ്, അവരുടെ രാജ്യത്തിനായി അവസാന നിമിഷം വരെ ജയ് വിളിച്ചവർ പക്ഷെ കോഹ്ലിയുടെ ഈ ഇന്നിങ്സിനെ അഭിനന്ദിക്കാനും മറന്നില്ല, സ്പോർട്സ് മാൻ സ്പിരിറ്റ്‌ എന്നത് എന്നാൽ ഇതാണെന്നും എതിരാളികളെ ഇതേ പോലെ ബഹുമാനിക്കാൻ പഠിക്കണമെന്നും സ്പോർട്സ് എന്നാൽ യുദ്ധം അല്ലെന്നും അത് രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറം എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒന്നാണെന്നും ഇത്തരം പ്രവർത്തികളിലൂടെ പല രാജ്യങ്ങളിലെയും കളിക്കാരും ആരാധകരും മുമ്പും തെളിയിച്ചിട്ടുള്ളതാണ്.

ലോകകപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം ഒക്ടോബർ 27 വ്യാഴാഴ്ച സിഡ്നിയിൽ നെതർലാൻഡ്സിനെതിരെയാണ്, ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 നാണ് മത്സരം ആരംഭിക്കുക, ഈ മത്സരം കൂടി വിജയിച്ച്  ഗ്രൂപ്പിൽ മുന്നിലെത്താനും അത് വഴി സെമിഫൈനലിലേക്ക് ഒരു പടി കൂടി അടുക്കാനും ഇന്ത്യക്ക് സാധിക്കും.