Categories
Uncategorized

കലിപ്പ് അതിരുവിട്ട് ജോസേട്ടൻ ,പിഴയിട്ട് അമ്പയർ ,കാരണമായത് ഈ പ്രവർത്തി ,വീഡിയോ കാണാം

ഇന്നലെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ്, കൊൽക്കത്തയെ 9 വിക്കറ്റിന് കീഴടക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ വെറും 13.1 ഓവറിൽ കേവലം ഒരു വിക്കറ്റ് നഷ്ടത്തിൽ റോയൽസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

98 റൺസോടെ പുറത്താകാതെ നിന്ന ഓപ്പണർ യശസ്വി ജെയ്സ്വാളും 48 റൺസോടെ പുറത്താകാതെ നിന്ന നായകൻ സഞ്ജു സാംസണുമാണ് രാജസ്ഥാന്റെ വിജയം എളുപ്പമാക്കിയത്. ബോളിങ് സമയത്ത് നാലോവറിൽ വെറും 25 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാലും തിളങ്ങി. മത്സരത്തിൽ രണ്ട് റെക്കോർഡുകളും പിറന്നിരുന്നു. ചഹാൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായപ്പോൾ, ജെയ്സ്വാൾ വെറും 13 പന്തിൽ അർദ്ധസെഞ്ചുറി തികച്ച് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടവും പൂർത്തിയാക്കി.

അതിനിടെ രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ട്‌ലർക്ക് ഐപിഎൽ അധികൃതർ പിഴ ചുമത്തിയ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐപിഎൽ പെരുമാറ്റചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമുള്ള ലെവൽ ഒന്ന് കുറ്റമാണ് ബട്ട്‌ലർ ചെയ്തതായി ഐപിഎൽ കൗൺസിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിനുള്ള പിഴയായി മാച്ച് ഫീയുടെ 10% ബട്ട്‌ലർ ഒടുക്കണം. പൂജ്യത്തിന് റൺഔട്ടായി ഡഗ് ഔട്ടിലേക്ക് മടങ്ങുന്ന സമയത്ത് നിരാശയിൽ ബൗണ്ടറി കുഷ്യൻ അടിച്ചുതെറിപ്പിച്ചാണ് ബട്ട്ലർ രോഷം തീർത്തത്. ഇതാണ് പിഴയ്ക്ക്‌ കാരണമായതെന്ന് കരുതപ്പെടുന്നു.

Categories
Uncategorized

‘സിക്സ് അടിച്ചു സെഞ്ചുറി അടിക്കട,തൻ്റെ ഫിഫ്റ്റി വേണ്ടെന്ന് വെച്ച് ,യുവ താരത്തോട് സെഞ്ചുറി അടിക്കാൻ സഞ്ജു ; വീഡിയോ കാണാം

ബോളിങ്ങിൽ കൊടുങ്കാറ്റായി ആഞ്ഞുവീശിയ ചഹലും ബാറ്റുകൊണ്ട് വെടിക്കെട്ട് തീർത്ത് യുവതാരം ജെയ്സ്വാളും നായകൻ സഞ്ജു സാംസണും രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയമാണ് ഇന്നലെ സമ്മാനിച്ചത്. കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയെ നിശ്ചിത 20 ഓവറിൽ 149/8 എന്ന നിലയിൽ ഒതുക്കിയ രാജസ്ഥാൻ വെറും 13.1 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്നലെ നാല് വിക്കറ്റ് വീഴ്ത്തിയ ചഹാൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരന്റെ റെക്കോർഡും സ്വന്തം പേരിലാക്കി. 57 റൺസെടുത്ത വെങ്കടേഷ് അയ്യർക്ക്‌ മാത്രമേ അല്പമെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നായകൻ നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 26 റൺസ് അടിച്ചെടുത്ത ജെയ്സ്വാൾ നയം വ്യക്തമാക്കി. രണ്ടാം ഓവറിൽ ബട്ട്‌ലർ റൺഔട്ട് ആയെങ്കിലും സഞ്ജുവും ജൈസ്വാളും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ച് അവരെ വിജയത്തിൽ എത്തിച്ചു.

