Categories
Uncategorized

‘എല്ലാം സോൾവായോ ‘ മത്സര ശേഷം തമ്മിൽ കൈ കൊടുത്ത് ദാദയും കോഹ്‌ലിയും ; വീഡിയോ കാണാം

ഇന്നലെ തങ്ങളുടെ ഹോംഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനെ 7 വിക്കറ്റിന് തകർത്ത ‍ഡൽഹി ക്യാപിറ്റൽസ് പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട അവർ, അടുത്ത അഞ്ച് മത്സരങ്ങളിൽ നിന്നും നാല് ജയം നേടിയിരിക്കുകയാണ്. ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്തപ്പോൾ, ഡൽഹി വെറും 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നിരുന്നു.

ആദ്യ ബാറ്റിങ്ങിൽ ബംഗളൂരുവിനായി നായകൻ ഡു പ്ലെസ്സിയും കോഹ്‌ലിയും ചേർന്ന് ഒന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 45 റൺസെടുത്ത ഡു പ്ലെസ്സിയെയും തൊട്ടടുത്ത പന്തിൽ മാക്സ്വെല്ലിനെയും പുറത്താക്കിയ മിച്ചൽ മാർഷ് ‍ഡൽഹിയ്ക്ക്‌ ബ്രേക്ക്ത്രൂ നൽകി. അധികം വൈകാതെ 55 റൺസെടുത്ത കോഹ്‌ലിയും മടങ്ങി. എങ്കിലും 29 പന്തിൽ 54 റൺസ് നേടി തന്റെ കന്നി ഐപിഎൽ അർദ്ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന മഹിപാൽ ലോമ്രോർ ബംഗളൂരുവിന് ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായിച്ചു.

മറുപടി ബാറ്റിങ്ങിൽ ‍ഡൽഹിക്കായി നായകൻ വാർണറും ഫിൽ സൾട്ടും ചേർന്ന്‌ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 14 പന്തിൽ 22 റൺസെടുത്ത വാർണർ, ആറാം ഓവറിന്റെ ആദ്യ പന്തിൽ പുറത്തായെങ്കിലും സീസണിലെ തങ്ങളുടെ ഏറ്റവും ഉയർന്ന പവർപ്ലെ സ്കോർ ‍ഡൽഹി നേടിയിരുന്നു(6 ഓവറിൽ 70/1). പിന്നീടെത്തിയ മാർഷും വമ്പനടികളോടെ 17 പന്തിൽ 26 റൺസ് നേടി റൺറേറ്റ് കുറയാതെ കാത്തു. ബംഗളൂരു ബോളർമാരെ കടന്നാക്രമിച്ച സാൾട്ട്, 45 പന്തിൽ 87 റൺസോടെ ടോപ് സ്കോററായി. 22 പന്തിൽ 35 റൺസോടെ റൂസ്സോയും 3 പന്തിൽ 8 റൺസോടെ അക്ഷർ പട്ടേലും പുറത്താകാതെ നിന്നു.

അതിനിടെ മത്സരശേഷം ബംഗളൂരു താരം വിരാട് കോഹ്‌ലിയും ‍ഡൽഹി ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സൗരവ് ഗാംഗുലിയും പരസ്പരം ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കാരണം, ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽവെച്ച് ഇതിനുമുൻപ് ഈ സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയ മത്സരശേഷം കോഹ്‌ലിയ്‌ക്ക് കൈകൊടുക്കാതെ മുന്നോട്ടു കയറിപ്പോകുന്ന ഗാംഗുലിയുടെ പ്രവർത്തി ഒരുപാട് വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തുനിന്നും കോഹ്‌ലിയെ മാറ്റിയത് ഗാംഗുലിയുടെ നിർദേശപ്രകാരമായിരുന്നു എന്ന വാർത്തകൾ പുറത്തുവന്നശേഷം ഇരുവരും അത്ര സ്വരച്ചേർച്ചയിൽ ആയിരുന്നില്ല. എങ്കിലും ഇന്നലെ മത്സരശേഷം ഗാംഗുലി കോഹ്‌ലിക്ക് കൈകൊടുക്കുകയും പുറത്തുതട്ടി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Categories
Uncategorized

