Categories
Uncategorized

ഇതെന്താ ബുള്ളറ്റൊ! എല്ലാവരെയും അമ്പരപ്പിച്ചു ജഡേജയുടെ ത്രോ ; വീഡിയോ കാണാം

ഏഷ്യകപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് 40 റൺസിന്റെ വിജയം, ഇതോടെ ഗ്രൂപ്പിലെ 2 മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ഇന്ത്യ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി, അർധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ച് വന്ന വിരാട് കോഹ്ലിയും (59) വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റർ എന്നറിയപ്പെടുന്ന സൂര്യകുമാർ യാദവിന്റെ (68) ഇന്നിങ്ങ്സുമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 192/2 എന്ന മികച്ച നിലയിൽ എത്തിച്ചത്.

മത്സരത്തിൽ ടോസ്സ് നേടിയ ഹോങ്കോങ് ക്യാപ്റ്റൻ നിസാഖത്ത് ഖാൻ ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, പാകിസ്താനെതിരായ കഴിഞ്ഞ കളിയിലെ ഇന്ത്യയുടെ വിജയ ശില്പി ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യക്ക്‌ ഇന്നത്തെ കളിയിൽ ഇന്ത്യ വിശ്രമം അനുവദിച്ചു, ഹർദിക്കിന് പകരം വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇന്ത്യൻ നിരയിൽ ഇടം നേടി, പവർ പ്ലേ ഓവറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ ആക്രമിച്ച് കളിച്ചെങ്കിലും ആ ഇന്നിങ്ങ്സിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, മറു വശത്ത് കെ.എൽ രാഹുൽ ഏകദിന ശൈലിയിൽ പതുക്കെ ആണ് ബാറ്റ് വീശിയത്, രാഹുലിന്റെ ഈ മെല്ലെപ്പോക്ക് ഇന്ത്യൻ ഇന്നിങ്സിന്റെ വേഗത നന്നേ കുറച്ചു, 39 പന്തുകൾ നേരിട്ടാണ് രാഹുൽ 36 റൺസ് നേടിയത് സ്ട്രൈക്ക് റേറ്റ് 100ന് താഴെയും.

രാഹുൽ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഹോങ്കോങ് ബോളർമാരെ തുടക്കത്തിൽ തന്നെ കടന്നാക്രമിച്ചു, ക്രിക്കറ്റിന്റെ കോപ്പി ബുക്ക്‌ ഷോട്ടുകളുടെ ലിസ്റ്റിൽ ഇല്ലാത്ത പല ഷോട്ടുകളും ആ ഇന്നി‌ങ്ങ്സിൽ പിറന്നു, ചില ഷോട്ടുകൾ എ.ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കുന്നതായിരുന്നു, സ്കൂപ്പ് ഷോട്ടുകളും, ഫ്ലിക്ക് ഷോട്ടുകളുമൊക്കെ അടിച്ച് സൂര്യ കുമാർ കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ സ്കോർ അതി വേഗത്തിൽ ചലിച്ചു, വെറും 26 പന്തിലാണ് 6 ഫോറും 6 സിക്സും അടക്കം താരം പുറത്താകാതെ 68 റൺസ് അടിച്ചെടുത്തത്,ഹോങ്കോങ് ബോളർ ഹാറൂൺ അർഷാദ് എറിഞ്ഞ അവസാന ഓവറിൽ 4 സിക്സർ അടക്കം 26 റൺസ് ആണ് സൂര്യകുമാർ വാരിക്കൂട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോങ് ഓപ്പണർ യാസിം മുർത്താസയെ (9) തുടക്കത്തിൽ തന്നെ വീഴ്ത്തി അർഷ് ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, ഇതിനിടെ ആറാം ഓവറിൽ ഹോങ്കോങ് ക്യാപ്റ്റൻ നിസാഖത്ത് ഖാനെ മികച്ച ഫീൽഡിങ്ങിലൂടെ രവീന്ദ്ര ജഡേജ റൺ ഔട്ട്‌ ആക്കി, സിംഗിളിന് ശ്രമിച്ച ഹോങ്കോങ് നായകനെ ഡയറക്റ്റ് ത്രോയിലൂടെ ജഡേജ റൺ ഔട്ട്‌ ആക്കുകയായിരുന്നു, നിലവിലെ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർ ആയ ജഡേജയുടെ കൈയിൽ ഇട്ട് ഇല്ലാത്ത റണ്ണിനായി ഓടിയ ഹോങ്കോങ് ക്യാപ്റ്റന്റെ തീരുമാനം ആത്മഹത്യാപരമായി.

https://twitter.com/PubgtrollsM/status/1565023944218132480?t=zPniiOsnSZJZ9SZfoE71pg&s=19
https://twitter.com/cricket82182592/status/1565028524800454656?t=pTsbbxVyJkjhb8tHwQMCyA&s=19

41 റൺസ് എടുത്ത ബാബർ ഹയത്തും, 30 റൺസ് എടുത്ത കെ.ഡി ഷായും അവസാന ഓവറുകളിൽ നന്നായി കളിച്ച
സീഷൻ അലിയും (26*) ഹോങ്കോങ്ങിനായി പൊരുതി നോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യം മറികടക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല, ഒടുവിൽ നിശ്ചിത 20 ഓവറിൽ 152/5 എന്ന നിലയിൽ ഹോങ്കോങ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു, ഭുവനേശ്വർ കുമാർ, അർഷ് ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആവേശ് ഖാൻ, എന്നിവർ ഇന്ത്യക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി, പുറത്താകാതെ 68 റൺസ് നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂൺ ആയി മാറിയ സൂര്യകുമാർ യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

Categories
Uncategorized

കോഹ്ലി സുര്യ നമസ്ക്കാരം ചെയ്യുന്നു !തലകുനിച്ച് വണങ്ങി സൂര്യയെ അഭിനന്ദിച്ച് കിങ് കോഹ്ലി ; വൈറൽ വീഡിയോ കാണാം

ഹോങ്കോങ്ങിനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ വിരാട് കോഹ്‌ലിയെ സാക്ഷിയാക്കി സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് വെടിക്കെട്ട്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ടീം ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടിവന്നു.

പതിഞ്ഞ താളത്തിൽ തുടങ്ങിയ ഇന്ത്യൻ ഇന്നിങ്സ് അവസാന ഓവറുകളിൽ കത്തിക്കയറിയത് സൂര്യയുടെ 360° ബാറ്റിംഗ് വിസ്ഫോടനത്തിലാണ്.