എങ്കിലും ഇരുവർക്കും അർഹിച്ച വ്യക്തിഗത നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞില്ലെന്നത് എല്ലാവരെയും നിരാശരാക്കി. ജെയ്‌സ്‌വാൾ 98 റൺസിലും സഞ്ജു 48 റൺസിലുമാണ് പുറത്താകാതെ നിന്നത്. വെറും 13 പന്തിൽ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കിയ ജെയ്സ്‌വാൾ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറിയാണ് നേടിയത്. അദ്ദേഹത്തിന് അർഹിച്ച സെഞ്ചുറി പൂർത്തിയാക്കാൻ നായകൻ സഞ്ജു സാംസൺ ആത്മാർത്ഥമായി ശ്രമിച്ചിരുന്നു.

സുയാഷ് ശർമ എറിഞ്ഞ പതിമൂന്നാം ഓവറിന്റെ അവസാന പന്തിൽ വൈഡ് ബൈ ഫോർ പോകേണ്ടിയിരുന്ന പന്ത് സഞ്ജു അതിവിദഗ്ധമായി ഡിഫൻഡ്‌ ചെയ്തത് അതുകൊണ്ടാണ്. സഞ്ജുവിന് വേണമെങ്കിൽ ബൗണ്ടറി നേടി ടീമിനെ വിജയത്തിൽ എത്തിക്കുകയും തന്റെ അർദ്ധസെഞ്ചുറി നേട്ടം കൈവരിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ വെറും മൂന്നു റൺസ് അകലെ വിജയം അടുത്തുനിൽക്കെ സഞ്ജു യഥാർത്ഥ നായകന്റെ മാതൃക കാട്ടി. തുടർന്ന് സിക്സ് അടിച്ച് സെഞ്ചുറി പൂർത്തിയാക്കാൻ സഞ്ജു ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. എങ്കിലും അടുത്ത ഓവറിലെ ആദ്യ പന്തിൽ ഫോർ അടിക്കാനേ ജെയ്സ്വാളിന് സാധിച്ചുള്ളൂ. അതോടെ 98 റൺസിൽ ഇന്നിങ്സ് നിന്നുപോയി.

Categories
Uncategorized

ജോസേട്ടൻ അങ്ങനെ ചെയ്തതുകൊണ്ട് ജെയ്സ്വാളിന് റെക്കോർഡ് ഫിഫ്റ്റി അടിക്കാൻ കഴിഞ്ഞു; ബട്ട്‌ലർ റൺഔട്ട് വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്നലെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് 9 വിക്കറ്റിന്റെ ഏകപക്ഷീയവിജയം നേടിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ വെറും 13.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ റോയൽസ് വിജയലക്ഷ്യം മറികടന്നു. 98 റൺസോടെ പുറത്താകാതെ നിന്ന ഓപ്പണർ യശാസ്വി ജെയ്സ്വാൾ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ ആദ്യം ബാറ്റിങ്ങിൽ 4 ഓവറിൽ വെറും 25 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാലിന്റെ പന്തുകളിൽ കൊൽക്കത്ത താരങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല. ഇതിനിടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരന്റെ റെക്കോർഡും ചഹാൽ സ്വന്തം പേരിലാക്കി. പേസർമാരായ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റും സന്ദീപ് ശർമയും ആസിഫും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