അഗ്രഷൻ കുറച്ച് കൂടുന്നുണ്ടോ ? സാൾട്ടിനോട് ചൂടായി സിറാജ് ; വീഡിയോ കാണാം

പതിനാറാം ഐപിഎൽ സീസണിലെ അമ്പതാമത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഡൽഹിയിൽ നടന്ന പോരാട്ടത്തിൽ ബംഗളുരുവിനെയാണ് അവർ അനായാസം കീഴടക്കിയത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരു അർദ്ധസെഞ്ചുറികൾ നേടിയ കോഹ്‌ലിയുടെയും ലോമ്രോറിന്റെയും മികവിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ 45 പന്തിൽ 87 റൺസെടുത്ത ഓപ്പണർ സാൾട്ടിന്റെ മികവിൽ, ‍ഡൽഹി വെറും 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 22 പന്തിൽ 35 റൺസോടെ പുറത്താകാതെ നിന്ന റൂസ്സോയാണ് സിക്സടിച്ച് വിജയറൺ കുറിച്ചത്.

ഡൽഹി ബാറ്റിങ്ങിനിടയില്‍‌ ഫിൽ സാൾട്ടിന് നേരെ ചൂടായി നടന്നടുത്ത പേസർ സിറാജ് ഇന്നത്തെ ശ്രദ്ധാകേന്ദ്രമായി. അഞ്ചാം ഓവർ എറിയാനെത്തിയ സിറാജിനെ ആദ്യ മൂന്നു പന്തുകളിൽ 6,6,4 എന്നിങ്ങനെ നേടിയാണ് സാൾട്ട് വരവേറ്റത്. നാലാം പന്തിൽ ഒരു ഷോർട്ട് പിച്ച് പന്ത് എറിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിലൂടെ വിക്കറ്റ് കീപ്പറുടെ കയ്യിലേക്ക് പോയി. അമ്പയറെ നോക്കി വൈഡ് വിളിക്കാനുള്ള ആംഗ്യം കാണിച്ചുനിന്ന സാൾട്ടിന്റെ അടുത്തേക്ക് നടന്നെത്തിയ സിറാജ്, ചുണ്ടിന്മേൽ വിരൽവെച്ച് നിശബ്ദനായിരിക്കാൻ ആംഗ്യം കാണിക്കുകയായിരുന്നു.

തുടർന്ന് നോൺസ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന നായകൻ വാർണറും ഇടപെട്ടപ്പോൾ, ഇരുവരോടും സിറാജ് കയർത്തു സംസാരിക്കുകയും മിണ്ടാതിരിക്കാൻ പറയുകയും ചെയ്തു. അപ്പോഴേക്കും അമ്പയർ ഇടപെട്ട് സിറാജിനെ ബോളിങ് പോസിഷനിലേക്ക്‌ മടക്കിയയ്ക്കുകയായിരുന്നു. അതോടെയാണ് ചൂടേറിയ രംഗം ശാന്തമായത്. കഴിഞ്ഞ മത്സരത്തിലെ പെരുമാറ്റദൂഷ്യത്തിന് ബംഗളൂരു താരം വിരാട് കോഹ്‌ലിയ്‌ക്ക് മാച്ച് ഫീയുടെ 100% പിഴ ഒടുക്കേണ്ടിവന്നിരുന്നു. ഇന്നത്തെ സിറാജിന്റെ പെരുമാറ്റത്തിന് ഐപിഎൽ അധികൃതർ പിഴ ചുമത്തുമോ എന്ന് കണ്ടുതന്നെ അറിയണം.

Categories
Uncategorized

ആദരവ് അർഹിക്കുന്നവർക്ക് അയാൾ കൊടുക്കും ,കുട്ടിക്കാല കോച്ചിൻ്റെ കാലിൽ വീണു കോഹ്ലി : വീഡിയോ കാണാം

വിരാട് കോഹ്ലി ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ്‌ താരങ്ങളിൽ ഒരാളാണെന്നത് നമ്മുക്ക് എല്ലാർക്കും അറിയാവുന്ന വസ്തുതയാണ്. മാത്രമല്ല തന്റെ ആക്രമണ സ്വഭാവം കൊണ്ട് തന്നെ പല വിമർശനങ്ങൾ അയാൾ നേരിട്ടുണ്ട്. പണ്ട് മുതലെ ഗംഭീറുമായി ഉരസിയതും കഴിഞ്ഞ ദിവസം നടന്ന ഐ പി എൽ മത്സരത്തിൽ ഗംഭീറുമായി വീണ്ടും ഉരസിയതും ഇതിന് എല്ലാം തെളിവാണ്.