39 പന്തിൽ നിന്നും 36 റൺസ് എടുത്ത കെ എൽ രാഹുൽ പതിമൂന്നാം ഓവറിൽ പുറത്തായതോടെയാണ് അദ്ദേഹം ക്രീസിൽ എത്തിയത്. മൈതാനത്തിന്റെ തലങ്ങും വിലങ്ങുമായി ഒന്നിനു പിറകെ ഒന്നായി ബൗണ്ടറികൾ വന്നുകൊണ്ടിരുന്നു.

നേരിട്ട ആദ്യ രണ്ടു പന്തും സ്വീപ് ചെയ്ത് സ്ക്വയർ ലേഗിൽ ബൗണ്ടറി നേടിയാണ് തുടങ്ങിയത്. അതുവരെ തട്ടിമുട്ടി നീങ്ങിയിരുന്ന ഇന്ത്യൻ ഇന്നിംഗ്സിന് ജീവൻ വച്ചത് സൂര്യ വന്നതോടെയാണ്. നായകൻ രോഹിത് ശർമ 21 റൺസ് നേടി ആദ്യം പുറത്തായി. പിന്നീട് വന്ന കോഹ്‌ലിയും രാഹുലും വളരെ ശ്രദ്ധാപൂർവം കളിക്കുകയായിരുന്നു. കോഹ്‌ലിയെ ഒരു അറ്റത്ത് കാഴ്ചക്കാരനായി നിർത്തിയായിരുന്നു സൂര്യയുടെ അഴിഞ്ഞാട്ടം.

സൂര്യ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ അതുവരെ മറ്റുള്ളവർ കളിച്ച പിച്ച് ആണെന്ന് തോന്നുകയേ ഇല്ല എന്നാണ് കമന്റേറ്റർ ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തത്. ഹാറൂൺ അർഷദ് എറിഞ്ഞ അവസാന ഓവറിൽ ആണ് വെടിക്കെട്ട് ഉച്ചസ്ഥായിയിൽ ആയത്. ആദ്യ മൂന്നു പന്തുകളും സിക്സ്, നാലാം പന്ത് ബാറ്റിൽ കൊണ്ടില്ല. അഞ്ചാം പന്തിൽ വീണ്ടും ഒരു സിക്സ്. ലാസ്റ്റ് ബോൾ ഡബിള്, അങ്ങനെ 26 റൺസാണ് അവസാന ഓവറിൽ പിറന്നത്.

മത്സരശേഷം ഗ്രൗണ്ടിൽ നിന്നും മടങ്ങുന്ന വഴി കോഹ്‌ലി സൂര്യയെ വണങ്ങുന്ന ദൃശ്യം കാണാമായിരുന്നു. എല്ലാവരും എഴുന്നേറ്റുനിന്ന് കയ്യടിക്കുകയായിരുന്നു അപ്പോൾ. നിമിഷനേരം കൊണ്ട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറി. നേരത്തെ ഒരു ഐപിഎൽ മത്സരത്തിനിടെ സൂര്യ കുമാർ മുംബൈ ഇന്ത്യൻസ് ടീമിനായി ബാറ്റ് ചെയ്യുമ്പോൾ ഫീൽഡ് ചെയ്യുകയായിരുന്ന ബംഗളൂരിന്റേ വിരാട് കോഹ്‌ലി കടുപ്പമേറിയ വാക്കുകളുമായി സൂര്യയുടെ അടുത്തേക്ക് വരുകയുണ്ടായി. അപ്പോൾ തെല്ലും കൂസലില്ലാതെ കോഹ്‌ലിയെ നോക്കിനിന്ന ആ പയ്യനെ ആരും പെട്ടെന്ന് മറക്കാൻ ഇടയില്ല. അന്ന് ഇന്ത്യൻ ടീമിൽ ഇടം പിടിക്കാത്ത താരമായിരുന്നു അദ്ദേഹം. ഇപ്പോൾ ഇന്ത്യൻ T20 ടീമിന്റെ അവിഭാജ്യ ഘടകമായി മാറി.

തലകുനിച്ച് വണങ്ങി സൂര്യയെ അഭിനന്ദിച്ച് കിങ് കോഹ്ലി ; വൈറൽ വീഡിയോ കാണാം

https://twitter.com/PubgtrollsM/status/1565011267794128896?t=8W3VrM8lUp1MO6Iy76Aqzg&s=19

വെറും 22 പന്തുകളിൽ നിന്നാണ് സൂര്യകുമാർ യാദവ് തന്റെ അർദ്ധ ശതകം പൂർത്തിയാക്കിയത്. 10 ഓവറിൽ 70/1 എന്ന നിലയിൽ നിന്നും 20 ഓവറിൽ 192/2 എന്ന നിലയിലേക്ക് ഇന്ത്യ എത്തി. കോഹ്‌ലി 59 റൺസോടെ പുറത്താകാതെ നിന്നു. 26 പന്തുകളിൽ 6 വീതം സിക്സും ഫോറുമടക്കം 68 റൺസൊടെ നിന്നു സൂര്യകുമാർ.

Categories
Uncategorized

6 6 6 6 !അവസാന ഓവറിൽ സിക്സ് കൊണ്ട് ആറാടി സുര്യ കുമാർ : വീഡിയോ കാണാം

ഹോങ്കോങ്ങിനെതിരായ ഏഷ്യകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച സ്കോർ, അർധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ച് വന്ന വിരാട് കോഹ്ലിയും (59) വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച എ.ബി ഡിവില്ലിയേർസിന്റെ ഇന്ത്യൻ പതിപ്പെന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റർ സൂര്യകുമാർ യാദവിന്റെ (68) ഇന്നിങ്സുമാണ് ഇന്ത്യയെ 192/2 എന്ന മികച്ച നിലയിൽ എത്തിച്ചത്.