കൊൽക്കത്തയ്‌ക്കായി ആദ്യ ഓവർ എറിയാനെത്തിയ നായകൻ നിതീഷ് റാണയെ കടന്നാക്രമിച്ച ജെയ്സ്വൾ 26 റൺസാണ് അടിച്ചുകൂട്ടിയത്. എങ്കിലും രണ്ടാം ഓവറിലെ നാലാം പന്തിൽ അദ്ദേഹത്തിന്റെ അശ്രദ്ധമൂലം സഹഓപ്പണർ ജോസ് ബട്ട്ലർക്ക്‌ റൺഔട്ട് ആകേണ്ടിവന്നു. സ്ട്രൈക്കിൽ ഉണ്ടായിരുന്ന ബട്ട്‌ലറിന്റെ ഇൻസൈഡ് എഡ്‌ജായി പാഡിൽ കൊണ്ട പന്ത്, പോയിന്റിലേക്ക്‌ ഉരുണ്ടുനീങ്ങി. അത് ഫീൽഡർക്ക് അടുത്തേക്കാണ് പോയതെന്ന് കണ്ട ബട്ട്‌ലർ, കൈയുയർത്തി നോ റൺ പറയുന്നത് കാണാം.

എങ്കിലും അപ്പോഴേക്കും ജെയ്‌സ്വാൾ ബട്ട്‌ലറുടെ സമീപം എത്തിയിരുന്നു. തിരികെ നോൺസ്ട്രൈക്കർ എൻഡിലേക്ക് ഓടാതെ മുന്നോട്ട് തന്നെ ഓടുന്ന ജെയ്സ്വാളിനെ കണ്ട ബട്ട്‌ലർ, വേറെ നിവൃത്തിയില്ലാതെ സിംഗിളിനായി ഓടേണ്ടിവന്നു. ഞൊടിയിടയിൽ പന്ത് കൈക്കലാക്കിയ റസ്സലിന്റെ ബുള്ളറ്റ് ത്രോയിൽ വിക്കറ്റിൽ കൊള്ളുമ്പോൾ ബട്ട്‌ലർ ഫ്രെയിമിൽ പോലും ഉണ്ടായിരുന്നില്ല. സ്വന്തം വിക്കറ്റ് ത്യാഗം ചെയ്ത ബട്ട്ലറിന്റെ കനിവിൽ ജെയ്സ്വാൾ വെറും 13 പന്തിൽ നിന്നും അർദ്ധസെഞ്ചുറി തികച്ച് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടം കൈവരിച്ചു. 48 റൺസുമായി പുറത്താകാതെ നിന്ന നായകൻ സഞ്ജു സാംസൺ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി.

Categories
Uncategorized

പതിയെ കളിച്ച് വിജയം നേടാൻ അവസരം ഉണ്ടായിട്ടും റിസ്ക് എടുത്ത് ടീമിന്റെ റൺറേറ്റ് കൂട്ടാനായി പൊരുതിയ സഞ്ജു.. ഇന്നിങ്സ് ഫുൾ വീഡിയോ കാണാം

വ്യാഴാഴ്ച രാത്രി കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റ് വിജയവുമായി, രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. 12 കളിയിൽ 6 വീതം ജയവും തോൽവിയുമായി 12 പോയിന്റാണ് അവർക്കുള്ളത്. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരു, പഞ്ചാബ് കിംഗ്സ് എന്നിവരാണ് റോയൽസിന്റെ എതിരാളികൾ. കൊൽക്കത്തയ്‌ക്കെതിരെ ടോസ് നേടിയ റോയൽസ് നായകൻ സഞ്ജു സാംസൺ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

കൃത്യതയോടെ പന്തെറിഞ്ഞ രാജസ്ഥാൻ ബോളർമാർ മത്സരം തങ്ങളുടെ വരുതിയിലാക്കി. കൊൽക്കത്തയ്‌ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാൽ, ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത് എത്തുകയും ചെയ്തു. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ യശസ്വി ജേയ്സ്വാൾ 13 പന്തിൽ നിന്നും അർദ്ധസെഞ്ചുറി നേടി, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടത്തിന്റെ റെക്കോർഡും കുറിച്ചിരുന്നു.