എന്നാൽ കളിക്കളത്തിന് അകത്തും പുറത്തും തികച്ചും ബഹുമാനപൂർവമായി കാര്യങ്ങൾ എന്നും കോഹ്ലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏകദിന ലോകക്കപ്പിന് ഇടയിൽ സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ച കാണികളോട് കയ്യടിക്കാൻ പറഞ്ഞതും റിഷബ് പന്തിനെ കൂവി വിളിച്ച കേരളത്തിലെ കാണികളെ കൊണ്ട് അവൻ വേണ്ടി കയ്യടിക്കാൻ പറഞ്ഞതും എല്ലാം ഇതിന് തെളിവാണ്. ഇപ്പോൾ അത്തരത്തിൽ ഒള്ള ഒരു കാര്യം സംഭവിച്ചിരിക്കുകയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ന് വിരാട് കോഹ്ലി ഭാഗമായിട്ടുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്. കോഹ്ലിയുടെ സ്വന്തം നാടാണ് ഡൽഹി. അത് കൊണ്ട് തന്നെ ഡൽഹിയിലേക്കുള്ള വരവ് കോഹ്ലിക്ക്‌ എന്നും പ്രിയമേറിയതാണ്.ഈ തവണ മത്സരത്തിന് മുന്നോടിയായി തന്റെ ബാല്യകാല പരിശീലകനെ കോഹ്ലി കാണുകയും തുടർന്ന് അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിക്കുന്ന കാഴ്ചയും ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

Categories
Uncategorized

‘തല കൊണ്ട് കളിക്കുന്നവൻ തല ‘ രോഹിത്തിനെ പുറത്താക്കിയതിന് പിന്നിൽ ധോണി ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എൽ ക്ലാസ്സിക്കോ എന്ന് അറിയപ്പെടുന്ന പോരാട്ടമാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ ഏറ്റുമുട്ടുന്നത്. മുംബൈ ഇന്ത്യൻസ് അഞ്ചു കിരീടങ്ങളും ചെന്നൈ സൂപ്പർ കിംഗ്‌സ് നാല് കിരീടങ്ങൾ നേടിയത് കൊണ്ട് മാത്രമല്ല ഇത്തരത്തിൽ ഈ മത്സരത്തിൽ ഈ പേര് നൽകിയത്. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഐക്കണിക്ക് മത്സരങ്ങൾ തന്നെയാണ് ഉടൽ എടുക്കുന്നത്.

ഇരു ടീമുകളുടെ ക്യാപ്റ്റൻമാരും ഈ മത്സരത്തിന് ആവേശം നൽകുന്നു. ഇരുവരുടെയും നേതൃത മികവ് പല തവണ പുറത്ത് വന്നിട്ടുള്ളത്. ഇപ്പോൾ അത്തരത്തിലുള്ള ഒരു കാഴ്ചയാണ് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിലും സംഭവിച്ചിരിക്കുന്നത്. സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത മികവ് തന്നെയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മുംബൈ ഇന്ത്യൻസ് വേണ്ടി നായകൻ രോഹിത് ശർമ ബാറ്റ് ചെയ്യുകയാണ്.സ്വിങ് ബൗളേറായ ദീപക് ചാഹാറാണ് ചെന്നൈക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.രോഹിത് ശർമ ബാറ്റ് ചെയ്യുമ്പോൾ ആദ്യ പന്തുകളിൽ ധോണി കീപ്പിങ് സ്റ്റമ്പിന് ദൂരെയാണ് നിന്നത്. എന്നാൽ സ്വിങ് ബൗളേർമാരെ മുൻപോട്ട് കേറി ബാറ്റ് വീശാനും രോഹിത്തിന് കഴിയുമെന്ന് അറിയുന്ന ധോണി സ്റ്റമ്പിന് തൊട്ട് പിറകിൽ കീപ് ചെയ്യാൻ എത്തുന്നു. ഫലമോ തൊട്ട് അടുത്ത പന്തിൽ സ്കൂപ്പിന് ശ്രമിച്ചു രോഹിത് ഡഗ് ഔട്ടിലേക് തിരകെ മടങ്ങുന്നു.മത്സരത്തിൽ ചെന്നൈ 6 വിക്കറ്റിന് വിജയിച്ചു.