മത്സരത്തിൽ ടോസ്സ് നേടിയ ഹോങ്കോങ് ക്യാപ്റ്റൻ നിസാഖത്ത് ഖാൻ ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, പാകിസ്താനെതിരായ കഴിഞ്ഞ കളിയിലെ ഇന്ത്യയുടെ വിജയ ശില്പി ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യക്ക്‌ ഇന്നത്തെ കളിയിൽ ഇന്ത്യ വിശ്രമം അനുവദിച്ചു, ഹർദിക്കിന് പകരം വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇന്ത്യൻ നിരയിൽ ഇടം നേടി, പവർ പ്ലേ ഓവറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ ആക്രമിച്ച് കളിച്ചെങ്കിലും ആ ഇന്നിങ്ങ്സിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല 21 റൺസെടുത്ത രോഹിത്തിനെ ഹോങ്കോങ് ബോളർ വീഴ്ത്തി, മറു വശത്ത് കെ.എൽ രാഹുൽ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്, രാഹുലിന്റെ ഈ മെല്ലെപ്പോക്ക് ഇന്ത്യൻ ഇന്നിങ്സിന്റെ വേഗത നന്നേ കുറച്ചു,

39 പന്തുകൾ നേരിട്ടാണ് രാഹുൽ 36 റൺസ് നേടിയത് സ്ട്രൈക്ക് റേറ്റ് 100ന് താഴെയും, ഹോങ്കോങ് പോലെയുള്ള ചെറിയ ടീമിനെതിരെ പോലും രാഹുലിന്റെ പ്രകടനം ഇതാണെങ്കിൽ സെലക്ടർമാർ ഒന്ന് കൂടി താരത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടിയിരിക്കുന്നു, ആദ്യ കളിയിൽ പൂജ്യത്തിനാണ് താരം പുറത്തായത്, ടീമിൽ സ്ഥാനം നിലനിർത്താൻ വേണ്ടി മാത്രം കളിക്കുന്നത് പോലെയാണ് രാഹുൽ ഇന്നത്തെ മത്സരത്തിൽ കളിച്ചത്.

രാഹുൽ പുറത്തായത്തിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഹോങ്കോങ് ബോളർമാരെ തുടക്കത്തിൽ തന്നെ കടന്നാക്രമിച്ചു, ക്രിക്കറ്റിന്റെ കോപ്പി ബുക്ക്‌ ഷോട്ടുകളുടെ ലിസ്റ്റിൽ ഇല്ലാത്ത പല ഷോട്ടുകളും ഇന്നത്തെ ഈ ഇന്നി‌ങ്ങ്സിൽ പിറന്നു, ചില ഷോട്ടുകൾ എ.ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കുന്നതായിരുന്നു, സ്കൂപ്പ് ഷോട്ടുകളും, ഫ്ലിക്ക് ഷോട്ടുകളുമൊക്കെ അടിച്ച് സൂര്യ കുമാർ കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ സ്കോർ അതി വേഗത്തിൽ ചലിച്ചു,

വെറും 26 പന്തിലാണ് 6 ഫോറും 6 സിക്സും അടക്കം താരം പുറത്താകാതെ 68 റൺസ് അടിച്ചെടുത്തത് സ്ട്രൈക്ക് റേറ്റ് 260ന് മുകളിലും, ഏറെ വൈകി തന്റെ 30ആം വയസ്സിലാണ് സൂര്യകുമാറിന് ഇന്ത്യക്ക് വേണ്ടി പാഡണിയാൻ അവസരം ലഭിച്ചത്, പക്ഷെ  കിട്ടിയ അവസരങ്ങളെല്ലാം നന്നായി വിനിയോഗിച്ച് കൊണ്ട് പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് സാധിച്ചു, വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ടാണ് സൂര്യകുമാർ യാദവെന്ന് നിസംശയം പറയാം.

6 6 6 6 !അവസാന ഓവറിൽ സിക്സ് കൊണ്ട് ആറാടി സുര്യ കുമാർ : വീഡിയോ കാണാം

Written By: അഖിൽ. വി. പി. വള്ളിക്കാട്.

Categories
Uncategorized

ഭാര്യയും ഭർത്താവുമൊക്കെ അങ്ങ് വീട്ടിൽ, സ്റ്റേഡിയത്തിൽ ഞങ്ങൾ ഇന്ത്യയുടെയും പാകിസ്താന്റെയും കടുത്ത ആരാധകർ, വീഡിയോ കാണാം

അവസാന ഓവർ വരെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ഇന്ത്യ പാക് മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പാക്കിസ്ഥാൻ മുട്ട് മടക്കുകയായിരുന്നു, തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിൽ ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകർ മത്സരത്തിലെ ഓരോ നിമിഷങ്ങളും ആഘോഷമാക്കി.

മത്സര ശേഷം സ്റ്റേഡിയത്തിന് പുറത്ത് നടന്ന രസകരമായ ഇന്റർവ്യൂ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്, ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകരായ ഭാര്യയും ഭർത്താവും ആണ് ഇതിലെ കഥാപാത്രങ്ങൾ, ഭർത്താവ് ഇന്ത്യക്കാരനും ഭാര്യ പാകിസ്താനിയുമാണ്, തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കാനെത്തിയ ഇരുവരും മത്സരശേഷം ഒരു ചാനലിന് നൽകിയ രസകരമായ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്.

ഇന്ത്യ ജയിച്ചപ്പോൾ ഭർത്താവിനെ അഭിനന്ദിച്ചോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ഞാൻ ഒരിക്കലും അത് ചെയ്യാറില്ല എന്ന് ഭാര്യ ചിരിയോടെ മറുപടി കൊടുത്തു, സ്ത്രീകളുടെ മനസ്സ് വളരെ ചെറുതാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ എന്നായിരുന്നു ഇതിന് ഭർത്താവിന്റെ പ്രതികരണം, ഭാര്യ അഭിനന്ദിച്ചില്ലെങ്കിലും ഞാൻ അത് കാര്യമാക്കുന്നില്ലെന്നും ദൈവം സഹായിച്ചാൽ അടുത്ത തവണ ഇവൾക്ക് അത് ചെയ്യാൻ തോന്നട്ടെയെന്നും ഭർത്താവ് പറഞ്ഞു.