ബട്ട്‌ലർ പൂജ്യത്തിന് റൺഔട്ടായി മടങ്ങിയെങ്കിലും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു ജെയ്സ്വാളും സഞ്ജുവും ചേർന്ന് അവരെ വിജയത്തിൽ എത്തിക്കുകയായിരുന്നു. 47 പന്തിൽ 13 ഫോറും 5 സിക്സും അടക്കം 98 റൺസോടെ ജെയ്സ്വാളും 29 പന്തിൽ 48 റൺസോടെ സഞ്ജുവും പുറത്താകാതെ നിന്നു. ഒരറ്റത്ത് ജെയ്‌സ്വാൾ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെക്കുമ്പോൾ വേണമെങ്കിൽ സഞ്ജുവിന് സിംഗിളുകൾ എടുത്തുകൊണ്ട് അനായാസം വിജയത്തിൽ എത്താമായിരുന്നു. എങ്കിലും ടീമിന്റെ മികച്ച റൺറേറ്റ് ലക്ഷ്യംവച്ച് സഞ്ജുവും റിസ്ക്കെടുത്ത് കളിക്കാൻ തയ്യാറാവുകയായിരുന്നു. രണ്ട് ബൗണ്ടറിയും അഞ്ച് കൂറ്റൻ സിക്സുമാണ് അദ്ദേഹം പറത്തിയത്. അതോടെ വെറും 13.1 ഓവറിൽ രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നു.

Categories
Cricket

വൈഡ് എറിഞ്ഞു സെഞ്ചുറി കളയാൻ നോക്കി സൂയാഷ് ,സഞ്ജു ചെയ്തത് കണ്ടോ ,വീഡിയോ കാണാം

ഒരു ബാറ്ററുടെ ഏറ്റവും വലിയ ആഗ്രഹം ഒരു സെഞ്ച്വറി തികയ്ക്കുക എന്ന് ഉള്ളത് തന്നെയാണ്. എന്നാൽ 99 റൺസിന് പുറത്താകുന്ന ബാറ്റർമാരെയും ആദ്യ ഇന്നിങ്സിൽ ഓവർ തീർന്നത് മൂലം സെഞ്ച്വറി നേടാൻ കഴിയാതെ പോയ ബാറ്റർമാരെയും നമുക്ക് കാണാം. ഈ സീസണിൽ ശിഖർ ധവാൻ സൺ രൈസേഴ്സ് ഹൈദരാബാദിന് എതിരെ നേടിയ 99 റൺസ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്.

എന്നാൽ രണ്ടാമത്തെ ഇന്നിങ്സ് ബാറ്റ് ചെയ്തു. റൺസ് പിന്തുടർന്ന് 98 ലും 99 ലും ഒക്കെ പുറത്താവാതെ നിന്ന് കളിക്കാരെ നമ്മൾ കണ്ടിട്ട് ഉണ്ട്. ബാറ്റർ ഈ സ്കോറുകളിൽ നിൽകുമ്പോൾ വൈഡും നോ ബോളും എറിഞ്ഞു മത്സരം എതിർ ടീം വിജയിപ്പിച്ചു കൊടുക്കുന്ന കാഴ്ച ക്രിക്കറ്റ്‌ ലോകം കണ്ടിട്ടുണ്ട്.പണ്ട് ഇതേ രീതിയിൽ ഗെയ്ൽ സെഞ്ച്വറിക്ക്‌ അരികെ നിൽകുമ്പോൾ വൈഡ് എറിഞ്ഞ ഇക്ബാൽ അബ്ദുള്ളയോട് കോർത്ത കോഹ്ലിയെയും ഐ പി എൽ ആരാധകർ മറന്നു കാണില്ല.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ്‌ റൈഡർസും തമ്മിലുള്ള മത്സരത്തിൽ നടന്നത്.രാജസ്ഥാൻ റോയൽസിന് ജയിക്കാൻ 43 പന്തിൽ 3 റൺസ് ആണ് വേണ്ടത്.94 റൺസുമായി ജെയ്സവാൾ നോൺ സ്ട്രൈക്ക് എൻഡിൽ. നായകൻ സഞ്ജു സാംസൺ രാജസ്ഥാൻ വേണ്ടി സ്ട്രൈക്കിൽ. കൊൽക്കത്ത ബൗളേർ സുയാഷ് ശർമ വൈഡ് ലെങ്ത്തിലേക്ക് പന്ത് എറിയുന്നു. എന്നാൽ സഞ്ജു കേറി വന്ന് ഡെലിവറി പ്രതിരോധിക്കുന്നു. അടുത്ത ഓവറിന്റെ ആദ്യത്തെ പന്തിൽ തന്നെ ജെയ്സവാൾ ബൗണ്ടറി നേടി രാജസ്താനെ വിജയത്തിലേക്ക് എത്തിച്ചുവെങ്കിലും 98 റൺസെ സ്വന്തമാക്കാൻ കഴിഞ്ഞോളു.