Categories
Uncategorized

ഒരു നിമിഷം സഞ്ജു സെൽഫിഷ് ആയോ ? ജൈസ്വലിൻ്റെ വിക്കറ്റ് കണ്ട് കലിപ്പായി ആരാധകർ ; വീഡിയോ കാണാം

അഹമ്മദാബാദിലെ തോൽവിയ്ക്ക് ജയ്പൂരിലെ തകർപ്പൻ വിജയത്തോടെ പകരംവീട്ടി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസിനെ 17.5 ഓവറിൽ 118 റൺസിൽ ഓൾഔട്ടാക്കിയ അവർ, വെറും 13.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഓപ്പണർ സാഹ 34 പന്തിൽ 41 റൺസോടെയും നായകൻ പാണ്ഡ്യ 15 പന്തിൽ 39 റൺസോടെയും പുറത്താകാതെ നിന്നു. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഗിൽ 36 റൺസ് എടുത്ത് പുറത്തായി. 20 പന്തിൽ 30 റൺസ് എടുത്ത നായകൻ സഞ്ജു സാംസനൊഴികെ മറ്റാർക്കും രാജസ്ഥാൻ നിരയിൽ കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.

മത്സരത്തിൽ രാജസ്ഥാൻ ബാറ്റിങ്ങിന് ഇടയിൽവെച്ചുണ്ടായ തെറ്റായ ആശയവിനിമയം മൂലം ഓപ്പണർ ജയ്സ്വാൾ റൺഔട്ടായിരുന്നു. ടീം സ്കോർ 1.4 ഓവറിൽ 11 റൺസിൽ നിൽക്കെ, ഓപ്പണർ ജോസ് ബട്ട്‌ലർ പുറത്തായതോടെ പ്രതിസന്ധിയിലായ അവർക്കായി സഞ്ജുവും ജയ്സ്വാളും ചേർന്ന് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ച്ചവെച്ച് വരുന്നതിനിടെയാണ് സംഭവം. റാഷിദ് ഖാൻ എറിഞ്ഞ ആറാം ഓവറിന്റെ ആദ്യ പന്തിൽ ഓഫ് സ്റ്റമ്പിനു വെളിയിൽ കട്ട്‌ ഷോട്ട് കളിച്ച് സിംഗിൾ നേടാൻ ശ്രമിക്കുന്ന സഞ്ജു, പന്ത് ഫീൽഡർ എടുത്തെന്നു മനസ്സിലാക്കിയതോടെ തിരികെ ക്രീസിലേക്ക്‌ നടക്കുകയായിരുന്നു.

പക്ഷേ അപ്പോഴേക്കും നോൺ സ്ട്രൈക്കർ എൻഡിൽനിന്നും ജയ്സ്വാൾ അവിടേക്ക് എത്തിയിരുന്നു. അതോടെ മറ്റ് വഴിയില്ലാതെ തിരികെ ബോളിങ് എൻഡിലേക്ക് ഓടിയ അദ്ദേഹം ക്രീസിൽ എത്തുന്നതിന് മുൻപേ, ഫീൽഡർ എറിഞ്ഞുകൊടുത്ത പന്ത് കൈക്കലാക്കിയ റാഷിദ് ഖാൻ വിക്കറ്റിൽ കൊള്ളിക്കുകയായിരുന്നു. നിരാശയോടെ സഞ്ജുവിനെ ഒന്നുനോക്കിയ ശേഷം അദ്ദേഹം പവലിയനിലേക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി ഉൾപ്പെടെ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന അദ്ദേഹത്തെ സഞ്ജു പുറത്താക്കി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഒരുപാട് പേർ വിമർശനവുമായി എത്തിയിട്ടുണ്ട്.

Categories
Uncategorized

ബോൾട്ട് അടിച്ച സിക്സ് കൊണ്ട് വേദന കൊണ്ട് പുളഞ്ഞു ക്യാമറാമാൻ ,എന്ത് പറ്റി എന്ന് അന്വേഷിച്ചു റാഷിദ് ഖാൻ ; വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുകയാണ്. രാജസ്ഥാന്റെ ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ്‌ മാൻ സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ടോസ് നേടിയ റോയൽസ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എങ്കിലും സ്ലോ പിച്ചിൽ ഗുജറാത്ത് ബോളർമാർക്ക് മുന്നിൽ തകർന്നടിയുന്ന രാജസ്ഥാനെയാണ് കാണാൻ കഴിഞ്ഞത്. 17.5 ഓവറിൽ വെറും 118 റൺസിൽ അവർ ഓൾഔട്ടായിരിക്കുകയാണ്.