പാക്കിസ്ഥാൻ എന്ത് കൊണ്ടാണ് തോറ്റതെന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ബാറ്റിംഗ് മോശമായതു കൊണ്ടാണ് പാകിസ്താന് പരാജയം നേരിടേണ്ടി വന്നതെന്ന് ഭാര്യ വിലയിരുത്തി, തോൽ‌വിയിൽ ഒരുപാട് നിരാശയുണ്ടെന്നും  ബാക്കി എല്ലാ കാര്യങ്ങളിലും ഞങ്ങൾ ഒരുമിച്ചാണെങ്കിലും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോൾ ഞങ്ങൾ ഇരു ചേരിയിലാണെന്നും ഭാര്യ വ്യക്തമാക്കി, രോഹിത്തിന്റെ കീഴിൽ ഇന്ത്യ വിജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു, ടൂർണമെന്റിൽ ഇനിയുമൊരു ഇന്ത്യ- പാക് മത്സരം വന്നാൽ പാക്കിസ്ഥാൻ തീർച്ചയായും ജയിക്കുമെന്ന ഭാര്യയുടെ അഭിപ്രായത്തോട് ഒരിക്കലുമില്ല ഇന്ത്യ തന്നെയാകും അടുത്ത തവണയും ജയിക്കുക എന്നായിരുന്നു ഭർത്താവിന്റെ അഭിപ്രായം.

അതേ സമയം സൂപ്പർ ഫോർ മത്സരങ്ങളിലെ മറ്റൊരു ഇന്ത്യ -പാക് പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകർ സെപ്റ്റംബർ 4 ഞായറാഴ്ച്ചയാണ് ഈ മത്സരം അരങ്ങേറുക, തോൽവിക്ക് കണക്ക് തീർക്കാൻ പാകിസ്താനും വിജയം ആവർത്തിക്കാൻ ഇന്ത്യയും ഇറങ്ങുമ്പോൾ മറ്റൊരു തീ പാറുന്ന പോരാട്ടം പ്രതീക്ഷിക്കാം.

Categories
Uncategorized

ക്യാമറമാൻ അടുത്ത സിനിമയ്ക്ക് നായികയെ തിരയുന്ന തിരക്കിലാണെന്ന് തോന്നുന്നു ;വീഡിയോ

ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിന്റെ എല്ലാ സൗന്ദര്യവും ഉണ്ടായിരുന്ന ഇന്നലത്തെ മത്സരത്തിൽ അവസാന ഓവർ വരെ കാണികളെ ഉദ്വേഗത്തിന്റെ മുൾ മുനയിൽ നിർത്തിയായിരുന്നു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഹാർദിക്ക് പാണ്ഡ്യയുടെ(33*) ഇന്നിങ്സ് മികവിൽ 5  വിക്കറ്റിനു ഇന്ത്യ ജയിച്ച് കയറുകയായിരുന്നു, ടോസ്സ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ പാക്കിസ്ഥാൻ മുൻനിരയ്ക്ക് കാലിടറി. 

മൂന്നാമത്തെ ഓവറിൽ ഭുവനേശ്വർ കുമാർ നായകനും സൂപ്പർ താരവുമായ ബാബർ അസമിനെ വീഴ്ത്തിക്കൊണ്ടാണ് പാകിസ്താന് ആദ്യ പ്രഹരം എല്പിച്ചത്.മറുവശത്ത് വിക്കറ്റ് കീപ്പർ മുഹമ്മദ്‌ റിസ്‌വാൻ (43) നന്നായി കളിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീണതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി,
മുഹമ്മദ്‌ റിസ്‌വാനും 28 റൺസ് എടുത്ത ഇഫ്തിഖാർ അഹമ്മദ് ഉം ചേർന്ന് പാക്കിസ്ഥാൻ സ്കോർ ചലിപ്പിച്ചെങ്കിലും ഇരുവരെയും വീഴ്ത്തി ഹാർദിക്ക് പാണ്ഡ്യ  ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു,

പിന്നീട് വന്ന പാകിസ്താന്റെ ഓരോ ബാറ്ററും പവലിയനിലേക്ക് കൂട്ടത്തോടെ മടങ്ങിയപ്പോൾ 128/9 എന്ന നിലയിൽ പാക്കിസ്ഥാൻ കൂപ്പു കുത്തി, എന്നാൽ വാലറ്റക്കാരായ ഹാരിസ് റൗഫ് ഉം (13) ഷാനവാസ് ദഹാനിയും (16) ചേർന്ന് അവസാന ഓവറുകളിൽ ചെറുത്ത് നിന്നപ്പോൾ പാക്കിസ്ഥാൻ 147 എന്ന മാന്യമായി സ്കോറിൽ എത്തി, ഇന്ത്യക്കായി ഭുവനേശ്വർ കുമാർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹാർദിക്ക് പാണ്ഡ്യ  3 വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി, നേരിട്ട ആദ്യ പന്തിൽ തന്നെ നസീം ഷാ രാഹുലിന്റെ കുറ്റി തെറിപ്പിച്ചു, മറുവശത്ത് താളം കണ്ടെത്താനാകാതെ ക്യാപ്റ്റൻ രോഹിത് ശർമയും നന്നേ വിഷമിച്ചു, എന്നാൽ ക്രീസിലെത്തിയ വിരാട് കോഹ്ലി തന്റെ പഴയ നാളുകളെ ഓർമിപ്പിക്കുന്ന വിധത്തിൽ ആത്മവിശ്വാസത്തോടെ ഷോട്ടുകൾ കളിച്ചു, ഫോമിലേക്ക് തിരിച്ച് വരുന്നതിന്റെ സൂചനകൾ കോഹ്ലിയുടെ (35) ഇന്നിങ്സിൽ കാണാൻ പറ്റുന്നുണ്ടായിരുന്നു, കോഹ്ലി പുറത്തായതിന് ശേഷം രവീന്ദ്ര ജഡേജയുടെയും അവസാന ഓവറുകളിൽ ആത്മവിശ്വാസത്തോടെ ക്രീസിൽ നിന്ന ഹാർദിക്കിന്റെയും പോരാട്ട വീര്യത്തിന് മുന്നിൽ പാകിസ്താന് മറുപടി ഉണ്ടായിരുന്നില്ല.

കാണികൾ ഏതൊരു മൽസരത്തിന്റെയും അവിഭാജ്യ ഘടകമാണ്, മത്സരത്തിന്റെ ചടുലതയ്ക്കും സൗന്ദര്യത്തിനും മിഴിവേകാൻ കാണികളുടെ സാന്നിധ്യം അത്രയേറെ വലിയ പങ്കാണ് വഹിക്കുന്നത്, കാണികളുടെ ആവേശ പ്രകടനങ്ങൾ പലപ്പോഴും ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കാറുമുണ്ട്, കൊറോണ കാലത്ത് കാണികളെ പ്രവേശിപ്പിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ പല മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്നിട്ടുണ്ട്, അപ്പോഴാണ് എല്ലാവർക്കും കാണികളുടെ സാന്നിധ്യം ഇല്ലെങ്കിൽ മത്സരങ്ങൾ എത്രത്തോളം അപൂർണമാണെന്ന് മനസ്സിലായത്, തിങ്ങി നിറഞ്ഞ സ്റ്റേഡിയം ആണ് എന്നത്തേയും പോലെ ഇന്നലത്തെ ഇന്ത്യ-പാക് മത്സരത്തിനും സാക്ഷ്യം വഹിച്ചത്, അത്രയേറെ ആവേശത്തോടെയാണ് മത്സരത്തിലെ ഓരോ നിമിഷങ്ങളും കാണികൾ ആസ്വദിച്ചത്.