Categories
Uncategorized

ആദ്യ ഓവറിൽ മാത്രം 26 റൺസ്; 13 പന്തിൽ റെക്കോർഡ് ഫിഫ്റ്റി.. ജൈസ്വാൾ വെടിക്കെട്ട് വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് 9 വിക്കറ്റിന്റെ ആവേശവിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 57 റൺസെടുത്ത വെങ്കടെഷ് അയ്യർ അവരുടെ ടോപ് സ്കോററായി. മറുപടി ബാറ്റിങ്ങിൽ ജോസ് ബട്ട്‌ലർ പൂജ്യത്തിന് റൺഔട്ട് ആയെങ്കിലും സഹഓപ്പണർ ജെയ്സ്വൾ 98 റൺസോടെയും നായകൻ സഞ്ജു 48 റൺസോടെയും പുറത്താകാതെ നിന്നു മത്സരം വിജയിപ്പിച്ചു.

പരുക്ക് ഭേദമായി മടങ്ങിയെത്തിയ പേസർ ട്രെന്റ് ബോൾട്ട് കൊൽക്കത്തയുടെ ഓപ്പണർമാർ ഇരുവരെയും പറഞ്ഞയച്ചുകൊണ്ട് രാജസ്ഥാന് മികച്ച തുടക്കം നൽകി. തുടർന്ന് 22 റൺസ് എടുത്ത നായകൻ നിതീഷ് റാണയെ പുറത്താക്കിയ സ്പിന്നർ ചഹാൽ 184 വിക്കറ്റുകൾ പൂർത്തിയാക്കിക്കൊണ്ട് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത ബോളറായി മാറി. ഒരറ്റത്ത് അയ്യർ നന്നായി ബാറ്റ് ചെയ്തെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 4 ഓവറിൽ 25 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ചഹലാണ് അവരെ തകർത്തത്.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ യശസ്വി ജെയ്സ്വാൾ റോയൽസിന് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. അദ്ദേഹം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടത്തിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി. വെറും 13 പന്തിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 14 പന്തിൽ നിന്നും അർദ്ധസെഞ്ചുറി നേടിയിട്ടുള്ള കെ എൽ രാഹുലിന്റെയും പാറ്റ് കമിൻസിന്റെയും റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

പതിവില്ലാതെ ആദ്യ ഓവറിൽതന്നെ പന്തെറിയാൻ എത്തിയ നായകൻ നിതീഷ് റാണയെ നിലംപരിശാക്കി, ജയ്സ്വാൾ കൊൽക്കത്തയിലെ ആരാധകരെ നിശബ്ദരാക്കുകയായിരുന്നു. ആദ്യ രണ്ട് പന്തുകളിൽ സിക്സ് നേടിയ അദ്ദേഹം തുടർന്നുള്ള രണ്ട് പന്തുകളിൽ ബൗണ്ടറിയും കണ്ടെത്തി. അഞ്ചാം പന്തിൽ ഒരു ഡബിൾ, അവസാന പന്തിൽ വീണ്ടുമൊരു ബൗണ്ടറി. അതോടെ ഒന്നാം ഓവറിൽ മാത്രം പിറന്നത് 26 റൺസാണ്. തുടർന്ന് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. തലങ്ങും വിലങ്ങുമായി ഷോട്ടുകൾ പായിച്ച അദ്ദേഹം രാജസ്ഥാന് വിലപ്പെട്ട വിജയം നേടിക്കൊടുത്തു.