നായകൻ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ഓപ്പണർ ബട്ട്‌ലറാണ് ആദ്യം പുറത്തായത്. മൂന്നാമനായി ഇറങ്ങിയ നായകൻ സഞ്ജുവും ജയ്സ്വാളും ചേർന്ന് അവരെ കരകയറ്റുന്നതിനിടെ, ഇരുവരും തമ്മിലുള്ള തെറ്റായ ആശയവിനിമയം മൂലം ജയ്സ്വാൾ റൺഔട്ടായി. എങ്കിലും അനായാസം ബൗണ്ടറികൾ നേടിക്കൊണ്ട് ബാറ്റിംഗ് തുടർന്നിരുന്ന സഞ്ജു, ഒടുവിൽ 20 പന്തിൽ 30 റൺസുമായി മോശം ഷോട്ടിന് ശ്രമിച്ച് ക്യാച്ച് ഔട്ടായി മടങ്ങി. പിന്നീട് വന്നവർക്കൊന്നും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

11 പന്തിൽ 15 റൺസെടുത്ത ട്രെന്റ് ബോൾട്ട് നടത്തിയ ചെറുത്തുനിൽപ്പാണ് അവരെ 100 കടത്തിയത്. മത്സരത്തിൽ അദ്ദേഹം ഒരു പടുകൂറ്റൻ സിക്സർ അടിച്ചിരുന്നു. നൂർ അഹമ്മദ് എറിഞ്ഞ പതിനാറാം ഓവറിലെ മൂന്നാം പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് അടിച്ച ഷോട്ട് പക്ഷേ, അവിടെ ദൃശ്യങ്ങൾ പകർത്തിയിരുന്ന ഒരു ക്യാമറമാന്റെ ദേഹത്താണ് പതിച്ചത്. വേദനകൊണ്ട് പുളഞ്ഞ അദ്ദേഹം നിലത്തിരുന്നുപോയി. അവിടെ സമീപം ബൗണ്ടറിലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന റാഷിദ് ഖാൻ എൽഇഡി ഹോർഡിങ് ചാടിക്കടന്ന് പോയി അദ്ദേഹത്തെ പരിശോധിക്കുന്നതും കാണാമായിരുന്നു. തുടർന്ന് ഗുരുതരപ്രശ്നങ്ങൾ ഇല്ലായെന്ന് മനസ്സിലായതോടെ റാഷിദ് തിരികെ ഗ്രൗണ്ടിലിറങ്ങി.

Categories
Uncategorized

ഗംഭീറിനെ ചൊടിപ്പിച്ച് ലഖ്നൗ കാണികൾ; ഹോംഗ്രൗണ്ടിൽ പോലും രക്ഷയില്ല.. വീഡിയോ കാണാം

ബുധനാഴ്ച ഉച്ചകഴിഞ്ഞ് ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയി ഏകന സ്റ്റേഡിയത്തിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് – ലഖ്നൗ സൂപ്പർ ജയന്റ്സ് പോരാട്ടം, മഴമൂലം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 19.2 ഓവറിൽ 125/7 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്. 33 പന്തിൽ 59 റൺസോടെ ആയുഷ് ബദോണി പുറത്താകാതെ നിന്നു. ഇരുടീമുകൾക്കും ഇതോടെ 11 പോയിന്റായെങ്കിലും, റൺറേറ്റിന്റെ മികവിൽ ലഖ്നൗ രണ്ടാമതും ചെന്നൈ മൂന്നാമതുമാണ്.

ഇതിനുമുൻപ് ലഖ്നൗ കളിച്ച മത്സരത്തിൽ തിങ്കളാഴ്ച ഇതേ ഗ്രൗണ്ടിൽ ബംഗളൂരുവിനോട്‌ 18 റൺസിന് പരാജയപ്പെട്ടിരുന്നു. അന്നത്തെ മത്സരത്തിനിടയിലും മത്സരം കഴിഞ്ഞും സംഭവബഹുലമായ നിമിഷങ്ങൾ അരങ്ങേറിയിരുന്നു. ലഖ്നൗ സ്കോർ പിന്തുടരുന്നതിനിടെ ബാറ്റ് ചെയ്തിരു ന്ന നവീൻ ഉൾ ഹഖിന്റെ നേർക്ക് ബംഗളൂരു താരം വിരാട് കോഹ്‌ലി അസഭ്യവാക്കുകൾ ഉപയോഗിച്ചിരുന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും, കോഹ്‌ലിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അമിത് മിശ്രയുടെ നേർക്കും കോഹ്‌ലി ആക്രോശിക്കുകയും ചെയ്തു.