Categories
Uncategorized

പാകിസ്താൻ തീയുണ്ടയെ സിക്സ് പറത്തി ജഡേജ ,ഇന്ത്യൻ ആരാധകർക്ക് രോമാഞ്ചം തന്ന നിമിഷം :വീഡിയോ

അവസാന ഓവർ വരെ ഉദ്വേഗത്തിന്റെ മുൾ മുനയിൽ നിർത്തിയ മത്സരത്തിൽ അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഹാർദിക്ക് പാണ്ഡ്യയുടെ(33*) ഇന്നിങ്സ് മികവിൽ 5  വിക്കറ്റിനു ഇന്ത്യ പാകിസ്താനെതിരെ ജയിച്ച് കയറുകയായിരുന്നു, ടോസ്സ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ പാക്കിസ്ഥാൻ മുൻനിരയ്ക്ക് കാലിടറി,  മൂന്നാമത്തെ ഓവറിൽ ഭുവനേശ്വർ കുമാർ നായകനും സൂപ്പർ താരവുമായ ബാബർ അസമിനെ വീഴ്ത്തിക്കൊണ്ടാണ് പാകിസ്താന് ആദ്യ പ്രഹരം എല്പിച്ചത്.

മറുവശത്ത് വിക്കറ്റ് കീപ്പർ മുഹമ്മദ്‌ റിസ്‌വാൻ (43) നന്നായി കളിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീണതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി,
റിസ്‌വാനും 28 റൺസ് എടുത്ത ഇഫ്തിഖാർ അഹമ്മദ് ഉം ചേർന്ന് പാക്കിസ്ഥാൻ സ്കോർ ചലിപ്പിച്ചെങ്കിലും ഇരുവരെയും വീഴ്ത്തി ഹാർദിക്ക് പാണ്ഡ്യ  ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു, പിന്നീട് വന്ന പാകിസ്താന്റെ ഓരോ ബാറ്ററും ഡ്രസ്സിങ്ങ് റൂമിലേക്ക് ഘോഷയാത്ര നടത്തിയപ്പോൾ 128/9 എന്ന നിലയിൽ പാക്കിസ്ഥാൻ കൂപ്പു കുത്തി,

എന്നാൽ വാലറ്റക്കാരായ ഹാരിസ് റൗഫ് ഉം (13) ഷാനവാസ് ദഹാനിയും (16) ചേർന്ന് അവസാന ഓവറുകളിൽ ചെറുത്ത് നിന്നപ്പോൾ പാക്കിസ്ഥാൻ 147 എന്ന മാന്യമായി സ്കോറിൽ എത്തി, ഇന്ത്യക്കായി ഭുവനേശ്വർ കുമാർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹാർദിക്ക് പാണ്ഡ്യ  3 വിക്കറ്റും അർഷ്ദീപ് സിംഗ് 2 വിക്കറ്റും നേടിക്കൊണ്ട് ഇന്ത്യക്കായി തിളങ്ങി,

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ കെ. എൽ. രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി, നേരിട്ട ആദ്യ പന്തിൽ തന്നെ നസീം ഷാ രാഹുലിന്റെ കുറ്റി തെറിപ്പിച്ചു, മറുവശത്ത് താളം കണ്ടെത്താനാകാതെ ക്യാപ്റ്റൻ രോഹിത് ശർമയും നന്നേ വിഷമിച്ചു, എന്നാൽ ക്രീസിലെത്തിയ വിരാട് കോഹ്ലി തന്റെ പഴയ നാളുകളെ ഓർമിപ്പിക്കുന്ന വിധത്തിൽ ആത്മവിശ്വാസത്തോടെ ഷോട്ടുകൾ കളിച്ചു, ഫോമിലേക്ക് തിരിച്ച് വരുന്നതിന്റെ മിന്നലാട്ടങ്ങൾ കോഹ്ലിയുടെ (35)ഇന്നിങ്സിൽ കാണാൻ പറ്റുന്നുണ്ടായിരുന്നു.

രോഹിത് ശർമ ഔട്ട്‌ ആയതിനു ശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സ് ഇന്ത്യൻ വിജയത്തിൽ ഏറെ നിർണായകമായി, നസീം ഷാ എറിഞ്ഞ പതിനെട്ടാം ഓവറിൽ അമ്പയർ
ജഡേജയ്‌ക്കെതിരെ LBW വിധിക്കുകയായിരുന്നു, എന്നാൽ ഫീൽഡ് അമ്പയറുടെ വിധിക്കെതിരെ DRS (Decision Review System) എടുത്ത ജഡേജയ്ക്ക് അനുകൂലമായിരുന്നു തേർഡ് അമ്പയറുടെ വിധി, ലെഗ് സ്റ്റമ്പിന് പുറത്താണ് ബോൾ പിച്ച് ചെയ്തതെന്ന് റീപ്ലേയിൽ വ്യക്തമായിരുന്നു,

https://twitter.com/PubgtrollsM/status/1563979435425951744?s=19

അടുത്ത ബോളിൽ ലോങ്ങിലേക്ക് ഒരു മികച്ച സിക്സർ പറത്തിയ ജഡേജ സമ്മർദ്ദം അല്പം കുറച്ചു, 14 ബോളിൽ 27 റൺസ് വേണ്ടിയിരുന്ന നിർണായക ഘട്ടത്തിൽ ആയിരുന്നു ആ സിക്സർ എന്നത് അതിന്റെ മാറ്റ് കൂട്ടി, 29 പന്തിൽ 2 ഫോറും 2 സിക്സറും അടക്കമാണ് ജഡേജ 35 റൺസ് നേടിയത്, മധ്യനിരയിൽ ജഡേജയുടെ ഈ ഇന്നിങ്ങ്സ് ഇന്ത്യൻ വിജയത്തിൽ നിർണായകമാവുകയും ചെയ്തു.വീഡിയോ കാണാം.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

https://twitter.com/PubgtrollsM/status/1563979399568928768?t=RlaKLbdFU3vxPEjwVv_JAA&s=19
Categories
Uncategorized

അപ്പീൽ ചെയ്തു വേദന കൊണ്ടു വീണു നസീം, ഔട്ട് കൊടുത്തു അമ്പയർ , പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു ;വീഡിയോ കാണാം

ഈ വർഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ടീം ഇന്ത്യക്ക് നാടകീയ ജയം. 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിലെ നാലാം പന്തിലാണ് വിജയം കുറിച്ചത്. ഓൾറൗണ്ടർ ഹാർദ്ധിക്ക്‌ പാണ്ഡ്യയാണ് സിക്സ് അടിച്ച്‌ മത്സരം പൂർത്തിയാക്കിയത്.