https://players.brightcove.net/3588749423001/default_default/index.html?videoId=6327221431112
Categories
Cricket

‘സഞ്ജുവിൻ്റെ രാജ തന്ത്രം’ആസിഫിന് വിക്കറ്റ് നേടി കൊടുത്തത് സഞ്ജുവിൻ്റെ തന്ത്രം ,വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ്‌ റൈഡർസും തമ്മിലാണ് ഇന്നത്തെ മത്സരം. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം കാത്ത രാജസ്ഥാൻ ബൗളേർമാർ പന്ത് എറിഞ്ഞു.

20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സിന് വേണ്ടി വെങ്കട്ടഷ് അയ്യർ ഫിഫ്റ്റി സ്വന്തമാക്കി. രാജസ്ഥാൻ വേണ്ടി നാല് വിക്കറ്റ് സ്വന്തമാക്കിയ ചാഹാലാണ് കൊൽക്കത്തയേ തകർത്തത്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് കൊൽക്കത്തയുടെ സൂപ്പർ സ്റ്റാർ ആൻഡ്രേ റസ്സലിന്റെ വിക്കറ്റാണ്.ഈ വിക്കറ്റിന് പിന്നിലെ സഞ്ജു സാംസന്റെ നായക മികവാണ് ഇപ്പോൾ എല്ലാരും ചർച്ച ചെയ്യുന്നത്.

ആസിഫാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ബൗൾ ചെയ്യുന്നത്.കൊൽക്കത്ത ഇന്നിങ്സിന്റെ 14 മത്തെ ഓവർ. ഓവറിലെ രണ്ടാമത്തെ പന്ത് റസ്സൽ സിക്സ് നേടുന്നു. പന്ത് ഫുൾ ലെങ്ത്തിലാണ് ഈ പന്ത് എറിഞ്ഞത്.തൊട്ട് അടുത്ത പന്തിന് മുന്നേ നായകൻ സഞ്ജു സാംസൺ ആസിഫിന്റെ അടുക്കൽ ചെല്ലുന്നു. തൊട്ട് അടുത്ത പന്ത് ഒരു ഷോർട്ട് ബോൾ, ബോൾ റസ്സൽ കട്ട്‌ ചെയ്യുന്നു. അശ്വിൻ ക്യാച്ച് മടങ്ങി റസ്സൽ മടങ്ങുന്നു.

Categories
Uncategorized

മലയാളി ഇങ്ങനെ ആണ് പകരം വീട്ടുക ,സിക്സ് അടിച്ച റസ്സലിനെ അടുത്ത ബോളിൽ പുറത്താക്കി മലയാളി താരം ആസിഫ് :വീഡിയോ കാണാം

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്നത്തെ ഐപിഎൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ റോയൽസ് നായകൻ സഞ്ജു സാംസൺ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാൻ നിരയിൽ പരുക്ക് ഭേദമായി പേസർ ട്രെന്റ് ബോൾട്ട് ടീമിൽ മടങ്ങിയെത്തി. മലയാളി താരം കെ എം ആസിഫും ടീമിൽ ഇടംനേടി.

മത്സരത്തിൽ ഓപ്പണർമാരായ ജേസൺ റോയിയേയും ഗുർബാസിനെയും മടക്കിയ പേസർ ട്രെന്റ് ബോൾട്ട് രാജസ്ഥാന് മികച്ച തുടക്കം നൽകി. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ നിതിഷ് റാണയും വെങ്കടേഷ്‌ അയ്യരും ചേർന്ന് അവരെ കരകയറ്റി. റാണ 17 പന്തിൽ 22 റൺസെടുത്തു മടങ്ങിയെങ്കിലും അയ്യർ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കി. റാണയുടെ വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാൽ 184 വിക്കറ്റുകളോടെ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായി മാറി.