മത്സരശേഷമുള്ള താരങ്ങളുടെ ഹസ്തദാന സമയത്തും ഇതിന്റെ തുടർച്ചയായി കോഹ്‌ലിയും നവീനും വാക്കുകൾകൊണ്ട് ഏറ്റുമുട്ടി. അതിനുശേഷം കോഹ്‌ലിയോട് സംസാരിക്കാനെത്തിയ കൈൽ മയേഴ്സിനെ, ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീർ ഇടപെട്ട് തടഞ്ഞു മടക്കിയയച്ചു. അതേത്തുടർന്ന് വിരാട് കോഹ്‌ലിയും ഗംഭീറും തമ്മിൽ രൂക്ഷമായ വാക്പോര് മുറുകുകയും കയ്യാങ്കളിയുടെ വക്കിലെത്തുകയും ചെയ്തിരുന്നു. ഒടുവിൽ ഓടിക്കൂടിയ സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റുകയാണ് ഉണ്ടായത്. അന്നത്തെ പെരുമാറ്റദൂഷ്യത്തിന്‌ കോഹ്‌ലിയ്ക്കും ഗംഭീറിനും മുഴുവൻ മാച്ച് ഫീയും, നവീൻ ഉൾ ഹഖിന് മാച്ച് ഫീയുടെ പകുതിയും പിഴയായി ലഭിച്ചിരുന്നു.

സംഭവത്തിൽ താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്. ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു വീഡിയോയിൽ, ഗൗതം ഗംഭീർ ലഖ്നൗവിലെ സ്വന്തം കാണികൾക്ക് മുന്നിൽ അപമാനിതനാകുന്നുണ്ട്. ഇന്നലത്തെ ചെന്നൈയ്‌ക്കെതിരെ നടന്ന മത്സരത്തിൽ നിന്നുള്ളതാണ് വീഡിയോ. മൈതാനത്തുനിന്നും ഡ്രസിംഗ് റൂമിലേക്ക് പടിക്കെട്ടുകൾ കയറിപ്പോകുന്ന സമയത്ത് കാണികൾ കോഹ്‌ലി.. കോഹ്‌ലി.. വിളികളുമായി ഗംഭീറിനെ ചൊടിപ്പിക്കുകയായിരുന്നു. നടത്തം നിർത്തി രണ്ടു നിമിഷം അങ്ങോട്ടേക്ക് നോക്കിനിന്ന ഗംഭീർ, നീരസത്തോടെ കയറിപ്പോകുന്നത് വീഡിയോയിൽ കാണാം.

Categories
Uncategorized

അവർ തമ്മിൽ എന്താണ് സംസാരിച്ചത് ,സംഭാഷണം വെളിപ്പെടുത്തി ദൃക്‌സാക്ഷി

തിങ്കളാഴ്ച രാത്രി നടന്ന ബംഗളൂരു-ലഖ്നൗ ഐപിഎൽ മത്സരത്തിനിടെ ഇരുടീമുകളിലെയും താരങ്ങൾ തമ്മിലുണ്ടായ കശപിശയും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇന്നും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി തുടരുകയാണ്. വേഗം കുറഞ്ഞ പിച്ചിൽ നടന്ന ലോസ്കോറിംഗ് പോരാട്ടത്തിൽ 18 റൺസിനാണ് ബംഗളൂരു, ലഖ്നൗവിനെ കീഴടക്കിയത്. ഗ്രൗണ്ടിലെ അതിരുവിട്ട പെരുമാറ്റദൂഷ്യത്തിന് ബംഗളൂരു താരം വിരാട് കോഹ്‌ലിയ്ക്കും ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീനും 100% മാച്ച് ഫീയും ലഖ്നൗവിന്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖിന് 50% മാച്ച് ഫീയും പിഴയായി ഒടുക്കേണ്ടിവന്നിരുന്നു.