മത്സരത്തിൽ രണ്ട് വിക്കറ്റ് നേടി പാക്ക് പേസർ നസീം ഷാ തന്റെ T20 അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും പാക്കിസ്ഥാനെ വിജയത്തിൽ എത്തിക്കാനായില്ല. പാക്കിസ്ഥാന്റെ ഒന്നാം നമ്പർ പേസർ ഷഹീൻ ഷാ അഫ്രീദി പരിക്കുമൂലം ഏഷ്യ കപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായതോടെയാണ് പത്തൊമ്പതുകാരൻ നസീമിന്‌ അരങ്ങേറ്റം സാധ്യമായത്.

3-0-16-2 എന്ന നിലയിൽ പതിനെട്ടാം ഓവർ എറിയാൻ എത്തിയത് നസീമായിരുന്നു. ഓവറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് കാലിന് പരുക്കേൽക്കുകയും പിന്നീടുള്ള പന്തുകൾ വളരെ പണിപ്പെട്ടാണ് പൂർത്തിയാക്കിയതും. നാലാം പന്ത് എറിഞ്ഞതിനുശേഷം വേദന കൊണ്ട് പുളഞ്ഞു മൈതാനത്ത് വീണുകിടന്ന അദ്ദേഹം എൽബിഡബ്ലുവിനായി അപ്പീൽ ചെയ്യുകയും അമ്പയർ വിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ ജഡേജ റിവ്യൂ കൊടുത്തപ്പോൾ പന്ത് ലെഗ് സ്റ്റമ്പിന് വെളിയിലാണ് പിച്ച് ചെയ്തത്, അതോടെ വിക്കറ്റ് അസാധുവായി. വളരെ കഷ്ടപ്പെട്ട് ഓവർ പൂർത്തിയാക്കി അദ്ദേഹം കളം വിട്ടു. മത്സരത്തിൽ 4-0-27-2 എന്നിങ്ങനെയാണ് പ്രകടനം.

കഴിഞ്ഞ നെതർലൻഡ്‌സ്‌ പരമ്പരയിൽ ആയിരുന്നു താരത്തിന്റെ ഏകദിന അരങ്ങേറ്റം. മികച്ച രീതിയിൽ പന്തെറിഞ്ഞു ദേശീയ സെലക്ടർമാരുടേ ശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹത്തിന് ഇപ്പോൾ 20 ഓവർ ക്രിക്കറ്റിലും അവസരം ലഭിക്കുകയായിരുന്നു. 2019ൽ തന്റെ പതിനാറാം വയസ്സിൽ ടെസ്റ്റിൽ അരങ്ങേറിയ നസീമിനു കഴിഞ്ഞ മാസം വരെ ഏകദിന/T20 ടീമുകളിൽ അവസരം ലഭിച്ചിരുന്നില്ല.

രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കെതിരെ ആദ്യ ഓവറുതന്നെ എറിയാൻ നായകൻ ബാബർ അസം പന്തേൽപ്പിച്ചത് അരങ്ങേറ്റ മത്സരം കളിക്കുന്ന നസീം ഷായെയാണ്. തന്റെ രണ്ടാം പന്തിൽ തന്നെ കെ എൽ രാഹുലിന്റെ കുറ്റി പിഴുത് താരം വരവറിയിച്ചു. നാലാം പന്തിൽ വിരാട് കോഹ്‌ലിയുടെ എഡ്ജ് എടുത്തുവെങ്കിലും സ്ലിപ്പിൽ നിന്നിരുന്ന ഫഖർ സമാന് പന്ത് കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല. തുടർച്ചയായി 140 km+ വേഗതയിൽ എറിഞ്ഞ അദ്ദേഹത്തിന്റെ പന്തുകളിൽ ശർമയ്ക്കും കോഹ്‌ലിക്കും എളുപ്പത്തിൽ റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല.

അപ്പീൽ ചെയ്തു വേദന കൊണ്ടു വീണു നസീം, ഔട്ട് കൊടുത്തു അമ്പയർ , പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു ,വീഡിയോ കാണാം

https://twitter.com/PubgtrollsM/status/1563979435425951744?t=M_HVnHqgYEvnauO7MOk8wQ&s=19

ആദ്യ ഓവറിൽ വെറും 3 റൺസും രാഹുലിന്റെ വിക്കറ്റും തന്റെ രണ്ടാം ഓവറിൽ വെറും അഞ്ച് റൺസും മാത്രമാണ് താരം വിട്ടുകൊടുത്തത്. തന്റെ രണ്ടാം സ്പെല്ലിലും പതിനഞ്ചാം ഓവറിലെ രണ്ടാം പന്തിൽ വിക്കറ്റ് നേടാൻ കഴിഞ്ഞു അദ്ദേഹത്തിന്. സൂര്യകുമാർ യാദവിന്റെ ഓഫ് സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു. ആ ഓവറിൽ അവസാന പന്തിൽ മാത്രമാണ് ഒരു ബൗണ്ടറി വഴങ്ങിയത്.