തുടർന്ന് എത്തിയത് ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ ആയിരുന്നു. ചഹലിന്റെ പന്തുകൾ ശ്രദ്ധാപൂർവം നേരിട്ട അദ്ദേഹം വിക്കറ്റ് കളയാതെ കാത്തു. അതിനുശേഷം പതിനാലാം ഓവർ എറിയാൻ എത്തിയത് മലയാളി പേസർ ആസിഫ്. ആസിഫ് എറിഞ്ഞ രണ്ടാം പന്തിൽ ലോങ് ഓഫിലേക്ക് സിക്സ് പായിച്ച അദ്ദേഹത്തെ, മൂന്നാം പന്തിൽ അശ്വിന്റെ കൈകളിൽ എത്തിച്ച് ആസിഫ് പകരംവീട്ടി. രാജസ്ഥാൻ ജേഴ്സിയിൽ ആസിഫിന്റെ ആദ്യ വിക്കറ്റ് നേട്ടമാണ് ഇത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ 3-0-15-0, 4-0-54-0 എന്നിങ്ങനെ പ്രകടനം നടത്തിയ അദ്ദേഹത്തിന് പിന്നീട് ഇന്നാണ് അവസരം ലഭിക്കുന്നത്.

Categories
Cricket

ഇത് ഡാൻസ് കളിക്കുന്നതല്ല ,സിക്സ് ആവേണ്ടത് ക്യാച്ച് എടുത്തു ഹെറ്റ്മയര്‍ മാജിക് :വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആവേശകരമായി പുരോഗിമക്കുകയാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത്‌ ടൈറ്റാൻസും ഏറെകുറെ പ്ലേ ഓഫ്‌ ഉറപ്പിച്ചു എന്ന് തന്നെ പറയേണ്ടി വരും. മൂന്നു മുതൽ എട്ടു വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ നിലവിൽ ബാക്കി സ്ഥാനങ്ങൾക് വേണ്ടി പൊരുതുകയാണ്.

അത് കൊണ്ട് തന്നെ ഈ സ്ഥാനങ്ങളിൽ ഒള്ള ടീമുകൾ ഏറ്റുമുട്ടുന്ന മത്സരങ്ങൾ വളരെ നിർണായകമാണ്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ്‌ റൈഡർസ് മത്സരം ഇത്തരത്തിലുള്ള മത്സരമാണ്. ഇത്തരം മത്സരങ്ങളിൽ ഫീൽഡിങ് മികവ് തന്നെയാണ് ഏത് ഒരു ടീമിന്റെയും വിജയം. ഈ ഒരു മത്സരത്തിൽ കാണുന്ന കാഴ്ചയും ഇത് തന്നെയാണ്.

കൊൽക്കത്ത നൈറ്റ്‌ റൈഡർസ് രാജസ്ഥാൻ റോയൽസ് നടന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തിരെഞ്ഞെടുത്തു. കൊൽക്കത്ത നൈറ്റ്‌ റൈഡർസ് പതിവ് പോലെ തന്നെ ആക്രമിച്ചു തുടങ്ങി. കൊൽക്കത്ത നൈറ്റ്‌ റൈഡർസിന്റെ അക്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ജയ്സൺ റോയ് ക്രീസിൽ.രാജസ്ഥാൻ റോയൽസിന് വേണ്ടി ട്രെന്റ് ബോൾട്ട് ബൗൾ എറിയുകയാണ്. ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവറിലെ രണ്ടാമത്തെ പന്ത്, ബോൾട്ടിനെ റോയ് ഫ്ലിക്ക് ചെയ്യുന്നു. സിക്സ് പ്രതീഷിച്ച റോയ് കാണുന്നത് ദീപ് സ്‌ക്വർ ലെഗിൽ നിന്ന് ഓടി വന്ന് ഹെറ്റ്മൈർ ഒറ്റ കൈ കൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കുന്നു. റോയ് എട്ടു പന്തിൽ പത്ത് റൺസുമായി ഡഗ് ഔട്ടിലേക്ക്.