ലഖ്നൗ ബാറ്റിംഗ് സമയത്തായിരുന്നു സംഭവങ്ങളുടെ തുടക്കം കുറിച്ചത്. നവീൻ ഉൾ ഹഖിന്റെ ബാറ്റിങ്ങിനിടയിൽ, കോഹ്‌ലി മുന്നോട്ട് കയറിവരികയും ഇരുവരും പരസ്പരം വാക്കുകൾകൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു. ലഖ്നൗ ഇന്നിങ്സിലെ പതിനേഴാം ഓവറിൽ ആയിരുന്നു അത്. തുടർന്ന് ഇരുവരെയും പിന്തിരിപ്പിക്കാനെത്തിയ നോൺസ്ട്രൈക്കർ അമിത് മിശ്രയുടെ നേർക്കും കോഹ്‌ലി അസഭ്യവാക്കുകൾ ഉപയോഗിച്ചിരുന്നു. മത്സരം കഴിഞ്ഞ് ടീമംഗങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്ന സമയത്ത് വീണ്ടുമൊരിക്കൽകൂടി കോഹ്‌ലി – നവീൻ വാക്പോരുണ്ടായി. അതിനുശേഷം കോഹ്‌ലിയോട് സംസാരിക്കാനെത്തിയ കൈൽ മെയേഴ്സിനെ പിന്തിരിപ്പിച്ചു കൊണ്ടുപോകുകയായിരുന്ന ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറും കോഹ്‌ലിയും തമ്മിലായി സംഘർഷം. ഒടുവിൽ ഏറെ പണിപ്പെട്ടാണ് സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കിയത്.

കോഹ്‌ലിയും ഗംഭീറും രൂക്ഷമായ വാക്പോര് നടത്തിയിരുന്നു. ഇതിൽ കൂടുതൽ വ്യക്തത നൽകിക്കൊണ്ട്, ടീം ഡഗ്ഔട്ടിൽ ഉണ്ടായിരുന്ന ഒരു വ്യക്തി ഇരുവരും സംസാരിച്ച കാര്യങ്ങളെകുറിച്ച് വെളിപ്പെടുത്തിയിരുന്നു. മത്സരശേഷം കൈൽ മെയെഴ്സ് കോഹ്‌ലിയോട്‌ താങ്കൾ എന്തിനാണ് ലഖ്നൗ താരങ്ങളെ ഇത്രകണ്ട് അധിക്ഷേപിക്കുന്നത് എന്ന് ചോദിച്ചു. മയെഴ്‌സിനെ പിന്തിരിപ്പിക്കാനെത്തിയ ഗംഭീർ കോഹ്‌ലിയോട് എന്താണ് താങ്കൾ പറയുന്നത് എന്ന് ചോദിച്ചപ്പോൾ, താൻ മയേഴ്‌സിനോട് സംസാരിക്കുമ്പോൾ എന്തിനാണ് ഇടയിൽ കയറിവന്ന് സംസാരിക്കുന്നത് എന്നാണ് കോഹ്‌ലി മറുപടിനൽകിയത്. ഞാൻ നിങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ എന്നും.

അതിനുള്ള മറുപടിയായി ഗംഭീർ പറഞ്ഞത്, താങ്കൾ ഞങ്ങളുടെ ടീമിലെ ഒരംഗത്തെയാണ് അധിക്ഷേപിച്ചത്, അത് ഞങ്ങളുടെ കുടുംബത്തെ അധിക്ഷേപിക്കുന്നത്‌ പോലെയാണ്… എന്നാണ്. അപ്പോൾ കോഹ്‌ലി പറഞ്ഞത്, എന്നാൽ താങ്കൾ താങ്കളുടെ കുടുംബത്തെ സംരക്ഷിക്കൂ… എന്നായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റുന്ന സമയത്ത് ഗംഭീർ അവസാനമായി പറഞ്ഞത്, എന്നാൽ താങ്കൾതന്നെ അത് ഞങ്ങൾക്ക് പഠിപ്പിച്ചുതരികയെന്നാണ്. സംഭവം നേരിട്ടുകണ്ട ഈ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തലും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

Categories
Cricket

6,6,6 അങ്ങനെ പവനായി ആർച്ചർ ആയി ,മുംബൈയുടെ കുന്തമുനയെ ഹാട്രിക് സിക്സ് പറത്തി ലിവിങ്സ്റ്റൺ;വീഡിയോ കാണാം

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ പഞ്ചാബ് കിങ്‌സ് കളിക്കുന്ന മത്സരങ്ങളിൽ റൺ മഴ പെയ്യാറുണ്ട്. ഇന്ന് നടന്ന മത്സരത്തിലും സ്ഥിതി വിത്യാസത്തമല്ല.മുംബൈ ഇന്ത്യൻസിനെതിരെ ഇന്ന് നടന്ന മത്സരത്തിലും പഞ്ചാബ് കിങ്‌സ് 200 ന്ന് മുകളിൽ സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തുടർച്ചയായി നാല് മത്സരങ്ങളിൽ 200 ൽ കൂടുതൽ റൺസ് നേടുന്ന ആദ്യത്തെ ടീമായി പഞ്ചാബ് കിങ്‌സ്.