Categories
Uncategorized

ഇതാണോ നിങ്ങൾ പറഞ്ഞ അഹങ്കാരി? ഹാർദിക്ക് പാണ്ഡ്യയുടെ പ്രവർത്തി കണ്ട് പാക്കിസ്ഥാൻ ആരാധകർ പോലും കയ്യടിച്ചു, വീഡിയോ കാണാം

ഹാർദിക്ക്‌ പാണ്ഡ്യ  ക്രീസിൽ ഉള്ളപ്പോൾ ഇന്ത്യൻ ആരാധകർക്ക് അതൊരു പ്രതീക്ഷയാണ്, എത്ര വലിയ സമ്മർദ്ദഘട്ടം ആയാലും താരത്തിന്റെ ആത്മവിശ്വാസം അത് വേറെ തലത്തിൽ ഉള്ളതാണ്, അയാൾക്ക് തന്റെ കഴിവിൽ അത്രത്തോളം വിശ്വാസമുള്ളത് കൊണ്ട് ആകണം അത്, മുമ്പ് മഹേന്ദ്രസിംഗ് ധോണി ക്രീസിൽ ഉള്ളപ്പോൾ ഇന്ത്യൻ ആരാധകർക്ക് അവസാന ഘട്ടം വരെ തോന്നുന്ന ആ പ്രതീക്ഷ, ഇപ്പോൾ അത് ഇന്ത്യ നിറവേറ്റുന്നത് ഹർദിക്കിലൂടെ ആണ്.

ബാറ്റ് കൊണ്ടും ബോളും കൊണ്ടും ഹാർദിക്ക് ഇന്ത്യയെ നയിക്കുകയാണ്, ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഏഷ്യകപ്പ്‌, വരാനിരിക്കുന്ന ട്വന്റി-20 ലോക കപ്പ്‌ എന്നീ ടൂർണമെന്റിലൊക്കെ ഇന്ത്യക്ക് ഏറെ നിർണായകമാണ് താരത്തിന്റെ ഓൾ റൗണ്ട് മികവ്, പാകിസ്താനെതിരായ മത്സരത്തിൽ 4 ഓവറിൽ വെറും 25 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റും, ഓവറിൽ 10 റൺസിൽ കൂടുതൽ ജയിക്കാൻ വേണ്ടിയിരുന്ന സമയത്ത്, 17 പന്തിൽ 4 ഫോറും 1 സിക്സും ഉൾപ്പടെ പുറത്താകാതെ 33 റൺസും നേടിയാണ് ഹാർദിക്ക് ഇന്ത്യയെ ത്രസിപ്പിക്കുന്ന ജയത്തിലേക്ക് നയിച്ചത്, കളിയിലെ താരമായും ഹാർദിക്ക് തിരഞ്ഞടുക്കപ്പെട്ടു.

കളിക്കളത്തിൽ എതിരാളികളോട് ഒട്ടും ദയ കാണിക്കാറില്ലെങ്കിലും, എതിർ ടീമിലെ കളിക്കാരോട് പോലും വളരെ സൗഹൃദ മനോഭാവത്തോടെ പെരുമാറുന്നയാളാണ് ഹാർദിക്ക് പാണ്ഡ്യ, കളിക്കളത്തിൽ നമ്മൾ പലപ്പോഴും അത് കണ്ടിട്ടുള്ളതാണ്, പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ റിസ്‌വാനുമായി മത്സരത്തിന്റെ സമ്മർദ്ദഘട്ടത്തിൽ പോലും വളരെ ശാന്തനായി തമാശ രൂപേണെ ഇടപെടുന്ന താരത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകുന്നത്.

https://twitter.com/PubgtrollsM/status/1563948130529189889?t=NFuBuw_zbz9uq6awweaN_g&s=19

അവസാന ഓവർ വരെ ആവേശത്തിന്റെ കൊടുമുടിയിൽ നിന്ന മത്സരത്തിൽ ഹർദിക്കിന്റെ ചിറകിലേറി ഇന്ത്യ പാകിസ്താനെ 5 വിക്കറ്റിനു തോൽപിക്കുകയായിരുന്നു.

Categories
Uncategorized

സിക്സ് അടിച്ചു ഷോ ഇട്ടവനെ അടുത്ത ബോളിൽ നടു സ്റ്റമ്പ് തെറിപ്പിച്ചു അർഷ്ദീപ് സിംഗ് : വീഡിയോ കാണാം

തന്റെ രാജ്യാന്തര കരിയറിലെ ആദ്യത്തെ പ്രധാന ടൂർണമെന്റ് കളിക്കുന്ന ഇന്ത്യൻ യുവ പേസ് ബൗളർ അർഷ്ദീപ് സിംഗിന്റെ മികച്ചൊരു പ്രകടനമാണ് ഇന്ന് ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ കാണാൻ കഴിഞ്ഞത്. മത്സരത്തിലാകെ രണ്ട് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

അതിൽ ഏറ്റവും മികച്ചുനിന്നത് പാക്ക് ഇന്നിങ്സിലെ അവസാന വിക്കറ്റായിരുന്നു. ഇരുപതാം ഓവറിലെ നാലാം പന്തിൽ തന്നെ സിക്സിനു പറത്തിയ പാക്ക് ബോളർ ഷാനവാസ് ദഹാനിയുടെ വിക്കറ്റ് തൊട്ടടുത്ത പന്തിൽ തന്നെ നേടി പാക്ക് ഇന്നിങ്സിന്റെ അന്ത്യം കുറിച്ചു. വീണ്ടും ഒരിക്കൽ കൂടി ഒരു തൂക്കിയടി സിക്സ് നേടാൻ ശ്രമിച്ച ദഹാനിയുടെ നടു സ്റ്റമ്പ് ഒരു മികച്ച യോർക്കറിലൂടെ തകർക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്വിംങ് കിംഗ് ഭുവനേശ്വർ കുമാറിന്റെ കൂടെ ഇന്ത്യൻ ബോളിങ് ഓപ്പൺ ചെയ്യാൻ എത്തിയത് യുവ താരം അർഷ്ദീപ് സിംഗ് ആയിരുന്നു. വെറും ആറ് അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരങ്ങളുടെ അനുഭവസമ്പത്ത് മാത്രമുള്ള സിംഗ് വളരെ മികച്ച രീതിയിൽ തന്നെ പന്തെറിഞ്ഞു.

തന്റെ ആദ്യ ഓവറിൽ 8 റൺസ് മാത്രം വിട്ടുകൊടുത്ത താരം, രണ്ടാം ഓവറിൽ ആകെ ഒരു ബൗണ്ടറി മാത്രം വഴങ്ങി ബാക്കി എല്ലാം ഡോട്ട് ബോൾ ആക്കി. പാക്ക് വിക്കറ്റ് കീപ്പറും ഓപ്പണറുമായ റിസ്‌വാന്‌ റൺസ് എളുപ്പത്തിൽ നേടാൻ അവസരം കൊടുക്കാതിരുന്ന സിംഗ് പിന്നീട് തന്റെ രണ്ടാം സ്പെല്ലിനായി എത്തിയത് പതിനെട്ടാം ഓവറിൽ.