Categories
Uncategorized

വിരോധികൾക്ക് വരെ രോമാഞ്ചം വരുന്ന സീൻ ,ധോണിയുടെ എൻട്രിക്ക് പടയപ്പ മ്യൂസിക് :വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ്, ‍ഡൽഹി ക്യാപിറ്റൽസിനെ 27 റൺസിന് കീഴടക്കിയിരുന്നു. ഇതോടെ 15 പോയിന്റുമായി പട്ടികയിൽ രണ്ടാമത് നിൽക്കുന്ന ചെന്നൈ, പ്ലേഓഫിലേക്ക് കൂടുതൽ അടുത്തു. ഡൽഹിയാകട്ടെ ടൂർണമെന്റിൽ നിന്നും പുറത്തേക്കുള്ള വഴി കണ്ടെത്തിയിരിക്കുകയാണ്. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, നിശ്ചിത 20 ഓവറിൽ 8 വിക്കറ്റിന് 167 റൺസ് നേടിയപ്പോൾ, ‍ഡൽഹിയുടെ ഇന്നിങ്സ് 140/8 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.

ചെന്നൈയ്ക്ക് വേണ്ടി ആർക്കും വലിയ ഇന്നിങ്സുകൾ കളിക്കാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരും തങ്ങളുടെതായ ചെറിയ ചെറിയ സംഭാവനകൾ നൽകുകയായിരുന്നു. 12 പന്തിൽ 3 സിക്സുൾപ്പെടെ 25 റൺസെടുത്ത ശിവം ദുബെയാണ് ടോപ് സ്കോററായത്. മറുപടി ബാറ്റിങ്ങിൽ 25/3 എന്ന നിലയിൽ പതറിയ ഡൽഹി, മനീഷ് പാണ്ഡെയുടെയും റൂസ്സോയുടെയും അക്ഷർ പട്ടേലിന്റെയും ചെറുത്തുനിൽപ്പിൽ പൊരുതിനോക്കിയെങ്കിലും 140 റൺസ് വരെ എത്താൻ മാത്രമേ കഴിഞ്ഞുള്ളൂ. ബോളുകൊണ്ടും ബാറ്റ് കൊണ്ടും സംഭാവന നൽകിയ ഓൾറൗണ്ടർ ജഡേജയാണ് കളിയിലെ താരമായത്.

മത്സരത്തിൽ ചെന്നൈ നായകനായ ധോണി 9 പന്ത് നേരിട്ട് ഒരു ഫോറും രണ്ട് സിക്‌സുമടക്കം 20 റൺസ് നേടിക്കൊണ്ട് അവർക്ക് മികച്ച ഫിനിഷ് നൽകിയിരുന്നു. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ധോണി പുറത്തായത്. അതിനിടെ ധോണി കളിക്കളത്തിലേക്ക് ഇറങ്ങിയ സമയത്ത് തലൈവർ രജനികാന്തിന്റെ സൂപ്പർ ഹിറ്റായ ‘പടയപ്പ’യിലെ ബിജിഎം മൈതാനത്ത് പ്ലെ ചെയ്തിരുന്നു. ആർത്തിരമ്പി നിൽക്കുന്ന ചെന്നൈ ആരാധകരുടെ നടുവിലേക്ക് തലൈവർ മാസ്സ് ബിജിഎമ്മിന്റെ അകമ്പടിയോടെ നടന്നുവരുന്ന തല ധോണിയുടെ ദൃശ്യങ്ങൾ ഒന്നു കാണേണ്ടത് തന്നെയാണ്. ധോണിയുടെ ഭാര്യ സാക്ഷിയും മകൾ സിവയും ഇന്നലെ ഗാലറിയിൽ മത്സരം കാണാൻ സന്നിഹിതരായിരുന്നു.