20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.42 പന്തിൽ 82 റൺസ് സ്വന്തമാക്കിയ ലിയാം ലിവിങ്സ്റ്റോൺ ആണ് പഞ്ചാബിന്റെ ടോപ് സ്കോർർ. എന്നാൽ ലിവിങ്സ്റ്റന്റെ ഈ ഇന്നിങ്സിനെക്കാൾ ഇന്നിങ്സിന്റെ 19 മത്തെ ഓവറിൽ മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബൗളേർ ജോഫ്രേ അർച്ചറിന്റെ ബോളിൽ മൂന്നു തുടരെ സിക്സറുകൾ സ്വന്തമാക്കിയത് ചർച്ചയാവുകയാണ്.

ഓവറിലെ ആദ്യത്തെ പന്ത്, അർച്ചറിന്റെ സ്ലോ ബോൾ ലോങ്ങ്‌ വഴി ഗാലറിയിലേക്ക്.ഓവറിലെ രണ്ടാമത്തെ പന്ത് അർച്ചർ ഒരു ലെങ്ത് ബോൾ എറിയുന്നു.എന്നാൽ ആ പന്ത് ലിവിങ്സ്റ്റൺ ഗാലറിയിലേക്ക് എത്തിക്കുന്നു.തൊട്ട് അടുത്ത പന്ത് ഈ തവണ അർച്ചർ ഒരു ഷോർട്ട് ബോൾ എറിയുന്നു. എന്നാൽ ഈ തവണയും പന്ത് നിലം തൊടാതെ ഗാലറിയിലേക്ക്. തുടർച്ചയായ മൂന്നാമത്തെ സിക്സറും. ലിവിങ്സ്റ്റന്റെ ഈ കൂറ്റൻ അടികളുടെ മികവിൽ പഞ്ചാബ് കിങ്‌സ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 214 റൺസ്.

Categories
Cricket

എന്താ ഇവിടെ ഉണ്ടായേ ? താൻ എങ്ങനെ ഔട്ടായത് എന്ന് വിശ്വസിക്കാനാവാതെ സ്റ്റോയിനിസ് ; വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ന് രണ്ട് മത്സരങ്ങളാണ് ലീഗിലുള്ളത്. വൈകിട്ട് 3:30 ക്ക്‌ തുടങ്ങിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ലക്ക്നൗ സൂപ്പർ ജയന്റ്സ് നേരിടുകയാണ്.വൈകിട്ട് 7:30 ക്ക്‌ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യൻസിനെ നേരിടും.

ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സും ലക്കനൗ സൂപ്പർ ജയന്റ്സിനെ നേരിടുകയാണ്.ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിങ് ധോണി ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ ഓവറുകളിൽ തന്നെ ചെന്നൈ ബൗളേർമാർ ലക്ക്നൗ ബാറ്റർമാരെ വട്ടം കറക്കി.എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊരു കാര്യമാണ്.ചെന്നൈ സൂപ്പർ താരം രവീന്ദ്ര ജഡേജ എടുത്ത വിക്കറ്റ് തന്നെയാണ് ഈ ചർച്ചവിഷയം.

തുടക്കത്തിൽ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ലക്കനൗ സൂപ്പർ ജയന്റ്സിന് വേണ്ടി ക്രീസിൽ മാർക്കസ് സ്റ്റോയിനിസ്. ഇന്നിങ്സിന്റെ ഏഴാമത്തെ ഓവർ. മഹേന്ദ്ര സിങ് ധോണി രവീന്ദ്ര ജഡേജക്ക്‌ പന്ത് ഏല്പിക്കുന്നു.ഓവറിലെ അഞ്ചാമത്തെ പന്ത്, മാർക്കസ് സ്റ്റോയിനിസ് സ്ട്രൈക്ക് ചെയ്യുകയാണ്.ജഡേജ ലെഗ് സ്റ്റമ്പിന് കുത്തിച്ചു ഒരു പന്ത് എറിയുകയാണ്.സ്റ്റോയിനിസ് സ്ട്രൈറ്റ് ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നു. പന്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ടേൺ ചെയ്തു സ്റ്റോയിനിസിന്റെ സ്റ്റമ്പ് തെറിക്കുന്നു.