ആദ്യ പന്തിൽ തന്നെ വിക്കറ്റ്; മുഹമ്മദ് നവാസിനെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കൈകളിൽ എത്തിച്ചു. പിന്നീട് ആ ഓവറിൽ ഹാരിസ് റൗഫ് രണ്ട് ബൗണ്ടറി നേടിയെങ്കിലും ബാക്കി പന്തുകൾ ഡോട്ട് ബോൾ എറിയാൻ സാധിച്ചു. അവസാന ഓവറിലെ രണ്ടാം പന്തിൽ റൗഫിന്റെ വിക്കറ്റ് നേടാൻ അവസരം ഉണ്ടായെങ്കിലും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പന്ത് കൈപ്പിടിയിൽ ഒതുക്കാനായില്ല.

മത്സരത്തിൽ 3.5 ഓവറിൽ 33 റൺസ് വഴങ്ങി 2 വിക്കറ്റ് ആണ് അദ്ദേഹത്തിന്റെ ബോളിങ് പ്രകടനം. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് താരമാണ് ഇടംകയ്യെൻ പേസറായ അദ്ദേഹം. മികച്ചൊരു സ്ലോഗ് ഓവർ സ്പെഷലിസ്റ്റ് ബോളർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇന്ത്യക്കായി 2018ലെ അണ്ടർ 19 ലോകകപ്പിലൂടെയാണ് താരം വരവറിയിച്ചത്.

സിക്സ് അടിച്ചു ഷോ ഇട്ടവനെ അടുത്ത ബോളിൽ നടു സ്റ്റമ്പ് തെറിപ്പിച്ചു അർഷ്ദീപ് സിംഗ് വീഡിയോ കാണാം.

https://twitter.com/PubgtrollsM/status/1563921538306301952?t=61ig6x4OsTNM9tZjuqxeyQ&s=19
Categories
Uncategorized

താങ്കൾ ഒരു മാന്യൻ ആണ് !ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തില്ല ,പക്ഷേ കളം വിട്ടു ഫഖർ സമാൻ വീഡിയോ കാണാം

ക്രിക്കറ്റ്‌ പ്രേമികൾ ഏറെ കാത്തിരുന്ന ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിൽ, ടോസ്സ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ പാക്കിസ്ഥാൻ മുൻനിരയ്ക്ക് കാലിടറി,  മൂന്നാമത്തെ ഓവറിൽ ഭുവനേശ്വർ കുമാർ നായകനും സൂപ്പർ താരവുമായ ബാബർ അസമിനെ വീഴ്ത്തിക്കൊണ്ടാണ് പാകിസ്താന് ആദ്യ പ്രഹരം എല്പിച്ചത്.

മറുവശത്ത് വിക്കറ്റ് കീപ്പർ മുഹമ്മദ്‌ റിസ്‌വാൻ (43) നന്നായി കളിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീണതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി, ആറാം ഓവറിൽ ആവേശ് ഖാൻ എറിഞ്ഞ ബോളിൽ ഓഫ്‌ സൈഡിലേക്ക് കട്ട്‌ ചെയ്യാൻ ശ്രമിച്ച ഫഖർ സമാന്റെ ബാറ്റിന്റെ അരികിലൂടെ ബോൾ കടന്നു പോയി, പെട്ടന്ന് തന്നെ ക്രീസിൽ നിന്നിറങ്ങി നടന്നു പോകുന്ന ഫഖർ സമാനെ കണ്ട് ഇന്ത്യൻ കളിക്കാരും കാണികളും അത്ഭുതപ്പെട്ടു,

കാരണം ഇന്ത്യൻ കളിക്കാർ അപ്പീൽ പോലും ചെയ്തിരുന്നില്ല ആ ഔട്ടിനായി, പക്ഷെ ഫഖർ സമാനു മാത്രം അറിയാമായിരുന്നു തന്റെ ബാറ്റിൽ ബോൾ ടച്ച്‌ ചെയ്തിനു എന്ന്, ആരുടേയും അപ്പീലിനോ വിധിക്കോ കാത്തു നിൽക്കാതെ ക്രീസ് വിട്ട് ഫഖർ സമാൻ നടന്നു കയറിയത് ക്രിക്കറ്റ്‌ പ്രേമികളുടെ ഹൃദയത്തിലേക്കായിരുന്നു.

റിസ്‌വാനും 28 റൺസ് എടുത്ത ഇഫ്തിഖാർ അഹമ്മദ് ഉം ചേർന്ന് പാക്കിസ്ഥാൻ സ്കോർ ചലിപ്പിച്ചെങ്കിലും ഇരുവരെയും വീഴ്ത്തി ഹാർദിക്ക് പാണ്ഡ്യ  ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു, പിന്നീട് വന്ന പാകിസ്താന്റെ ഓരോ ബാറ്ററും ഡ്രസ്സിങ്ങ് റൂമിലേക്ക് ഘോഷയാത്ര നടത്തിയപ്പോൾ 128/9 എന്ന നിലയിൽ പാക്കിസ്ഥാൻ കൂപ്പു കുത്തി,

എന്നാൽ വാലറ്റക്കാരായ ഹാരിസ് റൗഫ് ഉം (13) ഷാനവാസ് ദഹാനിയും (16) ചേർന്ന് അവസാന ഓവറുകളിൽ ചെറുത്ത് നിന്നപ്പോൾ പാക്കിസ്ഥാൻ 147 എന്ന മാന്യമായി സ്കോറിൽ എത്തി, ഇന്ത്യക്കായി ഭുവനേശ്വർ കുമാർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹാർദിക്ക് പാണ്ഡ്യ  3 വിക്കറ്റും അർഷ്ദീപ് സിംഗ് 2 വിക്കറ്റും നേടിക്കൊണ്ട് ഇന്ത്യക്കായി തിളങ്ങി.

ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തില്ല ,പക്ഷേ കളം വിട്ടു ഫക്കാർ സമാൻ ;വീഡിയോ കാണാം

https://twitter.com/PubgtrollsM/status/1563915372792725506?t=PPWEjI3vG18DW6z15a1oJA&s=19

Written by: അഖിൽ. വി. പി. വള്ളിക്കാട്.